<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rape &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rape/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 15 Oct 2025 06:47:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rape &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുര്‍ഗാപൂര്‍ ബലാത്സംഗക്കേസ്; കൂട്ടബലാത്സംഗം നടന്നിട്ടില്ല, ഒരാള്‍ മാത്രം പീഡിപ്പിച്ചു, സഹപാഠി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/ddurgapur-rape-case-there-was-mno-gang-rape-only-one-person-was-raped-and-the-classmate-was-arrested.html</link>
					<comments>https://www.chandrikadaily.com/ddurgapur-rape-case-there-was-mno-gang-rape-only-one-person-was-raped-and-the-classmate-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 15 Oct 2025 06:45:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[Rape]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358568</guid>

					<description><![CDATA[ വിദ്യാര്‍ത്ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: രണ്ടാം വര്&#x200d;ഷ എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്&#x200d; വഴിത്തിരിവായി സഹപാഠിയുടെ അറസ്റ്റ്. വിദ്യാര്&#x200d;ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നും ഒരാള്&#x200d; മാത്രമാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. വിദ്യാര്&#x200d;ത്ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാന്&#x200d; പോയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് നല്&#x200d;കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആറ് പേരാണ് അറസ്റ്റിലായത്.</p>
<p>കേസില്&#x200d; വിദ്യാര്&#x200d;ത്ഥിനിയുടെ സഹപാഠിക്കുള്ള പങ്കിനെ കുറിച്ച് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. സംഭവ ദിവസം സഹപാഠി ധരിച്ച വസ്ത്രവും അറസ്റ്റിലായവരുടെ ഡി.എന്&#x200d;.എയും വിദഗ്ധ പരിശോധനക്കായി അയക്കും. കേസില്&#x200d; ഇതുവരെ അറസ്റ്റിലായവരുടെ പങ്കിനെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പീഡനം നടന്നു എന്നു പറയപ്പെടുന്ന കാട്ടില്&#x200d; നിന്നും ലഭിച്ച തെളിവുകളും ഇരയുടെ മൊഴിയും അനുസരിച്ച് ഒരാള്&#x200d; മാത്രമാണ് ബലാത്സംഗം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. </p>
<p>ഒഡിഷയിലെ ജലേശ്വര്&#x200d; സ്വദേശിയായ രണ്ടാം വര്&#x200d;ഷ മെഡിക്കല്&#x200d; വിദ്യാര്&#x200d;ഥിനിയെ വെള്ളിയാഴ്ച രാത്രിയാണ് ദുര്&#x200d;ഗാപൂര്&#x200d; സ്വകാര്യ മെഡിക്കല്&#x200d; കോളേജ് കാമ്പസിന് പുറത്ത് വെച്ച് പ്രതികള്&#x200d; പീഡിപ്പിച്ചത്. സംഭവത്തെ തുടര്&#x200d;ന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ddurgapur-rape-case-there-was-mno-gang-rape-only-one-person-was-raped-and-the-classmate-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍</title>
		<link>https://www.chandrikadaily.com/attempt-to-molest-female-stuudent-assam-native-arrested.html</link>
					<comments>https://www.chandrikadaily.com/attempt-to-molest-female-stuudent-assam-native-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 08 Aug 2025 08:29:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Rape]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349793</guid>

					<description><![CDATA[ബര്‍പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി അയ്നുല്‍ അലി (36) യെയാണ് പൊലീസ് പിടികൂടിയത്. ]]></description>
										<content:encoded><![CDATA[<p>തിരൂരങ്ങാടി: വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച അസം സ്വദേശി പിടിയില്&#x200d;. ബര്&#x200d;പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി അയ്നുല്&#x200d; അലി (36) യെയാണ് പൊലീസ് പിടികൂടിയത്. ട്യൂഷനിലേക്ക് പോകുകയായിരുന്ന 12 വയസ്സുകാരിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം കഴിഞ്ഞ ദിവസം രാവിലെ ചെമ്മാട് കല്ലുപറമ്പന്&#x200d; റോഡിലെ ഇടവഴിയിലായിരുന്നു.</p>
