<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>reliance &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/reliance/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Nov 2025 06:00:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>reliance &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി</title>
		<link>https://www.chandrikadaily.com/money-laundering-anil-ambanis-properties-worth-rs-3000-crore-have-been-seized-by-ed.html</link>
					<comments>https://www.chandrikadaily.com/money-laundering-anil-ambanis-properties-worth-rs-3000-crore-have-been-seized-by-ed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Nov 2025 06:00:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anilambani]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361621</guid>

					<description><![CDATA[റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 3,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. 
]]></description>
										<content:encoded><![CDATA[<p>റിലയന്&#x200d;സ് ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; അനില്&#x200d; അംബാനിയുടെ ഗ്രൂപ്പ് കമ്പനികള്&#x200d;ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്&#x200d; അന്വേഷണത്തിന്റെ ഭാഗമായി എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 3,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്&#x200d; കണ്ടുകെട്ടിയതായി റിപ്പോര്&#x200d;ട്ട്. </p>
<p>കള്ളപ്പണം വെളുപ്പിക്കല്&#x200d; തടയല്&#x200d; നിയമത്തിന് (പിഎംഎല്&#x200d;എ) കീഴില്&#x200d; ഏജന്&#x200d;സി നാല് താല്&#x200d;ക്കാലിക അറ്റാച്ച്‌മെന്റ് ഉത്തരവുകള്&#x200d; പുറപ്പെടുവിച്ചു. കണ്ടുകെട്ടിയ സ്വത്തുക്കളില്&#x200d; മുംബൈയിലെ പാലി ഹില്ലിലുള്ള അംബാനിയുടെ വസതിയും വിവിധ റിലയന്&#x200d;സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പാര്&#x200d;പ്പിട, വാണിജ്യ ആസ്തികളും ഉള്&#x200d;പ്പെടുന്നു.</p>
<p>ഡല്&#x200d;ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ നിരവധി സ്വത്തുക്കളും ഡല്&#x200d;ഹിയിലെ മഹാരാജ രഞ്ജിത് സിംഗ് മാര്&#x200d;ഗിലുള്ള റിലയന്&#x200d;സ് സെന്ററിന്റെ ഒരു പ്ലോട്ടും പിടിച്ചെടുത്തിട്ടുണ്ട്. കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 3,084 കോടി രൂപയാണെന്ന് പിടിഐ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഫണ്ട് വകമാറ്റവുമായി ബന്ധപ്പെട്ട കേസ്</p>
<p>റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സ് ലിമിറ്റഡും (ആര്&#x200d;എച്ച്എഫ്എല്&#x200d;) റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡും (ആര്&#x200d;സിഎഫ്എല്&#x200d;) സമാഹരിച്ച പൊതുഫണ്ട് വകമാറ്റി വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2017-നും 2019-നും ഇടയില്&#x200d;, യെസ് ബാങ്ക് RHFL-ല്&#x200d; 2,965 കോടി രൂപയും RCFL-ല്&#x200d; 2,045 കോടി രൂപയും വിവിധ ഉപകരണങ്ങളിലൂടെ നിക്ഷേപിച്ചു. എന്നിരുന്നാലും, 2019 ഡിസംബറോടെ, ഈ നിക്ഷേപങ്ങള്&#x200d; &#8216;പ്രവര്&#x200d;ത്തിക്കാത്തത്&#8217; ആയിത്തീര്&#x200d;ന്നു, RHFL-ന് ?1,353.50 കോടിയും ആര്&#x200d;സിഎഫ്എല്ലിന് ?1,984 കോടിയും കുടിശ്ശികയുണ്ട്, ഇഡി പറയുന്നു.</p>
<p>റിലയന്&#x200d;സ് ഇന്&#x200d;ഫ്രാസ്ട്രക്ചര്&#x200d; ഉള്&#x200d;പ്പെടെ ഒന്നിലധികം റിലയന്&#x200d;സ് ഗ്രൂപ്പ് കമ്പനികള്&#x200d; ഉള്&#x200d;പ്പെട്ട 17,000 കോടി രൂപയിലധികം വരുന്ന സാമ്പത്തിക ക്രമക്കേടുകളും വായ്പ വകമാറ്റങ്ങളും സംബന്ധിച്ച വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഏറ്റവും പുതിയ നടപടി.</p>
<p>ഈ വര്&#x200d;ഷം ഓഗസ്റ്റില്&#x200d; അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അതിനുമുമ്പ്, ജൂലൈ 24 ന്, ഏജന്&#x200d;സി 50 കമ്പനികളുമായി ബന്ധപ്പെട്ട 35 സ്ഥലങ്ങളിലും ഇയാളുടെ ബിസിനസ് ഗ്രൂപ്പിലെ മുതിര്&#x200d;ന്ന എക്‌സിക്യൂട്ടീവുകള്&#x200d; ഉള്&#x200d;പ്പെടെ 25 വ്യക്തികളിലും പരിശോധന നടത്തിയിരുന്നു.</p>
<p>യെസ് ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്</p>
<p>യെസ് ബാങ്ക് വായ്പ തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജൂലൈയില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനില്&#x200d; അംബാനിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്&#x200d; റെയ്ഡ് നടത്തിയിരുന്നു*. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റിലയന്&#x200d;സ് കമ്മ്യൂണിക്കേഷനെ &#8216;വഞ്ചന&#8217; എന്ന് തരംതിരിക്കുകയും അനില്&#x200d; അംബാനിയുടെ പേര് സഹിതം ഇക്കാര്യം റിസര്&#x200d;വ് ബാങ്കിന് (ആര്&#x200d;ബിഐ) റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; തീരുമാനിക്കുകയും ചെയ്തതിനെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>റിലയന്&#x200d;സ് അനില്&#x200d; അംബാനി ഗ്രൂപ്പിലെ കമ്പനികള്&#x200d;ക്ക് വലിയ വായ്പകള്&#x200d; അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രമോട്ടര്&#x200d;മാര്&#x200d;ക്ക് അവരുടെ സ്വകാര്യ അക്കൗണ്ടുകളില്&#x200d; പണം ലഭിച്ചിട്ടുണ്ടാകാമെന്ന് പ്രാഥമിക കണ്ടെത്തലുകള്&#x200d; സൂചിപ്പിച്ചിരുന്നു, ഇത് സാധ്യമായ ക്വിഡ് പ്രോ ക്വോ ക്രമീകരണങ്ങളെ സൂചിപ്പിക്കുന്നു.<br />
കൈക്കൂലി, പഴയ രേഖകള്&#x200d;</p>
<p>ബാങ്ക് ഉദ്യോഗസ്ഥര്&#x200d;ക്ക് കൈക്കൂലി നല്&#x200d;കിയതായും ക്രെഡിറ്റ് അപ്രൂവല്&#x200d; മെമ്മോറാണ്ടം (സിഎഎം) പോലുള്ള ചില പ്രധാന വായ്പ അംഗീകാര രേഖകള്&#x200d; പഴയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്&#x200d; സംശയിച്ചു. ബാങ്കിന്റെ ഇന്റേണല്&#x200d; ക്രെഡിറ്റ് പോളിസികള്&#x200d; ലംഘിച്ച് കൃത്യമായ ജാഗ്രതയില്ലാതെ നിരവധി നിക്ഷേപങ്ങള്&#x200d; നടത്തിയതായും ഏജന്&#x200d;സി കണ്ടെത്തിയിട്ടുണ്ട്.</p>
<p>യെസ് ബാങ്ക് 2017 നും 2019 നും ഇടയില്&#x200d; നല്&#x200d;കിയ ഏകദേശം 3,000 കോടി രൂപയുടെ വായ്പകള്&#x200d; ഷെല്&#x200d; കമ്പനികളിലേക്കും ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടുവെന്നാരോപിച്ച് പരിശോധനയിലാണ്. ചില യെസ് ബാങ്ക് എക്‌സിക്യൂട്ടീവുകള്&#x200d;ക്ക് അനുമതി നല്&#x200d;കല്&#x200d; പ്രക്രിയയില്&#x200d; കിക്ക്ബാക്ക് ലഭിച്ചിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.</p>
<p>നേരത്തെ നടത്തിയ അന്വേഷണത്തില്&#x200d; വന്&#x200d;തോതിലുള്ള വായ്പാ ക്രമക്കേടുകള്&#x200d; കണ്ടെത്തിയിരുന്നു</p>
<p>സാമ്പത്തികമായി ദുര്&#x200d;ബലരായ കമ്പനികള്&#x200d;ക്ക് നല്&#x200d;കിയ വായ്പകള്&#x200d;, കാലഹരണപ്പെട്ട രേഖകള്&#x200d;, ഔദ്യോഗിക അനുമതിക്ക് മുമ്പുതന്നെ വിതരണം ചെയ്തതടക്കം നിരവധി ചെങ്കൊടികള്&#x200d; ഇഡി ഫ്‌ലാഗ് ചെയ്തിട്ടുണ്ട്. കടം വാങ്ങുന്ന സ്ഥാപനങ്ങള്&#x200d;ക്കിടയില്&#x200d; കിട്ടാക്കടങ്ങളും ഓവര്&#x200d;ലാപ്പിംഗ് ഡയറക്ടര്&#x200d;ഷിപ്പുകളുടേയും &#8216;നിത്യഹരിത&#8217; ത്തിലേക്കും ഏജന്&#x200d;സി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.</p>
