<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rank list &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rank-list/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Jul 2024 06:46:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rank list &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടൻ; ഒന്നാം റാങ്ക് നഷ്ടപ്പെടുക 44 പേർക്ക്, യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി</title>
		<link>https://www.chandrikadaily.com/neet-ug-revised-rank-list-soon-44-people-lose-first-rank-education-minister-calls-a-meeting.html</link>
					<comments>https://www.chandrikadaily.com/neet-ug-revised-rank-list-soon-44-people-lose-first-rank-education-minister-calls-a-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Jul 2024 06:46:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[Rank list]]></category>
		<category><![CDATA[spreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303702</guid>

					<description><![CDATA[പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്‌ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടനെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പട്ടിക പുറത്തുവരുന്നതോടെ 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടമാകും. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എൻടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചർച്ച ചെയ്തു. നിലവിൽ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോയേക്കും.</p>
<p>ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർ 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനത്തെത്തി. പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്‌ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്. അതിനുപുറമെ ഫിസിക്‌സിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. എൻസിഇആർടിയുടെ ടെക്സ്റ്റ് ബുക്കിലുണ്ടായിരുന്ന ഉത്തരമല്ല എൻടിഎ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ ഉണ്ടായിരുന്നത്. പരാതി ഉയർന്നതോടെ എൻടിഎ നൽകിയ ഗ്രേസ് മാർക്ക് പ്രകാരം 44 പേർ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ശരിയുത്തരം ഒന്നേയുള്ളൂവെന്നും മറ്റേതെങ്കിലും ഉത്തരത്തിന് മാർക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനർത്ഥം ഈ 44 പേരുടെ മാർക്ക് 720ൽ 715 ആകും. നേരത്തെയുള്ള റാങ്ക് ലിസ്റ്റ് പ്രകാരം 720 ൽ 716 മാർക്ക് നേടിയ 70 പേരുണ്ട്. ഗ്രേസ് മാർക്ക് നഷ്ടമായ 44 പേരുടെ റാങ്ക് ഇവർക്ക് പിന്നിലാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neet-ug-revised-rank-list-soon-44-people-lose-first-rank-education-minister-calls-a-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിവില്&#x200d; സര്&#x200d;വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌</title>
		<link>https://www.chandrikadaily.com/civil-services-result-declared-4th-rank-for-malayali.html</link>
					<comments>https://www.chandrikadaily.com/civil-services-result-declared-4th-rank-for-malayali.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Apr 2024 09:34:52 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[civil service]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[Rank list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295357</guid>

					<description><![CDATA[നിലവില്&#x200d; ഐ.പി.എസ് ട്രെയിനിങ്ങിലാണ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സിവില്&#x200d; സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷൻ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.</p>
<p>എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്&#x200d; സർവീസ് നേട്ടമാണിത്. 2022 ല്&#x200d; 121-ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്&#x200d; ഐ.പി.എസ് ട്രെയിനിങ്ങിലാണ്.</p>
<p>മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: <strong>https://upsc.gov.in/</strong></p>
<p>1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്&#x200d; മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്&#x200d; വിജയിച്ചവർക്ക് ജനുവരി 2 മുതല്&#x200d; ഏപ്രില്&#x200d; 9 വരെയായിരുന്നു അഭിമുഖം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/civil-services-result-declared-4th-rank-for-malayali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കുന്നു; സിപിഒ റാങ്ക് ഹോള്&#x200d;ഡേഴ്‌സിന്റെ മാസങ്ങള്&#x200d; നീണ്ട സമരം ഫലം കണ്ടില്ല</title>
		<link>https://www.chandrikadaily.com/rank-list-expires-today-months-of-struggle-by-cpo-rank-holders-did-not-bear-fruit.html</link>
					<comments>https://www.chandrikadaily.com/rank-list-expires-today-months-of-struggle-by-cpo-rank-holders-did-not-bear-fruit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Apr 2024 06:11:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpo]]></category>
		<category><![CDATA[expires]]></category>
		<category><![CDATA[rank holders]]></category>
		<category><![CDATA[Rank list]]></category>
		<category><![CDATA[STRUGGLE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295052</guid>

