<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>reel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/reel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 22 Jul 2025 05:52:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>reel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുതിയ കാറിന്റെ റീല്‍ ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/after-buying-the-car-the-highway-was-blocked-for-the-filming-of-the-reel-chhattisgarh-high-court-severely-criticized-the-police.html</link>
					<comments>https://www.chandrikadaily.com/after-buying-the-car-the-highway-was-blocked-for-the-filming-of-the-reel-chhattisgarh-high-court-severely-criticized-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 22 Jul 2025 05:52:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aadhaar card]]></category>
		<category><![CDATA[car]]></category>
		<category><![CDATA[chathisgarh highcourt]]></category>
		<category><![CDATA[reel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348158</guid>

					<description><![CDATA[പുതിയ കാര്‍ വാങ്ങിയതിനു പിന്നാലെ റീല്‍ ചിത്രീകരണത്തിനായി യുവാക്കള്‍ സംഘടിപ്പിച്ച ഫോട്ടോഷൂട്ടിനിടെ ദേശീയ പാത-130ല്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്‍ കണ്ടുകെട്ടുന്നതില്‍ പരാജയപ്പെട്ടതിന് ഛത്തീസ്ഗഡ് ഹൈക്കോടതി ബിലാസ്പൂര്‍ പോലീസിനെ രൂക്ഷമായി ശാസിച്ചു.
]]></description>
										<content:encoded><![CDATA[<p>പുതിയ കാര്&#x200d; വാങ്ങിയതിനു പിന്നാലെ റീല്&#x200d; ചിത്രീകരണത്തിനായി യുവാക്കള്&#x200d; സംഘടിപ്പിച്ച ഫോട്ടോഷൂട്ടിനിടെ ദേശീയ പാത-130ല്&#x200d; അനധികൃതമായി പാര്&#x200d;ക്ക് ചെയ്തിരുന്ന ആഡംബര കാറുകള്&#x200d; കണ്ടുകെട്ടുന്നതില്&#x200d; പരാജയപ്പെട്ടതിന് ഛത്തീസ്ഗഡ് ഹൈക്കോടതി ബിലാസ്പൂര്&#x200d; പോലീസിനെ രൂക്ഷമായി ശാസിച്ചു.</p>
<p>ചീഫ് ജസ്റ്റിസ് രമേഷ് കുമാര്&#x200d; സിന്&#x200d;ഹ, ജസ്റ്റിസ് ബിഡി ഗുരു എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച്, പോലീസിന്റെ മൃദുവായ നടപടിയില്&#x200d; ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും സംസ്ഥാന സര്&#x200d;ക്കാരിനോട് സത്യവാങ്മൂലത്തിന്റെ രൂപത്തില്&#x200d; വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഒരു പ്രധാന ഹൈവേയില്&#x200d; ഗതാഗതക്കുരുക്കുണ്ടാക്കുന്ന ഇത്തരം നഗ്‌നമായ നിയമലംഘനം ചെറിയ ശിക്ഷാ നടപടികളിലേക്ക് നയിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.</p>
<p>ഹിരി, ചകര്&#x200d;ഭാത പോലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; നടന്ന സംഭവത്തില്&#x200d; ബിലാസ്പൂര്&#x200d;-റായ്പൂര്&#x200d; ദേശീയ പാതയ്ക്ക് കുറുകെ ആഡംബര കാറുകള്&#x200d; പാര്&#x200d;ക്ക് ചെയ്തു, പ്രൊഫഷണല്&#x200d; ക്യാമറാമാന്&#x200d;മാരും ഡ്രോണുകളും ഉയര്&#x200d;ന്ന നിലവാരമുള്ള വാഹനങ്ങളുടെ ഒരു കൂട്ടം പ്രദര്&#x200d;ശിപ്പിക്കുന്ന നിമിഷം ഇന്&#x200d;സ്റ്റാഗ്രാം റീലുകളില്&#x200d; പകര്&#x200d;ത്തി.</p>
<p>പ്രധാന പ്രതികളിലൊരാളായ വേദാന്&#x200d;ഷ് ശര്&#x200d;മ്മ രണ്ട് പുതിയ വിലകൂടിയ കാറുകള്&#x200d; വാങ്ങിയിരുന്നുവെന്നും കറുത്ത എസ്യുവികളുടെ ഒരു വാഹനവ്യൂഹം ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോര്&#x200d;ട്ടുണ്ട്. ദൃക്സാക്ഷികള്&#x200d; പറയുന്നതനുസരിച്ച്, രാത്രിയില്&#x200d; ഹൈവേ തടഞ്ഞു, ഇരുവശത്തും വാഹനങ്ങള്&#x200d; ക്യൂ നിന്നു, എന്നാല്&#x200d; സംഘം ക്യാമറയ്ക്ക് പോസ് ചെയ്തതിനാല്&#x200d; ആരും ഇടപെടാന്&#x200d; ധൈര്യപ്പെട്ടില്ല.</p>
<p>ആദ്യം ഇന്&#x200d;സ്റ്റാഗ്രാമില്&#x200d; വേദാന്&#x200d;ഷ് അപ്ലോഡ് ചെയ്ത ഷൂട്ടിന്റെ വീഡിയോകള്&#x200d; വൈറലായിരുന്നു. എന്നാല്&#x200d; പൊതുജന രോഷത്തിന് പിന്നാലെ അക്കൗണ്ട് ഇല്ലാതാക്കി.</p>