<p>2020ല്&#x200d;, അനില്&#x200d; അംബാനിയുടെ കമ്പനികള്&#x200d;ക്ക് യെസ് ബാങ്ക് നല്&#x200d;കിയ 12,500-12,800 കോടി രൂപയുടെ വായ്പകളെക്കുറിച്ച് ഏജന്&#x200d;സി അന്വേഷണം ആരംഭിച്ചു. ബാങ്കിന്റെ തകര്&#x200d;ച്ചയും അതിന്റെ സ്ഥാപകന്&#x200d; റാണാ കപൂറിനെതിരെ കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസും 4,300 കോടി രൂപ കിക്ക്ബാക്ക് കൈപ്പറ്റിയതിന് പിന്നാലെയാണ് അന്വേഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/money-laundering-anil-ambanis-properties-worth-rs-3000-crore-have-been-seized-by-ed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബാനിയുടെ ആസ്തിയിടിഞ്ഞു; കോടീശ്വര പട്ടികയില്&#x200d; ഒമ്പതാം സ്ഥാനത്തേക്ക് വീണു</title>
		<link>https://www.chandrikadaily.com/mukesh-ambani-loses-7-billion-as-oil-sinks-reliance-shares.html</link>
					<comments>https://www.chandrikadaily.com/mukesh-ambani-loses-7-billion-as-oil-sinks-reliance-shares.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 03 Nov 2020 06:24:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Forbs]]></category>
		<category><![CDATA[Mukesh Ambani]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165716</guid>

					<description><![CDATA[ആറില്&#x200d; നിന്നാണ് റിലയന്&#x200d;സ് ചെയര്&#x200d;മാന്&#x200d; മൂന്നു സ്ഥാനം താഴേക്കു വീണത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസ് ചെയര്&#x200d;മാന്&#x200d; മുകേഷ് അംബാനിക്ക് ഓഹരി വിപണികളില്&#x200d; തിരിച്ചടി. റിലയന്&#x200d;സിന്റെ ഓഹരി മൂല്യത്തില്&#x200d; ഒമ്പതു ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. ഇതോടെ ഫോബ്‌സിന്റെ അതിസമ്പന്ന പട്ടികയില്&#x200d; അംബാനി ഒമ്പതാം സ്ഥാനത്തേക്ക് വീണു. ആറില്&#x200d; നിന്നാണ് റിലയന്&#x200d;സ് ചെയര്&#x200d;മാന്&#x200d; മൂന്നു സ്ഥാനം താഴേക്കു വീണത്.</p>
<p>ഫോബ്‌സിന്റെ തത്സമയ പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യണ്&#x200d; ഡോളര്&#x200d; കുറഞ്ഞ് 71.5 ബില്യണ്&#x200d; ഡോളറായി. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്&#x200d; ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തില്&#x200d; 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം.</p>
<p>ജൂലായ-്‌സെപ്റ്റംബര്&#x200d; പാദത്തിലെ അറ്റാദായത്തില്&#x200d; 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്&#x200d; റിലയന്&#x200d;സ് ഓഹരികള്&#x200d; വിറ്റഴിച്ചത്. കമ്പനിയിലേക്ക് വന്&#x200d;തോതില്&#x200d; വിദേശ നിക്ഷേപം എത്തിയതിന് പിന്നാലെ ഓഹരി വില 2369 രൂപവരെ ഉയര്&#x200d;ന്നിരുന്നു. മാര്&#x200d;ച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയില്&#x200d;നിന്നായിരുന്നു ഈ കുതിപ്പ്.</p>
<p>ക്രൂഡ് ഓയില്&#x200d; വിപണിയിലും റിലയന്&#x200d;സിന് വന്&#x200d; തകര്&#x200d;ച്ചയാണ് നേരിട്ടത്. ഡിമാന്&#x200d;ഡ് കുറഞ്ഞതോടെ ക്രൂഡ് ഓയില്&#x200d; ബാരല്&#x200d; ഒന്നിനു മുകളില്&#x200d; കമ്പനിക്കു കിട്ടിയത് 5.7 ഡോളര്&#x200d; മാത്രമാണ്. മുന്&#x200d; വര്&#x200d;ഷം ഇതേസമയത്ത് ഇത് 9.4 ഡോളറായിരുന്നു.</p>
<p>ഫോബ്‌സ് പട്ടികയില്&#x200d; ആമസോണ്&#x200d; മേധാവി ജെഫ് ബെസോസാണ് ഒന്നാമന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukesh-ambani-loses-7-billion-as-oil-sinks-reliance-shares.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്ങനെ വിട്ടു കൊടുക്കില്ല; അംബാനിക്കെതിരെ കോടതി കയറി ആമസോണ്&#x200d;</title>
		<link>https://www.chandrikadaily.com/amazon-legal-notice-india-future-group-deal-reliance-retai.html</link>
					<comments>https://www.chandrikadaily.com/amazon-legal-notice-india-future-group-deal-reliance-retai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 18:36:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amazon]]></category>
		<category><![CDATA[reliance]]></category>
		<category><![CDATA[Reliance Group]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160001</guid>

					<description><![CDATA[തങ്ങളുടെ മേഖലയില്&#x200d; കൂടി അംബാനിയിറങ്ങുമ്പോള്&#x200d; പിടിച്ചു നില്&#x200d;ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്&#x200d;. ഓണ്&#x200d;ലൈന്&#x200d; വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്&#x200d; നേരത്തെ ഉയര്&#x200d;ന്നിരുന്നെങ്കിലും ഇപ്പോള്&#x200d; പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്&#x200d; നീങ്ങുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയിലെ ഓണ്&#x200d;ലൈന്&#x200d; വ്യാപാര ഇടം സ്വന്തമാക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ തയാറെടുപ്പിനിടെ അതിരുവിട്ട നീക്കത്തെ ചോദ്യംചെയ്ത ഓണ്&#x200d;ലൈന്&#x200d; വ്യാപാര ഭീമന്&#x200d; ആമസോണ്&#x200d;. ഇന്ത്യയിലെ റീട്ടെയില്&#x200d; ഫാഷന്&#x200d; വില്&#x200d;പ്പനാ രംഗത്ത് നല്ല സാന്നിധ്യമുള്ള ഫ്യൂച്ചര്&#x200d; റീട്ടെയിലിന്റെ ഓഹരികള്&#x200d; റിലയന്&#x200d;സിന് വിറ്റ നടപടിയെ ചോദ്യം ചെയ്താണ് ആമസോണ്&#x200d; രംഗത്തെത്തിയത്.</p>
<p>തങ്ങളുടെ കീഴിലുള്ള ഫ്യൂച്ചര്&#x200d; ഗ്രൂപ്പ് തങ്ങളുടെ അറിവില്ലാതെ കരാറുണ്ടാക്കിയതാണ് ആമസോണിനെ ചൊടിപ്പിച്ചത്. ഫ്യൂച്ചര്&#x200d; ഗ്രൂപ്പിന് ഈ ഇടപാട് നടത്താനാവില്ലെന്നാണ് വാദിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്&#x200d; നടപടിയെ ചോദ്യം ചെയ്താണ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. ആമസോണ്&#x200d; അയച്ച നോട്ടീസിന് ഫ്യൂച്ചര്&#x200d; ഗ്രൂപ്പ് ഇതിയെന്ത് മറുപടി നല്&#x200d;കുമെന്നും തര്&#x200d;ക്കം കോടതി കയറുമോയെന്നും കാത്തിരുന്ന് കാണാം.</p>
<p>ഫ്യൂച്ചേഴ്സ് കൂപ്പണ്&#x200d;സ് എന്ന കമ്പനിയുടെ 49 ശതമാനം ഓഹരി നേരത്തെ തന്നെ ആമസോണ്&#x200d; വാങ്ങിച്ചിരുന്നു. ഈ കമ്പനിക്ക് ഫ്യൂച്ചേഴ്സ് റീട്ടെയിലില്&#x200d; 7.3 ശതമാനം ഓഹരിയുണ്ട്. എന്നാല്&#x200d; ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചര്&#x200d; റീട്ടെയിലിനെ ഏതാനും മാസം മുമ്പാണ് അംബാനി ഏറ്റെടുത്തത്. എന്നാല്&#x200d; അംബാനിയുടെ കമ്പനിയുമായി നടത്തിയ ഇടപാട് തങ്ങളുമായി നേരത്തെ ഏര്&#x200d;പ്പെട്ട കരാറിന്റെ ലംഘനമാണെന്നു കാണിച്ച് ആമസോണ്&#x200d; ഇപ്പോള്&#x200d; ഫ്യൂച്ചേഴ്സ് ഗ്രൂപ്പിന് വക്കീല്&#x200d; നോട്ടിസ് അയച്ചിരിക്കുന്നത്.</p>
<p>തങ്ങളുടെ മേഖലയില്&#x200d; കൂടി അംബാനിയിറങ്ങുമ്പോള്&#x200d; പിടിച്ചു നില്&#x200d;ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്‌സ് ഭീമനായ ആമസോണ്&#x200d;. ഓണ്&#x200d;ലൈന്&#x200d; വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്&#x200d; നേരത്തെ ഉയര്&#x200d;ന്നിരുന്നെങ്കിലും ഇപ്പോള്&#x200d; പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്&#x200d; നീങ്ങുന്നത്.</p>
