<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Relief &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/relief/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 25 Feb 2023 16:37:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Relief &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വേലി മാത്രമല്ല, കാവല്&#x200d;ക്കാരും വിള തിന്നുന്നു</title>
		<link>https://www.chandrikadaily.com/chief-ministers-relief-fund.html</link>
					<comments>https://www.chandrikadaily.com/chief-ministers-relief-fund.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 25 Feb 2023 16:37:00 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239925</guid>

					<description><![CDATA[പണം അയക്കാനും ലഭിക്കാനും ഇത്രക്ക് നിയമങ്ങളും നിബന്ധനകളുമുള്ള ഒരു വകുപ്പില്&#x200d; നിന്നാണിപ്പോള്&#x200d; അതും ഏതാനും വര്&#x200d;ഷത്തെ മാത്രം പരിശോധനകളില്&#x200d;നിന്ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള ഭീമമായ തിരിമറികളും അഴിമതികളും പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ കണക്കുകള്&#x200d;കൂടി പരിശോധിച്ചാല്&#x200d; എന്തായിരിക്കും സ്ഥിതി. ദുരിതാശ്വാസനിധിയില്&#x200d;നിന്നും അനര്&#x200d;ഹര്&#x200d; സഹായം നേടിയെടുക്കുന്നതായ ചില പരാതികള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടതായി മുഖ്യമന്ത്രി തന്നെ ഇപ്പോള്&#x200d; കുറ്റസമ്മതം നടത്തിയിരിക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>ഹബീബ് റഹ്മാന്&#x200d; കരുവന്&#x200d;പൊയില്&#x200d;</strong></p>
<p>പ്രകൃതിദുരന്തങ്ങളാല്&#x200d; ദുരിതമനുഭവിക്കുന്ന അര്&#x200d;ഹരായ കുടുംബങ്ങള്&#x200d;, വ്യക്തികള്&#x200d;, അപകടങ്ങള്&#x200d; മൂലം ജീവന്&#x200d; നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്&#x200d;, ഗുരുതരമായ രോഗങ്ങളുള്ളവര്&#x200d; തുടങ്ങി അതി പ്രധാനവും അടിയന്തിരവുമായ ആവശ്യക്കാര്&#x200d;ക്ക് ആശ്വാസം നല്&#x200d;കുന്നതിനുള്ള അടിയന്തര സഹായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്. സി.എം.ഡി.ആര്&#x200d; ഫണ്ടിലേക്ക് വ്യക്തികള്&#x200d;ക്കും കുടുംബങ്ങള്&#x200d;ക്കും സ്ഥാപനങ്ങള്&#x200d;ക്കും സംഘടനകള്&#x200d;ക്കുമെല്ലാം പണമായും ചെക്കായും ഇലക്‌ട്രോണിക് പെയ്‌മെന്റായുമൊക്കെ സംഭാവന നല്&#x200d;കാം.</p>
<p>സംഭാവനത്തുക മുഴുവന്&#x200d; നികുതിയിളവിന് അര്&#x200d;ഹമാണ്. അഥവാ അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണെന്ന് ജില്ലാ കലക്ടര്&#x200d;ക്ക് ബോധ്യപ്പെടുന്ന, ഒരു സുപ്രഭാതത്തില്&#x200d; ജീവിത സൗകര്യങ്ങള്&#x200d; നഷ്ടപ്പെട്ട, ദുരന്തങ്ങള്&#x200d; വേട്ടയാടി വിറങ്ങലിച്ചുപോയ, ഗുരുതര രോഗങ്ങളാല്&#x200d; മരണം തുറിച്ചുനോക്കുന്ന, അതുമല്ലെങ്കില്&#x200d; പെട്ടെന്നുള്ള ദുരന്തങ്ങളില്&#x200d; അത്താണി നഷ്ടപ്പെട്ട ബന്ധുക്കള്&#x200d;ക്കുള്ള ഏറ്റവും അര്&#x200d;ഹമായ സമയത്തെ ജീവന്റെ വിലയുള്ള സഹായം.</p>
<p>പിഞ്ചു വിദ്യാര്&#x200d;ത്ഥികള്&#x200d; കുടുക്ക പൊട്ടിച്ചും സാധുവായ വീട്ടമ്മ പോറ്റാടിനെ സംഭാവന ചെയ്തും അനാഥനായ വിദ്യാര്&#x200d;ത്ഥി സൈക്കിള്&#x200d; വാങ്ങാന്&#x200d; സ്വരുക്കൂട്ടിവെച്ച പണം നല്&#x200d;കിയുമൊക്കെ പുഷ്ടിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമാണെന്ന് വന്നാല്&#x200d; പിന്നെ എന്തു പറയാനാ.</p>
<p>തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്&#x200d; ഒരു ഏജന്റിന്റെ ഫോണ്&#x200d; നമ്പര്&#x200d; ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്&#x200d; ഫണ്ട് അനുവദിച്ചതായും എറണാകുളത്ത് സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായും കണ്ടെത്തി. കരള്&#x200d; സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയ സംബന്ധമായ രോഗമാണെന്ന സര്&#x200d;ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്&#x200d; ഫണ്ട് അനുവദിച്ചതും കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; 13 എണ്ണം എല്ലു രോഗ വിദഗ്ധന്&#x200d; നല്&#x200d;കിയതാണെന്നും പുനലൂര്&#x200d; താലൂക്കില്&#x200d; ഒരു ഡോക്ടര്&#x200d; 1500 സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നല്&#x200d;കിയതായും കരുനാഗപ്പള്ളിയില്&#x200d; പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകളില്&#x200d; 11 എണ്ണവും ഒരു ഡോക്ടര്&#x200d; നല്&#x200d;കിയതാണെന്നും ഒരേ വീട്ടിലെ എല്ലാവര്&#x200d;ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഈ ഡോക്ടര്&#x200d; വിതരണം ചെയ്തതായും കണ്ടെത്തി.</p>
<p>നിലമ്പൂരില്&#x200d; മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; ചികിത്സക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്‌പെഷ്യലിസ്റ്റ് അല്ലാത്ത ഡോക്ടര്&#x200d;മാര്&#x200d; ഗുരുതര രോഗങ്ങള്&#x200d;ക്ക് മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയതായും വ്യക്തമായി. മുണ്ടക്കയം സ്വദേശിക്ക് 2017ല്&#x200d; ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019ല്&#x200d; ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും 2020ല്&#x200d; വീണ്ടും അര്&#x200d;ബുദത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന പതിനായിരം രൂപയും അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത് കാഞ്ഞിരപ്പള്ളി സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധന്&#x200d; ആണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോര്&#x200d;ജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോണ്&#x200d; നമ്പറില്&#x200d; വിളിച്ചപ്പോള്&#x200d; അയാള്&#x200d; അല്ല അപേക്ഷിച്ചത് എന്നും കണ്ടെത്തി.</p>
<p>ഇടുക്കി പാലക്കാട് കാസര്&#x200d;കോട് ജില്ലകളിലും സമാനമായ ക്രമക്കേടുകള്&#x200d; കണ്ടെത്തിയതായാണ് റിപ്പോര്&#x200d;ട്ട്. ഏജന്റുമാരും ഉദ്യോഗസ്ഥരും ഡോക്ടര്&#x200d;മാരും ചേര്&#x200d;ന്ന് നടത്തുന്നത് വന്&#x200d; തട്ടിപ്പാണെന്നും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സെക്ഷന്&#x200d; കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്റുമാര്&#x200d; തട്ടിപ്പ് നടത്തുന്നതെന്നും ഓപറേഷന്&#x200d; സി.എം.ഡി.ആര്&#x200d;.എഫ് എന്ന പേരില്&#x200d; വിജിലന്&#x200d;സ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് പുറത്തായിരിക്കുന്നത്.</p>
<p>ഏറ്റവും സത്യസന്ധമെന്നും വിശ്വസ്തമെന്നും വിചാരിച്ച് സാധാരണക്കാര്&#x200d; പല സമയത്തായി നിക്ഷേപിച്ച ഫണ്ടിന്റെ അവസ്ഥ ഇതാണെങ്കില്&#x200d; എന്ത് ചെയ്യും? പ്രളയത്തില്&#x200d; എല്ലാം നഷ്ടപ്പെട്ടവര്&#x200d;ക്ക്, കൊറോണയില്&#x200d; ജീവിതം ഗതിമുട്ടിപ്പോയവര്&#x200d;ക്ക്, ഉരുള്&#x200d;പൊട്ടല്&#x200d; ജീവിതം നക്കിത്തുടച്ചവര്&#x200d;ക്ക്, ഭീതിതമായ രോഗത്തിന്റെ പിടിയിലകപ്പെട്ടവര്&#x200d;ക്കൊക്കെ നല്&#x200d;കിയ നാണയത്തുട്ടുകളൊക്കെയും ഇങ്ങിനെ കണ്ണില്&#x200d; ചോരയില്ലാത്ത, മൃഗീയത സ്വഭാവമാക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ കൂട്ടാളികളുംകൂടി കട്ടുമുടിക്കുന്നത് കാണുമ്പോള്&#x200d; സ്തബ്ധരായി നോക്കിനില്&#x200d;ക്കാനേ പൊതുജനത്തിന് കഴിയുന്നുള്ളൂ.</p>
