<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Religious Harmony &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/religious-harmony/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 19 Oct 2025 12:03:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Religious Harmony &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിഖ്യാതമായ അപ്പോസ്തലിക് ലൈബ്രറിയിൽ മുസ്‍ലിംകൾക്ക് ​ നമസ്കാര മുറി തുറന്ന് വത്തിക്കാൻ</title>
		<link>https://www.chandrikadaily.com/vatican-opens-prayer-room-for-muslims-at-famous-apostolic-library.html</link>
					<comments>https://www.chandrikadaily.com/vatican-opens-prayer-room-for-muslims-at-famous-apostolic-library.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Oct 2025 12:02:36 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Apostolic Library]]></category>
		<category><![CDATA[prayer hall]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359251</guid>

					<description><![CDATA[വത്തിക്കാൻ സിറ്റി: മത സാഹേദര്യത്തിന്റെ മഹോന്നത മാതൃകയായി വത്തിക്കാനിൽനിന്നും ഒരു വാർത്ത. വത്തിക്കാൻ ആസ്ഥാനത്തെ അപ്പോസ്തലിക് ലൈബ്രറിയയോടനുബന്ധിച്ച് മുസ്‍ലിംകൾക്ക് നമസ്കാരത്തിനുള്ള പ്രാർഥനാ മുറി തുറന്നു. ലൈബ്രറി സന്ദർശിക്കുന്ന മുസ്‍ലിം സഹോദരങ്ങളുടെ അഭ്യർഥന മാനിച്ചാണിതെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു. അഭ്യർഥന ഒരു താമസവും കൂടാതെ തങ്ങൾ പരിഗണിക്കുകയുണ്ടായെന്നും അവർ അറിയിച്ചു. 500 വർഷം പഴക്കമുള്ള ലൈബ്രറിയിലാണ് പ്രാർഥനാ മുറി സ്ഥാപിച്ചത്. മുസ്‍ലിം പുണ്യനഗരമായ മക്കയുടെ ദിശയിലേക്ക് അഭിമുഖമായി ഒരു ലളിതമായ പ്രാർഥനാ പരവതാനി ഉൾക്കൊള്ളുന്ന മുറിയാണിത്. വത്തിക്കാനിൽ പള്ളികളോ സ്ഥിരം മുസ്‍ലിം താമസക്കാരോ [&#8230;]]]></description>
										<content:encoded><![CDATA[<p>വത്തിക്കാൻ സിറ്റി: മത സാഹേദര്യത്തിന്റെ മഹോന്നത മാതൃകയായി വത്തിക്കാനിൽനിന്നും ഒരു വാർത്ത. വത്തിക്കാൻ ആസ്ഥാനത്തെ അപ്പോസ്തലിക് ലൈബ്രറിയയോടനുബന്ധിച്ച് മുസ്&#x200d;ലിംകൾക്ക് നമസ്കാരത്തിനുള്ള പ്രാർഥനാ മുറി തുറന്നു. ലൈബ്രറി സന്ദർശിക്കുന്ന മുസ്&#x200d;ലിം സഹോദരങ്ങളുടെ അഭ്യർഥന മാനിച്ചാണിതെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു. അഭ്യർഥന ഒരു താമസവും കൂടാതെ തങ്ങൾ പരിഗണിക്കുകയുണ്ടായെന്നും അവർ അറിയിച്ചു.</p>
<p>500 വർഷം പഴക്കമുള്ള ലൈബ്രറിയിലാണ് പ്രാർഥനാ മുറി സ്ഥാപിച്ചത്. മുസ്&#x200d;ലിം പുണ്യനഗരമായ മക്കയുടെ ദിശയിലേക്ക് അഭിമുഖമായി ഒരു ലളിതമായ പ്രാർഥനാ പരവതാനി ഉൾക്കൊള്ളുന്ന മുറിയാണിത്. വത്തിക്കാനിൽ പള്ളികളോ സ്ഥിരം മുസ്&#x200d;ലിം താമസക്കാരോ ഇല്ല. എങ്കിലും, ഇവിടുത്തെ അപ്പോസ്തലിക് ലൈബ്രറി പതിവായി മുസ്&#x200d;ലിം സന്ദർശകരെ സ്വീകരിക്കുന്നു.</p>
<p>ഇവിടം സന്ദർശിക്കുന്ന ഗവേഷകർക്കും പണ്ഡിതന്മാർക്കും താമസ സൗകര്യങ്ങൾ ലൈബ്രറിയിലുണ്ട്. മുസ്&#x200d;ലിം സന്ദർശകർക്ക് പരസ്യമായി അംഗീകരിക്കപ്പെട്ട സൗകര്യങ്ങളുടെ പ്രഥമ ഉദാഹരണമായി പ്രാർഥനാ മുറിയുടെ പ്രഖ്യാപനം. ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ അപ്പോസ്തലിക് ലൈബ്രറി.1475ൽ ആണ് ഇത് സ്ഥാപിതമായത്. ഇവിടെ അതീവ പ്രധാന്യമേറിയ ചരിത്രഗ്രന്ഥ ശേഖരങ്ങളുണ്ട്.</p>
<p>പ്രാർഥനാ മുറിയുടെ സ്ഥാപനം, ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗശേഷം മാർപ്പാപ്പയായി സ്ഥാനമേറ്റ ലിയോ പതിനാലാമന്റെ മതാന്തര ധാർമികാധ്യാപനങ്ങളുടെ പ്രയോഗവൽക്കരണമായി. വിവിധ മത സമൂഹങ്ങളോടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇടപെടലുകൾ ഏറ്റെടുത്ത് തുടരുന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള ക്രിസ്ത്യൻ-മുസ്&#x200d;ലിം പ്രാർഥനാ ജാഗരണമുൾപ്പെടെ നിരവധി മതാന്തര പരിപാടികൾക്ക് ഇതിനകം ആതിഥേയത്വം വഹിച്ചു. ഇസ്രായേൽ വംശഹത്യയിൽ ഗസ്സക്കുവേണ്ടിയുള്ള ആഹ്വാനങ്ങൾ നടത്തി ബഹുമത സമൂഹത്തിന്റെ ആദരവും പിടിച്ചുപറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vatican-opens-prayer-room-for-muslims-at-famous-apostolic-library.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്‍കോട് പാലക്കുന്നില്‍ മാനവസൗഹാര്‍ദ്ദത്തിന്റെ മനോഹര കാഴ്ച്ച</title>
		<link>https://www.chandrikadaily.com/a-beautiful-sight-of-human-friendliness-in-kasaragod-palakunn.html</link>
					<comments>https://www.chandrikadaily.com/a-beautiful-sight-of-human-friendliness-in-kasaragod-palakunn.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 08 Sep 2025 06:25:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353180</guid>