<p>പിറകെ എത്തിയ പ്രതി പെണ്&#x200d;കുട്ടിയുടെ വായ മൂടി സമീപത്തെ ക്വാര്&#x200d;ട്ടേഴ്സിലേക്ക് വലിച്ചിഴയ്ക്കാന്&#x200d; ശ്രമിച്ചു. ഇരുകൈകളും പിറകിലേക്ക് കെട്ടി കുട്ടിയെ വലിച്ചുകൊണ്ടുപോകാന്&#x200d; പ്രതി ശ്രമിച്ചെങ്കിലും, പെണ്&#x200d;കുട്ടി നിലത്തേക്ക് വീണതോടെ പ്രതിയുടെ കാലിനിടയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.</p>
<p>കരച്ചില്&#x200d; കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം തിരൂരങ്ങാടി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്&#x200d; പ്രതിയെ സമീപത്തെ ക്വാര്&#x200d;ട്ടേഴ്സില്&#x200d; നിന്ന് പിടികൂടി.</p>
<p>ചെമ്മാട് ടൗണ്&#x200d; സമീപത്ത് ഇത്തരം സംഭവമുണ്ടായ ഞെട്ടലിലാണ് പ്രദേശവാസികള്&#x200d;. കരാട്ടെ പരിശീലനം ഉണ്ടായിരുന്നതിനാല്&#x200d; പെണ്&#x200d;കുട്ടിക്ക് പ്രതിയുടെ പിടിയില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; കഴിഞ്ഞത്. പ്രതിക്ക് മറ്റു സഹായികളുണ്ടോ എന്ന കാര്യത്തില്&#x200d; പൊലീസ് അന്വേഷണം തുടരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-molest-female-stuudent-assam-native-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/law-student-molested-in-kolkata-the-details-of-the-accuseds-planned-sexual-assault-are-out.html</link>
					<comments>https://www.chandrikadaily.com/law-student-molested-in-kolkata-the-details-of-the-accuseds-planned-sexual-assault-are-out.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 06 Jul 2025 10:21:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[Law student]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346869</guid>

					<description><![CDATA[ജൂണ്‍ 25നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് നിയമവിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്തയില്&#x200d; നിയമവിദ്യാര്&#x200d;ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്ത്. പ്രതികള്&#x200d; ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. </p>
<p>സുരക്ഷാ ജീവനക്കാരനോട് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാന്&#x200d; പ്രതികള്&#x200d; നിര്&#x200d;ദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്&#x200d; സെക്യൂരിറ്റി റൂമില്&#x200d; മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലില്&#x200d; നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.  വിദ്യാര്&#x200d;ത്ഥിനി പരാതി നല്&#x200d;കില്ലെന്ന് പ്രതികള്&#x200d; കരുതി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്&#x200d; സഹായത്തിനായി രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി. </p>
<p>അതേസമയം രണ്ട് ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പ് കനത്ത പൊലീസ് സുരക്ഷയില്&#x200d; പ്രതികളെ കോളേജില്&#x200d; തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പ്രതികള്&#x200d; സ്ഥിരം ശല്യക്കാരാണെന്നാണ് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി നേരത്തെയും വിദ്യാര്&#x200d;ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്&#x200d; സഹപാഠി വെളിപ്പെടുത്തിയിരുന്നു.</p>
<p>ജൂണ്&#x200d; 25നാണ് സൗത്ത് കൊല്&#x200d;ക്കത്ത ലോ കോളേജില്&#x200d; വെച്ച് നിയമവിദ്യാര്&#x200d;ഥിനിയെ പ്രതികള്&#x200d; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് കൃത്യം നടക്കുന്ന ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്&#x200d; എത്തിയതായിരുന്നു വിദ്യാര്&#x200d;ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര പെണ്&#x200d;കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്രതികള്&#x200d; പീഡിപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-student-molested-in-kolkata-the-details-of-the-accuseds-planned-sexual-assault-are-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/a-minor-girl-was-raped-and-killed-in-delhi.html</link>
