<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rc &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rc/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Dec 2023 15:03:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rc &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലൈസന്&#x200d;സും ആര്&#x200d;.സിയും പ്രിന്റിങ്ങ് മുടങ്ങിയതോടെ കുടുങ്ങിയത് 1.25 ലക്ഷം പേർ</title>
		<link>https://www.chandrikadaily.com/1-25-lakh-people-were-stranded-after-license-and-rc-printing-stopped.html</link>
					<comments>https://www.chandrikadaily.com/1-25-lakh-people-were-stranded-after-license-and-rc-printing-stopped.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Dec 2023 15:03:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[License]]></category>
		<category><![CDATA[printing']]></category>
		<category><![CDATA[rc]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[stranded]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286036</guid>

					<description><![CDATA[കാര്&#x200d;ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഒന്നേകാല്&#x200d; ലക്ഷത്തോളം ആള്&#x200d;ക്കാര്&#x200d;ക്ക് ഡ്രൈവിങ് ലൈസന്&#x200d;സും ആര്&#x200d;.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാര്&#x200d;ട്ട് ലൈസന്&#x200d;സ് കാര്&#x200d;ഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷന്&#x200d; നടക്കുന്നുണ്ടെങ്കിലും നവംബര്&#x200d; 23 മുതല്&#x200d; ഡ്രൈവിങ് ലൈസന്&#x200d;സും ആര്&#x200d;.സി.യും നല്&#x200d;കുന്നില്ല. കാര്&#x200d;ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്.</p>
<p>ലൈസന്&#x200d;സ്/വാഹന ഉടമയില്&#x200d;നിന്ന് തപാല്&#x200d;നിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാര്&#x200d;ട്ട് ലൈസന്&#x200d;സ് കാര്&#x200d;ഡിന് ഈടാക്കുന്നുണ്ട്. കേരളത്തില്&#x200d; കെ.എല്&#x200d;-ഒന്ന് (തിരുവനന്തപുരം) മുതല്&#x200d; കെ.എല്&#x200d;-86 (പയ്യന്നൂര്&#x200d;) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റര്&#x200d;ചെയ്യുന്നത്. ഈ കാലയളവില്&#x200d; രജിസ്റ്റര്&#x200d;ചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസന്&#x200d;സ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് കണക്ക്.</p>
<p>സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കുന്നതിനനുസരിച്ചാണ് പാലക്കാട്ടെ ഐ.ടി. കമ്പനി മോട്ടോര്&#x200d;വാഹന വകുപ്പിന് കാര്&#x200d;ഡ് വിതരണം ചെയ്യുന്നത്. ഇതാണ് മുടങ്ങിയത്. ഈ കാര്&#x200d;ഡിലാണ് പ്രിന്റെടുക്കുന്നത്. അടുത്ത ആഴ്ച മുതല്&#x200d; പ്രിന്റിങ് തുടങ്ങുമെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>2023 ഏപ്രില്&#x200d; അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസന്&#x200d;സുകള്&#x200d; ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പെറ്റ്-ജി കാര്&#x200d;ഡിലേക്ക് മാറിയത്. ഇതേ മാതൃകയില്&#x200d; വാഹനങ്ങളുടെ രജിസ്ട്രേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; (ആര്&#x200d;.സി.) ഒക്ടോബര്&#x200d; നാലുമുതല്&#x200d; വിതരണം തുടങ്ങി. ലൈസന്&#x200d;സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും പ്രിന്റ് ചെയ്യുന്നത്.</p>
<p>ഒന്നേകാല്&#x200d; ലക്ഷത്തോളം ഡ്രൈവിങ് ലൈസന്&#x200d;സും ആര്&#x200d;.സി.യും ഒന്നിച്ചുവരുമ്പോള്&#x200d; തപാല്&#x200d; ഓഫീസുകാരും നട്ടംതിരിയും. മേല്&#x200d;വിലാസക്കാരന്റെ കൈയിലെത്താന്&#x200d; പിന്നെയും ദിവസങ്ങളെടുക്കും.</p>
<p><strong>എന്താണ് പെറ്റ്-ജി</strong></p>
<p>ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത കാര്&#x200d;ഡുകളാണിവ. പഴയ ലാമിനേറ്റഡ് കാര്&#x200d;ഡ്, ബുക്ക് ലൈസന്&#x200d;സ് ഉള്&#x200d;പ്പെടെ മാറ്റി ഈ കാര്&#x200d;ഡിലേക്ക് മാറാം. നിലവില്&#x200d; പെറ്റ് -ജി ലൈസന്&#x200d;സിന് ആര്&#x200d;.ടി.ഒ./സബ് ആര്&#x200d;.ടി.ഒ. ഓഫീസുകളിലെ ജീവനക്കാര്&#x200d; അപേക്ഷ പരിശോധിച്ച് മോട്ടോര്&#x200d; വെഹിക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടറുടെ അനുമതിക്കുശേഷമാണ് എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലേക്ക് പോകുന്നത്. ഓഫീസുകളില്&#x200d; ആര്&#x200d;.സി. ലാമിനേറ്റഡ് കാര്&#x200d;ഡുകളില്&#x200d; തയ്യാറാക്കുന്ന രീതി അവസാനിപ്പിച്ചാണ് പെറ്റ്-ജി യിലേക്ക് മാറിയത്. സുരക്ഷാഫീച്ചറുള്ള പെറ്റ് -ജി കാര്&#x200d;ഡ് മേല്&#x200d; വിലാസക്കാരന് തപാലില്&#x200d; ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1-25-lakh-people-were-stranded-after-license-and-rc-printing-stopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