<p>ഫ്യൂച്ചര്&#x200d; ഗ്രൂപ്പിനെ സംബന്ധിച്ച് തീര്&#x200d;ത്തും അപ്രതീക്ഷിതമാണ് ആമസോണിന്റെ നോട്ടീസ്. ഫ്യൂച്ചര്&#x200d; ഗ്രൂപ്പ് ബിസിനസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിയാനി ആദ്യം സമീപിച്ചത് ആമസോണിനെയായിരുന്നുവെന്നും എന്നാല്&#x200d;, ആമസോണ്&#x200d; ഇതില്&#x200d; വിമുഖത അറിയിച്ചതോടെയാണ് കമ്പനി റിലയന്&#x200d;സിനെ ബന്ധപ്പെട്ടതെന്നുമാണ് ഫ്യൂച്ചര്&#x200d; ഗ്രൂപ്പ് വൃത്തങ്ങള്&#x200d; പ്രതികരിച്ചിരിക്കുന്നത്.</p>
<p>ആഗസ്റ്റ് 29 നാണ് ഫ്യൂച്ചര്&#x200d; ഗ്രൂപ്പിന്റെ മുഴുവന്&#x200d; റീട്ടെയ്ല്&#x200d;, ഹോള്&#x200d;സെയില്&#x200d;, ലോജിസ്റ്റിക്‌സ്, വെയര്&#x200d;ഹൗസിങ് ബിസിനസുകള്&#x200d; ഏറ്റെടുക്കുന്നതായി റിലയന്&#x200d;സ് പ്രഖ്യാപിച്ചത്. 24713 കോടി രൂപയുടേതായിരുന്നു ഇടപാട്. ആഗസ്റ്റില്&#x200d; നടന്ന ഇടപാടിന്റെ പേരില്&#x200d; ആമസോണ്&#x200d; സെപ്തംബറും പിന്നിട്ട് ഒക്ടോബറില്&#x200d; നോട്ടീസ് അയച്ചത് എന്തുകൊണ്ടാണെന്നാണ് ഫ്യൂച്ചര്&#x200d; ഗ്രൂപ്പിന് മനസിലാകാത്തത്.</p>
<p>2019 ഡിസംബറിലാണ് ആമസോണ്&#x200d; കമ്പനി ഫ്യൂച്ചര്&#x200d; കൂപ്പണ്&#x200d;സ് ലിമിറ്റഡ് എന്ന പ്രൊമോട്ടര്&#x200d; കമ്പനിയുടെ ഓഹരികള്&#x200d; വാങ്ങിയത്. 1430 കോടി രൂപയ്ക്കായിരുന്നു 49 ശതമാനം ഓഹരി വില്&#x200d;പന. ഫ്യൂചര്&#x200d; ഗ്രൂപ്പ്-റിലയന്&#x200d;സ് ബന്ധം ഉടലെടുത്തതോടെ ആമസോണിന് 193 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായി. ഇതേക്കുറിച്ച് അമേരിക്കയിലെ ഓഹരി ഉടമകള്&#x200d; ചോദിക്കുമെന്നതിനാലാണ് ഇപ്പോള്&#x200d; ഫ്യൂച്ചര്&#x200d; ഗ്രൂപ്പിനെതിരെ ആമസോണ്&#x200d; കേസുമായി മുന്നോട്ട് പോകുന്നതെന്നുമാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ഫ്യൂച്ചര്&#x200d; റീട്ടെയിലിന് പലചരക്കു വില്&#x200d;പ്പനാ സ്ഥാപനമായ ബിഗ് ബസാര്&#x200d; അടക്കം ഇന്ത്യയൊട്ടാകെയായി 1500 സ്റ്റോറുകളുണ്ട്. ആമസോണ്&#x200d; ഫ്യൂച്ചേഴ്സ് ഗ്രൂപ്പുമായി എത്തിച്ചേര്&#x200d;ന്നിരുന്ന കരാര്&#x200d; പ്രകാരം, ഫ്യൂച്ചര്&#x200d; റീട്ടെയില്&#x200d; വില്&#x200d;ക്കുന്നുണ്ടെങ്കില്&#x200d; തങ്ങള്&#x200d;ക്കു വേണ്ടെങ്കില്&#x200d; മാത്രം വില്&#x200d;ക്കുക എന്നും, തങ്ങളോട് ഏറ്റുമുട്ടില്ലെന്നുമായിരുന്നു ധാരണ. ആമസോണ്&#x200d; അയച്ച നോട്ടീസില്&#x200d; ഇത്തരത്തിലുള്ള പല കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ, കമ്പനി ഇത്തരത്തിലൊരു വക്കീല്&#x200d; നോട്ടിസ് അയച്ചതായി ആമസോണ്&#x200d; വക്താവ് റിപ്പോര്&#x200d;ട്ടര്&#x200d;മാരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് സംഭവത്തില്&#x200d; ഇതേവരെ പ്രതികരിച്ചിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amazon-legal-notice-india-future-group-deal-reliance-retai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രത്തിന്റെ കര്&#x200d;ഷക വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; റിലയന്&#x200d;സിനെ ബഹിഷ്‌കരിക്കരിച്ച് കര്&#x200d;ഷകര്&#x200d;</title>
		<link>https://www.chandrikadaily.com/farmbill-reliance-boycott-news.html</link>
					<comments>https://www.chandrikadaily.com/farmbill-reliance-boycott-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 Sep 2020 15:13:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmbill]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157750</guid>

					<description><![CDATA[റിലയന്&#x200d;സിന്റെ പെട്രോള്&#x200d; പമ്പുകളില്&#x200d; നിന്ന് പെട്രോള്&#x200d; വാങ്ങരുതെന്നും അവരുടെ നമ്പറുകള്&#x200d; ജിയോയില്&#x200d; നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്&#x200d;ട്ട് ചെയ്യണമെന്നും കര്&#x200d;ഷകര്&#x200d; ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്&#x200d;പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ആഗ്രഹിക്കുന്നതെന്നും അതിനാല്&#x200d; കര്&#x200d;ഷകര്&#x200d; ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്&#x200d; മസ്ദൂര്&#x200d; സംഘര്&#x200d;ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്&#x200d; സത്‌നം സിംഗ് പന്നു പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാരിന്റെ കാര്&#x200d;ഷികവിരുദ്ധ നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്&#x200d;ഷകര്&#x200d; പ്രതിഷേധിക്കുന്നത് തുടരുന്നു. നിയമത്തിനെതിര ആറാം ദിവസവും കര്&#x200d;ഷകര്&#x200d; രാജ്യമെമ്പാടും പ്രതിഷേധിക്കുകയാണ്. കാര്&#x200d;ഷിക നിയമങ്ങള്&#x200d; കുത്തകകമ്പനികളെ സഹായിക്കാനാണെന്നും അതിനാല്&#x200d; റിലയന്&#x200d;സിന്റെ ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌ക്കരിക്കണമെന്നും കര്&#x200d;ഷക സംഘടനകള്&#x200d; ആഹ്വാനം ചെയ്തു.</p>
<p>റിലയന്&#x200d;സിന്റെ പെട്രോള്&#x200d; പമ്പുകളില്&#x200d; നിന്ന് പെട്രോള്&#x200d; വാങ്ങരുതെന്നും അവരുടെ നമ്പറുകള്&#x200d; ജിയോയില്&#x200d; നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്&#x200d;ട്ട് ചെയ്യണമെന്നും കര്&#x200d;ഷകര്&#x200d; ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്&#x200d;പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ആഗ്രഹിക്കുന്നതെന്നും അതിനാല്&#x200d; കര്&#x200d;ഷകര്&#x200d; ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്&#x200d; മസ്ദൂര്&#x200d; സംഘര്&#x200d;ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്&#x200d; സത്‌നം സിംഗ് പന്നു പറഞ്ഞു.</p>
<p>ബാഗാപുരാന മണ്ഡിയിലെ 115 കര്&#x200d;ഷകര്&#x200d; അവരുടെ സെല്&#x200d;ഫോണ്&#x200d; നമ്പറുകള്&#x200d; റിലയന്&#x200d;സ് ജിയോയില്&#x200d; നിന്നും മറ്റ് ടെലികോമുകളിലേക്ക് പോര്&#x200d;ട്ട് ചെയ്തതായി അസോസിയേഷന്&#x200d; പ്രസിഡന്റ് അമര്&#x200d;ജീത് സിംഗ് ബ്രാര്&#x200d; പറഞ്ഞു. കൂടാതെ അവരുടെ കുടുംബാംഗങ്ങളും ജോലിക്കാരും ഇത് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ അടയാളമായാണ് ഞങ്ങള്&#x200d; ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്&#x200d; ഒന്നുമുതല്&#x200d; കര്&#x200d;ഷകര്&#x200d; പ്രക്ഷോഭം ശക്തമാക്കുമെന്നും പഞ്ചാബിലെ അഞ്ച് ദേശീയപാതയിലെ ടോള്&#x200d; പ്ലാസകളില്&#x200d; ആരും നികുതി നല്&#x200d;കില്ലെന്ന് ഉറപ്പാക്കുമെന്നും ഭാരതി കിസാന്&#x200d; യൂണിയന്&#x200d; അധ്യക്ഷന്&#x200d; ജാണ്ട സിംഗ് ജെതുക്കെ പറഞ്ഞു.</p>
