<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rassia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rassia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 02:28:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rassia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്‍ ഇന്ന് ഇന്ത്യയിലേക്ക്</title>
		<link>https://www.chandrikadaily.com/1russian-president-vladimir-putin-will-visit-india-today.html</link>
					<comments>https://www.chandrikadaily.com/1russian-president-vladimir-putin-will-visit-india-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 02:27:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[vladimir putin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366668</guid>

					<description><![CDATA[ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.]]></description>
										<content:encoded><![CDATA[<p>റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദിമിർ  പുടിന്&#x200d; ഇന്ന് ഇന്ത്യയില്&#x200d; എത്തും. 23ാമത് ഇന്ത്യ-റഷ്യ വാര്&#x200d;ഷിക ഉച്ചകോടിക്കായാണ് എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്&#x200d;ശന വേളയില്&#x200d; പ്രാദേശിക, ആഗോള വിഷയങ്ങളില്&#x200d; പുടിന്&#x200d; മോദിയുമായി ചര്&#x200d;ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്&#x200d; മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്&#x200d; ഉള്&#x200d;പ്പെടെ നിരവധി കരാറുകളില്&#x200d; ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.</p>
<p>റഷ്യന്&#x200d; പ്രസിഡന്റിന്റെ സന്ദര്&#x200d;ശനത്തോടനുബന്ധിച്ച് കര്&#x200d;ശന സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് നിലനില്&#x200d;ക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പുറമേ റഷ്യയുടെ അഡ്വാന്&#x200d;സ് സെക്യൂരിറ്റി, പ്രോട്ടോക്കോള്&#x200d; ടീമുകളും സുരക്ഷ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിലും പുടിന്&#x200d; പങ്കെടുക്കും. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 100 ബില്യണ്&#x200d; ഡോളറായി ഉയര്&#x200d;ത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്&#x200d; ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1russian-president-vladimir-putin-will-visit-india-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിങ്കടലില്‍ റഷ്യന്‍ ഓയില്‍ ടാങ്കറിന് ഡ്രോണാക്രണത്തില്‍ തീപിടിച്ചു</title>
		<link>https://www.chandrikadaily.com/russian-oil-tanker-catches-fire-in-black-sea-drone-strike.html</link>
					<comments>https://www.chandrikadaily.com/russian-oil-tanker-catches-fire-in-black-sea-drone-strike.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 29 Nov 2025 15:22:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365971</guid>