<p>മോട്ടോര്&#x200d; വെഹിക്കിള്&#x200d; ആക്ട് സെക്ഷന്&#x200d; 184 പ്രകാരം ബിലാസ്പൂര്&#x200d; പോലീസ് ആദ്യം ചലാന്&#x200d; പുറപ്പെടുവിക്കുകയും ഡ്രൈവര്&#x200d;മാരുടെ ലൈസന്&#x200d;സ് സസ്പെന്&#x200d;ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റീജിയണല്&#x200d; ട്രാന്&#x200d;സ്പോര്&#x200d;ട്ട് ഓഫീസിന് (ആര്&#x200d;ടിഒ) കത്തെഴുതുകയും ചെയ്തു. എന്നിരുന്നാലും, വാഹനങ്ങള്&#x200d; ഉടന്&#x200d; പിടിച്ചെടുക്കല്&#x200d; നടത്തിയില്ല, ഉള്&#x200d;പ്പെട്ട സ്വാധീനമുള്ള വ്യക്തികള്&#x200d;ക്കെതിരെ നടപടിയെടുക്കുന്നതില്&#x200d; പോലീസിന്റെ മടിയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്&#x200d; ഉയര്&#x200d;ന്നു.</p>
<p>എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും വാഹനം പിടിച്ചെടുക്കാനുള്ള നടപടികള്&#x200d; പുരോഗമിക്കുകയാണെന്നും ബിലാസ്പൂര്&#x200d; എസ്എസ്പി രജനേഷ് സിംഗ് എന്&#x200d;ഡിടിവിയോട് പറഞ്ഞു. &#8216;ദേശീയപാത തടയുന്നത് ക്രിമിനല്&#x200d; കുറ്റമാണ്. ഉള്&#x200d;പ്പെട്ട എല്ലാവര്&#x200d;ക്കും കര്&#x200d;ശനമായ നിയമ പ്രത്യാഘാതങ്ങള്&#x200d; നേരിടേണ്ടിവരും,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയും പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിയായി കോടതിയുടെ ശ്രദ്ധയില്&#x200d;പ്പെടുത്തുകയും ചെയ്തതിനെ തുടര്&#x200d;ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മതിയായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും എന്തുകൊണ്ട് ഗൗരവതരമായ വകുപ്പുകള്&#x200d; നേരത്തെ ചുമത്തിയില്ലെന്നും വ്യക്തമാക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനോട് ബെഞ്ച് നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-buying-the-car-the-highway-was-blocked-for-the-filming-of-the-reel-chhattisgarh-high-court-severely-criticized-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്&#x200d;സ് ചിത്രീകരണം; ലൈസന്&#x200d;സ് റദ്ദാക്കി</title>
		<link>https://www.chandrikadaily.com/filming-reels-in-the-trunk-of-a-moving-car-license-cancelled.html</link>
					<comments>https://www.chandrikadaily.com/filming-reels-in-the-trunk-of-a-moving-car-license-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Nov 2024 03:15:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car]]></category>
		<category><![CDATA[driving licence]]></category>
		<category><![CDATA[reel]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317165</guid>

					<description><![CDATA[എന്നാല്&#x200d; കാര്&#x200d; വില്&#x200d;ക്കുന്നതിനായി സമൂഹമാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സംഘത്തിന്റെ വിശദീകരണം.]]></description>
										<content:encoded><![CDATA[<p>കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്&#x200d;സ് ചിത്രീകരിക്കുന്നതിനിടെ സംഘം മോട്ടോര്&#x200d; വാഹന വകുപ്പിന്റെ പിടിയില്&#x200d;. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നില്&#x200d; വരുന്ന മറ്റൊരു കാറിന്റെ റീല്&#x200d;സ് ചീത്രീകരിച്ചതാണ് വിഷയമായത്. സംഭവത്തില്&#x200d; കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്റെ ലൈസന്&#x200d;സ് എംവിഡി സസ്പെന്&#x200d;ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെന്&#x200d;ഷന്&#x200d;. സസ്‌പെന്&#x200d;ഷനു പുറമേ 4000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.</p>
<p>എന്നാല്&#x200d; കാര്&#x200d; വില്&#x200d;ക്കുന്നതിനായി സമൂഹമാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സംഘത്തിന്റെ വിശദീകരണം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/filming-reels-in-the-trunk-of-a-moving-car-license-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരോള്&#x200d; കഴിഞ്ഞ് ടി.പി വധക്കേസ് പ്രതി ജയിലിലേക്ക്; റീലിന് രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/tp-murder-case-accused-goes-to-jail-after-parole-the-reel-was-heavily-criticized.html</link>
