Ramachandra Guha – Chandrika Daily https://www.chandrikadaily.com Fri, 09 Oct 2020 11:40:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Ramachandra Guha – Chandrika Daily https://www.chandrikadaily.com 32 32 ഭീമാ കോറെഗാവ്; എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം-ഹാനി ബാബുവും ഫാ. സ്റ്റാന്‍ സ്വാമിയും പ്രതിപ്പട്ടികയില്‍ https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html#respond Fri, 09 Oct 2020 11:30:58 +0000 https://www.chandrikadaily.com/?p=160194 മുംബൈ: ഭീമാ കോറെഗാവ് കേസില്‍ മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കും വിധം ഇടപെട്ടെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ആനന്ദ് തെല്‍ത്തുംബ്‌ഡെ, ഗൗതം നവ്‌ലാഖ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട്, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ വീട്ടില്‍നിന്നാണ് എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം കസ്റ്റിഡിയില്‍ എടുത്തത്. സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്നാണ് എന്‍ഐഎ പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫണ്ട് സമാഹരിച്ചിരുന്നതായും എന്‍ഐഎ ആരോപിച്ചു.

ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവരുമായി സ്റ്റാന്‍ സ്വാമിക്കു ബന്ധമുള്ളതായി എന്‍ഐഎ പറഞ്ഞു.

അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതിപ്പട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്ഡെ ഒളിവിലാണ്. ഈ വര്‍ഷം ജനുവരി 24നാണ് ഭീമ കോറെഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മോദി സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും കപടതയ്ക്ക് അതിരുകളില്ലെന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ആദിവാസി ജീവിതങ്ങളേക്കാള്‍ ഖനന കമ്പനികളുടെ ലാഭമാണ് സര്‍ക്കാരിന് മുഖ്യമെന്നതിനാലാണ് അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.

പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്നാണ് ആരോപണം.

 

]]>
https://www.chandrikadaily.com/activists-delhi-professor-among-8-named-in-bhima-koregaon-chargesheet.html/feed 0
’56 ഇഞ്ച് നെഞ്ചളവുള്ള മോദി എന്തിനാണ് പത്രസമ്മേളനങ്ങളെ ഭയക്കുന്നത്’; രാമചന്ദ്ര ഗുഹ https://www.chandrikadaily.com/ramachandra-guha-statment-about-modi.html https://www.chandrikadaily.com/ramachandra-guha-statment-about-modi.html#respond Wed, 16 Sep 2020 08:30:40 +0000 https://www.chandrikadaily.com/?p=153699 ഡല്‍ഹി: 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മോദിയെ അവതരിപ്പിച്ചത് മന്‍മോഹന്‍ സിങിനെക്കാളും ശക്തനും കരുത്തനുമായ പ്രധാനമന്ത്രിയെയാണ് മോദിയുടെ വിജയത്തിലൂടെ ലഭിക്കുക എന്നായിരുന്നു. എന്നാല്‍ മോദി പറഞ്ഞു നടന്ന ഈ ശക്തിയുടെ പ്രതിച്ഛായ ആറ് വര്‍ഷക്കാലം ഒരു പ്രധാനമന്ത്രിയെന്ന നിലയിലിരിക്കുമ്പോള്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സഹായിച്ചുട്ടുണ്ടോ എന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ചോദിച്ചു.

രാജ്യം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ വിലയിരുത്തുമ്പോള്‍ മോദിയും ബിജെപിയും മുന്നോട്ടുവെച്ച വാദം ശരിയാണെന്ന് തെളിയിക്കാന്‍കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവ് തന്റെ യോഗ്യതയായി അവകാശപ്പെടുന്ന മോദി എന്തുകൊണ്ടാണ് എഴുതി തയ്യാറാക്കാത്ത പത്രസമ്മേളനങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇത്ര ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒരുപക്ഷേ തന്റെ പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാറിന്റെയും പശ്ചാത്തലത്തില്‍ മാത്രം മോദി ശക്തനായിരിക്കാമെന്നും കാരണം മോദിയുടെ ഇഷ്ടം മാത്രമേ അവിടെ വിജയിക്കൂവെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.മോദി സര്‍ക്കാരിന്റെ ആദ്യ തവണ മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് പോലും തങ്ങളുടെ വകുപ്പ് ഭരിക്കാനോ തീരുമാനമെടുക്കാനോ അവസരം കിട്ടിയിരുന്നില്ലെന്നും രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് ആഭ്യന്തര മന്ത്രിക്ക് ഭാഗികമായെങ്കിലും തീരുമാനമെടുക്കാനുള്ള അവസരം കിട്ടിയതെന്നും ഗുഹ ചൂണ്ടിക്കാട്ടി.