<p>അതേസമയം, കോര്&#x200d;പ്പറേറ്റുകളെയും അവരുടെ ഉല്&#x200d;പ്പന്നങ്ങളെയും ബഹിഷ്‌കരിക്കുന്നതിലൂടെ കര്&#x200d;ഷകരുടെ പ്രസ്ഥാനം ഒരു ജനകീയസമരത്തിനാണ് രൂപം നല്&#x200d;കിയിരിക്കുന്നത്. ഒക്ടോബര്&#x200d; 1 മുതല്&#x200d; കര്&#x200d;ഷകര്&#x200d; പ്രതിഷേധം ശക്തമാക്കുകയും ഒക്ടോബര്&#x200d; 2 ന് അവസാനിക്കേണ്ട &#8216;റെയില്&#x200d; റോക്കോ&#8217; പ്രക്ഷോഭം അനിശ്ചിതമായി നീട്ടുകയും ചെയ്യുന്നതിനുമാണ് കര്&#x200d;ഷകരുടെ തീരുമാനം. കാര്&#x200d;ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെ കര്&#x200d;ഷകര്&#x200d; സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വസതികള്&#x200d;ക്ക് പുറത്ത് ധര്&#x200d;ണ നടത്തുമെന്നും ബികെയു നേതാവ് ബിഎസ് രാജേവാള്&#x200d; പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്&#x200d; ട്രെയിന്&#x200d; തടയുന്നതുള്&#x200d;പ്പെടെയുള്ള പ്രതിഷേധമാര്&#x200d;ഗ്ഗങ്ങളും കര്&#x200d;ഷകര്&#x200d; നടത്തുമെന്നാണ് തീരുമാനം.</p>
<p>ഒക്ടോബര്&#x200d; 14 ന് കര്&#x200d;ഷകര്&#x200d; &#8216;എം.എസ്.പി അധികര്&#x200d; ദിവാസ്&#8217; ആചരിക്കുമെന്ന് കാര്&#x200d;ഷിക സംഘടന അറിയിച്ചു. എല്ലാ പ്രക്ഷോഭങ്ങളും നവംബര്&#x200d; 26, 27 തീയതികളില്&#x200d; ഡല്&#x200d;ഹിയില്&#x200d; ദേശീയ പ്രതിഷേധം നടക്കും. ഈ കര്&#x200d;ഷക വിരുദ്ധനിയമം സര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിക്കാന്&#x200d; ഡല്&#x200d;ഹി ചലോ പരിപാടിയില്&#x200d; എല്ലാ കര്&#x200d;ഷകരും പങ്കെടുക്കണമെന്ന് ആള്&#x200d; ഇന്ത്യാ കിസാന്&#x200d; സംഘര്&#x200d;ഷ് കോര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmbill-reliance-boycott-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; മരുന്നു വ്യാപാര രംഗത്തേക്ക് റിലയന്&#x200d;സും</title>
		<link>https://www.chandrikadaily.com/il-acquires-majority-stake-in-online-pharmacy-netmeds-for-620-crore.html</link>
					<comments>https://www.chandrikadaily.com/il-acquires-majority-stake-in-online-pharmacy-netmeds-for-620-crore.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Aug 2020 06:19:04 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[isha ambani]]></category>
		<category><![CDATA[Mukesh Ambani]]></category>
		<category><![CDATA[reliance]]></category>
		<category><![CDATA[Reliance Group]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146273</guid>

					<description><![CDATA[മുംബൈ: കോവിഡ് രൂക്ഷമാവുന്നതിനിടെ രാജ്യത്ത് മരുന്നു വ്യാപാര രംഗത്തേക്ക് ചുവടുറപ്പിച്ച് കുത്തക ഭീമന്&#x200d; റിലയന്&#x200d;സും. ആമസോണ്&#x200d; ഫ്ളിപ്കാര്&#x200d;ട്ട് തുടങ്ങിയ ഇ കോമേഴ്സ് ഭീമന്മാര്&#x200d; മുന്നിട്ടിറങ്ങിയ ഇന്ത്യയിലെ ഓണ്&#x200d;ലൈന്&#x200d; മരുന്നു വ്യാപാര രംഗത്തേക്കാണ് റിലയന്&#x200d;സും എത്തിയിരിക്കുന്നത്. ഓണ്&#x200d;ലൈന്&#x200d; ഫാര്&#x200d;മ മേഖലയില്&#x200d;കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസ് നെറ്റ്മെഡില്&#x200d; മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന വിറ്റാലിക് ഹെല്&#x200d;ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ല്&#x200d; 620 കോടിയുടെ നിക്ഷേപമാണ് റിലയന്&#x200d;സ് റീട്ടെയില്&#x200d; വെഞ്ച്വേഴ്സ് നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയന്&#x200d;സിന് സ്വന്തമായി. [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: കോവിഡ് രൂക്ഷമാവുന്നതിനിടെ രാജ്യത്ത് മരുന്നു വ്യാപാര രംഗത്തേക്ക് ചുവടുറപ്പിച്ച് കുത്തക ഭീമന്&#x200d; റിലയന്&#x200d;സും. ആമസോണ്&#x200d; ഫ്ളിപ്കാര്&#x200d;ട്ട് തുടങ്ങിയ ഇ കോമേഴ്സ് ഭീമന്മാര്&#x200d; മുന്നിട്ടിറങ്ങിയ ഇന്ത്യയിലെ ഓണ്&#x200d;ലൈന്&#x200d; മരുന്നു വ്യാപാര രംഗത്തേക്കാണ് റിലയന്&#x200d;സും എത്തിയിരിക്കുന്നത്. ഓണ്&#x200d;ലൈന്&#x200d; ഫാര്&#x200d;മ മേഖലയില്&#x200d;കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസ് നെറ്റ്മെഡില്&#x200d; മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന വിറ്റാലിക് ഹെല്&#x200d;ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ല്&#x200d; 620 കോടിയുടെ നിക്ഷേപമാണ് റിലയന്&#x200d;സ് റീട്ടെയില്&#x200d; വെഞ്ച്വേഴ്സ് നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയന്&#x200d;സിന് സ്വന്തമായി.</p>
<p>ഹെല്&#x200d;ത്ത് കെയര്&#x200d; ഉത്പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നല്&#x200d;കുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്&#x200d; ഇഷ അംബാനി വ്യക്തമാക്കി. റിലയന്&#x200d;സിന്റെ ഓണ്&#x200d;ലൈന്&#x200d; റീട്ടെയില്&#x200d; സ്റ്റോറായ ജിയോമാര്&#x200d;ട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണവും സുഗമമായി നടത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.</p>
<p>കുറഞ്ഞ വിലയ്ക്ക് മരുന്നുകള്&#x200d; സമയബന്ധിതമായി വീട്ടിലെത്തിക്കുന്ന സംവിധാനങ്ങളാണ് ഓണ്&#x200d;ലൈന്&#x200d; മേഖലയിലുള്ളത്. അതേസമയം, ഈ മേഖലയില്&#x200d; കൂടുതല്&#x200d; കമ്പനികളെത്തുന്നതോടെ ഇത് കടുത്ത പ്രാരംഭ മല്&#x200d;സരം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കള്&#x200d;ക്കു വലിയ തോതില്&#x200d; ഗുണകരമാകുമെന്നുമുള്ള വിലയിരുത്തലാണ് നിരീക്ഷകര്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/il-acquires-majority-stake-in-online-pharmacy-netmeds-for-620-crore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനില്&#x200d; അംബാനി  പാപ്പരാവുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/editorial-about-anil-ambani-affidavit.html</link>
					<comments>https://www.chandrikadaily.com/editorial-about-anil-ambani-affidavit.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 04 Feb 2019 05:17:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118252</guid>

					<description><![CDATA[അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d; പാപ്പര്&#x200d; ഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്&#x200d; എത്തിനില്&#x200d;ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്&#x200d; വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്&#x200d; ഈ പാപ്പര്&#x200d; ഹരജി നിര്&#x200d;ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്&#x200d; എത്തി നില്&#x200d;ക്കുന്ന അനില്&#x200d; അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്&#x200d; പോര്&#x200d;വിമാന ഇടപാടിലെ ഇന്ത്യന്&#x200d; പങ്കാളിയാക്കി മോദിസര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി [&#8230;]]]></description>
										<content:encoded><![CDATA[
