<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rejected &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rejected/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 01 Mar 2025 07:04:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rejected &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>താമരശ്ശേരിയിലെ വിദ്യാര്&#x200d;ത്ഥിയുടെ മരണം: കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്&#x200d;ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും</title>
		<link>https://www.chandrikadaily.com/students-death-in-thamarassery-childrens-bail-plea-rejected-sent-to-remedial-school.html</link>
					<comments>https://www.chandrikadaily.com/students-death-in-thamarassery-childrens-bail-plea-rejected-sent-to-remedial-school.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Mar 2025 07:04:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[remedial school]]></category>
		<category><![CDATA[Thamarassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331977</guid>

					<description><![CDATA[പരീക്ഷയെഴുതാനും വിദ്യാര്&#x200d;ഥികള്&#x200d;ക്ക് അവസരം നല്&#x200d;കും.]]></description>
										<content:encoded><![CDATA[<p>താമരശ്ശേരിയില്&#x200d; പത്താംക്ലാസ് വിദ്യാര്&#x200d;ഥി ഷഹബാസിന്റെ മരണത്തില്&#x200d; പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. 5 വിദ്യാര്&#x200d;ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്&#x200d;ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്&#x200d;ഥികള്&#x200d;ക്ക് അവസരം നല്&#x200d;കും.</p>
<p>ഷഹബാസിന്റെ മരണത്തില്&#x200d; സംസ്ഥാന ബാലാവകാശ കമ്മീഷന്&#x200d; സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്&#x200d;പേഴ്സണോടും ബാലാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d; വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്&#x200d;സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്&#x200d; ക്യാമ്പയിന്&#x200d; സംഘടിപ്പിക്കുമെന്നും മനോജ് കുമാര്&#x200d; പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്&#x200d;ഥി ഷഹബാസ് ക്രൂരമര്&#x200d;ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.</p>
<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; തീവ്ര പരിചരണ വിഭാഗത്തില്&#x200d; ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്&#x200d; ക്ലാസിലെ ഫെയര്&#x200d;വെല്&#x200d; പാര്&#x200d;ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്&#x200d;ക്കം സംഘര്&#x200d;ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റില്&#x200d; വട്ടോളി എം.ജെ ഹയര്&#x200d; സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്&#x200d; സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്&#x200d; ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്&#x200d; ഷഹബാസിനെ മര്&#x200d;ദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-death-in-thamarassery-childrens-bail-plea-rejected-sent-to-remedial-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനം; ബിരുദധാരികള്&#x200d;ക്കും അപേക്ഷിക്കാം; സര്&#x200d;ക്കാര്&#x200d; ഉത്തരവ് തള്ളി</title>
		<link>https://www.chandrikadaily.com/university-last-grade-appointment-graduates-can-also-apply-the-government-rejected-the-order.html</link>
					<comments>https://www.chandrikadaily.com/university-last-grade-appointment-graduates-can-also-apply-the-government-rejected-the-order.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Dec 2024 05:24:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Grade Appointment]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[university]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323558</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്&#x200d;ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്&#x200d;വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സര്&#x200d;വകലാശാലകളില്&#x200d; ലാസ്റ്റ് ഗ്രേഡ് സര്&#x200d;വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്&#x200d;ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്&#x200d;ക്കാര്&#x200d; ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്&#x200d; ഡിവിഷന്&#x200d; ബെഞ്ച് ഉത്തരവിട്ടു. ബിരുദധാരികള്&#x200d;ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിള്&#x200d; ബെഞ്ച് ഉത്തരവിനെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; തീര്&#x200d;പ്പാക്കിയാണ് ജസ്റ്റിസ് നരേന്ദ്രന്&#x200d;, ജസ്റ്റിസ് പിജിഅജിത് കുമാര്&#x200d; എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.</p>