<p>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേരെങ്കിലും മുതിര്&#x200d;ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സര്&#x200d;ക്കാര്&#x200d; അഡീഷണല്&#x200d; ചീഫ് സെക്രട്ടറി (ഫിനാന്&#x200d;സ്) ആണ് ഫണ്ട് പ്രവര്&#x200d;ത്തിപ്പിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂള്&#x200d; അക്കൗണ്ടുകളില്&#x200d; എത്തുന്ന സി.എം.ഡി.ആര്&#x200d;.എഫിലേക്കുള്ള സംഭാവനകള്&#x200d;കൊണ്ട് ഉണ്ടാവുന്ന ഫണ്ട്, ബാങ്ക് കൈമാറ്റം വഴി ധനകാര്യ സെക്രട്ടറിയുടെ കൈയ്ക്കും മുദ്രയ്ക്കും കീഴില്&#x200d; മാത്രമേ പിന്&#x200d;വലിക്കാന്&#x200d; കഴിയൂ. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്&#x200d;ക്കാര്&#x200d; ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സി.എം.ഡി.ആര്&#x200d; ഫണ്ടില്&#x200d;നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥര്&#x200d;ക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സര്&#x200d;ക്കാര്&#x200d; ഉത്തരവുകള്&#x200d; പ്രകാരം നിശ്ചയിച്ചിട്ടുണ്ട്.</p>
<p>ജില്ലാ കലക്ടര്&#x200d;, റവന്യൂ സ്‌പെഷ്യല്&#x200d; സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്&#x200d;ക്ക് അനുവദിക്കാവുന്ന തുക സര്&#x200d;ക്കാര്&#x200d; ഉത്തരവുകള്&#x200d; പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളില്&#x200d; ചെലവഴിക്കണമെങ്കില്&#x200d; അത് മന്ത്രിസഭക്കേ സാധ്യമാവുകയുള്ളൂ. മാത്രമല്ല, വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സി.എം.ഡി.ആര്&#x200d;.എഫ്, കണ്&#x200d;ട്രോളര്&#x200d; ആന്റ് ഓഡിറ്റ് ജനറലിന്റെ (സി.എ. ജി) ഓഡിറ്റിന് വിധേയവുമാണ്. സംഭാവന നല്&#x200d;കുന്ന പണമെല്ലാം ബാങ്ക് ഇടപാടായി ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് എത്തുന്നത് (ധനകാര്യ സെക്രട്ടറി എന്നത് വ്യക്തിയല്ല ഒരു പോസ്റ്റ് ആണ്). ദുരിതാശ്വാസ നിധി ഫണ്ടുകളുടെ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്ക് വിധേയവുമാണ്.</p>
<p>ദുരിതാശ്വാസനിധിയില്&#x200d;നിന്നും സഹായം ലഭിക്കാന്&#x200d; നിര്&#x200d;ദ്ദിഷ്ട ഫോര്&#x200d;മാറ്റിലുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസുകള്&#x200d;, അക്ഷയ സെന്ററുകള്&#x200d;, എം.പിമാരുടെയും എം.എല്&#x200d;.എമാരുടെയും ഓഫീസുകള്&#x200d; മുഖേന ലഭ്യമാണ്. നേരിട്ട് ഓണ്&#x200d;ലൈനായും അപേക്ഷ സമര്&#x200d;പ്പിക്കാം. ഇവ ലഭിക്കണമെങ്കില്&#x200d; അപകട മരണങ്ങളില്&#x200d; എഫ്. ഐ.ആറും മരണ സര്&#x200d;ട്ടിഫിക്കറ്റും ഹാജരാക്കണം. മെഡിക്കല്&#x200d; ചികിത്സയ്ക്കായി യോഗ്യതയുള്ള മെഡിക്കല്&#x200d; ഓഫീസറുടെ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കണം. ദുരന്തങ്ങള്&#x200d; മൂലം ദുരന്തമുണ്ടായാല്&#x200d;, ബാധിച്ച ആളുകളുടെ വിവരങ്ങള്&#x200d; വില്ലേജ് ഓഫീസര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുകയും തഹസില്&#x200d;ദാര്&#x200d; വഴി കലക്ടര്&#x200d;ക്ക് കൈമാറുകയും ചെയ്യണം.</p>
<p>റവന്യൂ വകുപ്പാണ് അപേക്ഷകള്&#x200d; പ്രോസസ്സ് ചെയ്യുന്നത്. എല്ലാ പ്രോസസ്സിംഗും സി.എം.ഡി.ആര്&#x200d;.എഫ് പോര്&#x200d;ട്ടലില്&#x200d; ഇലക്ട്രോണിക് രീതിയിലാണ് ചെയ്യുന്നത്. ഓണ്&#x200d;ലൈന്&#x200d; മോഡുകളില്&#x200d; ലഭിക്കുന്ന അപേക്ഷകള്&#x200d; അപേക്ഷകന്&#x200d; നല്&#x200d;കിയ വിശദാംശങ്ങള്&#x200d; സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്&#x200d; മൂല്യനിര്&#x200d;ണയത്തിന്‌ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, ആവശ്യമെങ്കില്&#x200d; സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്‌പെഷ്യല്&#x200d; സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവക്ക് അയയ്ക്കും.</p>
<p>പണം അയക്കാനും ലഭിക്കാനും ഇത്രക്ക് നിയമങ്ങളും നിബന്ധനകളുമുള്ള ഒരു വകുപ്പില്&#x200d; നിന്നാണിപ്പോള്&#x200d; അതും ഏതാനും വര്&#x200d;ഷത്തെ മാത്രം പരിശോധനകളില്&#x200d;നിന്ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള ഭീമമായ തിരിമറികളും അഴിമതികളും പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ കണക്കുകള്&#x200d;കൂടി പരിശോധിച്ചാല്&#x200d; എന്തായിരിക്കും സ്ഥിതി. ദുരിതാശ്വാസനിധിയില്&#x200d;നിന്നും അനര്&#x200d;ഹര്&#x200d; സഹായം നേടിയെടുക്കുന്നതായ ചില പരാതികള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടതായി മുഖ്യമന്ത്രി തന്നെ ഇപ്പോള്&#x200d; കുറ്റസമ്മതം നടത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; നിന്നുള്ള സഹായം അര്&#x200d;ഹരായവര്&#x200d;ക്ക് ഉറപ്പുവരുത്താനും അനര്&#x200d;ഹര്&#x200d; കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കുകയുമുണ്ടായി. വേലി മാത്രമല്ല കാവല്&#x200d;ക്കാരും വിള തിന്നുന്ന ഈ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സത്യസന്ധതക്കുമാണിപ്പോള്&#x200d; ഗുരുതരമായ വിള്ളല്&#x200d; വീണിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-ministers-relief-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; വന്&#x200d; തട്ടിപ്പ്; കൈക്കലാക്കിയത് ലക്ഷങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/massive-fraud-in-chief-ministers-relief-fund.html</link>
					<comments>https://www.chandrikadaily.com/massive-fraud-in-chief-ministers-relief-fund.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Feb 2023 14:59:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[fund]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239389</guid>

					<description><![CDATA[വിജിലന്&#x200d;സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്&#x200d; വന്&#x200d; ക്രമക്കേട് നടന്നതായി കണ്ടെത്തി. സംസ്ഥാനത്തെ 14 കളക്ടറേറ്റുകളിലായി ഇന്ന് വിജിലന്&#x200d;സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓപ്പറേഷന്&#x200d; സിഎംആര്&#x200d;ഡിഎഫ് ന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്&#x200d; വ്യാജ മെഡിക്കല്&#x200d;, വരുമാന സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; കണ്ടെത്തിയതായി വിജിലന്&#x200d;സ് അറിയിച്ചു.</p>
<p>എറണാകുളം ജില്ലയിലെ വിദേശ മലയാളി മൂന്ന് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് കൈപ്പറ്റിയത്. കൊല്ലത്ത് 20 അപേക്ഷകളില്&#x200d; 13 എണ്ണവും ഒരേ ഡോക്ടര്&#x200d; സാക്ഷ്യപ്പെടുത്തിയതും. മറ്റൊരു വിദേശ മലയാളി നിയമവിരുദ്ധമായി 45,000 രൂപയും കൈപ്പറ്റിയതായി വിജിലന്&#x200d;സ് കണ്ടെത്തി.</p>
<p>മലപ്പുറത്തെ നിലമ്പൂരില്&#x200d; ചികിത്സയ്ക്കായി ചെലവായ തുക മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; കാണിക്കാതെ തന്നെ അപേക്ഷകളിന്മേല്&#x200d; തുക അനുവദിച്ചതായും കണ്ടെത്തി. കാസര്&#x200d;കോടും സമാനമായ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്.</p>
<p>ദുരിതാശ്വാസ നിധിയില്&#x200d; നിന്ന് പണം കിട്ടുന്നതിനായി പുനലൂരിലെ ഒരു ഡോക്ടര്&#x200d; 1500 മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകളാണ് നല്&#x200d;കിയത്. കൊല്ലത്ത് 20 മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റില്&#x200d; 13 എണ്ണവും ഒരേ ഡോക്ടര്&#x200d; തന്നെ സാക്ഷ്യപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായും വിജിലന്&#x200d;സ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fraud-in-chief-ministers-relief-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുര്&#x200d;ക്കി ഭൂകമ്പം: പാകിസ്ഥാന്&#x200d; അയച്ച ദുരിതാശ്വാസ സാമഗ്രികള്&#x200d; മുമ്പ് തുര്&#x200d;ക്കി പാക്കിസ്ഥാന് അയച്ചത്</title>