					<description><![CDATA[ശനിയാഴ്ച രാവിലെ തുര്‍ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള 'വിരാട്' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>കരിങ്കടലില്&#x200d; റഷ്യന്&#x200d; ഓയില്&#x200d; ടാങ്കറിന് ഡ്രോണാക്രണത്തില്&#x200d; തീപിടിച്ചെന്ന് തുര്&#x200d;ക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെ തുര്&#x200d;ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള &#8216;വിരാട്&#8217; എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല. ഇതേ കപ്പലിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു.</p>
<p>കരിങ്കടലില്&#x200d; സ്‌ഫോടനത്തെ തുടര്&#x200d;ന്ന് കത്തിയ മറ്റൊരു റഷ്യന്&#x200d; ടാങ്കറിലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും തുര്&#x200d;ക്കിയ അറിയിച്ചു. 274 മീറ്റര്&#x200d; നീളമുള്ള കൈറോസ് എന്ന കപ്പലാണ് കത്തിയത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവര്&#x200d;ത്തകര്&#x200d; സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്&#x200d; അറിയിച്ചു. റഷ്യയുടെ നൊവൊറോസ്സിയസ്‌ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലിലാണ് തീ പിടിച്ചത്.</p>
<p>യുക്രെയ്ന്&#x200d; നാവിക സേനയും അവരുടെ സുരക്ഷാ ഏജന്&#x200d;സിയായ എസ്.ബി.യുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് എ.എഫ്.പി റിപ്പോര്&#x200d;ട്ട് ചെയ്തത്. റഷ്യയുമായുള്ള സംഘര്&#x200d;ഷത്തില്&#x200d;നിന്ന് പിന്മാറാനുള്ള സമാധാന കരാറില്&#x200d; ഒപ്പുവെക്കാന്&#x200d; യുക്രെയ്‌നുമേല്&#x200d; യു.എസ് സമ്മര്&#x200d;ദം ചെലുത്തുന്നതിനിടെയാണ് റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; ചൂണ്ടിക്കാണിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russian-oil-tanker-catches-fire-in-black-sea-drone-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കുമേല്‍ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി ഡോണള്‍ഡ് ട്രംപ്</title>
		<link>https://www.chandrikadaily.com/donald-trump-hinted-that-he-will-waive-additional-duties-imposed-on-india.html</link>
					<comments>https://www.chandrikadaily.com/donald-trump-hinted-that-he-will-waive-additional-duties-imposed-on-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 16 Aug 2025 16:24:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350605</guid>

					<description><![CDATA[റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>റഷ്യയില്&#x200d;നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്&#x200d; ഇന്ത്യക്കുമേല്&#x200d; ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നല്&#x200d;കി യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. റഷ്യക്ക് അവരുടെ എണ്ണ ഉപഭോക്താക്കളിലൊരാളായ ഇന്ത്യയെ യു.എസ് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം, റഷ്യയില്&#x200d;നിന്ന് എണ്ണ വാങ്ങുന്നത് നിര്&#x200d;ത്തിയതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈമാസം 27നാണ് യു.എസ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ പ്രാബല്യത്തില്&#x200d; വരുന്നത്.</p>
<p>ഇന്ത്യയും ചൈനയുമാണ് റഷ്യയില്&#x200d;നിന്ന് ഏറ്റവും കൂടുതല്&#x200d; എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞമാസം ഇന്ത്യന്&#x200d; ഉല്&#x200d;പന്നങ്ങള്&#x200d;ക്കുമേല്&#x200d; യു.എസ് ചുമത്തിയ 25 ശതമാനം താരിഫിന് പുറമെ റഷ്യന്&#x200d; എണ്ണയുടെ പേരില്&#x200d; 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു.</p>
