<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Razak Orumanayur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/razak-orumanayur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 22 Jun 2025 16:40:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Razak Orumanayur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍</title>
		<link>https://www.chandrikadaily.com/dubai-holy-quran-competition-registration-till-july-20-first-prize-is-million-dollars.html</link>
					<comments>https://www.chandrikadaily.com/dubai-holy-quran-competition-registration-till-july-20-first-prize-is-million-dollars.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 22 Jun 2025 16:40:18 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Quran Competition]]></category>
		<category><![CDATA[Razak Orumanayur]]></category>
		<category><![CDATA[registration]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345451</guid>

					<description><![CDATA[ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും. ]]></description>
										<content:encoded><![CDATA[<div><strong>റസാഖ് ഒരുമനയൂര്&#x200d;</strong></div>
<div></div>
<div>ദുബൈ: അടുത്ത വര്&#x200d;ഷം നടക്കുന്ന 28-ാമത് ദുബൈ ഇന്റര്&#x200d;നാഷണല്&#x200d; ഹോളി ഖുര്&#x200d;ആന്&#x200d; അവാര്&#x200d;ഡ് റജിസ്റ്റേഷനില്&#x200d; റെക്കോഡ് വര്&#x200d;ധനവ് രേഖപ്പെടുത്തി. കഴിഞ്ഞകാലങ്ങളേക്കാള്&#x200d; ഏറ്റവും കൂടുതല്&#x200d; പേര്&#x200d; മാറ്റുരക്കുന്ന മത്സരമാണ്  അടുത്തവര്&#x200d;ഷം നടക്കുക. ഇതുവരെ 85 രാജ്യങ്ങളില്&#x200d;നിന്നായി 3400 പേരാണ് റജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്&#x200d; ജൂലൈ 20ന് അവസാനിക്കും.</div>
<div></div>
<div>ജൂലൈ 31 വരെ പ്രാഥമിക വിധിനിര്&#x200d; ണ്ണയ ഘട്ടവും തുടര്&#x200d;ന്ന് സെപ്റ്റംബര്&#x200d; 1 മുതല്&#x200d; 30വരെ വിദൂര വിധിനിര്&#x200d;ണ്ണയവും നടക്കും. അവസാനഘട്ട മത്സരവും സമാപന ചടങ്ങും വിശുദ്ധ റമദാന്&#x200d; മാസം രണ്ടാംവാരം നടക്കും. കൂടുതല്&#x200d; ആഗോള പങ്കാളിത്തം ഉണ്ടാക്കാനുള്ള അവാര്&#x200d;ഡ് സമിതിയുടെ ശ്രമങ്ങള്&#x200d;ക്കുള്ള മികച്ച പിന്തുണയും അവാര്&#x200d;ഡിന്റെ പ്രശസ്തിയും പങ്കെടുക്കാനുള്ള വിവിധ രാജ്യങ്ങളില്&#x200d;നിന്നുള്ളവരുടെ താല്&#x200d;പ്പര്യവുമാണ് റജിസ്‌ട്രേഷന്&#x200d; വര്&#x200d;ധനവ് വ്യക്ത മാക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്&#x200d; ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്&#x200d; ജനറലും അവാര്&#x200d;ഡ് ട്രസ്റ്റീസ് ബോര്&#x200d;ഡ് ചെയര്&#x200d;മാനുമായ അഹമദ് ദര്&#x200d;വീഷ് അല്&#x200d;മു ഹൈരി വ്യക്തമാക്കി.</div>
<div></div>
<div>മൊത്തം 12 ദശലക്ഷം ദിര്&#x200d;ഹമാണ് വിജയികള്&#x200d;ക്ക് സമ്മാനമായി നല്&#x200d;കുക. പുരുഷ-വനിതാ വിഭാഗ ങ്ങളില്&#x200d; ഒന്നാം സ്ഥാനം നേടുന്നയാള്&#x200d;ക്ക് ഒരു മില്യണ്&#x200d; യുഎസ് ഡോളറാണ് ലഭിക്കുക. ഇസ്ലാമിക് പേഴ്‌സ ണാലിറ്റി ഓഫ് ദി ഇയര്&#x200d; വിഭാഗത്തിനുള്ള സമ്മാനവും ഒരു മില്യണ്&#x200d; യുഎസ് ഡോളറായി ഉയര്&#x200d;ത്തി. ഇ താദ്യമായി ഇത്തവണ സ്ത്രീകള്&#x200d;ക്ക് കൂടി പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന രാജ്യ ത്തിന്റെയോ അംഗീകൃത ഇസ്ലാമിക കേന്ദ്രത്തിന്റെയോ ശിപാര്&#x200d;ശ കൂടാതെത്തന്നെ വ്യക്തികള്&#x200d;ക്ക് നേരിട്ടു റജിസ്റ്റര്&#x200d; ചെയ്യാന്&#x200d; കഴിയുമെന്നത് ശ്രദ്ധേയമാണ്.</div>
<div></div>
