Ramya Haridas – Chandrika Daily https://www.chandrikadaily.com Mon, 21 Oct 2024 09:47:47 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Ramya Haridas – Chandrika Daily https://www.chandrikadaily.com 32 32 ‘ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല’; അന്‍വറിനെ തള്ളി വി.ഡി. സതീശന്‍ https://www.chandrikadaily.com/ramya-haridas-will-not-be-withdrawn-in-chelakkara-v-d-pushed-anwar-satishan.html https://www.chandrikadaily.com/ramya-haridas-will-not-be-withdrawn-in-chelakkara-v-d-pushed-anwar-satishan.html#respond Mon, 21 Oct 2024 09:47:47 +0000 https://www.chandrikadaily.com/?p=314319 ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യം തള്ളി വി.ഡി. സതീശന്‍. അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും എന്ന മട്ടില്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സ്ഥാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുതെന്നും ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്നും സതീശന്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/ramya-haridas-will-not-be-withdrawn-in-chelakkara-v-d-pushed-anwar-satishan.html/feed 0
‘ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ല, ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും’; പൂരം കലക്കുന്നത് ആചാരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് രമ്യ ഹരിദാസ് https://www.chandrikadaily.com/thrissur-plan-will-not-happen-in-chelakkara-people-will-stand-with-congress-ramya-haridas-says-that-mixing-puram-is-an-attempt-to-eliminate-rituals.html https://www.chandrikadaily.com/thrissur-plan-will-not-happen-in-chelakkara-people-will-stand-with-congress-ramya-haridas-says-that-mixing-puram-is-an-attempt-to-eliminate-rituals.html#respond Sun, 20 Oct 2024 12:08:24 +0000 https://www.chandrikadaily.com/?p=314166 പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും  അനുഷ്ഠാനങ്ങളുടെയും ഭാഗമാണെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എന്നാല്‍ പലരും അത്   ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും രമ്യ പറഞ്ഞു.

അതേസമയം ചേലക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് നല്കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ലെന്നും ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

പൂരങ്ങളെയും വേലകളെയുമൊക്കെ സ്‌നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാര്‍. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകള്‍ ഇന്നും നമ്മളോടൊപ്പമുണ്ട്. പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോള്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമ്യ പറഞ്ഞു.

ചേലക്കരയിലെ അന്തിമഹാകാളന്‍ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വര്‍ഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവില്‍ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളില്‍ മാത്രം ഇവ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ജനങ്ങള്‍ക്ക് ദുരൂഹതയുണ്ടെന്നും  രമ്യ പറഞ്ഞു. ചേലക്കരയിലെ അന്തിമഹാകാളന്‍ കാവിലെയും വായാലിക്കാവിലെയും വെടിക്കെട്ട് നടക്കാത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രമ്യ.

]]>
https://www.chandrikadaily.com/thrissur-plan-will-not-happen-in-chelakkara-people-will-stand-with-congress-ramya-haridas-says-that-mixing-puram-is-an-attempt-to-eliminate-rituals.html/feed 0
പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റും; ചെങ്കൊടി പിടിക്കുന്ന പ്രവര്‍ത്തകന്‍ പോലും ആഗ്രഹിക്കുന്നത് ചേലക്കരയിലെ മാറ്റമാണെന്ന് രമ്യ ഹരിദാസ് https://www.chandrikadaily.com/the-party-will-fulfill-the-responsibility-assigned-to-it-ramya-haridas-says-that-even-the-activist-holding-the-red-flag-wants-change-in-chelakkara.html https://www.chandrikadaily.com/the-party-will-fulfill-the-responsibility-assigned-to-it-ramya-haridas-says-that-even-the-activist-holding-the-red-flag-wants-change-in-chelakkara.html#respond Wed, 16 Oct 2024 05:02:48 +0000 https://www.chandrikadaily.com/?p=313593 പ്രസ്ഥാനം സാധാരണക്കാരിയായ തന്നെ വലിയ അംഗീകാരം നല്‍കി കൈപ്പിടിച്ച് നടത്തുന്നുവെന്ന് ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്ന വിജയമായിരിക്കും കോണ്‍ഗ്രസ് ചേലക്കരയില്‍ നേടുക. ചേലക്കരയിലെ ആളുകളുടെ സ്നേഹവും പിന്തുണയുമായിരിക്കാം പാര്‍ട്ടി തീരുമാനത്തിന് പിന്നിലെന്നും രമ്യ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞുവെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമ്യ ഹരിദാസ്.