<p>സര്&#x200d;ക്കാര്&#x200d; വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്&#x200d;ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്&#x200d;വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പരീക്ഷ നടത്തണം. എല്ലാ സര്&#x200d;വകലാശാലകളിലേക്കും ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ഒരുമിച്ച് നിയമനം നടത്താന്&#x200d; യോഗ്യത ഏകീകരിച്ചതില്&#x200d; അപാകമില്ലെന്നും ഡിവിഷന്&#x200d; ബെഞ്ച് വിലയിരുത്തി.</p>
<p>സര്&#x200d;വകലാശാലകളുടെ നിയമത്തില്&#x200d; ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികള്&#x200d; അപേക്ഷിക്കുന്നത് വിലക്കിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-last-grade-appointment-graduates-can-also-apply-the-government-rejected-the-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശ്ശൂര്&#x200d; പൂരം കലക്കല്&#x200d;: എഡിജിപിയുടെ അന്വേഷണ റിപ്പോര്&#x200d;ട്ട് തളളി, അജിത് കുമാറിനെതിരെയും അന്വേഷണത്തിന് ശുപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/thrissur-pooram-riot-adgps-investigation-report-rejected-ajith-kumar-also-recommended-for-investigation.html</link>
					<comments>https://www.chandrikadaily.com/thrissur-pooram-riot-adgps-investigation-report-rejected-ajith-kumar-also-recommended-for-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 07:32:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ajith kumar]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[thrissur pooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311029</guid>

					<description><![CDATA[പൂരം കലക്കലില്&#x200d; ബാഹ്യഇടപെടല്&#x200d; ഉണ്ടായിട്ടില്ലെന്ന എഡിജിപി എംആര്&#x200d; അജിത് കുമാറിന്റെ റിപ്പോര്&#x200d;ട്ടാണ്ആഭ്യന്തര സെക്രട്ടറി തളളിയത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പൂരം കലക്കലിനെക്കുറിച്ചുളള എഡിജിപി എം ആര്&#x200d; അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ട് തള്ളി. പൂരം കലക്കലില്&#x200d; ബാഹ്യഇടപെടല്&#x200d; ഉണ്ടായിട്ടില്ലെന്ന എഡിജിപി എംആര്&#x200d; അജിത് കുമാറിന്റെ റിപ്പോര്&#x200d;ട്ടാണ്ആഭ്യന്തര സെക്രട്ടറി തളളിയത്. വിഷയത്തില്&#x200d; വീണ്ടും അന്വേഷണം വേണമെന്ന് നിര്&#x200d;ദേശിക്കുകയും ചെയ്തു.</p>
<p>എഡിജിപി എം.ആര്&#x200d; അജിത്കുമാറിനെതിരെയും അന്വേഷണം നടത്താന്&#x200d; ആഭ്യന്തര സെക്രട്ടറി ശുപാര്&#x200d;ശ ചെയ്തു. ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാര്&#x200d;ശ. അതെസമയം പൂരം കലക്കലില്&#x200d; മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്&#x200d;ദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്&#x200d; അന്വേഷണം വന്നേക്കും.</p>
<p>പൂരം കലങ്ങിയതില്&#x200d; അട്ടിമറിയും ബാഹ്യ പ്രേരണയും ഇല്ലെന്നാണ് എഡിജിപിയുടെ റിപ്പോര്&#x200d;ട്ട്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ കുറിച്ചും വലിയ പരാമര്&#x200d;ശങ്ങളില്ല. എന്നാല്&#x200d; ദേവസ്വങ്ങളുടെ ഇടപെടലിനെ കുറിച്ച് നിശിത വിമര്&#x200d;ശനം എംആര്&#x200d; അജിത് കുമാറിന്റെ റിപ്പോര്&#x200d;ട്ടിലുണ്ട്. ആര്&#x200d;ക്കെതിരെയും നടപടിക്ക് റിപ്പോര്&#x200d;ട്ടില്&#x200d; ശുപാര്&#x200d;ശയുണ്ടായിരുന്നില്ല.</p>
<p>ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തിലടക്കം എഡിജിപിയുടെ റിപ്പോര്&#x200d;ട്ടിനെതിരെ സിപിഐ വലിയ വിമര്&#x200d;ശനമുയര്&#x200d;ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്&#x200d;ട്ട് തളളി പുതിയ അന്വേഷണത്തിന് സാഹചര്യം ഒരുങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-pooram-riot-adgps-investigation-report-rejected-ajith-kumar-also-recommended-for-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്‌രിവാളിനെ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/the-supreme-court-rejected-the-plea-seeking-removal-of-kejriwal-from-the-post-of-chief-minister.html</link>