					<comments>https://www.chandrikadaily.com/tp-murder-case-accused-goes-to-jail-after-parole-the-reel-was-heavily-criticized.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Oct 2024 15:45:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[reel]]></category>
		<category><![CDATA[tp murdercase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312466</guid>

					<description><![CDATA[ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്&#x200d; കഴിഞ്ഞു ജയിലില്&#x200d; പോകുന്നതിനിടെ പകര്&#x200d;ത്തിയ വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്&#x200d;ശനം. യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന അധ്യക്ഷന്&#x200d; രാഹുല്&#x200d; മാങ്കൂട്ടത്തിലും വീഡിയോയ്ക്കെതിരെ രംഗത്തെത്തി. &#8216;എംബിഎ പാസ്സായിട്ട് ദുബായില്&#x200d; ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്&#x200d; പരോള്&#x200d; കഴിഞ്ഞു ജയിലില്&#x200d; പോകുന്ന സഖാവാണ്&#8217; എന്ന് രാഹുല്&#x200d; വിമര്&#x200d;ശിച്ചു. വീഡിയോയില്&#x200d; കുടുംബത്തിനും കൂട്ടുകാര്&#x200d;ക്കുമൊപ്പം ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് ഇന്നോവ കാറില്&#x200d; ജയിലിലേക്ക് മടങ്ങുന്നതാണ് കാണിച്ചിട്ടുള്ളത്. മാസ് ബിജിഎം കൊടുത്ത് സമൂഹമാധ്യമങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്&#x200d; കഴിഞ്ഞു ജയിലില്&#x200d; പോകുന്നതിനിടെ പകര്&#x200d;ത്തിയ വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്&#x200d;ശനം. യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന അധ്യക്ഷന്&#x200d; രാഹുല്&#x200d; മാങ്കൂട്ടത്തിലും വീഡിയോയ്ക്കെതിരെ രംഗത്തെത്തി.</p>
<p>&#8216;എംബിഎ പാസ്സായിട്ട് ദുബായില്&#x200d; ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്&#x200d; പരോള്&#x200d; കഴിഞ്ഞു ജയിലില്&#x200d; പോകുന്ന സഖാവാണ്&#8217; എന്ന് രാഹുല്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>വീഡിയോയില്&#x200d; കുടുംബത്തിനും കൂട്ടുകാര്&#x200d;ക്കുമൊപ്പം ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞ് ഇന്നോവ കാറില്&#x200d; ജയിലിലേക്ക് മടങ്ങുന്നതാണ് കാണിച്ചിട്ടുള്ളത്. മാസ് ബിജിഎം കൊടുത്ത് സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ കടുത്ത വിമര്&#x200d;ശനമാണ് ഉയരുന്നത്. പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്&#x200d;ത്തിയിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് പ്രതികളുടെ ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-murder-case-accused-goes-to-jail-after-parole-the-reel-was-heavily-criticized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലമുകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിന്ന് റീൽ; യുവാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/reel-hanging-down-from-the-top-of-the-mountain-the-youth-was-arrested.html</link>
					<comments>https://www.chandrikadaily.com/reel-hanging-down-from-the-top-of-the-mountain-the-youth-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Sep 2024 13:02:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[police]]></category>
		<category><![CDATA[reel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308925</guid>

					<description><![CDATA[കർണാടകയിലെ ചിക്കബല്ലാപുരയിലെ സ്കന്ദഗിരിയിലാണ് സംഭവം]]></description>
