<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>real estate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/real-estate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Feb 2019 11:48:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>real estate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിലപ്പെട്ട സമയം പാഴാക്കി; തോമസ് ചാണ്ടിക്ക് 25000 രൂപ പിഴശിക്ഷ വിധിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/high-court-imposed-fine-to-thomas-chandy-for-withdraw-pleas-filed-in-high-court.html</link>
					<comments>https://www.chandrikadaily.com/high-court-imposed-fine-to-thomas-chandy-for-withdraw-pleas-filed-in-high-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Feb 2019 11:43:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[real estate]]></category>
		<category><![CDATA[thomas chandi minister]]></category>
		<category><![CDATA[thomas chandi mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118358</guid>

					<description><![CDATA[ഭൂമി കയ്യേറ്റ കേസില്&#x200d; വിജിലന്&#x200d;സ് എഫ് ഐ ആര്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച നാല് ഹര്&#x200d;ജികള്&#x200d; പിന്&#x200d;വലിച്ച നടപടിയില്&#x200d; മുന്&#x200d; മന്ത്രി തോമസ് ചാണ്ടിക്ക് പിഴ. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഹരജി പിന്&#x200d;വലിച്ച തോമസ് ചാണ്ടി അടക്കം നാലുപേര്&#x200d;ക്ക് 25,000 രൂപ വീതം പിഴയാണ് കോടതി വിധിച്ചത്. വിധി എതിരാകാന്&#x200d; സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജികള്&#x200d; പിന്&#x200d;വലിക്കാന്&#x200d; തോമസ് ചാണ്ടി അടക്കമുള്ളവര്&#x200d; അപേക്ഷ നല്&#x200d;കിയത്. കേസില്&#x200d; വാദം കേട്ട ജസ്റ്റിസ് സുധീന്ദ്ര കുമാര്&#x200d; വിധി പറയാനിരിക്കെയായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[
<p>ഭൂമി കയ്യേറ്റ കേസില്&#x200d; വിജിലന്&#x200d;സ് എഫ് ഐ ആര്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച നാല് ഹര്&#x200d;ജികള്&#x200d; പിന്&#x200d;വലിച്ച നടപടിയില്&#x200d; മുന്&#x200d; മന്ത്രി തോമസ് ചാണ്ടിക്ക് പിഴ. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഹരജി പിന്&#x200d;വലിച്ച തോമസ് ചാണ്ടി അടക്കം നാലുപേര്&#x200d;ക്ക് 25,000 രൂപ വീതം പിഴയാണ് കോടതി വിധിച്ചത്. </p>



<p>വിധി എതിരാകാന്&#x200d; സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജികള്&#x200d; പിന്&#x200d;വലിക്കാന്&#x200d; തോമസ് ചാണ്ടി അടക്കമുള്ളവര്&#x200d; അപേക്ഷ നല്&#x200d;കിയത്. കേസില്&#x200d; വാദം കേട്ട ജസ്റ്റിസ് സുധീന്ദ്ര കുമാര്&#x200d; വിധി പറയാനിരിക്കെയായിരുന്നു ഹരജികള്&#x200d; പിന്&#x200d;വലിക്കുന്നതായി ചാണ്ടി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; അറിയിച്ചത്. ഇതോടെയാണ് കോടതിയുടെ നടപടിയുണ്ടായത്.  </p>



<p>&#8216;നിങ്ങള്&#x200d;ക്ക് ഹരജികള്&#x200d; പിന്&#x200d;വലിക്കാന്&#x200d; അവകാശമുണ്ട്. അതുപോലെ തന്നെ കോടതിയുടെ സമയവും വിലപ്പെട്ടതാണ്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 25000 രൂപ പിഴയൊടുക്കണം&#8221;- കോടതി നിരീക്ഷിച്ചു.</p>



