refugees – Chandrika Daily https://www.chandrikadaily.com Mon, 04 Aug 2025 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg refugees – Chandrika Daily https://www.chandrikadaily.com 32 32 യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകം; 68 മരണം; നിരവധി പേരെ കാണാതായി https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html#respond Mon, 04 Aug 2025 02:58:07 +0000 https://www.chandrikadaily.com/?p=349338 യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു. 154 എത്യോപ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതില്‍ 74 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.

യമന്റെ തെക്കന്‍ പ്രവിശ്യയായ അബ്യാനിലാണ് അപകടം. സംഭത്തില്‍ 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് – അറബ് രാജ്യങ്ങളിലേക്ക് ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് പോകുന്ന കുടിയേറ്റക്കാര്‍ ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാര്‍ഗമാണ് യമന്‍. സമീപ മാസങ്ങളിലും ബോട്ടപകടങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്.

ഖാന്‍ഫറില്‍ 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കരയില്‍ നിന്ന് കണ്ടെത്തി. ഇതിനുപുറമെയുള്ള മറ്റ് 14 പേരെ അബ്യാന്‍ പ്രവിശ്യാ തലസ്ഥാനമായ സിന്‍ജിബാറിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമന്‍ മേധാവി അബ്ദുസത്തര്‍ എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html/feed 0
‘ഞങ്ങളെ ഒന്ന് കടത്തിവിടൂ’ ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മെക്‌സിക്കന്‍ പട്ടാളക്കാരന്റെ തോക്കിന് മുന്‍പില്‍ ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം https://www.chandrikadaily.com/refugees-issue-in-mexico.html https://www.chandrikadaily.com/refugees-issue-in-mexico.html#respond Fri, 26 Jul 2019 17:00:45 +0000 http://www.chandrikadaily.com/?p=134466 അരക്ഷിതാവസ്ഥയുടെ ദൈന്യത വിളിച്ചോതുന്ന ഒരു അമ്മയുടെയും ആറുവയസ്സുകാരന്‍ മകന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് പ്രചരിക്കുന്നത്. മെക്‌സിക്കന്‍ പട്ടാളക്കാരന്റെ തോക്കിന് മുന്‍പില്‍ ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം പകര്‍ത്തിയത് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസാണ്.

അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സുരക്ഷാഭടന്‍ തടയുന്ന ചിത്രമാണ് ഇത്.

ലെറ്റി പെരെസും അവരുടെ മകന്‍ ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുക്ഷാ സേന അവരെ തടയുകയായിരുന്നു.

തോക്കേന്തി നില്‍ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം

. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള്‍ ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ നിലപാടെടുത്തതായി ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു

ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം.
സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/refugees-issue-in-mexico.html/feed 0
അഭയാര്‍ഥികളുടെ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി : 65 മരണം https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html#respond Sat, 11 May 2019 10:18:38 +0000 http://www.chandrikadaily.com/?p=126927 മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര്‍ മരിച്ചു. സ്ഫാക്‌സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ്, മൊറോക്കോ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. അപകടത്തില്‍പ്പെട്ട കുറച്ചു പേരെ മത്സ്യബന്ധനത്തിന് പോയവര്‍ രക്ഷിച്ച് കരയില്‍ എത്തിച്ചു. ടുണീഷ്യന്‍ തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മുങ്ങിയത്. യൂറോപ്പിലേക്ക് കടക്കാനുള്ള എളുപ്പവഴിയായായി കരുതിയാണ് അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗം സ്വീകരിച്ചത്. ലിബിയയിലെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കിയാണ് മെഡിറ്ററേനിയന്‍ കടല്‍ മുറിച്ച് കടക്കാന്‍ അഭയാര്‍ഥികള്‍ ശ്രമിച്ചത്. യുണൈറ്റഡ് നേഷന്‍സ് റഫ്യൂജി ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