		<link>https://www.chandrikadaily.com/relief-material-sent-by-pakistan-was-earlier-sent-by-turkey-to-pakistan.html</link>
					<comments>https://www.chandrikadaily.com/relief-material-sent-by-pakistan-was-earlier-sent-by-turkey-to-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 11:53:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[Relief]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238697</guid>

					<description><![CDATA[പാക് മാധ്യമ പ്രവര്&#x200d;ത്തകനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തുര്&#x200d;ക്കിയിലേക്ക് ദുരിതാശ്വാസത്തിന്റെ ഭാഗമായി പാക്കിസ്ഥാന്&#x200d; അയച്ച സാമഗ്രികള്&#x200d; മുന്&#x200d;പ് തുര്&#x200d;ക്കി പാക്കിസ്ഥാന് അയച്ചതാണെന്ന് ആരോപണം. പാക് മാധ്യമ പ്രവര്&#x200d;ത്തകനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം പാക്കിസ്ഥാനെ വലിയ രീതിയില്&#x200d; ബാധിച്ച വെള്ളപ്പൊക്കത്തിന്റെ സമയത്ത് തുര്&#x200d;ക്കി സഹായമായി അയച്ച വസ്തുക്കളാണ് ഇപ്പോള്&#x200d; തിരിച്ചയച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relief-material-sent-by-pakistan-was-earlier-sent-by-turkey-to-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയ ദുരിതാശ്വാസം;വിദേശത്തു നിന്നെത്തുന്ന സാധനങ്ങള്&#x200d;ക്ക് നികുതിയിളവില്ല</title>
		<link>https://www.chandrikadaily.com/didnt-get-any-reduction-in-taxation-to-the-flood-relief-products.html</link>
					<comments>https://www.chandrikadaily.com/didnt-get-any-reduction-in-taxation-to-the-flood-relief-products.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 16 Aug 2019 17:58:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136257</guid>

					<description><![CDATA[സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്&#x200d;ക്ക് നികുതിയിളവില്ല. കസ്റ്റംസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നല്&#x200d;കിയ നികുതിയിളവ് ഇപ്പോള്&#x200d; ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്&#x200d; സുമിത് കുമാര്&#x200d; അറിയിച്ചു. 2018ലെ പ്രളയസമയത്ത് വിദേശത്തുനിന്നെത്തിക്കുന്ന സാധനസാമഗ്രികള്&#x200d;ക്ക് നികുതിയിളവ് ഏര്&#x200d;പ്പെടുത്തിയിരുന്നു. ഈ നികുതിയിളവിന്റെ കാലാവധി കഴിഞ്ഞ വര്&#x200d;ഷം ഡിസംബര്&#x200d; 31 ന് അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളൊന്നും നിലവില്&#x200d; വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പ്രളയ ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി വിദേശത്തു നിന്ന് എത്തിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്&#x200d;ക്ക് നികുതിയിളവില്ല. കസ്റ്റംസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നല്&#x200d;കിയ നികുതിയിളവ് ഇപ്പോള്&#x200d; ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ്  പ്രിവന്റീവ് വിഭാഗം കമ്മീഷണര്&#x200d; സുമിത് കുമാര്&#x200d; അറിയിച്ചു. </p>



<p>2018ലെ പ്രളയസമയത്ത് വിദേശത്തുനിന്നെത്തിക്കുന്ന സാധനസാമഗ്രികള്&#x200d;ക്ക് നികുതിയിളവ് ഏര്&#x200d;പ്പെടുത്തിയിരുന്നു. ഈ നികുതിയിളവിന്റെ  കാലാവധി കഴിഞ്ഞ വര്&#x200d;ഷം ഡിസംബര്&#x200d; 31 ന് അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളൊന്നും നിലവില്&#x200d; വന്നിട്ടുമില്ല.  ഈ സാഹചര്യത്തിലാണ്  പ്രളയ ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി വിദേശത്തു നിന്ന് എത്തിക്കുന്ന സാധന സാമഗ്രികള്&#x200d;ക്ക് നികുതി നല്&#x200d;കേണ്ടി വരുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/didnt-get-any-reduction-in-taxation-to-the-flood-relief-products.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനിവിന്&#x200d; പാതയില്&#x200d; സ്വകാര്യ  ബസ്സുകളുടെ കാരുണ്യയാത്ര</title>
		<link>https://www.chandrikadaily.com/private-bus-operators.html</link>
					<comments>https://www.chandrikadaily.com/private-bus-operators.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Sep 2018 16:54:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood]]></category>
		<category><![CDATA[private bus operators]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101421</guid>

					<description><![CDATA[&#160; കല്&#x200d;പ്പറ്റ: പ്രളയബാധിതര്&#x200d;ക്ക് കൈത്താങ്ങായി &#8216;നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്&#8217; എന്ന സന്ദേശവുമായി വയനാട് ജില്ലയിലെ സ്വകാര്യബസുകള്&#x200d; ഇന്നലെ കരുണ്യ യാത്ര നടത്തി. മിക്ക സ്വകാര്യ ബസുകളും ഇന്നലത്തെ കളക്ഷനില്&#x200d; ഡീസല്&#x200d; ചെലവ് കഴിച്ചുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്&#x200d;കും. ബസ് ജീവനക്കാര്&#x200d; ദിവസവേതനവും സംഭാവന ചെയ്യും. പതിവായി സ്വന്തം വാഹനങ്ങളില്&#x200d; യാത്രചെയ്യുന്നവര്&#x200d; ഇന്നലെ സ്വകാര്യ ബസുകളില്&#x200d; സഞ്ചരിച്ച് കാരുണ്യയാത്രയില്&#x200d; അകമഴിഞ്ഞ് സഹായം നല്&#x200d;കിയിരുന്നു. ടിക്കറ്റില്ലാത്ത യാത്രയില്&#x200d; കൂലിയെടുക്കാതെ ജോലി ചെയ്ത ജീവനക്കാരും ദുരിതബാധിതര്&#x200d;ക്ക് തങ്ങളാല്&#x200d; കഴിയുന്നത് ചെയ്തതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കല്&#x200d;പ്പറ്റ: പ്രളയബാധിതര്&#x200d;ക്ക് കൈത്താങ്ങായി &#8216;നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്&#8217; എന്ന സന്ദേശവുമായി വയനാട് ജില്ലയിലെ സ്വകാര്യബസുകള്&#x200d; ഇന്നലെ കരുണ്യ യാത്ര നടത്തി. മിക്ക സ്വകാര്യ ബസുകളും ഇന്നലത്തെ കളക്ഷനില്&#x200d; ഡീസല്&#x200d; ചെലവ് കഴിച്ചുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്&#x200d;കും. ബസ് ജീവനക്കാര്&#x200d; ദിവസവേതനവും സംഭാവന ചെയ്യും. പതിവായി സ്വന്തം വാഹനങ്ങളില്&#x200d; യാത്രചെയ്യുന്നവര്&#x200d; ഇന്നലെ സ്വകാര്യ ബസുകളില്&#x200d; സഞ്ചരിച്ച് കാരുണ്യയാത്രയില്&#x200d; അകമഴിഞ്ഞ് സഹായം നല്&#x200d;കിയിരുന്നു. ടിക്കറ്റില്ലാത്ത യാത്രയില്&#x200d; കൂലിയെടുക്കാതെ ജോലി ചെയ്ത ജീവനക്കാരും ദുരിതബാധിതര്&#x200d;ക്ക് തങ്ങളാല്&#x200d; കഴിയുന്നത് ചെയ്തതിന്റെ ചാരിതാര്&#x200d;ത്ഥ്യത്തിലായിരുന്നു. ഇതിന്റെ ഭാഗമായി കല്&#x200d;പ്പറ്റ പുതിയ ബസ്സ്റ്റാന്റില്&#x200d; നടന്ന ചടങ്ങില്&#x200d; കല്&#x200d;പ്പറ്റ എം.എല്&#x200d;.എ-സി.കെ.ശശീന്ദ്രന്&#x200d; ഫഌഗ് ഓഫ് ചെയ്ത് കൊണ്ട് ജില്ലാ തല ഉദ്ഘാടനം നിര്&#x200d;വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. കാരുണ്യ യാത്രയില്&#x200d; ജില്ലാ പഞ്ചായത്തംഗങ്ങള്&#x200d; പങ്കാളികളായി.ഡി.പി.സി.യോഗത്തില്&#x200d; എത്തിച്ചേര്&#x200d;ന്ന പ്രതിനിധികള്&#x200d; ബസ് ജീവനക്കാരുടെ കൂട്ടായ്മയില്&#x200d; ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് ബസ് യാത്ര നടത്തി.കല്&#x200d;പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്&#x200d;സ്റ്റേഷന്&#x200d; വരെയാണ് യാത്ര നടത്തിയത്. ജില്ലാ പഞ്ചായത്തംഗങ്ങളുടെ അവസരോചിതമായ ഇടപെടലുകള്&#x200d; യാത്രക്കാരില്&#x200d; കൗതുകമുണര്&#x200d;ത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്&#x200d; മാസ്റ്റര്&#x200d;, അനിലാ തോമസ്, എ.ദേവകി, ടി.ഉഷാകുമാരി, കെ.മിനി, പി.ഇസ്മായില്&#x200d;, വര്&#x200d;ഗ്ഗീസ് മുരിയന്&#x200d;കാവില്&#x200d;, അഡ്വ.ഒ. ആര്&#x200d;.രഘു എന്നിവരാണ് യാത്രയില്&#x200d; പങ്കു ചേര്&#x200d;ന്നത്. കാരുണ്യ യാത്രയുടെ ഭാഗമായി പുല്&#x200d;പ്പള്ളിയില്&#x200d; നടന്ന സ്വകാര്യ ബസ്സുകളുടെ യാത്ര പനമരം ബ്ലോക്ക് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്&#x200d; ഫല്&#x200d;ഗ് ഓഫ് ചെയ്തു. പുല്&#x200d;പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/private-bus-operators.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപ്രതീക്ഷിതം, നാടകീയം; സുപ്രീം കോടതിക്കു മുന്നിലെ &#8216;മിഡ്‌നൈറ്റ് റിലീഫ് ഓപ്പറേഷന്&#x200d;&#8217;</title>