 

 

 

 

 

]]>
https://www.chandrikadaily.com/ramachandra-guha-statment-about-modi.html/feed 0
അമിത് ഷാ അപകടകാരിയെന്ന് പ്രമുഖചരിത്രകാരന്‍ രാമചന്ദ്ര ഗുഹ https://www.chandrikadaily.com/amit-shah-the-most-dangerous-politician-in-independent-indian-says-guha.html https://www.chandrikadaily.com/amit-shah-the-most-dangerous-politician-in-independent-indian-says-guha.html#respond Mon, 29 Oct 2018 11:31:54 +0000 http://www.chandrikadaily.com/?p=108770 ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിഫോര്‍ ഗാന്ധി, ആഫ്റ്റര്‍ ഗാന്ധി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളെഴുതിയ ഗുഹ സമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയാണ് ബിജെപി ദേശീയ അധ്യക്ഷ്യനെ കുറിച്ച് മുന്നറിയിപ്പു നല്‍കിയത്.

ഇന്ത്യയില്‍ ഒരു ഗ്യാങ് ഉണ്ടെങ്കില്‍ അതിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അമിത് ഷാ ആയിരിക്കുമെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സമൂഹത്തില്‍ ഭിന്നിപ്പും ധ്രുവീകരണവും നടത്തുകയും പരസ്പരം പക വളര്‍ത്തി അക്രമം നടത്തുകയും ചെയ്യുമെന്നും ചെയ്യുമെന്ന് ഗുഹ ട്വീറ്റില്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരിയായ രാഷ്ട്രീയക്കാരനാണ് ഷായെന്നം ഗുഹ ട്വീറ്റ് ചെയ്തു.

]]>
https://www.chandrikadaily.com/amit-shah-the-most-dangerous-politician-in-independent-indian-says-guha.html/feed 0
പഠിക്കുകയായിരുന്നോ അതോ ഒളിവിലോ? – മോദിയുടെ അവകാശവാദത്തെ പൊളിച്ചടുക്കി രാമചന്ദ്ര ഗുഹ https://www.chandrikadaily.com/ramachandra-guha-exposes-modis-claims-on-degree-and-struggle.html https://www.chandrikadaily.com/ramachandra-guha-exposes-modis-claims-on-degree-and-struggle.html#respond Thu, 01 Mar 2018 14:17:52 +0000 http://www.chandrikadaily.com/?p=72457 അടിയന്തരാവസ്ഥക്കാലത്ത് താന്‍ ഒളിവില്‍ പോരാട്ടം നയിക്കുകയായിരുന്നുവെന്നും 1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്നുമുള്ള നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങളെ പൊളിച്ചടുക്കി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. 1978-ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെങ്കില്‍, സ്ഥിരമായി അവകാശപ്പെടുന്നതു പോലെ അദ്ദേഹം ഒളിവിലായിരുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടതെന്നും അടിയന്തരാവസ്ഥാ വിരുദ്ധ പോരാളിയും ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദ ധാരിയും ഒന്നിച്ച് ആവുക എന്നത് അസംഭവ്യമാണെന്നും രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.

ബിരുദ വിവാദത്തില്‍ 1978-ലെ രേഖകള്‍ പരസ്യമാക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് രാമചന്ദ്ര ഗുഹ കുറിച്ചതിങ്ങനെ:

‘പ്രധാനമന്ത്രി ശരിക്കും 1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെങ്കില്‍ 1975 മുതല്‍ 1978 വരെ അദ്ദേഹം ഒളിവിലായിരുന്നില്ല എന്നാണര്‍ത്ഥം. ഒന്നുകില്‍ അദ്ദേഹം അടിയന്തരാവസ്ഥാ പോരാളിയായിരുന്നു; അല്ലെങ്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദധാരി. തീര്‍ച്ചയായും ഇതു രണ്ടും ഒന്നിച്ചല്ല.’

‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’, ‘ഗാന്ധി ബിഫോര്‍ ഇന്ത്യ’ ‘ഡെമോക്രാറ്റ്‌സ് ആന്റ് ഡിസന്റേഴ്‌സ്’ തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

]]>
https://www.chandrikadaily.com/ramachandra-guha-exposes-modis-claims-on-degree-and-struggle.html/feed 0
വെട്ടിത്തുറന്ന് രാമചന്ദ്ര ഗുഹ; അക്കമിട്ട് പരാതികള്‍ https://www.chandrikadaily.com/ramachandraguha-resigns-from-the-special-committee-attacking-the-indian-team-mates-including-dhoni-and-virat-kohli.html https://www.chandrikadaily.com/ramachandraguha-resigns-from-the-special-committee-attacking-the-indian-team-mates-including-dhoni-and-virat-kohli.html#respond Fri, 02 Jun 2017 18:15:21 +0000 http://www.chandrikadaily.com/?p=30949 ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന്‍ കൂടിയായ ഗുഹ ക്രക്കറ്റ് ബോര്‍ഡിനും സുപ്രീം കോടതിക്കും നല്‍കിയ രാജിക്കത്തില്‍ ഈ കാര്യം പരാമര്‍ശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചായ അനില്‍ കുംബ്ലെയും നായകനായ വിരാത് കോലിയും തമ്മിലുള്ള പിണക്കം വാര്‍ത്തകളില്‍ നിറയവെയാണ് ഗുഹ നാടകീയമായി രാജിക്കത്ത് നല്‍കിയത്. അനില്‍ കുംബ്ലെയുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ഗുഹ. ടീം സെലക്ഷന്‍, പരിശീലക സെലക്ഷന്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ക്യാപ്റ്റന്മാര്‍ ഇടപെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുകയാണ്. തുടര്‍ന്ന് പുതിയ പരിശീലകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലക പദിവിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനുളള അവസരം ഉപയോഗപ്പെടുത്തി വീരേന്ദര്‍ സേവാഗ്, മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡി തുടങ്ങിയവര്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ക്ക് സേവാഗിനോട് താല്‍പ്പര്യമുണ്ടെന്നും ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സേവാഗ് അപേക്ഷ നല്‍കിയതെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് ഗുഹയുടെ രാജിയെന്നതും ശ്രദ്ധേയമാണ്. ക്രിക്കറ്റ് ബോര്‍ഡും സുപ്രീം കോടതി നിയോഗിച്ച് മേല്‍നോട്ട സമിതിയും തമ്മിലുള്ള വടംവലിയും ഈ പ്രശ്‌നത്തില്‍ മറ നീക്കി പുറത്ത് വരുന്നുണ്ട്. ഗുഹ രാജിക്കത്ത് നല്‍കിയത് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി തലവന്‍ വിനോദ് റായിക്കാണ്. അനില്‍ കുംബ്ലെ വിനോദ് റായി ഉള്‍പ്പെടെയുളളവരുമായി ഉറ്റബന്ധമുള്ള വ്യക്തിയാണ്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ടീം പുറപ്പെടുന്നതിന് മുമ്പ് ടീം അംഗങ്ങളുടെയും പരിശീലകന്റെയും പ്രതിഫലം ഉയര്‍ത്തണമെന്നും ടീം സെലക്ഷന്‍ യോഗങ്ങളില്‍ കോച്ചിന് മുഖ്യ സ്ഥാനം നല്‍കണമെന്നുമെല്ലാം കുംബ്ലെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതര്‍ക്ക് നീരസമുണ്ട്. കുംബ്ലെ അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നു എന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു കൊടുക്കാതെ പുതിയ കരാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും. കോലിയുെട നേതൃത്വത്തില്‍ ചില സിനീയര്‍ താരങ്ങള്‍ കുംബ്ലെക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ടീം സെലക്ഷന്‍, അന്തിമ ഇലവന്‍, ഫീല്‍ഡിംഗ്, ബാറ്റിംഗ് പൊസിഷനുകള്‍ ഈ കാര്യങ്ങളില്ലെല്ലാം കുംബ്ലെ ഇടപെടുന്നു എന്നാണ് സീനിയര്‍ താരങ്ങളുടെ പരാതി. എന്നാല്‍ പരിശീലകന്‍ എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ് താരങ്ങള്‍ക്ക് കുംബ്ലെ നല്‍കിയിട്ടുണ്ട്. ടീമിന്റെ സെലക്ഷന്‍ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്ന സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗങ്ങളോട്് കുംബ്ലെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
നാളെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ പാക്കിസ്താനുമായി ഇന്ത്യ ബിര്‍മിംഗ്ഹാമില്‍ കളിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഇന്ത്യക്കാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇന്നലെ പരിശീലന വേളയില്‍ കുംബ്ലെ മൈതാനത്തേക്ക് വന്നപ്പോള്‍ ഗ്രൗണ്ടില്‍ നിന്നും കോലി അപ്രത്യക്ഷനായ വാര്‍ത്തയും ഇതിനിടെ വന്നിട്ടുണ്ട്. ഇത്തരത്തില്‍ ടീമിലെ രണ്ട് പ്രമുഖര്‍ ഏറ്റുമുട്ടുമ്പോള്‍ അത് കളിയെ ബാധിക്കുമോ എന്നതാണ് ആരാധകരുടെ ആശങ്ക.