<div>സര്&#x200d;വ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; റാഷിദ് അല്&#x200d;മക്തൂമിന്റെ രക്ഷാകര്&#x200d;തൃത്വവും പിന്തുണയും ഉപയോഗിച്ച് ഖുര്&#x200d;ആന്&#x200d; മനഃപാഠമാക്കുന്നവരെ ആദരി ക്കുന്ന ഏറ്റവും വലുതും അഭിമാനകരവുമായ അവാര്&#x200d;ഡ് എന്ന പദവി ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>അവാര്&#x200d;ഡ് ഖുര്&#x200d;ആന്&#x200d; മത്സരാര്&#x200d;ത്ഥികളുടെ അപേക്ഷകള്&#x200d; അവലോകനം ചെയ്യുകയും അംഗീകരിക്കു കയും ചെയ്തശേഷം മൂല്യനിര്&#x200d;ണ്ണയ ഘട്ടങ്ങള്&#x200d; ആരംഭിക്കുമെന്ന് ദുബൈ ഇന്റര്&#x200d;നാഷണല്&#x200d; ഹോളി ഖുര്&#x200d;ആ ന്&#x200d; അവാര്&#x200d;ഡിന്റെ ആക്ടിംഗ് ഡയറക്ടര്&#x200d; ഇബ്രാഹിം ജാസിം അല്&#x200d;മന്&#x200d;സൂരി പറഞ്ഞു. ആദ്യഘട്ടത്തില്&#x200d; വിശുദ്ധ ഖുര്&#x200d;ആനിന്റെ മൂന്ന് മിനിറ്റ് ദൈര്&#x200d;ഘ്യമുള്ള വീഡിയോ പാരായണം ഗുണനിലവാരത്തോടെയും ശബ്ദമിശ്രമല്ലാതതെയും റെക്കോര്&#x200d;ഡുചെയ്യുന്നത് ഉള്&#x200d;പ്പെടെയാണ് പരിശോധനക്ക് വിധേയമാക്കുക.</div>
<div></div>
<div>തജ്വീദ് നിയമങ്ങ ളെയും പ്രകടനത്തിന്റെ ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും പ്രാരംഭ മൂല്യനിര്&#x200d;ണ്ണയം.</div>
<div>രണ്ടാം ഘട്ടത്തില്&#x200d;, യോഗ്യത നേടുന്നവര്&#x200d;ക്ക് റിമോട്ട് ടെസ്റ്റിംഗ് നടത്തും. മനഃപാഠം, തജ്വീദ്, പാരായണ പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്&#x200d; നടത്തും. മൂന്നാം ഘട്ടത്തില്&#x200d;, രണ്ടാം ഘട്ട ത്തില്&#x200d; ഏറ്റവും ഉയര്&#x200d;ന്ന സ്‌കോര്&#x200d; നേടിയ മികച്ച മത്സരാര്&#x200d;ത്ഥികളെ തത്സമയ പരിശോധനക്കായി ദുബൈ എമിറേറ്റില്&#x200d; നേരിട്ട് ആതിഥേയത്വം വഹിക്കും. പുരുഷ, സ്ത്രീ വിഭാഗങ്ങളില്&#x200d; ഒന്നാം സ്ഥാനം നേടുന്നവരെ  സ മാപന ചടങ്ങില്&#x200d; ആദരിക്കും.</div>
<div></div>
<div>മൂല്യനിര്&#x200d;ണ്ണയത്തിലും മത്സരത്തിലും നീതി ഉറപ്പാക്കുന്നതിന് കര്&#x200d;ശനമായ മാനദണ്ഡങ്ങള്&#x200d;ക്കനു സൃതമായാണ് ജഡ്ജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനഃപാഠം, തജ്വീദ്, പ്ര കടനം എന്നിവക്ക് നിര്&#x200d;വചിക്കപ്പെട്ട മാനദണ്ഡങ്ങളും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് കമ്മിറ്റി മത്സരാര്&#x200d;ത്ഥികളെ വിലയിരുത്തുന്നത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dubai-holy-quran-competition-registration-till-july-20-first-prize-is-million-dollars.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു </title>
		<link>https://www.chandrikadaily.com/uae-takes-action-against-2200-firms-that-violated-naturalization.html</link>
					<comments>https://www.chandrikadaily.com/uae-takes-action-against-2200-firms-that-violated-naturalization.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 May 2025 18:31:46 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[naturalization]]></category>
		<category><![CDATA[Razak Orumanayur]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342443</guid>

					<description><![CDATA[നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍]]></description>
										<content:encoded><![CDATA[<div><strong>റസാഖ് ഒരുമനയൂര്&#x200d;</strong></div>
<div></div>
<div></div>
<div>അബുദാബി: യുഎഇയില്&#x200d; സ്വകാര്യ മേഖലയിലെ ഈ വര്&#x200d;ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്&#x200d;ക്കരണം ജൂണ്&#x200d; 30ന് മുമ്പ് പൂര്&#x200d;ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്&#x200d; മന്ത്രാല യം അറിയിച്ചു.</div>