					<description><![CDATA[പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിനഘോഷ കടന്നുപോകുമ്പോള്‍ ഘോഷയാത്രയില്‍ അണി നിരന്ന സ്‌കൗട്ടുകള്‍ ക്ഷേത്രത്തിന് സല്യൂട്ട് അടിച്ച മനോഹര കാഴ്ച നാടിന്റെ മാനവ സൗഹാര്‍ദ്ധത്തിന്റെ നേര്‍ ചിത്രമായി]]></description>
										<content:encoded><![CDATA[<p>ഉദുമ: പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിനഘോഷ കടന്നുപോകുമ്പോള്&#x200d; ഘോഷയാത്രയില്&#x200d; അണി നിരന്ന സ്‌കൗട്ടുകള്&#x200d; ക്ഷേത്രത്തിന് സല്യൂട്ട് അടിച്ച മനോഹര കാഴ്ച നാടിന്റെ മാനവ സൗഹാര്&#x200d;ദ്ധത്തിന്റെ നേര്&#x200d; ചിത്രമായി. കാസര്&#x200d;കോട് ഉദുമ കോട്ടിക്കുളം നൂറുല്&#x200d; ഹുദാ മദ്രസയുടെ നബിദിന റാലിക്കിടെ അതില്&#x200d; അണി നിരന്നവരാണ് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തെ സല്യുട്ട് ചെയ്ത് ആദരിച്ചത്. അത്യന്തം മനം നിറയ്ക്കുന്ന കുളിര്&#x200d;പ്പിക്കുന്നസന്തോഷകരമായ കാഴ്ച്ച സോഷ്യല്&#x200d; മീഡിയകളില്&#x200d; വൈറലായി മാറി. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി അന്&#x200d;ഷിത്ത് അശോക് ആണ് ഈ വീഡിയോ പകര്&#x200d;ത്തിയത്.<br />
പാലക്കുന്ന് ക്ഷേത്രത്തിന് മുന്&#x200d;വശത്തെ അച്ഛന്&#x200d; അശോക ന്റെ ഫാന്&#x200d;സി കടയില്&#x200d; ശനിയാഴ്ച രാവിലെ 11.30ന് അന്&#x200d;ഷിത്ത് ഇരിക്കുമ്പോഴാണ് നബിദിന റാലി ഇതുവഴി വന്നത്. ക്ഷേത്രത്തിന് അടുത്ത് എത്തിയപ്പോള്&#x200d; റാലിയിലെ സ്‌കൗട്ടുകള്&#x200d; ക്ഷേത്രത്തിന് നേരെ നിന്ന് സല്യൂട്ട് അടിക്കുന്ന രംഗം കണ്ടത്. കൗതുകം തോന്നിയ അന്&#x200d;ഷിത്ത് ഉടന്&#x200d; ക്യാമറ ഓണ്&#x200d; ചെയ്ത് ആ മനോഹരമായ കാഴ്ച ചിത്രീകരിച്ചു.വൈകുന്നേരം അഞ്ച് മണിക്ക് തന്റെ ഇന്&#x200d;സ്റ്റാഗ്രാം പേജില്&#x200d; വീഡിയോ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്&#x200d;ക്കകം ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും ഈ വീഡിയോ പറന്നെത്തി.<br />
ഇന്&#x200d;സ്റ്റാഗ്രാമില്&#x200d; ഞായറാഴ്ച രാത്രി വരെ 20 ലക്ഷം പേര്&#x200d; വീഡിയോ കണ്ടു. അഞ്ച് ലക്ഷത്തി 104 പേര്&#x200d; കമന്റ് രേഖപ്പെടുത്തി. 55, 300 പേര്&#x200d; വീഡിയോ ഷെയര്&#x200d; ചെയ്തു. ഈ വീഡിയോ ഇത്രയും വൈറലായി തീരുമെന്ന് ഒരിക്കല്&#x200d; പോലും വിചാരിച്ചിരുന്നില്ല എന്ന് അന്&#x200d;ഷിത്ത് പറഞ്ഞു.വീഡിയോ ഗ്രാഫിയില്&#x200d; കമ്പമുള്ള അന്&#x200d;ഷിത് ബേക്കല്&#x200d; ഫിഷറീസ് ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; പ്ലസ്ടു കഴിഞ്ഞ് മുബൈയില്&#x200d; ആറ് മാസത്തെ കപ്പല്&#x200d; ജിപി റൈറ്റിംഗ് കോഴ്‌സ് പൂര്&#x200d;ത്തിയാക്കി.<br />
2023ല്&#x200d; പാലക്കുന്ന് ഭരണ ഉത്സവ ആയിരത്തിരി നാളില്&#x200d; ജനത്തിരക്കിനിടയില്&#x200d; വന്ന ഒരു ആംബുലന്&#x200d;സിനെ ഫയര്&#x200d;ഫോഴ്‌സ് ടീം കടത്തിവിടുന്ന വീഡിയോയും വൈറലായിരുന്നു. 28, 000 പേരാണ് ആ വീഡിയോ കണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-beautiful-sight-of-human-friendliness-in-kasaragod-palakunn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുന്നംകുളം രൂപത ബിഷപ്പ് റവ. ഡോ. മാത്യൂസ് മാര്‍ മകാരിയോസ് എപിസ്‌കോപ്പ പാണക്കാട് സന്ദര്‍ശിച്ചു</title>
		<link>https://www.chandrikadaily.com/11bishop-of-kunnamkulam-diocese-rev-dr-mathews-mar-makarios-episcopa-visited-panakkad.html</link>
					<comments>https://www.chandrikadaily.com/11bishop-of-kunnamkulam-diocese-rev-dr-mathews-mar-makarios-episcopa-visited-panakkad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Apr 2025 05:54:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bishop of Kunnamkulam Diocese Rev. Dr. Mathews Mar Makarios Episcopa]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[Religious Harmony]]></category>
		<category><![CDATA[sadiqali thangal]]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339174</guid>

