Resign – Chandrika Daily https://www.chandrikadaily.com Tue, 09 Sep 2025 09:28:21 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Resign – Chandrika Daily https://www.chandrikadaily.com 32 32 ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവെച്ചു https://www.chandrikadaily.com/gen-c-agitation-nepal-prime-minister-sharma-oli-resigns.html https://www.chandrikadaily.com/gen-c-agitation-nepal-prime-minister-sharma-oli-resigns.html#respond Tue, 09 Sep 2025 09:28:21 +0000 https://www.chandrikadaily.com/?p=353373 കഠ്മണ്ഡു: രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 19 പേരാണ് പ്രതിഷേധ പ്രകടനങ്ങളില്‍ കൊല്ലപ്പെട്ടത്. നേരത്തെ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചിരുന്നു.

കലാപത്തില്‍ പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ സുരക്ഷയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.

പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇതിനിടെ നേപ്പാള്‍ ആഭ്യന്തര മന്ത്രിയുടെ രാജി. നേരത്തെ പാര്‍ട്ടി യോഗത്തില്‍ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലെഖാക് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

]]>
https://www.chandrikadaily.com/gen-c-agitation-nepal-prime-minister-sharma-oli-resigns.html/feed 0
ബഹുമാനവുമില്ല തെരഞ്ഞെടുപ്പില്‍ സീറ്റുമില്ല; രാജി ഭീഷണിയുമായി കേന്ദ്ര മന്ത്രി https://www.chandrikadaily.com/no-honor-and-no-seat-in-the-election-union-minister-threatened-to-resign.html https://www.chandrikadaily.com/no-honor-and-no-seat-in-the-election-union-minister-threatened-to-resign.html#respond Fri, 24 Jan 2025 06:02:17 +0000 https://www.chandrikadaily.com/?p=327158 ബീഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ സീറ്റ് നിഷേധിച്ചതിനാല്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സ്ഥാപകനുമായ ജിതന്‍ റാം മാഞ്ചി.

ബീഹാറിലെ മുംഗേറില്‍ ദളിത് വിഭാഗമായ ‘ഭുയാന്‍ മുഹ്‌സാര്‍’ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കേന്ദ്ര സൂഷ്മ ചെറുകിട വ്യവസായ മന്ത്രിയുടെ പരസ്യ പ്രതികരണം. എന്‍.ഡി.എ തന്റെ പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബിന്‍ ഭയ് ന ഹോട്ട് പ്രീതി’ (ഭയം ആദരവ് ജനിപ്പിക്കുന്നു) എന്ന രാംചരിതമാനസിന്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ബീഹാറില്‍ തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് മാഞ്ചി പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാഞ്ചി രാഷ്ട്രീയ വൃത്തങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ മത്സരിക്കാനാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത് എന്നാല്‍ 20 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ മാഞ്ചി പറഞ്ഞു

പാട്‌നയിലെ ഗാന്ധി മൈതാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനത്തോടെ ബീഹാറില്‍ പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുള്ള പദ്ധതികള്‍ മാഞ്ചി പ്രഖ്യാപിച്ചു. ‘ഞങ്ങളെ വിലകുറച്ച് കാണരുത്, ഞങ്ങള്‍ ശക്തി കാണിക്കും,’ കേന്ദ്രമന്ത്രി പറഞ്ഞു.

]]>
https://www.chandrikadaily.com/no-honor-and-no-seat-in-the-election-union-minister-threatened-to-resign.html/feed 0
പാലക്കാട് ബിജെപിക്ക് തിരിച്ചടി; കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു https://www.chandrikadaily.com/palakkad-bjp-hit-back-former-shornur-constituency-president-left-the-party.html https://www.chandrikadaily.com/palakkad-bjp-hit-back-former-shornur-constituency-president-left-the-party.html#respond Tue, 05 Nov 2024 13:02:42 +0000 https://www.chandrikadaily.com/?p=316351 പാലക്കാട് ബിജെപിക്ക് തിരിച്ചടി. കര്‍ഷകമോര്‍ച്ച മുന്‍ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് പി രാംകുമാര്‍ പാര്‍ട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാര്‍ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പി രാംകുമാര്‍ പാര്‍ട്ടി വിടാന്‍ കാരണം.

നേരത്തെ പാലക്കാട് ബിജെപി നേതാവ് കെ പി മണികണ്ഠനും പാര്‍ട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്.

ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സി കൃഷ്ണകുമാര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന്‍ ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നും പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ബിജെപി നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വാര്യറെ തിരിച്ചെത്തിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം തുടരുകയാണ്. കെ സുരേന്ദ്രനും പാലക്കാട്ടെ സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് വാര്യര്‍ എത്തിയിരുന്നു.

 

]]>
https://www.chandrikadaily.com/palakkad-bjp-hit-back-former-shornur-constituency-president-left-the-party.html/feed 0
സി.പി.എമ്മിനകത്ത് ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു https://www.chandrikadaily.com/caste-discrimination-within-the-cpm-tribal-welfare-committee-leader-resigns.html https://www.chandrikadaily.com/caste-discrimination-within-the-cpm-tribal-welfare-committee-leader-resigns.html#respond Sat, 02 Nov 2024 17:00:00 +0000 https://www.chandrikadaily.com/?p=315915 കല്‍പ്പറ്റ: സി.പി.എമ്മിനകത്ത് ജാതി വിവേചനം ശക്തമാണെന്ന് ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുല്‍ത്താന്‍ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാര്‍ട്ടി കൊളത്തൂര്‍കുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവെച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്‍പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡി.എ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേ മൂന്നര വര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

ബത്തേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേതൃനിരയിലേക്കു കടന്നുവരാന്‍ പാര്‍ട്ടിയിലെ ജാതിചിന്ത വച്ചുപുലര്‍ത്തുന്നവര്‍ അനുവദിക്കുന്നില്ലെന്നും ബിജു കാക്കത്തോട് പറഞ്ഞു.

ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നത് നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂസമരം ആരംഭിച്ചതെന്നും അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെ പട്ടികവര്‍ഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു പറഞ്ഞു.

കൊടകര കുഴല്‍ പണ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിജു വ്യക്തമാക്കി.

 

]]>
https://www.chandrikadaily.com/caste-discrimination-within-the-cpm-tribal-welfare-committee-leader-resigns.html/feed 0
‘രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം https://www.chandrikadaily.com/the-issue-of-resignation-does-not-arise-cpm-says-mukesh-should-not-resign-as-mla.html https://www.chandrikadaily.com/the-issue-of-resignation-does-not-arise-cpm-says-mukesh-should-not-resign-as-mla.html#respond Sat, 31 Aug 2024 07:32:25 +0000 https://www.chandrikadaily.com/?p=308018 ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നാളെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകുന്നതിനു മുമ്പായാണ് നേതൃത്വത്തിന്റെ നടപടി. സമ്മേളനങ്ങള്‍ തുടങ്ങുംമുമ്പ് പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

]]>
https://www.chandrikadaily.com/the-issue-of-resignation-does-not-arise-cpm-says-mukesh-should-not-resign-as-mla.html/feed 0
മുകേഷിന്‍റെ രാജിക്കായി പ്രതിഷേധം ശക്തം; എം.എല്‍.എ ഓഫീസ് മാർച്ച് നടത്തി യു.ഡി.എഫ് https://www.chandrikadaily.com/protests-are-strong-for-mukeshs-resignation-mla-office-marched-udf.html https://www.chandrikadaily.com/protests-are-strong-for-mukeshs-resignation-mla-office-marched-udf.html#respond Wed, 28 Aug 2024 11:42:09 +0000 https://www.chandrikadaily.com/?p=307724 ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ കൊല്ലം എംഎൽഎ എം. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ആർവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.

ആർവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരും പെോലീസും തമ്മിൽ ഒന്നും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മുകേഷ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിവാകും.

