<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ramsan fasting &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ramsan-fasting/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Mar 2023 11:44:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ramsan fasting &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇടതുപക്ഷ മാധ്യമത്തിലെ ഇസ്‌ലാമോഫോബിയ വിവാദമായി; മുസ്‌ലിം വനിതകളെ അവഹേളിച്ചെന്ന്</title>
		<link>https://www.chandrikadaily.com/111muslim-women-in-ramsan-time.html</link>
					<comments>https://www.chandrikadaily.com/111muslim-women-in-ramsan-time.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Mar 2023 05:58:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[ramsan]]></category>
		<category><![CDATA[ramsan fasting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245292</guid>

					<description><![CDATA[റമസാന്&#x200d; വ്രതകാലത്ത് മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്&#x200d; നരകയാതന അനുഭവിക്കുകയാണെന്ന തരത്തിലുള്ള ഒരു മാധ്യമത്തിലെ ലേഖനം ചര്&#x200d;ച്ചയാകുന്നു. വീട്ടമ്മമാര്&#x200d; രാപ്പകല്&#x200d; അടുക്കളകളില്&#x200d; പുരുഷന്&#x200d;മാര്&#x200d;ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും പുരുഷന്&#x200d;മാര്&#x200d; സുഖിച്ച് കഴിയുകയാണെന്നുമാണ് ലേഖനത്തിന്റെ സാരാംശം. ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകനാണ് ഇത്തരത്തില്&#x200d; ലേഖനം എഴുതിയത്. അതിലെ വൈരുധ്യങ്ങളും തെറ്റുകളും കാണാതെ അപ്പടി പ്രസിദ്ധീകരിക്കുകയാണ് ഇടതുപക്ഷക്കാര്&#x200d; നേതൃത്വം നല്&#x200d;കുന്ന എഡിറ്റര്&#x200d;മാര്&#x200d; ചെയ്തതെന്നുമാണ് പരാതി. ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖകന്&#x200d; അതിശയോക്തിപരമായാണ് പലതും പറഞ്ഞതെന്നാണ് ന്യായീകരണം. &#8216;കുട്ടികള്&#x200d;ക്കും മുതിര്&#x200d;ന്നവര്&#x200d;ക്കും വിളമ്പി കഴിഞ്ഞ് ആ [&#8230;]]]></description>
										<content:encoded><![CDATA[<p>റമസാന്&#x200d; വ്രതകാലത്ത് മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്&#x200d; നരകയാതന അനുഭവിക്കുകയാണെന്ന തരത്തിലുള്ള ഒരു മാധ്യമത്തിലെ ലേഖനം ചര്&#x200d;ച്ചയാകുന്നു. വീട്ടമ്മമാര്&#x200d; രാപ്പകല്&#x200d; അടുക്കളകളില്&#x200d; പുരുഷന്&#x200d;മാര്&#x200d;ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും പുരുഷന്&#x200d;മാര്&#x200d; സുഖിച്ച് കഴിയുകയാണെന്നുമാണ് ലേഖനത്തിന്റെ സാരാംശം. ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകനാണ് ഇത്തരത്തില്&#x200d; ലേഖനം എഴുതിയത്. അതിലെ വൈരുധ്യങ്ങളും തെറ്റുകളും കാണാതെ അപ്പടി പ്രസിദ്ധീകരിക്കുകയാണ് ഇടതുപക്ഷക്കാര്&#x200d; നേതൃത്വം നല്&#x200d;കുന്ന എഡിറ്റര്&#x200d;മാര്&#x200d; ചെയ്തതെന്നുമാണ് പരാതി. ഓണ്&#x200d;ലൈന്&#x200d; മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖകന്&#x200d; അതിശയോക്തിപരമായാണ് പലതും പറഞ്ഞതെന്നാണ് ന്യായീകരണം.</p>