<p> അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d; പാപ്പര്&#x200d; ഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്&#x200d; എത്തിനില്&#x200d;ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്&#x200d; വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്&#x200d; ഈ പാപ്പര്&#x200d; ഹരജി നിര്&#x200d;ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്&#x200d; എത്തി നില്&#x200d;ക്കുന്ന അനില്&#x200d; അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്&#x200d; പോര്&#x200d;വിമാന ഇടപാടിലെ ഇന്ത്യന്&#x200d; പങ്കാളിയാക്കി മോദിസര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്. <br> പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്&#x200d; പേറുന്ന റിലയന്&#x200d;സ് ഗ്രൂപ്പിനെ റഫാല്&#x200d; കരാറില്&#x200d; എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്&#x200d; കരാര്&#x200d; റിലയന്&#x200d;സിന് സാമ്പത്തിക തിരിച്ചടികളില്&#x200d; നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; കഴിഞ്ഞ സെപ്തംബറില്&#x200d; തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധി ട്വിറ്ററില്&#x200d; പങ്കു വെച്ചിരുന്നു. കരാറില്&#x200d; റിലയന്&#x200d;സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്&#x200d; 2012ല്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; നടത്തിയ ആഗോള ടെന്&#x200d;ഡറില്&#x200d; ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇവര്&#x200d;ക്കായി മോദി സര്&#x200d;ക്കാര്&#x200d; ആഗോള ടെന്&#x200d;ഡര്&#x200d; അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്&#x200d;സിനെയും കരാറില്&#x200d; വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു. <br> റഫാല്&#x200d; കരാറില്&#x200d; റിലയന്&#x200d;സിനെ ഉള്&#x200d;പ്പെടുത്തണമെന്ന് ഇന്ത്യ നിര്&#x200d;ദേശിച്ച രേഖ പോര്&#x200d;ട്ടല്&#x200d; ഏവിയേഷന്&#x200d; എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു.  ദസോ ഏവിയേഷനും റിലയന്&#x200d;സും തമ്മില്&#x200d; സഹകരിക്കേണ്ടത് മെയ്ക്ക് ഇന്&#x200d; ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്&#x200d;ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്&#x200d;പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്&#x200d; വിമാന കരാര്&#x200d; യാഥാര്&#x200d;ത്ഥ്യമാകണമെങ്കില്&#x200d; റിലയന്&#x200d;സിന് കൂടി പങ്കാളിത്തം നല്&#x200d;കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്&#x200d;ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്&#x200d; പോര്&#x200d;വിമാന ഇടപാടു വഴി അനില്&#x200d; അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടാണ്. <br> സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്&#x200d;നില്&#x200d;ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്&#x200d;സ് കരാറില്&#x200d; ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്&#x200d; തകിടം മറിഞ്ഞത്. പാപ്പര്&#x200d; ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്&#x200d;. രാഷ്ട്രീയഇടനാഴികളില്&#x200d; കോര്&#x200d;പറേറ്റ് തന്ത്രങ്ങള്&#x200d; വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം. <br> കഴിഞ്ഞ ദിവസമാണ് അനില്&#x200d; അംബാനിയുടെ ആര്&#x200d;.കോം എന്ന റിലയന്&#x200d;സ് കമ്മ്യൂണിക്കേഷന്&#x200d; കമ്പനി നിയമ ട്രിബ്യൂണലില്&#x200d; പാപ്പര്&#x200d; ഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്&#x200d; ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്. <br> ആസ്തികള്&#x200d; വിറ്റ് കടം വീട്ടാന്&#x200d; നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്&#x200d; ബാധ്യതകള്&#x200d; ഏറ്റെടുക്കാന്&#x200d; ജ്യേഷ്ഠന്&#x200d; മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്‌പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്‌പെക്ട്രം വിറ്റാല്&#x200d; 975 കോടി രൂപ കിട്ടുമെന്നും ഇതില്&#x200d;നിന്ന് എറിക്‌സണ്&#x200d; കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്&#x200d;ന്ന് പാപ്പര്&#x200d; ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്&#x200d; അടച്ചുതീര്&#x200d;ക്കാത്തവരെ തൂക്കിക്കൊല്ലാന്&#x200d; ജനാധിപത്യരാജ്യമായ ഇന്ത്യയില്&#x200d; നിയമമില്ലാത്തതിനാല്&#x200d; കടം വാങ്ങിയവര്&#x200d;ക്ക് ഒരു പ്രശ്‌നവുമില്ല. പണം കൊടുത്തവര്&#x200d;ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്&#x200d;നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്&#x200d; അറബിക്കഥപോലെ ജനപ്രിയവുമാണ്. <br> എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്&#x200d;ത്തിയ പ്രമുഖരില്&#x200d; മുമ്പനായ അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്&#x200d; കൈകഴുകി രക്ഷപ്പെടാന്&#x200d; ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്&#x200d; പ്രകാരം കോസ്റ്റ് ഗാര്&#x200d;ഡിന് 14 അതിവേഗ പട്രോള്&#x200d; ബോട്ടുകള്&#x200d; നല്&#x200d;കാന്&#x200d; കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്&#x200d;സ് ഡിഫന്&#x200d;സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്&#x200d; ഇതുവരെ നല്&#x200d;കിയിട്ടില്ല. റിലയന്&#x200d;സ് ഇന്&#x200d;ഫ്രാസ്ട്രക്ച്ചര്&#x200d; ലിമിറ്റഡ് കമ്പനി തൊഴില്&#x200d; നിയമങ്ങള്&#x200d; കാറ്റില്&#x200d; പറത്തിയ കേസില്&#x200d; പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്&#x200d; റിലയന്&#x200d;സായിരുന്നു. തകര്&#x200d;ച്ചയെ തുടര്&#x200d;ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും  മാസങ്ങള്&#x200d;ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്. <br> കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്&#x200d;ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്&#x200d;ക്ക് ബാധ്യതകള്&#x200d; മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്&#x200d; കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്&#x200d; വളരെ വലുതാണ്. ബോധപൂര്&#x200d;വം ബാധ്യതകളില്&#x200d;നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്&#x200d; നീട്ടിക്കൊണ്ടുപോവുകയെന്ന കോര്&#x200d;പറേറ്റ് നയത്തില്&#x200d; സുരക്ഷിതത്വം അനുഭവിക്കുന്നവര്&#x200d; അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്&#x200d; ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്&#x200d; കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്&#x200d;ക്ക് അനുകൂലമാവുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-anil-ambani-affidavit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുതല്&#x200d; മുടക്കില്&#x200d; കോര്&#x200d;പ്പറേറ്റ് ബ്രാന്&#x200d;ഡുകളെ പോലും പിന്തള്ളി ബി.ജെ.പിയുടെ പരസ്യം</title>
		<link>https://www.chandrikadaily.com/bjp-is-leading-advertising-brand-on-indian-tv.html</link>
