religion – Chandrika Daily https://www.chandrikadaily.com Wed, 17 Jul 2024 12:39:48 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg religion – Chandrika Daily https://www.chandrikadaily.com 32 32 രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തട്ടെ, അപ്പോൾ ഞാൻ രാഷ്ട്രീയം പറയുന്നത് നിർത്താം -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി https://www.chandrikadaily.com/let-the-politicians-stop-talking-about-religion-then-i-will-stop-talking-about-politics-swami-avimukteswaranand-saraswati.html https://www.chandrikadaily.com/let-the-politicians-stop-talking-about-religion-then-i-will-stop-talking-about-politics-swami-avimukteswaranand-saraswati.html#respond Wed, 17 Jul 2024 12:39:48 +0000 https://www.chandrikadaily.com/?p=302969 രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താമെന്ന് ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടവരല്ല. എന്നാൽ, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടരുത്. ഇപ്പോൾ രാഷ്ട്രീയക്കാർ നിരന്തരം മതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ ഉറപ്പുതരുന്നു, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ ഞങ്ങൾ രാഷ്ട്രീയം പറയുന്നതും അവസാനിപ്പിക്കാം’ -അദ്ദേഹം പറഞ്ഞു.

കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക ഡൽഹിയിൽ നിർമിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമർശിച്ചു. ശിവപുരാണത്തിൽ 12 ജ്യോതിർലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാർനാഥിന്‍റെ വിലാസം. പിന്നെയെങ്ങനെ കേദാർനാഥ് ഡൽഹിയിൽ സ്ഥാപിക്കാനാകും. രാഷ്ട്രീയക്കാർ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോൾ അവർ പറയുന്നു, ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/let-the-politicians-stop-talking-about-religion-then-i-will-stop-talking-about-politics-swami-avimukteswaranand-saraswati.html/feed 0
മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരം, നുണക്കഥ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷമുണ്ടാക്കുന്നു- ആയിഷ എന്ന ആതിര മോഹന്‍ https://www.chandrikadaily.com/change-of-religion-at-my-will-spreading-false-stories-for-hatred-athira-mohan-alias-aisha.html https://www.chandrikadaily.com/change-of-religion-at-my-will-spreading-false-stories-for-hatred-athira-mohan-alias-aisha.html#respond Mon, 24 Apr 2023 09:40:47 +0000 https://www.chandrikadaily.com/?p=249721 പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ മതംമാറ്റമെന്നും അതിന്റെ പേരില്‍ നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആയിഷയായി മാറിയ തൃശൂര്‍ ചേറ്റുപുഴ സ്വദേശി ആതിര മോഹന്‍.

ജിദ്ദയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. തന്റെ മുന്‍ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്.

2013ല്‍ പ്രണയവിവാഹം നടത്തിയെങ്കിലും അതിന് ശേഷം ഇയാള്‍ നിരന്തരമായി എന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്ന് നിരന്തരം മര്‍ദിക്കുമായിരുന്നു. ഇത് സഹിക്കവയ്യാതെയാണ് താന്‍ സൗദിയില്‍ ജോലി തേടിയെത്തിയത്. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇയാള്‍ക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇയാള്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ തയാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല.

രണ്ടുവര്‍ഷത്തില്‍ ഏറെയായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടു തരാത്തതാണ്. ഞാന്‍ വേണ്ടെന്ന് വെച്ചതല്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ഞാന്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. അതിന്റെ നടപടികള്‍ നടന്നുവരികയാണ്.

ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും എന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഞാന്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതര്‍ക്ക് ഏതെങ്കിലും തരത്തില്‍ മനസറിവുപോലുമുള്ള കാര്യമല്ല ഇതെന്നും ആയിഷ പറഞ്ഞു.

ബെന്നി ആന്റണി ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത് മുഴുവനും കളവാണ്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാന്‍ ഇയാള്‍ ശ്രമിക്കുകയാണ്. ഞാന്‍ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. റാബിഖ് എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ മാറിയതെന്നും ആയിഷ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെതിരെ വളരെ മോശമായാണ് ബെന്നി ദുഷ്പ്രചാരണം നടത്തുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ബെന്നിയും കൂട്ടരും ആശുപത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പൊലീസില്‍ കൊടുത്ത പരാതിയില്‍ ആശുപത്രി അധികൃതര്‍ തന്റെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു, ദുരുപയോഗം ചെയ്തു തുടങ്ങിയ നുണകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം പൂര്‍ണമായും തെറ്റാണെന്നും നിഷേധിക്കുന്നുവെന്നും ആയിഷ പറഞ്ഞു.

 

]]>
https://www.chandrikadaily.com/change-of-religion-at-my-will-spreading-false-stories-for-hatred-athira-mohan-alias-aisha.html/feed 0
ആര്‍ച് ബിഷപ് പാംബ്ലാനി ക്രൈസ്തവ സമൂഹത്തിന് അപമാനം- ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ https://www.chandrikadaily.com/oint-christian-council-against-archbishop-pamplany.html https://www.chandrikadaily.com/oint-christian-council-against-archbishop-pamplany.html#respond Mon, 20 Mar 2023 15:53:55 +0000 https://www.chandrikadaily.com/?p=243492 റബര്‍ വില ഇയര്‍ത്താനായിപ്പോലും വോട്ടുകച്ചവടത്തിന് തയ്യാറാണെന്ന ആര്‍ച് ബിഷപ് പാംബ്ലാനിയുടെ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തേയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്ന് ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി. പറഞ്ഞതില്‍ നിന്നും അണുവിട മാറില്ലെന്നും ആലോചിച്ച ശേഷം പറഞ്ഞ വാക്കുകളാണതെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