		<link>https://www.chandrikadaily.com/relief-collection-point-at-supreme-newt.html</link>
					<comments>https://www.chandrikadaily.com/relief-collection-point-at-supreme-newt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Aug 2018 10:45:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Relief]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99620</guid>

					<description><![CDATA[&#160; ബാലഗോപാല്&#x200d; ബി നായര്&#x200d; Unprecedented. സുപ്രീം കോടതി റിപ്പോര്&#x200d;ട്ട് ചെയ്യുന്ന മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യമല്ല. ചരിത്രത്തില്&#x200d; സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്&#x200d;ത്ത സമ്മേളനത്തിനും കര്&#x200d;ണാടകയിലെ സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച ഗവര്&#x200d;ണറുടെ തീരുമാനം ചോദ്യം ചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; അര്&#x200d;ദ്ധരാത്രിയിലെ വാദം കേള്&#x200d;ക്കലിനെയും ഞങ്ങള്&#x200d; വിശേഷിപ്പിച്ചത് Unprecedented എന്നായിരുന്നു. എന്നാല്&#x200d; ചരിത്രത്തില്&#x200d; സമാനതകള്&#x200d; ഇല്ലാത്ത മറ്റൊരു നിമിഷത്തിന് ഇന്നലെ രാത്രിയും ഇന്ന് പുലര്&#x200d;ച്ചെയുമായി കോടതി വാര്&#x200d;ത്തകള്&#x200d; കവര്&#x200d; ചെയ്യുന്ന ഞങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>ബാലഗോപാല്&#x200d; ബി നായര്&#x200d;</strong></p>
<p>Unprecedented. സുപ്രീം കോടതി റിപ്പോര്&#x200d;ട്ട് ചെയ്യുന്ന മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യമല്ല. ചരിത്രത്തില്&#x200d; സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്&#x200d;ത്ത സമ്മേളനത്തിനും കര്&#x200d;ണാടകയിലെ സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച ഗവര്&#x200d;ണറുടെ തീരുമാനം ചോദ്യം ചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; അര്&#x200d;ദ്ധരാത്രിയിലെ വാദം കേള്&#x200d;ക്കലിനെയും ഞങ്ങള്&#x200d; വിശേഷിപ്പിച്ചത് Unprecedented എന്നായിരുന്നു. എന്നാല്&#x200d; ചരിത്രത്തില്&#x200d; സമാനതകള്&#x200d; ഇല്ലാത്ത മറ്റൊരു നിമിഷത്തിന് ഇന്നലെ രാത്രിയും ഇന്ന് പുലര്&#x200d;ച്ചെയുമായി കോടതി വാര്&#x200d;ത്തകള്&#x200d; കവര്&#x200d; ചെയ്യുന്ന ഞങ്ങളില്&#x200d; ചില മാധ്യമ പ്രവര്&#x200d;ത്തകരും, അഭിഭാഷകരും, വിദ്യാര്&#x200d;ത്ഥികളുമൊക്കെ സാക്ഷികളായി. പ്രളയക്കെടുതിയില്&#x200d; ആടി ഉലയുന്ന കേരളത്തിന് അഭിമാനവും പ്രചോദനവും ആകുന്ന ചില ചരിത്ര നിമിഷങ്ങള്&#x200d;. ഏത് പ്രകൃതി ദുരന്തം പിടിച്ച് കുലിക്കിയാലും കേരളത്തിന് അതിനെ അതിജീവിക്കാനാകുമെന്ന് തെളിയിച്ച നിമിഷങ്ങള്&#x200d;.</p>
<p>ചെങ്ങന്നൂരും പന്തളത്തും ചാലക്കുടിയിലും ആലുവയിലും പ്രളയം വിതയ്ക്കുന്ന ദുരിതങ്ങളുടെ കാഴ്ചകള്&#x200d; വാര്&#x200d;ത്ത മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടാണ് ലോകത്ത് എമ്പാടുമുള്ള മലയാളികളെ പോലെ സുപ്രീം കോടതിയിലെ പല മലയാളി അഭിഭാഷകരുടെയും ശനിയാഴ്ച ദിവസം ആരംഭിച്ചത്. മലയാളി അഭിഭാഷകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ആയ God&#8217;s Own Lawyers ലേക്ക് കരളലിയിക്കുന്ന പ്രളയക്കെടുതിയുടെ ദൃശ്യങ്ങള്&#x200d; പലരും ഫോര്&#x200d;വേഡ് ചെയ്യുന്നുണ്ടായിരുന്നു. ചില അഭിഭാഷകര്&#x200d; നാട്ടില്&#x200d; ഉള്ള തങ്ങളുടെ കുടുംബങ്ങളുടെ ദുരിതം വിവരിച്ചു കൊണ്ടിരുന്നു.</p>
<p>പ്രളയത്തില്&#x200d; ദുരിതം അനുഭവിക്കുന്നവര്&#x200d;ക്ക് എന്ത് ചെയ്യാം എന്ന ചര്&#x200d;ച്ച ഇതിനിടയില്&#x200d; God&#8217;s Own Lawyers യില്&#x200d; ആരംഭിച്ചിരുന്നു. പ്രളയ ബാധിതര്&#x200d; ക്ക് ആയി അറ്റോര്&#x200d;ണി ജനറല്&#x200d; കെ കെ വേണുഗോപാല്&#x200d; ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വാര്&#x200d;ത്ത ഇതിനിടെ പുറത്ത് വന്നു. സുപ്രീം കോടതി ബാര്&#x200d; അസോസിയേഷന് നല്&#x200d;കിയതിന് പുറമെ എന്തെങ്കിലും കാര്യമായ സംഭാവന പ്രളയ ബാധിതര്&#x200d;ക്ക് നല്&#x200d;കണം എന്ന ആശയം ഇതിനിടെ ഗ്രൂപ്പില്&#x200d; സജീവം ആയി.</p>
<p>സമയം 10. 20. God&#8217;s Own Lawyers ല്&#x200d; ഷിനോജ് നാരായണ്&#x200d; (Shane Oj Narain) ഒരു ആശയം പങ്ക് വച്ചു. കേരളത്തിലെ പ്രളയകെടുതി അനുഭവിക്കുന്ന ദുരിത ബാധിതര്&#x200d;ക്ക് ആയി വസ്ത്രം, മരുന്ന്, ഭക്ഷണം എന്നിവ അയക്കാം. വ്യോമസേനയുടെ വിമാനത്തില്&#x200d; അത് അയക്കാന്&#x200d; സാധിക്കും എന്നും ഷിനോജ് വ്യക്തമാക്കി. എങ്കില്&#x200d; അതിന്റെ സാധ്യത ആരായണം എന്ന് ചില അഭിഭാഷകര്&#x200d;. ഒരു മണിക്കൂറിന് ശേഷം പത്ത് മലയാളി അഭിഭാഷകര്&#x200d; സുപ്രീം കോടതിയിലെ ക്യാന്റീനില്&#x200d; ഒത്ത് കൂടി. Shane Oj Narain, PV Dinesh, Usha Nandini, Biju Raman, Jaimon Andrews, Karthik Ashok, Zulfiker Ali , Marzook Bafakyh, Philip Mathew Thekaekara. ചര്&#x200d;ച്ചയുടെ അന്തിമ ഘട്ടത്തില്&#x200d; പതിനൊന്നാമനായി വിഷ്ണു ശര്&#x200d;മയും ചേര്&#x200d;ന്നു. നേരിട്ട് പങ്കെടുത്തില്ല എങ്കിലും കൊച്ചിയില്&#x200d; നിന്ന് Mohammed Sadique ഉം സജീവം ആയി ഈ ചര്&#x200d;ച്ചയില്&#x200d; ടെലിഫോണില്&#x200d; പങ്കെടുത്തു. ഒന്നര മണിക്കൂര്&#x200d; നീണ്ടു നിന്ന ചര്&#x200d;ച്ച. വിവിധ ഫോണ്&#x200d; കോളുകള്&#x200d; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്&#x200d;കുന്നത് ആണോ അതോ ഡല്&#x200d;ഹിയില്&#x200d; നിന്ന് വസ്ത്രം മരുന്ന് ഭക്ഷണം എന്നിവ അയക്കുന്നത് ആണോ നല്ലത് എന്ന നിര്&#x200d;ദേശങ്ങളുടെ വ്യത്യസ്ത വശങ്ങളെ കുറിച്ച് ഗഹനമായ ചര്&#x200d;ച്ച. ഒടുവില്&#x200d; സാധനങ്ങള്&#x200d; കയറ്റി അയക്കാം എന്ന് തീരുമാനം.</p>
<p>രണ്ടോ മൂന്നോ ട്രക്ക് മുഴുവന്&#x200d; സാധനങ്ങള്&#x200d; കയറ്റി അയക്കുക എന്നായിരുന്നു ലക്ഷ്യം. എന്നാല്&#x200d; അതിനുള്ള സാധനങ്ങള്&#x200d; എങ്ങനെ ലഭിക്കും ? എവിടെ വച്ച് സാധനങ്ങള്&#x200d; ശേഖരിക്കും ? ഇതായി അടുത്ത വിഷയം. സീനിയര്&#x200d; അഭിഭാഷകരില്&#x200d; നിന്ന് ഉള്&#x200d;പ്പടെ സംഭാവന സ്വീകരിച്ച് സാധനങ്ങള്&#x200d; വാങ്ങിയും, കുറച്ച് സാധനങ്ങള്&#x200d; അല്ലാതെ സ്വീകരിക്കുകയും ചെയ്യാം എന്ന തീരുമാനം. സാധനങ്ങള്&#x200d; കൈമാറാന്&#x200d; താത്പര്യം ഉള്ളവരോട് സുപ്രീം കോടതിക്ക് മുന്നില്&#x200d; ഉള്ള കിറശമി ഘമം കിേെശൗേലേ ന്റെ പാര്&#x200d;ക്കിംഗ് ഗ്രൗണ്ടില്&#x200d; എത്താന്&#x200d; ആവശ്യപ്പെടുകയും ചെയ്യാം എന്നും തീരുമാനിച്ചു. ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; സജ്ജീവം ആയ കോടതി കവര്&#x200d; ചെയ്യുന്ന മാധ്യമ സുഹൃത്തുക്കളുടെ സേവനം ഉപയോഗിക്കാനും അഭിഭാഷകരുടെ ആ യോഗം തീരുമാനിച്ചു. അങ്ങനെ 1.10 ന് ഉഷ നന്ദിനി വിളിക്കുബോള്&#x200d; മുതലാണ് ഞാന്&#x200d; ഈ ഓപ്പറേഷനില്&#x200d; ഞാന്&#x200d; പങ്കാളി ആകുന്നത്. പിന്നീട് ഇന്ന് പുലര്&#x200d;ച്ചെ 1 മണി വരെ മനസ്സും ശരീരവും ഒക്കെ അഭിഭാഷക കൂട്ടായ്മയ്ക്ക് ഒപ്പം ആയിരുന്നു.</p>