<p>&#8216;കുട്ടികള്&#x200d;ക്കും മുതിര്&#x200d;ന്നവര്&#x200d;ക്കും വിളമ്പി കഴിഞ്ഞ് ആ പാത്രങ്ങളില്&#x200d; അവശിഷ്ടങ്ങള്&#x200d; കഴിക്കുകയാണ് മുസ് ലിം വീട്ടമ്മമാര്&#x200d; എന്നും പുരുഷന്&#x200d;മാര്&#x200d; ഭൂമിയില്&#x200d; ഭാര്യമാര്&#x200d;ക്ക് നരകം തീര്&#x200d;ക്കുകയാണെന്നുമൊക്കെയാണ് ലേഖകന്റെ ഭാവനാവിലാസം. ലേഖനത്തിന് എതിരെ സാമൂഹ്യമാധ്യമത്തില്&#x200d; വലിയ വിമര്&#x200d;ശനമാണ് വന്നിരിക്കുന്നത്.</p>
<p>ഖാദര്&#x200d; പാലാഴിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; നിന്ന്:</p>
<p>പത്രാധിപസമിതിക്ക് മുമ്പില്&#x200d; വരുന്ന കുറിപ്പില്&#x200d; പരസ്പര വൈരുദ്ധ്യം മുഴച്ച് നില്&#x200d;ക്കുന്നത് കാണാതെ പ്രസിദ്ധീകരിക്കുന്നത് ആ കുറിപ്പിന്റെ സദുദ്ദേശ്യത്തെ തന്നെ കെടുത്തിക്കളയും. കുറിപ്പുകാരന്&#x200d; അടിവരയിടുന്ന ഒരു കാര്യമുണ്ട്. &#8216; അതിസമ്പന്നരുടെ വീടുകളിലെ നോമ്പുകാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നാല്&#x200d; ഏറ്റവും താഴെ തട്ടിലുള്ള കൂലിപ്പണിക്കാരുടെ വീട്ടിലെ നോമ്പ് കാലങ്ങള്&#x200d; എനിക്ക് നന്നായിട്ട് അറിയാം&#8217;<br />
എന്ന് . പക്ഷേ പറഞ്ഞതത്രയും പലവര്&#x200d;ണങ്ങളിലും മണങ്ങളിലും രുചികളിലും നാനാതരം വിഭവങ്ങള്&#x200d; തയ്യാറാക്കുന്ന സമ്പന്ന കുടുംബങ്ങളിലെ കാര്യങ്ങളും .</p>
<p>ലേഖനപ്രകാരം താഴെ തട്ടിലുളള വീടുകളില്&#x200d; ഭര്&#x200d;ത്താവും കുട്ടികളും എ.സി റൂമിലാവും കിടന്നുറങ്ങുന്നത്. അവിടെ ഉച്ചക്ക് 12 മണിവരെ തുടക്കാനുള്ള 3000 &#8211; 4000 സ്‌ക്വയര്&#x200d; ഫീറ്റ് നിലവും മുറ്റവുമുണ്ടാവും. കഴുകാന്&#x200d; എമ്പാടും കക്കൂസുകളുണ്ടാവും. കല്ലില്&#x200d; അടിച്ച് തിരുമ്പാന്&#x200d; വസ്ത്രക്കൂട്ടങ്ങളുമുണ്ടാവും. കുറിപ്പിലെ മൊത്തം സമയം കൂട്ടി നോക്കുമ്പോള്&#x200d; സ്ത്രീക്ക് വിശ്രമിക്കാന്&#x200d; കിട്ടുന്ന സമയം മൂന്നോ നാലോ മണിക്കൂറാണ്. അതു പോലും ഒപ്പിച്ചെടുക്കാന്&#x200d; ലേഖകന് കഴിയുന്നില്ല. കാരണം നിലം തുടച്ചും അടിച്ചും കഴിയുമ്പോഴേക്ക് തന്നെ ഉച്ച 12 മണിയാവും. ഒരു മണിക്ക് അടുക്കളയില്&#x200d; കയറുകയും വേണം. ഒരു മണിക്കൂര്&#x200d; കൊണ്ട് ലേഖകന്&#x200d; കുളിയും നിസ്‌ക്കാരവും മാത്രമല്ല ഉറക്കവും കഴിപ്പിക്കുന്നുണ്ട്. തുടയ്ക്കല്&#x200d; 11 മണിക്ക് അവസാനിപ്പിച്ചാല്&#x200d; ഒരുവിധം അഡ്ജസ്റ്റ് ചെയ്യാവുന്നതായിരുന്നു. അടുത്ത കുറിപ്പില്&#x200d; ശ്രദ്ധിച്ചാല്&#x200d; മതി.</p>