കെ.സി.ബി.സിയും കത്തോലിക്ക ഇതര ക്രൈസ്തവ മതമേലധ്യക്ഷരും നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ക്കും കത്തോലിക്ക സമൂഹത്തിനും വിലയിട്ട്, ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവന നാവുപിഴയായി കണക്കാക്കി പലരും തിരുത്തല്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ അത് ആവര്‍ത്തിച്ച ബിഷപ് പാംബ്ലാനി ക്രൈസ്തവ സമൂഹത്തിന് ഒന്നടങ്കം അപമാനം വരുത്തിയിരിക്കുകയാണ്. ഒരു കാര്‍ഷിക ഉല്‍പന്നത്തിന്റെ വില വര്‍ധിപ്പിക്കാന്‍ വര്‍ഗശത്രുക്കളുമായി വോട്ടുകച്ചവടത്തിന് തയ്യാറായ ഇദ്ദേഹം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ക്കായി വിശ്വാസ സത്ത്യത്തെപ്പോലും തളളിപ്പറയാന്‍ മടിക്കില്ലയെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

]]>
https://www.chandrikadaily.com/oint-christian-council-against-archbishop-pamplany.html/feed 0
നടി സനംഷെട്ടിക്കെതിരെ എയര്‍പോര്‍ട്ടില്‍ മുസ്ലിം വിവേചനം; ‘എന്റെ പേരാണ് അവര്‍ക്ക് പ്രശ്‌നം’ https://www.chandrikadaily.com/actress-sanam-shetty-religion-descrimination.html https://www.chandrikadaily.com/actress-sanam-shetty-religion-descrimination.html#respond Fri, 20 Jan 2023 14:20:03 +0000 https://www.chandrikadaily.com/?p=233726 നടി സനംഷെട്ടിക്കെതിരെ ചെന്നൈ വിമാനത്താവളത്തില്‍ മുസ്ലീമാണെന്ന പേരില്‍ വിവേചനം. ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച രണ്ട് മുസ്ലിംകളെയും മാത്രം കര്‍ശന പരിശോധന നടത്തിയതായി നടി. പീളമേട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടി നേരിട്ട ദുരനുഭവം ട്വീറ്ററിലാണ് നടി പങ്കുവെച്ചത്.

സംഭവത്തില്‍ വിമാനത്താവളം അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തന്റെ പേരും മറ്റുരണ്ടുപേരുടെ തൊപ്പിയുമാണ് വിവേചനത്തിന് കാരണമെന്ന് സംശയിക്കുന്നതായി നിരവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി. ശെന്തില്‍ വളവനാണ് ഉത്തരവിട്ടത്.
ജനുവരി 15നാണ് സനം ഷെട്ടി കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനം കയറാനെത്തിയത്. ഈ സമയത്ത് തന്നെയും തൊപ്പി ധരിച്ചെത്തിയ മറ്റുരണ്ട് മുസ്ലീം നാമധാരികളായ യാത്രക്കാരെയും സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. വിമാനത്തില്‍ കയറാനിരുന്ന 190 യാത്രക്കാരില്‍ തങ്ങള്‍ മൂന്നുപേരുടെ മാത്രം ലഗേജുകല്‍ മാത്രമാണ് പരിശോധയ്ക്ക് വിധേയമാക്കിയത്.

തന്റെ പേരും മറ്റുരണ്ടുപേരുടെ വസ്ത്രധാരണവുമാണ് ഈ സംശയത്തിന് കാരണമെന്ന് നടി പറഞ്ഞു. മുസ്ലീംകള്‍ എല്ലാവരും തീവ്രവാദികളാണെന്നാണ് ഇപ്പോഴും പലരുടെയും ചിന്താഗതി. ഇത്തരം സംഭവങ്ങള്‍ ഇതിന് മുന്‍പും പല പ്രമുഖ വ്യക്തികള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

]]>
https://www.chandrikadaily.com/actress-sanam-shetty-religion-descrimination.html/feed 0
സഹിഷ്ണുതയിലും മതമൈത്രിയിലും യുഎഇയുടെ പങ്ക് നിസ്തുലം: ശൈഖ് അസ്ഹര്‍ https://www.chandrikadaily.com/uaes-role-in-tolerance-and-religious-friendship-is-negligible-sheikh-azhar.html https://www.chandrikadaily.com/uaes-role-in-tolerance-and-religious-friendship-is-negligible-sheikh-azhar.html#respond Fri, 04 Nov 2022 12:19:08 +0000 https://www.chandrikadaily.com/?p=220581 അബുദാബി: സഹിഷ്ണുതയും മതമൈത്രിയും യഥാര്‍ത്ഥ രൂപത്തില്‍ പ്രാവര്‍ത്തികമാക്കി ലോകത്തിന് സമര്‍പ്പിക്കുന്നതില്‍ യുഎഇയുടെ പങ്ക് നിസ്തുലമാണെന്ന് അല്‍അസ്ഹര്‍ ഗ്രാന്റ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് ചെയര്‍മാനുമായ ഡോ.അഹമദ് അല്‍തയ്ബ് വ്യക്തമാക്കി.

ബഹ്‌റൈനില്‍ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറകുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം യുഎഇ ഈ രംഗത്ത് നടത്തുന്ന സേവനങ്ങളെ പ്രശംസിച്ചു. ലോകത്തിന് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം കൈമാറുന്നതില്‍ ഗ്രാന്റ് ഇമാം നടത്തിവരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് പറഞ്ഞു.