					<comments>https://www.chandrikadaily.com/a-minor-girl-was-raped-and-killed-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Jun 2025 05:33:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343905</guid>

					<description><![CDATA[ ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്‍ തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലെ ദയാല്&#x200d;പൂരില്&#x200d; ലൈംഗികാതിക്രമത്തിന് ഇരയായി അബോധാവസ്ഥയില്&#x200d; കണ്ടെത്തിയ പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടി ആശുപത്രിയില്&#x200d; മരിച്ചതായി പോലീസ് അറിയിച്ചു.</p>
<p>ദയാല്&#x200d;പൂര്&#x200d; പോലീസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച രാത്രി 8:41 ഓടെയാണ് ലൈംഗികാതിക്രമം സംബന്ധിച്ച് ഒരു കോള്&#x200d; ലഭിച്ചതായാണ് വിവരം. പോലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തിയപ്പോള്&#x200d;, പെണ്&#x200d;കുട്ടിയുടെ പിതാവ് വൈദ്യസഹായത്തിനായി പെണ്&#x200d;കുട്ടിയെ ജെപിസി ആശുപത്രിയില്&#x200d; എത്തിച്ചതായി കണ്ടെത്തി. എന്നാല്&#x200d; പെണ്&#x200d;കുട്ടിയുടെ ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>ഭാരതീയ ന്യായ സംഹിത (ബിഎന്&#x200d;എസ്) സെക്ഷന്&#x200d; 103(1), 66, 13(2) പ്രകാരവും കുട്ടികളെ ലൈംഗികാതിക്രമങ്ങളില്&#x200d; നിന്ന് സംരക്ഷിക്കല്&#x200d; (പോക്സോ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.</p>
<p>സംഭവം നടന്നതായി സംശയിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്കായി ക്രൈം, ഫോറന്&#x200d;സിക് സയന്&#x200d;സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-minor-girl-was-raped-and-killed-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്തു; ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി നേതാവിന് 40 വർഷം തടവ്</title>
		<link>https://www.chandrikadaily.com/rape-of-korean-women-overseas-friends-of-bjp-leader-gets-40-years-in-prison.html</link>
					<comments>https://www.chandrikadaily.com/rape-of-korean-women-overseas-friends-of-bjp-leader-gets-40-years-in-prison.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 13:45:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333115</guid>

					<description><![CDATA[ബലാത്സംഗത്തിന് 13 കേസുകളും, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ച് ലഹരിവസ്തുക്കൾ നൽകിയതിന് ആറ് കേസുകളും, സമ്മതമില്ലാതെ ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് കേസുകളുമാണ് ധൻഘഢിനെതിരെ ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊറിയൻ യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ &#8216;ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി&#8217; ആസ്‌ത്രേലിയ ഘടകം സ്ഥാപകരിലൊരാളായ ബലേഷ് ധൻഘഢിന് 40 വർഷം തടവ്. ബലാത്സംഗത്തിന് 13 കേസുകളും, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ച് ലഹരിവസ്തുക്കൾ നൽകിയതിന് ആറ് കേസുകളും, സമ്മതമില്ലാതെ ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് കേസുകളുമാണ് ധൻഘഢിനെതിരെ ചുമത്തിയത്.</p>
<p>മൊത്തത്തിൽ, 2018 ജനുവരി മുതൽ ഒക്ടോബർ വരെ ചെയ്തതായി കണ്ടെത്തിയ 39 കുറ്റങ്ങളാണ് ധൻഘഢിനെതിരെ ചുമത്തിയിരിക്കുന്നത്. 2023 ഏപ്രിലിൽ സിഡ്‌നി ജൂറി 39 കുറ്റങ്ങളിലും ബലേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.</p>
<p>കൊറിയൻ യുവതികളോട് താത്പര്യമുണ്ടായിരുന്ന ബലേഷ് കൊറിയൻ-ഇഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് വ്യാജ പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുന്ന യുവതികളെ ഹോട്ടലിലേക്കോ തന്റെ ഫ്‌ളാറ്റിലേക്കോ വരുത്തിയ ശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.</p>