<p>എഡിറ്റ് ചെയ്തവര്&#x200d; 35-40 കൊല്ലമായി ഉഗാണ്ടയിലായിരുന്നുവെന്ന് കാണിക്കുന്ന വേറെയും കാര്യങ്ങള്&#x200d; ഇതിലുണ്ട്. അതിലൊന്നാണ് നോമ്പ് തുറക്ക് ശേഷം നിര്&#x200d;വഹിക്കുന്ന പാതിരാ നിസ്‌ക്കാരം. അശോകപുരത്ത് പോലും അത് രാത്രി ഒമ്പതിനോ ഒമ്പതേകാലിനോ അവസാനിക്കും. മുജാഹിദ് &#8211; ജമാഅത്ത് കുടുംബങ്ങളിലെ സ്ത്രീകള്&#x200d; തറാവീഹ് നിസ്‌ക്കരിക്കാന്&#x200d; പള്ളിയില്&#x200d; പോവുമ്പോള്&#x200d; സുന്നികള്&#x200d;ക്കിടയില്&#x200d; ഒരു ഗ്രാമത്തില്&#x200d;തന്നെ നിരവധി വീടുകളില്&#x200d; കൂട്ട നിസ്‌കാരം വര്&#x200d;ഷങ്ങളായി നടക്കുന്നുണ്ട്. ഇവരുടെ എണ്ണത്തോടൊപ്പം നില്&#x200d;ക്കുന്നതാണ് തറാവീഹ് വീട്ടില്&#x200d; നിസ്‌കരിക്കുന്നവരും തീരേ നിസ്‌ക്കരിക്കാത്തവരും.</p>
<p>ലേഖകന്&#x200d; ഡിഫിക്കാരനാണെന്ന് പ്രൊഫൈലില്&#x200d;നിന്ന് മനസിലാക്കാം. നമ്മള്&#x200d; കേരളീയര്&#x200d; ജീവിത നിലവാര സൂചികയില്&#x200d; ലോക നിലവാരത്തിലാണെന്ന് ഇലക്ഷന്&#x200d; പ്രചാരണ കാലത്ത് മാത്രം വെറും വര്&#x200d;ത്തമാനം പറയുന്നതാണോ? അല്ല . അതില്&#x200d; കുറേയേറെ ശരികളുണ്ട്. സമ്പൂര്&#x200d;ണ വൈദ്യുതീകൃത സംസ്ഥാനമാണിത്. മുന്&#x200d;കാലങ്ങളെ പോലെ ഉരലില്&#x200d; ഇടിച്ചല്ല ഇവിടെ പത്തിരിപ്പൊടിയുണ്ടാക്കുന്നത്. അത്യാവശ്യം വകയുള്ളവരൊക്കെ ഒരു സിന്റക്‌സ് ടാങ്കെങ്കിലും സംഘടിപ്പിച്ച് പൈപ്പ് കണക്ഷനെടുക്കുന്നതിനാല്&#x200d; വെള്ളം കെട്ടിവലിക്കേണ്ടി വരുന്നില്ല. മിക്‌സിയില്ലാത്ത വീടുകള്&#x200d; കുറവായതിനാല്&#x200d; അമ്മികളില്&#x200d; മുളക് പുരളുന്നില്ല. മധ്യവര്&#x200d;ഗത്തിന് മുകളിലുള്ള വീടുകളിലൊക്കെ വാഷിംഗ് മെഷീനുണ്ട്. നോമ്പ് പലഹാരങ്ങള്&#x200d;ക്ക് വേണ്ടി ഗ്രാമങ്ങളില്&#x200d; പോലും തിരക്കുള്ള കൗണ്ടറുകളുണ്ട്. ചില വീട്ടുകാരും ഇത് സപ്ലൈ ചെയ്യുന്നു. ഇതൊന്നും പ്രാപ്യമല്ലാത്ത പട്ടിണിപ്പാവങ്ങള്&#x200d; ഇവിടെ തീരെയില്ല എന്ന അവകാശ വാദവും ആര്&#x200d;ക്കുമില്ല. എന്നാല്&#x200d; ലേഖകന്&#x200d; പറയുന്നത് 11 മാസം അരപ്പട്ടിണിയും റമദാനില്&#x200d; മുഴുപ്പട്ടിണിയും കിടക്കുന്ന ഒരുപാട് മനുഷ്യര്&#x200d; ഇവിടെയുണ്ടെന്നാണ്. എങ്കില്&#x200d; ഇത്രയും കാലം ഇ.എം.എസ് മുതല്&#x200d; പിണറായി വരേയുള്ളവര്&#x200d; കേരളത്തെ മറ്റൊരു ബംഗാളാക്കുകയായിരുന്നോ? അതോ വരികള്&#x200d;ക്കിടയില്&#x200d; വൈരുദ്ധ്യം പൂഴ്ത്തിവെച്ച് സി.പി.എമ്മിന് ഒരു പണി കൊടുക്കുകയായിരുന്നോ എഡിറ്റര്&#x200d;മാര്&#x200d;.</p>
<p>വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര ഇനിയും അവസാനിക്കുന്നില്ല. ഈ പ്രബുദ്ധ ജനാധിപത്യ നവോത്ഥാന കേരളത്തില്&#x200d; പണക്കാരന്&#x200d; ദിവസവും &#8216;മൂന്നും അഞ്ചും പത്തും കിലോ &#8216; ഇറച്ചി വാങ്ങുമ്പോള്&#x200d; അരക്കിലോ ഇറച്ചി വാങ്ങാന്&#x200d; വന്നവന്&#x200d; പണക്കാര്&#x200d;ക്കെല്ലാം കൊടുത്ത് തീരും വരെ ഒരക്ഷരം മിണ്ടാതെ കാത്തിരിക്കേണ്ടി വരുന്നു! ഇറച്ചിപ്പീടികയില്&#x200d; മാത്രമല്ല ഈ കാത്തിരിപ്പ് . പണക്കാരന്&#x200d; ദിവസവും കിലോക്കണക്കിന് ഫ്രൂട്ട്‌സ് വാങ്ങുന്നിടത്തും പാവങ്ങള്&#x200d; പ്രതിഷേധത്തിന്റെ ഒരൊച്ച പോലും ഉണ്ടാക്കുന്നില്ല. അതെ , ഈ നവോത്ഥാന കേരളത്തില്&#x200d; തന്നെ!.</p>