<div></div>
<div>അമ്പതോ അതില്&#x200d; കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്&#x200d; 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്&#x200d; ലക്ഷ്യങ്ങള്&#x200d; ജൂണ്&#x200d; മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്&#x200d; ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്&#x200d; ഒരുശതമാനം അല്ലെങ്കില്&#x200d; അതില്&#x200d; കൂടുതല്&#x200d; വളര്&#x200d;ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്&#x200d; വ്യക്തമാക്കി.</div>
<div></div>
<div>ജൂലൈ ഒന്നു മുതല്&#x200d; ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്&#x200d; ശക്തമായ പരിശോധന നടത്തും. കമ്പനികള്&#x200d; എത്രത്തോളം പാലിച്ചുവെന്നും അവര്&#x200d; ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്&#x200d;കുന്നതും ഉള്&#x200d;പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.</div>
<div></div>
<div>നിബന്ധനകള്&#x200d; ലംഘിക്കുന്ന സ്ഥാപനങ്ങള്&#x200d; ക്കെതിരെ നടപടകളുണ്ടാകും. &#8216;തൊഴില്&#x200d; വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്&#x200d;ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്&#x200d;ക്ക് സ്വദേശിവല്&#x200d;ക്കരണം ലക്ഷ്യ ങ്ങള്&#x200d; കൈവരിക്കാനുള്ള കഴിവ് വര്&#x200d;ധിപ്പിക്കാന്&#x200d; സഹായിക്കുന്നതായി നാഷണല്&#x200d; ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്&#x200d;സെക്രട്ടറി ഫരീദ അല്&#x200d; അലി പറഞ്ഞു.</div>
<div></div>
<div>സ്വദേശിവല്&#x200d;ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്&#x200d; കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്&#x200d; പ്രശംസിച്ചു, ഇത് ദേശീയ മുന്&#x200d;ഗണന യില്&#x200d; നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്&#x200d; അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്&#x200d; ജോലി ചെയ്യുന്നതെന്ന് അവര്&#x200d; പറഞ്ഞു.</div>
<div></div>
<div>എമിറേ റ്റൈസേഷന്&#x200d; പാര്&#x200d;ട്‌ണേഴ്സ് ക്ലബ്ബില്&#x200d; അംഗത്വം ഉള്&#x200d;പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്&#x200d; ഫല ങ്ങള്&#x200d; നേടുന്ന കമ്പനികള്&#x200d;ക്ക് മന്ത്രാലയം തുടര്&#x200d;ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്&#x200d;കുമെന്ന് അവര്&#x200d; പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്&#x200d;ക്കുള്ള ആനുകൂല്യങ്ങളില്&#x200d; സേവന ഫീസില്&#x200d; എണ്&#x200d;പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്&#x200d;ക്കാര്&#x200d; സംവിധാന സേവനങ്ങളില്&#x200d; മുന്&#x200d;ഗണനയും നല്&#x200d;കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്&#x200d;ച്ചാ അവസരങ്ങള്&#x200d; വര്&#x200d;ദ്ധിപ്പിക്കുന്നു.</div>
<div></div>
<div></div>
<div>വ്യാജ എമിറേറ്റൈസേഷന്&#x200d;&#8217; പദ്ധതികളില്&#x200d; ഏര്&#x200d;പ്പെടുകയോ എമിറേറ്റൈസേഷന്&#x200d; ലക്ഷ്യങ്ങള്&#x200d; മറി കടക്കാന്&#x200d; ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്&#x200d; ഫീല്&#x200d;ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്&#x200d; സ്വദേശിവല്&#x200d;ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്&#x200d;ക്കെതിരെ നിയമ നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്&#x200d;ക്കരണ നയങ്ങള്&#x200d; ലംഘിക്കുന്നത് റിപ്പോര്&#x200d;ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്&#x200d; ബന്ധപ്പെടാ വുന്നതാണ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uae-takes-action-against-2200-firms-that-violated-naturalization.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്‍ക്ക് സന്തോഷവും അതിലേറെ സങ്കടവും നല്‍കിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് 20 വയസ്സ് </title>
