<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#RamRahimSingh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ramrahimsingh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Aug 2017 18:34:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#RamRahimSingh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബലാത്സംഗക്കേസ് അന്വേഷിച്ച മലയാളി സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/manmohan-sing-ram-rahim-criminal-case-cbi-narayanan-cbi-offiecer.html</link>
					<comments>https://www.chandrikadaily.com/manmohan-sing-ram-rahim-criminal-case-cbi-narayanan-cbi-offiecer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Aug 2017 18:26:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RamRahimSingh]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[manmohansingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42254</guid>

					<description><![CDATA[ന്യൂഡല്‍ഹി: ദേര മേധാവി റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുഴുവന്‍ പിന്തുണയും നല്‍കിയെന്ന് സി.ബി.ഐ. ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. &#8216;അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു. നിയമപ്രകാരം മുന്നോട്ടു പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. രണ്ട് സാധ്വികള്‍ ജഡ്ജിക്ക് മുമ്പില്‍ നല്‍കിയ പ്രസ്താവന വായിച്ചു. പഞ്ചാബ്, ഹരിയാനയില്‍ നിന്നുള്ള എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയില്ല. ഈ എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കേസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദേര മേധാവി റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്കിടയിലും മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ് മുഴുവന്&#x200d; പിന്തുണയും നല്&#x200d;കിയെന്ന് സി.ബി.ഐ. ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>&#8216;അന്നത്തെ പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d;സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു. നിയമപ്രകാരം മുന്നോട്ടു പോകാന്&#x200d; ഞങ്ങളോട് ആവശ്യപ്പെട്ടു. രണ്ട് സാധ്വികള്&#x200d; ജഡ്ജിക്ക് മുമ്പില്&#x200d; നല്&#x200d;കിയ പ്രസ്താവന വായിച്ചു. പഞ്ചാബ്, ഹരിയാനയില്&#x200d; നിന്നുള്ള എം.പിമാരുടെ സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്ക് അദ്ദേഹം വഴങ്ങിയില്ല. ഈ എം.പിമാരുടെ സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്കിടയിലും കേസ് ചര്&#x200d;ച്ച ചെയ്യാനായി അന്നത്തെ സി.ബി.ഐ മേധാവി വിജയ് ശങ്കറിനെ അദ്ദേഹം വിളിച്ചുവരുത്തി. ഇരയുടെ മൊഴി കണ്ട ശേഷമാണ് സിങ് ഞങ്ങളെ പിന്തുണച്ചത്&#8217; നാരായണന്&#x200d; വ്യക്തമാക്കി. കേസ് ഒഴിവാക്കാന്&#x200d; എം.പിമാര്&#x200d; ആവശ്യപ്പെട്ടപ്പോള്&#x200d; തന്റെ മേധാവിയായിരുന്ന വിജയ് ശങ്കറാണ് തങ്ങള്&#x200d;ക്കൊപ്പം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കാസര്&#x200d;ക്കോട് സ്വദേശിയാണ് നാരായണന്&#x200d;. 2002ല്&#x200d; ലഭിച്ച പരാതിയില്&#x200d; 2007ലാണ് അന്വേഷണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1992നും 2002നും ഇടയില്&#x200d; ലൈംഗിക പീഡനങ്ങള്&#x200d; കാരണം ഇരുനൂറിലധികം വിശ്വാസിനികള്&#x200d; ആശ്രമം വിട്ടു പോയതായും അദ്ദേഹം പറയുന്നു. ഗുര്&#x200d;മീതിനെതിരെ ലഭിച്ചത് അജ്ഞാത പരാതിയായിരുന്നതിനാല്&#x200d; ഇരകളെ കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. അന്വേഷണത്തിന് ഒടുവില്&#x200d; പത്തു പേരെ കണ്ടെത്താനായി. അവരെല്ലാം വിവാഹിതരായിരുന്നു. അതു കൊണ്ടു തന്നെ ആരും പരാതി നല്&#x200d;കാന്&#x200d; മുന്നോട്ടുവന്നില്ല. അംബാല കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിക്കുമ്പോള്&#x200d; രണ്ട് ഇരകളെ മാത്രമാണ് തങ്ങള്&#x200d;ക്ക് കൂടെ നിര്&#x200d;ത്താനായത്- അദ്ദേഹം ഓര്&#x200d;ക്കുന്നു.</p>