<p>collection point നെ കുറിച്ച് പരമാവധി പേരില്&#x200d; വിവരം എത്തിക്കുക. അതായിരുന്നു എന്റെ ചുമതല. ഇതേ ചുമതല ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു M Unni Krishnan നും<br />
Murali Krishnan നും . ഒരു മണിക്കൂറിന് ശേഷം Ananthakrishnan നും ഞങ്ങള്&#x200d;ക്ക് ഒപ്പം ചേര്&#x200d;ന്നു ഫേസ് ബുക്ക്, ട്വിറ്റര്&#x200d;, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്&#x200d; എന്നിവ ആയിരുന്നു ഞങ്ങളുടെ ടൂള്&#x200d;. പാര്&#x200d;ലമെന്റും, രാഷ്ട്രപതി ഭവനും കഴിഞ്ഞാല്&#x200d; ഇന്ത്യയില്&#x200d; ഏറ്റവും അധികം സുരക്ഷാ ക്രമീകരണങ്ങള്&#x200d; ഉള്ള കെട്ടിട സമുച്ചയങ്ങളില്&#x200d; ഒന്നാണ് സുപ്രീം കോടതി. അതിന് മുന്നില്&#x200d; പ്രകടനങ്ങളോ, കൂട്ടം കൂടി നില്&#x200d;ക്കാനോ ഒന്നും പോലീസ് സമ്മതിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിക്കുള്ള സാധനങ്ങള്&#x200d; അവിടെ വച്ച് ശേഖരിക്കും എന്ന് ഉഷ അറിയിച്ചപ്പോള്&#x200d;, ഒരു മുന്&#x200d; വിധി മനസ്സില്&#x200d; ഉണ്ടായി. അധികം ജന പങ്കാളിത്തം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാത്തത് കാരണം ആകും B high securtiy zone Â collection point വച്ചത്. പക്ഷേ മണിക്കൂറുകള്&#x200d;ക്ക് അകം എന്റെ മുന്&#x200d; വിധി ചീട്ട് കൊട്ടാരം പോലെ തകര്&#x200d;ന്ന് വീണു. ആറു മണിക്ക് ശേഷം ആള്&#x200d;ക്കാരുടെ ഒഴുക്ക് ആയിരുന്നു ഈ collection point ലേക്ക്.</p>
<p>സമയം 7.10 ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് Indian Law Institute ന്റെ പാര്&#x200d;ക്കിംഗ് ഗ്രൗണ്ടില്&#x200d; എത്തുന്നു. കൈയില്&#x200d; ഉണ്ടായിരുന്ന ഒരു വെള്ള കവര്&#x200d; ഉഷ നന്ദിനിക്ക് കൈമാറി. തന്റെയും ജസ്റ്റിസ് കെ എം ജോസഫിന്റെയും സംഭാവനകള്&#x200d; എന്ന് അറിയിക്കുന്നു. സംഭാവന നല്&#x200d;കി collection point ഉം കണ്ട് ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് മടങ്ങും എന്ന് കരുതിയവര്&#x200d;ക്ക് തെറ്റി. ആരും പറയാതെ ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് സാധനങ്ങള്&#x200d; തരം തിരിക്കുന്ന സ്ഥലത്ത് എത്തി വോളന്റീയര്&#x200d;മാര്&#x200d;ക്ക് ഒപ്പം കൂടി. അവരില്&#x200d; ഒരാള്&#x200d; ആയി. യുവ അഭിഭാഷകര്&#x200d;ക്ക് ഒക്കെ അത്ഭുതം. സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജിക്ക് ഒപ്പം നിന്ന് ജോലി ചെയ്യാന്&#x200d; കഴിയുക എന്നത് അവരില്&#x200d; പലര്&#x200d;ക്കും സ്വപ്നം കാണാന്&#x200d; കഴിയുന്നതിലും അപ്പുറം ആയിരുന്നു.</p>
<p>ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് collection point ല്&#x200d; സജ്ജീവം ആകുന്ന വിഡിയോയും ഫോട്ടോകളും ഒക്കെ ഇതിനിടയില്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വയറല്&#x200d; ആയി. ഇതോടെ സുപ്രീം കോടതിയുടെ മുന്നിലെ collection point ലേക്ക് സാധനങ്ങളും ആയി എത്തുന്നവരുടെ എണ്ണം പതിമടങ്ങ് ആയി. ജസ്റ്റിസ് ജോസഫിന്റെ സുപ്രധാനം ആയ ചില &#8216;റൂളിംഗുകളും&#8217; ഇതിന് ഇടയില്&#x200d; ഉണ്ടായി. പഴയ വസ്ത്രങ്ങള്&#x200d; കേരളത്തിലേക്ക് അയക്കേണ്ട. പുതിയ വസ്ത്രങ്ങള്&#x200d; മാത്രം അയച്ചാല്&#x200d; മതി. പഴയ വസ്ത്രങ്ങള്&#x200d; കൊണ്ട് വരുന്നവരോട് ഒന്നുകില്&#x200d; തിരികെ കൊണ്ട് പോകാന്&#x200d; പറയുക. കൊണ്ട് പോകാന്&#x200d; താത്പര്യം ഇല്ലാത്തവരില്&#x200d; നിന്ന് അവ ശേഖരിച്ച് വയ്ക്കുക. അതില്&#x200d; നല്ലത് ഡല്&#x200d;ഹിയിലെ ഏതെങ്കിലും അനാഥാലയത്തിന് കൈമാറാം. ജസ്റ്റിസ് ജോസഫിന്റെ ഈ റൂളിങ് മേല്&#x200d; അപ്പീല്&#x200d; ഇല്ലായിരുന്നു.</p>
<p>ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് സുപ്രീം കോടതിയില്&#x200d; എത്തിയ ദിവസം മുതല്&#x200d; അദ്ദേഹത്തിന്റെ പല സുപ്രധാന വിധികളും ഞാന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടിട്ടുണ്ട്. എന്നാല്&#x200d; ജീവിതത്തിന്റെ ആദ്യമായി അദ്ദേഹത്തിന്റെ ഒരു റൂളിംഗ് എനിക്കും ലഭിച്ചു. ഏതാണ്ട് എട്ടര ആയപ്പോള്&#x200d; അദ്ദേഹം നിര്&#x200d;ദേശിച്ചു &#8216;ഇനി ഭക്ഷണ സാധനങ്ങള്&#x200d; കൊണ്ട് വരേണ്ടതില്ല എന്ന് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. മരുന്നുകള്&#x200d;, നാഫ് കിനുകള്&#x200d;, ബ്ലീച്ചിങ് പൗഡറുകള്&#x200d;, എന്നിവ പരമാവധി കൊണ്ട് വരാന്&#x200d; പറയണം&#8217;. രീഹഹലരശേീി ുീശി േല്&#x200d; എത്തിയ ഓരോ ഭക്ഷണ സാധനത്തിന്റെയും ഗുണ നിലവാരം ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് വ്യക്തിപരമായി തന്നെ ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു. ഒരു വ്യക്തി കൊണ്ട് വന്ന ബ്രെഡിന്റെ എക്‌സ്പയറി ഡേറ്റ് രണ്ട് ദിവസത്തിനുള്ളില്&#x200d; കഴിയുന്നത് ആണെന്ന് കണ്ടെത്തിയ ജസ്റ്റിസ് കുര്യന്&#x200d; ജോസഫിന്റെ നിര്&#x200d;ദേശം ഇങ്ങനെ. &#8216;ഇത് അയക്കേണ്ട&#8217;.</p>
<p>collection point ല്&#x200d; ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുള്ള ഏറ്റവും പരിചയ സമ്പന്നനും ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് ആയിരുന്നു. 40 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തില്&#x200d; ഉണ്ടായ പ്രളയ കെടുതിയില്&#x200d; രക്ഷപ്രവര്&#x200d;ത്തനത്തിലും ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളിലും നേതൃത്വം നല്&#x200d;കിയത് ജസ്റ്റിസ് കുര്യന്&#x200d; ജോസഫിന്റെ നേതൃത്വത്തില്&#x200d; ഉള്ള സംഘം ആണ്. അക്കാലത്ത് ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് കേരള സര്&#x200d;വ്വകലാശാല വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറിയും സുരേഷ് കുറുപ്പ് യൂണിയന്&#x200d; പ്രസിഡന്റും ആയിരുന്നു. അന്നും ഇത് പോലെ ഉറക്കം ഇല്ലാതെ ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെട്ട കാര്യം ജസ്റ്റിസ് ജോസഫ് ഇന്നലെ അനുസ്മരിച്ചു. മറ്റ് ആരെക്കാളും ദുരിത ബാധിതരുടെ വിഷമം ഈ ന്യായാധിപന് മനസിലാകാന്&#x200d; കാരണം ദുരന്ത മുഖത്ത് നേരിട്ട് പ്രവര്&#x200d;ത്തിച്ചിട്ടുള്ളതിന്റെ അനുഭവ പരിചയം ആകും.</p>
<p>സമയം പുരോഗമിക്കും തോറും collection point ല്&#x200d; ചില പ്രതിസന്ധികളും ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. സാധനങ്ങള്&#x200d; തരം തിരിക്കാനും പായ്ക്ക് ചെയ്യാനും കൂടുതല്&#x200d; വോളന്റീയര്&#x200d;മാരെ ആവശ്യം ആയി വന്നു. ട്വിറ്ററിലും ഫേസ് ബുക്കിലും ഞാനും മുരളിയും ഒരു പോസ്റ്റ് ഇട്ടു. ഉണ്ണി ഒരു ഫേസ് ബുക്ക് ലൈവ് വും ചെയ്തു. ജാമിയ മില്ലയ, ജെ എന്&#x200d; യു, ഡല്&#x200d;ഹി യൂണിവേഴ്‌സിറ്റി, സെന്റ് സ്റ്റീഫന്&#x200d;സ് തുടങ്ങി ഡല്&#x200d;ഹിയിലെ വിവിധ സ്ഥലങ്ങളില്&#x200d; നിന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; എത്തി. ഇതിന് പുറമെ ചില സന്നദ്ധ സംഘടന പ്രവര്&#x200d;ത്തകരും വ്യകതികളും ഒക്കെ എത്തി. ഇതിനിടെ ജജ്ജാര്&#x200d; ജില്ല മജിസ്‌ട്രേറ്റ് അയച്ച ഒരു വാഹനം നിറയെ സാധനങ്ങള്&#x200d; സുപ്രീം കോടതിക്ക് മുന്നില്&#x200d; എത്തി. സുപ്രീം കോടതി ബാര്&#x200d; അസോസിയേഷന്&#x200d; സെക്രട്ടറി വിക്രാന്ദ് യാദവും ഈ സമയം എല്ലാം ഞങ്ങള്&#x200d;ക്ക് ഒപ്പം ഉണ്ടായിരുന്നു. സുപ്രീം കോര്&#x200d;ട്ട് ബാര്&#x200d; അസോസിയേഷന്&#x200d; ജീവനക്കാരുടെ സേവനവും വിക്രാന്ത് ഉറപ്പ് വരുത്തിയിരുന്നു.</p>