					<description><![CDATA[13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ്. ]]></description>
										<content:encoded><![CDATA[<p>സിപിഒ റാങ്ക് ജേതാക്കളുടെ മാസങ്ങൾ നീണ്ട സമരം ഫലം കണ്ടില്ല. പിഎസ്സിയുടെ 2019 സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നവസാനിക്കും. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതോടെ ഇനി എന്തെന്ന ചോദ്യത്തിൽ വഴിമുട്ടി നിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ്.</p>
<p>റാങ്ക് ലിസ്റ്റിലുണ്ടായിട്ടും 68 ശതമാനം ഉദ്യോഗാർത്ഥികൾക്കും ഇതുവരെ നിയമന ശിപാർശ ലഭിച്ചില്ല. റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് കഴിയുന്നതോടെ ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയാണ് അസ്തമിക്കുന്നത്. പുല്ലുതിന്നും മുട്ടിൽ ഇഴഞ്ഞും തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയും ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തു. നിരാഹാരം കിടന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് ഉപരോധം സംഘർഷത്തിനും വഴി വെച്ചിരുന്നു.</p>
<p>തങ്ങളെയും കുടുംബത്തെയും വഞ്ചിക്കുകയാണ് സർക്കാർ ചെയ്തത് എന്നും മുഖ്യമന്ത്രി ഇതിൽ മറുപടി പറയണമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ് പി എസ് സി.</p>
<p>സമരത്തിനിടെ രണ്ടുപേർ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തി. ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ആയിരുന്നു പൊലീസ് മേധാവിയുടെ മറുപടി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൂറുകണക്കിന് നിവേദനങ്ങളാണ് ഉദ്യോഗാർത്ഥികൾ നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ മറ്റു സമരപരിപാടികളെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rank-list-expires-today-months-of-struggle-by-cpo-rank-holders-did-not-bear-fruit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുത്തുകേസ് പ്രതി പി.എസ്.സി പരീക്ഷയില്&#x200d; ഒന്നാമന്&#x200d;; എം.എ ഫിലോസഫിക്ക് തോറ്റു</title>
		<link>https://www.chandrikadaily.com/university-college-issue-accused.html</link>
					<comments>https://www.chandrikadaily.com/university-college-issue-accused.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 26 Jul 2019 05:45:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Rank list]]></category>
		<category><![CDATA[TVM Usity issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134375</guid>

					<description><![CDATA[തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്&#x200d; ഉയര്&#x200d;ന്ന റാങ്കുകള്&#x200d; നേടിയ കുത്തുകേസ് പ്രതികള്&#x200d;ക്കു പി.ജി പരീക്ഷയില്&#x200d; പൂജ്യവും പത്തില്&#x200d; താഴെയും മാര്&#x200d;ക്കുകള്&#x200d;. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതിയും പി.എസ്.സി സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആര്&#x200d;.ശിവരഞ്ജിത്, കേരള സര്&#x200d;വകലാശാല എം.എ ഫിലോസഫി ആദ്യ സെമസ്റ്റര്&#x200d; പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്&#x200d; നസീമിനും എം.എ ഫിലോസഫി ആദ്യ സെമസ്റ്ററില്&#x200d; രണ്ടു ശ്രമം നടത്തിയിട്ടും തോല്&#x200d;വിയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്&#x200d; ഉയര്&#x200d;ന്ന റാങ്കുകള്&#x200d; നേടിയ കുത്തുകേസ് പ്രതികള്&#x200d;ക്കു പി.ജി പരീക്ഷയില്&#x200d; പൂജ്യവും പത്തില്&#x200d; താഴെയും മാര്&#x200d;ക്കുകള്&#x200d;. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതിയും പി.എസ്.സി സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആര്&#x200d;.ശിവരഞ്ജിത്, കേരള സര്&#x200d;വകലാശാല എം.എ ഫിലോസഫി  ആദ്യ സെമസ്റ്റര്&#x200d; പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്&#x200d; നസീമിനും എം.എ ഫിലോസഫി ആദ്യ സെമസ്റ്ററില്&#x200d; രണ്ടു ശ്രമം നടത്തിയിട്ടും തോല്&#x200d;വിയായിരുന്നു. ഇരുവരും കഴിഞ്ഞ മൂന്നു സെമസ്റ്ററുകളിലും പാസായിട്ടില്ല.  പി.എസ്.സി റാങ്ക് പട്ടികയെ സംബന്ധിച്ചുള്ള സംശയങ്ങള്&#x200d;ക്ക്  ആക്കം കൂട്ടിയിരിക്കുകയാണ് ഇരുവരുടെയും പി.ജി മാര്&#x200d;ക്കുകള്&#x200d;. </p>



