<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>removes &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/removes/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 May 2024 08:58:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>removes &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പോളിങ് ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് മാധവി ലത; പൊലീസിനെ കാഴ്ചക്കാരാക്കി ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുടെ പരിശോധന- വിഡിയോ</title>
		<link>https://www.chandrikadaily.com/madhavi-lata-removes-womens-burqa-in-polling-booth-examination-of-bjp-candidate-with-the-police-as-spectators.html</link>
					<comments>https://www.chandrikadaily.com/madhavi-lata-removes-womens-burqa-in-polling-booth-examination-of-bjp-candidate-with-the-police-as-spectators.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 08:58:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[Madhavi Lata]]></category>
		<category><![CDATA[removes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297532</guid>

					<description><![CDATA[പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്&#x200d;ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്&#x200d; കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.]]></description>
										<content:encoded><![CDATA[<p>വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്&#x200d; വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാര്&#x200d;ഥി മാധവി ലത. പോളിങ് ബൂത്തില്&#x200d; മാധവി സ്ത്രീകളുടെ ബുര്&#x200d;ഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്&#x200d;ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്&#x200d; കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.</p>
<p>ഹൈദരാബാദില്&#x200d; എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്&#x200d; ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തില്&#x200d; വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയല്&#x200d; രേഖ വാങ്ങിയ ശേഷം ബുര്&#x200d;ഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.</p>
<p>പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവര്&#x200d; കയര്&#x200d;ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികള്&#x200d; തടസപ്പെടുത്തിയാണ് ഇവര്&#x200d; ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടര്&#x200d;മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്&#x200d; വിഡിയോയില്&#x200d; ആവശ്യപ്പെടുന്നത്.</p>
<p>ഹൈദരാബാദ് ഉള്&#x200d;പ്പെടെ തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 5 വര്&#x200d;ഷം മുന്&#x200d;പുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്&#x200d; നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവര്&#x200d;ത്തകരെ ഉണര്&#x200d;ത്തി.</p>
<p>പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നല്&#x200d;കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">BJP Hyderabad MP candidate Madhavi Latha was seen warning poll officers over face identification. She was seen cross-checking the details of the voters on the EPIC card. <a href="https://t.co/1VT2TJ9UqW">pic.twitter.com/1VT2TJ9UqW</a></p>
<p>&mdash; The Siasat Daily (@TheSiasatDaily) <a href="https://twitter.com/TheSiasatDaily/status/1789898685876142428?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബി.ജെ.പി സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബര്&#x200d; ബസാര്&#x200d; ജങ്ഷനിലെ മസ്ജിദിനുനേരെ ഇവര്&#x200d; വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബര്&#x200d; ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോള്&#x200d; പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങള്&#x200d;ക്കിടെ അനിഷ്ടസംഭവങ്ങള്&#x200d;ക്കുള്ള സാധ്യത മുന്&#x200d;കൂട്ടിക്കണ്ട് പള്ളി പൂര്&#x200d;ണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുടെ പ്രകോപനപരമായ നടപടി.</p>