<p>രാത്രി 12 മണി വരെ മാത്രമേ സാധനങ്ങള്&#x200d; സ്വീകരിക്കുക ഉള്ളു എന്ന് അറിയിച്ചിരുന്നു എങ്കിലും, അതിന് ശേഷവും നിരവധി പേര് മരുന്നും വസ്ത്രങ്ങളും ആയി സുപ്രീം കോടതിക്ക് മുന്നില്&#x200d; എത്തി കൊണ്ട് ഇരുന്നു. ഒടുവില്&#x200d; 12.50 ഓടെ എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് വാഹനങ്ങളില്&#x200d; കയറ്റി. എട്ട് ട്രക്കുകള്&#x200d; മുഴുവന്&#x200d; സാധനങ്ങള്&#x200d; കയറ്റി. അതില്&#x200d; ഒരു ട്രക്ക് മുഴുവന്&#x200d; മരുന്നും നാപ്കിനുകളും മാത്രം. ഒരു മണിക്ക് എല്ലാ വാഹനങ്ങളും ഹിന്&#x200d;ഡണ്&#x200d; എയര്&#x200d; ബേസിലേക്ക് യാത്ര ആകാന്&#x200d; തയ്യാര്&#x200d; ആയതിന് ശേഷം മാത്രം ആണ് ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് സുപ്രീം കോടതിക്ക് മുന്നില്&#x200d; നിന്ന് യാത്ര ആയുള്ളൂ. അതും എല്ലാവരോടും നന്ദി പറഞ്ഞ ശേഷം. collection point ല്&#x200d; ഉണ്ടായിരുന്ന ആറ് മണിക്കൂറില്&#x200d; ഒരിക്കല്&#x200d; പോലും ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് വെറുതെ ഇരിക്കുന്നത് കണ്ടിരുന്നില്ല. ഈ ന്യായാധിപനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.</p>
<p>രണ്ടോ മൂന്നോ ട്രക്ക് സാധനം എന്ന ലക്ഷ്യം ആണ് 8 ട്രക്ക് സാധനങ്ങളിലേക്ക് എത്തിയത്. ഒന്നേ കാല്&#x200d; മണിക്ക് ഈ വാഹനങ്ങള്&#x200d; ഹിന്&#x200d;ഡന്&#x200d; എയര്&#x200d; ബേസിലേക്ക് ലക്ഷ്യം വച്ച് യാത്ര ആയപ്പോള്&#x200d; ഞാന്&#x200d; എന്റെ വീട്ടിലേക്ക് തിരിച്ചു. ഹിന്&#x200d;ഡന്&#x200d; എയര്&#x200d; ബേസില്&#x200d; നടന്ന കാര്യങ്ങളെ സംബന്ധിച്ച് അവിടെ പോയവര്&#x200d; വിശദീകരിക്കുന്നത് ആകും. പക്ഷേ ഡല്&#x200d;ഹി പോലീസ് നല്&#x200d;കിയ സഹായത്തെ കുറിച്ച് ഇവിടെ രണ്ട് വാക്ക് പറയാതെ ഇരിക്കാന്&#x200d; കഴിയില്ല. ഹിന്&#x200d;ഡന്&#x200d; എയര്&#x200d; ബേസ് വരെ ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്&#x200d; ഈ വാഹന വ്യൂഹത്തിന് പോലീസ് എസ്‌കോര്&#x200d;ട്ട് നല്&#x200d;കിയതിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.</p>
<p>ഒരു കാര്യം ഉറപ്പാണ്. ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്താന്&#x200d; വലിയ സംഘടന സംവിധാനം ഒന്നും വേണ്ട. പ്രവര്&#x200d;ത്തിക്കാന്&#x200d; മനസ്സ് ഉള്ള ചിലര്&#x200d; മുന്നിട്ട് ഇറങ്ങിയാല്&#x200d; മതി. അവര്&#x200d;ക്ക് ഒപ്പം ആള്&#x200d;ക്കാര്&#x200d; ചേര്&#x200d;ന്നോളും. സമൂഹ മാധ്യമങ്ങളുടെയും മറ്റും സാധ്യത പൂര്&#x200d;ണ്ണമായും ഉപയോഗിക്കുക. ഇന്നലെ collection point ല്&#x200d; എത്തിയ പലരും മലയാളികള്&#x200d; അല്ല. കേരളത്തിനെ സഹായിക്കാന്&#x200d; എല്ലാവരും തയ്യാര്&#x200d; ആണ്.</p>
<p>Unprecedented. എന്ന് വിശേഷിപ്പിച്ചാണ് ഞാന്&#x200d; ഈ പോസ്റ്റ് ആരംഭിച്ചത്. എന്ത് കൊണ്ട് Unprecedented. എന്ന് വിശേഷിപ്പിച്ചു എന്ന് വിശദീകരിച്ച് കൊണ്ട് നിറുത്താം. ഇത് പോലെ ഒരു കൂട്ടായ്മ ഇത്ര ചുരുങ്ങിയ സമയത്തിന് ഉള്ളില്&#x200d; ഇത് പോലെ ഒരു ദുരിതാശ്വാസ പ്രവര്&#x200d;ത്തനം ചെയ്യുന്നത് ഞാന്&#x200d; കണ്ടിട്ടില്ല. ഡല്&#x200d;ഹിയിലെ ഹൈസെക്യുരിറ്റി സോണില്&#x200d; ഇത് പോലെ ഒരു കൂട്ടം ആള്&#x200d;ക്കാര്&#x200d; അസമയത്ത് കൂടുന്നതിന് ഡല്&#x200d;ഹി പോലീസ് അനുമതി നല്&#x200d;കുന്നതും ഒരു പക്ഷേ ചരിത്രത്തില്&#x200d; ആദ്യം. ഈ രണ്ട് വസ്തുതകളോടും ചിലര്&#x200d;ക്ക് വ്യത്യസ്ത അഭിപ്രായം കാണുമായിരിക്കും. എന്നാല്&#x200d; ആരും തര്&#x200d;ക്കിക്കാത്ത ഒരു വസ്തുത ഉണ്ട്. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ആറ് മണിക്കൂറോളം സമയം പ്രോട്ടോകോളുകള്&#x200d; മാറ്റി വച്ച് ഒരു ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തില്&#x200d; ഏര്&#x200d;പ്പെടുക. അതും രാത്രി ഏഴു മണി മുതല്&#x200d; പുലര്&#x200d;ച്ചെ ഒരു മണി വരെ. ഇതിനെ Unprecedented എന്ന് അല്ലാതെ എന്താണ് വിശേഷിപ്പിക്കുക ?</p>
<p>തമ്മില്&#x200d; തമ്മില്&#x200d; പോലും അറിയാത്ത ഒരു കൂട്ടം ആള്&#x200d;ക്കാരുടെ പ്രയത്‌നം ആണ് ഈ വിജയത്തിന് പിന്നില്&#x200d;. എല്ലാവര്ക്കും നന്ദി. ഇനിയും നമ്മുക്ക് കൈകോര്&#x200d;ക്കാം. ഈ പ്രതിസന്ധിയെ അതിജീവിക്കാന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relief-collection-point-at-supreme-newt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂസ്‌ലിം ലീഗ് ദേശീയ റിലീഫ് വിതരണം  ഉദ്ഘാടനം ചെയ്തു</title>
		<link>https://www.chandrikadaily.com/iuml-relief-distribution.html</link>
					<comments>https://www.chandrikadaily.com/iuml-relief-distribution.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 May 2018 17:15:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[North India]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84491</guid>

					<description><![CDATA[&#160; കിഷന്&#x200d;ഗഞ്ച്/ബീഹാര്&#x200d;: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; നടക്കുന്ന റമസാന്&#x200d; റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്&#x200d;ഗഞ്ചില്&#x200d; ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി നിര്&#x200d;വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്&#x200d; കേരളത്തില്&#x200d; നിന്നെത്തിയ പ്രതിനിധികളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് പേര്&#x200d; സംബന്ധിച്ചു. കഴിഞ്ഞ വര്&#x200d;ഷങ്ങളില്&#x200d; ലീഗ് നടത്തിയ റിലീഫ് പ്രവര്&#x200d;ത്തനങ്ങള്&#x200d; അനേകായിരം കുടുംബങ്ങള്&#x200d;ക്കായിരുന്നു ആശ്വാസമായത്. ആവശ്യ സാധനങ്ങളടങ്ങിയ അയ്യായിരത്തോളം കിറ്റുകളാണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുക. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം പ്രയാസപ്പെടുന്ന ആയിരക്കണക്കിന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കിഷന്&#x200d;ഗഞ്ച്/ബീഹാര്&#x200d;: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; നടക്കുന്ന റമസാന്&#x200d; റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്&#x200d;ഗഞ്ചില്&#x200d; ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി നിര്&#x200d;വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്&#x200d; കേരളത്തില്&#x200d; നിന്നെത്തിയ പ്രതിനിധികളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് പേര്&#x200d; സംബന്ധിച്ചു. കഴിഞ്ഞ വര്&#x200d;ഷങ്ങളില്&#x200d; ലീഗ് നടത്തിയ റിലീഫ് പ്രവര്&#x200d;ത്തനങ്ങള്&#x200d; അനേകായിരം കുടുംബങ്ങള്&#x200d;ക്കായിരുന്നു ആശ്വാസമായത്. ആവശ്യ സാധനങ്ങളടങ്ങിയ അയ്യായിരത്തോളം കിറ്റുകളാണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുക. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം പ്രയാസപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്&#x200d;ക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുക. ബീഹാറിന്റെ വിവധ ഭാഗങ്ങളില്&#x200d; കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവര്&#x200d;ക്ക് നിര്&#x200d;മ്മിച്ചു നല്&#x200d;കുന്ന കുഴല്&#x200d;കിണറുകളുടെ നിര്&#x200d;മ്മാണോദ്ഘാടനവും ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം പി നിര്&#x200d;വഹിച്ചു.