<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>RAMADAN17 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ramadan17/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 07 Mar 2026 05:24:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>RAMADAN17 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭാഷാസമര ചരിത്രം ജ്വലിക്കുന്ന ഓര്‍മ്മകള്‍</title>
		<link>https://www.chandrikadaily.com/history-of-language-struggle-burning-memories.html</link>
					<comments>https://www.chandrikadaily.com/history-of-language-struggle-burning-memories.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 07 Mar 2026 05:24:12 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ARABIDHASHASAMARAM]]></category>
		<category><![CDATA[RAMADAN17]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=379535</guid>

					<description><![CDATA[സുഫിയാന്‍ അബ്ദുസ്സലാം]]></description>
										<content:encoded><![CDATA[<p>1400 റമസാന്&#x200d; 17 ബുധന്&#x200d;. അറബി ഭാഷയുടെ സംരക്ഷണത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗിന്റെ കര്&#x200d;മ്മഭടന്മാര്&#x200d; ജീവന്&#x200d; ത്യജിച്ചും രക്തം നല്&#x200d;കിയും വീരോചിത സമരം നയിച്ച അവിസ്മരണീയ ദിനം. മജീദ്-റഹ്‌മാന്&#x200d;-കുഞ്ഞിപ്പമാര്&#x200d; രക്തസാക്ഷിത്വം വരിച്ച ദിവസം. അറബി ഭാഷയെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്&#x200d; നിന്നും തൂത്തെറിയാമെന്ന് ദിവാസ്വപ്‌നം കണ്ട മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാര്&#x200d; മുട്ടുവിറച്ച ദിവസം. സമരഭടന്മാര്&#x200d;ക്കെതിരെ നിറയൊഴിച്ചാല്&#x200d; എല്ലാം അവസാനിക്കുമെന്ന് മനക്കോട്ട കെട്ടിയവര്&#x200d; നിരാശരായ ദിവസം.<br />
കേരളീയ മുസ്ലിം സമൂഹത്തിനും അറബി ഭാഷ സ്‌നേഹികള്&#x200d;ക്കും ഒരിക്കലും മറക്കാന്&#x200d; സാധിക്കാത്ത ചരിത്രമാണ് പി.കെ.കെ ബാവയും കെ.പി.എ മജീദും നേതൃത്വം നല്&#x200d;കിയിരുന്ന മുസ്ലിം യൂത്ത് ലീഗ് നയിച്ച ഭാഷാ സമര പോരാട്ടം. 46 വര്&#x200d;ഷം പിന്നിടുമ്പോഴും ഒരു സമരം ആവര്&#x200d;ത്തിച്ച് അനുസ്മരിക്കപ്പെടുന്നുവെങ്കില്&#x200d; അതെത്രമാത്രം ഐതിഹാസികമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മതനിരാസ ആശയങ്ങള്&#x200d; തത്ത്വശാസ്ത്രമായി പേറി നടന്ന കമ്യൂണിസ്റ്റുകാര്&#x200d;ക്കും അവരുടെ ഉപദേശികളായ &#8216;ബുദ്ധിജീവികള്&#x200d;ക്കും&#8217; അറബി ഭാഷയോടും അത് സമ്മാനിക്കുന്ന സാംസ്‌കാരിക സമൂഹത്തോടുമുണ്ടായിരുന്ന കടുത്ത വിരോധവും അസൂയയുമായിരുന്നു അറബി ഭാഷക്കെതിരെ കരിനിയമങ്ങളുണ്ടാക്കാന്&#x200d; പ്രേരിപ്പിച്ചത്.<br />
