<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ration shop &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ration-shop/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 27 Jan 2025 10:46:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ration shop &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റേഷന്&#x200d; വ്യാപാരികള്&#x200d; പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/the-indefinite-strike-announced-by-the-ration-traders-has-been-called-off.html</link>
					<comments>https://www.chandrikadaily.com/the-indefinite-strike-announced-by-the-ration-traders-has-been-called-off.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Jan 2025 10:46:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ration shop]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327617</guid>

					<description><![CDATA[മന്ത്രി ജി.ആര്&#x200d; അനില്&#x200d; നടത്തിയ ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് സമരം പിന്&#x200d;വലിച്ചത്]]></description>
										<content:encoded><![CDATA[<p>റേഷന്&#x200d; വ്യാപാരികള്&#x200d; പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്&#x200d;വലിച്ചു. വ്യാപാരികളുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്&#x200d; അനില്&#x200d; നടത്തിയ ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് സമരം പിന്&#x200d;വലിച്ചത്. റേഷന്&#x200d; വ്യാപാരികള്&#x200d; മുന്നോട്ട് വെച്ച ആവശ്യങ്ങള്&#x200d; പഠിക്കുന്നതിനായി നിയോഗിച്ച മൂന്നംഗ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നു. റിപ്പോര്&#x200d;ട്ട് വിശദമായി പഠിച്ചതിന് ശേഷം ആവശ്യങ്ങള്&#x200d; അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇന് മുതല്&#x200d; എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പും ഡിസംബര്&#x200d; മാസത്തെ ശമ്പളം നാളെത്തന്നെ നല്&#x200d;കുമെന്നും വ്യാപാരികള്&#x200d;ക്ക് മന്ത്രി ഉറപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-indefinite-strike-announced-by-the-ration-traders-has-been-called-off.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷ്യധാന്യം നിഷേധിച്ചാൽ നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ</title>
		<link>https://www.chandrikadaily.com/minister-g-r-said-that-action-will-be-taken-if-the-food-grains-are-denied-and-the-licenses-of-the-ration-traders-will-be-cancelled-anil.html</link>
					<comments>https://www.chandrikadaily.com/minister-g-r-said-that-action-will-be-taken-if-the-food-grains-are-denied-and-the-licenses-of-the-ration-traders-will-be-cancelled-anil.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Jan 2025 04:29:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[gr anil]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327551</guid>

					<description><![CDATA[സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്&#x200d; വ്യാപാരികളാണ് ഇന്നുമുതല്&#x200d; അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും.</p>
<p>സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും. റേഷൻ വ്യാപാരികളുടെ ഭാഗം സർക്കാർ പൂർണമായി പരിഗണിച്ചു. വീണ്ടും ചർച്ച തുടരാൻ സർക്കാർ തയ്യാറാണ്. ഒരു ദിവസം നോക്കി നിൽക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.</p>