					<comments>https://www.chandrikadaily.com/bjp-is-leading-advertising-brand-on-indian-tv.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Nov 2018 06:12:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Advertisement]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[Brand]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111638</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിയുടെ പി.ആര്&#x200d; വര്&#x200d;ക്ക് കണ്ട് കോര്&#x200d;പറേറ്റുകള്&#x200d; പോലും മൂക്കത്ത് വിരല്&#x200d; വെക്കുകയാണിപ്പോള്&#x200d;. നൂറുകണക്കിന് കോടി രൂപ നല്&#x200d;കി സ്വന്തം ബ്രാന്&#x200d;ഡ് കരുപ്പിടിപ്പിച്ചെടുക്കാന്&#x200d; ശ്രമിക്കുന്ന കോര്&#x200d;പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്&#x200d;ട്ടി പണം കൊടുത്ത് പരസ്യം നല്&#x200d;കുന്നതില്&#x200d; മുമ്പിലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഭീമന്&#x200d; നിര്&#x200d;മ്മാതാക്കളായ ഹിന്ദുസ്ഥാന്&#x200d; ലിവറിനെ പോലും പിന്നിലാക്കിയാണ് പത്ര, ചാനലുകളിലൂടെ ബിജെപി പരസ്യം &#8216;മുന്നേറു&#8217;ന്നത്. രാജ്യത്തെ കാര്&#x200d;ഷിക പ്രതിസന്ധിയോ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്&#x200d;ച്ചയോ ഒന്നും നൂറുകണക്കിന് കോടി രൂപ മുടക്കി പരസ്യം നല്&#x200d;കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിയുടെ പി.ആര്&#x200d; വര്&#x200d;ക്ക് കണ്ട് കോര്&#x200d;പറേറ്റുകള്&#x200d; പോലും മൂക്കത്ത് വിരല്&#x200d; വെക്കുകയാണിപ്പോള്&#x200d;. നൂറുകണക്കിന് കോടി രൂപ നല്&#x200d;കി സ്വന്തം ബ്രാന്&#x200d;ഡ് കരുപ്പിടിപ്പിച്ചെടുക്കാന്&#x200d; ശ്രമിക്കുന്ന കോര്&#x200d;പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്&#x200d;ട്ടി പണം കൊടുത്ത് പരസ്യം നല്&#x200d;കുന്നതില്&#x200d; മുമ്പിലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഭീമന്&#x200d; നിര്&#x200d;മ്മാതാക്കളായ ഹിന്ദുസ്ഥാന്&#x200d; ലിവറിനെ പോലും പിന്നിലാക്കിയാണ് പത്ര, ചാനലുകളിലൂടെ ബിജെപി പരസ്യം &#8216;മുന്നേറു&#8217;ന്നത്. രാജ്യത്തെ കാര്&#x200d;ഷിക പ്രതിസന്ധിയോ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്&#x200d;ച്ചയോ ഒന്നും നൂറുകണക്കിന് കോടി രൂപ മുടക്കി പരസ്യം നല്&#x200d;കാന്&#x200d; ബിജെപിയ്ക്ക് തടസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെുടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പരസ്യത്തിലൂടെ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.</p>
<p><img loading="lazy" class="aligncenter wp-image-111639 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/Screenshot-2018-11-23-at-12.36.49.png" alt="" width="763" height="401" srcset="https://www.chandrikadaily.com/wp-content/uploads/2018/11/Screenshot-2018-11-23-at-12.36.49.png 763w, https://www.chandrikadaily.com/wp-content/uploads/2018/11/Screenshot-2018-11-23-at-12.36.49-300x158.png 300w, https://www.chandrikadaily.com/wp-content/uploads/2018/11/Screenshot-2018-11-23-at-12.36.49-696x366.png 696w" sizes="(max-width: 763px) 100vw, 763px" />ബ്രോഡ്കാസ്റ്റ് ഓഡിയന്&#x200d;സ് റിസര്&#x200d;ച്ച് കൗണ്&#x200d;സിലിന്റെ (ബാര്&#x200d;ക്) ഏറ്റവും പുതിയ റിപ്പോര്&#x200d;ട്ടിലാണ് ഈ വിവരമുള്ളത്. എല്ലാ ചാനലുകള്&#x200d;ക്കും പരസ്യം നല്&#x200d;കുന്നതില്&#x200d; മോദിയുടെ പാര്&#x200d;ട്ടി ഒന്നാം സ്ഥാനത്താണ്. അതേസമയം കോണ്&#x200d;ഗ്രസാകട്ടെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്&#x200d; പോലും എത്താനാകാത്തയത്ര പാപ്പരാണ് താനും. ദരിദ്രനാരായണന്&#x200d;മാരുടെ നാട്ടില്&#x200d; ഭരിക്കുന്ന പാര്&#x200d;ട്ടിക്ക് പരസ്യത്തിന് ചെലവഴിക്കാന്&#x200d; നൂറുകണക്കിന് കോടികള്&#x200d; ആര് നല്&#x200d;കി എന്ന ചോദ്യം നേരത്തെ മുതല്&#x200d; ഉയര്&#x200d;ന്ന വരുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്&#x200d;, മധ്യപ്രദേശ്, ഛത്തീസ്ഗഢ, മിസോറാം തെലങ്കാന സംസ്ഥാനങ്ങള്&#x200d;ക്ക് വേണ്ടിയുളള പ്രത്യേക തെരഞ്ഞെടുപ്പ് പരസ്യങ്ങളാണ് ബിജെപി തുടര്&#x200d;ച്ചയായി നല്&#x200d;കിയത്. 22099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളില്&#x200d; പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്&#x200d; കോര്&#x200d;പ്പറേറ്റ് സ്ഥാപനമായ നെറ്റ്ഫ്‌ളിക്‌സ് ആണ് രണ്ടാമത്. 12951 തവണയാണ് ഈ പരസ്യം വന്നത്. ട്രിവാഗോ (12795) സന്തൂര്&#x200d; സാന്റല്&#x200d; (1122) ഡെറ്റോള്&#x200d; ലിക്വഡ് സോപ്പ് (9487) ഡെറ്റോള്&#x200d; ടോയിലറ്റ് സോപ്പ് (8633) എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ പരസ്യങ്ങള്&#x200d; ടിവികള്&#x200d; കാണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-is-leading-advertising-brand-on-indian-tv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; തൊഴിലാളികളുടെ 60,000 കോടിയുടെ ഇന്&#x200d;ഷൂറന്&#x200d;സ് പദ്ധതി റിലയന്&#x200d;സിന്</title>
		<link>https://www.chandrikadaily.com/anil-ambanis-firm-to-manage-esic-worth-indian-rs-60000-crore.html</link>
					<comments>https://www.chandrikadaily.com/anil-ambanis-firm-to-manage-esic-worth-indian-rs-60000-crore.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Oct 2018 16:24:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[maharashtara]]></category>
		<category><![CDATA[Rafale]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106614</guid>

					<description><![CDATA[മുംബൈ: എന്&#x200d;.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്&#x200d; തൊഴിലാളികളുടെ ഇന്&#x200d;ഷൂറന്&#x200d;സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്&#x200d; അംബാനിയുടെ കമ്പനിയായ റിലയന്&#x200d;സ് നിപ്പോണ്&#x200d; ലൈഫ് അസറ്റ് മാനേജ്‌മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം വിലയിരുത്തി നല്&#x200d;കിയ അനുമതിക്ക് പ്രത്യേക നന്ദി അറിയിച്ചു കൊണ്ട് റിലയന്&#x200d;സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിലയന്&#x200d;സ് നിപ്പോണ്&#x200d; ലൈഫ് അസറ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടറും സി.ഇ.ഒയുമായ സന്ദീപ് സിക്കയാണ് ഇക്കാര്യം അറിയിച്ചത്. 31.3.2017ലെ കണക്ക് അനുസരിച്ച് 59,382 കോടി രൂപയാണ് മഹാരാഷ്ട്രയിലെ ഇ.എസ്.ഐ.സി [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: എന്&#x200d;.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്&#x200d; തൊഴിലാളികളുടെ ഇന്&#x200d;ഷൂറന്&#x200d;സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്&#x200d; അംബാനിയുടെ കമ്പനിയായ റിലയന്&#x200d;സ് നിപ്പോണ്&#x200d; ലൈഫ് അസറ്റ് മാനേജ്‌മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം വിലയിരുത്തി നല്&#x200d;കിയ അനുമതിക്ക് പ്രത്യേക നന്ദി അറിയിച്ചു കൊണ്ട് റിലയന്&#x200d;സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<p>റിലയന്&#x200d;സ് നിപ്പോണ്&#x200d; ലൈഫ് അസറ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടറും സി.ഇ.ഒയുമായ സന്ദീപ് സിക്കയാണ് ഇക്കാര്യം അറിയിച്ചത്. 31.3.2017ലെ കണക്ക് അനുസരിച്ച് 59,382 കോടി രൂപയാണ് മഹാരാഷ്ട്രയിലെ ഇ.എസ്.ഐ.സി നിക്ഷേപം. ഇത് ഇനി റിലയന്&#x200d;സ്, ജപ്പാന്റെ നിപ്പോണ്&#x200d; ലൈഫ് ഇന്&#x200d;ഷൂറന്&#x200d;സ് സംയുക്ത സംരഭമായിരിക്കും കൈകാര്യം ചെയ്യുക.</p>