<p>&#8216;റഷ്യന്&#x200d; പ്രസിഡന്റ് വ്‌ലാദിമിര്&#x200d; പുടിന്, അവരുടെ ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്, റഷ്യന്&#x200d; എണ്ണയുടെ 40 ശതമാനവും വാങ്ങിയിരുന്നത് അവരായിരുന്നു. ചൈനയും ഒരുപാട് എണ്ണ വാങ്ങുന്നുണ്ടെന്ന് നിങ്ങള്&#x200d;ക്കറിയാമല്ലോ. സെക്കന്&#x200d;ഡറി താരിഫ് എന്ന് വിളിക്കുന്ന ഒന്ന് ഏര്&#x200d;പ്പെടുത്തിയാല്&#x200d; റഷ്യക്ക് വളരെ വിനാശകരമായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്&#x200d;, ഞാന്&#x200d; ചെയ്യും. ചിലപ്പോള്&#x200d; എനിക്കത് ചെയ്യേണ്ടി വരില്ല&#8217; ട്രംപ് മാധ്.മത്തോട് പറഞ്ഞു. അതേസമയം, അലാസ്‌കയില്&#x200d; നടന്ന ട്രംപ്-പുടിന്&#x200d; കൂടിക്കാഴ്ച നിര്&#x200d;ണായക പ്രഖ്യാപനങ്ങളില്ലാതെയാണ് പിരിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-hinted-that-he-will-waive-additional-duties-imposed-on-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍</title>
		<link>https://www.chandrikadaily.com/if-it-does-not-stop-buying-oil-from-russia-indias-economy-will-become-fat-us-senator.html</link>
					<comments>https://www.chandrikadaily.com/if-it-does-not-stop-buying-oil-from-russia-indias-economy-will-become-fat-us-senator.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Jul 2025 16:28:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348226</guid>

					<description><![CDATA[എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>റഷ്യയുമായി വ്യാപാരബന്ധം തുടര്&#x200d;ന്നാല്&#x200d; ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്&#x200d;കി യുഎസ് സെനറ്റര്&#x200d;. വ്യാപാരബന്ധം തുടര്&#x200d;ന്നാല്&#x200d; ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി അംഗവുമായ ലിന്&#x200d;ഡ്‌സെ ഗ്രഹാം യുഎസ് മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പറഞ്ഞു.</p>
<p>ഇന്ത്യയും ചൈനയും ബ്രസീലും ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങള്&#x200d; റഷ്യയില്&#x200d; നിന്ന് എണ്ണ വാങ്ങുന്നത് നിര്&#x200d;ത്തിയില്ലെങ്കില്&#x200d; തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്&#x200d;ക്ക് 100 ശതമാനം തീരുവ ചുമത്താന്&#x200d; ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്&#x200d; അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയില്&#x200d; കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങള്&#x200d; ചേര്&#x200d;ന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി. അതേസമയം, യുഎസ് സര്&#x200d;ക്കാര്&#x200d; റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളില്&#x200d; നിന്നുള്ള സാധനങ്ങള്&#x200d;ക്ക് 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-it-does-not-stop-buying-oil-from-russia-indias-economy-will-become-fat-us-senator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ</title>
		<link>https://www.chandrikadaily.com/1russia-declares-ceasefire-on-easter.html</link>