]]>
https://www.chandrikadaily.com/65-refugees-died-in-meditaranean-sea.html/feed 0
കാല്‍ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ https://www.chandrikadaily.com/qatar-unhcr-agree-to-rehabilitate-26000-yemeni-refugees.html https://www.chandrikadaily.com/qatar-unhcr-agree-to-rehabilitate-26000-yemeni-refugees.html#respond Tue, 18 Dec 2018 06:07:56 +0000 http://www.chandrikadaily.com/?p=114058 ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല്‍ ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു.
നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍ നടന്ന ഉച്ചകോടിയില്‍ യമനിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ ഡവലപ്പ്‌മെന്റ് ഫണ്ട്, ഖത്തര്‍ ചാരിറ്റി, യുഎന്‍ ഹൈകമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍) എന്നിവര്‍ വിവിധ ഉടമ്പടികളില്‍ ധാരണയായി. പുന:രധിവാസത്തിന്റെ ഭാഗമായി യമനില്‍ തന്നെയാണ് വീടുകള്‍ നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍എച്ച്‌സിആര്‍ മേല്‍നോട്ടം വഹിക്കും.
യുദ്ധാനന്തരം ദാരിദ്രവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ യമനില്‍ സമാധാന ശ്രമങ്ങള്‍ക്കും പാലായനം ചെയ്ത കുടുംബങ്ങളെ പുന:രധിവസിപ്പിക്കാനും യുഎന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാലു വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ 60,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എട്ട് മില്യണ്‍ ജനങ്ങള്‍ സംഘര്‍ഷത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നു. പിന്നാലെ രാജ്യത്ത് ദാരിദ്രവും രോഗങ്ങളും പിടിമുറുക്കി. യുദ്ധത്തെ തുടര്‍ന്ന് രണ്ട് മില്യണ്‍ ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കി. അതിനിടെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളെയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടു.
ഹുദൈദയെ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് യുഎന്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്.

]]>
https://www.chandrikadaily.com/qatar-unhcr-agree-to-rehabilitate-26000-yemeni-refugees.html/feed 0
ഏഴ് കോടി അഭയാര്‍ത്ഥികള്‍ യൂറോപ്പിലും പ്രതിസന്ധി https://www.chandrikadaily.com/refugee-crisis-in-europe.html https://www.chandrikadaily.com/refugee-crisis-in-europe.html#respond Wed, 04 Jul 2018 05:19:40 +0000 http://www.chandrikadaily.com/?p=93036 കെ. മൊയ്തീന്‍കോയ

ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുവാന്‍ വലിയ പ്രയാസമില്ല. പ്രധാനമായും പാശ്ചാത്യശക്തികള്‍! അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്തമുണ്ട്. 2017ന്റെ അവസാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധികമാണ് സംഖ്യ. ഏഴ് കോടിയോളം വരുന്നു. ബ്രിട്ടീഷ് ജനസംഖ്യയേക്കാള്‍ കൂടുതല്‍!! ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നം അഭയാര്‍ത്ഥികള്‍. ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്‍ തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്ത സംഭവങ്ങളാണ്.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. ‘വിതച്ചതേ കൊയ്യൂ’ ഇത്രയധികം അഭയാര്‍ത്ഥികള്‍ മധ്യപൗരസ്ത്യ ദേശത്ത് നിന്നും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഒഴുകുന്നത് പാശ്ചാത്യനാടുകള്‍ ഇവിടങ്ങളില്‍ നടത്തുന്ന ആക്രമണം മൂലമാണെന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെ വന്‍ശക്തികള്‍ വര്‍ഷങ്ങളായി ഇവിടങ്ങളില്‍ തീമഴ വര്‍ഷിക്കുകയാണല്ലോ. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്ത കാലത്തായി വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന് ഭീഷണിയായത്. ഇറാഖ്, ലിബിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് നേരത്തെയുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അഭയാര്‍ത്ഥികളായി. അമേരിക്കക്ക് പുറമെ റഷ്യയും പ്രധാന അക്രമണ ശക്തികളാണ്. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയുമാണ്. 2017ല്‍ പത്തുലക്ഷം പേര്‍ യൂറോപ്പിലെത്തി. ഈ വര്‍ഷം ഒരു ലക്ഷമെങ്കിലും എത്തുമെന്നാണ് യു.എന്‍. അഭയാര്‍ത്ഥി കാര്യങ്ങള്‍ക്കുള്ള ഏജന്‍സിയുടെ നിഗമനം, അഭയാര്‍ത്ഥികളില്‍ എഴുപത് ശതമാനവും പത്ത് രാജ്യങ്ങളില്‍ നിന്നാണത്രെ.
അഭയാര്‍ത്ഥികളില്‍ 2.5 കോടി 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് വസ്തുത നടുക്കമുളവാക്കുന്നതാണ്. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ സംഖ്യ. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവിന് കാരണം പ്രധാനമായും സിറിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ആണ്. സിറിയയില്‍ 5.5 മില്യണ്‍ ആണ്. ഏഴ് വര്‍ഷത്തിന്നകം നാലു ലക്ഷം മരണം. അഭയാര്‍ത്ഥികളില്‍ 2.9 മില്യണ്‍ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദ്ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണ്‍, ഇറാഖില്‍ തന്നെ അഭയാര്‍ത്ഥി സംഖ്യ 2.40 മില്യണ്‍. ഈജിപ്തില്‍ 1.22,000. സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി സംഖ്യ 7.37 ലക്ഷം. പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരെയും വേര്‍തിരിച്ച് കാണാനാണ് യൂറോപ്പിന്റെ നീക്കം. അമേരിക്ക ആകട്ടെ ഇരുവിഭാഗത്തെയും തടയുന്നു. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരിലെ അമ്മമാരില്‍ നിന്ന് കുട്ടികളെ വേര്‍തിരിച്ച് പാര്‍പ്പിക്കുന്ന തീരുമാനം വന്‍ പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്‍ തെരുവീഥികളില്‍ അമര്‍ഷം കത്തിപടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ അടവ് മറ്റൊരു രീതിയില്‍. ചൈനയുടെ വന്‍ മതിലിന് സമാനം, യൂറോപ്യന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്താനാണ് അവരുടെ തീരുമാനം. ‘അതിര്‍ത്തി കോട്ട’ പോലെ സംരക്ഷിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ തന്ത്രം എത്രമാത്രം വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല. യൂറോപ്പിലേക്കുള്ള വരവ് ലിബിയ, തുര്‍ക്കി മൊറോക്കോ എന്നീ രാജ്യങ്ങള്‍ വഴിയാണെന്നതിനാല്‍ അവിടങ്ങളില്‍ തന്നെ കൂടുതല്‍ അഭയാര്‍ത്ഥിക്യാമ്പ് തുറക്കാനാണ് തീരുമാനം. ഇതിന് പുറമെ, അല്‍ബേനിയ, തൂനീഷ്യ എന്നിവിടങ്ങളിലും ക്യാമ്പ് സ്ഥാപിക്കാനും ഇവയ്ക്ക് ആവശ്യമായി വരുന്ന ഫണ്ട് യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കാനുമാണ് കഴിഞ്ഞ ആഴ്ചയില്‍ ബ്രസ്സല്‍സില്‍ യൂണിയന്‍ ഉച്ചകോടി തീരുമാനം. നിലവിലെ അഭയാര്‍ത്ഥികളെ യൂണിയനിലെ 28 അംഗ രാഷ്ട്രങ്ങളും പങ്കു വെക്കുമത്രെ. ഇറ്റലിക്കാര്‍ ക്ഷുഭിതരാണ്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ ക്യാമ്പില്‍ പാര്‍ക്കുന്നുണ്ട്. ഇവരെ പുറത്താക്കുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഭീഷണി. യൂണിയന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജര്‍മ്മന്‍ മന്ത്രിസഭയിലെ വലതുപക്ഷ തീവ്ര നിലപാടുള്ള ആഭ്യന്തരമന്ത്രി രാജി ഭീഷണി മുഴക്കിയത് ആഞ്ചല മെക്കല്‍ സര്‍ക്കാറിന് ഭീഷണിയായി. ഇറ്റലിയിലേക്കുള്ള മധ്യധരണ്യാഴി വഴിയുള്ള അഭയാര്‍ത്ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ചയില്‍ നൂറ് പേരാണ് മരിച്ചത്. 2014ന് ശേഷം ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടത് 17,000.
പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിന്നിടയില്‍ ഫലസ്തീന്‍ ക്യാമ്പുകള്‍ വിസ്മരിക്കപ്പെടുന്നുണ്ട്. ബംഗ്ലാദേശില്‍ മ്യാന്‍മര്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അവരുടെ പ്രയാസം കണ്ട്, നൊമ്പരപ്പെടുകയാണ്. ‘സങ്കല്‍പ്പിക്കാനാവാത്ത പീഡനമാണ് മ്യാന്‍മര്‍ സഹോദരര്‍ അനുഭവിച്ചതെന്നാ’ണ് ഗുട്ടറസിന്റെ പ്രസ്താവന. മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ് മ്യാന്‍മറില്‍ നടന്നത്. ഇതിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നത്. അഭയാര്‍ത്ഥികളുടെ വിഷമാവസ്ഥ നേരിട്ടറിയാന്‍ ഗുട്ടറസ് എങ്കിലും എത്തിയല്ലോ. തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്റെ പ്രതിനിധിയായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കഴിഞ്ഞ മാസം എത്തിയിരുന്നു. തുര്‍ക്കിയും മറ്റ് അറബ് രാഷ്ട്രങ്ങളും സഹായവുമായി രംഗത്തുള്ളത് ആശ്വാസകരമാണ്. അഭയാര്‍ത്ഥിപ്രവാഹം അവസാനമില്ലാതെ തുടരുന്നത് ഭയാനകമാണ്. സ്വന്തം നാടുകളില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചവരെ ആട്ടിയോടിച്ചവരെ തടയുകയാണ് ആവശ്യം. റഷ്യ ഉള്‍പ്പെടെ പാശ്ചാത്യശക്തികള്‍ മധ്യപൗരസ്ത്യ ദേശത്തും വടക്കന്‍ ആഫ്രിക്കയിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയാറാകുകയാണെങ്കില്‍ മാത്രമെ അഭയാര്‍ത്ഥി പ്രവാഹം അവസാനിക്കുകയുള്ളു. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് അടിയന്തിരമായി യു.എന്‍. ചെയ്യേണ്ടത്.

