<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>randeep surjewala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/randeep-surjewala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 21 Jan 2025 03:00:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>randeep surjewala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗാന്ധിയൻ പ്രത്യയശാസ്ത്രജ്ഞരെ ഗോട്‌സെയുടെ പിൻഗാമികൾ കൊലപ്പെടുത്തി: സുർജേവാല</title>
		<link>https://www.chandrikadaily.com/gandhian-ideologues-killed-by-gotses-successors-surjewala.html</link>
					<comments>https://www.chandrikadaily.com/gandhian-ideologues-killed-by-gotses-successors-surjewala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Jan 2025 03:00:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Gandhian ideologues]]></category>
		<category><![CDATA[Gotse]]></category>
		<category><![CDATA[randeep surjewala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326630</guid>

					<description><![CDATA[ബെളഗാവി സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഗോട്‌സെയുടെ പിന്&#x200d;ഗാമികള്&#x200d; ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങളെ അടിച്ചമര്&#x200d;ത്തിവരുകയാണെന്ന് എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി രണ്&#x200d;ദീപ് സിങ് സുര്&#x200d;ജേവാല പറഞ്ഞു. ബെളഗാവി സമ്മേളനത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു.</p>
<p>വ്യാജ ഗാന്ധിമാര്&#x200d; സര്&#x200d;ക്കാര്&#x200d; പണം ഉപയോഗിച്ച് റാലികള്&#x200d; നടത്തുന്നുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, &#8216;ജനുവരി 30ന് ഗാന്ധി വധിക്കപ്പെട്ടപ്പോള്&#x200d;, അത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ കൂടി കൊലപാതകമായിരുന്നെന്നും ഇന്ത്യയുടെ സംസ്‌കാരത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആ പോരാട്ടം ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോട്‌സെയും അക്രമവും വിഭജനത്തിന്റെ പ്രത്യയശാസ്ത്രവും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആശയവും തമ്മില്&#x200d; ഒരു സംഘര്&#x200d;ഷമുണ്ട്. ബി.ജെ.പി ഭിന്നിപ്പിക്കുകയാണ്.</p>
<p>ഞങ്ങള്&#x200d; എല്ലാവരെയും തുല്യരായി കാണുന്നു. ബി.ജെ.പി ദലിതര്&#x200d;, ആദിവാസികള്&#x200d;, ദരിദ്രര്&#x200d;, സ്ത്രീകള്&#x200d; എന്നിവര്&#x200d;ക്കെതിരെ അതിക്രമങ്ങള്&#x200d; നടത്തുമ്പോള്&#x200d; ഞങ്ങള്&#x200d; ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്&#x200d;ത്തിക്കുന്നു. അവര്&#x200d; ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെങ്കില്&#x200d;, ഞങ്ങള്&#x200d; ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്&#x200d;ക്ക് തുല്യത നല്&#x200d;കുന്നു. അവര്&#x200d; സമ്പന്നരെ സഹായിച്ചാല്&#x200d;, നമ്മള്&#x200d; ദാരിദ്ര്യത്തിനെതിരെ പോരാടുകയും എല്ലാവര്&#x200d;ക്കും തുല്യ അവസരങ്ങള്&#x200d; നല്&#x200d;കാന്&#x200d; ശ്രമിക്കുകയും ചെയ്യും. ഇതാണ് ബി.ജെ.പിയും കോണ്&#x200d;ഗ്രസും തമ്മിലുള്ള വ്യത്യാസം അദ്ദേഹം പറഞ്ഞു.</p>
<p>ബി.ജെ.പിയുടെ ചരിത്രം വെറുപ്പിന്റെ രാഷ്ട്രീയമാണ്. അക്രമമാണ് അവരുടെ മുദ്രാവാക്യം. അതുകൊണ്ട് അവര്&#x200d; സിദ്ധരാമയ്യക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ ഗൂഢാലോചന നടത്തി. രാഹുല്&#x200d; ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്&#x200d;മോഹന്&#x200d; സിങ്ങിനെ വരെ ദിനംപ്രതി ആക്രമിച്ചു. പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നേതാക്കളെ അവര്&#x200d; നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>കാരണം, ഞങ്ങള്&#x200d; ജനങ്ങളുടെ ശബ്ദമാണ്. അടിച്ചമര്&#x200d;ത്തപ്പെട്ട സമൂഹങ്ങള്&#x200d;ക്കുവേണ്ടി ശബ്ദമുയര്&#x200d;ത്തുന്ന എല്ലാവരെയും ബി.ജെ.പി ആക്രമിക്കുകയാണ്. അതുകൊണ്ട് അവര്&#x200d; കര്&#x200d;ഷക നേതാക്കളെയും ആക്രമിക്കുന്നു അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhian-ideologues-killed-by-gotses-successors-surjewala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതിയുടെ മെഡല്&#x200d; നേടിയ മുന്&#x200d; സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/kargil-war-veteran-declared-a-foreigner.html</link>
					<comments>https://www.chandrikadaily.com/kargil-war-veteran-declared-a-foreigner.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 May 2019 17:13:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[citizenship bill]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[randeep surjewala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128861</guid>