					<comments>https://www.chandrikadaily.com/1russia-declares-ceasefire-on-easter.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 19 Apr 2025 16:33:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukrain]]></category>
		<category><![CDATA[vladimir putin]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338655</guid>

					<description><![CDATA[ഇന്ന് ആറ് മണി മുതല്‍ ഈസ്റ്റര്‍ ദിനത്തില്‍ അര്‍ധരാത്രിവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഈസ്റ്റര്&#x200d; ദിനത്തില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് റഷ്യന്&#x200d; പ്രസിഡന്റ് വ്‌ലാഡമിര്&#x200d; പുടിന്&#x200d;. അതാസമയം, വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപനത്തോട് യുക്രെയ്ന്&#x200d; പ്രതികരിച്ചിട്ടില്ല. ഇന്ന് ആറ് മണി മുതല്&#x200d; ഈസ്റ്റര്&#x200d; ദിനത്തില്&#x200d; അര്&#x200d;ധരാത്രിവരെ വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>റഷ്യയുടെ തീരുമാനം യുക്രെയ്ന്&#x200d; പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിന്&#x200d; പറഞ്ഞു. യുക്രെയ്‌നിന്റെ വെടിനിര്&#x200d;ത്തല്&#x200d; സമയത്തെ പ്രവര്&#x200d;ത്തനങ്ങള്&#x200d; അതിന്റെ സമാധാന സന്നദ്ധത വെളിപ്പെടുത്തുമെന്നും പുടിന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, യുക്രെയ്‌നിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്&#x200d; തിരിച്ചടിക്കാന്&#x200d; തയാറാണെന്നും പുടിന്&#x200d; അറിയിച്ചു. മാനുഷിക ആവശ്യങ്ങള്&#x200d;ക്കാണ് വെടിനിര്&#x200d;ത്തുന്നതെന്നും റഷ്യന്&#x200d; സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും റഷ്യന്&#x200d; പ്രതിരോധമന്ത്രാലയം ടെലിഗ്രാം സന്ദേശത്തില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1russia-declares-ceasefire-on-easter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുക്രൈനില്‍ വീണ്ടും ആക്രമണം നടത്തി റഷ്യ; 34 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/russia-strikes-again-in-ukraine-34-people-were-killed.html</link>
					<comments>https://www.chandrikadaily.com/russia-strikes-again-in-ukraine-34-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 13 Apr 2025 18:08:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Death toll]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukraine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337955</guid>

					<description><![CDATA[വഴിയോരങ്ങളില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു]]></description>
										<content:encoded><![CDATA[<p>റഷ്യ നടത്തിയ മിസൈല്&#x200d; ആക്രമണത്തില്&#x200d; യുക്രൈനില്&#x200d; ഒരു കുട്ടിയുള്&#x200d;പ്പെട 34 പേര്&#x200d; കൊല്ലപ്പെട്ടു. ഒശാന ഞായറില്&#x200d; യുക്രൈനിലെ സുമിയിലായിരുന്നു റഷ്യ ബാലിസ്റ്റിക് മിസെലുകള്&#x200d; വിക്ഷേപിച്ചത്. വഴിയോരങ്ങളില്&#x200d; മൃതദേഹങ്ങള്&#x200d; ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ആക്രമണത്തില്&#x200d; തകര്&#x200d;ന്നു. പരിക്കേറ്റവരില്&#x200d; ഏഴുപേര്&#x200d; കുട്ടികളാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.</p>