<p>നോമ്പുതുറ -അത്താഴ ഭക്ഷണമൊക്കെ എല്ലാ വീടുകളിലും ലേഖനത്തിനൊപ്പം കൊടുത്ത ചിത്രം പോലെയാണെന്ന് സ്ഥാപിക്കുന്നതില്&#x200d; ചില താല്&#x200d;പര്യങ്ങളുണ്ട്. അത് പക്ഷേ മറ്റൊരു ചര്&#x200d;ച്ചാ വിഷയമാണ്. എന്റെ വീട്ടില്&#x200d; നാല് പേര്&#x200d;ക്ക് നാല് കഷ്ണം പുട്ടാണുണ്ടാക്കുക. വൈകിട്ടത്തെ ബാക്കിയുണ്ടെങ്കില്&#x200d; അതുമില്ല. ചായയുണ്ടാക്കും. എന്നാല്&#x200d; പരമാവധി വെള്ളം കുടിക്കും. മിക്ക വീടുകളിലും ഇതാണവസ്ഥ. എന്നാല്&#x200d; തീറ്റപ്പണ്ടാരങ്ങള്&#x200d; തീരേയില്ലെന്നും പറയാനാവില്ല. സ്ത്രീകളെ ഭര്&#x200d;ത്താവും കുട്ടികളും സഹായിക്കുന്ന വീടുകളും കഷ്ടപ്പെടുത്തുന്ന വീടുകളുമുണ്ട്. നോമ്പുകാലത്ത് മാത്രമല്ല മറ്റ് മാസങ്ങളിലും . ഇവിടെ ട്രൂകോപ്പി സ്റ്റോറി പ്രസരിപ്പിക്കുന്ന ചിത്രം പൊതുചിത്രമല്ല. എന്നാല്&#x200d; ഇത്തരം സ്റ്റോറികള്&#x200d; മാധ്യമ മത്സരക്കമ്പോളത്തില്&#x200d; ഏറെ വിറ്റഴിക്കപ്പെടുന്നതാണ്.</p>
<p>ഏറെ അദ്ഭുതപ്പെടുത്താതിരുന്നത് ഈ കുറിപ്പില്&#x200d; വിയോജിപ്പിന്റെ ഒരു പോയിന്റ് പോലും പ്രകടിപ്പിക്കാതെ ഫുള്&#x200d; മാര്&#x200d;ക്കിട്ട ചില അദ്ധ്യാപകരുടേതാണ്. ഒരുപക്ഷേ പുതിയ അദ്ധ്യാപന രീതി ശീലിച്ചതു കൊണ്ടാവും. അല്ലെങ്കില്&#x200d; അവര്&#x200d;ക്ക് ചില അംഗീകാര പത്രങ്ങള്&#x200d; വേണ്ടതിനാലാവും.. പല നേരങ്ങളിലും പല വിഷയങ്ങളിലും മൗനം ഭുജിച്ചും ചില നേരങ്ങളില്&#x200d; നിക്ഷ്പക്ഷ നാട്യത്തിലുള്ള പ്രതിരോധം തീര്&#x200d;ത്തും അവര്&#x200d; അംഗീകാരങ്ങള്&#x200d; നേടുന്നുണ്ടല്ലോ. ആകെ മൊത്തം പറഞ്ഞു വന്നത് ഇതാണ്. കുഴപ്പം ട്രൂകോപ്പി ലേഖകന്റേതല്ല. ഉഗാണ്ടയില്&#x200d; ജീവിക്കുന്ന എഡിറ്റര്&#x200d;മാരുടേതാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111muslim-women-in-ramsan-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോമ്പുകാലത്ത് മുസ്ലിങ്ങളായ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ക്രമീകരണത്തിന് സൗകര്യം നൽകി ബിഹാർ സർക്കാർ</title>
		<link>https://www.chandrikadaily.com/ramsanarrangementbihargov.html</link>
					<comments>https://www.chandrikadaily.com/ramsanarrangementbihargov.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 18 Mar 2023 09:57:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[government stafs]]></category>
		<category><![CDATA[ramsan fasting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243200</guid>