]]>
https://www.chandrikadaily.com/refugee-crisis-in-europe.html/feed 0
ഇറ്റലി തള്ളിയ അഭയാര്‍ത്ഥികള്‍ സ്പാനിഷ് തുറമുഖത്തെത്തി https://www.chandrikadaily.com/italy-refugees.html https://www.chandrikadaily.com/italy-refugees.html#respond Sun, 17 Jun 2018 16:35:19 +0000 http://www.chandrikadaily.com/?p=90315  

മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 630 അഭയാര്‍ത്ഥികളും സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തെത്തി. അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുമെന്ന് സ്പാനിഷ് ഭരണകൂടം അറിയിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ അക്വാറിയസ് കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തുറമുഖത്തെത്തിയത്.
ഒരു മാനുഷിക ദുരന്തം ഒഴിവാക്കാന്‍ സഹായിക്കുകയും മനുഷ്യാവകാശ ബാധ്യതകള്‍ ഏറ്റെടുത്ത് അഭയാര്‍ത്ഥികള്‍ക്ക് തുറമുഖം തുറന്നുകൊടുക്കേണ്ടതും സ്‌പെയിനിന്റെ ചുമതലയാണെന്ന് പ്രധാനമന്ത്രി പെട്രോ സാന്‍ചെസ് പറഞ്ഞു. വലന്‍സിയ തുറമുഖത്ത് ഇറങ്ങിയ അഭയാര്‍ത്ഥികളെ സഹായിക്കാനും പരിചരിക്കാനും ആരോഗ്യ പ്രവര്‍ത്തകരും ദ്വിഭാഷികളും ഉണ്ടായിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ 1000 റെഡ്‌ക്രോസ് പ്രവര്‍ത്തകരും എത്തിയിരുന്നു.
മെഡിറ്ററേനിയന്‍ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ അഭയാര്‍ത്ഥികളെ കയറ്റിയ കപ്പലിന് തുറമുഖം തുറന്നുകൊടുക്കാന്‍ ഇറ്റലി തയാറായിരുന്നില്ല. ബോട്ടുകളിലെത്തിയ അഭയാര്‍ത്ഥികള്‍ 20 മണിക്കൂറോളം കടലില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് അക്വാറിയസ് കപ്പല്‍ സഹായ ഹസ്തവുമായെത്തിയത്. ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ അഭയാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. വലന്‍സിയ തുറമുഖത്തെത്തിയ അഭയാര്‍ത്ഥികള്‍ 26 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സുഡാന്‍, നൈജീരിയ അഭയാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും അഭയാര്‍ത്ഥി സംഘത്തിലുണ്ട്. 13 വയസിന് താഴെയുള്ള 11 കുട്ടികളും ഏഴ് ഗര്‍ഭിണികളും ഇവരോടൊപ്പമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/italy-refugees.html/feed 0
ഇറ്റലി പ്രവേശനം നിഷേധിച്ചു; അഭയാര്‍ത്ഥി കപ്പല്‍ കടലില്‍ കുടുങ്ങി https://www.chandrikadaily.com/italy-shuts-ports-aquarius-ship-carrying-600-refugees.html https://www.chandrikadaily.com/italy-shuts-ports-aquarius-ship-carrying-600-refugees.html#respond Mon, 11 Jun 2018 15:23:23 +0000 http://www.chandrikadaily.com/?p=89534 റോം: മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 629 അഭയാര്‍ത്ഥികളുമായി വന്ന കപ്പലിന് ഇറ്റാലിയന്‍ ഭരണകൂടം പ്രവേശനം നിഷേധിച്ചു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയുടെ എംവി അക്വാറിയസ് കപ്പലാണ് ഇറ്റാലിയന്‍ തുറമുഖങ്ങളോട് അടുക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരുതരത്തിലും മനുഷ്യക്കടത്ത് അനുവദിക്കേണ്ടെന്നാണ് ഇറ്റലിയുടെ തീരുമാനമെന്ന് വലതുപക്ഷ ലീഗ് പാര്‍ട്ടി നേതാവും പുതിയ ആഭ്യന്തര മന്ത്രിയുമായ മറ്റിയോ സാല്‍വിനി വ്യക്തമാക്കി.
ഇറ്റലിയില്‍നിന്ന് 35 നോട്ടിക്കല്‍ മൈലും മാള്‍ട്ടയില്‍നിന്ന് 27 നോട്ടിക്കല്‍ മൈലും അകലെയാണ് അഭയാര്‍ത്ഥികളുമായി ഇപ്പോള്‍ കപ്പലുള്ളത്. അഭയാര്‍ത്ഥികളെ മാള്‍ട്ടയില്‍ ഇറക്കാനാണ് ഇറ്റലിയുടെ നിര്‍ദേശം. രക്ഷാപ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും കപ്പലിന് പ്രവേശനം നല്‍കാന്‍ സാധ്യമല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അംഗമായ മാള്‍ട്ട വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ 123 കുട്ടികളും ഏഴ് ഗര്‍ഭിണികളുമുണ്ടെന്ന് എം.എസ്.എഫ് പറയുന്നു. എംവി അക്വാറിയസിന് പ്രവേശനം നല്‍കാന്‍ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ഇറ്റാലിയന്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ഇറ്റലിയിലെ രാഷ്ട്രീയ നേതാക്കളോടും ഏജന്‍സി അഭ്യര്‍ത്ഥിച്ചു. മനുഷ്യരുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് ഇറ്റാലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് എം.എസ്.എഫ് പറഞ്ഞു. കപ്പലിലുള്ള മനുഷ്യരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് സംഘടന വ്യക്തമാക്കി. അഭയാര്‍ത്ഥികളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റും ചേര്‍ന്നുണ്ടാക്കിയ പുതിയ ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. യുദ്ധങ്ങളും പട്ടിണിയും പിടിമുറുക്കിയ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. ലിബിയ, ടുനീഷ്യ, ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ത്ഥി പ്രവാഹം ഏറെയും. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടു ലക്ഷത്തോളം പേര്‍ കടല്‍ കടന്ന് യൂറോപ്പിലെത്തി. ബോട്ടുകളില്‍ പ്രക്ഷുബ്ധമായ കടല്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ 3116 പേര്‍ മരണപ്പെട്ടു. ഈമാസം തുനീഷ്യന്‍ തീരത്തിന് സമീപം അഭയാര്‍ത്ഥി ബോട്ട് മുങ്ങി 112 പേര്‍ മരിച്ചിരുന്നു.

]]>
https://www.chandrikadaily.com/italy-shuts-ports-aquarius-ship-carrying-600-refugees.html/feed 0
റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണി, നാടുകടത്തണമെന്ന വാദവുമായി വീണ്ടും ആര്‍.എസ്.എസ് https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html#respond Sun, 18 Mar 2018 06:56:50 +0000 http://www.chandrikadaily.com/?p=75468 ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്‍.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്‍.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു.

റോഹിന്‍ഗ്യകളുടെ മറവില്‍ നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്‍ റോഹിന്‍ഗ്യകളെ പൂര്‍ണമായും കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്‍ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്‍ അപകടത്തിലാക്കുമെന്നും മുന്‍ സൈനിക ഓഫീസര്‍ കൂടിയായ ഇയാള്‍ പറഞ്ഞു. റോഹിന്‍ഗ്യകളെ കശ്മീരില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥക്ക് കാരണം യു.പി.എ സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളാണെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ രാജ്യത്ത് നിന്നും നാടു കടത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.