										<content:encoded><![CDATA[<p>ബാ​ഗ്ലൂർ: മലമുകളിൽ അപകടകരമായ രീതിയിൽ പുഷ്അപ് റീൽ ചിത്രീകരിച്ച യുവാക്കൾ പൊലീസ് പിടിയിൽ. മലമുകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിന്നാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. റീൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. കർണാടകയിലെ ചിക്കബല്ലാപുരയിലെ സ്കന്ദഗിരിയിലാണ് സംഭവം. അക്ഷയ് കുമാർ ഓഗ്ജി എന്നയളാണ് റീൽ ചിത്രീകരിച്ച്‌ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഖേദം പ്രകടിപ്പിച്ചുളള വീഡിയോ പോസ്റ്റ് ചെയ്യിപ്പിച്ച് പൊലീസ് താക്കീത് നൽകി വിട്ടു.</p>
<p>ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്&#x200d; വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്&#x200d; നിന്ന് അപകടകരമായ രീതിയില്&#x200d; പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്&#x200d;ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തുന്നതും വീഡിയോയില്&#x200d; കാണാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reel-hanging-down-from-the-top-of-the-mountain-the-youth-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/reel-filming-hanging-from-building-the-woman-and-her-friend-were-arrested.html</link>
					<comments>https://www.chandrikadaily.com/reel-filming-hanging-from-building-the-woman-and-her-friend-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 15:08:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Building]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[filming]]></category>
		<category><![CDATA[reel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300730</guid>

					<description><![CDATA[ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.]]></description>
										<content:encoded><![CDATA[<p>പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ​ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.</p>
<p>പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ തൂങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.</p>
<p>മീനാക്ഷിയും മിഹിറും പൊലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reel-filming-hanging-from-building-the-woman-and-her-friend-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്&#x200d;സ്റ്റഗ്രാം റീലെടുക്കാന്&#x200d; 100 അടി ഉയരത്തില്&#x200d; നിന്ന് വെളളത്തിലെക്ക് ചാടി; 18- കാരന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/jumped-100-feet-into-water-to-capture-an-instagram-reel-tragic-end-for-18-year-old.html</link>
					<comments>https://www.chandrikadaily.com/jumped-100-feet-into-water-to-capture-an-instagram-reel-tragic-end-for-18-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 May 2024 10:42:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[reel]]></category>
		<category><![CDATA[Tragic end]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298382</guid>

					<description><![CDATA[ജാര്&#x200d;ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഇന്&#x200d;സ്റ്റാഗ്രാം റീല്&#x200d; ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തില്&#x200d; നിന്ന് വെള്ളത്തിലേക്ക് ചാടിയ18 കാരന്&#x200d; മുങ്ങി മരിച്ചു. ജാര്&#x200d;ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന കൗമാരക്കാരന്&#x200d; 100 അടിയോളം ഉയരത്തില്&#x200d; നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്.</p>
<p>വെളളത്തില്&#x200d; ചാടിയ യുവാവ് ഉടനെ മടുങ്ങിപ്പോകുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്&#x200d; രക്ഷിക്കാന്&#x200d; ശ്രമിച്ചെങ്കിലും നടന്നില്ല.സുഹൃത്തുക്കള്&#x200d; നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്&#x200d;ന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലായിട്ടുണ്ട്.</p>