					<description><![CDATA[ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.]]></description>
										<content:encoded><![CDATA[<p>നോമ്പുകാലയളവിൽ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ക്രമീകരണത്തിന് സൗകര്യം നൽകി ബിഹാർ സർക്കാർ. റമസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ ജോലിക്കെത്തിയാൽ ഒരു മണിക്കൂർ മുന്നേ വീട്ടിലേക്ക് പോകാമെന്നാണ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്&#x200d; പറയുന്നത്. മുസ്ലീം ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് റമസാൻ മാസത്തിൽ നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ വരാനും നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഓഫീസിൽ നിന്ന് പോകാനും അനുമതി നൽകി കൊണ്ടാണ് സർക്കാർ തീരുമാനം വന്നിരിക്കുന്നത്.<br />
ഈ ഇളവ് എല്ലാ വർഷവും റമസാൻ മാസത്തിൽ പ്രാബല്യത്തിൽ വരുത്തുമെന്നും ഉത്തരവിൽ പറയുന്നു. ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramsanarrangementbihargov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോമ്പുതുറ വിരുന്നിന് വിളിച്ചില്ല; പക മൂത്ത യുവാവ് കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/dead-shot.html</link>
					<comments>https://www.chandrikadaily.com/dead-shot.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 26 May 2019 05:12:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ramsan fasting]]></category>
		<category><![CDATA[shot dead]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128422</guid>

					<description><![CDATA[ലക്‌നൗ: ഇഫ്താര്&#x200d; വിരുന്നിനു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ യുവാവ് വെടിവച്ചു കൊന്നു. ഉത്തര്&#x200d;പ്രദേശ് ബുലന്ദ്ശഹറില്&#x200d; ഫൈസലാബാദിലാണ് സംഭവം. സംഭവത്തില്&#x200d; സല്&#x200d;മാന്&#x200d; എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഹമ്മദ് ആദിലിന്റെ വീട്ടില്&#x200d; നടത്തിയ നോമ്പുതുറ വിരുന്നില്&#x200d; അടുത്ത ബന്ധുവായ സല്&#x200d;മാനെ ക്ഷണിച്ചിരുന്നില്ല. ഇതില്&#x200d; കലി പൂണ്ട സല്&#x200d;മാന്&#x200d; ആദിലിന്റെ കുടുംബത്തിലെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ ഇടത്തു വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങള്&#x200d; ടാങ്കില്&#x200d; ഒളിപ്പിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ലക്‌നൗ: ഇഫ്താര്&#x200d; വിരുന്നിനു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ യുവാവ് വെടിവച്ചു കൊന്നു. ഉത്തര്&#x200d;പ്രദേശ് ബുലന്ദ്ശഹറില്&#x200d; ഫൈസലാബാദിലാണ് സംഭവം. സംഭവത്തില്&#x200d; സല്&#x200d;മാന്&#x200d; എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.</p>