					<description><![CDATA[നരേന്ദ്രമോദിയുടെ നേതൃത്വത്തില്&#x200d; രണ്ടാം എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്&#x200d;ഗില്&#x200d; യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്&#x200d; സൈന്യത്തിലെ റിട്ടയേര്&#x200d;ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്&#x200d; മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്&#x200d;ഷത്തെ ഇന്ത്യന്&#x200d; സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്&#x200d; വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്&#x200d; വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്. കേന്ദ്രസര്&#x200d;ക്കാര്&#x200d; പൗരത്വ ബില്&#x200d; നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്&#x200d; നിന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>നരേന്ദ്രമോദിയുടെ നേതൃത്വത്തില്&#x200d; രണ്ടാം എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്&#x200d;ഗില്&#x200d; യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്&#x200d; സൈന്യത്തിലെ റിട്ടയേര്&#x200d;ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്&#x200d; മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്&#x200d;ഷത്തെ ഇന്ത്യന്&#x200d; സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്&#x200d;  വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്&#x200d; വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്. </p>



<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; പൗരത്വ ബില്&#x200d; നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്&#x200d; നിന്നും മുന്&#x200d; സൈനികന്&#x200d; പുറത്താവുന്നത്. <br>
കാര്&#x200d;ഗില്&#x200d; യുദ്ധത്തിലടക്കം പങ്കെടുക്കുകയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കം നേടുകയും ചെയ്ത സനാഉല്ലക്ക് രണ്ടാം മോദി അധികാരത്തിലേറിയ ദിവസം ജീവിതത്തിലെ ഇരുണ്ട ഏടായി മാറുകയായിരുന്നു. താന്&#x200d; ഈ രാജ്യത്തെ പൗരനല്ലെന്ന പുതിയ വാദം അവിശ്വസനീയമായാണ് തോന്നിയത്. വിദേശിയെന്ന് മുദ്രകുത്തി പിടികൂടിയ സനാഉല്ലയെ വിദേശികളെ പാര്&#x200d;പ്പിക്കുന്ന താല്&#x200d;ക്കാലിക തടങ്കല്&#x200d; പാളത്തിലേക്ക് മാറ്റി. താന്&#x200d; ജയിലിലായ ദുഃഖത്തിനിടയിലും ചെറിയ എന്തെങ്കിലും അപാകതകളാവാം തനിക്കെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവം നടത്താന്&#x200d; കാരണമെന്ന പ്രതീക്ഷയിലാണ് സനാഉല്ല. </p>