<p>കഴിഞ്ഞ വര്&#x200d;ഷമാണ് ശിവരഞ്ജിത് ഒന്നാം സെമസ്റ്റര്&#x200d; പരീക്ഷ സപ്ലിമെന്ററിയായി എഴുതിയത്. ഇതില്&#x200d; നാലു പേപ്പറും തോറ്റ് ഈ വര്&#x200d;ഷം വീണ്ടും പരീക്ഷയെഴുതി. ആദ്യ തവണ ഇന്ത്യന്&#x200d; ഫിലോസഫി പേപ്പറില്&#x200d; നാലു മാര്&#x200d;ക്ക് മാത്രമാണ് ഇയാള്&#x200d; നേടിയത്. രണ്ടാം തവണ പന്ത്രണ്ട് മാര്&#x200d;ക്ക്. വെസ്റ്റേണ്&#x200d; ഫിലോസഫിക്ക് മാര്&#x200d;ക്ക് മൂന്നര. മറ്റു രണ്ടു പേപ്പറിലും തോറ്റു.  </p>



<p>നസീമിന്റെ അവസ്ഥയും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യന്&#x200d; ഫിലോസഫിക്കു ഒന്&#x200d;പത് മാര്&#x200d;ക്ക് നേടിയ ഇയാള്&#x200d; മോഡേണ്&#x200d; ഇന്ത്യന്&#x200d; തോട്ട്‌സിനും ഫിലോസഫി ഓഫ് സയന്&#x200d;സിനും നേടിയത് പൂജ്യം മാര്&#x200d;ക്ക് വീതം. പ്രകടനം മോശമായതോടെ വളഞ്ഞ വഴിയില്&#x200d; പരീക്ഷാ കടമ്പ കടക്കാന്&#x200d; സര്&#x200d;വകലാശാല ഉത്തരക്കടലാസുകള്&#x200d; മോഷ്ടിക്കുകയായിരുന്നെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-college-issue-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.എന്&#x200d; ഷംസീറിന്റെ ഭാര്യക്ക്  റാങ്ക് പട്ടിക മറികടന്ന് നിയമനം</title>
		<link>https://www.chandrikadaily.com/na-shamseer-rank-list.html</link>
					<comments>https://www.chandrikadaily.com/na-shamseer-rank-list.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Jul 2018 16:38:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Na Shamseer]]></category>
		<category><![CDATA[Rank list]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93842</guid>