					<comments>https://www.chandrikadaily.com/the-supreme-court-rejected-the-plea-seeking-removal-of-kejriwal-from-the-post-of-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 08:09:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[plea]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297523</guid>

					<description><![CDATA[കെജ്‌രിവാളിനെ അധികാരത്തില്&#x200d;നിന്ന് നീക്കാന്&#x200d; നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്&#x200d; ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.]]></description>
										<content:encoded><![CDATA[<p>മദ്യനയക്കേസില്&#x200d; ഇഡി അറസ്റ്റുചെയ്ത ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡല്&#x200d;ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്&#x200d;ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിനെ അധികാരത്തില്&#x200d;നിന്ന് നീക്കാന്&#x200d; നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്&#x200d; ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.</p>
<p>ഇഡിയുടെ അതിശക്തമായ എതിര്&#x200d;പ്പ് തള്ളി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണരംഗത്ത് സജീവമാകാനുള്ള കെജ്‌രിവാളിന്റെ അവകാശം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്&#x200d; ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.</p>
<p>മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്&#x200d;ഹി സെക്രട്ടറിയറ്റോ സന്ദര്&#x200d;ശിക്കരുത്, അത്യാവശ്യ സന്ദര്&#x200d;ഭങ്ങളിലല്ലാതെ ഔദ്യോഗിക ഫയലുകളില്&#x200d; ഒപ്പിടരുത്, മദ്യനയക്കേസിനെക്കുറിച്ച് പ്രസ്താവന അരുത്, സാക്ഷികളുമായി സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകള്&#x200d; പരിശോധിക്കാന്&#x200d; പാടില്ല, ജൂണ്&#x200d; രണ്ടിന് കീഴടങ്ങണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-rejected-the-plea-seeking-removal-of-kejriwal-from-the-post-of-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കുടിശിക തീര്&#x200d;ക്കാന്&#x200d; 57 കോടി അനുവദിക്കണം’; പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്</title>
		<link>https://www.chandrikadaily.com/57-crore-should-be-allocated-to-settle-the-house-the-finance-department-rejected-the-police-chiefs-request.html</link>
					<comments>https://www.chandrikadaily.com/57-crore-should-be-allocated-to-settle-the-house-the-finance-department-rejected-the-police-chiefs-request.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Apr 2024 12:25:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allocated]]></category>
		<category><![CDATA[finance department]]></category>
		<category><![CDATA[rejected]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294232</guid>

					<description><![CDATA[26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്&#x200d;ക്ക് മാത്രം 200 കോടി രൂപ നല്&#x200d;കാനുണ്ട്.]]></description>
										<content:encoded><![CDATA[<p>കുടിശിക തീര്&#x200d;ക്കാന്&#x200d; 57 കോടി അനുവദിക്കണമെന്നുള്ള സംസ്ഥാന പൊലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളി. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശിക തീര്&#x200d;ക്കാന്&#x200d; പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകള്&#x200d;ക്ക് മാത്രം 200 കോടി രൂപ നല്&#x200d;കാനുണ്ട്.</p>
<p>എന്നാല്&#x200d; സംസ്ഥാന പൊലീസിന്റെ ആവശിത്തിനോട് അനുകൂലമല്ല ധനവകുപ്പിന്റെ നിലപാട്. ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികയ്ക്ക് കാരണം.</p>
<p>ഇതാണ് കുടിശികയുണ്ടാകാന്&#x200d; കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകള്&#x200d; ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്&#x200d;ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/57-crore-should-be-allocated-to-settle-the-house-the-finance-department-rejected-the-police-chiefs-request.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടീലെ വാലെ മസ്ജിദ് കേസ് നിലനിൽക്കുമെന്ന് ലഖ്‌നൗ കോടതി; കേസ് തള്ളണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം തള്ളി</title>