<p>1967ല്&#x200d; ജനിച്ച താന്&#x200d; 11-ാം വയസില്&#x200d; 1987ലാണ് ഇന്ത്യന്&#x200d; സൈന്യത്തില്&#x200d; പ്രവേശിച്ചത്. പക്ഷേ ബോകോ ഫോറിനേഴ്‌സ് ട്രൈബ്യൂണല്&#x200d; അത് 1978 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സനാഉല്ല പറയുന്നു. വിദേശിയെന്ന് മുദ്രകുത്തി വീട്ടില്&#x200d; നിന്നും കൊണ്ടു പോയ ശേഷം തടങ്കല്&#x200d; കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സൈന്യത്തില്&#x200d; നിന്നും വിരമിച്ച ശേഷം അതിര്&#x200d;ത്തി പൊലീസിലും സനാഉല്ല സേവനമനുഷ്ടിച്ചിട്ടുണ്ട്. സനാഉല്ല കാമരൂപ് ജില്ലയിലെ ബൈഹത ചാരിയാലി പൊലീസ് സ്റ്റേഷനില്&#x200d; എസ്.ഐയായിരുന്നു. സൈന്യത്തിലായിരുന്ന സമയത്ത് മൂന്ന് തവണ ഭീകര വിരുദ്ധ ഓപറേഷനിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്&#x200d;സിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ദോഡ ജില്ലയിലും 2015-17 വരെ കുപ് വാരയില്&#x200d; നിയന്ത്രണ രേഖക്കു സമീപവും 2007-10ല്&#x200d; മണിപ്പൂരിലും ഭീകര വിരുദ്ധ നീക്കത്തില്&#x200d; പങ്കെടുത്തിട്ടുണ്ട്. ഇത്രയും കാലം രാജ്യത്തിന് വേണ്ടി സൈന്യത്തില്&#x200d; സേവനം അനുഷ്ടിച്ചിട്ട് തനിക്ക് കിട്ടിയത് ഇതാണെന്ന് നിസ്സഹായതയോടെ സനാഉല്ല പറയുന്നു. അസമിലെ പൗരത്വ പട്ടികയില്&#x200d; ആദ്യം തന്റെ പേരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അധികൃതര്&#x200d;ക്ക് എഴുതിയപ്പോള്&#x200d; ബ്രിഗേഡിയര്&#x200d;ക്കും സാധാരണക്കാര്&#x200d;ക്കുമെല്ലാം ഒരേ പ്രക്രിയയാണെന്നാണ് മറുപടി നല്&#x200d;കിയത്. </p>



<p>അതേസമയം നിലവിലെ മാര്&#x200d;ഗ നിര്&#x200d;ദേശമനുസരിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചതിനാലാണ് തങ്ങള്&#x200d; കസ്റ്റഡിയിലെടുത്തതെന്നും കാമരൂപ് പൊലീസ് സൂപ്രണ്ട് പാര്&#x200d;ത്ഥസാരഥി മഹന്ത പറഞ്ഞു. </p>



<p>സംഭവത്തില്&#x200d; പ്രതികരണവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തി. വിവരം ഞെട്ടിക്കുന്നതാണെന്ന് കോണ്&#x200d;ഗ്രസ് വ്യക്താവ് രണ്&#x200d;ദീപ് സിങ് സുര്&#x200d;ജേവാല ട്വിറ്ററില്&#x200d; കുറിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Shocking!!<br><br>BJP Govt has labelled the ‘Foreigner’ tag to a Kargil War Hero!<br><br>It is an insult to the sacrifice of our brave Armed Forces.<br><br>This speaks volumes about the high handedness &amp; flawed manner in which the NRC exercise is being implemented in Assam. <a href="https://t.co/PL7YOTgzcX">https://t.co/PL7YOTgzcX</a></p>&mdash; Randeep Singh Surjewala (@rssurjewala) <a href="https://twitter.com/rssurjewala/status/1134017511068848128?ref_src=twsrc%5Etfw">May 30, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>പിതാവിന്റെ അവസ്ഥയില്&#x200d; ഏറെ പേടിയുണ്ടെന്നും എന്നാല്&#x200d; സൈന്യം അദ്ദേഹത്തിന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനാഉല്ലയുടെ മകള്&#x200d; ഷഹനാസ് അഖ്തര്&#x200d; പറഞ്ഞു. വിഷയത്തില്&#x200d; അസം പൊലീസുമായി സംസാരിക്കുമെന്നായിരുന്നു ഇതേ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം. വളരെ ദുഖകരമായ സാഹചര്യമെന്നായിരുന്നു റിട്ടയേര്&#x200d;ഡ് ബ്രിഗേഡിയര്&#x200d; രഞ്ജിത് ഭര്&#x200d;താകറിന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. സനാഉല്ല ബംഗ്ലാദേശിയാണെങ്കില്&#x200d; എങ്ങിനെ അയാള്&#x200d; 30 വര്&#x200d;ഷം സൈന്യത്തിലും ശേഷം അതിര്&#x200d;ത്തി പൊലീസിലും സേവനമനുഷ്ടിച്ചു. </p>