വൈകിട്ട് ഠാക്കൂര്&#x200d;ഗോനിയിലെ പോര്&#x200d;ട്ടിയില്&#x200d; നടന്ന പൊതു സമ്മേളനത്തില്&#x200d; ആയിരങ്ങളാണ് തടിച്ചു കൂടിയത്. ലീഗ് നേതാക്കളുടെ പ്രസംഗം പ്രവര്&#x200d;ത്തകരില്&#x200d; ആവേശത്തിരയിളക്കി. രാജ്യത്തെ ന്യൂനപക്ഷം പുത്തനുണര്&#x200d;വ്വിന്റെ പാതയിലാണെന്നും മുസ്‌ലിം ദലിത് ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരങ്ങളില്&#x200d; മാറ്റം സൃഷ്ടിക്കല്&#x200d; ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഇ.ടി പറഞ്ഞു. ഡോ. സി.പി ബാവ ഹാജി, കായക്കൊടി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി, മുസ്ലി ലീഗ് നടേരി ശാഖ, ബഹറൈന്&#x200d; കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി എന്നിവരാണ് കുഴല്&#x200d; കിണറുകള്&#x200d;ക്കുള്ള ഫണ്ട് നല്&#x200d;കിയത്. ഡോ. സിപി ബാവ ഹാജി, മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകാര, സമദ് നടേരി, കെ.ടി.കെ മൊയ്ദി, സിറാജ് നദ്വി, വാജിദ് കൊയിലാണ്ടി, മുസ്‌ലി ലീഗ് ബീഹാര്&#x200d; പ്രസിഡണ്ട് നഈം അക്തര്&#x200d;, യൂത്ത് ലീഗ് പ്രസിഡണ്ട ഉസൈന്&#x200d; അക്തര്&#x200d;, സജ്ജാദ് ഹൂസൈന്&#x200d; അകതര്&#x200d;, മുക്താര്&#x200d; ആലം, ജുനൈദ് ആലം ന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-relief-distribution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്&#x200d;ഖണ്ഡ്: മുസ്ലിം ലീഗ് ഇടപെടല്&#x200d; ഫലം കാണുന്നു ഗതികെട്ട് മുഖ്യമന്ത്രിയും പുതപ്പ് വിതരണത്തിനിറങ്ങി</title>
		<link>https://www.chandrikadaily.com/iuml-impact-in-jharkhand.html</link>
					<comments>https://www.chandrikadaily.com/iuml-impact-in-jharkhand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Dec 2017 14:49:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[Jharkhand]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60400</guid>

					<description><![CDATA[&#160; ജാര്&#x200d;ഖണ്ഡ്/ പാക്കൂര്&#x200d;: കൊടിയ തണുപ്പ് പ്രതിരോധിക്കാന്&#x200d; മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്&#x200d; പ്രതിരോധത്തിലായി ജാര്&#x200d;ഖണ്ഡ് സംസ്ഥാന സര്&#x200d;ക്കാര്&#x200d;. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്&#x200d; ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം പി യുടെ നേതൃത്വത്തില്&#x200d; ഒരാഴ്ച മുമ്പാണ് ഉത്തരേന്ത്യന്&#x200d; പര്യടനം നടത്തിയത്. . കൊടിയ ദാരിദ്രവും തണുപ്പും നേരിടുമ്പോഴും തെരെഞ്ഞെടുത്തയച്ച ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കാത്ത ഗ്രാമങ്ങളിലേക്ക് സഹായങ്ങളുമായെത്തിയ മുസ്ലിം ലീഗ് പ്രതിനിധികള്&#x200d;ക്ക് വന്&#x200d;സ്വീകരണമായിരുന്നു ലഭിച്ചത്.നിസ്സഹാരായിരിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജാര്&#x200d;ഖണ്ഡ്/ പാക്കൂര്&#x200d;: കൊടിയ തണുപ്പ് പ്രതിരോധിക്കാന്&#x200d; മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്&#x200d; പ്രതിരോധത്തിലായി ജാര്&#x200d;ഖണ്ഡ് സംസ്ഥാന സര്&#x200d;ക്കാര്&#x200d;.<br />
ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്&#x200d; ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം പി യുടെ നേതൃത്വത്തില്&#x200d; ഒരാഴ്ച മുമ്പാണ് ഉത്തരേന്ത്യന്&#x200d; പര്യടനം നടത്തിയത്. . കൊടിയ ദാരിദ്രവും തണുപ്പും നേരിടുമ്പോഴും തെരെഞ്ഞെടുത്തയച്ച ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കാത്ത ഗ്രാമങ്ങളിലേക്ക് സഹായങ്ങളുമായെത്തിയ മുസ്ലിം ലീഗ് പ്രതിനിധികള്&#x200d;ക്ക് വന്&#x200d;സ്വീകരണമായിരുന്നു ലഭിച്ചത്.നിസ്സഹാരായിരിക്കുന്ന ഗ്രാമീണര്&#x200d;ക്ക് മുസ്ലിം ലീഗ് നടത്തിയ കമ്പിളി പുതപ്പുകളുടെ വിതരണം വലിയ ആശ്വാസമായി.</p>
<p>സര്&#x200d;ക്കാറും പോലീസും ഉന്നയിച്ച തടസ്സങ്ങളെ മറികടന്നായിരുന്നു ലീഗിന്റെ പുതപ്പ് വിതരണം. ഇതോടെ ഗ്രാമീണര്&#x200d;ക്കിടയില്&#x200d; ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിലുള്ള മതിപ്പും പ്രതീക്ഷയും പതിന്&#x200d; മടങ്ങ് വര്&#x200d;ദ്ധിക്കുകയായിരുന്നു.<img loading="lazy" class="alignnone size-medium wp-image-60406" src="https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-300x200.jpg" alt="" width="300" height="200" srcset="https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-1024x682.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73-630x420.jpg 630w, https://www.chandrikadaily.com/wp-content/uploads/2017/12/635018de-a3de-423a-8111-dd66280d3d73.jpg 1280w" sizes="(max-width: 300px) 100vw, 300px" /><br />
അതേസമയം മുസ്ലിം ലീഗിന്റെ ഇടപെടലും ജനങ്ങള്&#x200d;ക്കിടയിലെ സ്വീകാര്യതയും സംസ്ഥാന സര്&#x200d;ക്കാറിലും മറ്റു രാഷ്ട്രീയ കക്ഷികളിലും ആശങ്ക പടര്&#x200d;ത്തിയിട്ടുണ്ട്. ഇതേ തുടര്&#x200d;ന്ന് മുഖ്യമന്ത്രി രഖൂര്&#x200d; ദാസ് നേരിട്ടും ബി.ജെ.പിയും കോണ്&#x200d;ഗ്രസ്സുമുടക്കമുള്ള മറ്റു കക്ഷികളും കമ്പിളി പുതപ്പുകള്&#x200d; വിതരണം ചെയ്യാന്&#x200d; ശ്രമിക്കുന്നത് ഉര്&#x200d;ദു മാധ്യമങ്ങളിലടക്കം വലിയ വാര്&#x200d;ത്തയായിട്ടുണ്ട്. എം എല്&#x200d; എ മാരും എം പി മാരും അടക്കമുള്ള ജനപ്രതിനിധികളും സഹായ വിതരണം നടത്താന്&#x200d; മുന്നോട്ടു വരുന്നുണ്ട്.<br />
ഇതിനിടയില്&#x200d; പാക്കൂറിലെ പോലീസിന്റെ ആവശ്യപ്രകാരം മുസ്ലിം ലീഗ് നല്&#x200d;കുന്ന കൂടുതല്&#x200d; പുതപ്പുകളുടെ വിതരണം നാളെ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് പൊതുയോഗം തടഞ്ഞ അതേ പോലീസുകാര്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തന രീതികള്&#x200d; മനസ്സിലാക്കിയതോടെ കൂടുതല്&#x200d; സഹായങ്ങള്&#x200d; അഭ്യര്&#x200d;ത്ഥിക്കുകയായിരുന്നു. ജാര്&#x200d;ഖണ്ഡ് ബീഹാര്&#x200d; ബംഗാള്&#x200d; സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക മേഖലകളില്&#x200d; ഒറ്റപ്പെട്ട് ജീവിക്കുന്ന ജനങ്ങളെയായിരുന്നു ലീഗ് നേതാക്കള്&#x200d; ഉത്തരേന്ത്യന്&#x200d; പര്യടനത്തിനിടയില്&#x200d; സന്ദര്&#x200d;ശിച്ചത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-impact-in-jharkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര സമ്മര്‍ദ്ദം; ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം</title>
		<link>https://www.chandrikadaily.com/indian-navi-sends-relief-assistance-for-rohingya-refugees-in-bangladesh.html</link>
					<comments>https://www.chandrikadaily.com/indian-navi-sends-relief-assistance-for-rohingya-refugees-in-bangladesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Sep 2017 15:32:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[Relief]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya muslim]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43911</guid>