		<link>https://www.chandrikadaily.com/air-india-express-turns-20-years-old-bringing-happiness-and-more-sadness-to-expatriates.html</link>
					<comments>https://www.chandrikadaily.com/air-india-express-turns-20-years-old-bringing-happiness-and-more-sadness-to-expatriates.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 29 Apr 2025 15:55:54 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[Razak Orumanayur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339437</guid>

					<description><![CDATA[പ്രവാസി കാര്യവകുപ്പ് മന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രത്യേകം താല്‍പര്യമെടുത്തതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ആശയം ഉടലെടുത്തത്. ]]></description>
										<content:encoded><![CDATA[<div><strong>റസാഖ് ഒരുമനയൂര്&#x200d; </strong></div>
<div></div>
<div>അബുദാബി: ആകാശ യാത്രാ രംഗത്ത പ്രവാസികള്&#x200d;ക്ക് ആദ്യമൊക്കെ സന്തോഷവും പിന്നീട് നിരന്തരം സങ്കടവും സമ്മാനിച്ച എയര്&#x200d; ഇന്ത്യ എക്സ്പ്രസ്സിന് 20 വയസ്സ്. 2005 ഏപ്രില്&#x200d; 29നാണ് എയര്&#x200d; ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ആദ്യമായി സര്&#x200d;വ്വീസ് ആരംഭിച്ചത്. കൊച്ചിയില്&#x200d;നിന്നും അബുദാബിയിലേക്ക് ആദ്യയാത്ര നടത്തിക്കൊണ്ടായിരുന്നു സര്&#x200d;വ്വീസിന് തുടക്കം കുറിച്ചത്. അമിതമായ നിരക്കിന് അറുതി വരുത്തണമെന്ന പ്രവാസികളുടെ നിരന്തരമുള്ള മുറവിളിയെത്തുടര്&#x200d;ന്നാണ് ചെലവ് കുറഞ്ഞ സര്&#x200d;വ്വീസ് എന്ന നിലയില്&#x200d; എയര്&#x200d; ഇന്ത്യ എക്സ്പ്രസ്സിന് തുടക്കം കുറിച്ചത്. അന്നത്തെ പ്രവാസി കാര്യവകുപ്പ് മന്ത്രി വയലാര്&#x200d; രവിയും മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയും പ്രത്യേകം താല്&#x200d;പര്യമെടുത്തതിനെത്തുടര്&#x200d;ന്നാണ് എയര്&#x200d; ഇന്ത്യ എക്സ്പ്രസ്സ് എന്ന ആശയം ഉടലെടുത്തത്.</div>
<div></div>
<div>2005 ഏപ്രില്&#x200d; 29 വെള്ളിയാഴ്ച ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിലാണ് എയര്&#x200d; ഇന്ത്യ എക്സ് പ്രസ്സിനെ അബുദാബിയിലേക്ക് വരവേറ്റത്. പ്രഥമ സര്&#x200d;വ്വീസില്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ നേതൃത്വ ത്തിലുള്ള വിഐപി സംഘമാണ് അബുദാബിയില്&#x200d; വന്നിറങ്ങിയത്. ആദ്യവിമാനത്തെ സ്വീകരിക്കാന്&#x200d; ലു ലു ഇന്റര്&#x200d;നാഷണല്&#x200d; ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എംഎ യൂസുഫലി ഉള്&#x200d;പ്പെടെയുള്ള നിരവധി പ്രമുഖര്&#x200d; അബുദാ ബി വിമാനത്താവളത്തില്&#x200d; എത്തിയിരുന്നു. മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആ ഘോഷവും എയര്&#x200d;ഇന്ത്യ സംഘടിപ്പിച്ചു. മലയാളി കൂടിയായ അന്നത്തെ എയര്&#x200d; ഇന്ത്യ ചെയര്&#x200d;മാന്&#x200d; വി തുളസീദാസിന്റെ നേതൃത്വത്തിലാണ് അബുദാബിയില്&#x200d; പരിപാടികള്&#x200d; സംഘടിപ്പിച്ചത്.</div>
<div></div>