‘ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും സുഖ- ദുഖങ്ങളില്‍ പങ്കാളിയായി യാത്ര ചെയ്യാനും സാധിച്ച ഒരാളെന്ന രീതിയില്‍, കോണ്‍ഗ്രസിന്റെ ഒരു എളിയ പ്രവര്‍ത്തക എന്ന രീതിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായാണ് തുടക്കം കുറിക്കുന്നത്. നാല് വര്‍ഷത്തോളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇരിക്കുമ്പോഴാണ് 2019ല്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പാര്‍ട്ടി അവസരം നല്‍കിയത്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ചേലക്കരയില്‍ സ്നേഹമുള്ള ആളുകള്‍ നല്‍കിയ പിന്തുണയായിരിക്കാം പാര്‍ട്ടി ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് മനസിലാക്കുന്നത്. ചേലക്കരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഏറ്റവും അടിത്തട്ടുള്ള സാധാരണക്കാരനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഏറ്റവും സാധാരണ പ്രവര്‍ത്തകരുമൊക്കെ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമായിരിക്കും ചേലക്കരയിലേത്’, രമ്യ പറഞ്ഞു.

]]>
https://www.chandrikadaily.com/the-party-will-fulfill-the-responsibility-assigned-to-it-ramya-haridas-says-that-even-the-activist-holding-the-red-flag-wants-change-in-chelakkara.html/feed 0
‘മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം’; രമ്യ ഹരിദാസ് https://www.chandrikadaily.com/1mukesh-should-resign-and-face-legal-action-ramya-haridas.html https://www.chandrikadaily.com/1mukesh-should-resign-and-face-legal-action-ramya-haridas.html#respond Thu, 29 Aug 2024 06:30:42 +0000 https://www.chandrikadaily.com/?p=307813 ലൈംഗികാതിക്രമ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കേസെടുത്തതോടെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍. മുകേഷ് രാജി വെച്ച് നിയമ നടപടി തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രിയും സര്‍ക്കാരും വേട്ടക്കാര്‍ക്ക് ഒപ്പമാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത് മുതല്‍ മൊഴികള്‍ പ്രകാരം നടപടി സ്വീകരിക്കാത്തത് വരെ സര്‍ക്കാരിന്റെ പിഴവാണ് വെളിപ്പെടുത്തുന്നതെന്നും’ രമ്യ ഹരിദാസ് പ്രതികരിച്ചു.

സിനിമ മേഖലയിലെ മുഴുവന്‍ ആളുകളും നിലവില്‍ സംശയത്തിന്റെ നിഴലിലാണ്, കുറ്റാരോപിതരുടെ പേരുകള്‍ പുറത്തുവിടേണ്ടത് നിരപരാധികളോട് ചെയ്യേണ്ട നീതിയാണെന്നും പവര്‍ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൊഴി നല്‍കാന്‍ ഭയപ്പെടുന്ന ഇരകള്‍ ഇപ്പോഴുമുണ്ട്, സ്വതന്ത്രമായി മൊഴി കൊടുക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ പരാതിക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് മുന്‍ എംപി കൂടിയായിരുന്ന രമ്യ ഹരിദാസ് പ്രതികരിച്ചു.

അതേസമയം എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം. മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി. ഇതുവരെയും ആരോപണ നിഴലില്‍ മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന ഘടകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും.

മുകേഷ് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാരെന്നുമാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം ചില സ്ത്രീകള്‍ രംഗത്തെത്തി കാര്യങ്ങള്‍ തുറന്നുപറയുന്നുണ്ട്. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. മുകേഷ് രാജിക്ക് തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം’, എന്നാണ് ആനി രാജ പ്രതികരിച്ചത്. മുകേഷ് രാജിവെക്കണമെന്നും എല്‍ഡിഎഫിനും സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കാതെ തീരുമാനം എടുക്കണമന്നും പ്രകാശ് ബാബുവും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/1mukesh-should-resign-and-face-legal-action-ramya-haridas.html/feed 0
രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സുകള്‍ തീവെച്ച് നശിപ്പിച്ചു; പരാതി https://www.chandrikadaily.com/ramya-haridas-fluxes-were-destroyed-by-fire-complaint.html https://www.chandrikadaily.com/ramya-haridas-fluxes-were-destroyed-by-fire-complaint.html#respond Tue, 26 Mar 2024 06:15:35 +0000 https://www.chandrikadaily.com/?p=293698 ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചെന്ന് പരാതി. രമ്യ ഹരിദാസിന്റെ പ്രചാരണ സാമഗ്രികളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കാണ് തീവെച്ചത്. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസിന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി.