<p>സനാഉല്ലയുടെ ഭാര്യയും മൂന്ന് മക്കളും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്&#x200d; പട്ടികക്ക് പുറത്താണ്. അതേ സമയം സനാഉല്ലയുടെ മൂത്ത സഹോദരനും കുടുംബവും ഇന്ത്യക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്&#x200d;.ആര്&#x200d;.സി തെളിവുകളായി സ്‌കൂള്&#x200d; സര്&#x200d;ട്ടിഫിക്കറ്റ്, പാസ്‌പോര്&#x200d;ട്ട്, വോട്ടേഴ്‌സ് ഐ.ഡി എന്നിവ സനാഉല്ല ഹാജരാക്കിയിരുന്നു. എന്നാല്&#x200d; ജന്മം കൊണ്ട് ഇന്ത്യക്കാരനെന്ന് തെളിയിക്കുന്നതില്&#x200d; സനാഉല്ല പരാജയപ്പെട്ടുവെന്നാണ് ട്രൈബ്യൂണല്&#x200d; പറയുന്നത്. വിരമിച്ച സൈനികരോട് ആദരവ് കാണിക്കുന്നതിന് പകരം അപമാനിക്കുകയും പീഡിപ്പിക്കുകയുമാണെന്നും ഇത് ഗൂഡാലോചനയാണെന്നും വിരമിച്ച മറ്റൊരു സൈനികനായ ജെ.സി.ഒ അസ്മല്&#x200d; ഹഖ് പറഞ്ഞു. അസ്മല്&#x200d; ഹഖിന്റേയും പൗരത്വം തടഞ്ഞു വെച്ചിരിക്കുകയാണ്. സനാഉല്ല സൈന്യത്തില്&#x200d; പ്രവേശിച്ച തീയതി വരെ മാറ്റി എഴുതിയത് ഗുഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kargil-war-veteran-declared-a-foreigner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു മാസത്തെ ചാനല്&#x200d; വിലക്ക്; കേരളത്തില്&#x200d; ബാധകമല്ലെന്ന് ഹൈക്കമാന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/congress-not-to-send-spokespersons-for-tv-debates-for-a-month.html</link>
					<comments>https://www.chandrikadaily.com/congress-not-to-send-spokespersons-for-tv-debates-for-a-month.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 May 2019 15:39:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AICC]]></category>
		<category><![CDATA[channel debate]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[randeep surjewala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128856</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഒരു മാസത്തേക്ക് ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കരുതെന്ന് നേതാക്കള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി കോണ്&#x200d;ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്&#x200d;ദീപ് സിങ് സുര്&#x200d;ജെവാലയാണ് ചര്&#x200d;ച്ചകളില്&#x200d; നിന്ന് മാറി നില്&#x200d;ക്കണമെന്ന എ.ഐ.സി.സിയുടെ നിര്&#x200d;ദേശം നല്&#x200d;കിയത്. ചര്&#x200d;ച്ചകളിലേക്ക് കോണ്&#x200d;ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന് സുര്&#x200d;ജെവാല ചാനല്&#x200d; മേധാവികളോടും അഭ്യര്&#x200d;ഥിച്ചിട്ടുണ്ട്. &#8216;ഒരുമാസത്തേക്ക് പാര്&#x200d;ട്ടി വക്താക്കളെ ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; അയക്കേണ്ടെന്നാണ് പാര്&#x200d;ട്ടിയുടെ തീരുമാനം. കോണ്&#x200d;ഗ്രസ് പ്രതിനിധികളെ ചര്&#x200d;ച്ചയ്ക്ക് ക്ഷണിക്കരുതെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യര്&#x200d;ത്ഥിക്കുന്നു&#8217; സുര്&#x200d;ജേവാല ട്വിറ്ററില്&#x200d; കുറിച്ചു. .@INCIndia has decided to not send [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഒരു മാസത്തേക്ക് ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കരുതെന്ന് നേതാക്കള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി കോണ്&#x200d;ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്&#x200d;ദീപ് സിങ് സുര്&#x200d;ജെവാലയാണ് ചര്&#x200d;ച്ചകളില്&#x200d; നിന്ന് മാറി നില്&#x200d;ക്കണമെന്ന എ.ഐ.സി.സിയുടെ നിര്&#x200d;ദേശം നല്&#x200d;കിയത്. ചര്&#x200d;ച്ചകളിലേക്ക് കോണ്&#x200d;ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന് സുര്&#x200d;ജെവാല ചാനല്&#x200d; മേധാവികളോടും അഭ്യര്&#x200d;ഥിച്ചിട്ടുണ്ട്.</p>