<p>സിര്&#x200d;സയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തേക്ക് കയറുന്നത് കഠിനമായ ജോലിയായിരുന്നു. ഗുര്&#x200d;മിതിന്റെ ഗുണ്ടകള്&#x200d; നിരവധി തവണ സി.ബി.ഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തില്&#x200d; മധ്യകാല യുഗത്തിലെ രാജാക്കന്മാരെപ്പോലെയാണ് ഗുര്&#x200d;മീത് കഴിഞ്ഞിരുന്നത്. ചുറ്റും സാധ്വികള്&#x200d; (സന്യാസിനി) എന്നറിയപ്പെടുന്ന സുന്ദരികളായ സ്ത്രീകളുണ്ടായിരുന്നു. എല്ലാ രാത്രിയും പത്തു മണിക്ക് ഒരു സാധ്വിയെ കിടപ്പുമുറിയിലേക്ക് പറഞ്ഞയക്കാന്&#x200d; സന്യാസിനിമാരിലെ മേധാവിക്ക് &#8216;ഗുരു&#8217; നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. അദ്ദേഹത്തിന്റെ മുറിയില്&#x200d; ഗര്&#x200d;ഭനിരോധിത ഉറകളുടെയും ഗുളികകളുടെയും ശേഖരം തന്നെയുണ്ടായിരുന്നു. അയാള്&#x200d; കിറുക്കനും വന്യമൃഗവുമായിരുന്നു&#8217; &#8211; അദ്ദേഹം പറഞ്ഞു.<br />
&#8216;ദേരയിലെ പ്രധാനപ്പെട്ട വളണ്ടിയറായിരുന്നു രഞ്ജിത് സിങ്. അയാളുടെ സഹോദരിയെ ഗുര്&#x200d;മീത് മാനഭംഗപ്പെടുത്തിയതോടെ രണ്ടു പേരും സിര്&#x200d;സ വിട്ടു. അതിന് ഏതാനും ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്&#x200d; അജ്ഞാത കത്തെത്തുന്നത്.</p>
<p>രഞ്ജിത് സിങാണ് ഇതിനു പിന്നില്&#x200d; എന്ന് കരുതി അദ്ദേഹത്തെ കൊല്ലാന്&#x200d; ഉത്തരവിടുകയായിരുന്നു റാം റഹിം. അദ്ദേഹത്തെ കൊല്ലാന്&#x200d; ഉപയോഗിച്ച പിസ്റ്റള്&#x200d; ദേരയിലെ മാനേജരുടേതായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പിന്നില്&#x200d; ഗുര്&#x200d;മീത് ആണ് എന്നെനിക്കുറപ്പാണ്&#8217; &#8211; 2009ല്&#x200d; സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ച നാരായണന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manmohan-sing-ram-rahim-criminal-case-cbi-narayanan-cbi-offiecer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുര്‍മീതിന് ബിജെപി മന്ത്രിമാരില്‍ നിന്ന് ഈ മാസം മാത്രം ലഭിച്ചത് 1.12 കോടിരൂപ</title>
		<link>https://www.chandrikadaily.com/crores-from-bjp-ministers-to-gurmeet.html</link>
					<comments>https://www.chandrikadaily.com/crores-from-bjp-ministers-to-gurmeet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Aug 2017 06:38:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RamRahimSingh]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41807</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കുറ്റക്കാരനായ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിങിന് ബിജെപി മന്ത്രിമാരില്‍ നിന്ന് ലഭിച്ചത് 1.12 കോടി രൂപ. ഈ മാസത്തെ മാത്രം കണക്കാണിത്. വിവിധ ക്ഷേമ പദ്ധതികള്‍ നടത്തുന്നുവെന്ന വ്യാജേന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഹരിയാനയിലെ മൂന്നു മന്ത്രിമാരാണ് ഗുര്‍മീതിന് സംഭാവന നല്‍കിയത്. റാം വിലാസ് ശര്‍മ്മ, അനില്‍ വിജ്ജ്, മനീഷ് ഗ്രോവര്‍ എന്നിവരാണ് യാതൊരു മാനദണ്ഡവുമില്ലാതെ ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കിയത്. വിദ്യാഭ്യാസ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബലാത്സംഗ കേസില്&#x200d; കുറ്റക്കാരനായ ദേരാ സച്ചാ സൗദാ നേതാവ് ഗുര്&#x200d;മീത് റാം റഹീം സിങിന് ബിജെപി മന്ത്രിമാരില്&#x200d; നിന്ന് ലഭിച്ചത് 1.12 കോടി രൂപ. ഈ മാസത്തെ മാത്രം കണക്കാണിത്. വിവിധ ക്ഷേമ പദ്ധതികള്&#x200d; നടത്തുന്നുവെന്ന വ്യാജേന സര്&#x200d;ക്കാര്&#x200d; ഫണ്ടില്&#x200d; നിന്ന് ഹരിയാനയിലെ മൂന്നു മന്ത്രിമാരാണ് ഗുര്&#x200d;മീതിന് സംഭാവന നല്&#x200d;കിയത്. റാം വിലാസ് ശര്&#x200d;മ്മ, അനില്&#x200d; വിജ്ജ്, മനീഷ് ഗ്രോവര്&#x200d; എന്നിവരാണ് യാതൊരു മാനദണ്ഡവുമില്ലാതെ ഇത്രയും ഭീമമായ തുക സര്&#x200d;ക്കാര്&#x200d; ഫണ്ടില്&#x200d; നിന്ന് നല്&#x200d;കിയത്. വിദ്യാഭ്യാസ മന്ത്രിയായ റാം വിലാസ് ശര്&#x200d;മ്മ മാത്രം 51 ലക്ഷം രൂപയാണ് ഗുര്&#x200d;മീതിന് കൈമാറിയത്. ഗുര്&#x200d;മീതിന്റെ ജന്മദിനാഘോഷ പരിപാടിക്കും ആശ്രമത്തില്&#x200d; നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കുമായാണ് റാംവിലാസ് ശര്&#x200d;മ്മ സംഭാവന ചെയ്തത്.</p>
<p>കലാകായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കായിക മന്ത്രി അനില്&#x200d; വിജ്ജ് 50 ലക്ഷം രൂപയും ഗുര്&#x200d;മീതിന് നല്&#x200d;കി. കൂടാതെ സഹകരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി മനീഷ് ഗ്രോവര്&#x200d; 11 ലക്ഷവും കൈമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crores-from-bjp-ministers-to-gurmeet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