<p>മുറിയിലെ ക്ലോക്കിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം യുവതികളുടെ പേരുകൾ നൽകിയുള്ള പ്രത്യേകം ഫോൾഡറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. വ്യാജപരസ്യത്തോട് പ്രതികരിച്ച യുവതികളുടെ പേരും ഇ-മെയിൽ വിലാസവും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ലെഡ്ജറും ഇയാൾ സൂക്ഷിച്ചിരുന്നു.</p>
<p>ഓരോ യുവതികൾക്കും ഇയാൾ നൽകിയ വിശേഷണങ്ങളും ലെഡ്ജറിൽ പ്രത്യേകമായാണ് രേഖപ്പെടുത്തിയിരുന്നത്. ഫോണിൽ ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കുന്ന &#8216;കോൾ നോട്ട്‌സ്&#8217;, നേരിട്ട് കണ്ടതിന് ശേഷമുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ &#8216;മീറ്റിങ് ഇൻഫോ&#8217;, നേരിട്ട് കണ്ട സമയം തുടങ്ങിയ കോളങ്ങൾ ലെഡ്ജറിലുണ്ടായിരുന്നു. ബലേഷിന്റെ ലെഡ്ജറും ഇതിലെ വിവരങ്ങളുമാണ് അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്ത പ്രധാന തെളിവ്.</p>
<p>ന്യൂ സൗത്ത് വെയിൽസിൽ സമാനമായ ഒരു കുറ്റകൃത്യവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കോടതി ജഡ്ജി മൈക്കൽ കിങ് പറഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും ഇരകൾ ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും ജഡ്ജി പറഞ്ഞു. ഇരകൾക്ക് മയക്കുമരുന്ന് നൽകി അവരുടെ അനുമതിയില്ലാതെയാണ് ലൈംഗിക പീഡനം നടത്തിയതെന്ന കുറ്റം ബലേഷ് നിഷേധിച്ചു. കൺസെന്റ് എന്നതിന് തനിക്കും നിയമത്തിനും രണ്ട് തരത്തിലുള്ള വ്യാഖ്യാനമാണ് ഉള്ളത് എന്നായിരുന്നു ബലേഷിന്റെ വാദം.</p>
<p>2018ൽ അറസ്റ്റിലാകുന്നത് വരെ ആസ്‌ത്രേലിയൻ ഇന്ത്യക്കാർക്കിടയിൽ ബിജെപിയുടെ മുഖമായിരുന്നു ബലേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബന്ധമുണ്ടായിരുന്ന ബലേഷ് ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയയുടെ വക്താവായാണ് പ്രവർത്തിച്ചിരുന്നതെന്ന് 9 ന്യൂസ് റിപ്പോർട്ട് ചെയ്തു.</p>
<p>സിഡ്‌നി ട്രെയിൻസിൽ ലീഡ് ഡാറ്റ വിഷ്വലൈസേഷൻ കൺസൽട്ടന്റായിരുന്നു ബലേഷ് ധൻഘഢ്. 2018-ൽ ഒട്ടേറെ സ്ത്രീകളെ ചൂഷണംചെയ്ത വേളയിലെല്ലാം ഇയാൾ സിഡ്നി ട്രെയിൻസിലാണ് ജോലിചെയ്തിരുന്നത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബലേഷ് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റു ചില വൻകിട കമ്പനികളിലും കരാറടിസ്ഥാനത്തിൽ ജോലിചെയ്തു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും മാധ്യമസ്ഥാപനമായ എബിസിയുമാണ് ഒരു വർഷത്തെ കരാറിൽ ഇയാളെ ജോലിക്ക് നിയമിച്ചത്. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് ബലേഷ് ഈ കമ്പനികളിൽ ജോലി ചെയ്തിരുന്നത്.</p>
<p>ബിജെപിയെ പിന്തുണയ്ക്കുന്ന ആഗോളസംഘടനയായ &#8216;ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി&#8217;യുടെ ആസ്ത്രേലിയയിലെ സ്ഥാപകരിൽ ഒരാളാണ് ബലേഷ് ധൻഘഢ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014-ൽ സിഡ്നിയിൽ ഒരുക്കിയ സ്വീകരണത്തിൽ ഇയാൾ സജീവസാന്നിധ്യമായിരുന്നു.</p>
<p>അതേസമയം, ബലാത്സംഗക്കേസ് ഉയർന്നുവന്നതോടെ ബലേഷ് നേരത്തെ തന്നെ സംഘടനയിൽനിന്ന് രാജിവെച്ചിരുന്നതായാണ് ഓവർസീസ് ഫ്രണ്ട്സ് നൽകിയ വിശദീകരണം. 2018 ജൂലൈയിൽ ബലേഷ് സംഘടനയിൽനിന്ന് രാജിവെച്ചതാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം നിയമനടപടി നേരിടണമെന്നുമായിരുന്നു ആസ്േ്രതലിയ ഓവർസീസ് ഫ്രണ്ട്സ് നേതൃത്വത്തിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-of-korean-women-overseas-friends-of-bjp-leader-gets-40-years-in-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വിചാരണ നവംബര്&#x200d; 11 മുതല്&#x200d;</title>
		<link>https://www.chandrikadaily.com/bengal-woman-doctors-rape-and-murder-trial-from-november-11.html</link>
					<comments>https://www.chandrikadaily.com/bengal-woman-doctors-rape-and-murder-trial-from-november-11.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Nov 2024 17:15:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316241</guid>