<p>സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന്&#x200d; വ്യാപാരികളാണ് ഇന്നുമുതല്&#x200d; അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്&#x200d; നിന്ന് പിന്മാറില്ലെന്നാണ് റേഷന്&#x200d; വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്&#x200d;കിയാല്&#x200d; സമരം പിന്&#x200d;വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.</p>
<p>വാതില്&#x200d;പ്പടി വിതരണക്കാര്&#x200d; ഭക്ഷ്യധാന്യങ്ങള്&#x200d; കടകളില്&#x200d; എത്തിച്ചാലും ധാന്യങ്ങള്&#x200d; സ്വീകരിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാല്&#x200d; ഗുണഭോക്താക്കള്&#x200d;ക്ക് ഭക്ഷ്യധാന്യങ്ങള്&#x200d; നിഷേധിച്ചാല്&#x200d; ലൈസന്&#x200d;സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സര്&#x200d;ക്കാര്&#x200d; മുന്നറിയിപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-g-r-said-that-action-will-be-taken-if-the-food-grains-are-denied-and-the-licenses-of-the-ration-traders-will-be-cancelled-anil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനിശ്ചിതകാല സമരം; സംസ്ഥാനത്ത് ഇന്ന് മുതല്&#x200d; റേഷന്&#x200d; വിതരണം സ്തംഭിക്കും</title>
		<link>https://www.chandrikadaily.com/indefinite-strike-ration-distribution-will-be-stopped-in-the-state-from-today.html</link>
					<comments>https://www.chandrikadaily.com/indefinite-strike-ration-distribution-will-be-stopped-in-the-state-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Jan 2025 02:09:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327516</guid>

					<description><![CDATA[ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്.]]></description>
										<content:encoded><![CDATA[<p>വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ പണിമുടക്ക് സമരത്തിൽ. കഴിഞ്ഞ ദിവസം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരി സംഘടന നേതാക്കളുമായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ. അനിലും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ്, തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷൻ സംഘടന പ്രതിനിധികൾ തീരുമാനിച്ചത്.</p>
<p>ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്.</p>
<p>വേതനപരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്. മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം.</p>
<p>എന്നാൽ, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച അലസിയത്. ധനമന്ത്രി ബാലഗോപാൽ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.</p>
<p>സംഘടന നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയൻകുമാർ, ടി. മുഹമ്മദലി, ടി. ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷൻ ഡീലേഴ്സ് കോഓ ഡിനേഷൻ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indefinite-strike-ration-distribution-will-be-stopped-in-the-state-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പകുതി കുടിശ്ശിക തിങ്കളാഴ്ച നല്&#x200d;കുമെന്ന് മന്ത്രിയുടെ ഉറപ്പ്; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിച്ചു</title>
		<link>https://www.chandrikadaily.com/ministers-assurance-that-half-dues-will-be-paid-on-monday-the-strike-of-door-to-door-ration-distributors-has-ended.html</link>
					<comments>https://www.chandrikadaily.com/ministers-assurance-that-half-dues-will-be-paid-on-monday-the-strike-of-door-to-door-ration-distributors-has-ended.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Jan 2025 13:09:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[money]]></category>
		<category><![CDATA[ration shop]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327357</guid>