കോടതിയുടെ ഇടപെടല്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇത് രാജ്യത്ത് ആയിരക്കണക്കിന് പൗരന്‍മാരുടെ ജീവനും സുരക്ഷക്കും ഭീഷണിയാവുന്ന ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി, നിയമമനുസരിച്ച് സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ കോടതി ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി സംരക്ഷണം സംബന്ധിച്ച യു.എന്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ അംഗമല്ലെന്നും, റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെ കോടതി തടയരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ബി.എസ്.എഫ് മുളക് പൊടിയും, സ്റ്റെന്‍ ഗ്രനേഡുകളും ഉപയോഗിച്ചുവെന്ന ആരോപണം കേന്ദ്രം തള്ളി. പാര്‍ലമെന്റ് നിയമം പാസാക്കാത്തതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ലങ്കന്‍ അഭയാര്‍ത്ഥികളെയും റോഹിംഗ്യകളെയും ഒരു പോലെ കാണാനാവില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിച്ചത് 1964ലെ ഇന്തോ-സിലോണ്‍ കരാര്‍ പ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html/feed 0
സിറിയയില്‍ കൂട്ടപാലായനം https://www.chandrikadaily.com/collective-flow-in-syriya.html https://www.chandrikadaily.com/collective-flow-in-syriya.html#respond Fri, 16 Mar 2018 15:12:56 +0000 http://www.chandrikadaily.com/?p=75179  

ദമസ്‌കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള്‍ കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ ഒരു സമൂഹം യാത്ര ചെയ്യുന്നത്. സിറിയയില്‍ നിന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നു പോകുന്നവരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് മരണം വിളിപ്പാടകലെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനതയുടെ കൂട്ടപാലായനം. അര ലക്ഷം പേര്‍ പാലായനം നടത്തിയെന്നാണ് പുറത്തു വരുന്ന നിഗമനം.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ആക്രമണങ്ങളാണ് നടന്നതെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ഗൂതയില്‍ വ്യോമാക്രമണത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ റഷ്യന്‍ പോര്‍വിമാനങ്ങളാണ് ആക്രമണം അഴിച്ചു വിട്ടത്. സിറിയയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഗൂതയ്ക്ക് സമീപത്തായിരുന്നു വ്യോമാക്രമണം. 100 പേര്‍ക്ക് പരിക്ക് പറ്റി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്‍ക്കിയാണ് ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്. തുര്‍ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 12 മില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമായി. നാല് ലക്ഷം പേര്‍ പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 മാര്‍ച്ച് മുതലാണ് ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാട്ടം തുടങ്ങിയത്. കിഴക്കന്‍ ഗൂതയില്‍ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്‍ നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.

]]>
https://www.chandrikadaily.com/collective-flow-in-syriya.html/feed 0
അഭയാര്‍ത്ഥി ബോട്ട് മുങ്ങി 100 പേരെ കാണാതായി https://www.chandrikadaily.com/100-people-missing-in-latest-refugee-shipwreck-off-libya.html https://www.chandrikadaily.com/100-people-missing-in-latest-refugee-shipwreck-off-libya.html#respond Wed, 10 Jan 2018 17:22:39 +0000 http://www.chandrikadaily.com/?p=64359  

ട്രിപ്പോളി: ലിബിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 279 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തി. അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകളിലൊന്നാണ് മുങ്ങിയത്. ബാക്കി ബോട്ടുകളിലുണ്ടായിരുന്നുവരെ സൈന്യം സുരക്ഷിതമായി കരക്കെത്തിച്ചു. രക്ഷപ്പെട്ടവരില്‍ 17 കുട്ടികളും 19 സ്ത്രീകളും പെടും.

കടല്‍ കടന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. 2017ല്‍ മാത്രം 3100റിലേറെ അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചിട്ടുണ്ടന്നാണ് യു.എന്‍ മൈഗ്രേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട്.

2011ലെ പ്രക്ഷോഭത്തില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത ശേഷം ലിബിയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തിലും ദാരിദ്ര്യത്തിലും നരകിക്കുന്ന ആയിരങ്ങള്‍ ലിബിയ വഴിയാണ് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

]]>
https://www.chandrikadaily.com/100-people-missing-in-latest-refugee-shipwreck-off-libya.html/feed 0