					<description><![CDATA[പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്&#x200d; അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്&#x200d;പ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത ആര്&#x200d;ജി കര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ജൂനിയര്&#x200d; ഡോക്ടറുടെ ബലാത്സംഗക്കൊലയില്&#x200d; മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്&#x200d;ക്ക് ശേഷം സീല്&#x200d;ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്&#x200d; പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്&#x200d; 11 മുതല്&#x200d; ആരംഭിക്കും.</p>
<p>കേസില്&#x200d; സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്&#x200d; സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്&#x200d; വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്&#x200d; അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്&#x200d;പ്പിച്ചത്. ഇരയുടെ ശരീരത്തില്&#x200d; പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്&#x200d;സിക് പരിശോധനയില്&#x200d; സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്&#x200d; പറയുന്നു.</p>
<p>ലോക്കല്&#x200d; പൊലീസില്&#x200d; സിവില്&#x200d; വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്&#x200d; പറയുന്നു. ആശുപത്രിയിലെ സെമിനാര്&#x200d; മുറിയില്&#x200d; വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്&#x200d; കേസില്&#x200d; തനിക്ക് പങ്കില്ലെന്ന് ഇയാള്&#x200d; ആവര്&#x200d;ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്&#x200d; ഓടിപ്പോയെന്നാണ് ഇയാള്&#x200d; പറഞ്ഞത്.</p>
<p>കേസിന്റെ അന്വേഷണം കൊല്&#x200d;ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്&#x200d; നിന്ന് പിടിച്ചെടുത്ത മൊബൈല്&#x200d; ഫോണില്&#x200d; നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengal-woman-doctors-rape-and-murder-trial-from-november-11.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്&#x200d; മുത്തശ്ശിയുടെ കാമുകന് ഇരട്ട ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/grandmothers-boyfriend-gets-double-life-sentence-for-molesting-six-year-old-girl.html</link>
					<comments>https://www.chandrikadaily.com/grandmothers-boyfriend-gets-double-life-sentence-for-molesting-six-year-old-girl.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Oct 2024 14:15:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[68 aged man]]></category>
		<category><![CDATA[grandmother]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315503</guid>

					<description><![CDATA[അശ്ലീല വിഡിയോ കാണിച്ചും ഉപദ്രവിച്ചും നിരന്തരമായി ഇയാള്&#x200d; കുട്ടികളെ പീഡിപ്പിക്കുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്&#x200d; മുത്തശ്ശിയുടെ കാമുകനായ വിക്രമന് (68) ഇരട്ട ജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; പ്രതി വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.</p>
<p>2020-21 വര്&#x200d;ഷങ്ങളില്&#x200d; ഒന്&#x200d;പത് വയസുള്ള സഹോദരിയുടെ മുന്നില്&#x200d; വെച്ചാണ് ആറു വയസുകാരിയെ ഇയാള്&#x200d; പീഡിപ്പിച്ചത്. ഒന്&#x200d;പത് വയസുകാരിയെയും ഇയാള്&#x200d; ക്രൂര പീഡനത്തിനിരയാക്കിയിരുന്നു. ഈ കേസില്&#x200d; നവംബര്&#x200d; അഞ്ചിന് വിധി പറയും.</p>
<p>മാതാപിതാക്കള്&#x200d; ഉപേക്ഷിച്ചതിനെ തുടര്&#x200d;ന്ന് മുത്തശ്ശിയോടൊപ്പമായിരുന്നു കുട്ടികള്&#x200d; താമസിച്ചിരുന്നത്. പ്രതിയും ഇവര്&#x200d;ക്കൊപ്പമാണ് താമസിച്ചിരുന്നത്. അശ്ലീല വിഡിയോ കാണിച്ചും ഉപദ്രവിച്ചും നിരന്തരമായി ഇയാള്&#x200d; കുട്ടികളെ പീഡിപ്പിക്കുമായിരുന്നു. കുട്ടികളുടെ മുമ്പില്&#x200d; വെച്ച് പ്രതിയും മുത്തശ്ശിയും ലൈംഗിക ബന്ധത്തില്&#x200d; ഏര്&#x200d;പ്പെടുകയും ചെയ്തിരുന്നു.</p>