<p>തിങ്കളാഴ്ച കേസില്&#x200d; വിധി പറയാന്&#x200d; ഒരുങ്ങുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്&#x200d;ജിക്കാരുടെ നടപടി നല്ല കീഴ് വഴക്കമല്ലെന്നും ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം പിഴത്തുക ലീഗല്&#x200d; സര്&#x200d;വീസ് സൊസൈറ്റിയില്&#x200d; അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. അതേസമയം അഞ്ചാമത്തെ ഹരജിക്കാരനായ ജിജി മോനെ കോടതി ശിക്ഷയില്&#x200d; നിന്ന് ഒഴിവാക്കി. ഈ ഹരജിയില്&#x200d; വാദം കേള്&#x200d;ക്കാത്തതിനാലാണ് ഇദ്ദേഹത്തെ പിഴയില്&#x200d; നിന്നും ഒഴിവാക്കിയത്. ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ടുള്ള ഹരജി പിന്&#x200d;വലിക്കണമെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയുള്&#x200d;പ്പെടെ അഞ്ച് പേരായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്&#x200d; അപേക്ഷ നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-imposed-fine-to-thomas-chandy-for-withdraw-pleas-filed-in-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍</title>
		<link>https://www.chandrikadaily.com/real-estate.html</link>
					<comments>https://www.chandrikadaily.com/real-estate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Sep 2017 11:02:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Assasination]]></category>
		<category><![CDATA[real estate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45756</guid>