1980 ജനുവരി 25 ന് ഒന്നാം ഇ.കെ നായനാര്&#x200d; സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതോടെ അറബിഭാഷയെ സ്‌കൂളുകളില്&#x200d;നിന്നും ഉന്മൂലനം ചെയ്യാന്&#x200d; വേണ്ടിയുള്ള ഗൂഢാലോചനകള്&#x200d; കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ നേതൃത്വത്തില്&#x200d; ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ മാത്രമേ പാടുള്ളൂ എന്ന വാദമാണ് അവര്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചത്. &#8216;ഭാഷാബോധന നയം&#8217; എന്നാണ് അവര്&#x200d; അതിന് പേരിട്ടത്. അധികാരത്തില്&#x200d; വന്ന് അഞ്ച് മാസത്തിനുള്ളില്&#x200d;തന്നെ 1980 ജൂണ്&#x200d; 11 ന് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കി. അറബി പഠിപ്പിക്കണമെങ്കില്&#x200d; മൂന്ന് നിബന്ധനകളാണ് ഉത്തരവില്&#x200d; പറഞ്ഞിരുന്നത്. അവ അക്കമഡേഷന്&#x200d;, ഡിക്ലറേഷന്&#x200d;, ക്വാളിഫിക്കേഷന്&#x200d; എന്ന് വിളിക്കപ്പെട്ടു.<br />
അറബി റെഗുലര്&#x200d; വിഷയമല്ല എന്നും അതുകൊണ്ടുതന്നെ സ്‌കൂള്&#x200d; കെട്ടിടത്തില്&#x200d; അറബി പഠിപ്പിക്കാന്&#x200d; പറ്റില്ലെന്നും അതിന് പ്രത്യേക സ്ഥല സൗകര്യങ്ങള്&#x200d; ഒരുക്കണമെന്നും അനുശാസിക്കുന്നതാണ് ഒന്നാമത്തെ നിബന്ധന. ഇതിനെയാണ് &#8216;അക്കമഡേഷന്&#x200d;&#8217; എന്ന് വിളിക്കുന്നത്. ഒരു കുട്ടി അറബി പഠിക്കാന്&#x200d; ഉദ്ദേശിക്കുന്നുണ്ടെങ്കില്&#x200d; കുട്ടിയുടെ രക്ഷിതാവ് ആറാം പ്രവൃത്തി ദിവസത്തിന് മുമ്പ് ഹെഡ്മാസ്റ്ററുടെ മുമ്പില്&#x200d; നേരിട്ട് ഹാജരായി ഒപ്പിട്ടുകൊടുക്കണം എന്നതാണ് &#8216;ഡിക്ലറേഷന്&#x200d;&#8217; എന്ന പേരിലറിയപ്പെടുന്ന രണ്ടാമത്തെ നിബന്ധന. മൂന്നാമത്തേത് &#8216;ക്വാളിഫിക്കേഷന്&#x200d;&#8217; ആണ്. അക്കാലത്ത് അറബി അധ്യാപകര്&#x200d;ക്ക് മാത്രമല്ല, പൊതു അധ്യാപകരില്&#x200d; ചിലര്&#x200d;ക്കും എസ്.എസ്. എല്&#x200d;.സി ഉണ്ടായിരുന്നില്ല. ഇന്&#x200d;സര്&#x200d;വീസ് കോഴ്സുകളിലൂടെയാണ് അത് പരിഹരിച്ചിരുന്നത്. അറബി അധ്യാപകര്&#x200d;ക്ക് ഓറിയന്റല്&#x200d; ടൈറ്റില്&#x200d; യോഗ്യത മതിയായിരുന്നു. എസ്.എസ്.എല്&#x200d;.സി ഇല്ലാത്ത അറബി അധ്യാപകര്&#x200d; മാത്രം അത് എഴുതി പാസ്സാവണമെന്ന ഈ നിബന്ധന തികച്ചും പക്ഷപാതപരമായിരുന്നു. ഉത്തരവിന്റെ പ്രത്യാഘാതങ്ങള്&#x200d; മനസ്സിലാക്കിയ കെ. എ.ടി.എഫ് നേതാക്കളായിരുന്ന പി.കെ അഹമ്മദലി മദനി, കൊളത്തൂര്&#x200d; ടി മുഹമ്മദ് മൗലവി തുടങ്ങിയവര്&#x200d; സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള മുസ്ലിംലീഗ് നേതാക്കളെ ധരിപ്പിച്ചു. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ ഇടപെടലുകള്&#x200d; അനിവാര്യമാണെന്ന് അവര്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.<br />
1980 ജൂലൈ 4 ന് അറബി അധ്യാപകര്&#x200d; സെക്രട്ടറിയേറ്റിന് മുമ്പില്&#x200d; കൂട്ടധര്&#x200d;ണ്ണ നടത്തി. ധര്&#x200d;ണ്ണയെ അഭിസംബോധന ചെയ്തു സി.എച്ച് പറഞ്ഞു: &#8216;നിങ്ങള്&#x200d; ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്&#x200d; സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.&#8217; അതോടെ സമുദായം അതേറ്റെടുത്തു. മുസ്ലിം ലീഗിന്റെ 14 എം.എല്&#x200d;.എമാരും വിദ്യാഭ്യാസ മന്ത്രി ബേബിജോണുമായി ചര്&#x200d;ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതോടെ സി.