					<description><![CDATA[ധാക്ക: വംശഹത്യ ഭയന്ന് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകള്‍ക്ക് ഇവ വിതരണം ചെയ്യും. ഈ വസ്തുക്കള്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ലയില്‍ നിന്ന് ബംഗ്ലാദേശ് ഗതാഗതമന്ത്രി ഉബൈദുള്‍ ഖ്വദര്‍ ഏറ്റുവാങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അരി, പഞ്ചസാര, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കൊതുകുതിരി, പുതപ്പ് എന്നിവയും കയറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>ധാക്ക: വംശഹത്യ ഭയന്ന് മ്യാന്&#x200d;മറില്&#x200d; നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്&#x200d; സാധനസാമഗ്രികളുമായി ഇന്ത്യന്&#x200d; വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്&#x200d;ത്ഥി ക്യാംപുകളില്&#x200d; കഴിയുന്ന റോഹിന്&#x200d;ഗ്യകള്&#x200d;ക്ക് ഇവ വിതരണം ചെയ്യും. ഈ വസ്തുക്കള്&#x200d; ബംഗ്ലാദേശിലെ ഇന്ത്യന്&#x200d; ഹൈക്കമ്മീഷണര്&#x200d; ഹര്&#x200d;ഷ് വര്&#x200d;ധന്&#x200d; ശ്രിന്&#x200d;ഗ്ലയില്&#x200d; നിന്ന് ബംഗ്ലാദേശ് ഗതാഗതമന്ത്രി ഉബൈദുള്&#x200d; ഖ്വദര്&#x200d; ഏറ്റുവാങ്ങിയെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; അറിയിച്ചു. അരി, പഞ്ചസാര, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കൊതുകുതിരി, പുതപ്പ് എന്നിവയും കയറ്റി അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.</p>
<p>ഇന്ത്യയിലേക്ക് അഭയാര്&#x200d;ത്ഥികളായെത്തിയ റോഹിന്&#x200d;ഗ്യകളെ പുറത്താക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കം നടത്തുന്നതിനിടെയാണ് സഹായം കൈമാറുന്നതെന്നത് ശ്രദ്ധേയമാണ്.<br />
അന്താരാഷ്ട്ര തലത്തില്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; ആഭയാര്&#x200d;ത്ഥികള്&#x200d;ക്കായി സഹായ ഹസ്തങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; ഉയര്&#x200d;ന്ന സമ്മര്&#x200d;ദ്ദത്തിനിടയിലാണ് ഇന്ത്യയുടെ സഹായം എത്തുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">1st consignment of <a href="https://twitter.com/hashtag/Indian?src=hash">#Indian</a> humanitarian assistance of 53 MT for <a href="https://twitter.com/hashtag/Bangladeshi?src=hash">#Bangladeshi</a> arrives under Operation <a href="https://twitter.com/hashtag/Insaniyat?src=hash">#Insaniyat</a> <a href="https://twitter.com/SushmaSwaraj">@SushmaSwaraj</a>; total 7000 MT <a href="https://t.co/5NhQ4Zzo9Z">pic.twitter.com/5NhQ4Zzo9Z</a></p>
<p>— Harsh V Shringla (@HarshShringla) <a href="https://twitter.com/HarshShringla/status/908238562738315264">September 14, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ഓപറേഷന്&#x200d; ഇന്&#x200d;സാനിയത്തിന്റെ ഭാഗമായി 7,000 ടണ്&#x200d; അവശ്യ സാധനങ്ങള്&#x200d; ബംഗ്ലാദേശിന് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മ്യാന്&#x200d;മറില്&#x200d; നിന്നും ലക്ഷക്കണക്കിന് അഭയാര്&#x200d;ത്ഥികള്&#x200d; കുടിയേറിയതിനെ തുടര്&#x200d;ന്ന് നേരത്തെ ബംഗ്ലാദേശ് അന്താരഷ്ട്ര സമൂഹത്തോട് സഹായം അഭ്യര്&#x200d;ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്&#x200d; സഈദ് അലി വിദേശകാര്യ സെക്രട്ടറി എസ്.ഹരിശങ്കറെ കണ്ട് അഭയാര്&#x200d;ത്ഥി പ്രശ്‌നം ചര്&#x200d;ച്ച ചെയ്യുകയും സഹായം അഭ്യര്&#x200d;ത്ഥിക്കുകയും ചെയ്തു. 3.80 ലക്ഷം റോഹിന്&#x200d;ഗ്യകള്&#x200d; ഇതിനോടകം മ്യാന്&#x200d;മറില്&#x200d; നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-navi-sends-relief-assistance-for-rohingya-refugees-in-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഝാര്‍ഖണ്ഡിലെ ദുരിതക്കയങ്ങളില്‍ ആശ്വാസമായി മുസ്‌ലിംലീഗ് റിലീഫ്</title>
		<link>https://www.chandrikadaily.com/muslim-league-relief-in-jarkhand.html</link>
					<comments>https://www.chandrikadaily.com/muslim-league-relief-in-jarkhand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Jun 2017 16:28:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[Relief]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31901</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുസഫര്‍ നഗറിലെ മണ്ട്‌വാട ഗ്രാമത്തില്‍ നിന്നു തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സഹാറന്‍പൂര്‍, ഥാനാഭവന്‍ സോണ്‍ട റസൂല്‍പൂര്‍, കാണ്ട്‌ല തുടങ്ങിയ ഗ്രാമങ്ങളിലും ജാര്‍ഘണ്ടിലെ ഗിരിഡി, ജംധാര, ദിയോഗര്‍ തുടങ്ങിയ ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങളിലും എത്തി. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്&#x200d; റിലീഫ് പ്രവര്&#x200d;ത്തനങ്ങള്&#x200d; ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എം.പിയുടെ നേതൃത്വത്തില്&#x200d; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്&#x200d; റിലീഫ് പ്രവര്&#x200d;ത്തനങ്ങള്&#x200d; പുരോഗമിക്കുന്നു. മുസഫര്&#x200d; നഗറിലെ മണ്ട്‌വാട ഗ്രാമത്തില്&#x200d; നിന്നു തുടങ്ങിയ റിലീഫ് പ്രവര്&#x200d;ത്തനങ്ങള്&#x200d; സഹാറന്&#x200d;പൂര്&#x200d;, ഥാനാഭവന്&#x200d; സോണ്&#x200d;ട റസൂല്&#x200d;പൂര്&#x200d;, കാണ്ട്‌ല തുടങ്ങിയ ഗ്രാമങ്ങളിലും ജാര്&#x200d;ഘണ്ടിലെ ഗിരിഡി, ജംധാര, ദിയോഗര്&#x200d; തുടങ്ങിയ ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങളിലും എത്തി.<br />
ഉത്തര്&#x200d;പ്രദേശിലെ ഗ്രാമങ്ങളില്&#x200d; നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു ജാര്&#x200d;ഖണ്ഡിലെ ഗ്രാമങ്ങളില്&#x200d; റിലീഫ് പ്രവര്&#x200d;ത്തകരെ കാത്തിരുന്നത.് അത്താഴത്തിനും നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണ സാധനങ്ങള്&#x200d; വിതരണം ചെയ്യുന്ന സ്ഥലങ്ങളില്&#x200d; തിങ്ങിക്കൂടിയ പിഞ്ചുകുഞ്ഞുങ്ങള്&#x200d; മുതല്&#x200d; നടുവൊടിഞ്ഞ വയോധികരും. വ്യാപകമായി അന്ധത ബാധിച്ചവരെ കൊണ്ടു വലഞ്ഞ ഗ്രാമക്കാര്&#x200d;. അരക്ക് താഴേക്ക് ചലനശേഷിയില്ലാത്തവര്&#x200d; പെരുകുന്നു. പട്ടിണിയുടെ കാഠിന്യം കാരണം വൈകല്യം ബാധിച്ചവരടക്കം അബാലവൃദ്ധം മനുഷ്യര്&#x200d; പരാധികളുമായി മുസ്‌ലിം ലീഗ് റിലീഫ് സംഘത്തെ പൊതിഞ്ഞു. ഈ ഗ്രാമങ്ങളിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നാണ് അവര്&#x200d; ബോധിപ്പിക്കാന്&#x200d; ശ്രമിച്ചത്. രണ്ടും മൂന്നും കിലോമീറ്റര്&#x200d; താണ്ടിയിട്ട് വേണം വെള്ളം ശേഖരിക്കാന്&#x200d;. ഒഴുക്ക് നിലച്ച മലിനമായ നദിയിലെ വെള്ളമാണ് ജനം കുടിക്കാനും പ്രധാന ആവശ്യങ്ങള്&#x200d;ക്കും ഉപയോഗിക്കുന്നത്.<br />
ജാര്&#x200d;ഖണ്ഡിലെ പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകരുടെ അഭ്യര്&#x200d;ത്ഥന പരിഗണിച്ച് ഒരു ഗ്രാമത്തില്&#x200d; ഒരു ലക്ഷം രൂപ വിലവരുന്ന കുഴല്&#x200d; കിണര്&#x200d; എന്ന നിലയില്&#x200d; ഏകദേശം പന്ത്രണ്ട് ഗ്രാമങ്ങളില്&#x200d; കുഴല്&#x200d; കിണര്&#x200d; നിര്&#x200d;മ്മിച്ചു നല്&#x200d;കാന്&#x200d; റിലീഫ് പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകര്&#x200d; റിലീഫ് സംഘത്തേയും കൂട്ടി മസ്ജിദിലെത്തിയപ്പോള്&#x200d; അവിടെ ടോയ്‌ലറ്റ് സൗകര്യപോലുമില്ലായിരുന്നു. ടോയ്‌ലറ്റോ ഉറച്ച മേല്&#x200d;ക്കൂരയോ ഇല്ലാത്ത മസ്ജിദുകളാണ് ഗ്രാമത്തിലധികവും.<br />
ഷഫീഖ് മാങ്കാവ്, ഹജാസ് പൊക്കുന്ന്, അബ്ദുല്&#x200d; റഷീദ് മൂര്&#x200d;ക്കനാട്, അബ്ദുല്&#x200d; ലത്തീഫ് രാമനാട്ടുകര, ഖാലിദ് കരുവാരകുണ്ട്, വാജിദ് കൊയിലാണ്ടി, അഷ്‌റഫ് പാറോല്&#x200d;, സുഫൈദ് തങ്ങള്&#x200d; കുറ്റിയാടി, അഹ്‌സന്&#x200d; കരുവാരകുണ്ട് തുടങ്ങിയവര്&#x200d; ജാര്&#x200d;ഖണ്ഡ് സംഘത്തിലുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-relief-in-jarkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