<p>കൂട്ടുകാരാണ് ക്വാറിക്ക് മുകളില്&#x200d; നിന്ന് വീഡിയോ ചിത്രീകരിക്കുന്നത്. വെള്ളത്തിലേക്ക് ചാടിയ യുവാവ് അല്&#x200d;പസമയം നീന്തുന്നതും പിന്നീട് മുങ്ങിപ്പോകുന്നതും വീഡിയോയില്&#x200d; കാണാം. വെള്ളത്തിലുണ്ടായിരുന്ന സുഹൃത്തുക്കള്&#x200d; യുവാവിനെ രക്ഷപ്പെടുത്താനായി ശ്രമം നടത്തുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. 100 അടി ഉയരത്തില്&#x200d; നിന്ന് ചാടിയതിന്റെ ആഘാതത്തില്&#x200d; യുവാവിന് നിയന്ത്രണം നഷ്ടമാകുകയും മുങ്ങിപ്പോകുകയുമായിരുന്നെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് കുമാര്&#x200d; കുശ്വാഹയെ ഉദ്ധരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jumped-100-feet-into-water-to-capture-an-instagram-reel-tragic-end-for-18-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്&#x200d;സ്റ്റഗ്രാം റീല്&#x200d; കണ്ട് പ്രണയത്തിലേക്ക്; 80കാരനെ വിവാഹം കഴിച്ച് 34കാരി</title>
		<link>https://www.chandrikadaily.com/fall-in-love-with-instagram-reel-34-year-old-married-to-an-80-year-old-man.html</link>
					<comments>https://www.chandrikadaily.com/fall-in-love-with-instagram-reel-34-year-old-married-to-an-80-year-old-man.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Apr 2024 08:31:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[married]]></category>
		<category><![CDATA[reel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294510</guid>

					<description><![CDATA[മധ്യപ്രദേശിലെ അഗര്&#x200d; മാല്&#x200d;വ ജില്ലയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>സോഷ്യല്&#x200d; മീഡിയ വഴിയുള്ള പ്രണയകഥകള്&#x200d; നാം ധാരാളം കേള്&#x200d;ക്കാറുണ്ട്. ഇപ്പോള്&#x200d; സോഷ്യല്&#x200d; മാഡിയ വഴി പരിചയപ്പെട്ട എണ്&#x200d;പതുകാരനുമായി പ്രണയത്തിലായ 34കാരിയുടെ വിവാഹ വാര്&#x200d;ത്തയാണ് വൈറല്&#x200d;. മധ്യപ്രദേശിലെ അഗര്&#x200d; മാല്&#x200d;വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയില്&#x200d; നിന്നുള്ള ഷീലയും(34) മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്&#x200d; നിന്നുള്ള ബാലുറാമും ആണ് വിവാഹം കഴിച്ചത്.</p>
<p>സാഷ്യല്&#x200d; മീഡിയയില്&#x200d; സജീവമായിരുന്ന ബാലുറാം തന്റെ സുഹൃത്തായ വിഷ്ണു ഗുജ്ജാറിന്റെ സഹായത്തോടെ ഇന്&#x200d;സ്റ്റഗ്രാം റീലുകള്&#x200d; ചെയ്യാറുണ്ടായിരുന്നു. തമാശ റീലുകളായിരുന്നു അവ. ഇതില്&#x200d; ആകൃഷ്ടയായ ഷീല ഇന്&#x200d;സ്റ്റഗ്രാം വഴി ബാലുറാമുമായി പരിചയപ്പെട്ടു. ഇത് പ്രണയത്തിലേക്കെത്തി. അഗര്&#x200d; മാള്&#x200d;വ ജില്ലയിലെ മഗാരിയ ഗ്രാമത്തിലാണ് ബാലുറാം ജനിച്ചത്. 2 വര്&#x200d;ഷം മുമ്പ് കടുത്ത വിഷാദത്തിലായിരുന്നു. ബാലുറാമിന് ഒരു മകനും മൂന്ന് പെണ്&#x200d;മക്കളുമുണ്ട്. ഓരോരുത്തരും വിവാഹിതരായി ഇപ്പോള്&#x200d; വെവ്വേറെയാണ് താമസിക്കുന്നത്. ഭാര്യ മരിച്ചു.</p>
<p>ഭാര്യ മരിച്ചതോടെ ബാലുറാം വിഷാദത്തിലേക്കായി. ഈ സമയം ചായക്കടയിലായിരുന്നു ജോലി. ഈ സമയം ഇവിടേക്ക് വിഷ്ണു ഗുജ്ജാര്&#x200d; എന്നയാള്&#x200d; സഹായത്തിനെത്തി. വിഷ്ണു ആണ് ബാലുറാമിനെ റീല്&#x200d; ചെയ്യാന്&#x200d; പ്രേരിപ്പിച്ചത്. തമാശകള്&#x200d; ചെയ്ത് റീലിലൂടെ ബാലുറാം നിരവധി ഫോളേവേഴ്സിനെ നേടി. നാട്ടില്&#x200d; ബാലുബാ എന്നാണ് അറിയപ്പെട്ടത്.</p>
<p>ഇതിനിടെ പതിയെ വിഷാദാവസ്ഥയില്&#x200d; നിന്ന് ബാലുറാം കരകയറിത്തുടങ്ങി. ഷീലയുമായി പരിചയപ്പെട്ടതോടെ സ്മാര്&#x200d;ട്ട് ഫോണില്&#x200d; ബാലുവിനെ ചാറ്റ് ചെയ്യാന്&#x200d; സഹായിച്ചതും വിഷ്ണുവാണ്. പ്രണയം പൂത്തതോടെ ഷീല വീടുവിട്ടിറങ്ങി വന്നാണ് ബാലുവിനെ വിവാഹം കഴിച്ചത്. ആദ്യം വിവാഹം രജിസ്റ്റര്&#x200d; ചെയ്യുകയും പിന്നീട് ക്ഷേത്രത്തില്&#x200d; വച്ച് ആചാരപ്രകാരവും വിവാഹിതരായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fall-in-love-with-instagram-reel-34-year-old-married-to-an-80-year-old-man.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