<p>ആക്രമണത്തിന് പിന്നാലെ യുക്രൈന്&#x200d; പ്രസിഡന്റ് വ്‌ലോദ്മര്&#x200d; സെലന്&#x200d;സ്‌കി റഷ്യക്കെതിരെ ലോക രാജ്യങ്ങളുടെ ഇടപെടല്&#x200d; വേണമെന്ന് ആവശ്യപ്പെട്ടു. ഭീകരത തുടരുന്ന റഷ്യയെ സമ്മര്&#x200d;ദത്തിലൂടെയോ പിന്&#x200d;മാറ്റാന്&#x200d; കഴിയൂവെന്നും അദ്ദേഹം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russia-strikes-again-in-ukraine-34-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ -യുക്രൈന്&#x200d; യുദ്ധം; ഇടക്കാല വെടിനിര്&#x200d;ത്തലിന് സന്നദ്ധത അറിയിച്ച് യുക്രൈൻ</title>
		<link>https://www.chandrikadaily.com/1russia-ukraine-war-ukraine-agrees-to-temporary-ceasefire.html</link>
					<comments>https://www.chandrikadaily.com/1russia-ukraine-war-ukraine-agrees-to-temporary-ceasefire.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Mar 2025 03:25:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333526</guid>

					<description><![CDATA[യുക്രൈന്&#x200d; വെടിനിര്&#x200d;ത്തലിന് തയ്യാറായത് പോലെ റഷ്യയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്]]></description>
										<content:encoded><![CDATA[<p>യുക്രൈന്&#x200d; വെടിനിര്&#x200d;ത്തലിന് തയ്യാറായത് പോലെ റഷ്യയും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. 30 ദിവസത്തെ ഇടക്കാല വെടിനിര്&#x200d;ത്തലിനാണ് യുക്രൈന്&#x200d; സമ്മതം അറിയിച്ചിട്ടുള്ളത്. അതേസമയം, യുക്രൈന്&#x200d; പ്രസിഡന്റിനെ വീണ്ടും യുഎസിലേക്ക് ക്ഷണിക്കുമെന്നും യുദ്ധ, ഇന്റലിജന്&#x200d;സ് സഹായങ്ങള്&#x200d; പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു. സൗദി മധ്യസ്ഥതയില്&#x200d; നടന്ന ചര്&#x200d;ച്ചയിലാണ് വെടിനിര്&#x200d;ത്തല്&#x200d; തീരുമാനം.</p>
<p>യു.എസുമായുള്ള ചര്&#x200d;ച്ചയില്&#x200d; 30 ദിവസത്തെ ഇടക്കാല വെടിനിര്&#x200d;ത്തലിനാണ് യുക്രൈന്&#x200d; തയ്യാറായിട്ടള്ളത്. റഷ്യ കൂടി സമ്മതിച്ചാല്&#x200d; ഇത് പ്രാബല്യത്തില്&#x200d; വരും. തടവുകാരുടെ കൈമാറ്റം, കുട്ടികളുടെ കൈമാറ്റം, യുക്രൈനിലേക്കുള്ള സഹായം എന്നിവയിലും ധാരണയായി. ദീര്&#x200d;ഘകാല സമാധാന ശ്രമത്തിലേക്ക് യുഎസും യുക്രൈനും ചര്&#x200d;ച്ച തുടരുമെന്നും സംയുക്ത പ്രസ്താവന പറയുന്നു. നീക്കത്തിന് യൂറോപ്യന്&#x200d; യൂണിയനും പിന്തുണ പ്രഖ്യാപിച്ചു.</p>
<p>റഷ്യയിലേക്ക് യുഎസിന്റെ പ്രത്യേക ദൂതന്&#x200d; നാളെ എത്തുമെന്നും റഷ്യ യെസ് പറയുമെന്നാണ് കരുതുന്നതെന്ന് ട്രംപും പറഞ്ഞു. വെടിനിര്&#x200d;ത്തല്&#x200d; കര, വ്യോമ, നാവിക മേഖലയിലെല്ലാം ബാധകമായിരിക്കുമെന്ന് തീരുമാനത്തിന് ശേഷം യുക്രൈന്&#x200d; പ്രസിഡന്റ് വ്‌ളാദിമിര്&#x200d; സെലന്&#x200d;സ്‌കി അറിയിച്ചു. ഇത് നടപ്പാക്കാന്&#x200d; യുഎസ് റഷ്യയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഓവല്&#x200d; ഓഫീസില്&#x200d; ട്രംപും സെലന്&#x200d;സ്‌കിയും തമ്മില്&#x200d; നടന്ന വാഗ്വാദത്തിന് ശേഷം യുക്രൈനുള്ള യുദ്ധ, ഇന്റലിജന്&#x200d;സ് പിന്തുണ യുഎസ് പിന്&#x200d;വലിച്ചിരുന്നു. ഇത് യുഎസ് ഉടനടി പുനസ്ഥാപിക്കും. ഇതിന് പകരമായി യുക്രൈനിലെ ഖനന മേഖലയിലെ കരാര്&#x200d; യുഎസിന് നല്&#x200d;കും. ഇതു വഴി റഷ്യയുടെ ഭാവിയിലുള്ള ആക്രമണം കൂടി ചെറുക്കുകയാണ് ലക്ഷ്യം. എന്നാല്&#x200d; നേരക്കെ യുക്രൈനുണ്ടായിരുന്ന യുഎസിന്റെ സുരക്ഷാ പിന്തുണ പുതിയ കരാറില്&#x200d; കൃത്യമല്ല. ഭൂപ്രദേശങ്ങള്&#x200d; ഉള്&#x200d;പ്പെടെ എന്തെല്ലാം വിട്ടുവീഴ്ചകള്&#x200d; യുക്രൈന്&#x200d; നടത്തേണ്ടി വരുമെന്നതിലും വ്യക്തതയില്ല. സമാധാന ശ്രമങ്ങള്&#x200d;ക്ക് യൂറോപ്യന്&#x200d; യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1russia-ukraine-war-ukraine-agrees-to-temporary-ceasefire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാനിക്കാത്ത യുദ്ധക്കൊതി</title>