					<description><![CDATA[റേഷന്&#x200d; വ്യാപാരികള്&#x200d; തിങ്കളാഴ്ച മുതല്&#x200d; അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>റേഷന്&#x200d; വാതില്&#x200d; പടി വിതരണക്കാരുടെ സമരം പിന്&#x200d;വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ചയെ തുടര്&#x200d;ന്നാണ് സമരം പിന്&#x200d;വലിച്ചത്. മൂന്നുമാസത്തെ കുടിശ്ശികത്തുക ഉടന്&#x200d; വിതരണം ചെയ്യും. അതേസമയം റേഷന്&#x200d; വ്യാപാരികള്&#x200d; തിങ്കളാഴ്ച മുതല്&#x200d; അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തില്&#x200d; നിന്ന് വ്യാപാരികള്&#x200d; പിന്മാറണമെന്ന് മന്ത്രി ജി ആര്&#x200d; അനില്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>2024 ഏപ്രില്&#x200d; മുതലുള്ള 10 ശതമാനം കുടിശ്ശികയും ഉടന്&#x200d; കൈമാറുമെന്നും കരാറുകാര്&#x200d;ക്ക് മന്ത്രി ഉറപ്പ് നല്&#x200d;കി. തിങ്കളാഴ്ച മുതല്&#x200d; വാതില്&#x200d;പ്പടി സേവനം പുനരാരംഭിക്കും എന്ന് കരാറുകാരും വ്യക്തമാക്കി. ഗോഡൗണുകളില്&#x200d; നിന്ന് റേഷന്&#x200d; കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്&#x200d; വിതരണം ചെയ്യുന്ന വാതില്&#x200d;പ്പടി വിതരണക്കാര്&#x200d; ജനുവരി ഒന്നുമുതല്&#x200d; സമരത്തിലാണ്.</p>
<p>വിതരണക്കാര്&#x200d; സമരത്തില്&#x200d; ആയതോടെ റേഷന്&#x200d;കടകളില്&#x200d; ധാന്യങ്ങള്&#x200d; എത്തിയിരുന്നില്ല. 2014 മുതലുള്ള 10 ശതമാനം കുടിശ്ശിക റേഷന്&#x200d; വാതില്&#x200d; പടി വിതരണക്കാര്&#x200d;ക്ക് നല്&#x200d;കാനുണ്ട്. ഇതുകൂടാതെ ഒക്ടോബര്&#x200d; മുതലുള്ള തുകയും കുടിശ്ശികയാണ്. ഇതിന് പിന്നാലെയാണ് വാതില്&#x200d;പ്പടി വിതരണക്കാര്&#x200d; സമരം തുടങ്ങിയത്.</p>
<p>&nbsp;</p>
<div class="InsidePost"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ministers-assurance-that-half-dues-will-be-paid-on-monday-the-strike-of-door-to-door-ration-distributors-has-ended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തിന്റെ അന്നം മുട്ടരുത്</title>
		<link>https://www.chandrikadaily.com/dont-knock-the-day-of-the-stateldfgovernment.html</link>
					<comments>https://www.chandrikadaily.com/dont-knock-the-day-of-the-stateldfgovernment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 04:25:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[cpim' ldf]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327139</guid>

					<description><![CDATA[കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്&#x200d;ക്കുന്ന സമീപനമാണ് പിണറായി സര്&#x200d;ക്കാറിന്റേത്.]]></description>
										<content:encoded><![CDATA[<p>വിതരണക്കരാറുകാരുടെ പണിമുടക്ക് 22 ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്&#x200d; പൂര്&#x200d;ണമായും മുടങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. വ്യാപാരികള്&#x200d; തിങ്കളാഴ്ച മുതല്&#x200d; അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്&#x200d; വഷളാകും. റേഷന്&#x200d; കടകളിലെ ഇലക്ട്രോ ണിക് പോയിന്റ് ഓഫ് സെയില്&#x200d; (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിര്&#x200d;ത്തുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇ തുകൂടിയാകുമ്പോള്&#x200d; മലയാളിക്ക് റേഷന്&#x200d; കിട്ടാക്കനിയാകും. വന്&#x200d;തുക കുടിശിക വരുത്തിയതാണ് വിതരണക്കരാറുകാരുടെ പണിമുടക്കിന്റെയും ഇ പോസ് കമ്പനിയുടെ പിന്മാറ്റ നീക്കത്തിന്റെയും കാരണം. സാധനങ്ങള്&#x200d; ഗോഡൗണുകളില്&#x200d; നിന്നെടുത്ത് റേഷന്&#x200d; കടകളില്&#x200d; വിതരണം നടത്തുന്ന കേരള ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കോണ്&#x200d;ട്രാക്ടേഴ്‌സ് അസോസിയേഷന്&#x200d; (എന്&#x200d; .എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബര്&#x200d; മുതല്&#x200d; ഡിസംബര്&#x200d; വരെയുള്ള ബില്&#x200d; തുക കുടിശിക പൂര്&#x200d;ണമായും സെപ്തംബറിലെ കുടിശിക ഭാഗികമായും നല്&#x200d;കാത്തതാണ് കാരണം. നാലു മാസത്തെ കുടിശികയായി 100 കോടി രൂപയാണ് കരാറുകാര്&#x200d;ക്ക് നല്&#x200d;കാനുള്ളത്. കരാറുകാരുടെ സമരത്തെത്തുടര്&#x200d;ന്നു ചരക്കുനീക്കം നിലച്ചു. സമരത്തെതുടര്&#x200d;ന്ന് മഞ്ഞ, പിങ്ക് കാര്&#x200d;ഡുടമകള്&#x200d;ക്കുള്ള റേഷന്&#x200d; ഇപ്പോള്&#x200d; പൂര്&#x200d;ണമായും നിലച്ചു. നീല, വെള്ള കാര്&#x200d;ഡുടമകള്&#x200d;ക്കുള്ള റേഷന്&#x200d; മാത്രമാണ് അല്&#x200d;പമെങ്കിലും കടകളിലുള്ളത്. എഴുപത് ശതമാനം സ്‌റ്റോക്കും തീര്&#x200d;ന്ന നിലയിലാണ്.</p>
<p>കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്&#x200d;ക്കുന്ന സമീപനമാണ് പിണറായി സര്&#x200d;ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്&#x200d; കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനമാണ് ഇടതു സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചുവരുന്നത്. വി തരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്&#x200d;ക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്&#x200d; വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഇതുവരെ വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. പ്രശ്‌നപരിഹാരത്തിന് തയാറാകുന്നതിന് പകരം സര്&#x200d;ക്കാര്&#x200d; അനാവശ്യ വാശികാട്ടുകയാണ്. സംസ്ഥാന സര്&#x200d;ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥ തയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്&#x200d; വിതരണം അനിശ്ചിത ത്വത്തിലാകുന്നതോടെ ഉയര്&#x200d;ന്നവിലക്ക് പൊതുവിപണിയില്&#x200d; നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്&#x200d;.</p>
<p>വിതരണക്കരാറുകാര്&#x200d; സമരം തുടങ്ങി ഇത്ര ദിവസമായിട്ടും സമരം അവസാനിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നാം തിയ്യതി മുതല്&#x200d; സമരം തുടങ്ങിയ വിതരണക്കാരെ ചര്&#x200d;ച്ചക്ക് വിളിക്കാതെ 27ന് സമരം തുടങ്ങാനിരിക്കുന്ന റേഷന്&#x200d; കടക്കാരെയാണ് ഭക്ഷ്യ മന്ത്രി ചര്&#x200d;ച്ചക്ക് വിളിച്ചത്. ചര്&#x200d;ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്&#x200d;പ്പെടെയുള്ള ആവശ്യങ്ങളുമായാണ് റേഷന്&#x200d; വ്യാപാരികള്&#x200d; സമരത്തിനിറങ്ങുന്നത്. റേഷന്&#x200d; വിതരണം കൂടുതലായി നടക്കുന്ന, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് സാഹചര്യം കൂടുതല്&#x200d; സങ്കീര്&#x200d;ണമാക്കും. സി.ഐ.ടി.യു ഉള്&#x200d;പ്പെടെ റേഷന്&#x200d; വ്യാപാരികളുടെ ആറ് സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. 14267 റേഷന്&#x200d; കടകളാണ് സംസ്ഥാനത്തുള്ളത്. വ്യാപാരികള്&#x200d; പണിമുടക്കുന്നതോടെ സംസ്ഥാനത്തെ 9249563 റേഷന്&#x200d; കാര്&#x200d;ഡുടമകള്&#x200d; പട്ടിണിയിലാകും. റേഷന്&#x200d; വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവി ലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.</p>
<p>ഇ പോസ് സംവിധാനത്തിലെ തകരാര്&#x200d; കാരണം റേഷന്&#x200d; വിതരണം അടിക്കടി മുടങ്ങല്&#x200d; കേരളത്തില്&#x200d; പതിവാണ്. സേവന ഫീസിനത്തില്&#x200d; കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നല്&#x200d;കാനും വാര്&#x200d;ഷിക പരിപാലന കരാര്&#x200d; പുതുക്കാനും സര്&#x200d;ക്കാര്&#x200d; തയാറാകാത്തതിനാലാണ് ഹൈദരാബാദ് ആസ്ഥാനമായ ഇ പോസ് പരിപാലന കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടി ശികയായി 2.75 കോടി രൂപയാണ് നല്&#x200d;കാനുള്ളത്.</p>