<div>പതിവ് യാത്രാ അനുഭവങ്ങളില്&#x200d;നിന്നും വ്യത്യസ്ഥമായി നിരക്ക് കുറച്ചും യാത്രക്കിടയിലെ സൗകര്യങ്ങള്&#x200d; ചുരുക്കിയുമാണ് എയര്&#x200d;ഇന്ത്യ എക്സ്പ്രസ്സ് രംഗപ്രവേശം ചെയ്തത്. ബജറ്റ് എയര്&#x200d; എന്ന സംവിധാനം വിവിധ രാജ്യങ്ങളില്&#x200d; നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്&#x200d; ആദ്യമായി എയര്&#x200d; ഇന്ത്യ എ ക്സ്പ്രസ്സാണ് ബജറ്റ് എയര്&#x200d; പ്രാപല്യത്തില്&#x200d; കൊണ്ടുവന്നത്. ആകാശയാത്രയിലെ സുഭിക്ഷമായ സൗജന്യ ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റ് വിനിമയത്തില്&#x200d; കാതലായ മാറ്റങ്ങള്&#x200d; വരുത്തിയുമാണ് എയര്&#x200d; ഇന്ത്യ എ ക്സ്പ്രസ്സ് രംഗപ്രവേശം ചെയ്തത്. സീറ്റുകളുടെ വിസ്തീര്&#x200d;ണ്ണം കുറച്ചും സീറ്റുകള്&#x200d;ക്കിടയിലെ അകലം കുറച്ചും വിമാനം ഇതിനായി പ്രത്യേകം സജ്ജീകരിക്കുകയും ചെയ്തു. ചായയും കോഫിയും മികച്ച ഭ ക്ഷണവുമായി ഓരോ യാത്രക്കാരന്റെയും അരികിലെത്തിയിരുന്ന എയര്&#x200d; ഹോസ്റ്റസുമാരുടെ എണ്ണത്തിലും  കുറവ് വരുത്തുകയുണ്ടായി. മാത്രമല്ല, ഒരിയ്ക്കല്&#x200d; എടുത്ത ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് പ്രത്യേകം പണം നല്&#x200d;കല്&#x200d; ഉള്&#x200d;പ്പെടെ വേറെയും നിരവധി നിബന്ധനകള്&#x200d; കൊണ്ടുവരികയും ചെയ്തു.</div>
<div></div>
<div>അതേസമയം അതുവരെ എയര്&#x200d;ലൈനുകള്&#x200d; ഈടാക്കിയിരുന്ന നിരക്കിനേക്കാള്&#x200d; കുറഞ്ഞ നിരക്കി ല്&#x200d; യാത്ര ചെയ്യാന്&#x200d; കഴിയുന്നുവെന്നത് യാത്രക്കാര്&#x200d;ക്ക് ആശ്വാസം പകര്&#x200d;ന്നു. എയര്&#x200d;ഇന്ത്യ എക്സ്പ്രസ്സിന്റെ ആഗമനത്തോടെ ഇതര എയര്&#x200d;ലൈനുകളും തങ്ങളുടെ നിരക്ക് കുറയ്ക്കാന്&#x200d; നിര്&#x200d;ബന്ധിതരായി. ഇതോടെ യാത്രാരംഗത്ത് വലിയ ആശ്വാസമാണ് പ്രവാസികള്&#x200d;ക്ക് ലഭ്യമായത്. തുടക്കം യാത്രക്കാര്&#x200d;ക്ക് ആശ്വാസകര മായിരുന്നുവെങ്കിലും അധികം പിന്നിടുംമുമ്പ് തന്നെ എയര്&#x200d;ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ അപ്രീതിക്ക് പാത്രമായിമാറി. സര്&#x200d;വ്വീസ് മുടങ്ങലുകളും നിരന്തരമുള്ള വൈകുന്നതും യാത്രക്കാരെ വളരെയേറെ അസ്വസ്ഥരാക്കി.</div>
<div></div>
<div>തുടക്കത്തില്&#x200d; ഇതില്&#x200d; ടിക്കറ്റെടുക്കാന്&#x200d; യാത്രക്കാര്&#x200d;ക്ക് ആവേശമായിരുന്നുവെങ്കില്&#x200d; പിന്നീടത് നിര്&#x200d;ബന്ധിതാവസ്ഥയില്&#x200d; ടിക്കറ്റെടുക്കുന്ന അവസ്ഥയായി മാറുകയായിരുന്നു. പ്രഖ്യാപിത സമയത്തില്&#x200d;നി ന്നും മണിക്കൂറുകള്&#x200d; വൈകി സര്&#x200d;വ്വീസ് നടത്തുന്ന രീതി ആവര്&#x200d;ത്തിക്കപ്പെട്ടതോടെയാണ് യാത്രക്കാര്&#x200d;ക്ക് ഈ ചെലവ് കുറഞ്ഞ വിമാന സര്&#x200d;വ്വീസിനോട് അതൃപ്തി ഉണ്ടായത്.</div>
<div></div>
<div>കഴിഞ്ഞ ഇരുപത് വര്&#x200d;ഷത്തിനിടെ നൂറുകണക്കിന് സര്&#x200d;വ്വീസുകളാണ് മണിക്കൂറുകളോളം വൈകിപ്പിച്ചത്. ഇതില്&#x200d; പലതും പിറ്റേന്നും രണ്ടാം ദിവസവും സര്&#x200d;വ്വീസ് നടത്തിയവയുമുണ്ട്. സങ്കടപ്പെട്ടാണ് പ്രവാസികള്&#x200d; പലരും ഇരുപത്തിനാലും മുപ്പതും മണിക്കൂറുകള്&#x200d; കാത്തിരുന്നത്. പലര്&#x200d;ക്കും ജോലി തന്നെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയോടാണ് മണിക്കൂറുകള്&#x200d; തള്ളിനീക്കിയത്. സാമ്പത്തിക പ്രയാസം മൂലമാണ് പ്രവാസികള്&#x200d; പിന്നെയും എയര്&#x200d;ഇന്ത്യ എക്സ്പ്രസ്സിനുതന്നെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്.</div>
<div></div>
<div>എയര്&#x200d; ഇന്ത്യ എക്സ്പ്രസ്സിന്റെ കുറഞ്ഞ നിരക്ക് മാതൃക പിന്&#x200d;പറ്റി വേറെയും എയര്&#x200d;ലൈനുകള്&#x200d; ബജറ്റ് സര്&#x200d;വ്വീസുമായി രംഗപ്രവേശം ചെയ്തതോടെ പ്രവാസികള്&#x200d; അത്തരം എയര്&#x200d;ലൈനുകളില്&#x200d; ടിക്കറ്റെ ടുക്കുന്നതില്&#x200d; കൂടുതല്&#x200d; താല്&#x200d;പര്യം കാട്ടി. ഇതോടെ മറ്റു എയര്&#x200d;ലൈനുകളേക്കാള്&#x200d; നിരക്ക് കുറവും യാത്രാ സമയ സൗകര്യവും നോക്കി മാത്രം എയര്&#x200d; ഇന്ത്യ എക്സ്പ്രസ്സിന് ടിക്കറ്റെടുക്കുന്ന രീതിയായി മാറി. യാ ത്രക്കാരില്&#x200d;നിന്ന് സംതൃപ്തിയുള്ള അഭിപ്രായങ്ങള്&#x200d; നേടിയെടുക്കാനാവാതെയാണ് ഇരുപത് വര്&#x200d;ഷം പിന്നിടുന്നത് എന്നത് എയര്&#x200d; ഇന്ത്യ എക്സ്പ്രസ്സ് വരുത്തേണ്ട കാതാലായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.</div>