		<link>https://www.chandrikadaily.com/unending-war.html</link>
					<comments>https://www.chandrikadaily.com/unending-war.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Feb 2025 07:22:34 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[Ukrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331377</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>യുദ്ധം ഒന്നിനും പരിഹാരമല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് മൂന്നാം വര്&#x200d;ഷത്തിലേക്ക് കടക്കുന്ന റഷ്യ, യുക്രെയിന്&#x200d; യുദ്ധം. അവ ബാക്കിയാക്കുന്നത് വിജയമോ പരാജയമോ അല്ല, മിറിച്ച് തീരാനഷ്ടങ്ങളാണെന്നും ഇരു രാജ്യങ്ങളിലെയും ജനത ഒരുപോലെ ലോകത്തോട് വിളിച്ചുപറയുകയാണ്. 57,000ത്തിലധികം പേരുടെ മരണത്തിനും വ്യാപക അഭയാര്&#x200d;ഥി പ്രവാഹത്തിനുമാണ് യുക്രെയിന്&#x200d; മാത്രം സാക്ഷ്യം വഹിച്ചത്. റഷ്യക്കുണ്ടായ നഷ്ടങ്ങള്&#x200d; വേറെയും. ഏകദേശം 44 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ യുക്രെയിന്&#x200d;, വിസ്തീര്&#x200d;ണ്ണം അനുസരിച്ച് റഷ്യയേക്കാള്&#x200d; 28 മടങ്ങ് ചെറിയ രാജ്യമാണ്. അതുകൊണ്ടുതന്നെ 2022 ഫെബ്രുവരിയില്&#x200d; ആരംഭിച്ച യുദ്ധം അതിവേഗം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു റഷ്യ ആയുധമെടുത്തിരുന്നതെങ്കില്&#x200d; രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലുതും മാരകവുമായ സംഘര്&#x200d;ഷമായി ഈ അധിനിവേശം മാറിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കത്തില്&#x200d; റഷ്യ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്&#x200d; നീങ്ങിയിരുന്നുവെങ്കിലും പിന്നീട് യുക്രെയിന്&#x200d; അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവുമാണ് നടത്തിയത്. നഷ്ടപ്പെട്ട ചില പ്രദേശങ്ങള്&#x200d; തിരിച്ചുപിടിച്ചുവെന്ന് മത്രമല്ല, റഷ്യന്&#x200d; പ്രദേശത്തേക്ക് അവര്&#x200d; കടന്നു കയറ്റങ്ങളും നടത്തി.</p>
<p>റഷ്യ യുക്രെയിന്&#x200d; സങ്കര്&#x200d;ഷത്തിനുള്ള സാഹചര്യങ്ങള്&#x200d; ഒരു പ്രഭാതത്തില്&#x200d; രൂപപ്പെട്ടതല്ല. അതിന് വര്&#x200d;ഷങ്ങളുടെ പഴക്കമുണ്ട്. 1949 ല്&#x200d; നാറ്റോ രൂപീകരിക്കുന്നത് മറ്റ് യൂറോപ്യന്&#x200d; രാജ്യങ്ങളിലേക്ക് സോവിയറ്റ് യൂണിയന്&#x200d; വികസിയ്ക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ്. നിലവില്&#x200d; 30 രാജ്യങ്ങള്&#x200d; അംഗങ്ങളായുള്ള ഒരു രാഷ്ട്രാന്തരീയമായ സൈനിക സഖ്യമാണ് നാറ്റോ. രണ്ടാം ലോകയുദ്ധത്തിന് ശേഷവും വന്&#x200d; ശക്തിയായി നിലകൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്&#x200d; രൂപീകരിച്ച നാറ്റോയില്&#x200d; പിന്നീടാണ് മറ്റ് യൂറോപ്യന്&#x200d; രാജ്യങ്ങള്&#x200d; ചേരുന്നത്. ഇത്തരത്തില്&#x200d; യൂറോപ്പിലെ ഏറ്റവും വലി യ രണ്ടാമത്തെ രാജ്യവും കരിങ്കടലിനോട് ചേര്&#x200d;ന്ന് കിടക്കുന്നതുമായ യുക്രെയിന്&#x200d; നാറ്റോയില്&#x200d; ചേരുന്നത് സ്വാഭാവിക