<p>ഇ പോസ് പരിപാലനക്കമ്പനികൂടി പിന്മാറിയാല്&#x200d; സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഇ പോസ് സംവിധാനം പ്രവര്&#x200d;ത്തിക്കുന്നത് ആധാര്&#x200d; കാര്&#x200d;ഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെര്&#x200d;വര്&#x200d; നാല് വര്&#x200d;ഷത്തോളമായി പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നു. ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; വേണ്ടത്ര ശ്രദ്ധ നല്&#x200d;കുന്നില്ല. ഇ പോസ് സംവിധാനം തകരാറിലായി റേഷന്&#x200d; വിതരണം തുടര്&#x200d;ച്ചയായി തട സ്സപ്പെടുന്നതിന് കാരണം സെര്&#x200d;വറിന്റെ ശേഷി വര്&#x200d;ധിപ്പിക്കാത്തതാണെന്ന് വ്യക്തമായിട്ടും അത് ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല.</p>
<p>വിലക്കയറ്റം പിടിച്ചുനിര്&#x200d;ത്തുന്നതില്&#x200d; റേഷന്&#x200d; സംവിധാനം വഹിക്കുന്ന പങ്ക് ചെറുതല്ല. റേഷന്&#x200d; കടകളും സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം താറുമാറായിട്ട് കാലങ്ങളായി. ഈ സംവിധാനത്തെ തകര്&#x200d;ക്കുന്ന സമീപനമാണ് ഇടതു സര്&#x200d;ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഭക്ഷ്യപൊതുവിതരണ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവമുള്&#x200d;ക്കൊണ്ട് സര്&#x200d;ക്കാര്&#x200d; ഉണര്&#x200d;ന്നു പ്രവര്&#x200d;ത്തിക്കണം. അനാവശ്യ വാശി ഉപേക്ഷിച്ച് റേഷന്&#x200d; മുടങ്ങാതെ നോക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കേണ്ടത്. അതിന് എന്തു വിട്ടുവിഴ്ച ചെയ്യാനും തയാറാകണം. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്&#x200d; വിതരണം സുഗമമായി നടക്കാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടായിക്കൂടാ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-knock-the-day-of-the-stateldfgovernment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്&#x200d; റേഷന്&#x200d; കടകള്&#x200d;; 70 % ഷോപ്പുകളും കാലി</title>
		<link>https://www.chandrikadaily.com/ration-shops-in-the-biggest-crisis-in-history-70-of-shops-empty.html</link>
					<comments>https://www.chandrikadaily.com/ration-shops-in-the-biggest-crisis-in-history-70-of-shops-empty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 05:42:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326980</guid>

					<description><![CDATA[ഈ മാസം തുടക്കം മുതല്&#x200d; സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്&#x200d;പന നടത്തിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് കേരളത്തിലെ റേഷന്&#x200d; കടകള്&#x200d; അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തെ 70 ശതമാനം റേഷന്&#x200d;കടകളും കാലിയായി. ഈ മാസം ഒന്നുമുതല്&#x200d; വാതില്&#x200d;പടി സേവനം മുടങ്ങിയതോടെയാണ് വിതരണം കടുത്ത പ്രതിസന്ധിയിലായത്. ഇന്നലെ കടകളിലെത്തിയ പലര്&#x200d;ക്കും വെറുംകൈയോടെ തിരിച്ചുപോകേണ്ടിവന്നു. ഈ മാസം തുടക്കം മുതല്&#x200d; സ്റ്റോക്കുണ്ടായിരുന്ന അരിയാണ് വില്&#x200d;പന നടത്തിയിരുന്നത്.</p>
<p>എന്നാല്&#x200d; ഉണ്ടായിരുന്ന സ്റ്റോക്കുകൂടി തീര്&#x200d;ന്നതോടെ സ്ഥിതി കൂടുതല്&#x200d; വഷളായി. ചില കടകളില്&#x200d; ഏതാനും ചാക്ക് അരിമാത്രമാണ് സ്റ്റോക്കുള്ളത്. എ.പി.എല്&#x200d;, ബി.പി.എല്&#x200d;, എ.പി.എല്&#x200d; എസ്.എസ്, എ.വൈ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 93,49,000 കാര്&#x200d;ഡുടമകളാണുള്ളത്. 39 ലക്ഷം വരുന്ന ബി.പി.എല്&#x200d; കാര്&#x200d;ഡുടമകളാണ് കൂടുതല്&#x200d; ദുരിതത്തിലായിരിക്കുന്നത്.</p>
<p>30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പുല്&#x200d;പ്പന്നങ്ങളും സാമ്പത്തികമായി ഏറെ പിന്നോക്കം നില്&#x200d;ക്കുന്ന എ.വൈ കാര്&#x200d;ഡുടമകള്&#x200d;ക്ക് ലഭിക്കുമെങ്കിലും കടകള്&#x200d; കാലിയായതോടെ ഇവരും പട്ടിണിയിലേക്ക് നീങ്ങുകയാണ്.</p>