<div></div>
<div>സര്&#x200d;വ്വീസില്&#x200d; കൃത്യനിഷ്ഠത തന്നെയാണ് ഓരോ യാത്രക്കാരനും പ്രധാനമായും ആഗ്രഹിക്കുന്നത്. എയര്&#x200d;ഇന്ത്യ എക്സ്പ്രസ്സ് ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണുര്&#x200d;, ബംഗുളുരു, മംഗുളുരു, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്&#x200d;നിന്ന് അബുദാബി, ദുബൈ, ഷാര്&#x200d;ജ, ദോഹ, റിയാദ്, കുവൈത്ത്, സിങ്കപ്പൂ ര്&#x200d; തുടങ്ങിയ വിമാനത്താവളങ്ങളിലേക്കായി പ്രതിവാരം 450 സര്&#x200d;വ്വീസുകള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-india-express-turns-20-years-old-bringing-happiness-and-more-sadness-to-expatriates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരക്കൊഴിയാതെ മക്ക; ആത്മനിര്&#x200d;വൃതിയില്&#x200d; ജനലക്ഷങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/1makkah-without-rush-millions-in-self-employment.html</link>
					<comments>https://www.chandrikadaily.com/1makkah-without-rush-millions-in-self-employment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 28 Mar 2025 04:01:16 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[makkah]]></category>
		<category><![CDATA[Razak Orumanayur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336115</guid>

					<description><![CDATA[ ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്&#x200d; ഹറമില്&#x200d; പ്രാര്&#x200d;ത്ഥനാ നിര്&#x200d;ഭരരായി സംഗമിച്ചു]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<div>മക്ക: പരിശുദ്ധ ഉംറ നിര്&#x200d;വ്വഹിക്കാന്&#x200d; പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്&#x200d; ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.</div>
<div>ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്&#x200d; 30.4 ലക്ഷം വിശ്വാസികള്&#x200d; എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്&#x200d; ഗാസി അല്&#x200d;ഷഹ്റാനി പറഞ്ഞു.</div>
<div></div>
<div>റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്&#x200d; ഹറമില്&#x200d; നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്&#x200d; എന്നീ പ്രത്യേക രാത്രി പ്രാര്&#x200d;ത്ഥനകളിലാണ് ഏറ്റവും കൂടുതല്&#x200d;പേര്&#x200d; പ്രാര്&#x200d;ത്ഥനക്കെത്തിയത്.</div>
<div></div>
<div> രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്&#x200d; അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്&#x200d; അല്&#x200d;സുദൈസിന്റെ നേതൃത്വത്തില്&#x200d; നടന്ന  പ്രത്യേക പ്രാര്&#x200d;ത്ഥനയോടെയാണ് ഖിയാമുല്ലൈല്&#x200d; പ്രാര്&#x200d;ത്ഥന അവസാനിച്ചത്. ഉംറ തീര്&#x200d;ത്ഥാടകര്&#x200d;  പാപമോചനത്തിനായി കണ്ണുനീര്&#x200d; പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്&#x200d;ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.</div>
<div></div>
<div>തീര്&#x200d;ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്&#x200d; മാ നുഷികവും യാന്ത്രികവുമായ സര്&#x200d;വ്വ സൗകര്യങ്ങളും ഏര്&#x200d;പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്&#x200d; ഹറമില്&#x200d; പ്രാര്&#x200d;ത്ഥനാ നിര്&#x200d;ഭരരായി സംഗമിച്ചു.</div>