മായും റഷ്യ തടയുന്നു. താരതമ്യേന ചെറിയ സൈനിക ശക്തിയായ യുക്രെയിന്&#x200d; നാറ്റോയില്&#x200d; ചേരുന്നതോടെ റഷ്യ യുടെ ഭാവിക്ക് ഭീഷണിയാവുമെന്ന പുടിന്റെ കണക്കുകൂട്ടലായിരുന്നു അതിനു പിന്നില്&#x200d;. എന്നാല്&#x200d; 2021 ലാണ് പ്രസിഡന്റ് വോളോഡിമര്&#x200d; സെലെന്&#x200d;സ്‌കി യുക്രെയിനിനെ നാറ്റോയില്&#x200d; ചേരാന്&#x200d; അനുവദിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നത്. ഇത് റഷ്യയെ വീണ്ടും ചൊടിപ്പിച്ചു. അതോടെ സംഘര്&#x200d;ഷം രൂക്ഷമായി. 2014 ല്&#x200d; റഷ്യ യുക്രെയ്ന്&#x200d; ആക്രമിക്കുകയും ക്രൈമിയന്&#x200d; ഉപദ്വീപ് പിടിച്ചടക്കുകയും ചെയ്യുകയും പ്രസിഡന്റ് പുടിന്റെ പിന്തുണയുള്ള വിമതര്&#x200d; കിഴക്കന്&#x200d; യുക്രെയിനിന്റെ വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. ഈ യുദ്ധം 14,000ലധികം ജീവനുകളാണ് അപഹരിച്ചത്. 2022 ഫെബ്രുവരി 24നു ആരംഭിച്ച ആക്രമണത്തിന് പ്രത്യേക മിലിട്ടറി ഓപ്പറേഷന്&#x200d; എന്നാണു പുടിന്&#x200d; വിശേഷിപ്പിച്ചിരുന്നത്. റഷ്യന്&#x200d; പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തോടെ, യുക്രെയിനിന്റെ മൂന്നു ദിശയില്&#x200d; നിന്ന് ഇരച്ചു കയറിയ റഷ്യന്&#x200d; സൈന്യം തലസ്ഥാനമായ കീവ് വരെയെത്തി. പ്രസിഡണ്ട് വോളോഡിമര്&#x200d; സെലെന്&#x200d;സി സ്ഥാനമൊഴിയണമെന്നും തങ്ങള്&#x200d;ക്കു കീഴടങ്ങണമെന്നുമുള്ള ആവശ്യങ്ങള്&#x200d;ക്കു മുന്നില്&#x200d; യുക്രെയിനിന്റെ പ്രതിരോധം ലോക ശ്രദ്ധയാകര്&#x200d;ഷിച്ചു. സാധാരണക്കാരെ അണിനിരത്തി യുക്രെയിന്&#x200d; പ്രതിരോധിച്ച കരയുദ്ധത്തില്&#x200d; റഷ്യയുടെ പട്ടാളം തോറ്റു പിന്&#x200d;വാങ്ങി. പിന്നെയായിരുന്നു യുക്രെയിനിലെ വന്&#x200d;നഗരങ്ങളിലുടനീളം റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. നിരവധി പേര്&#x200d; കൊല്ലപ്പെടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു റോപ്പിലെ ഏറ്റവും വലിയ അഭയാര്&#x200d;ഥി പ്രവാഹത്തിന്റെ കാഴ്ച ലോകം കണ്ടതും.</p>
<p>അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഇടപെടലാണ് യുദ്ധത്തിന്റെ മൂന്നാം വാര്&#x200d;ഷികത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു അംഗരാജ്യം ആക്രമണം നേരിടുമ്പോള്&#x200d; എല്ലാ നാറ്റോ അംഗരാജ്യങ്ങളും ആ അധിനിവേശത്തിനെതിരെ പ്രവര്&#x200d;ത്തിക്കും എന്ന പ്രഖ്യാപനത്തെ അടിസ്ഥാനമാ ക്കി അമേരിക്കയും യൂറോപ്യന്&#x200d; രാജ്യങ്ങളും വലിയ പിന്തുണയാണ് യുക്രെയിന് നല്&#x200d;കിയിരുന്നത്. ജോ ബൈഡന്&#x200d; കാലത്ത് വ്യാപകമായ രീതിയില്&#x200d; രാജ്യത്തേക്ക് ആയുധമെത്തുകയും ഇത് റഷ്യയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. എന്നാല്&#x200d; ട്രംപ് റഷ്യയുടെ പക്ഷത്ത് നിന്ന് സംസാരിക്കുകയും യുക്രെയിന്&#x200d; പ്രസിഡന്റ് സെലന്&#x200d;സ്‌കിയാണ് യുദ്ധത്തിന്റെ കാരണക്കാരനെന്ന് നി ലപാടെടുക്കകയും ചെയ്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്&#x200d; റഷ്യയുടെയോ യുക്രെയിനിന്റെയോ സാനിധ്യത്തിലല്ലാതെ സ്വന്തം നിലക്ക് ശ്രമങ്ങളാരംഭിച്ചിരിക്കുകയുമാണ്. പക്ഷേ ഫലസ്തീന്&#x200d; അധിനിവേശത്തിലെന്നപോലെ തന്&#x200d;പോരിമക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ലാതെ ആ ത്മാര്&#x200d;ത്ഥമായ എന്തെങ്കിലും ശ്രമങ്ങള്&#x200d; അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറാന്&#x200d; പലഘട്ടങ്ങളിലും