					<description><![CDATA[മലപ്പുറം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കുന്നംകുളം രൂപത ബിഷപ്പ് റവ. ഡോ. മാത്യൂസ് മാര്‍ മകാരിയോസ് എപിസ്‌കോപ്പ പാണക്കാട് സന്ദര്‍ശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ്‌ ബിഷപ്പ് സൗഹൃദ സന്ദര്‍ശനത്തിനായി പാണക്കാടെത്തിയത്. തുടര്‍ന്ന് ഒരു മണിക്കുറോളം സമയം ചെലവഴിച്ചു. പുതിയ കാലത്ത് ഒന്നിച്ചുള്ള മുന്നോട്ട് പോക്കിനെ കുറിച്ചും വിവിധ കോണുകളില്‍ നിന്നുമുയരുന്ന അപശബ്ദങ്ങളെ നേരിടേണ്ടതിനെ കുറിച്ചും സംസാരിച്ചു. മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം.എ സമീര്‍, യൂത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലങ്കര മാര്&#x200d;ത്തോമ്മാ സുറിയാനി സഭ കുന്നംകുളം രൂപത ബിഷപ്പ് റവ. ഡോ. മാത്യൂസ് മാര്&#x200d; മകാരിയോസ് എപിസ്‌കോപ്പ പാണക്കാട് സന്ദര്&#x200d;ശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്&#x200d; ചേര്&#x200d;ന്ന് സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ്‌ ബിഷപ്പ് സൗഹൃദ സന്ദര്&#x200d;ശനത്തിനായി പാണക്കാടെത്തിയത്. തുടര്&#x200d;ന്ന് ഒരു മണിക്കുറോളം സമയം ചെലവഴിച്ചു. പുതിയ കാലത്ത് ഒന്നിച്ചുള്ള മുന്നോട്ട് പോക്കിനെ കുറിച്ചും വിവിധ കോണുകളില്&#x200d; നിന്നുമുയരുന്ന അപശബ്ദങ്ങളെ നേരിടേണ്ടതിനെ കുറിച്ചും സംസാരിച്ചു. മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം.എ സമീര്&#x200d;, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്&#x200d; എന്നിവരുമുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11bishop-of-kunnamkulam-diocese-rev-dr-mathews-mar-makarios-episcopa-visited-panakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമുദായങ്ങള്&#x200d; തമ്മില്&#x200d; അകല്&#x200d;ച്ച പാടില്ല; തലശ്ശേരി അതിരൂപത ആര്&#x200d;ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/there-should-be-no-separation-between-communities-syed-sadikhali-shihab-thangal-met-with-the-archbishop-of-thalassery-archdiocese.html</link>
					<comments>https://www.chandrikadaily.com/there-should-be-no-separation-between-communities-syed-sadikhali-shihab-thangal-met-with-the-archbishop-of-thalassery-archdiocese.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Dec 2024 13:51:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Religious Harmony]]></category>
		<category><![CDATA[sadiqali thangal]]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323847</guid>

					<description><![CDATA[മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു]]></description>
										<content:encoded><![CDATA[<p>തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുത്. സർക്കാർ ഊർജിതമായി രംഗത്ത് വരണം. മെല്ലപ്പോക്ക് അവസാനിക്കണം. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണ്. സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ട്. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങൾ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വന്നത്. മാർ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണ്.- സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-should-be-no-separation-between-communities-syed-sadikhali-shihab-thangal-met-with-the-archbishop-of-thalassery-archdiocese.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാണക്കാട് കുടുംബം കേരളത്തിലെ മതസൗഹാര്&#x200d;ദ്ദത്തിന്റെ പ്രതീകം: കര്&#x200d;ദിനാള്&#x200d; മാര്&#x200d; ക്ലിമ്മിസ് തിരുമേനി</title>
		<link>https://www.chandrikadaily.com/1panakkad-family-symbol-of-religious-harmony-in-kerala-cardinal-mar-klimmis-tirumani.html</link>
					<comments>https://www.chandrikadaily.com/1panakkad-family-symbol-of-religious-harmony-in-kerala-cardinal-mar-klimmis-tirumani.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 21 Nov 2024 10:54:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Panakkad Sadikhali Shihab Thangal]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318414</guid>

					<description><![CDATA[പാണക്കാട് കുടുംബം എല്ലാ കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് കേരള കത്തോലിക്ക ബിഷപ്പ്‌സ് കൌൺസിൽ പ്രസിഡന്റ് (കെ.സി.ബി.സി) കർദിനാൾ ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992ൽ അയോധ്യ പ്രശ്നം നടക്കുമ്പോൾ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ പാണക്കാട്ട് കുടുംബത്തിന്റെ ഇടപെടലുകൾ ഈ നാട്ടിൽ എല്ലാ കാലത്തും അനിവാര്യമാണ്.- അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>പാണക്കാട് കുടുംബം എല്ലാ കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് കേരള കത്തോലിക്ക ബിഷപ്പ്‌സ് കൌൺസിൽ പ്രസിഡന്റ് (കെ.സി.ബി.സി) കർദിനാൾ ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992ൽ അയോധ്യ പ്രശ്നം നടക്കുമ്പോൾ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ പാണക്കാട്ട് കുടുംബത്തിന്റെ ഇടപെടലുകൾ ഈ നാട്ടിൽ എല്ലാ കാലത്തും അനിവാര്യമാണ്.- അദ്ദേഹം വ്യക്തമാക്കി.</p>