<p>&#8216;ഒരുമാസത്തേക്ക് പാര്&#x200d;ട്ടി വക്താക്കളെ ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; അയക്കേണ്ടെന്നാണ് പാര്&#x200d;ട്ടിയുടെ തീരുമാനം. കോണ്&#x200d;ഗ്രസ് പ്രതിനിധികളെ ചര്&#x200d;ച്ചയ്ക്ക് ക്ഷണിക്കരുതെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യര്&#x200d;ത്ഥിക്കുന്നു&#8217;  സുര്&#x200d;ജേവാല ട്വിറ്ററില്&#x200d; കുറിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">.<a href="https://twitter.com/INCIndia?ref_src=twsrc%5Etfw">@INCIndia</a> has decided to not send spokespersons on television debates for a month. <br><br>All media channels/editors are requested to not place Congress representatives on their shows.</p>&mdash; Randeep Singh Surjewala (@rssurjewala) <a href="https://twitter.com/rssurjewala/status/1133924556324954118?ref_src=twsrc%5Etfw">May 30, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അതേസമയം കേരളത്തില്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കുന്നതിന് വിലക്കില്ല. കേരളത്തില്&#x200d; കോണ്&#x200d;ഗ്രസ് പ്രതിനിധികള്&#x200d; ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാന്&#x200d;ഡ് വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്&#x200d; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;,  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്&#x200d; ഹൈക്കമാന്&#x200d;ഡുമായി നടത്തിയ ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് തീരുമാനം.</p>



<p>ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്&#x200d;ന്നാണ് തീരുമാനം. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയുടെ രാജിക്കാര്യത്തില്&#x200d; തീരുമാനവുമാകാത്ത സാഹചര്യത്തിലാണ് കോണ്&#x200d;ഗ്രസ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-not-to-send-spokespersons-for-tv-debates-for-a-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണം കുടുംബനാഥയുടെ അക്കൗണ്ടിലേക്കെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress.html</link>
					<comments>https://www.chandrikadaily.com/congress.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 26 Mar 2019 10:55:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[nyaay]]></category>
		<category><![CDATA[randeep surjewala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122400</guid>

					<description><![CDATA[പാവങ്ങള്&#x200d;ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്&#x200d; പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്&#x200d;ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്&#x200d;ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്‌സിഡികള്&#x200d; വെട്ടിക്കുറക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് കോണ്&#x200d;ഗ്രസ് വാഗ്ദാനം. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി ഉയര്&#x200d;ത്തിക്കൊണ്ടു വന്ന പാവങ്ങള്&#x200d;ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിക്കഴിഞ്ഞു. ന്യായ് പദ്ധതി നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള മറ്റു പദ്ധതികളും തുടരും. സബ്‌സിഡികള്&#x200d; വെട്ടിക്കുറക്കില്ല. പണം കുടുംബനാഥയുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുകയെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>പാവങ്ങള്&#x200d;ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്&#x200d; പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്&#x200d;ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്&#x200d;ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്‌സിഡികള്&#x200d; വെട്ടിക്കുറക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് കോണ്&#x200d;ഗ്രസ് വാഗ്ദാനം.</p>



<p>കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി ഉയര്&#x200d;ത്തിക്കൊണ്ടു വന്ന പാവങ്ങള്&#x200d;ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിക്കഴിഞ്ഞു. </p>



<p>ന്യായ് പദ്ധതി നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള  മറ്റു പദ്ധതികളും തുടരും. സബ്‌സിഡികള്&#x200d; വെട്ടിക്കുറക്കില്ല. പണം കുടുംബനാഥയുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുകയെന്നും കോണ്&#x200d;ഗ്രസ് വക്താവ് രണ്&#x200d;ദീപ് സുര്&#x200d;ജേവാല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