<p>മൂന്ന് കിലോ അരി മാത്രമാണ് ഇവര്&#x200d;ക്ക് നല്&#x200d;കാന്&#x200d; കഴിയുന്നതെന്ന് എറണാകുളത്തെ കടയുടമ പറഞ്ഞു. കൂടുതല്&#x200d; പേരും റേഷന്&#x200d; വാങ്ങുന്നത് മാസാവസാനം ആയതിനാല്&#x200d; വരുംദിവസങ്ങളില്&#x200d; പ്രതിസന്ധി കൂടുതല്&#x200d; രൂക്ഷമാകും.</p>
<p>മൂന്നരമാസമായി സാധനങ്ങള്&#x200d; വിതരണം ചെയ്യുന്ന കരാറുകാര്&#x200d;ക്ക് ബില്&#x200d; തുക നല്&#x200d;കാത്തതിനെ തുടര്&#x200d;ന്നാണ് വാതില്&#x200d;പ്പടി വിതരണം മുടങ്ങിയത്. ഒരുമാസം 17 കോടിരൂപയാണ് ഇവര്&#x200d;ക്ക് നല്&#x200d;കേണ്ടത്. മൂന്നരമാസത്തെ 59.5 കോടിരൂപയാണ് കുടിശ്ശിക.</p>
<p>ഇതോടെ സംസ്ഥാനത്തെ 14,150 റേഷന്&#x200d;കടകളിലെ വാതില്&#x200d;പടി വിതരണമാണ് മുടങ്ങിയത്. തങ്ങള്&#x200d; സമരത്തിലല്ലെന്നും ബില്&#x200d; മാറിക്കിട്ടാത്തതിനാല്&#x200d; ഭാരിച്ച ചെലവ് തങ്ങാന്&#x200d; കഴിയാത്തതിനാലാണ് വിതരണം നടത്താത്തതെന്നും കേരള ട്രാന്&#x200d;സ്പോര്&#x200d;ട്ടിങ് കോണ്&#x200d;ട്രാക്ടേഴ്സ് അസോസിയേഷന്&#x200d; ജനറല്&#x200d; സെക്രട്ടറി ഫഹദ് ബിന്&#x200d; ഇസ്മാഈല്&#x200d; സുപ്രഭാതത്തോട് പറഞ്ഞു.</p>
<p>സിസി അടക്കാത്തതിനാല്&#x200d; ബാങ്കുകള്&#x200d; ലോഡ് ഇറക്കുന്നവണ്ടികള്&#x200d; പിടിച്ചെടുക്കുകയാണ്. ഇന്ധനം നിറക്കാന്&#x200d;പോലും പണമില്ല. തങ്ങളെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്&#x200d; പട്ടിണിയിലാണെന്നും മുഖ്യമന്ത്രി വിഷയത്തില്&#x200d; ഉടന്&#x200d; ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വിവിധ ആവശ്യങ്ങളുന്നയിച്ച് 27മുതല്&#x200d; റേഷന്&#x200d; വ്യാപാരികള്&#x200d; നടത്തുന്ന സമരത്തില്&#x200d;നിന്ന് പിന്നോട്ടില്ലെന്ന് ഓള്&#x200d; കേരള റീട്ടെയില്&#x200d; റേഷന്&#x200d; ഡീലേഴ്സ് അസോസിയേഷന്&#x200d; സംസ്ഥാന സെക്രട്ടറി കെ.കെ ഇസ്ഹാക്ക് വ്യക്തമാക്കി.ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്&#x200d;നിന്ന് റേഷന്&#x200d; വ്യാപാരികള്&#x200d; പിന്&#x200d;മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്&#x200d; അനില്&#x200d;. റേഷന്&#x200d; വ്യാപാരി സമരം സര്&#x200d;ക്കാര്&#x200d; ഗൗരവമായി കാണും. കമ്മിഷന്&#x200d; തുക വര്&#x200d;ധിപ്പിക്കുന്നത് ഉള്&#x200d;പ്പടെയുള്ള ആവശ്യങ്ങള്&#x200d; അനുഭാവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ration-shops-in-the-biggest-crisis-in-history-70-of-shops-empty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റേഷന്&#x200d; കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്</title>
		<link>https://www.chandrikadaily.com/food-distribution-department-rescheduled-timings-of-ration-shops.html</link>
					<comments>https://www.chandrikadaily.com/food-distribution-department-rescheduled-timings-of-ration-shops.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Dec 2024 12:30:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ration shop]]></category>
		<category><![CDATA[time]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321386</guid>

					<description><![CDATA[നിലവില്&#x200d; രാവിലെ എട്ടു മുതല്&#x200d; 12 വരെയും നാലു മുതല്&#x200d; ഏഴ് വരെയും ആയിരുന്നു പ്രവര്&#x200d;ത്തന സമയം.]]></description>
										<content:encoded><![CDATA[<p>റേഷന്&#x200d; കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതല്&#x200d; 12 മണി വരെയും വൈകിട്ട് നാലു മുതല്&#x200d; 7 മണി വരെയും റേഷന്&#x200d;കടകള്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കും. അരമണിക്കൂര്&#x200d; പ്രവര്&#x200d;ത്തന സമയം ഇതോടെ കുറയും. നിലവില്&#x200d; രാവിലെ എട്ടു മുതല്&#x200d; 12 വരെയും നാലു മുതല്&#x200d; ഏഴ് വരെയും ആയിരുന്നു പ്രവര്&#x200d;ത്തന സമയം.</p>