എച്ചിന്റെ ആഹ്വാനം അനുസരിച്ച് മുസ്ലിം യൂത്ത് ലീഗ് സമരത്തിന്റെ കടിഞ്ഞാണ്&#x200d; ഏറ്റെടുത്തു. ജൂലൈ 30ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകള്&#x200d;ക്ക് മുമ്പിലും പിക്കറ്റിങ് സമരം നടത്താന്&#x200d; തീരുമാനിച്ചു. വ്രതം അനുഷ്ഠിച്ചുകൊണ്ടുതന്നെ ബദര്&#x200d; ദിനമായ റമസാന്&#x200d; 17 ന് യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; കലക്ടറേറ്റുകളിലേക്ക് ഒഴുകി. മലപ്പുറത്തെ സമരത്തിന് നേര്&#x200d;ക്ക് പൊലീസ് അകാരണമായി വെടിവെച്ചു. മൈലപ്പുറത്തെ കോതേങ്ങല്&#x200d; അബ്ദുല്&#x200d; മജീദും തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്&#x200d; ചിറക്കല്&#x200d; അബ്ദുറഹ്‌മാനും കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പയും പൊലീസ് വെടിവെപ്പില്&#x200d; വീരമൃത്യു വരിച്ചു. മൂവര്&#x200d;ക്കും 22-24 വയസ്സ് മാത്രമായിരുന്നു പ്രായം. വെടിവെപ്പിനെ തുടര്&#x200d;ന്ന് യൂത്ത് ലീഗ് പിന്മാറുമെന്ന് പ്രതീക്ഷിച്ച സര്&#x200d;ക്കാറിന് തെറ്റി.<br />
കേരളത്തെ ഞെട്ടിച്ച സംഭവം പിറ്റേ ദിവസം സി.എച്ച് നിയമസഭയില്&#x200d; അവതരിപ്പിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; സ്പീക്കര്&#x200d; എ.പി കുര്യന്&#x200d; അനുമതി നിഷേധിച്ചു. &#8216;മലപ്പുറത്തിന്റെ മണ്ണില്&#x200d; വെടിയുണ്ടയേറ്റ് പിടഞ്ഞു വീണു മരിച്ചവരുടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഇപ്പോഴും മാറിയിട്ടില്ല സാര്&#x200d;. അതെല്ലാം മറന്ന് ഇവിടെ നിയമനിര്&#x200d;മ്മാണത്തില്&#x200d; പങ്കെടുക്കണമെന്നാണോ നിങ്ങള്&#x200d; പറയുന്നത്&#8217;. സി.എച്ച് മുഖ്യമന്ത്രിയോടും സ്പീക്കറോടും രോഷാകുലനായി. &#8216;എന്റെ സഹോദരങ്ങള്&#x200d; അവിടെ മരിച്ചു വീണു സാര്&#x200d;&#8217; എന്ന് പറഞ്ഞുകൊണ്ട് അതീവ ദുഃഖത്തോടെ വിഷയം സഭയില്&#x200d; ഉന്നയിച്ചുകൊണ്ട് സ്പീക്കറുടെ മുമ്പില്&#x200d; ധര്&#x200d;ണ്ണക്കായി ചെന്ന യൂത്ത് ലീഗ് സെക്രട്ടറി കൂടിയായിരുന്ന കെ.പി.എ മജീദിനെ വാച്ച് ആന്റ് വാര്&#x200d;ഡ് മര്&#x200d;ദ്ദിച്ചു. അങ്ങേയറ്റം അവശനായി ബോധരഹിതനായ അദ്ദേഹത്തിന് കോണ്&#x200d;ഗ്രസ്, ലീഗ് നേതാക്കള്&#x200d; സംരക്ഷണമൊരുക്കി. സി.എച്ചിന് പുറമെ സഭയില്&#x200d; കെ. കരുണാകരന്&#x200d;, പി. സീതിഹാജി, ടി.എം ജേക്കബ്, ഇ. അഹമ്മദ്, കെ. കെ ബാലകൃഷ്ണന്&#x200d;, ഡോ. കുട്ടപ്പന്&#x200d; തുടങ്ങിയവരെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.<br />
സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തിലായി. ചില നിബന്ധനകള്&#x200d; ഒഴിവാക്കാമെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചെങ്കിലും മൂന്ന് നിബന്ധനകളും പൂര്&#x200d;ണ്ണമായും പിന്&#x200d;വലിക്കുന്നതുവരെ യൂത്ത് ലീഗ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. സെപ്തംബര്&#x200d; 30 ന് യൂത്ത് ലീഗ് രാജ്ഭവന്&#x200d; മാര്&#x200d;ച്ച് പ്രഖ്യാപിച്ചതോടെ സര്&#x200d;ക്കാറിന് മുട്ടുവിറച്ചു. സെപ്തംബര്&#x200d; 10 നും 19 നും മുസ്ലിംലീഗ്, കെ.എ.ടി.എഫ് നേതാക്കളുമായി നടത്തിയ ചര്&#x200d;ച്ചക്കൊടുവില്&#x200d; സര്&#x200d;ക്കാറിന് മൂന്ന് &#8216;കൂച്ചുവിലങ്ങുകളും&#8217; പൊട്ടിച്ചുകളയേണ്ടി വന്നു. മുസ്ലിംലീഗ് നേതാക്കളുടെ ആര്&#x200d;ജ്ജവത്തിനും മുസ്ലിം യൂത്ത് ലീഗിന്റെ സമരവീര്യത്തിനും മുന്നില്&#x200d; മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാര്&#x200d; പതറിയ ചരിത്രമാണ് ഭാഷാ സമരം വിളിച്ചുപറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/history-of-language-struggle-burning-memories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