പലരീതിയിലുള്ള സംഘര്&#x200d;ഷങ്ങളും അമേരിക്ക രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ട്രംപിന്റെ ഇപ്പോഴത്തെ ശ്രമം അതിന്റെ ഭാഗമായിക്കൂടെന്നില്ല. ഏതായാലും മാനവരാശിക്കു തന്നെ നാശം വിതക്കാന്&#x200d; ശേഷിയുള്ള ഈ യുദ്ധത്തില്&#x200d; നിന്ന് ഇരു രാജ്യങ്ങളും പിന്തിരിയാന്&#x200d; ഇനിയും വൈകിക്കുട. യുദ്ധം അവസാനിപ്പിക്കാനുള്ള ആത്മാര്&#x200d;ത്ഥ ശ്രമങ്ങളാണ് ലോക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unending-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്&#x200d; ധാരണ; യുക്രൈന്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പ്രത്യേക സംഘം രൂപീകരിക്കും</title>
		<link>https://www.chandrikadaily.com/agreement-to-restore-russia-us-relations.html</link>
					<comments>https://www.chandrikadaily.com/agreement-to-restore-russia-us-relations.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Feb 2025 15:54:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[US]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330533</guid>

					<description><![CDATA[സൗദിയിലെ റിയാദില്&#x200d; നടക്കുന്ന മധ്യസ്ഥ ചര്&#x200d;ച്ചയിലാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്&#x200d; ധാരണ. സൗദിയിലെ റിയാദില്&#x200d; നടക്കുന്ന മധ്യസ്ഥ ചര്&#x200d;ച്ചയിലാണ് തീരുമാനം. റഷ്യയും യുഎസും നയതന്ത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുമെന്നും സാമ്പത്തിക രംഗത്തെ സഹകരണത്തിനുള്ള ചര്&#x200d;ച്ച തുടരുമെന്നും റിപ്പോര്&#x200d;ട്ട്. യുക്രൈന്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പ്രത്യേക സംഘം രൂപീകരിക്കാനും ധാരണയിലെത്തി. ആദ്യ ഘട്ട ചര്&#x200d;ച്ചകള്&#x200d; മികച്ച രീതീലാണ് സമാപിച്ചത്. സൗദി മധ്യസ്ഥതയില്&#x200d; നാളെയും ചര്&#x200d;ച്ചകള്&#x200d; തുടരും.</p>
<p>ഉക്രൈന്&#x200d; യുദ്ധത്തില്&#x200d; റഷ്യ-യുഎസ് ബന്ധം കതരുകയും റഷ്യക്കുമേല്&#x200d; ഉപരോധമേര്&#x200d;പ്പെടുത്തുന്ന സാഹചര്യവുമുണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടര്&#x200d;ന്ന് റഷ്യന്&#x200d; പ്രസിഡണ്ട് വ്‌ളാദിമര്&#x200d; പുടിനും യുഎസ് പ്രസിഡണ്ട് ട്രംപിന്റെയും കൂടികാഴ്ച്ചക്ക് മുന്നോടിയായാണ് റിയാദില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച നടന്നത്. സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരമാണ് ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്&#x200d; ചര്&#x200d;ച്ചക്കെത്തിയത്.</p>
<p>ചര്&#x200d;ച്ചയുടെ ആദ്യ ഘട്ടത്തില്&#x200d; നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാന്&#x200d; ഇരുകൂട്ടരും ധാരണയായി. അതോടെപ്പം, സാമ്പത്തിക രംഗത്തെ സഹകരണത്തിന് റഷ്യ-യുഎസ് ചര്&#x200d;ച്ച തുടരും. യുക്രൈന്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പ്രത്യേക സംഘം രൂപീകരിക്കാനും ഇരുകൂട്ടരും ധാരണയിലെത്തി. എന്നാല്&#x200d; യുദ്ധം അവസാനിപ്പിക്കാനൊരുക്കുന്ന കരാര്&#x200d; റഷ്യ, ഉക്രൈന്&#x200d;, യുഎസ്, യൂറോപ്പ് എന്നീ രാജ്യങ്ങള്&#x200d;ക്ക് ഒരുപോലെ സ്വീകാര്യമായിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agreement-to-restore-russia-us-relations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