]]>
https://www.chandrikadaily.com/uaes-role-in-tolerance-and-religious-friendship-is-negligible-sheikh-azhar.html/feed 0
മതവിരോധത്തിന് അശ്ലീലതയെ കൂട്ടുപിടിക്കുകയോ https://www.chandrikadaily.com/religious-issue-of-calicut-university.html https://www.chandrikadaily.com/religious-issue-of-calicut-university.html#respond Fri, 18 Oct 2019 17:27:56 +0000 http://www.chandrikadaily.com/?p=141939 സുഫ്‌യാന്‍ അബ്ദുസ്സലാം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മതവിരോധംകൊണ്ട് മാത്രമല്ല, കേരളീയ സമൂഹം കണ്ണും മൂക്കും പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള അശ്ലീലതകളും അസഭ്യങ്ങളും നിറഞ്ഞതാണെന്ന് അറിയുമ്പോള്‍ വളരുന്ന തലമുറയെകുറിച്ച് ഭയാശങ്കകള്‍ വളരുകയാണ്. ഒട്ടനവധി പ്രതിഭാധനരെ സൃഷ്ടിക്കുകയും സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഒട്ടേറെ ധിഷണാശാലികളെ സംഭാവന ചെയ്യുകയും ചെയ്ത കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ ഇത്തരത്തിലുള്ളൊരു ക്ഷുദ്രകൃതി ഇറങ്ങുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അത് ശ്രദ്ധിക്കാതെപോയി എന്നത് അക്ഷന്തവ്യമായ അലംഭാവമാണ്. എം.എസ്.എഫ് അടക്കമുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചത് ശ്ലാഘനീയമാണെങ്കിലും യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് അവശേഷിക്കും.

മാഗസിന് നല്‍കിയ പേരില്‍ നിന്നുതന്നെ പോക്ക് എങ്ങോട്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘പോസ്റ്റ് ട്രൂത്ത്’ എന്നാണ് മാഗസിനു നല്‍കിയ പേര്. ജീേെ ഠൃൗവേ എന്ന ഇംഗ്ലീഷ് പദത്തിന് അധികം പഴക്കമില്ല. 1990 ല്‍ ഉപയോഗം ആരംഭിച്ച് 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ച പദമാണത്. ‘സത്യാനന്തരം’ എന്നോ ‘സത്യോത്തരം’ എന്നോ മലയാളത്തില്‍ അര്‍ത്ഥം നല്‍കാന്‍ സാധിക്കുന്ന ഈ പദം ഒരു സാങ്കേതിക പദമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ‘ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാതെ വികാരങ്ങള്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി അതില്‍ നിന്നും പൊതു അഭിപ്രായം രൂപീകരിക്കപ്പെടുന്ന അവസ്ഥ’ എന്ന ആശയമാണ് പോസ്റ്റ്ട്രൂത്ത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ സത്യവും ധര്‍മ്മവുമെല്ലാം ഹിലാരിയുടെ പക്ഷത്തായിരുന്നിട്ടും ട്രംപ് വിജയിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോസ്റ്റ് ട്രൂത്ത് എന്ന ആശയമായിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിനെ വിളിച്ചിരുന്നത് ജീേെ ഠൃൗവേ ജൃലശെറലി േഎന്നായിരുന്നു. ചുരുക്കത്തില്‍ പഴയ ഗീബല്‍സിന്റെ പുതിയ ആവിഷ്‌കാരമെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അസത്യത്തെ ഒരായിരം വട്ടം ഉരുവിട്ട് അതിനെ സത്യമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഗീബല്‍സിന്റെ ശൈലിയെങ്കില്‍ ഇവിടെ സത്യത്തിന് പ്രത്യക്ഷപ്പെടാനുള്ള അവസരം നല്‍കാതെ അസത്യങ്ങളെ വൈകാരികമായി അവതരിപ്പിച്ച് സമൂഹത്തെ തീര്‍ത്തും ചിന്താപരമായ മരവിപ്പിലേക്ക് നയിക്കുകയാണ് പോസ്റ്റ് ട്രൂത്തിന്റെ ലക്ഷ്യം. അസത്യത്തിനുവേണ്ടി അഭിനയിച്ചുകൊണ്ട് വൈകാരികതയിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഇതിന്റെ മാര്‍ഗം. പോസ്റ്റ് ട്രൂത്തിന് വിധേയമാകുന്ന സമൂഹം ഒരു ആസ്വാദന സമൂഹമാണ്.