					<description><![CDATA[ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാലക്കുടി പരിയാരത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തിന് പിന്നലെന്ന് പൊലീസ്. കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നും പൊലീസ് സംശയിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി ഇയാള്‍. ഭൂമിഇടപാടിനായി അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചുകിട്ടാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പൊലീസ് പറയുന്നത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തവളപ്പായ എസ്.ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് ചാലക്കുടി പരിയാരത്തെ റിയല്&#x200d; എസ്‌റ്റേറ്റ് ബ്രോക്കര്&#x200d; രാജീവിന്റെ കൊലപാതകത്തിന് പിന്നലെന്ന് പൊലീസ്. കൊല നടത്താന്&#x200d; ക്വട്ടേഷന്&#x200d; നല്&#x200d;കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നും പൊലീസ് സംശയിക്കുന്നു. റിയല്&#x200d; എസ്‌റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി ഇയാള്&#x200d;.</p>
<p>ഭൂമിഇടപാടിനായി അഡ്വാന്&#x200d;സ് നല്&#x200d;കിയ തുക തിരിച്ചുകിട്ടാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും പൊലീസ് പറയുന്നത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്&#x200d; ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്&#x200d;പെട്ടാണ് നാട്ടുകാര്&#x200d; തിരച്ചില്&#x200d; നടത്തിയത്. തവളപ്പായ എസ്.ഡി കോണ്&#x200d;വെന്റ് കെട്ടിടത്തില്&#x200d; മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ബൈക്കിനു സമീപം മൂന്ന് പേരുടെ ചെരുപ്പുകള്&#x200d; കണ്ടെടുത്തു. ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്&#x200d;ഫോണും കണ്ടെത്തിയിട്ടുണ്ട്.<br />
രാജീവിനെ സംഘം ചേര്&#x200d;ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്&#x200d;വെന്റിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിനെ കാണാനില്ലെന്ന് മകന്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/real-estate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയല്‍ എസ്‌റ്റേറ്റ് ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരുന്നത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് ജെയ്റ്റ്‌ലി</title>
		<link>https://www.chandrikadaily.com/next-gst-council-meet-may-discuss-bringing-real-estate-into-gst-ambit-jaitley.html</link>
					<comments>https://www.chandrikadaily.com/next-gst-council-meet-may-discuss-bringing-real-estate-into-gst-ambit-jaitley.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Jul 2017 17:43:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun jaitely]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[real estate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34226</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ താമസിയാതെ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടു വരുന്നതിന് വ്യക്തിപരമായി താന്‍ അനുകൂലമാണ്. ഡല്‍ഹി സര്‍ക്കാറും ഇതിനെ പിന്തുണക്കുന്നുണ്ട്. പക്ഷേ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടിക്കു കീഴില്‍ നാലു സ്ലാബുകളാക്കി നികുതി നിശ്ചയിച്ച തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. എല്ലാ സാധന, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ റിയല്&#x200d; എസ്റ്റേറ്റ് മേഖലയെ താമസിയാതെ ജി.എസ്.ടിക്കു കീഴില്&#x200d; കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി. അടുത്ത ജി.എസ്.ടി കൗണ്&#x200d;സില്&#x200d; യോഗത്തില്&#x200d; ഇതു സംബന്ധിച്ച് ചര്&#x200d;ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റിയല്&#x200d; എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്കു കീഴില്&#x200d; കൊണ്ടു വരുന്നതിന് വ്യക്തിപരമായി താന്&#x200d; അനുകൂലമാണ്. ഡല്&#x200d;ഹി സര്&#x200d;ക്കാറും ഇതിനെ പിന്തുണക്കുന്നുണ്ട്. പക്ഷേ മറ്റു സംസ്ഥാനങ്ങള്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; എതിര്&#x200d;പ്പുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടിക്കു കീഴില്&#x200d; നാലു സ്ലാബുകളാക്കി നികുതി നിശ്ചയിച്ച തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. എല്ലാ സാധന, സേവനങ്ങള്&#x200d;ക്കും ഒരേ നിരക്ക് ആക്കുന്നതിന് മുമ്പ് പാവപ്പെട്ടവര്&#x200d;ക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വില കുറക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ജി.എസ്.ടിയെ എതിര്&#x200d;ക്കുന്നവര്&#x200d; നികുതി നല്&#x200d;കാന്&#x200d; തയാറല്ലാത്തവരാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഒരു ഘടനയില്&#x200d; നിന്നും മറ്റൊന്നിലേക്കു മാറുമ്പോള്&#x200d; പ്രയാസം സ്വാഭാവികമാണ്. എന്നാല്&#x200d; ഇതേ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. നികുതി നല്&#x200d;കാതിരിക്കലാണ് തങ്ങളുടെ മൗലിക അവകാശമെന്നാണ് ചിലര്&#x200d; ധരിക്കുന്നത്. എന്നാല്&#x200d; ഈ വാദം സര്&#x200d;ക്കാര്&#x200d; അംഗീകരിക്കാന്&#x200d; പോകുന്നില്ല. സര്&#x200d;ക്കാറിന്റെ സേവനങ്ങളാണ് ഇവര്&#x200d; ഉപയോഗിക്കുന്നത്. അതിനാല്&#x200d; സര്&#x200d;ക്കാറിന് നികുതി നല്&#x200d;കുക തന്നെ വേണമെന്നും ഒരു സ്വകാര്യ വാര്&#x200d;ത്താ ചാനല്&#x200d; നടത്തിയ പരിപാടിയില്&#x200d; അദ്ദേഹം പറഞ്ഞു. വ്യാപാരികളല്ല നികുതിയുടെ ബാധ്യത വഹിക്കുന്നത്. ഉപഭോക്താക്കളാണ്. അവര്&#x200d; നല്&#x200d;കാന്&#x200d; തയാറാണെങ്കില്&#x200d; പിന്നെ വ്യാപാരികള്&#x200d; എന്തിന് എതിര്&#x200d;ക്കണമെന്നും അദ്ദേഹം ചോദിച്ചു. വ്യാപാരികളുടെ എതിര്&#x200d;പ്പിന് കാരണം മുഴുവന്&#x200d; ഇടപാടുകളും ഓണ്&#x200d;ലൈന്&#x200d; വഴി ആയതിനാല്&#x200d; വ്യാപാരം വര്&#x200d;ധിക്കുന്നതിനനുസൃതമായി നികുതി നല്&#x200d;കേണ്ടി വരുമെന്നതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/next-gst-council-meet-may-discuss-bringing-real-estate-into-gst-ambit-jaitley.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