<p>സംഭവം വലിയ വിവാദമായതോടെ വാര്&#x200d;ത്തകള്&#x200d; നിഷേധിച്ച് മാധവി രംഗത്തെത്തി. താന്&#x200d; അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. ലതയ്‌ക്കെതിരെ ചുമത്തിയത്. വാക്കുകള്&#x200d; കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങള്&#x200d; കൊണ്ടും ബോധപൂര്&#x200d;വം ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്&#x200d; വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്&#x200d; ചൂണ്ടിക്കാട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhavi-lata-removes-womens-burqa-in-polling-booth-examination-of-bjp-candidate-with-the-police-as-spectators.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപ് അനുകൂലികളുടെ &#8216;സ്വന്തം&#8217; ആപ്പിനെ ഗൂഗിൾ പ്ലേ സ്റ്റോർ പുറത്താക്കി</title>
		<link>https://www.chandrikadaily.com/google-removes-parler-social-media-app.html</link>
					<comments>https://www.chandrikadaily.com/google-removes-parler-social-media-app.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Sun, 10 Jan 2021 06:53:55 +0000</pubDate>
				<category><![CDATA[tech]]></category>
		<category><![CDATA[world]]></category>
		<category><![CDATA[google]]></category>
		<category><![CDATA[parler app]]></category>
		<category><![CDATA[removes]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175782</guid>

					<description><![CDATA[ട്രംപിനെ അനുകൂലിക്കുന്ന ജനക്കൂട്ടം യു എസ് കാപിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ച് കയറിയതോടെ ഈ ആപ്പ് ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും ഒഴിവാക്കാൻ ഗൂഗിൾ തീരുമാനം. നേരത്തെ ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് ഒക്കെയും ട്രംപിനെതിരേ കർശന നടപടികൾ സ്വീകരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സൈബർ ലോകത്ത് നിന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. സോഷ്യൽ മീഡിയയിൽ ട്വിറ്ററിന്റെയും ഫെയ്‌സ്ബുക്കിന്റെ നടപടികൾക്ക് പിന്നാലെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ അനുയായികൾക്കിടയിൽ ഏറെ പ്രചാരമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ പാർലർ ആണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പുറത്തായത്. ട്രംപിനെ അനുകൂലിക്കുന്ന ജനക്കൂട്ടം യു എസ് കാപിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ച് കയറിയതോടെ ഈ ആപ്പ് ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും ഒഴിവാക്കാൻ ഗൂഗിൾ തീരുമാനം. നേരത്തെ ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് ഒക്കെയും ട്രംപിനെതിരേ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഒരു യു എസ് പ്രസിഡന്റിനെതിരേ ആ രാജ്യത്തെ തന്നെ സമൂഹമാധ്യമങ്ങൾ ഈ വിധത്തിൽ നടപടി സ്വീകരിക്കുന്നത് ഇത്തരത്തിൽ ആദ്യമാണ്. കാപിറ്റോളിൽ ട്രംപ് അനുകൂലികൾ ഇരച്ചുകയറി രണ്ട് ദിവസത്തിന് ശേഷമാണ് പാർലറെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം.</p>
<p>2018 ൽ ആരംഭിച്ച പാർലർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണക്കുന്നവരിലും വലതുപക്ഷ യാഥാസ്ഥിതികരിലും പ്രത്യേകിച്ചും ജനപ്രിയമാണെന്ന് തെളിയിച്ചിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ അഭിപ്രായങ്ങളെ അന്യായമായി സെൻസർ ചെയ്യുന്നുവെന്ന് അത്തരം ഗ്രൂപ്പുകൾ പതിവായി ആരോപിക്കുന്നു. പ്ലേ സ്‌റ്റോറിൽ അപ്ലിക്കേഷൻ മേലിൽ ലഭ്യമല്ലെങ്കിലും, ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് പാർലർ നീക്കംചെയ്യില്ല, മാത്രമല്ല ഇത് മറ്റ് ആൻഡ്രോയിഡ് അധിഷ്ഠിത അപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഇൻസ്റ്റാളുചെയ്യാനും ലഭ്യമാണ്.</p>
<p>പാർലർ നിരോധിക്കുന്നത് ഉപയോക്തൃ സുരക്ഷ പരിരക്ഷിക്കാനാണെന്ന് മാധ്യമങ്ങൾക്ക് നൽകിയ ഒരു പ്രസ്താവനയിൽ ഗൂഗിൾ പറഞ്ഞു. കണ്ടന്റുകളിൽ തങ്ങളുടെ നയങ്ങൾ പാലിക്കുന്നില്ലെങ്കിൽ ആപ്ലിക്കേഷൻ അതിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കംചെയ്യുമെന്ന് പാർലറിന് ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർലറിൽ, ആപ്ലിക്കേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ജോൺ മാറ്റ്സെ പറഞ്ഞു. പാർലറിനെ നിരോധിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി പലരും ഗൂഗിളിനോടും ആപ്പിളിനോടും ആഹ്വാനം ചെയ്തിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും തീവ്രമായ അനുയായികൾ മാത്രമല്ല, അമേരിക്കയിലെ വലതുപക്ഷ വൈറ്റ് തീവ്രവാദികളും ഇത് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/google-removes-parler-social-media-app.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