ഒരിക്കലും അവര്‍ ചിന്തിക്കുന്ന സമൂഹമാവില്ല. ഒരു രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും വൈകാരികത മാത്രം കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ സമൂഹത്തെ അഭിരമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ‘സത്യാനന്തര’ രാഷ്ട്രീയക്കാര്‍ വിജയിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം, അറബ് മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍, അശ്ലീല പ്രയോഗങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞുനിന്നിരുന്ന ട്രംപിന്റെ പ്രചാരണം അമേരിക്ക അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മൂടിവെക്കുന്നതിനുവേണ്ടിയായിരുന്നു. സമാനമായ പ്രചാരണ തന്ത്രമാണ് ഇന്ത്യയില്‍ നരേന്ദ്രമോദിയും പയറ്റിയത്. സത്യത്തെ മൂടിവെച്ച് അഭിനയിച്ചുകാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതില്‍ ആസ്വാദക സമൂഹം വീഴുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെ സത്യത്തെ തമസ്‌കരിച്ചുകൊണ്ട് വൈകാരികതയെയും പ്രകോപനങ്ങളെയും അശ്ലീലങ്ങളെയുമെല്ലാം മുന്നില്‍നിര്‍ത്തി പ്രചാരണവിജയം നേടുന്ന രാഷ്ട്രീയമാണ് ജീേെ ഠൃൗവേ ജീഹശശേര െ എന്ന ‘സത്യാനന്തര രാഷ്ട്രീയം’. ഈ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കിയതിന്റെ പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നു കാണേണ്ടിയിരിക്കുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് നാസ്തിക ബുദ്ധിയാണ്. ധര്‍മ്മം, സത്യം തുടങ്ങിയവയില്‍നിന്നും മനുഷ്യരെ പിടിച്ചുവലിക്കുന്നതിന്‌വേണ്ടിയാണ് ഇന്ന് പ്രധാനമായും നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എം.സി ജോസഫ്, ഇടമറുക്, പി.സി കടലുണ്ടി തുടങ്ങിയ പ്രമുഖരായ യുക്തിവാദികളും യു. കലാനാഥന്‍, കെ.ഇ.എന്‍ തുടങ്ങിയവരും യുക്തിവാദ പ്രസ്ഥാനത്തിന്റെ നേതൃരംഗങ്ങളില്‍ ഉണ്ടായിരുന്ന കാലത്തതൊന്നും ധാര്‍മികതയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള ശൈലികള്‍ കണ്ടിരുന്നില്ല. യുക്തിവാദത്തെ ബൗദ്ധികമായി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ സൂക്ഷിച്ചുവന്നിരുന്നു. ഇപ്പോഴത്തെ യുക്തിവാദ നാസ്തിക സമൂഹത്തിന് പറയാന്‍ പറ്റുന്ന ഒരു പണ്ഡിതനോ നേതാവോ ഇല്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അസഭ്യം പറയുക, പ്രവാചകനെ കുറിച്ച് തെറികള്‍ പറയുക, ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ക്ക് ലൈംഗിക അശ്ലീല ചുവകള്‍ നല്‍കി താറടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ തറവേലകളാണ് ഇപ്പോഴത്തെ നാസ്തിക സമൂഹത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

സത്യത്തിനുമപ്പുറം വികാരത്തെ മുന്നില്‍നിര്‍ത്തി തോന്യാസങ്ങള്‍ പറയുന്ന ഈ വിഭാഗത്തിന് സൗകര്യമൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ‘വാങ്കും’ ‘കിത്താബും’ അവതരിപ്പിച്ച് മുസ്‌ലിം സമൂഹത്തെ താറടിക്കാന്‍ ഇവര്‍ ശ്രമിച്ചത്. എസ്.എഫ്.ഐ നേതാവ് ആദര്‍ശ് യൂണിവേഴ്‌സിറ്റി മാഗസിനില്‍ എഴുതിയ ‘മൂടുപടം’ എന്ന കവിത കേവലം ഇസ്‌ലാം വിരുദ്ധമല്ല. മറിച്ച് സംസ്‌കാര സമ്പന്നമായ കേരളീയ സമൂഹത്തിന് മുമ്പില്‍ തന്റെ ഉടുമുണ്ട് അഴിച്ചിട്ടു കാണിക്കുന്ന അശ്ലീലതയാണ്. ഇത്തരം തോന്യാസങ്ങളെ പ്രതിരോധിക്കേണ്ടത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. സംസ്‌കാര സമ്പന്നരും വിവേകമതികളുമായ കേരള ജനതക്ക് ഒരിക്കലും അതേ ഭാഷയും പദങ്ങളും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമുള്ള, ബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിക്കുന്ന മലയാളികള്‍ക്ക് അങ്ങനെയുള്ള ബന്ധങ്ങളുടെ വിലയറിയാത്ത നാസ്തികരുടെ അറുവഷളന്‍ തറ സാഹിത്യങ്ങളുടെ പിറകെ പോയി സമയം കളയാന്‍ സാധിക്കില്ല. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദ വജനത ആദരിക്കുന്ന ‘അയ്യപ്പനെ’ പോലും വളരെ ജുഗുപ്‌സാവഹമായ ശൈലിയില്‍ കരിവാരിത്തേച്ചിട്ടുണ്ട് മാഗസിനില്‍.

മനുഷ്യജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ മതത്തിനു സാധിക്കുന്നതിനാലാണ് മതാത്മക ലോകവീക്ഷണം ശക്തിപ്പെടുന്നത് എന്നാണ് യുക്തിവാദികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിലെല്ലാം മതങ്ങളെ ആശ്രയിക്കാതെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകമായ നടപടിക്രമങ്ങളും കേന്ദ്രങ്ങളുമെല്ലാം വേണമെന്നാണ് നാസ്തിക യുക്തിവാദികള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍. പക്ഷെ ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ മതചിഹ്നങ്ങളെ അംഗീകരിക്കുകയും എന്നാല്‍ ഇരുട്ടിന്‍ മറവില്‍ നാസ്തിക തോന്യാസികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. നവോത്ഥാന മതിലുകളില്‍ അണിനിരത്തിയും എസ്.എഫ്.ഐ യുടെ പ്രകടനങ്ങളില്‍ ബാനര്‍ പിടിപ്പിച്ചും മുഖം മറച്ച മുസ്‌ലിം സ്ത്രീകളെ വേണ്ടുവോളം ഉപയോഗിച്ചവര്‍തന്നെ അവരുടെ വേഷവിധാനങ്ങളെ അശ്ലീല ചുവകളോടെ പരിഹസിക്കുകയും ചെയ്യുന്നത് അവരുടെ കാപട്യത്തേയും ഇരട്ടമുഖത്തെയുമാണ് വെളിപ്പെടുത്തുന്നത്.