<div></div>
<div>ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്&#x200d;ത്ഥാടകര്&#x200d; ചിലര്&#x200d; മദീനയില്&#x200d; പോയാണ് മക്കയിലെത്തിയത്. എന്നാല്&#x200d; നിരവധി സംഘങ്ങള്&#x200d; ഇന്ന് മക്കയില്&#x200d;നിന്നും മദീനയിലേക്ക് പോകും.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1makkah-without-rush-millions-in-self-employment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിനോദവും മത്സരങ്ങളും സമ്മാനമായി കാറും, തൊഴിലാളികളെ ആനന്ദഭരിതരാക്കി 18 ഇടങ്ങളില്&#x200d; മന്ത്രാലയത്തിന്റെ പുതുവര്&#x200d;ഷാഘോഷം</title>
		<link>https://www.chandrikadaily.com/entertainment-contests-car-as-a-gift-workers-happy-at-ministrys-new-year-celebration-at-18-locations.html</link>
					<comments>https://www.chandrikadaily.com/entertainment-contests-car-as-a-gift-workers-happy-at-ministrys-new-year-celebration-at-18-locations.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 02 Jan 2025 04:01:03 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[Razak Orumanayur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324440</guid>

					<description><![CDATA['സന്തുഷ്ടരായ തൊഴിലാളികള്&#x200d;, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സ്' എന്ന സന്ദേശവുമായി നടന്ന പരിപാടികളില്&#x200d; ആയിരക്കണക്കിന് തൊഴിലാളികള്&#x200d; മതിമറന്നാഹ്ലാദിച്ചു]]></description>
										<content:encoded><![CDATA[<div><strong>റസാഖ് ഒരുമനയൂര്&#x200d;</strong></div>
<div></div>
<div>അബുദാബി: വ്യത്യസ്ഥമായ പുതുവര്&#x200d;ഷാഘോഷ പരിപാടികളിലൂടെ തൊഴിലാളികളെ ആനന്ദഭരിതരാക്കി യുഎഇ തൊഴില്&#x200d; മന്ത്രാലയം ലോകത്തിന് മാതൃകയായി. പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു തങ്ങളുടെ തൊഴിലുകളില്&#x200d; വ്യാപൃതരായി പലപ്പോഴും കടുത്ത മാനസിക സംഘര്&#x200d;ഷത്തിലൂടെ  സഞ്ചരിക്കുന്ന നിര്&#x200d;മ്മാണത്തൊഴിലാകള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് ആഘോഷങ്ങളുടെ പെരുമഴ പെയ്യിച്ചാണ് വിവിധ എമിറേറ്റുകളിലായി പതിനെട്ടിടങ്ങളില്&#x200d; മന്ത്രാലയം പരിപാടികള്&#x200d; ഒരുക്കിയത്.</div>
<div></div>
<div>&#8216;സന്തുഷ്ടരായ തൊഴിലാളികള്&#x200d;, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സ്&#8217; എന്ന സന്ദേശവുമായി നടന്ന പരിപാടികളില്&#x200d; ആയിരക്കണക്കിന് തൊഴിലാളികള്&#x200d; മതിമറന്നാഹ്ലാദിച്ചു. ജീവതത്തില്&#x200d; അത്യപൂര്&#x200d;വ്വമായി മാത്രം  ലഭിക്കുന്ന ആഘോഷത്തെ ഏറെ ആഹ്ലാദത്തോടെയാണ് തൊഴിലാളികള്&#x200d; വരവേറ്റത്. പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്യുന്ന താഴെ കിടയിലുള്ള തൊഴിലാളികള്&#x200d; ക്ക് അവിസ്മരണീയമായ വിരുന്നൊരുക്കുന്നതില്&#x200d; ഹ്യൂമന്&#x200d; റിസോഴ്‌സസ് ആന്&#x200d;ഡ് എമിറേറ്റൈസേഷന്&#x200d; മന്ത്രാലയം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.</div>
<div></div>
<div>ആഭ്യന്തര മന്ത്രാലയം, ഫെഡറല്&#x200d; അഥോറിറ്റി ഫോര്&#x200d; ഐഡന്റിറ്റി,സിറ്റിസണ്&#x200d;ഷിപ്പ്, കസ്റ്റംസ്, പോര്&#x200d;ട്ട് സെക്യൂരിറ്റി, അബുദാബി, ദുബൈ, ഷാര്&#x200d;ജ പോലീസ് ജനറല്&#x200d; ഹെഡ്ക്വാര്&#x200d;ട്ടേഴ്‌സ്, വിവിധ മുനിസിപ്പാലിറ്റിക ള്&#x200d;, അബുദാബി പോര്&#x200d;ട്ട് ഗ്രൂപ്പ്, ദുബൈ ജനറല്&#x200d; ഡയറക്ടറേറ്റ് ഓഫ് റെസിഡന്&#x200d;സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, അബുദാബി സിവില്&#x200d; ഡിഫന്&#x200d;സ് അഥോറിറ്റി, ദുബൈ സിവില്&#x200d; ഡിഫന്&#x200d;സ്, ദുബൈ തൊഴില്&#x200d; കാര്യാലയം, ദുബൈ റോഡ്‌സ് ആന്റ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് അഥോറിറ്റി, ഷാര്&#x200d;ജ ലേബര്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ് ഡവലപ്‌മെ ന്റ് അഥോറിറ്റി, ദേശീയ ആംബുലന്&#x200d;സ്, ദുബൈ കോര്&#x200d;പ്പറേഷന്&#x200d; ഓഫ് ആംബുലന്&#x200d;സ് സര്&#x200d;വീസസ്, റാസല്&#x200d; ഖൈമ സാമ്പത്തിക മേഖല തുടങ്ങി വിവിധ വിഭാഗങ്ങളുമായി സഹകരിച്ചാണ് ആഘോഷങ്ങള്&#x200d; നടന്നത്.</div>