		<link>https://www.chandrikadaily.com/lucknow-court-says-teele-wale-masjid-case-will-stand-the-demand-of-the-muslim-section-to-dismiss-the-case-was-rejected.html</link>
					<comments>https://www.chandrikadaily.com/lucknow-court-says-teele-wale-masjid-case-will-stand-the-demand-of-the-muslim-section-to-dismiss-the-case-was-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Feb 2024 12:56:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[LUCKNOW COURT]]></category>
		<category><![CDATA[Muslim section]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[Teele Wale Masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291768</guid>

					<description><![CDATA[1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഉയർത്തിയുള്ള മുസ്‌ലിം പക്ഷത്തിന്റെ എതിർപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ കേസ് തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ]]></description>
										<content:encoded><![CDATA[<div> ടീലെ വാലെ മസ്ജിദ് കേസ് നിലനിർത്തുന്നതിനെതിരെ മുസ്‌ലിം വിഭാഗം നൽകിയ ഹരജി തള്ളി ലഖ്‌നൗ ജില്ലാ കോടതി. മസ്ജിദ് വളപ്പിലെ ശേഷ് നാഗേഷ് ടീലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുവാനുള്ള അവകാശം തേടി ഹിന്ദുവിഭാഗം നൽകിയ കേസ് നിലനിർത്താൻ 2023ൽ കീഴ്ക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.</div>
<div></div>
<div>ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹരജിയാണ് അഡീഷണൽ ജില്ലാ കോടതി തള്ളിയത്.</p>
<div>തെളിവുകൾ രേഖപ്പെടുത്താതെ, 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഉയർത്തിയുള്ള മുസ്‌ലിം പക്ഷത്തിന്റെ എതിർപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ കേസ് തള്ളിക്കളയാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ചരിത്രരേഖകൾ പ്രകാരം 16ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ടീലെ വാലി മസ്ജിദ്.</div>
</div>
<div></div>
<div>
<div>പുരാതന സനാതന പൈതൃക കേന്ദ്രമായ ലക്ഷ്മൺ ടീല ആസ്ഥാനമായ പ്രദേശമാണ് ലഖ്‌നൗ എന്നും മുസ്‌ലിങ്ങൾ ഇവിടെ പള്ളിയാക്കി മാറ്റിയെന്നും അഖില ഭാരത ഹിന്ദു മഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി ആരോപിച്ചു. തുടർന്ന് ഹിന്ദുക്കൾ ഇവിടെ നിന്ന് മാറിത്താമസിച്ചു എന്നും ആരാധനക്കുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്നും ചതുർവേദി പറയുന്നു.</div>
<div>അയോധ്യ വിധിയെ തുടർന്ന് മറ്റു സനാതന പൈതൃക കേന്ദ്രങ്ങളായ മഥുര, കാശി, ലക്ഷ്മൺ ടീല, താജ് മഹൽ, ഖുതബ് മിനാർ എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും ചതുർവേദി പറഞ്ഞു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lucknow-court-says-teele-wale-masjid-case-will-stand-the-demand-of-the-muslim-section-to-dismiss-the-case-was-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി; പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തളളി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/mansoor-ali-khan-hit-again-the-high-court-rejected-the-request-to-stay-the-order-to-pay-the-fine.html</link>
					<comments>https://www.chandrikadaily.com/mansoor-ali-khan-hit-again-the-high-court-rejected-the-request-to-stay-the-order-to-pay-the-fine.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 12:11:40 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[mansoor ali khan]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289320</guid>

					<description><![CDATA[പിഴ അടയ്ക്കാമെന്ന് മൻസൂർ സമ്മതിച്ചിരുന്നുവെന്നും പിന്നീട് ആ ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>മാനനഷ്ടകേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നടൻ മൻസൂർ അലി ഖാന്റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. കേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ല. പിഴ അടയ്ക്കാമെന്ന് മൻസൂർ സമ്മതിച്ചിരുന്നുവെന്നും പിന്നീട് ആ ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.</p>