മതങ്ങള്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നു തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മതാത്മക സമൂഹമായ കേരളം ഇക്കാലം വരെയും അത്തരം വസ്ത്രങ്ങളെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. ശരീരത്തിന്റെ നിമ്‌നോന്നതികളെ മറച്ചുവെച്ച് പുരുഷന്മാരിലെ ലൈംഗിക തൃഷ്ണകളില്‍ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മൂടുപടങ്ങള്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് വിവിധ മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. ഋഗ്വേദത്തിലും ആവര്‍ത്തന പുസ്തകത്തിലും ഇതുസംബന്ധമായ കണിശമായ നിര്‍ദ്ദേശങ്ങളുണ്ട്. ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ് താനും. എന്നാല്‍ സകല മൂടുപടങ്ങളെയും എടുത്ത് കളഞ്ഞ് ശരീരത്തിന്റെ മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുത്തഴിഞ്ഞ ലൈംഗികതക്ക് വഴിയൊരുക്കി, മതം ഒരുക്കിയ സാംസ്‌കാരിക ചട്ടക്കൂടുകള്‍ തകര്‍ത്ത് തോന്നിയതുപോലെ ജീവിക്കാന്‍ പെണ്‍കുട്ടികളെയും യുവതികളെയും പ്രേരിപ്പിക്കുകയാണ് നാസ്തിക പ്രമുഖരായ, അസഭ്യതയും അശ്ലീലതയും ആദര്‍ശമായി സ്വീകരിച്ച ‘ആദര്‍ശു’മാര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മതവിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനാണ് ഇത്തരം പൈശാചിക രചനകള്‍ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ പൊതുസമൂഹം ഇത്തരം രചനകളെ അവജ്ഞയോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

]]>
https://www.chandrikadaily.com/religious-issue-of-calicut-university.html/feed 0
തട്ടമിട്ട് വരാൻ പാടില്ല; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി https://www.chandrikadaily.com/islamophobia-in-thiruvananthapuram-jyotinilayam-school-muslim-girl-expelled.html https://www.chandrikadaily.com/islamophobia-in-thiruvananthapuram-jyotinilayam-school-muslim-girl-expelled.html#respond Tue, 11 Jun 2019 14:42:53 +0000 http://www.chandrikadaily.com/?p=129864 തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിയെ തട്ടത്തിന്റെ പേരു പറഞ്ഞ് ടി.സി നൽകി പുറത്താക്കിയതായി ‘അഴിമുഖം’ റിപ്പോർട്ട് ചെയ്യുന്നു. തട്ടമിട്ട് സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കവടിയാറിലെ നിർമ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസ് വരെ ഷംഹാന പഠിച്ചിരുന്നത്. എന്നാൽ ഈ വർഷം കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാൽ ഷംഹാന ജ്യോതി നിലയം സ്‌കൂളിൽ ചേരുകയായിരുന്നു. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞാണ് അഡ്മിഷൻ ലഭിച്ചത്. ഈ ഘട്ടങ്ങളിലും തലയിൽ ഷാൾ ധരിച്ചിരുന്നെങ്കിലും തട്ടം ധരിക്കാൻ പാടില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിരുന്നില്ലെന്ന് ഷംഹാനയുടെ മാതാവ് ഷാമില പറയുന്നു.

സ്‌കൂൾ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോൾ അധികൃതർ ഷംഹാനയോട് തട്ടം മാറ്റാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വീണ്ടും തട്ടമിട്ട് സ്‌കൂളിൽ വന്നപ്പോൾ കോമ്പൗണ്ടിൽ കയറാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ സ്‌കൂളിൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളിൽ വരാൻ അനുവദിക്കുന്നില്ലെന്നും ഷംഹാനക്കു മാത്രം ഇളവ് നൽകേണ്ടതില്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞതായി ഷാമില ആരോപിക്കുന്നു. തട്ടം ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഫീസ് തിരികെ നൽകി പോകാമെന്നും പ്രിൻസിപ്പിൽ പറഞ്ഞുവെന്ന് അവർ പറയുന്നു.

വേറെ സ്‌കൂളിൽ അഡ്മിഷൻ എടുക്കുന്നതു വരെ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അന്നുതന്നെ ടി.സി നൽകി വിടുകയായിരുന്നു. ടി.സിക്കുള്ള അപേക്ഷയിൽ, തട്ടമിട്ട് ക്ലാസിൽ വരാൻ അനുവദിക്കാത്തതു കൊണ്ട് എന്ന് കാരണമെഴുതിയപ്പോൾ സ്‌കൂൾ അധികൃതർ ‘ബെറ്റർ ഫെസിലിറ്റീസ്’ എന്ന് തിരുത്തി. അതേസമയം, രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് വിദ്യാർത്ഥിനി ടി.സി വാങ്ങിയത് എന്നാണ് സ്‌കൂൾ അധികൃതർ മാധ്യമപ്രവർത്തകരോട് പറയുന്നത്.

