<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>registered &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/registered/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Dec 2025 08:00:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>registered &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം; സി.പി.എം നേതാവ് സയ്യിദ് അലി മജീദിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/misogynistic-speech-case-registered-against-cpm-leader-syed-ali-majeed.html</link>
					<comments>https://www.chandrikadaily.com/misogynistic-speech-case-registered-against-cpm-leader-syed-ali-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 07:58:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[leader]]></category>
		<category><![CDATA[registered]]></category>
		<category><![CDATA[speech]]></category>
		<category><![CDATA[SyedAliMajeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368995</guid>

					<description><![CDATA[സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറം തെന്നലയില്&#x200d; സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു. വനിതാ ലീഗ് പ്രവര്&#x200d;ത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്&#x200d;, ഭീഷണിപ്പെടുത്തല്&#x200d; തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗം വിവാദമായതോടെ സയ്യിദ് അലി മജീദ് ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.</p>
<p>മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്&#x200d;ഡില്&#x200d; വിജയിച്ച യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിക്കുവേണ്ടി പ്രവര്&#x200d;ത്തിച്ച വനിത ലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയായിരുന്നു പ്രസംഗം. സയ്യിദ് അലി മജീദിനെ തോല്&#x200d;പിക്കാന്&#x200d; വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്&#x200d; കാഴ്ചവെച്ചു എന്നാണ് സ്വീകരണയോഗത്തില്&#x200d; സയ്യിദ് അലി മജീദ് പ്രസംഗിച്ചത്.</p>
<p>&#8216;കല്യാണം കഴിക്കുമ്പോ തറവാട് നോക്കുന്നത് എന്തിനാണെന്നറിമോ? ഇത്തരം കാര്യങ്ങള്&#x200d;ക്കാണ് തറവാട് നോക്കുന്നത്. വനിതാ ലീഗിനെ പറയാന്&#x200d; പാടില്ല, ജമീലത്താത്ത മാസ്‌ക് വെച്ച് ഇറങ്ങിക്കഴിഞ്ഞാല്&#x200d; ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങന്&#x200d;മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേള്&#x200d;ക്കാന്&#x200d; ആണത്തവും ഉളുപ്പും ഉള്ളവന്&#x200d; മാത്രം ഈ പരിപാടിക്കിറങ്ങിയാല്&#x200d; മതി. അല്ലെങ്കില്&#x200d; വീട്ടുമ്മയായി കഴിഞ്ഞാല്&#x200d; മതി.</p>
<p>അന്യ ആണുങ്ങളുടെ മുന്നില്&#x200d; പോയി നിസ്സാരമായ ഒരു വോട്ടിനുവേണ്ടി, സെയ്തലവി മജീദിനെ തോല്&#x200d;പിക്കാന്&#x200d; വേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നില്&#x200d; കാഴ്ചവെക്കാനല്ല എന്ന് ഇവര്&#x200d; മനസ്സിലാക്കണം. ഞങ്ങളൊക്കെ മക്കളെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്&#x200d;ക്കൊക്കെ പ്രായപൂര്&#x200d;ത്തിയായ മക്കള്&#x200d; വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്&#x200d;ത്താക്കന്&#x200d;മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്&#8217; -എന്നിങ്ങനെയാണ് പ്രസംഗം.</p>
<p>പാര്&#x200d;ട്ടി ചുമതല താല്&#x200d;ക്കാലികമായി മറ്റൊരാള്&#x200d;ക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; ഇറങ്ങിയത്. ഈ വാര്&#x200d;ഡില്&#x200d; 20 ഓളം വനിതാലീഗ് പ്രവര്&#x200d;ത്തകരുടെ കൂട്ടായ്മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു. ഇതാണ് സി.പി.എം നേതാവിനെ പ്രകോപിപ്പിച്ചത്. അന്യപുരുഷന്&#x200d;മാര്&#x200d;ക്ക് മുന്നില്&#x200d; സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താന്&#x200d; വിമര്&#x200d;ശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവര്&#x200d;ക്ക് മുന്നില്&#x200d; പ്രദര്&#x200d;ശിപ്പിച്ചു എന്നാണ് താന്&#x200d; ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചിരുന്നു.</p>
<p>പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും പിന്നീട് സയ്യിദ് അലി മജീദ് ഖേദപ്രകടനത്തില്&#x200d; പറഞ്ഞു. കോപവും വികാരവും ചേര്&#x200d;ന്നപ്പോള്&#x200d; വാക്കുകള്&#x200d;ക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണക്കുന്ന ഒരാളാണ് താനെന്നുമാണ് സയ്യിദ് അലി മജീദ് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/misogynistic-speech-case-registered-against-cpm-leader-syed-ali-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; എവിടെയും ഇനി വാഹനം രജിസ്റ്റര്&#x200d; ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല</title>
		<link>https://www.chandrikadaily.com/vehicle-can-now-be-registered-anywhere-in-kerala-fixed-address-is-not-a-barrier.html</link>
					<comments>https://www.chandrikadaily.com/vehicle-can-now-be-registered-anywhere-in-kerala-fixed-address-is-not-a-barrier.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 14:45:20 +0000</pubDate>
				<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[registered]]></category>
		<category><![CDATA[vehicle]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321127</guid>