]]>
https://www.chandrikadaily.com/ramya-haridas-fluxes-were-destroyed-by-fire-complaint.html/feed 0
പ്ലാസ്റ്ററിട്ട കാലുമായി രമ്യ ഹരിദാസ് പ്രചാരണക്കളത്തില്‍; ആവേശത്തിരയില്‍ പ്രവര്‍ത്തകര്‍ https://www.chandrikadaily.com/ramya-haridas-mp-election-campaign-in-alathur.html https://www.chandrikadaily.com/ramya-haridas-mp-election-campaign-in-alathur.html#respond Tue, 01 Dec 2020 18:27:52 +0000 https://www.chandrikadaily.com/?p=170063 ആലത്തൂര്‍: പ്ലാസ്റ്ററിട്ട കാലുകളുമായി അണമുറിയാത്ത ആവേശത്തിലേക്കാണ് രമ്യഹരിദാസ് എംപിയെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രമ്യയെത്തിയപ്പോള്‍ പ്രവര്‍ത്തകരിലും അത് പുതിയ ഊര്‍ജം പകര്‍ന്നു. കുളിമുറിയില്‍ കാല്‍ തെറ്റി വീണ് ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന എം.പി കഴിഞ്ഞ ദിവസമാണ് പ്രചാരണത്തിനെത്തിയത്.

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് ആറു വരെ പരിപാടിയുണ്ടായിരുന്നു. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലായിരുന്നു ആദ്യത്തേത്. ഒടുവിലത്തേത് കൊഴിഞ്ഞാമ്പാറയിലും. ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും അവര്‍ വരുംദിവസങ്ങളില്‍ പ്രചരണത്തിനെത്തും. ചൊവ്വാഴ്ച ആലത്തൂരിലാണ് എംപിയുടെ പര്യടനം. നാളെ കുന്നംകുളം, നാലിന് നെന്മാറ, അഞ്ചിന് ചേലക്കര, ഏഴിന് തരൂര്‍, എട്ടിന് വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ രമ്യ ഹരിദാസ് വോട്ടര്‍മാരെ കാണുമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.

നവംബര്‍ ആറിന് ശുചിമുറിയില്‍ വഴുക്കി വീണതിനെത്തുടര്‍ന്ന് എം.പിയുടെ ഇടതുകാലില്‍ രണ്ടിടത്ത് പൊട്ടലുണ്ടായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കാലില്‍ സ്റ്റീല്‍ റോഡ് ഇട്ടിരിക്കുകയാണ്. ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആലത്തൂരിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന രമ്യയെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും പ്രചാരണത്തിന് ഇറങ്ങുമെന്ന് രമ്യ വ്യക്തമാക്കിയിരുന്നു.

ആലത്തൂരില്‍ തന്റെ വിജയത്തിനായി പണിപ്പെട്ട സാധാരണ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വിശ്രമിക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാലാണ് ശാരീരികമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ പ്രചരണത്തിന് ഇറങ്ങുന്നത് എന്ന് രമ്യ ഹരിദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം യു.ഡി.എഫ് സംസ്ഥാനത്ത് നിലനിര്‍ത്തുമെന്നും രമ്യ വ്യക്തമാക്കി.

കോഴിക്കോട് കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെയാണ് രമ്യ ആലത്തൂരിലേക്ക് എത്തിയതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും.

]]>
https://www.chandrikadaily.com/ramya-haridas-mp-election-campaign-in-alathur.html/feed 0
രമ്യയുടെ ബ്ലോക്ക് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്തംബര്‍ 4 ന് ഫലപ്രഖ്യാപനം https://www.chandrikadaily.com/local-body-election-for-block-panchayat.html https://www.chandrikadaily.com/local-body-election-for-block-panchayat.html#respond Tue, 06 Aug 2019 03:36:45 +0000 http://www.chandrikadaily.com/?p=135451 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 3 ന് നടക്കും. വോട്ടെണ്ണല്‍ : 4 ന് 10 മണിക്ക് നടക്കും.