]]>
https://www.chandrikadaily.com/islamophobia-in-thiruvananthapuram-jyotinilayam-school-muslim-girl-expelled.html/feed 0
തട്ടമിട്ട് ജോലിക്ക് വരരുതെന്ന് ആശുപത്രി അധികൃതര്‍ അങ്ങനെയെങ്കില്‍ എനിക്ക് ജോലി വേണ്ടെന്ന് ഫാത്തിമ വൈറലായി കുറിപ്പ് https://www.chandrikadaily.com/fb-post-favouring-hijab.html https://www.chandrikadaily.com/fb-post-favouring-hijab.html#respond Sun, 24 Mar 2019 16:12:15 +0000 http://www.chandrikadaily.com/?p=122210

തട്ടമിട്ട് ജോലിക്ക് വരരുതെന്ന ആശുപത്രി അധികൃതര്‍ നിലപാട് അറിയിച്ചതോടെ കിട്ടിയ ജോലി തന്നെ വേണ്ട എന്നു വെച്ച് ഫാത്തിമ സഹ്‌റ ബതൂല്‍. ഈ അനുഭവം വിശദീകരിച്ച് അവര്‍ എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായി. ഇന്റര്‍വ്യൂ കാളിലൂടെ കിട്ടിയ ജോലിക്കു പോവാന്‍ വേണ്ടി മാനസികമായി തയ്യാറെടുത്തു നില്‍ക്കെയാണ് ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് അറിയിച്ച് ആശുപത്രി വക അറിയിപ്പ് വന്നത്. അതോടെ ഒരു നിമിഷം പോലും ആലോചിക്കാതെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ പോസ്റ്റില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയുപേക്ഷിച്ചത് പരാമര്‍ശിച്ചതിനെകുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകള്‍ ഇന്‍ബോക്‌സിലേക്കെത്തിയിരുന്നു.

സത്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ എനിക്കുണ്ടായൊരു അനുഭവമായിരുന്നത്. ജനുവരി ഏഴിനായിരുന്നു (7/1/2019)എനിക്ക് കോയമ്പത്തൂരിലെ ഒരു ‘പ്രമുഖ’ ആശുപത്രിയിലേക്കുള്ള ഇന്റര്‍വ്യൂ കാള്‍ വന്നത്.
ഒമ്പതിന് (9/1/2019) തിങ്കളാഴ്ച രാവിലെ അവിടെ എത്തണമെന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ചു 8ന് രാവിലെ തന്നെ ഞാനും ഉമ്മയും യാത്രതിരിച്ചു.
യാത്രക്കിടയില്‍ പഴയ pdf നോട്‌സും, സ്വന്തം പ്രീപെയര്‍ ചെയ്തുണ്ടാക്കിയ നോട്ടുകളും ഒക്കെ ട്രെയിനില്‍ കുത്തിയിരുന്നു ഞാന്‍ വായിച്ചുകൊണ്ടിരുന്നതിനിടയിലെപ്പോഴോ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി സമയങ്ങളിലേക്ക് ഓര്‍മ്മകള്‍ നീണ്ടു പോയി.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ആയിരുന്നുത്. അതിന്റെ മുഴുവന്‍ എക്‌സൈറ്മെന്റും ആവലാതിയുമുണ്ടായിരുന്നെനിക്ക്.

ഞായറാഴ്ച പോത്തന്നൂരിലെ ഒരു ബന്ധുവീട്ടില്‍ തങ്ങി തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞാന്‍ ആശുപത്രിയില്‍ എത്തി. ആദ്യം അവര്‍ HR മാനേജരെ കാണാന്‍ ആവശ്യപെട്ടു, അതു കഴിഞ്ഞായിരുന്നു HOD യുടെ ഇന്റര്‍വ്യൂ.
ചുവന്ന നിറത്തിലുള്ള വലിയ ഹിജാബായിരുന്നു ഞാനന്ന് ധരിച്ചിരുന്നത്.
ഇന്റര്‍വ്യൂവിന്റെ ബേജാറിലും, പഠിച്ചതൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും എന്റെ തട്ടത്തിലേക്കുള്ള എത്തിനോട്ടങ്ങള്‍ സത്യത്തില്‍ ഞാന്‍ കണ്ടിരുന്നില്ല.

തീരെ വൈകാതെ തന്നെ മെഡിക്കല്‍ ഡയറക്ടരെ കാണുകയും എന്നെ അവിടെ നിയമിച്ചതായവര്‍ അറിയിക്കുകയും ചെയ്തു. തെറ്റില്ലാത്ത സാലറിയും എനിക്ക് പരിചമുള്ള സിറ്റിയും ആയതുകൊണ്ട് എതിര്‍ത്തൊന്നും പറയാനുമുണ്ടായിരുന്നില്ല.
അന്നുച്ചകഴിഞ്ഞു ഞങ്ങള്‍ വലിയ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.