<p>എന്നാല്&#x200d; ഒരു ദിവസം കുട്ടികളെ ഉപദ്രവിക്കുന്നത് അയല്&#x200d;ക്കാരന്&#x200d; കണ്ടതോടെയാണ് കൊടുംക്രൂരത പുറംലോകമറിയുന്നത്. കുട്ടികള്&#x200d; നിലവില്&#x200d; അഭയകേന്ദ്രത്തിലാണ് താമസം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/grandmothers-boyfriend-gets-double-life-sentence-for-molesting-six-year-old-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലാത്സംഗത്തിന് ഇരയായ പതിനാറുകാരി ഗര്&#x200d;ഭിണിയായി; ഗര്&#x200d;ഭഛിദ്രത്തിന് അനുമതി നല്&#x200d;കാതെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/16-year-old-rape-victim-becomes-pregnant-high-court-does-not-allow-abortion.html</link>
					<comments>https://www.chandrikadaily.com/16-year-old-rape-victim-becomes-pregnant-high-court-does-not-allow-abortion.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Oct 2024 13:51:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[pregnant]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315498</guid>

					<description><![CDATA[ഗര്&#x200d;ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്&#x200d; അനുമതി നല്&#x200d;കേണ്ടത് കോടതിയായതിനാല്&#x200d; കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബലാത്സംഗത്തിന് ഇരയായ പതിനാറുകാരി ഗര്&#x200d;ഭിണിയായ സംഭവത്തില്&#x200d; ഗര്&#x200d;ഭഛിദ്രത്തിന് അനുമതി നല്&#x200d;കാതെ ഹൈക്കോടതി. കുട്ടിയുടെ കുടുംബം നല്&#x200d;കിയ ഹര്&#x200d;ജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് വിജി അരുണ്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചിന്റേതാണ് നടപടി.</p>
<p>27 ആഴ്ച പിന്നിട്ട ഗര്&#x200d;ഭഛിദ്രത്തിനായിരുന്നു അതിജീവിതയുടെ കുടുംബം അനുമതി തേടിയത്.</p>
<p>എന്നാല്&#x200d; ഗര്&#x200d;ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല്&#x200d; അനുമതി നല്&#x200d;കേണ്ടത് കോടതിയായതിനാല്&#x200d; കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗര്&#x200d;ഭഛിദ്രത്തിന് കുട്ടിയുടെ പ്രദേശത്തെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്&#x200d;മാരെ വെച്ച് മെഡിക്കല്&#x200d; ബോര്&#x200d;ഡ് രൂപീകരിക്കണമെന്നും തുടര്&#x200d;ന്ന് ഗര്&#x200d;ഭഛിദ്രത്തിന് അനുമതി നല്&#x200d;കണമെന്നുമാണ് കുടുംബം ഹൈക്കോടതിയില്&#x200d; ആവശ്യപ്പെട്ടത്.</p>
<p>എന്നാല്&#x200d; 24 ആഴ്ച കഴിഞ്ഞത് കൊണ്ട് മെഡിക്കല്&#x200d; ബോര്&#x200d;ഡിന്റെ റിപ്പോര്&#x200d;ട്ട് പരിഗണിച്ച് ഹൈക്കോടതി അനുമതി നല്&#x200d;കിയില്ല. ഗര്&#x200d;ഭകാലം പൂര്&#x200d;ത്തിയായതിന് ശേഷം നവജാത ശിശുവിനെ കുടുംബത്തിന് വളര്&#x200d;ത്താന്&#x200d; കഴിയില്ലെങ്കില്&#x200d; സര്&#x200d;ക്കാരിനെ ഏല്&#x200d;പ്പിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം കുടുംബത്തിനുണ്ടെന്നും കോടതി പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/16-year-old-rape-victim-becomes-pregnant-high-court-does-not-allow-abortion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരോളിലിറങ്ങിയ ബലാത്സംഗ കേസിലെ പ്രതി മകളേയും മരുമകളേയും പീഡിപ്പിച്ചു</title>
		<link>https://www.chandrikadaily.com/the-accused-in-the-rape-case-who-was-out-on-parole-tortured-his-daughter-and-daughter-in-law.html</link>
					<comments>https://www.chandrikadaily.com/the-accused-in-the-rape-case-who-was-out-on-parole-tortured-his-daughter-and-daughter-in-law.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Oct 2024 10:25:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chattisgarh]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315328</guid>

					<description><![CDATA[പുറത്തുപറയാതിരിക്കാന്&#x200d; പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടികള്&#x200d; പോലീസിനോട് പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>പരോളിലിറങ്ങിയ ബലാത്സംഗ കേസിലെ പ്രതി മകളേയും മരുമകളേയും പീഡിപ്പിച്ചു. വടക്കന്&#x200d; ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് സംഭവമുണ്ടായത്. പതിനൊന്നുകാരിയായ മകളേയും പന്ത്രണ്ടുകാരിയായ മരുമകളേയുമാണ് പ്രതി ബലാത്സംഗം പീഡിപ്പിച്ചത്.</p>