					<description><![CDATA[&#160; കണ്ണൂര്&#x200d;: സിപിഎം നേതാവും എംഎല്&#x200d;എയുമായ എഎന്&#x200d; ഷംസീറിന്റെ ഭാര്യ ഷഹലക്ക് കണ്ണൂര്&#x200d; സര്&#x200d;വ്വകലാശാല റാങ്ക് പട്ടിക മറികടന്ന് നിയമനം നല്&#x200d;കിയതായി പരാതി. സ്‌കൂള്&#x200d; ഓഫ് പെഡഗോഗിക്കല്&#x200d; സയന്&#x200d;സിലെ എംഎഡ് വിഭാഗത്തില്&#x200d; നടന്ന അസിസ്റ്റന്റ് പ്രൊഫസര്&#x200d; തസ്തികയിലേക്കുള്ള കരാര്&#x200d; നിയമനത്തിലാണ് ക്രമക്കേട്. ആദ്യറാങ്കുകാരിയെ ഒഴിവാക്കിയാണ് രണ്ടാം റാങ്കുകാരിയായ ഷഹലയെ നിയമിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒന്നാം റാങ്കുകാരി അറിയിച്ചു. എന്നാല്&#x200d; നിയമനത്തില്&#x200d; ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്&#x200d;വ്വകലാശാല അറിയിച്ചു. അതേസമയം സംവരണാടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും അതിനാലാണ് ഷഹലയെ നിയമിച്ചതെന്നുമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കണ്ണൂര്&#x200d;: സിപിഎം നേതാവും എംഎല്&#x200d;എയുമായ എഎന്&#x200d; ഷംസീറിന്റെ ഭാര്യ ഷഹലക്ക് കണ്ണൂര്&#x200d; സര്&#x200d;വ്വകലാശാല റാങ്ക് പട്ടിക മറികടന്ന് നിയമനം നല്&#x200d;കിയതായി പരാതി. സ്‌കൂള്&#x200d; ഓഫ് പെഡഗോഗിക്കല്&#x200d; സയന്&#x200d;സിലെ എംഎഡ് വിഭാഗത്തില്&#x200d; നടന്ന അസിസ്റ്റന്റ് പ്രൊഫസര്&#x200d; തസ്തികയിലേക്കുള്ള കരാര്&#x200d; നിയമനത്തിലാണ് ക്രമക്കേട്. ആദ്യറാങ്കുകാരിയെ ഒഴിവാക്കിയാണ് രണ്ടാം റാങ്കുകാരിയായ ഷഹലയെ നിയമിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒന്നാം റാങ്കുകാരി അറിയിച്ചു. എന്നാല്&#x200d; നിയമനത്തില്&#x200d; ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്&#x200d;വ്വകലാശാല അറിയിച്ചു.<br />
അതേസമയം സംവരണാടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും അതിനാലാണ് ഷഹലയെ നിയമിച്ചതെന്നുമാണ് സര്&#x200d;വ്വകലാശാലയുടെ വിശദീകരണം. എന്നാല്&#x200d; പൊതുനിയമനത്തിന് വേണ്ടിയാണു വിജ്ഞാപനമിറക്കിയത്. സര്&#x200d;വകലാശാല ജൂണ്&#x200d; എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്&#x200d; സംവരണക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നില്ല. കൂടാതെ കരാര്&#x200d; നിയമനത്തില്&#x200d; സംവരണം പാലിക്കാന്&#x200d; നിയമമുണ്ടെങ്കിലും ഓരോ ഒഴിവുകളിലായി നിയമനം നടത്തുക വഴി കണ്ണൂര്&#x200d; സര്&#x200d;വ്വകലാശാല സംവരണം അട്ടിമറിക്കുകയായിരുന്നു. ഒരു വകുപ്പില്&#x200d; ഒരു ഒഴിവ് വരുമ്പോള്&#x200d; അതിലേക്കുള്ള നിയമനത്തില്&#x200d; സംവരണം പാലിക്കുന്നതു വഴിയുണ്ടാവുന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സംവരണം പാലിക്കാതിരുന്നത്. ഈ സംഭവത്തില്&#x200d; ഉദ്യോഗാര്&#x200d;ത്ഥി സിപിഎം നേതാവിന്റെ ഭാര്യ ആയതിനാല്&#x200d; സംവരണത്തിന്റെ തണലില്&#x200d; അനധികൃത നിയമനം നല്&#x200d;കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/na-shamseer-rank-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