<p>മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തമായിരുന്നു തിരുവനന്തപുരത്ത് നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷനെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യർ ഒത്തുകൂടിയിരിക്കുന്ന കാഴ്ച പലവർണങ്ങളും ഗന്ധങ്ങളുമുള്ള പൂവുകൾ നിറഞ്ഞ പൂന്തോട്ടം പോലെ മനോഹരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സ്വാമി അശ്വതി തിരുനാൾ, പി മുഹമ്മദാലി (ഗൾഫാർ), ഫാ. യൂജിൻ പെരേര (ലത്തീൻ സഭ), പി രാമചന്ദ്രൻ (സി.സി.സി ജനറൽ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈൻ മടവൂർ, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂർ സോമരാജൻ, സി.എച്ച് റഹീം, എം.എം സഫർ, ഫാ. തോമസ് കയ്യാലക്കൽ, അഡ്വ. മുഹമ്മദ് ഷാ, സാജൻ വേളൂർ, എം.എസ് ഫൈസൽ ഖാൻ, ഡോ. പി നസീർ തുടങ്ങിവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1panakkad-family-symbol-of-religious-harmony-in-kerala-cardinal-mar-klimmis-tirumani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതസൗഹാര്&#x200d;ദത്തിന്റെയും ഇതരമതവിദ്വേഷത്തിന്റെയും 2 വ്യത്യസ്തകാഴ്ചകള്&#x200d; !</title>
		<link>https://www.chandrikadaily.com/harmony-india-upkerala.html</link>
					<comments>https://www.chandrikadaily.com/harmony-india-upkerala.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 26 Aug 2023 04:53:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harmony]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271591</guid>

					<description><![CDATA[ഇന്ത്യയിൽ നിന്നുള്ള രണ്ട് കാഴ്ചകൾ. ഒന്ന്: യു.പിയിലെ മുസഫർ നഗറിൽ നിന്ന്: തൃപ്തി ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലിം വിദ്യാർത്ഥിയെ ക്ലാസിൽ എഴുന്നേൽപിച്ച് നിർത്തി മറ്റുള്ള വിദ്യാർത്ഥികളോട് ഒരോരുത്തരായി അവൻ്റെ മുഖത്തടിക്കാൻ പറയുന്നു, ഒരോ അടിക്കും ആ കുഞ്ഞുമോൻ തേങ്ങിക്കരയുന്നുണ്ട്, ആരൊക്കൊയൊ അത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. രണ്ട്: എൻ്റെ മലപ്പുറത്ത് നിന്ന്: നുഹൈം എന്ന വിദ്യാർത്ഥി ചിത്രരചനക്ക് തനിക്കു സമ്മാനമായി കിട്ടിയ സൈക്കിൾ ഒരു പ്രാവശ്യം പോലും അതിൽ കയറി നോക്കാതെ സഹോദര [&#8230;]]]></description>
										<content:encoded><![CDATA[<div class="xdj266r x11i5rnm xat24cr x1mh8g0r x1vvkbs">
<div dir="auto">ഇന്ത്യയിൽ നിന്നുള്ള രണ്ട് കാഴ്ചകൾ.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto">ഒന്ന്: യു.പിയിലെ മുസഫർ നഗറിൽ നിന്ന്: തൃപ്തി ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലിം വിദ്യാർത്ഥിയെ ക്ലാസിൽ എഴുന്നേൽപിച്ച് നിർത്തി മറ്റുള്ള വിദ്യാർത്ഥികളോട് ഒരോരുത്തരായി അവൻ്റെ മുഖത്തടിക്കാൻ പറയുന്നു, ഒരോ അടിക്കും ആ കുഞ്ഞുമോൻ തേങ്ങിക്കരയുന്നുണ്ട്, ആരൊക്കൊയൊ അത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.</div>
<div dir="auto"></div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto">രണ്ട്: എൻ്റെ മലപ്പുറത്ത് നിന്ന്:</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto">നുഹൈം എന്ന വിദ്യാർത്ഥി ചിത്രരചനക്ക് തനിക്കു സമ്മാനമായി കിട്ടിയ സൈക്കിൾ ഒരു പ്രാവശ്യം പോലും അതിൽ കയറി നോക്കാതെ സഹോദര മതത്തിൽപ്പെട്ട ഉറ്റ സുഹൃത്തായ സങ്കീർത്തിന് നൽകുന്നു.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto">&#8220;നുഹൈമേ നിനക്ക് സൈക്കിളില്ലല്ലോ നിനക്ക് വേണ്ടേ.? &#8220;</div>
<div dir="auto">നുഹൈമിൻ്റെ മറുപടി: &#8220;സങ്കീർത്ത് പാവാണ്, അവന് ആരുമില്ല.&#8221;</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto"></div>
<div dir="auto">ഇതാണ് സ്നേഹം .തനിക്കില്ലങ്കിലും തൻ്റെ സഹോദരന് ഉണ്ടാവണം.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto">നുഹൈമിൽ എല്ലാവർഗീയ വിഷജന്തുക്കൾക്കും പാഠമുണ്ട്.&#8221;.വിശാലമനസ്‌കന്&#x200d; എന്ന ഫെയ്‌സ് ബുക് പോസ്റ്റിലൂടെ സിദ്ധീഖ്ചേറൂരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s">
<div dir="auto"></div>
<div dir="auto">മൊയ്‌നൂസ് വ്‌ളോഗ്‌സ് &#8216;എന്ന വ്‌ളോഗര്&#x200d; തന്റെ പരിപാടിയിലൂടെ ഒരു കുട്ടിക്ക് സൈക്കിള്&#x200d; സമ്മാനമായി നല്&#x200d;കുന്നതും അത് കൂട്ടുകാരന് സമ്മാനമായി കൈമാറുന്നതുമാണ് പരിസരം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/harmony-india-upkerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതരത്വത്തിന്റെ മഹത്വം ഉയര്&#x200d;ത്തിപ്പിടിച്ചു മുസ്ലിംലീഗ് മുന്നേറും: അഡ്വ.മുഹമ്മദ്ഷാ</title>