<p>സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനും കോടതി നിർദേശം നൽകി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.</p>
<p>നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവർ രൂക്ഷമായ ഭാഷയിൽ നടനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൻസൂർ മാനനഷ്ട കേസ് നല്&#x200d;കിയത്. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്&#x200d;ക്കെതിരെ യഥാര്&#x200d;ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടിരുന്നു.</p>
<p>താന്&#x200d; തമാശയായി പറഞ്ഞ കാര്യങ്ങള്&#x200d; എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്&#x200d;ത്തിയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്&#x200d;സൂര്&#x200d; അലി ഖാന്&#x200d; കോടതിയിലെത്തിയത്. ഒരു കോടി രൂപയാണ് മന്&#x200d;സൂര്&#x200d; അലി ഖാന്&#x200d; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.</p>
<p>എന്നാൽ പ്രശസ്തിക്കു വേണ്ടിയാണ് നടന്&#x200d; കേസുമായി സമീപിച്ചതെന്ന് വിമര്&#x200d;ശിച്ച കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. നടന്റെ സ്ത്രീ വിരുദ്ധ പരാമര്&#x200d;ശത്തില്&#x200d; കേസ് നല്&#x200d;കേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.</p>
<p>പിഴത്തുക രണ്ടാഴ്ചക്കകം അഡയാര്&#x200d; കാന്&#x200d;സര്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന് നല്&#x200d;കാനും ഉത്തരവിട്ടു. അന്ന് മൻസൂർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സിംഗില്&#x200d; ബഞ്ചിന്&#x200d;റെ ഉത്തരവിന് എതിരെ ഡിവിഷന്&#x200d; ബഞ്ചിനെ മൻസൂർ അലി ഖാന്&#x200d; സമീപിച്ചു. ആ ഹരജിയിന്മേലാണ് മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mansoor-ali-khan-hit-again-the-high-court-rejected-the-request-to-stay-the-order-to-pay-the-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഇലക്ട്രിക് ബസുകൾ ലാഭത്തില്&#x200d;’; ഗണേഷ്കുമാറിന്റെ വാദങ്ങൾ തള്ളി കെഎസ്ആര്&#x200d;ടിസി</title>
		<link>https://www.chandrikadaily.com/electric-buses-in-profit-ksrtc-rejected-ganeshkumars-arguments.html</link>
					<comments>https://www.chandrikadaily.com/electric-buses-in-profit-ksrtc-rejected-ganeshkumars-arguments.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jan 2024 06:10:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ELECTRIC BUS]]></category>
		<category><![CDATA[ganesh kumar]]></category>
		<category><![CDATA[GANESHKUMAR]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[rejected]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288540</guid>

					<description><![CDATA[മുന്&#x200d; മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്&#x200d;ക്കുലര്&#x200d; പദ്ധതി നഷ്ടമാണെന്നാണ് പിന്&#x200d;ഗാമി കെ.ബി. ഗണേഷ്‌കുമാര്&#x200d; കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ഇലക്ട്രിക് ബസുകള്&#x200d; ലാഭകരമെന്ന് കെഎസ്ആര്&#x200d;ടിസിയുടെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ട്. ഒന്&#x200d;പത് മാസത്തെ ലാഭം 2.88 കോടിയാണ് .ഈ കാലയളവില്&#x200d; 18901 സര്&#x200d;വീസ് നടത്തിയത്.ഒരു കിലോമീറ്റര്&#x200d; ഓടാന്&#x200d; 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു.36.66 രൂപ ശരാശരി വരുമാനം ലഭിച്ചു.ചെലവുകള്&#x200d; കഴിഞ്ഞ് കി.മിറ്റരിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>ഇലക്ട്രിക് ബസുകള്&#x200d; ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വാദം തള്ളുന്നതാണ് ഇപ്പോള്&#x200d; പുറത്തുവന്ന കെഎസ്ആര്&#x200d;ടിസി വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ട്. മുന്&#x200d; മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്&#x200d;ക്കുലര്&#x200d; പദ്ധതി നഷ്ടമാണെന്നാണ് പിന്&#x200d;ഗാമി കെ.ബി. ഗണേഷ്‌കുമാര്&#x200d; കണ്ടെത്തിയത്. ഇനി ഇലട്രിക് ബസുകള്&#x200d; വാങ്ങേണ്ടെന്നും നിലവില്&#x200d; സിറ്റി സര്&#x200d;വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും ഗണേഷ് കുമാര്&#x200d; പറഞ്ഞിരുന്നു. ഒപ്പം നിലവിലോടുന്ന റൂട്ടുകള്&#x200d; പുനക്രമീകരിക്കാന്&#x200d; പദ്ധതിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.</p>