<p>മുഹമ്മദ് ആദിലിന്റെ വീട്ടില്&#x200d; നടത്തിയ നോമ്പുതുറ വിരുന്നില്&#x200d; അടുത്ത ബന്ധുവായ സല്&#x200d;മാനെ ക്ഷണിച്ചിരുന്നില്ല. ഇതില്&#x200d; കലി പൂണ്ട സല്&#x200d;മാന്&#x200d; ആദിലിന്റെ കുടുംബത്തിലെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ ഇടത്തു വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങള്&#x200d; ടാങ്കില്&#x200d; ഒളിപ്പിക്കുകയും ചെയ്തു. </p>



<p>കുട്ടികളെ കാണാനില്ലെന്ന് ഹാഫിസ് പൊലീസില്&#x200d; പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്നാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പരാതി  ലഭിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; ദാത്തുരി ഗ്രാമത്തിലെ ഒരു വാട്ടര്&#x200d; ടാങ്കില്&#x200d; കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. <br>
ഒമ്പതും 12 വയസുള്ള ആസ്മ, അനലീമ മാഹി ആലം, അബ്ദുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എസ്എസ്പി അമര്&#x200d; ഉജ്ജ്വല പറഞ്ഞു. </p>



<p>അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്&#x200d; വാടര്&#x200d; ടാങ്കിന്റെ പരിസരത്ത് വച്ച് കൊലനടന്നതിന്റെ അടയാളങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്&#x200d; കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തിയ സ്ഥലത്തെത്തുകയും സല്&#x200d;മാനാണ് കൊലയാളിയെന്ന് തിരിച്ചറിയുകയുമായിരുന്നു. ബുലന്ദ്ഷഹറിലെ ജാലിപൂര്&#x200d; ?സ്വദേശിയാണ് സല്&#x200d;മാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dead-shot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍ സലീംകുമാര്‍</title>
		<link>https://www.chandrikadaily.com/salim-kumar-about-ramsan-fastting.html</link>
					<comments>https://www.chandrikadaily.com/salim-kumar-about-ramsan-fastting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 06:11:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Actor salim kumar]]></category>
		<category><![CDATA[Iftar]]></category>
		<category><![CDATA[ramsan fasting]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33204</guid>

					<description><![CDATA[എല്ലാ വര്‍ഷവും ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്ന പതിവുണ്ട് നടന്‍ സലീംകുമാറിന്. കഴിഞ്ഞ ദിവസവും ഇരുപത്തിയേഴാം രാവിന്റെ നോമ്പെടുത്തു അദ്ദേഹം. പുണ്യമാസത്തില്‍ രാവുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവില്‍ എന്തുകൊണ്ടാണ് നോമ്പുനോല്‍ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓണ്‍ലൈനിനോടാണ് നോമ്പെടുക്കുന്നതിനെക്കുറിച്ച് സലീംകുമാര്‍ പറയുന്നത്. നോമ്പെടുക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ താരം 2006 മുതല്‍ 27-ാം രാവ് നോല്‍ക്കാറുണ്ടെന്ന് പറഞ്ഞു. നമ്മുടെ സഹോദരങ്ങള്‍ ഒരുമാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമ്മള്‍ അറിയണം. അതില്‍ സുഖമുണ്ടാകും, ദു:ഖമുണ്ടാകും, വിഷമങ്ങളുണ്ടാകും. അതെല്ലാം [&#8230;]]]></description>