<p>നിലവില്&#x200d; മഹാരാഷ്ട്രയില്&#x200d; തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട്, കല്&#x200d;ക്കരി ഖനി പ്രൊവിഡന്റ് ഫണ്ട് എന്നിവയും റിലയന്&#x200d;സാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്&#x200d; വരെയുള്ള കണക്കനുസരിച്ച് റിലയന്&#x200d;സ്-നിപ്പോണ്&#x200d; കമ്പനിക്ക് 4.10 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. നേരത്തെ ജമ്മുകശ്മീര്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്കായി റിലയന്&#x200d;സ് ഇന്&#x200d;ഷൂറന്&#x200d;സ് നിര്&#x200d;ബന്ധമാക്കിയത് വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-ambanis-firm-to-manage-esic-worth-indian-rs-60000-crore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഫാല്&#x200d; സൈന്യത്തിന് മേലുള്ള 1.3 ലക്ഷം കോടിയുടെ സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്ക്; പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rafale-surgical-strike-on-defence-forces-shame-on-you-rahul-gandhi-fresh-attack-on-pm-modi.html</link>
					<comments>https://www.chandrikadaily.com/rafale-surgical-strike-on-defence-forces-shame-on-you-rahul-gandhi-fresh-attack-on-pm-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Sep 2018 07:56:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Hollande]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[RAFALE SCAM]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104235</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഫ്രാന്&#x200d;സ് മുന്&#x200d; പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്&#x200d; വിവാദത്തില്&#x200d; പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. യുദ്ധവിമാന ഇടപാടില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിലാന്&#x200d;സിനുമെതിരെ വീണ്ടും തുറന്നടിച്ച രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിയെ കുറിച്ച് പുച്ഛം തോന്നുതായി പറഞ്ഞു. മോദിക്കെതിരെ നിശിത വിമര്&#x200d;ശനവുമായി ട്വിറ്ററിലൂടെയാണ് രാഹുല്&#x200d; വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. The PM and Anil Ambani jointly carried out a One Hundred &#38; Thirty [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഫ്രാന്&#x200d;സ് മുന്&#x200d; പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്&#x200d; വിവാദത്തില്&#x200d; പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. യുദ്ധവിമാന ഇടപാടില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിലാന്&#x200d;സിനുമെതിരെ വീണ്ടും തുറന്നടിച്ച രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിയെ കുറിച്ച് പുച്ഛം തോന്നുതായി പറഞ്ഞു. മോദിക്കെതിരെ നിശിത വിമര്&#x200d;ശനവുമായി ട്വിറ്ററിലൂടെയാണ് രാഹുല്&#x200d; വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The PM and Anil Ambani jointly carried out a One Hundred &amp; Thirty Thousand Crore, SURGICAL STRIKE on the Indian Defence forces. Modi Ji you dishonoured the blood of our martyred soldiers. Shame on you. You betrayed India&#8217;s soul. <a href="https://twitter.com/hashtag/Rafale?src=hash&amp;ref_src=twsrc%5Etfw">#Rafale</a></p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1043381297387847680?ref_src=twsrc%5Etfw">September 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>റഫാല്&#x200d; ഇടപാടിലൂടെ ഇന്ത്യന്&#x200d; പ്രതിരോധ സേനക്കു മുകളില്&#x200d; മോദിയും അനില്&#x200d; അംബാനിയും ചേര്&#x200d;ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയതെന്നാണ്, ട്വിറ്റില്&#x200d; രാഹുലിന്റെ ആരോപണം. രാജ്യത്തിനു വേണ്ടി ജീവന്&#x200d; ബലിയര്&#x200d;പ്പിച്ച സൈനികരുടെ രക്തത്തോടാണ് മോദി അനാദരവ് കാണിച്ചത്. ഇതിലൂ<br />
െഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന് ഇതില്&#x200d; നാണമില്ലേ എന്നും രാഹുല്&#x200d; ട്വീറ്റില്&#x200d; ചോദിക്കുന്നു.</p>
<p>&nbsp;</p>
<hr />
<p><span style="color: #ff0000; font-family: roboto, sans-serif; font-size: 22px;">Read More: <a style="color: #ff0000;" href="https://www.chandrikadaily.com/francois-hollande-says-india-proposed-anil-ambanis-reliance.html">റഫേല്&#x200d; കരാര്&#x200d;: അനില്&#x200d; അംബാനിയെ നിര്&#x200d;ദേശിച്ചത് ഇന്ത്യയെന്ന് ഫ്രാന്&#x200d;സ്</a></span></p>
<hr />
<p>&nbsp;</p>
<p>നേരത്തെ റാഫേല്&#x200d; ഇടപാടില്&#x200d; അംബാനിയുടെ പേര് നിര്&#x200d;ദ്ദേശിച്ചത് ഇന്ത്യന്&#x200d; സര്&#x200d;ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയ്ക്ക് നന്ദി പറഞ്ഞ് കോണ്&#x200d;ഗ്രസ്സ് അദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്റിലൂടെയുള്ള രാഹുലിന്റെ നന്ദി പറച്ചില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പ്രതികരിച്ചായിരുന്നു.</p>
<p>&#8216;നന്ദി ഫ്രാങ്കോയിസ് ഹോളണ്ടെ, കോടിക്കണക്കിന് രൂപയുടെ കരാര്&#x200d; മോദിക്ക് മറിച്ചു നല്&#x200d;കിയെന്ന് ഞങ്ങള്&#x200d;ക്ക് ഇപ്പോള്&#x200d; മനസ്സിലായിരിക്കുയാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുയാണ്. നമ്മുടെ സൈനിക രക്തത്തെ അപമാനിച്ചിരിക്കുകയാണ് രാഹുല്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The PM personally negotiated &amp; changed the <a href="https://twitter.com/hashtag/Rafale?src=hash&amp;ref_src=twsrc%5Etfw">#Rafale</a> deal behind closed doors. Thanks to François Hollande, we now know he personally delivered a deal worth billions of dollars to a bankrupt Anil Ambani.</p>
<p>The PM has betrayed India. He has dishonoured the blood of our soldiers.</p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1043151202106654720?ref_src=twsrc%5Etfw">September 21, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>റാഫേല്&#x200d; വിമാനക്കരാറില്&#x200d; റിലയന്&#x200d;സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്&#x200d; നിര്&#x200d;ദ്ദേശിച്ചത് നരേന്ദ്ര മോദി സര്&#x200d;ക്കാരാണെന്ന് ഫ്രഞ്ച് മുന്&#x200d; പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളണ്ടെ വെളിപ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് മാധ്യമമായ മീഡിയാപോര്&#x200d;ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 36 റാഫേല് യുദ്ധവിമാനങ്ങള്&#x200d; ഫ്രഞ്ച് കമ്പനിയായ ഡസാള്&#x200d;ട്ട് ഏവിയേഷനില്&#x200d; നിന്നും വാങ്ങിയതില്&#x200d; വന്&#x200d; ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rafale-surgical-strike-on-defence-forces-shame-on-you-rahul-gandhi-fresh-attack-on-pm-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഫേല്&#x200d; കരാര്&#x200d;: അനില്&#x200d; അംബാനിയെ നിര്&#x200d;ദേശിച്ചത് ഇന്ത്യയെന്ന് ഫ്രാന്&#x200d;സ്</title>