					<description><![CDATA[പുതിയ നിയമം വരുന്നതോടെ കാസര്&#x200d;കോട് ഉള്ള ഒരാള്&#x200d;ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്&#x200d; സ്വന്തമാക്കാന്&#x200d; സാധിക്കും.]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; മേല്&#x200d;വിലാസമുള്ള ഒരാള്&#x200d;ക്ക് സംസ്ഥാനത്തെ ഏത് ആര്&#x200d;.ടി.ഓഫീസിലും വാഹനം രജിസ്റ്റര്&#x200d; ചെയ്യാം. സ്ഥിരമായ മേല്&#x200d;വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്&#x200d; വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്&#x200d;വിലാസമുള്ള മേഖലയിലെ ആര്&#x200d;.ടി.ഓഫീസില്&#x200d; മാത്രമായിരുന്നു വാഹനം രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്&#x200d;കോട് ഉള്ള ഒരാള്&#x200d;ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്&#x200d; സ്വന്തമാക്കാന്&#x200d; സാധിക്കും.</p>
<p>ജോലി, ബിസിനസ് ആവശ്യങ്ങള്&#x200d;ക്ക് മാറി താമസിക്കേണ്ടിവരുന്നവര്&#x200d;ക്ക് പുതിയ നിയമം കൂടുതല്&#x200d; സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്&#x200d;. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്&#x200d;വിലാസ പരിധിയിലെ ഓഫീസില്&#x200d; രജിസ്റ്റര്&#x200d;ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തില്&#x200d; പ്രത്യേക രജിസ്ട്രേഷന്&#x200d; അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാല്&#x200d;, പ്രായോഗികമായി ചില ബുദ്ധിമുട്ടുകളും ഈ സംവിധാനത്തില്&#x200d; ഉണ്ടായേക്കുമെന്നുമാണ് വിലയിരുത്തല്&#x200d;.</p>
<p>കാസര്&#x200d;കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്&#x200d; ചെയ്യുകയും പിന്നീട് അത് കാസര്&#x200d;കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ആര്&#x200d;.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകള്&#x200d;. ഇതിനുപുറമെ, കെ.എല്&#x200d;.1, കെ.എല്&#x200d;.7, കെ.എല്&#x200d;.11 പോലെയുള്ള സ്റ്റാര്&#x200d; രജിസ്റ്റര്&#x200d; നമ്പറുകള്&#x200d;ക്ക് കൂടുതല്&#x200d; ആവശ്യക്കാര്&#x200d; എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്.</p>
<p>സ്ഥിരം മേല്&#x200d;വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്&#x200d; മോട്ടോര്&#x200d; വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്&#x200d; ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്&#x200d; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്&#x200d;വിലാസം, ഉയര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്&#x200d; വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്&#x200d; ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vehicle-can-now-be-registered-anywhere-in-kerala-fixed-address-is-not-a-barrier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതി ഇടപെട്ടു; വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി എം.എൽ.എ രാജാ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്</title>
		<link>https://www.chandrikadaily.com/the-court-intervened-mumbai-police-registered-a-case-against-bjp-mla-raja-singh-for-his-hate-speech.html</link>
					<comments>https://www.chandrikadaily.com/the-court-intervened-mumbai-police-registered-a-case-against-bjp-mla-raja-singh-for-his-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 06:17:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[court intervened]]></category>
		<category><![CDATA[mumbai police]]></category>
		<category><![CDATA[registered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294008</guid>

					<description><![CDATA[ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 25 ന് മീര നഗറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ സിങ് നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പരാ​മർശം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>മീര റോഡിൽ നടന്ന റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ തെലങ്കാന ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്.</p>
<p>വിദ്വേഷ പ്രസംഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് 5 പേർ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തത്. ഇവന്റ് ഓർഗനൈസർ നരേഷ് നൈലിനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.</p>
<p>ജനുവരി 21ന് മീര നഗറിൽ 2 മതവിഭാഗങ്ങൾക്കിടയിൽ കലാപം പുറപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 25 ന് മീര നഗറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ സിങ് നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പരാ​മർശം നടത്തിയത്. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.</p>
<p>രാജാ സിങ്ങിനും നരേഷ് നൈലിനും എതിരെ മീരാ റോഡ് പോലീസ് സെക്ഷൻ 153എ, സെക്ഷൻ 188,സെക്ഷൻ 295 എ, സെക്ഷൻ 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം ടി. രാജയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-court-intervened-mumbai-police-registered-a-case-against-bjp-mla-raja-singh-for-his-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദലിത് വിദ്യാര്&#x200d;ഥിയുടെ തലമുടി മുറിച്ച സംഭവം; പ്രധാനാധ്യാപികയ്‌ക്കെതിരെ ബാലാവകാശ കമ്മിഷന്&#x200d; കേസെടുത്തു</title>
		<link>https://www.chandrikadaily.com/dalit-students-hair-cut-incident-the-child-rights-commission-registered-a-case-against-the-headmistress.html</link>
					<comments>https://www.chandrikadaily.com/dalit-students-hair-cut-incident-the-child-rights-commission-registered-a-case-against-the-headmistress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 06:10:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Child Rights Commission]]></category>
		<category><![CDATA[dalit student]]></category>
		<category><![CDATA[hair cut incident]]></category>
		<category><![CDATA[registered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281101</guid>