പുതിയ ക്യാന്‍വാസുകള്‍, പെയിന്റുകള്‍ ,ലിസ്റ്റിലുള്ള പുസ്തകങ്ങള്‍, ചെയ്തു തീര്‍ക്കേണ്ട യാത്രകള്‍, നുണഞ്ഞറിയേണ്ട രുചികള്‍ ഇങ്ങനെ
ഒരു നീളന്‍ ലിസ്റ്റിനെ ഞാന്‍ അവര്‍ പറഞ്ഞ എന്റെ സാലറിയിലേക്ക് ഒത്തുവെച്ചുനോക്കി. പതുക്കെ പതുക്കെ യാത്രകള്‍ക്ക് പൈസ സ്വരൂപിക്കാനുള്ള സൂത്രമൊക്കെ മനസ്സില്‍ ഓര്‍ത്തുവെച്ചു.
പതിനാലിന് (14/1/19 ) ജോയിന്‍ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
അതിനുമുന്‍പ് കുറെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. കൂടുമാറാനുള്ള ഒരുക്കങ്ങള്‍ ഞാന്‍ മെല്ലെ തുടങ്ങിവെച്ചു.
അങ്ങനെയിരിക്കെ (12/1/19)നാണ് ഹോസ്പിറ്റലില്‍ നിന്നും വീണ്ടും വിളി വന്നത്. ഹോസ്റ്റല്‍ സൗകര്യം ഒരുകുന്നതിനെ കുറിച്ചു ചോദിക്കാനായിരുന്നത്. കൂട്ടത്തില്‍ അവര്‍ മറ്റൊരു കാര്യം കൂടെ തീരെ സാരമില്ലാത്ത മട്ടില്‍ എന്നോട് പറയുകയുണ്ടായി.

‘You can’t wear ‘Hijab’ inside our campus. We have muslim staffs here and they are following the same rule.Hope it will be ok for you’

എന്തോ ഒന്ന് ഉള്ളിലേക്ക് പാഞ്ഞു കയറിയതു പോലെ, ഒരു നിമിഷം പോലും മറുത്തു ചിന്തിക്കേണ്ടി വന്നില്ല എനിക്ക് ആ ജോലി വേണ്ടെന്ന് വെക്കാന്‍.

‘But, fathima you can use it outside the campus
right.Then what?’

അവരുടെ ചോദ്യം സത്യത്തില്‍ എന്നില്‍ ചിരിയാണുണ്ടാക്കിയത്.
‘ഉറപ്പായും ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറാണ്, അതും നിങ്ങള്‍ ഓഫര്‍ ചെയ്ത സാലറിയില്‍ തന്നെ. പക്ഷേ എന്റെ തലയില്‍ ഹിജാബുണ്ടാകും അത്രേയുള്ളൂ.. !’

‘Sorry, we can’t let you do that.It will become issue with rest of the muslim staff’s ‘

‘എങ്കില്‍ ബാക്കിയുള്ള അപേക്ഷകരില്‍ ആരെയെങ്കിലും വിളിച്ചോളൂ.. നന്ദി ‘

ഇത്രമാത്രമായിരുന്നു ആ സംഭാഷണം.
ഇതിനെച്ചൊല്ലി അന്ന് ഇന്‍സ്റ്റാഗ്രാമില്‍ എനിക്ക് അനുകൂലമായും പ്രതികൂലമായും കുറേ മെസ്സേജുകള്‍ വന്നു. സത്യത്തില്‍ ഞാന്‍ ജോലി ചെയ്യാന്‍ തയ്യാറല്ല എന്നല്ല പറഞ്ഞത്, മറിച്ചു ജോലി ചെയ്യുന്നുവെങ്കില്‍ എന്റെ വസ്ത്രധാരണത്തില്‍ ഹിജാബും ഉണ്ടാകും എന്നാണ് പറഞ്ഞത്.
അതുമായി ബന്ധപെട്ട പോളിംഗില്‍ 308 പേര്‍ അനുകൂലിക്കുകയും 14 പേര്‍ പ്രതികൂലിക്കുകയും ചെയ്ത്തിരുന്നു.
കൂട്ടത്തില്‍ രണ്ട്‌പേര്‍ ലിബറല്‍ വാദത്തില്‍ കിടന്നു ഊഞ്ഞാലാടി കൊണ്ടിരിക്കുകയും ചെയ്തു . അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ അന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിരുന്നു.

ഹിജാബ് ഇടണം എന്ന് പറയുന്നത് ഇസ്ലാമിക്ക് സ്ളേവറിയും അനാചാരവും… ഹിജാബ് അഴിച്ചു പൊട്ട് തൊടുന്നത് പുരോഗമനവാദവും വ്യക്തി സ്വാതന്ത്ര്യവും എന്നാണ് അവരുടെ പക്ഷം.
അവര്‍ പൊട്ട് തൊട്ടും, ഹിജാബിട്ടും ജോലി ചെയ്യുന്നതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അവര്‍ക്ക് വസ്ത്രം ഉപേക്ഷിക്കാനുള്ള അതേ അവകാശം മാത്രമേ എനിക്ക് വസ്ത്രം ധരിക്കാനും ആവശ്യപെടുന്നുള്ളു… !

എന്നോടവര്‍ ഇതിന്റെ റിവേഴ്സ് മെക്കാനിസം ആലോചിക്കാനാണ് പറഞ്ഞത്.
ഏതെങ്കിലും ഒരു മുസ്ലിം മാനേജ്‌മെന്റ് ഹോസ്പിറ്റലില്‍ ആര് ജോലിക്കു വന്നാലും അവര്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്ന് പറഞ്ഞാല്‍ ഈ പറഞ്ഞ വ്യക്തി സ്വാതന്ത്ര്യമോ, ഭരണഘടനാവകാശമോ ഒന്നുമല്ല ഇവിടെയുണ്ടാവുക. പകരം നിസംശയം തീവ്രവാദമെന്നും ISIS റിക്രൂട്‌മെന്റുന്നുമൊക്കെ പറഞ്ഞു ആ സ്ഥാപനം എപ്പോ നിന്ന് കത്തിയെന്നു നോക്കിയാല്‍ മതി.

