<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>remand &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/remand/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Jan 2025 13:26:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>remand &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചേന്ദമംഗലം കൂട്ടക്കൊല; ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്, പ്രതി റിമാൻഡിൽ</title>
		<link>https://www.chandrikadaily.com/chendamangalam-massacre-police-said-that-ritu-has-no-mental-problem-the-accused-is-in-remand.html</link>
					<comments>https://www.chandrikadaily.com/chendamangalam-massacre-police-said-that-ritu-has-no-mental-problem-the-accused-is-in-remand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 13:26:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Chendamangalam Massacre]]></category>
		<category><![CDATA[police]]></category>
		<category><![CDATA[remand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326097</guid>

					<description><![CDATA[കൊല നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>എറണാകുളം ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക വൈകല്യങ്ങളില്ലെന്ന് പൊലീസ്. കൊല നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങള്&#x200d; സംസ്കരിച്ചു.</p>
<p>ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ അയൽവാസിയായ റിതു ജയൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.</p>
<p>ഉഷ,മകൾ വിനീഷ, ജിതിൻ, വേണു എന്നിവർക്കാണ് വെട്ടേറ്റത്. ജിതിൻ ഒഴികെ മൂന്നുപേരും പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. പ്രതി ലഹരിക്കടിമയാണെന്നും മാനസിക പ്രശ്&#x200d;നങ്ങൾ ഉണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്&#x200d; ഇത് പൊലീസ് തള്ളുകയായിരുന്നു.</p>
<p>പ്രതിയെ കസ്റ്റഡിയില്&#x200d; എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്&#x200d;ശിച്ചു.</p>
<p>മരിച്ച വിനീഷ, ഉഷ, വേണു എന്നിവരുടെ മൃതദേഹങ്ങള്&#x200d; കളമശേരി മെഡിക്കല്&#x200d; കോളജിലെ പോസ്റ്റുമോര്&#x200d;ട്ടം നടപടികള്&#x200d;ക്ക് ശേഷം വൈകുന്നേരത്തോടെയാണ് ചേന്ദമംഗലത്ത് എത്തിച്ചത്. ബന്ധുവീട്ടിലെ പൊതുദര്&#x200d;ശനത്തിന് ശേഷമായിരുന്നു സംസ്കാരം.</p>
<p>പ്രതി ഋതു ബൈക്കിന്റെ സ്റ്റമ്പ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്&#x200d; മൂന്നുപേരുടെയും തലയ്ക്കാണ് ഗുരുതര പരിക്കേറ്റിരുന്നത്. ഈ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. പ്രതി ഋതുവിനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chendamangalam-massacre-police-said-that-ritu-has-no-mental-problem-the-accused-is-in-remand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ റിമാൻഡിൽ</title>
		<link>https://www.chandrikadaily.com/the-policeman-who-tried-to-kill-the-petrol-pump-employee-is-in-remand.html</link>
					<comments>https://www.chandrikadaily.com/the-policeman-who-tried-to-kill-the-petrol-pump-employee-is-in-remand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 13:10:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[petrol pump]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[remand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302761</guid>

					<description><![CDATA[വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ റിമാൻഡിൽ. കണ്ണൂർ എആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷ് കുമാറിനെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.</p>
<p>ഇന്നലെ രാത്രി തന്നെ ഇയാളെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ഇയാളെ സബ് ജയിലിലേക്ക് മാറ്റി.</p>
<p>ഇന്നലെ വൈകിട്ടാണ് കണ്ണൂർ ടൗണിലെ എൻ.കെ.ബി.ടി പമ്പിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. പെട്രോൾ അടിച്ചതിനു ശേഷം മുഴുവൻ പണവും നൽകാതെ പോവാൻ ശ്രമിച്ചപ്പോൾ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ ബാക്കികൂടി നൽകാൻ ആവശ്യപ്പെട്ടു.</p>
<p>ഇതോടെ അനിലിനെ ഇടിച്ചിട്ട ശേഷം സന്തോഷ് കുമാർ വാഹനമോടിച്ച് പോവുകയുമായിരുന്നു. ബോണറ്റിൽ പിടിച്ചുകിടന്ന അനിലുമായി മുക്കാൽ കിലോമീറ്റർ ദൂരത്തോളം കാർ ഓടിച്ചുപോയി. ഭാഗ്യംകൊണ്ടാണ് അനിൽ രക്ഷപെട്ടത്. സംഭവത്തിൽ സന്തോഷ് കുമാറിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-policeman-who-tried-to-kill-the-petrol-pump-employee-is-in-remand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