നോമിനേഷന്‍ സ്വീകരിക്കല്‍ ഓഗസ്റ്റ് 9 മുതല്‍ 16 വരെയും സൂക്ഷ്മ പരിശോധന 17 നും നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 19 ആണ്. പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ 2 ,7,8,9,10,11,12,13 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിവിഷന്‍ . രമ്യ ഹരിദാസ് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. 1540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ഡഉഎ ജയിച്ചത്.നിലവില്‍ ഇരു മുന്നണികള്‍ക്കും 9 വീതം അംഗങ്ങളുള്ള ബ്ലോക്കില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്.

5 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ യു.ഡി.എഫിന്റെയും 3 വാര്‍ഡുകള്‍ എല്‍.ഡി .എഫിന്റെയും കൈവശമാണുള്ളത്.പുതുക്കിയ വോട്ടര്‍ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇന്ന് കൂടി പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. 1135 പേരാണ് തൊട്ടു മുമ്പ് നല്‍കിയ അവസരം ഉപയോഗപ്പെടുത്തി പുതുതായി പട്ടികയില്‍ ചേര്‍ന്നത്. 713 പേരെ നീക്കം ചെയ്തു.

]]>
https://www.chandrikadaily.com/local-body-election-for-block-panchayat.html/feed 0
ഉന്നാവോ പെണ്‍കുട്ടിക്ക് വേണ്ടി രമ്യ ഹരിദാസ് പാര്‍ലമെന്റില്‍; സ്മൃതി ഇറാനിയുമായി നേര്‍ക്കുനേര്‍ https://www.chandrikadaily.com/ramya-haridas-speech.html https://www.chandrikadaily.com/ramya-haridas-speech.html#respond Sat, 03 Aug 2019 04:53:40 +0000 http://www.chandrikadaily.com/?p=135170 ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് പാര്‍ലമെന്റില്‍. എം.എല്‍.എയെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമ്യ ആരോപിച്ചു. ഇതിനിടെ രമ്യയുടെ പ്രസംഗം തടസപ്പെടുത്താന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ ശ്രമിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം മുഴുവന്‍ ഇല്ലാതാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നിതി കിട്ടാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ഇടപെടേണ്ടി വന്നുവെന്നത് രാജ്യത്തിന് അപമാനമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.

]]>
https://www.chandrikadaily.com/ramya-haridas-speech.html/feed 0
കാര്‍ വിവാദം: നിലപാട് വ്യക്തമാക്കി രമ്യ ഹരിദാസ് https://www.chandrikadaily.com/ramya-haridas-about-car-contraversy.html https://www.chandrikadaily.com/ramya-haridas-about-car-contraversy.html#respond Mon, 22 Jul 2019 03:33:34 +0000 http://www.chandrikadaily.com/?p=133847 പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് തനിക്ക് കാര്‍ വാങ്ങിത്തരുന്നത് വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് രമ്യ നിലപാട് വ്യക്തമാക്കിയത്.

രമ്യക്ക് 14 ലക്ഷം രൂപയുടെ മഹീന്ദ്ര മറാസോ കാര്‍ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് വാങ്ങാന്‍ തീരുമാനിച്ചത്. ഇത് വിവാദമാക്കാന്‍ സി.പി.എം ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മുല്ലപ്പള്ളി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത്. താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും എം.പിമാര്‍ക്ക് വാഹനം വാങ്ങാന്‍ വായ്പ ലഭിക്കുമെന്നും രമ്യക്ക് വായ്പ വാങ്ങാന്‍ ഇപ്പോള്‍ ശേഷിയുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

രമ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

]]>
https://www.chandrikadaily.com/ramya-haridas-about-car-contraversy.html/feed 0
രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു https://www.chandrikadaily.com/haressh-vasudevan-facebook-post.html https://www.chandrikadaily.com/haressh-vasudevan-facebook-post.html#respond Sun, 21 Jul 2019 16:50:22 +0000 http://www.chandrikadaily.com/?p=133825

ആരെങ്കിലും സ്‌നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത് 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമായിരുന്നു. ആരൊക്കെ ഇതിന്റെ പരിധിയില്‍ വരുമെന്ന് വകുപ്പ് 2(ര) പറയുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ഒക്കെ പെടും.