<p>ഇന്ന് റേഷന്&#x200d; വ്യാപാരി സംഘടനകള്&#x200d; ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് പുതിയ തീരുമാനം. റേഷന്&#x200d; വ്യാപാരികളുമായി രണ്ടാംഘട്ട ചര്&#x200d;ച്ച ജനുവരി ഒമ്പതിന് നടക്കും.</p>
<p>സര്&#x200d;ക്കാരിന്റെ എല്ലാ പൊതു അവധികളും റേഷന്&#x200d; കടകള്&#x200d;ക്കും നല്&#x200d;കണമെന്നും റേഷന്&#x200d; വ്യാപാരികള്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/food-distribution-department-rescheduled-timings-of-ration-shops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റേഷന്&#x200d; കടകള്&#x200d; ഇന്ന് അടച്ചിടും</title>
		<link>https://www.chandrikadaily.com/ration-shops-will-remain-closed-today.html</link>
					<comments>https://www.chandrikadaily.com/ration-shops-will-remain-closed-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 19 Nov 2024 03:06:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318056</guid>

					<description><![CDATA[സംസ്ഥാനത്തെ റേഷന്&#x200d; കടകള്&#x200d; ഇന്ന് അടച്ചിട്ട് സമരത്തില്&#x200d;.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ റേഷന്&#x200d; കടകള്&#x200d; ഇന്ന് അടച്ചിട്ട് സമരത്തില്&#x200d;. സംയുക്ത റേഷന്&#x200d; കോഡിനേഷന്&#x200d; സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്&#x200d;ക്ക് മുന്നില്&#x200d; ധര്&#x200d;ണ നടത്തുമെന്നും സമരക്കാര്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>സെപ്തംബര്&#x200d;, ഒക്ടോബര്&#x200d; മാസത്തെ വേതനം നല്&#x200d;കാത്തതില്&#x200d; പ്രതിഷേധിച്ച് റേഷന്&#x200d; ഡീലേഴ്‌സ് കോ ഓര്&#x200d;ഡിനേഷന്&#x200d; സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; ഇന്ന് റേഷന്&#x200d; കടകള്&#x200d; അടച്ചിടും. കൂടാതെ കോവിഡ് കാലത്ത് കിറ്റ് നല്&#x200d;കിയതിന്റെ കമ്മീഷന്&#x200d; പൂര്&#x200d;ണമായും നല്&#x200d;കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്&#x200d;കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ചാണ് സമരം.</p>
<p>ഓള്&#x200d; കേരള റീട്ടെയില്&#x200d; റേഷന്&#x200d; ഡീലേഴ്സ് അസോസിയേഷന്&#x200d;, കെ ആര്&#x200d; ഇയു (സിഐടിയു), കേരള സ്റ്റേറ്റ് റീട്ടെയില്&#x200d; റേഷന്&#x200d; ഡീലേഴ്സ് അസോസിയേഷന്&#x200d; എന്നീ സംഘടനകള്&#x200d; ചേര്&#x200d;ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്.</p>
<p>തീരുമാനമുണ്ടായില്ലെങ്കില്&#x200d; ജനുവരി ആറു മുതല്&#x200d; അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ration-shops-will-remain-closed-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ചൊവ്വാഴ്ച  റേഷൻകട സമരം</title>
		<link>https://www.chandrikadaily.com/ration-shop-strike-in-the-state-on-tuesday.html</link>
					<comments>https://www.chandrikadaily.com/ration-shop-strike-in-the-state-on-tuesday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 09:57:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ration shop]]></category>
		<category><![CDATA[Tuesday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317722</guid>

					<description><![CDATA[ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട ഉടമകളുടെ സമരം.</p>
<p>ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം.</p>