<p>ഒരു ഇബസിന്റെ വിലയ്ക്ക് നാല് ഡീസല്&#x200d; ബസ് വാങ്ങാം. അതാകുമ്പോള്&#x200d; മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇബസുകള്&#x200d; 10 രൂപ ടിക്കറ്റില്&#x200d; ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്&#x200d;.ടി.സി.യുടെ ഡീസല്&#x200d; ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്&#x200d; നിലപാടെടുത്തിരുന്നു. സംഭവം വിവാദമായതോടെ തലസ്ഥാനം നെഞ്ചേറ്റിയ സര്&#x200d;വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് എംഎല്&#x200d;എ വികെ പ്രശാന്ത് നിലപാടെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electric-buses-in-profit-ksrtc-rejected-ganeshkumars-arguments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനിക്കെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ട്: സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി തള്ളി</title>
		<link>https://www.chandrikadaily.com/hindenburg-report-against-adani-petition-for-independent-probe-rejected.html</link>
					<comments>https://www.chandrikadaily.com/hindenburg-report-against-adani-petition-for-independent-probe-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jan 2024 06:09:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[Hindenburg report]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[rejected]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287177</guid>

					<description><![CDATA[സെബിയുടെ നിയന്ത്രണാധികാരങ്ങളില്&#x200d; ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; അദാനിക്ക് ആശ്വാസം. ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി. സെബിയുടെ നിയന്ത്രണാധികാരങ്ങളില്&#x200d; ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു.</p>
<p>അന്വേഷണം സെബിയില്&#x200d; നിന്ന് മാറ്റേണ്ടതില്ലെന്നും 2 അന്വേഷണങ്ങള്&#x200d; മൂന്ന് മാസത്തിനകം പൂര്&#x200d;ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില്&#x200d; സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്. വിഷയത്തില്&#x200d; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്&#x200d;ജിയിലാണ് വിധി.</p>
<p>നിക്ഷേപകരുടെ താല്&#x200d;പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില്&#x200d; മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവില്&#x200d; ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.</p>
<p>ഹിഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് സമ്പൂര്&#x200d;ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി ഹര്&#x200d;ജിക്കാരെയും വിമര്&#x200d;ശിച്ചു. ഹര്&#x200d;ജി മതിയായ ഗവേഷണം നടത്താതെയാണെന്നും കാമ്പില്ലാത്ത റിപ്പോര്&#x200d;ട്ടിനെ ഹര്&#x200d;ജിക്കാര്&#x200d; ആശ്രയിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യമായ തെളിവ് നല്&#x200d;കാന്&#x200d; ഹര്&#x200d;ജിക്കാര്&#x200d;ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്&#x200d;ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.</p>
<p>അദാനി ഗ്രൂപ്പ് ഓഹരികള്&#x200d; വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട്. കഴിഞ്ഞ തവണ ഹര്&#x200d;ജിയില്&#x200d; വാദം കേള്&#x200d;ക്കവെ നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആന്&#x200d;ഡ് എക്സ്ചേഞ്ച് ബോര്&#x200d;ഡ് ഓഫ് ഇന്ത്യ അന്വേഷണത്തെയും സംശയിച്ച ഹര്&#x200d;ജിക്കാരുടെ നിലപാടിനെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. തെളിവുകള്&#x200d; ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.</p>
<p>2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. തുടര്&#x200d;ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന്&#x200d; ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് 14നുള്ളില്&#x200d; അന്വേഷണം നടത്താന്&#x200d; സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നില്ല.</p>
<p>തുടര്&#x200d;ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്&#x200d;ന്നിരുന്നു. ഇതില്&#x200d; അന്തിമവാദം കേള്&#x200d;ക്കുന്നതിനിടെയാണ് സെബിയുടെയും വിദഗ്ധ സമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.</p>