		<link>https://www.chandrikadaily.com/religious-harmony-effort-by-muslim-league.html</link>
					<comments>https://www.chandrikadaily.com/religious-harmony-effort-by-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 May 2023 17:05:35 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim leage]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255283</guid>

					<description><![CDATA[അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രവര്&#x200d;ത്തക സംഗമത്തിന്റെ അവസാന സെഷന്&#x200d; പൊതുയോഗത്തില്&#x200d; മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: മതേതരത്വത്തിന്റെ മഹത്വം ഉയര്&#x200d;ത്തിപ്പിടിച്ചു മുസ്ലിംലീഗ് പ്രസ്ഥാനം അതിന്റെ ദൗത്യവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ്ഷാ വ്യക്തമാക്കി.</p>
<p>അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രവര്&#x200d;ത്തക സംഗമത്തിന്റെ അവസാന സെഷന്&#x200d; പൊതുയോഗത്തില്&#x200d; മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.</p>
<p>ഇന്ത്യയിലെ ബഹുഭൂരിഭാഗം ഹിന്ദുക്കളും മതേതരത്വം ആഗ്രഹിക്കുന്നവരാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്&#x200d;ണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗ് എന്നും മതേതരത്വത്തിന് പ്രാമുഖ്യം നല്&#x200d;കുകയും അതിനുവേണ്ടി കഠിനപ്രയത്‌നം നടത്തുകയും ചെയ്യുന്ന പാര്&#x200d;ട്ടിയാണ്. മുസ്ലിംസമുദായത്തിനുവേണ്ടിമാത്രമല്ല മുഴുവന്&#x200d; ന്യൂനപക്ഷങ്ങള്&#x200d;ക്കുംവേണ്ടി പ്രവര്&#x200d;ത്തിക്കുകയും വ്യക്തമായ നയപരിപാടികള്&#x200d; സുതാര്യമായി പൊതുസമൂഹത്തിനുമുമ്പില്&#x200d; സമര്&#x200d;പ്പിക്കുകയും ചെയ്തുകൊണ്ടാണ് പാര്&#x200d;ട്ടി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.</p>
<p>മതവൈര്യവും മനുഷ്യര്&#x200d;ക്കിടയില്&#x200d; വെറുപ്പും പ്രചരിപ്പിക്കുന്ന വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; മതേതരത്വത്തിന്റെ മഹത്തായ സന്ദേശമാണ് മുസ്ലിംലീഗ് നല്&#x200d;കിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിനുമുമ്പില്&#x200d; ഭാരതത്തിന്റെ മഹിമ കൂടുതല്&#x200d; ഭോഭയോടെ നിലനിറുത്താന്&#x200d; മുസ്ലിംലീഗ് മുന്&#x200d;പന്തിയിലുണ്ടാകും. അത് പാര്&#x200d;ട്ടിയുടെ പ്രഖ്യാപിത നയമാണെന്ന് അഡ്വ. മുഹമ്മദ്ഷാ പറഞ്ഞു.</p>
<p>മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് അസീസ് കാളിയാടന്&#x200d; അധ്യക്ഷനായിരുന്നു. ജനറല്&#x200d; സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. കെഎംസിസി നാഷണല്&#x200d; കമ്മിറ്റി വര്&#x200d;ക്കിംഗ് പ്രസിഡണ്ട് യുഅബ്ദുല്ലാ ഫാറൂഖി പൊതുസമ്മേളനം ഉല്&#x200d;ഘാടനം ചെയ്തു. മുസ്ലിംയൂത്ത ലീഗ് ദേശീയ കാര്യദര്&#x200d;ശി അഡ്വ. ഫൈസല്&#x200d; ബാബു മുസ്ലിംലീഗിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു.<br />
ഇബ്രാഹിംഹാജി മുതൂര്&#x200d; ആശംസാ പ്രസംഗം നടത്തി. അഷറഫലി നന്ദി രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-harmony-effort-by-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്ക് മുസ്‌ലിം സഹോദരങ്ങള്&#x200d; നല്&#x200d;കിയത്  25000 രൂപ വരെ;  ഇഫ്താര്&#x200d;  നടത്തി ക്ഷേത്രം ഭാരവാഹികളും</title>
		<link>https://www.chandrikadaily.com/hreligious-harmony-in-kerala.html</link>
					<comments>https://www.chandrikadaily.com/hreligious-harmony-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 12 Apr 2023 13:25:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[abp news]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247576</guid>

					<description><![CDATA[വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്&#x200d;ത്തി ക്ഷേത്രത്തില്&#x200d; കഴിഞ്ഞ ഏഴു വര്&#x200d;ഷത്തോളമായി തുടര്&#x200d;ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.]]></description>
										<content:encoded><![CDATA[<p>ക്ഷേത്രം പുനഃപ്രതിഷ്ഠക്ക് കാല്&#x200d;ലക്ഷം രൂപ മുതല്&#x200d; 100രൂപവരെ നല്&#x200d;കി കൂടെ നിന്ന പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്&#x200d;ക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്&#x200d;ഷിക ദിനത്തിലാണ് ഇഫ്താര്&#x200d; സംഗമം നടത്തി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്&#x200d;.  മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്&#x200d;ത്തി വിഷ്ണു ക്ഷേത്ര ഭാരവാഹികളാണു പ്രദേശത്തെ മുസ്‌ലിംസഹോദരങ്ങള്&#x200d;ക്കായി ഇഫ്താര്&#x200d; സംഗമം നടത്തിയത്.</p>