<p>ഒക്ടോബര്&#x200d; 19-ന് വീട്ടില്&#x200d; വെച്ച് പ്രതി തന്നെ പീഡിപ്പിച്ചിരുന്നെന്ന് മകള്&#x200d; പോലീസിന് മൊഴിനല്&#x200d;കി. പുറത്തുപറയാതിരിക്കാന്&#x200d; ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് പറഞ്ഞു.</p>
<p>എന്നാല്&#x200d; ഒക്ടോബര്&#x200d; 21-ന് പ്രതി മരുമകളെയും പീഡിപ്പിച്ചെന്ന് കൊരിയ എസ്.പി. സുരാജ് സിങ് പരിഹര്&#x200d; പറഞ്ഞു. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറഞ്ഞു. മരുമകളേയും പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതി സീരിയല്&#x200d; റേപ്പിസ്റ്റാണെന്നും പോലീസ് വ്യക്തമാക്കി.</p>
<p>ഇരുവരും ശനിയാഴ്ചയാണ് പോലീസിനെ സമീപിക്കുന്നത്. എന്നാല്&#x200d; കുട്ടികള്&#x200d; പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്&#x200d; പോയി. സമീപജില്ലയായ രകോര്&#x200d;ബയിലെ ഒരു കാട്ടില്&#x200d; നിന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.</p>
<p>പോക്സോ, ബി.എന്&#x200d;.എസ്. നിയമങ്ങളിലെ വിവിധ വകുപ്പുകള്&#x200d; പ്രകാരം പോലീസ് ഇയാള്&#x200d;ക്കെതിരെ കേസെടുത്തു. കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-in-the-rape-case-who-was-out-on-parole-tortured-his-daughter-and-daughter-in-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി കലർത്തിയ പ്രസാദം നൽകി ക്ഷേത്ര പൂജാരി ബലാത്സം​ഗം ചെയ്തു; പരാതി</title>
		<link>https://www.chandrikadaily.com/the-temple-priest-raped-her-by-giving-her-prasad-laced-with-intoxicants-complaint.html</link>
					<comments>https://www.chandrikadaily.com/the-temple-priest-raped-her-by-giving-her-prasad-laced-with-intoxicants-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Oct 2024 11:53:15 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[priest]]></category>
		<category><![CDATA[Rajastan]]></category>
		<category><![CDATA[Rape]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314163</guid>

					<description><![CDATA[രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി.]]></description>
										<content:encoded><![CDATA[<p>ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലർത്തിയ പ്രസാദം നൽകി ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തെന്ന് കോളജ് വിദ്യാർഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാൽ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മൺ​ഗഢ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.</p>
<p>ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.</p>
<p>ഏപ്രിൽ 12ന് പെൺകുട്ടി ജുൻജുനു- ജയ്പൂർ ബൈപാസിലെ കോളജിൽ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെൺകുട്ടിക്ക് വണ്ടിയിൽ വച്ചിരുന്ന പ്രസാദം നൽകുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെൺകുട്ടി പറഞ്ഞു.</p>
<p>തുടർന്ന് കാറിൽ വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. പ്രസാദത്തിൽ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തന്റെ വായ പൊത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.</p>
<p>ബാബ ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയിൽ പകർത്തിയതായും പെൺകുട്ടി പറഞ്ഞു. ഈ വീഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും പെൺകുട്ടിയെ വീണ്ടും തങ്ങളുടെ അടുത്തെത്താൻ നിർബന്ധിച്ചു. സംഭവം ആരോടും പറയരുതെന്ന് ഇരുവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഒടുവിൽ ധൈര്യം സംഭരിച്ച് സംഭവം പൊലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു</p>
<p>പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികൾ ദൃശ്യങ്ങളുടെ ഒരു ഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. ഇത്തരം ക്രൂര പ്രവൃത്തികളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയും ഇരകൾക്ക് സംരക്ഷണവും നൽകണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-temple-priest-raped-her-by-giving-her-prasad-laced-with-intoxicants-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