<p>ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്&#x200d; കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ടെന്നും ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്&#x200d;ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindenburg-report-against-adani-petition-for-independent-probe-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധുര ഷാഹി ഈദ്ഗാഹ് മസ്ജിദ്: അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി</title>
		<link>https://www.chandrikadaily.com/madurai-shahi-eidgah-masjid-the-allahabad-high-court-rejected-the-plea-to-stay-the-verdict.html</link>
					<comments>https://www.chandrikadaily.com/madurai-shahi-eidgah-masjid-the-allahabad-high-court-rejected-the-plea-to-stay-the-verdict.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 15 Dec 2023 09:57:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[Madurai Shahi Eidgah Masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rejected]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285743</guid>

					<description><![CDATA[ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കാന്&#x200d; മാറ്റി.]]></description>
										<content:encoded><![CDATA[<p>മധുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സര്&#x200d;വേ നടത്താമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലവില്&#x200d; സ്റ്റേ ചെയ്യാന്&#x200d; കഴിയില്ലെന്ന് സുപ്രീം കോടതി. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കാന്&#x200d; മാറ്റി. മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെ ആയിരുന്നു സുപ്രിം കോടതി വ്യക്തമാക്കിയത്.</p>
<p>അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്മ മരവിപ്പിക്കണമെന്നായിരുന്നു ഹര്&#x200d;ജിക്കാരുടെ ആവശ്യം. എന്നാല്&#x200d;, മറ്റൊരു ഹരജി പരിഗണനയില്&#x200d; ഉണ്ടെന്നും ഹൈക്കോടതി ഉത്തരവ് കൈവശമില്ലെന്നും ചൂണ്ടിക്കാട്ടി കേസ് സുപ്രിം കോടതി മാറ്റിവെക്കുകയായിരുന്നു.</p>
<p>കേസ് പരിഗണിക്കുന്ന അവസരത്തില്&#x200d; പരാതികള്&#x200d; വിശദമായി ബോധിപ്പിക്കാമെന്നും സുപ്രിംകോടതി മസ്ജിദ് കമ്മിറ്റി അഭിഭാഷകനെ അറിയിച്ചു. സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഇന്നലെയാണ് ഷാഹി ഈദ്ഗാഹ് മസ്ജിദില്&#x200d; സര്&#x200d;വേ നടത്താന്&#x200d; അലഹബാദ് ഹൈക്കോടതി അനുമതി നല്&#x200d;കിയത്.</p>
<p>സര്&#x200d;വേ നടത്താന്&#x200d; മൂന്നംഗ അഭിഭാഷക കമ്മീഷണര്&#x200d;മാരെ നിയമിക്കാനും കോടതിയില്&#x200d; തീരുമാനമായിരുന്നു. തുടര്&#x200d;നടപടികള്&#x200d; ഡിസംബര്&#x200d; 18ന് കോടതി വീണ്ടും വാദം കേള്&#x200d;ക്കുമ്പോള്&#x200d; തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.</p>
<p>ഈദ്ഗാഹ് മസ്ജിദില്&#x200d; ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്&#x200d;ഥ സ്ഥാനമറിയാന്&#x200d; അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആയിരുന്നു ശ്രീകൃഷ്ണ ജന്&#x200d;മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നത്.</p>
<p>നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്&#x200d;ന്നുള്ള ഗ്യാന്&#x200d;വാപി പള്ളി സമുച്ചയത്തില്&#x200d; അഭിഭാഷകസംഘം നടത്തിയ സര്&#x200d;വേയുടെ അതേമാതൃകയിലുള്ള സര്&#x200d;വേ ആയിരിക്കും ഷാഹി ഈദ്ഗാഹ് മസ്ജിദിലും നടക്കുക.</p>
<p>മസ്ജിദിന്റെ വാദങ്ങള്&#x200d; തള്ളിക്കളഞ്ഞാണ് സര്&#x200d;വേക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്&#x200d;കിയതെന്ന് ഹരജിക്കാര്&#x200d;ക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ശങ്കര്&#x200d; ജെയിന്&#x200d; പറഞ്ഞിരുന്നു. മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്&#x200d;ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്.</p>
<p>13.37 ഏക്കര്&#x200d; വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകര്&#x200d;ത്താണ് മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബ് 1669-70 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം. പള്ളിസമുച്ചയം പൊളിച്ച് അവിടെ തങ്ങള്&#x200d;ക്ക് ആരാധന നടത്താന്&#x200d; അവസരം നല്&#x200d;കണമെന്നും ഹരജിക്കാര്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madurai-shahi-eidgah-masjid-the-allahabad-high-court-rejected-the-plea-to-stay-the-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