എന്റെ നാട്ടിലെ എം.പിയോ എം.എല്‍.എയോ മന്ത്രിയോ കളക്ടറോ നന്നായി ജോലി ചെയ്തതിനോ ചെയ്യുന്നതിനോ എനിക്ക് ഇഷ്ടംതോന്നി 50 രൂപയില്‍ കൂടിയ ഒരു സമ്മാനം വാങ്ങി കൊടുക്കാമെന്നു വെച്ചാല്‍, അവര്‍ക്ക് അത് സ്വീകരിക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. സ്വീകരിച്ചാല്‍ 7ആം വകുപ്പ് അനുസരിച്ച് അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് വരുമായിരുന്നു. അവര്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് വേണ്ടി അവര്‍ വാങ്ങിച്ചാലും, വാങ്ങിക്കാന്‍ ശ്രമിച്ചാലും, വാങ്ങിക്കാമെന്നു സമ്മതിച്ചാലും ഇതേ നിയമപ്രകാരം കുറ്റകരമായിരുന്നു !!

എന്നാല്‍, 2018 ജൂലൈ 26 ന്റെ ഭേദഗതിയോടെ അത് മാറി. ജോലിയില്‍ വീഴ്ച വരുത്താന്‍ വാങ്ങുന്ന സമ്മാനമേ കുറ്റമാകൂ. ജോലി സത്യസന്ധമായി ചെയ്യുന്നതിന് ഏത് സമ്മാനവും ഇനി വാങ്ങാം.

ആലത്തൂര്‍ എം.പി ശ്രീ.രമ്യയ്ക്ക് തന്റെ ഒൗദ്യോഗിക കൃത്യം നന്നായി ചെയ്യാനായി സ്വന്തം പാര്‍ട്ടിക്കാര്‍ പിരിവിട്ട് ഒരു കാര്‍ വാങ്ങിക്കൊടുക്കാം എന്നു തീരുമാനിച്ചാല്‍, 2 ലക്ഷം രൂപയോളം ശമ്പളം കിട്ടുന്ന എം.പി ആണ് എന്നത് കൊണ്ട് അതില്‍ നിയമപരമായ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. ധര്‍മ്മികമായും ഇല്ല. ക്രിമിനല്‍ കേസ് നടത്താന്‍ കാശ് പിരിക്കുന്നതാകാം ചിലരുടെ പ്രയോറിറ്റി. അതും കൊടുക്കാന്‍ ഈ നാട്ടില്‍ ആളുണ്ട് എന്നതുപോലെ ഇതിനും കുറേയാളുണ്ട്. ആവശ്യവും അനവശ്യവുമൊക്കെ കൊടുക്കുന്നവരുടെ കാര്യമാണ്. കാര്‍ വാങ്ങാന്‍ സാമ്പത്തികശേഷിയുള്ള ജോലിയുള്ള ഒരാള്‍ക്ക് ഞാനാണെങ്കില്‍ കൊടുക്കില്ല എന്നതിനപ്പുറം പറയാന്‍ മൂന്നാം കക്ഷിക്ക് അവകാശമില്ല. കൊടുക്കുന്നവര്‍ക്കും പിരിക്കുന്നവര്‍ക്കും പരാതിയില്ലെങ്കില്‍ പിരിവിട്ട് കാര്‍ വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല. പിണറായി വിജയനോ നരേന്ദ്രമോദിയ്‌ക്കോ ഒക്കെ ഓരോ കാര്‍ വാങ്ങിക്കൊടുക്കാമെന്നു കരുതുന്ന എത്രയോ പണക്കാര്‍ നാട്ടിലുണ്ടാകും. അത് ദുരൂപയോഗിക്കപ്പെടുമോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെ.

off: അംബാനിക്ക് ശമ്പളവര്‍ധനവില്ലാതെ കഷ്ടപ്പെടുകയാണെന്നു മാതൃഭൂമി വാര്‍ത്ത. അങ്ങേരെപ്പറ്റി പാര്‍ലമെന്റില്‍ മിണ്ടരുതെന്നു ബി.ജെ.പിയുടെ താക്കീതും. എന്നാല്‍ അങ്ങേര്‍ക്ക് വേണ്ടി ഒരു പിരിവ്കുറ്റി അടിക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ?

]]>
https://www.chandrikadaily.com/haressh-vasudevan-facebook-post.html/feed 0