<p>തങ്ങൾ ചെയ്യുന്ന ജോലി സർക്കാർ സൗജന്യ സേവനമായി കാണുന്നുവോ എന്നതാണ് റേഷൻകട വ്യാപാരികളുടെ ചോദ്യം. കഴിഞ്ഞ രണ്ടുമാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാ പൈസ വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടർന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ration-shop-strike-in-the-state-on-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി</title>
		<link>https://www.chandrikadaily.com/the-time-limit-for-mustering-yellow-and-pink-cards-has-been-extended-again.html</link>
					<comments>https://www.chandrikadaily.com/the-time-limit-for-mustering-yellow-and-pink-cards-has-been-extended-again.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Oct 2024 12:39:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mastering]]></category>
		<category><![CDATA[ration shop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315070</guid>

					<description><![CDATA[മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്&#x200d; കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ&#x200d;ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്&#x200d; കാര്&#x200d;ഡുകളുടെ മസ്റ്ററിം​ഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്&#x200d; അഞ്ച് വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്&#x200d; അനിൽ അറിയിച്ചു. മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്&#x200d; കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ&#x200d;ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്&#x200d;ക്കും കുട്ടികള്&#x200d;ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.</p>
<div class="code-block code-block-2">
<div id="">മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്&#x200d; 25ന് അവസാനിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും നവംബര്&#x200d; അഞ്ചുവരെ നീട്ടിയത്. ആര്&#x200d;ക്കും ഭക്ഷ്യധാന്യങ്ങള്&#x200d; കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്&#x200d;ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്&#x200d; അനിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ പിങ്ക് വിഭാഗത്തില്&#x200d;പെട്ട 83.67% പേര്&#x200d; മസ്റ്ററിങ് പൂര്&#x200d;ത്തിയാക്കിയെന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്&#x200d; അനില്&#x200d; അറിയിച്ചു.</div>
<div></div>
</div>
<div class="code-block code-block-6">
<div id="taboola-mid-article-thumbnails">സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര സര്&#x200d;ക്കാരിന്റെ നിര്&#x200d;ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്&#x200d; കാര്&#x200d;ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്&#x200d; തുടങ്ങിയത്. ആദ്യ ഘട്ടത്തില്&#x200d; സെപ്റ്റംബര്&#x200d; 18-ന് തുടങ്ങി ഒക്ടോബര്&#x200d; 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുന്&#x200d;ഗണനാ കാര്&#x200d;ഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്&#x200d; 80% കാര്&#x200d;ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്&#x200d;ത്തിയായത്. ഇതോടെ ഒക്ടോബര്&#x200d; 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്&#x200d; അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബര്&#x200d; അഞ്ച് വരെ നീട്ടിയത്.</div>
</div>
<p>കേന്ദ്രം സംസ്ഥാനത്തിനു നൽകിയ നിർദേശ പ്രകാരം ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. ഇത് ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-time-limit-for-mustering-yellow-and-pink-cards-has-been-extended-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