സുപ്രീം കോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണസമിതിയില്‍ നിന്നും താന്‍ രാജിവെക്കുന്നത് തന്റെ സമീപനങ്ങളും നിലപാടുകളും ക്രിക്കറ്റ് ബോര്‍ഡ് ഭരണ സമിതി നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് കൊണ്ടാണെന്ന് രാമചന്ദ്ര ഗുഹ. സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയുടെ തലവന്‍ വിനോദ് റായിക്ക് നല്‍കിയ കത്തിലാണ് അക്കമിട്ട് തന്റെ വിയോജിപ്പുകള്‍ ഗുഹ പ്രകടിപ്പിച്ചിരിക്കുന്നത്. പരിശീലകരെ നിയോഗിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് പുലര്‍ത്തുന്ന ഇരട്ടത്താപ്പിലുള്ള വിയോജിപ്പാണ് ഗുഹ ഒന്നാമതായി പ്രകടിപ്പിച്ചിരിക്കുന്നത്. ദേശീയ ടീമിന്റെയോ, ജൂനിയര്‍-സീനിയര്‍ ടീമുകളുടെയോ പരിശീലകരായി നിയോഗിക്കുന്നവരെ തന്നെ ഐ.പി.എല്‍ ടീമുകളുടെ പരിശീലകരായി നിയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. ദേശീയ ചുമതലയുള്ളവര്‍ക്ക് ഐ.പി.എല്‍ ജോലിയും നല്‍കരുതെന്ന് ഞാന്‍ വ്യക്തമായി ആവശ്യപ്പെട്ടതാണ്. ദേശീയ ചുമതലയുളളവര്‍ തന്നെ ഐ.പി.എല്‍ പോലെ തികച്ചും വിത്യസ്തമായ ഫോര്‍മാറ്റില്‍ നടത്തപ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ പരിശീലകപദവി നല്‍്കരുതെന്നുളള നിലപാടിനെ പക്ഷേ ക്രിക്കറ്റ് ബോര്‍ഡ് ഗൗനിച്ചില്ല. മറ്റൊന്ന് ബി.സി.സി.ഐയുമായി കമന്റേറ്റര്‍ കരാറുള്ള താരങ്ങള്‍ തന്നെ കളിക്കാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്പര്‍ താര സംസ്‌ക്കാരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ബാധം തുടരുകയാണ്. പല മുന്‍കാല താരങ്ങളും ഡബിള്‍ ജോലിയാണ് ചെയ്യുന്നത്. സംസ്ഥാന അസോസിയേഷനുകളെ നയിക്കുന്നവര്‍ തന്നെ കളി പറയാന്‍ വരുന്നു. മഹേന്ദ്രസിംഗ് ധോണിക്ക് എ ഗ്രേഡ് നല്‍കിയതിലും വിയോജിപ്പുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാല നേട്ടത്തില്‍ ഹെഡ് കോച്ച് എന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ റോള്‍ വലുതാണ്. പക്ഷേ അദ്ദേഹത്തിന്റെ കരാര്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കുന്നില്ല. ആഭ്യന്തര മല്‍സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് കാര്യമായ പ്രതിഫലം നല്‍കുന്നില്ല. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ വളരെ കര്‍ക്കശമായിട്ടും ക്രിക്കറ്റ് ഭരണത്തില്‍ ഇടപെടാന്‍ കഴിയാതെ ഭരണ സമിതി വിറങ്ങലിച്ച് നില്‍ക്കുന്നതിലും നിരാശയുണ്ടെന്ന് ഗുഹ കത്തില്‍ പറയുന്നു.

]]>
https://www.chandrikadaily.com/ramachandraguha-resigns-from-the-special-committee-attacking-the-indian-team-mates-including-dhoni-and-virat-kohli.html/feed 0