					<description><![CDATA[പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എ ജി.എം.യു.പി സ്‌കൂള്&#x200d; പ്രധാനാധ്യാപിക ഷേര്&#x200d;ളി ജോസഫ് ഒളിവില്&#x200d; പോയിരുന്നു.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് ചിറ്റാരിക്കലിലെ സ്‌കൂളില്&#x200d; ദലിത് വിദ്യാര്&#x200d;ഥിയുടെ മുടി മുറിച്ച് പ്രധാനാധ്യാപികയ്‌ക്കെതിരെ ബാലാവകാശ കമ്മിഷന്&#x200d; കേസെടുത്തു. സംഭവത്തില്&#x200d; ചിറ്റാരിക്കല്&#x200d; പൊലീസ് എച്ച്. കാസര്&#x200d;കോട് ഡി.ഡി.ഇ എന്നിവരോട് റിപ്പോര്&#x200d;ട്ട് തേടി.</p>
<p>പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എ ജി.എം.യു.പി സ്‌കൂള്&#x200d; പ്രധാനാധ്യാപിക ഷേര്&#x200d;ളി ജോസഫ് ഒളിവില്&#x200d; പോയിരുന്നു. കാസര്&#x200d;കോട് സ്‌പെഷല്&#x200d; മൊബൈല്&#x200d; നിക്വാഡ് ഡിവൈഎസ്പി എ സതീഷ്‌കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ഈ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.</p>
<p>മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്&#x200d; അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-students-hair-cut-incident-the-child-rights-commission-registered-a-case-against-the-headmistress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയില്&#x200d; യുവാവിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/facebook-post-that-nipa-is-fake-a-case-has-been-registered-against-the-youth-in-koilandi.html</link>
					<comments>https://www.chandrikadaily.com/facebook-post-that-nipa-is-fake-a-case-has-been-registered-against-the-youth-in-koilandi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 15 Sep 2023 09:40:20 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[koyilandi]]></category>
		<category><![CDATA[Nipa is fake]]></category>
		<category><![CDATA[registered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274671</guid>

					<description><![CDATA[ഐടി ആക്ട് പ്രകാരമാണ് കേസ്]]></description>
										<content:encoded><![CDATA[<p>നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂര്&#x200d; ചെട്ട്യാംകണ്ടി അനില്&#x200d; കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്</p>
<p>നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്&#x200d; വന്&#x200d;കിട ഫാര്&#x200d;മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനില്&#x200d; കുമാര്&#x200d; പോസ്റ്റ് പിന്&#x200d;വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-post-that-nipa-is-fake-a-case-has-been-registered-against-the-youth-in-koilandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സനാതന വിവാദം സന്യാസിക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ്</title>
		<link>https://www.chandrikadaily.com/1tamil-nadu-police-registered-a-case-against-the-monk-in-the-sanatana-controversy.html</link>
					<comments>https://www.chandrikadaily.com/1tamil-nadu-police-registered-a-case-against-the-monk-in-the-sanatana-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 06 Sep 2023 16:01:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[registered]]></category>
		<category><![CDATA[Sanatana controversy]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273261</guid>

					<description><![CDATA[ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിൽ മധുര പോലീസ് ആണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുപിയിലെ സന്യാസി പരമഹംസ ആചാരിക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ് .ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിൽ മധുര പോലീസ് ആണ് കേസെടുത്തത്.</p>
<p>സനാതനധർമ്മം ജാതി വിവേചനത്തിന്റേതാണെന്നും അത് കൊറോണയും മലേറിയയും പോലെയാണെന്നും പറഞ്ഞ ഉദയ നിധിയുടെ തല വെട്ടുന്നവർക്ക് പത്തു കോടിയിലധികം രൂപ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ച മഹാരാജിനെതിരെ മധുര പോലീസ് കേസെടുക്കുകയായിരുന്നു.</p>
<p>ഉദയനിധിക്കെതിരെ ഡൽഹിയിലെ ബിജെപി നിയന്ത്രണ പോലീസും കേസെടുത്തിട്ടുണ്ട്. സംഭവം രാഷ്ട്രീയമായി മുതലെടുക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആഹ്വാനം ചെയ്തതിനിടയിലാണ് തമിഴ്നാട് പോലീസിന്റെ പുതിയ നീക്കം .ഡൽഹി &#8211; തമിഴ്നാട് പോലീസുകൾ പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് ഇതോടെ കാര്യങ്ങൾ എത്തുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1tamil-nadu-police-registered-a-case-against-the-monk-in-the-sanatana-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