		<link>https://www.chandrikadaily.com/francois-hollande-says-india-proposed-anil-ambanis-reliance.html</link>
					<comments>https://www.chandrikadaily.com/francois-hollande-says-india-proposed-anil-ambanis-reliance.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 21 Sep 2018 13:43:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Hollande]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Rafale]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104164</guid>

					<description><![CDATA[പാരിസ്: റഫേല്&#x200d; യുദ്ധവിമാന ഇടപാടില്&#x200d; അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് ഡിഫന്&#x200d;സിനെ ഉള്&#x200d;പ്പെടുത്താന്&#x200d; നിര്&#x200d;ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്&#x200d; ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്&#x200d; വിമാനങ്ങള്&#x200d; നിര്&#x200d;മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ അംബാനിയുടെ റിലയന്&#x200d;സ് ഡിഫന്&#x200d;സുമായി കരാറിലെത്തിയതില്&#x200d; തങ്ങള്&#x200d;ക്ക് പങ്കില്ലെന്ന നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ അവകാശവാദം പൊളിക്കുന്നതാണ്, റാഫേല്&#x200d; കരാര്&#x200d; ഒപ്പുവെച്ച ഒലാന്ദെയുടെ വെളിപ്പെടുത്തല്&#x200d;. മീഡിയാപാര്&#x200d;ട്ട് എന്ന ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിര്&#x200d;ണായക വെളിപ്പെടുത്തല്&#x200d;. Another big story: former French President Francois [&#8230;]]]></description>
										<content:encoded><![CDATA[<p>പാരിസ്: റഫേല്&#x200d; യുദ്ധവിമാന ഇടപാടില്&#x200d; അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് ഡിഫന്&#x200d;സിനെ ഉള്&#x200d;പ്പെടുത്താന്&#x200d; നിര്&#x200d;ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്&#x200d; ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്&#x200d; വിമാനങ്ങള്&#x200d; നിര്&#x200d;മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ അംബാനിയുടെ റിലയന്&#x200d;സ് ഡിഫന്&#x200d;സുമായി കരാറിലെത്തിയതില്&#x200d; തങ്ങള്&#x200d;ക്ക് പങ്കില്ലെന്ന നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ അവകാശവാദം പൊളിക്കുന്നതാണ്, റാഫേല്&#x200d; കരാര്&#x200d; ഒപ്പുവെച്ച ഒലാന്ദെയുടെ വെളിപ്പെടുത്തല്&#x200d;. മീഡിയാപാര്&#x200d;ട്ട് എന്ന ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിര്&#x200d;ണായക വെളിപ്പെടുത്തല്&#x200d;.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Another big story: former French President Francois Hollande tells a French paper the French govt had no choice in the partner for Rafale. “ We did not have any choice in the selection of Ambani, Indian govt proposed Reliance. We worked with the interlocutor that was given”.</p>
<p>&mdash; Nidhi Razdan (@Nidhi) <a href="https://twitter.com/Nidhi/status/1043117479696916480?ref_src=twsrc%5Etfw">September 21, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;ഇക്കാര്യത്തില്&#x200d; നമുക്ക് വല്ലതും പറയാന്&#x200d; അവസരമുണ്ടായിരുന്നില്ല. ഇന്ത്യന്&#x200d; ഗവണ്&#x200d;മെന്റാണ് ഈ ഗ്രൂപ്പിനെ നിര്&#x200d;ദേശിച്ചത്. ദാസ്സോ അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. നമുക്ക് ഒരു ചോയ്‌സ് ഉണ്ടായിരുന്നില്ല, നല്&#x200d;കപ്പെട്ടവരെ എടുക്കുകയായിരുന്നു. ജുലി ഗായേയുടെ സിനിമയും ഇതും തമ്മില്&#x200d; എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഊഹിക്കാന്&#x200d; പോലും കഴിയുന്നില്ല.&#8217; &#8211; ഒലാന്ദെയുടെ വാക്കുകള്&#x200d;.</p>
<p>യു.പി.എ സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ച റഫേല്&#x200d; കരാറില്&#x200d; നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്&#x200d; എയറോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്&#x200d;) മാറ്റിക്കൊണ്ടാണ് മോദി സര്&#x200d;ക്കാറും ഫ്രാന്&#x200d;സുമായുള്ള കരാറില്&#x200d; റിലയന്&#x200d;സ് ഡിഫന്&#x200d;സിനെ ഉള്&#x200d;പ്പെടുത്തിയത്. പ്രതിരോധ നിര്&#x200d;മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്.എ.എല്ലിനെ മാറ്റി ഈയിടെ മാത്രം രൂപീകൃതമായ, കോടിക്കണക്കിന് കടബാധ്യതയുള്ള അനില്&#x200d; അംബാനിയുടെ കമ്പനിയെ ഉള്&#x200d;പ്പെടുത്തിയത്.</p>
<p>യു.പി.എ സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ച കരാറില്&#x200d; 2016-ല്&#x200d; തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്&#x200d; വേണ്ടിയാണെന്ന് കോണ്&#x200d;ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്&#x200d; വിമാനങ്ങളുടെ വില അനാവശ്യമായി വര്&#x200d;ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്&#x200d; മോദിയുടെ ലക്ഷ്യമെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി തുറന്നടിച്ചു.</p>
<p>റഫേല്&#x200d; കരാറിന്റെ ഭാഗമായുള്ള കാര്യങ്ങള്&#x200d;ക്കു വേണ്ടി റിലയന്&#x200d;സ് ഡിഫന്&#x200d;സിനെ തെരഞ്ഞെടുത്തത് ദാസ്സോ തന്നെയാണെന്നും ഇക്കാര്യത്തില്&#x200d; ഒന്നും ചെയ്യാനില്ലെന്നുമാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെ നിലപാട്.</p>
<p>2016-ല്&#x200d; ന്യൂഡല്&#x200d;ഹിയില്&#x200d; വെച്ചാണ് 59,000 കോടി രൂപക്ക് 36 റഫേല്&#x200d; വിമാനങ്ങള്&#x200d; വാങ്ങാമെന്ന കരാറില്&#x200d; ഇന്ത്യ ഫ്രാന്&#x200d;സുമായി കരാര്&#x200d; ഒപ്പുവെച്ചത്. 2016 അവസാനത്തില്&#x200d; റിലയന്&#x200d;സിന് 49 ശതമാനം ഓഹരിയുള്ള ദാസ്സോ രിലയന്&#x200d;സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്ന കമ്പനി നിലവില്&#x200d; വരികയും ചെയ്തു.</p>
<p>കരാര്&#x200d; ഒപ്പുവെക്കാനായി ഇന്ത്യയിലെത്തിയ ഫ്രാങ്കോ ഒലാന്ദെക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ജൂലി ഗായേയുമുണ്ടായിരുന്നു. ഫ്രഞ്ച് സംവിധായകയായ ഇവരുടെ സിനിമ നിര്&#x200d;മിക്കാന്&#x200d; അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്&#x200d;സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്റ് കരാര്&#x200d; ഒപ്പുവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/francois-hollande-says-india-proposed-anil-ambanis-reliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