<p>ഏഴു വര്&#x200d;ഷത്തോളമായി തുടര്&#x200d;ന്നു വരുന്ന മതസാഹോദര്യ പെരുമയാണ് ക്ഷേത്രത്തിന്റേത്. വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്&#x200d;ത്തി ക്ഷേത്രത്തില്&#x200d; കഴിഞ്ഞ ഏഴു വര്&#x200d;ഷത്തോളമായി തുടര്&#x200d;ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.</p>
<p>2017ലാണു ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തുന്ന സമയത്ത് സാമ്പത്തികമായും ഭൗതികമായും പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്&#x200d; സഹായിച്ചത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ആയിരത്തിലധികം വര്&#x200d;ഷം പഴക്കമുള്ള പുന്നത്തലയിലെ ഈ ക്ഷേത്രം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. തുടര്&#x200d;ന്നു 2016ല്&#x200d; കമ്മിറ്റിയുണ്ടാക്കിയാണു പുനരുദ്ധാരണത്തിനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിച്ചത്. എന്നാല്&#x200d; സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന ഹൈന്ദവ കുടുംബങ്ങളായിരുന്ന പ്രദേശത്തെ ഭൂരിഭാഗവും.</p>
<p>പുനഃപ്രതിഷ്ഠക്കു 15ലക്ഷത്തോളം രൂപയോളം ചെലവ് വരുമെന്നു മനസ്സിലാക്കിയതോടെയാണു വിവരം അറിഞ്ഞ് മുസ്ലിംസഹോദരങ്ങള്&#x200d; സ്വമേധയാ മുന്നോട്ടുവന്നു സഹായങ്ങളായി മാറിയത്. ഒന്നോ രണ്ടോ വ്യക്തികളല്ല സഹായങ്ങളായി മാറിയത്. പ്രദേശത്തെ ഭൂരിഭാഗം മുസ്ലിംസഹോദരങ്ങളും ഓരോരുത്തരാല്&#x200d; കഴിയുന്ന സഹായങ്ങള്&#x200d; നല്&#x200d;കി. പുനഃപ്രതിഷ്ഠക്കു ഒരു വ്യക്തിയില്&#x200d;നിന്നും ലഭിച്ച ഏറ്റവും വലിയ തുകയും പ്രദേശത്തെ പ്രവാസിയായ മുസ്‌ലിംസഹോദരന്&#x200d; നല്&#x200d;കിയതായിരുന്നു.</p>
<p>പുനഃപ്രതിഷ്ഠയുടെ ദിനംവന്നത് റമദാനിലായിരുന്നു. ഇതോടെയാണ് തങ്ങളെ സഹായിച്ചവരെ പരിഗണിക്കാനായി 2017ല്&#x200d; ആദ്യമായി ഇഫ്താര്&#x200d; സംഗമം നടത്തിയത്. തുടര്&#x200d;ന്നു 2018ലും 19ലും സമാനമായി ഇഫ്താര്&#x200d; നടത്തി. 2020ലും 21ലും കോവിഡ് കാരണം ചടങ്ങ് നടത്തിയില്ല. തുടര്&#x200d;ന്നും സമാനമായ എല്ലാ റമദാനിലും ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തില്&#x200d; ഇഫ്താര്&#x200d; നടത്തിവരുന്നു. വെജിറ്റബിള്&#x200d; ബിരിയാണിയും, ജ്യൂസും, ഫ്രൂട്‌സുമെല്ലാം കഴിച്ച് മനം നിറഞ്ഞാണു ഇഫ്താര്&#x200d; കഴിഞ്ഞു നാട്ടുകാരെല്ലം മടങ്ങിയത്. എല്ലാ മതസ്തരും അടങ്ങിയതാണു ഇവിടുത്തെ ക്ഷേത്ര കമ്മിറ്റി എന്നതും മറ്റൊരു പ്രത്യേകതയാണ്.</p>
<p>നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള ക്ഷേത്രത്തിന്റെ ജീര്&#x200d;ണാവസ്ഥ മാറ്റി പുനഃപ്രതിഷ്ഠ നടത്താന്&#x200d; പോന്ന സാമ്പത്തികം പ്രദേശത്തെ അന്നത്തെ നാമമാത്രമായ ഹിന്ദു സമൂഹത്തിനുണ്ടായിരുന്നില്ല. ഈ സമയം ഹൈന്ദവ വിശ്വാസികള്&#x200d;ക്കൊപ്പം സഹായവുമായി മുസ്‌ലിം സമൂഹവും ചേര്&#x200d;ന്നാണ് ക്ഷേത്രം പുനരുദ്ധരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hreligious-harmony-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരുവില്&#x200d; അലഞ്ഞ തമിഴ് ബാലികയെ മകളായി വളര്&#x200d;ത്തി; വിവാഹം നടത്തി-റസാഖിന്റെ നന്&#x200d;മ</title>
		<link>https://www.chandrikadaily.com/tamil-girl-grew-as-malayali-daughter-in-trissur-news.html</link>
					<comments>https://www.chandrikadaily.com/tamil-girl-grew-as-malayali-daughter-in-trissur-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Dec 2020 15:21:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harmony]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=171023</guid>

					<description><![CDATA[മതവും ജാതിയും മനുഷ്യര്&#x200d;ക്കിടയില്&#x200d; വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്&#x200d;മയുള്ള ഒരു വാര്&#x200d;ത്ത തൃശൂരില്&#x200d; നിന്ന്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: മതവും ജാതിയും മനുഷ്യര്&#x200d;ക്കിടയില്&#x200d; വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്&#x200d;മയുള്ള ഒരു വാര്&#x200d;ത്ത തൃശൂരില്&#x200d; നിന്ന്. തെരുവില്&#x200d; അലഞ്ഞ തമിഴ് ബാലികയെ ഏറ്റെടുത്ത് സ്വന്തം മകളാക്കി വളര്&#x200d;ത്തി ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തയച്ച റസാഖ് എന്ന സൈനികന്റെ നന്&#x200d;മയാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ചയാവുന്നത്.<br />
ഭാസ്കരൻ നായർ അജയൻ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റസാഖ് എന്ന ഈ നല്ല മനസിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. മതമൊന്നും തടസ്സമാകാതെയാണ് സ്വന്തം റസാഖ് പെൺകുട്ടിയെ വളർത്തിയത്.</p>
<p>കുറിപ്പ്:</p>