എന്റെ നിലപാട് ഇത്രമാത്രമാണ്,
എന്റെ സ്വത്വം വൃണപ്പെടുത്തുന്ന ഒരു ജോലിയും സ്ഥാനവും എനിക്ക് ആവശ്യമില്ല.
അതെന്റെ വ്യക്തിസ്വാതന്ത്ര്യമാണ്.. !
ഇനിയതിനെ ബലിയാടെന്നും, അനാചാരമെന്നും, അടിമത്തമെന്നുമൊക്കെയാണ് നിങ്ങള്‍ ചാര്‍ത്തി തരുന്ന ലേബല്‍ എങ്കില്‍ ഒന്നേയുള്ളു പറയാന്‍,
നിങ്ങള്‍ക്കെന്റെ ‘നല്ലനമസ്‌കാരം’….!

]]>
https://www.chandrikadaily.com/fb-post-favouring-hijab.html/feed 0
സര്‍ഫ് എക്‌സല്‍ പരസ്യത്തിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍, തെറി മാറിക്കിട്ടി വലഞ്ഞ് മൈക്രോസോഫ്റ്റ് എക്‌സല്‍ https://www.chandrikadaily.com/surf-excel-controversy.html https://www.chandrikadaily.com/surf-excel-controversy.html#respond Tue, 12 Mar 2019 14:29:15 +0000 http://www.chandrikadaily.com/?p=121014
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ഉല്‍പന്നമായ സര്‍ഫ് എക്‌സല്‍ അലക്കുപൊടിയുടെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍ഫ് എക്‌സല്‍ ഉല്‍പന്നം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തെ പ്രമേയമാക്കിയാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയുന്നു. കൂട്ടുകാരുടെ കൈവശമുണ്ടായിരുന്ന എല്ലാ ചായവും തീരുമ്പോള്‍ കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുകയും സൈക്കിളില്‍ കയറ്റി പള്ളിയില്‍ എത്തിക്കുകയും ചെയ്യും. പള്ളിക്ക് മുന്നില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനായി ഇറക്കി വിടുന്ന പെണ്‍കുട്ടിയോട് നിസ്‌കരിച്ച ശേഷം ഹോളി ആഘോഷിക്കാന്‍ വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.

ഇതാണ് ചില വര്‍ഗീയ ശക്തികളെ ചൊടിപ്പിച്ചത്. സര്‍ഫ് എക്‌സലിന്റെ തന്നെ ഉല്‍പന്നമാണെന്നു വിചാരിച്ച് മൈക്രോസോഫ്റ്റ് എക്‌സലിനു താഴെ പോയി പോലും മുട്ടന്‍ തെറികളെഴുതി വിട്ടാണ് പലരും കലിപ്പടക്കിയത്. എന്നാല്‍ പരസ്യത്തെ പിന്തുണച്ച് വലിയ വിഭാഗം ജനങ്ങളും രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/surf-excel-controversy.html/feed 0
തമിഴ്‌നടന്‍ സിംബുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു https://www.chandrikadaily.com/tamil-musician-kuralrasan-converts-to-islam.html https://www.chandrikadaily.com/tamil-musician-kuralrasan-converts-to-islam.html#respond Sat, 16 Feb 2019 09:01:09 +0000 http://www.chandrikadaily.com/?p=119049 ചെന്നൈ: തമിഴ് സംഗീതജ്ഞനും ചലച്ചിത്ര താരവുമായ കുരലരസന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തമിഴ് വെറ്ററന്‍ താരം ടി. രാജേന്ദറിന്റെ മകനും സിലംബരസന്റെ (സിംബു) സഹോദരനുമായ കുരല്‍ പിതാവിന്റെയും അമ്മ ഉഷയുടെയും സാന്നിധ്യത്തിലാണ് മതപണ്ഡിതനില്‍ നിന്ന് ശഹാദത്ത് കലിമ ഏറ്റുചൊല്ലിയതെന്ന് ‘ഇന്ത്യാ ഗ്ലിറ്റ്‌സ്’ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ മൗണ്ട് റോഡിലുള്ള മക്കാ മസ്ജിദിലായിരുന്നു ചടങ്ങ്.

അലൈ, ഒരു വസന്തഗീതം, തായ് തങ്കൈ പാസം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച കുരലരസന്‍ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. സഹോദരന്‍ സിംബു നായകനായ 2016-ല്‍ ഇതു നമ്മ ആള് എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാകയനായി അറങ്ങേറിയത്.

ഇസ്ലാം സ്വീകരിക്കാനുള്ള മകന്റെ തീരുമാനത്തെ പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് ടി. രാജേന്ദര്‍ പറഞ്ഞു: ‘ഏതു മതവും സമ്മതം, ഒരേ കുലും, ഒരു ദൈവം എന്നതാണ് എന്റെ നയം. സ്വന്തം മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്റെ മൂത്തമകന്‍ സിംബു ശിവഭക്തനാണ്. മകള്‍ ഇലക്കിയ ക്രിസ്തുമതമാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ കുരലരസന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു.’

തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇസ്ലാമിലേക്ക് മതംമാറുന്നത് പുതിയ സംഭവമല്ല. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍, യുവാന്‍ ശങ്കര്‍ രാജ എന്നിവര്‍ ഇസ്ലാമിലേക്ക് മതം മാറിയ തമിഴ് സംഗീതജ്ഞരില്‍ പ്രസിദ്ധരാണ്. നടന്‍ ജയ്, അന്തരിച്ച സംവിധായകന്‍ ജീവ തുടങ്ങിയവരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/tamil-musician-kuralrasan-converts-to-islam.html/feed 0