<div></div>
<div>18 വ്യത്യസ്ത സ്ഥലങ്ങളില്&#x200d; നടന്ന ആഘോഷങ്ങളില്&#x200d; വൈവിധ്യമാര്&#x200d;ന്ന കലാകായിക വിനോദ പരിപാടിക ള്&#x200d;, മത്സരങ്ങള്&#x200d;, പങ്കെടുത്തവര്&#x200d;ക്ക് കാര്&#x200d; ഉള്&#x200d;പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങള്&#x200d; ലഭിക്കുന്ന നറുക്കെടുപ്പ് എന്നിവ തൊഴിലാളികള്&#x200d;ക്ക് ആവേശം പകര്&#x200d;ന്നു.</div>
<div></div>
<div>വര്&#x200d;ക്കേഴ്‌സ് വില്ലേജ്; എമിറേറ്റ്‌സ് ഗ്ലോബല്&#x200d; അലുമിനിയം; ഫുജൈറ നാഷണല്&#x200d; കണ്&#x200d;സ്ട്രക്ഷന്&#x200d; ആന്റ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട്, തസമീം വര്&#x200d;ക്കേഴ്‌സ് സിറ്റി; അല്&#x200d; സലാം ലിവിംഗ് സിറ്റി, ഹമീം വര്&#x200d;ക്കര്&#x200d; സിറ്റി, ഖാന്&#x200d; സാഹെബ് കമ്പനി, ഡല്&#x200d;സ്‌കോ സിറ്റി, അല്&#x200d;ജിമി വര്&#x200d;ക്കേഴ്‌സ് വില്ലേജ്, സവാഇദ് റെസിഡന്&#x200d;ഷ്യല്&#x200d; സി റ്റി തുടങ്ങി വിവിധ ലേബര്&#x200d;ക്യാമ്പുകളിലും പരിപാടികള്&#x200d; ഒരുക്കിയിരുന്നു.</div>
<div></div>
<div>ദേശീയാഘോഷങ്ങളിലും പൊതു അവധി ദിവസങ്ങളിലും സംഘടിപ്പിക്കുന്ന ഇത്തരം ആഘോഷ പരിപാടികള്&#x200d; തൊഴിലാളികളുടെ ജീവിത നിലവാരം, ക്ഷേമം, സന്തോഷം എന്നിവ വര്&#x200d;ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളാണെന്ന് മന്ത്രാലയം ഇന്&#x200d;സ് പെക്ഷന്&#x200d; ആന്&#x200d;ഡ് കംപ്ലയന്&#x200d;സ് അസിസ്റ്റന്റ് അണ്ടര്&#x200d;സെക്രട്ടറി മൊഹ്‌സിന്&#x200d; അലി അല്&#x200d;നാസി പറഞ്ഞു. രാ ഷ്ട്രത്തിന്റെ വികസന യാത്രയില്&#x200d; തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിച്ചു അവര്&#x200d;ക്ക് നല്&#x200d;കുന്ന ആദരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>തൊഴിലാളികളുമായുള്ള ഇടപഴകലും സാമൂഹിക സംരംഭങ്ങളും മന്ത്രാലയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്നും തൊഴിലാളികള്&#x200d;ക്ക് സന്തോഷം നല്&#x200d;കുകയും അവര്&#x200d;ക്ക് വിനോദവും ആനുകൂല്യ വും വാഗ്ദാനം ചെയ്യുന്നതായും ലേബര്&#x200d; പ്രൊട്ടക്ഷന്&#x200d; ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്&#x200d;സെക്രട്ടറി ദലാല്&#x200d; അ ല്&#x200d;ഷെഹി വ്യക്തമാക്കി. യുഎഇയുടെ മാനുഷികതയും തൊഴിലാളികളോടുള്ള സന്തോഷകരമായ സമീപനവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അവര്&#x200d; പറഞ്ഞു.</div>
<div></div>
<div>യുഎഇ ഫുഡ് ബാങ്ക്, അല്&#x200d;ഇഹ്‌സാന്&#x200d; ചാ രിറ്റി അസോസിയേ ഷന്&#x200d;, ദുബൈ ചാരിറ്റി അസോസിയേഷന്&#x200d; തുടങ്ങിയ പ്രധാന സ്‌പോണ്&#x200d;സര്&#x200d;മാര്&#x200d;ക്കൊപ്പം ഡയമണ്ട് സ്‌പോണ്&#x200d;സറായി അല്&#x200d;മജ്മ ഇന്&#x200d;ഷുറന്&#x200d;സും പ്ലാറ്റിനം സ്‌പോണ്&#x200d;സറായി അല്&#x200d;ദാര്&#x200d; പ്രോപ്പര്&#x200d;ട്ടീസും പുതുവത്സരാഘോഷങ്ങള്&#x200d;ക്ക് പിന്തുണ നല്&#x200d;കിയതായി മന്ത്രാലയം അറിയിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/entertainment-contests-car-as-a-gift-workers-happy-at-ministrys-new-year-celebration-at-18-locations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