<p>&#8221;ഇന്ത്യൻ സൈനികന്റെ മഹത്വം. എട്ടാം വയസില്&#x200d; തെരുവില്&#x200d; ആരോരുമി ല്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടി ! 14 വര്&#x200d;ഷം സ്വന്തം മകളായി വളര്&#x200d;ത്തി; വിവാഹപ്രായമായപ്പോള്&#x200d; വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി ക്കൊടുത്തു… സിനിമകളെപ്പോലും അതി ശയിപ്പിക്കുന്ന സംഭവങ്ങളാകും പലപ്പോഴും ജീവിതത്തില്&#x200d; നടക്കുന്നത്. ചില നന്മ മനസ്സുകളിലൂടെയാണ് ഈ ലോകം മുമ്പോട്ടു പോകുന്നത്. അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂര്&#x200d; ജില്ലയിലെ തൃപ്രയാറില്&#x200d; നിന്നും പുറത്തു വരുന്നത്. സ്‌നേഹത്തിന് ജാതിമത വേര്&#x200d;തിരി വൊന്നുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം.</p>
<p>പതിനാല് വര്&#x200d;ഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെണ്&#x200d;കുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംര ക്ഷിച്ച പെണ്&#x200d;കുട്ടിയെ വിവാഹ പ്രായമാ യപ്പോള്&#x200d; നാടും മതവുമൊന്നും തടസ്സമാ കാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു. ഈ നന്മ നിറഞ്ഞ പ്രവര്&#x200d;ത്തിക്ക് പിന്നില്&#x200d; റസാഖും കുടുംബവുമാണ്. മതമൊന്നും തടസ്സമാകാതെ വളര്&#x200d;ന്നവള്&#x200d; സ്വന്തം മകളായി തന്നെയാണ് ആ വീട്ടില്&#x200d; സുരക്ഷിതയായി കഴിഞ്ഞത്. വിവാഹ പ്രായമായപ്പോള്&#x200d; പൊന്നും പുതുവസ്ത്ര ങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊ ടുക്കുക മാത്രമല്ല പുതിയൊരു വീടും അവള്&#x200d; ക്ക് പണിതുനല്&#x200d;കിയാണ് തൃപ്രയാര്&#x200d; പുതിയവീട്ടില്&#x200d; റസാഖും കുടുംബവും ലോകത്തിന് മാതൃകയായത്.</p>
<p>എല്ലാ അര്&#x200d;ത്ഥത്തിലും പ്രവര്&#x200d;ത്തികൊണ്ട് ഒതു തമിഴ് പെണ്&#x200d;കുട്ടിയുടെ അച്ഛനും അമ്മയുമായി റസാഖും നൂര്&#x200d;ജഹാനും. എയര്&#x200d;ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു റസാഖ്. ഈ വീട്ടില്&#x200d; എട്ടുവയസ്സുള്ളപ്പോള്&#x200d; എത്തിയതാണ് ഈ തമിഴ് പെണ്&#x200d;കുട്ടി. തെരുവില്&#x200d; കഴിയുന്നതിനിടെയാണ് കവിതയെ കിട്ടിയത്. അന്നുമുതല്&#x200d; ഭാര്യയും മൂന്ന് പെണ്&#x200d;മക്കളും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകളായാണ് കവിത ജീവിച്ചത്.</p>
<p>വര്&#x200d;ഷത്തിലൊരിക്കല്&#x200d; സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കള്&#x200d; മകളെ വന്നുകാണുമെങ്കിലും 14 വര്&#x200d;ഷ ത്തിനിടയില്&#x200d; രണ്ടുതവണ മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത പോയിട്ടുള്ളത്. കേരളത്തിന്റെ രീതികളുമായും റസാഖിന്റെ കുടുംബവുമായും ഏറെ പൊരുത്തപ്പെട്ട കവിതയ്ക്ക് വിവാഹപ്രായം ആയതോടെ അഭയം നല്&#x200d;കിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.</p>
<p>നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരന്&#x200d;. ഫോട്ടോഗ്രാഫറും സ്വകാര്യസ്ഥാപനത്തില്&#x200d; ജീവനക്കാരനുമാണ് ശ്രീജിത്തിന് അലങ്കാരമത്സ്യകൃഷിയും ഉണ്ട്. റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്&#x200d;. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്&#x200d; നടന്നത്. വീടിനോടു ചേര്&#x200d;ന്നുതന്നെ നാലുസെന്റ് ഭൂമിയില്&#x200d; പുതിയ വീടും കവിതയ്ക്കായി പണിതുനല്&#x200d;കിയിട്ടുണ്ട്. റസാഖിന്റെ പെണ്&#x200d;മക്കളുടെ വകയായി പന്ത്രണ്ടു പവനോളം സ്വര്&#x200d;ണവും നല്&#x200d;കി.</p>
<p>വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരിമാരും വന്നിരുന്നു. ദുഷ്പ്രവൃത്തികള്&#x200d; അനുദിനം പെരുകുന്ന ഇക്കാലത്ത് റസാഖിനെപ്പോലെയുള്ളവരെ ദൈവദൂതരെന്നല്ലാതെ എന്തു വിളിക്കാന്&#x200d;&#8221;.</p>
<div class="article-parsys">
<div class="par9 parsys">
<div class="mm-embedded-wrapper section">
<div class="mm-embeddedcode fbwidget "></div>
</div>
</div>
</div>
<p><strong>പാണക്കാട് സയ്യിദ് മുനവറലി തങ്ങളും റസാഖിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്:</strong></p>
<p>ദർശനങ്ങളിലെ വ്യതിരിക്തത ഉൾക്കൊണ്ട് മനുഷ്യ- നന്മയുടെ ഹൃദയം കണ്ടെത്തിയ ചില ജീവിതങ്ങൾ ഇങ്ങനെയുമുണ്ട് നമുക്കിടയിൽ; അനശ്വരമായ മുഹൂർത്തങ്ങൾ വരച്ചുവെച്ച് ജീവിതം ധന്യമാക്കുന്നവർ. നാട്ടിക തൃപ്രയാർ സ്വദേശിയായ അബ്ദുറസ്സാഖും ഭാര്യ നൂർജഹാനും ഈ തുല്യതയില്ലാത്ത തുടർച്ചയിലെ സുന്ദരമായ ദൃശ്യങ്ങളാണ്. &#8216;വിശ്വാസത്തിൽ ബലപ്രയോഗം അരുതെ&#8217;ന്ന നബി വചനത്തിന്റെയും..</p>
<p>സേലം വിരുതാചലത്ത് പഴനിയുടേയും റാണിയുടേയും മകൾ 8 വയസ്സുകാരി കവിത 14 വർഷം മുമ്പാണ് അബ്ദുറസ്സാഖ് നൂർജഹാൻ ദമ്പതികളുടെ വീട്ടിലേക്കെത്തുന്നത്. അന്ന് മുതൽ തങ്ങളുടെ മറ്റ് മൂന്ന് പെൺമക്കളെ പോലെ അവർ കവിതയേയും സംരക്ഷിച്ചു.</p>