										<content:encoded><![CDATA[<p>എല്ലാ വര്&#x200d;ഷവും ഇരുപത്തിയേഴാം രാവില്&#x200d; നോമ്പെടുക്കുന്ന പതിവുണ്ട് നടന്&#x200d; സലീംകുമാറിന്. കഴിഞ്ഞ ദിവസവും ഇരുപത്തിയേഴാം രാവിന്റെ നോമ്പെടുത്തു അദ്ദേഹം. പുണ്യമാസത്തില്&#x200d; രാവുകളില്&#x200d; ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവില്&#x200d; എന്തുകൊണ്ടാണ് നോമ്പുനോല്&#x200d;ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓണ്&#x200d;ലൈനിനോടാണ് നോമ്പെടുക്കുന്നതിനെക്കുറിച്ച് സലീംകുമാര്&#x200d; പറയുന്നത്.</p>
<p>നോമ്പെടുക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ താരം 2006 മുതല്&#x200d; 27-ാം രാവ് നോല്&#x200d;ക്കാറുണ്ടെന്ന് പറഞ്ഞു. നമ്മുടെ സഹോദരങ്ങള്&#x200d; ഒരുമാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമ്മള്&#x200d; അറിയണം. അതില്&#x200d; സുഖമുണ്ടാകും, ദു:ഖമുണ്ടാകും, വിഷമങ്ങളുണ്ടാകും. അതെല്ലാം അറിയണമെന്ന് തോന്നി. എന്നാല്&#x200d; മുപ്പത് വര്&#x200d;ഷത്തോളം മടി കാരണം നോമ്പെടുത്തിരുന്നില്ല. അച്ഛനുറങ്ങാത്ത വീടിന്റെ ഷൂട്ടിങ് സമയത്ത് ഉഷച്ചേച്ചിയാണ് ഇരുപത്തിയേഴാം രാവ് എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഈ ഒരു നോമ്പെടുത്താല്&#x200d; 30എണ്ണത്തിന് തുല്യമാണെന്നും. ചേച്ചി പറഞ്ഞിരുന്നു.അതുകൊണ്ട് അന്നുമുതല്&#x200d; ഇന്നുവരെ ഞാന്&#x200d; ഈ നോമ്പെടുക്കാറുണ്ട്.</p>
<p>ഷൂട്ടിങ് ഒഴിവാക്കി ഇന്നലെയും സലീംകുമാര്&#x200d; നോമ്പെടുത്തു. വെളുപ്പിന് ആഹാരം കഴിച്ചായിരുന്നു തുടങ്ങിയതെന്നും താരം പറയുന്നു. ഒരുപാട് നന്&#x200d;മകളുണ്ട് നോമ്പില്&#x200d;. ലോകത്തിലുള്ള എല്ലാറ്റിനും നമ്മള്&#x200d; അവധി കൊടുക്കാറുണ്ട്. നമ്മുടെ വായ്ക്ക് ഒരു റെസ്റ്റും കൊടുക്കാറില്ല. ശാസ്ത്രീയപരമായിട്ടും ആത്മീയപരമായിട്ടും ശാരീരികമായിട്ടും നോമ്പ് എടുക്കുന്നത് നല്ലതാണെന്നാണ് തോന്നിയിട്ടുള്ളത്. എല്ലാ വര്&#x200d;ഷവും ഇത് തുടര്&#x200d;ന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം.-സലീം കുമാര്&#x200d; പറഞ്ഞു. ഒരു 25നോമ്പിന്റെ പുണ്യം കിട്ടിയാല്&#x200d; മതി. പിന്നെ നമ്മുടെ സഹോദരന്&#x200d;മാരോടുളള ഐക്യദാര്&#x200d;ഢ്യവും ഉണ്ടായാല്&#x200d; മതി.-താരം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salim-kumar-about-ramsan-fastting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