<p>വിവാഹ പ്രായമെത്തിയ കവിതക്ക് വിവാഹം അന്വേഷിച്ചതും വരൻ ശ്രീജിത്തിനെ കണ്ടെത്തിയതും അബ്ദുറസ്സാഖ് തന്നെ. വിവാഹ സമ്മാനമായി മറ്റ് മൂന്ന് മക്കൾ ചേർന്ന് നൽകിയ 12 പവനും വീടിനോട് ചേർന്ന് കവിതക്കായി നീക്കിവെച്ച 4 സെന്റിൽ നിർമ്മിച്ച വീടും കൈമാറി.</p>
<p>വാർത്ത വായിച്ചപ്പോൾ പങ്കെടുക്കാൻ വ്യക്തിപരമായി ഏറെ ആഗ്രഹം തോന്നിയ ഒരു വിവാഹം കൂടിയാണിത്. പക്ഷേ, പങ്കെടുത്ത പോലെ,ഹൃദയം നിറഞ്ഞു പോകുന്നു.</p>
<p>അഭിനന്ദനങ്ങൾ&#8230;&#8221;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-girl-grew-as-malayali-daughter-in-trissur-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്&#x200d; മുസ്്‌ലിം കോഡിനേഷന്&#x200d; കര്&#x200d;മ്മ പദ്ധതി</title>
		<link>https://www.chandrikadaily.com/muslim-coordination-planning.html</link>
					<comments>https://www.chandrikadaily.com/muslim-coordination-planning.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 22 Aug 2019 03:00:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136741</guid>

					<description><![CDATA[കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രചാരണത്തിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; കോഴിക്കോട്ട് ചേര്&#x200d;ന്ന മുസ്്‌ലിം കോഡിനേഷന്&#x200d; യോഗം തീരുമാനിച്ചു. മതേതരത്വത്തില്&#x200d; വിശ്വസിക്കുന്ന എല്ലാവരുമായും കൂട്ടായി ചേര്&#x200d;ന്ന് വിശാലമായതും അടിത്തട്ടിലേക്ക് സന്ദേശം എത്തുന്നതുമായ വിവിധ പരിപാടികള്&#x200d; നടത്തും. മത സാമുദായിക സംഘടനകളുമായി ചേര്&#x200d;ന്ന് ബോധവല്&#x200d;ക്കരണം, പ്രാദേശിക തലങ്ങളില്&#x200d; സൗഹൃദ വേദി കൂട്ടായ്മകള്&#x200d;, മഹല്ലു തലത്തിലും മേഖലാ തലത്തിലും വിവിധ മത നേതാക്കളെ അണിനിരത്തിയുള്ള സൗഹാര്&#x200d;ദ്ദ സംഗമങ്ങള്&#x200d;, പ്രളയ ദുരിതാശ്വാസം കാര്യക്ഷമമായും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രചാരണത്തിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; കോഴിക്കോട്ട് ചേര്&#x200d;ന്ന മുസ്്‌ലിം കോഡിനേഷന്&#x200d; യോഗം തീരുമാനിച്ചു. <br>
മതേതരത്വത്തില്&#x200d; വിശ്വസിക്കുന്ന എല്ലാവരുമായും കൂട്ടായി ചേര്&#x200d;ന്ന് വിശാലമായതും അടിത്തട്ടിലേക്ക് സന്ദേശം എത്തുന്നതുമായ വിവിധ പരിപാടികള്&#x200d; നടത്തും. മത സാമുദായിക സംഘടനകളുമായി ചേര്&#x200d;ന്ന് ബോധവല്&#x200d;ക്കരണം, പ്രാദേശിക തലങ്ങളില്&#x200d; സൗഹൃദ വേദി കൂട്ടായ്മകള്&#x200d;, മഹല്ലു തലത്തിലും മേഖലാ തലത്തിലും വിവിധ മത നേതാക്കളെ അണിനിരത്തിയുള്ള സൗഹാര്&#x200d;ദ്ദ സംഗമങ്ങള്&#x200d;, പ്രളയ ദുരിതാശ്വാസം കാര്യക്ഷമമായും യോജിപ്പോടെയും സാധ്യമാക്കല്&#x200d; എന്നിവയെല്ലാം കര്&#x200d;മ്മ പദ്ധതിയുടെ ഭാഗമാണ്. <br>
സംസ്ഥാനത്തിനകത്തും പുറത്തും ഫലപ്രദമായി ഇവ നടപ്പാക്കാന്&#x200d; എല്ലാ സംഘടനകളിലെയും പ്രതിനിധികളെ ഉള്&#x200d;പ്പെടുത്തി സബ്കമ്മിറ്റിക്കും രൂപം നല്&#x200d;കി. മതസൗഹാര്&#x200d;ദ്ദവും സാഹോദര്യവും ശക്തിപ്പെടുത്തല്&#x200d; കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തീവ്രവാദത്തിനും ഫാഷിസത്തിനും എതിരായ നിലപാട് ശക്തമാക്കും. <br>
തീവ്രവാദം മതപരമായി സാധൂകരിക്കാവുന്നതല്ല. എന്നാല്&#x200d;, ഇതിന്റെ പേരില്&#x200d; നിരപരാധികളെ വേട്ടയാടുന്നതും പീഡിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന കരിനിയമങ്ങള്&#x200d; ദുഷ്ടലാക്കോടെയാണ്. <br>
ന്യൂനപക്ഷങ്ങളെയും ദളിതരെയും കൂടുതല്&#x200d; പാര്&#x200d;ശ്വവല്&#x200d;ക്കരിക്കുന്നതും ഭയപ്പാടിലേക്ക് തള്ളിയിടുന്നതുമായ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; ആശങ്കാജനകമാണ്. സംയമനത്തോടെയും നിയമപരമായും വിഷയങ്ങളെ സമീപിക്കും. ഭീതിവിതച്ച് ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിഡന്&#x200d; അജണ്ടക്ക് എതിരെ ജാഗ്രത പാലിക്കാന്&#x200d; യോഗം ആഹ്വാനം ചെയ്തു. <br>
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്&#x200d;, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്&#x200d;, ഡോ.ബഹാഉദ്ദീന്&#x200d; നദ്‌വി, മുക്കം ഉമ്മര്&#x200d; ഫൈസി, പി.പി ഉണ്ണീന്&#x200d;കുട്ടി മൗലവി, സി.പി ഉമ്മര്&#x200d; സുല്ലമി, ഡോ.ഹുസൈന്&#x200d; മടവൂര്&#x200d;, എം.ഐ അബ്ദുല്&#x200d; അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്&#x200d;, പി.കെ അബ്ദുല്&#x200d;ലത്തീഫ്, എം.സി മായിന്&#x200d;ഹാജി, പി മുജീബ് റഹ്്മാന്&#x200d;, കെ സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്&#x200d;, കെ.കെ സുഹൈല്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-coordination-planning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