]]>
https://www.chandrikadaily.com/protests-are-strong-for-mukeshs-resignation-mla-office-marched-udf.html/feed 0
മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; സ്ത്രീകൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ല, കെ. മുരളീധരന്‍ https://www.chandrikadaily.com/mukesh-should-resign-as-mla-women-are-not-safe-in-the-film-industry-k-muralidharan.html https://www.chandrikadaily.com/mukesh-should-resign-as-mla-women-are-not-safe-in-the-film-industry-k-muralidharan.html#respond Tue, 27 Aug 2024 07:59:22 +0000 https://www.chandrikadaily.com/?p=307527 ചലച്ചിത്ര മേഖലയിലെ നിരവധി സ്ത്രീകള്‍ ലൈംഗീക ആരോപണങ്ങളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ. മുരളീധരന്‍. ഒരിടത്ത് കൂടി ഉപതിരഞ്ഞെടുപ്പ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും ഉടൻ പുറത്താക്കിയില്ലെങ്കിൽ പിണറായിയെയും കൊണ്ടേ പോകൂ. വേട്ടക്കാർ ആരെന്ന് ജനം അറിയട്ടെ. ലോയേഴ്‌സ് കോൺഗ്രസ്‌ നേതാവ് വി.എസ്. ചന്ദ്രശേഖരന് എതിരെയും നടപടി വേണം. ഉടൻതന്നെ അതുണ്ടാകും. വേട്ടക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുകേഷിന്‍റെ വിഷയത്തില്‍ വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലതെന്നും അതാവുമ്പോൾ ഒരു പേജിൽ ഒതുങ്ങുമെന്നും കെ. മുരളീധരന്‍ പരിഹസിച്ചു. അതേസമയം സ്ത്രീകൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ല. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ചലച്ചിത്ര അക്കാദമി, അമ്മ ഭാരവാഹി സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/mukesh-should-resign-as-mla-women-are-not-safe-in-the-film-industry-k-muralidharan.html/feed 0
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു https://www.chandrikadaily.com/bangladesh-prime-minister-sheikh-hasina-has-resigned.html https://www.chandrikadaily.com/bangladesh-prime-minister-sheikh-hasina-has-resigned.html#respond Mon, 05 Aug 2024 10:33:40 +0000 https://www.chandrikadaily.com/?p=304694 ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് 4 മണിക്ക് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നത്.

]]>
https://www.chandrikadaily.com/bangladesh-prime-minister-sheikh-hasina-has-resigned.html/feed 0
തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു https://www.chandrikadaily.com/thodupuzha-municipality-chairman-sanish-george-has-resigned.html https://www.chandrikadaily.com/thodupuzha-municipality-chairman-sanish-george-has-resigned.html#respond Sat, 27 Jul 2024 10:13:59 +0000 https://www.chandrikadaily.com/?p=303970 തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവച്ചു. കൈക്കൂലി കേസില്‍ പ്രതിയായതോടെ സനീഷിനുള്ള പിന്തുണ എല്‍.ഡി.എഫ് പിന്‍വലിച്ചിരുന്നു. ചെയര്‍മാനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.

സനീഷ് എല്‍.ഡി.എഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി.സിവില്‍ എന്‍ജിനീയര്‍ സി.ടി. അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞ മാസം 25നാണ് പിടിയിലായത്.

എന്‍ജിനീയര്‍ക്ക് പണം നല്‍കാന്‍ സ്‌കൂള്‍ മാനേജരോട് നിര്‍ദേശിച്ചെന്ന ആരോപണത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. സി.പി.എം സനീഷിനോട് രാജി ആവശ്യപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/thodupuzha-municipality-chairman-sanish-george-has-resigned.html/feed 0
വകുപ്പ് മാറ്റി: രാജിഭീഷണിയുമായി മധ്യപ്രദേശ് മന്ത്രി https://www.chandrikadaily.com/department-changed-madhya-pradesh-minister-threatens-to-resign.html https://www.chandrikadaily.com/department-changed-madhya-pradesh-minister-threatens-to-resign.html#respond Tue, 23 Jul 2024 06:29:06 +0000 https://www.chandrikadaily.com/?p=303519 കോണ്‍ഗ്രസ് വിട്ട്‌  എത്തിയ രാംനിവാസ് റാവത്തിന് നൽകാൻ വനം പരിസ്ഥിതി വകുപ്പിന്റെ ചുമതലയിൽനിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് മധ്യപ്രദേശ് പട്ടികജാതി ക്ഷേമ മന്ത്രി നാഗർ സിങ് ചൗഹാൻ രാജിഭീഷണി മുഴക്കി.

ബി.ജെ.പി നേതൃത്വവുമായി സംസാരിക്കുകയാണെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ താൻ മന്ത്രി സ്ഥാനവും ഭാര്യ അനിത സിങ് ചൗഹാൻ എം.പി സ്ഥാനവും രാജിവെക്കുമെന്ന് ആദിവാസി നേതാവ് കൂടിയായ നാഗർ സിങ് ചൗഹാൻ പറഞ്ഞു.

വിജയ്പൂരിൽ നിന്ന് ആറുതവണ നിയമസഭാംഗമായ രാംനിവാസ് റാവത്ത് ഏപ്രിൽ 30നാണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ബി.ജെ.പിയിൽ ചേർന്നത്. ജൂലൈ എട്ടിന് അദ്ദേഹം മന്ത്രിയായി ചുമതലയേറ്റെങ്കിലും ഞായറാഴ്ചയാണ് വനം, പരിസ്ഥിതി വകുപ്പ് അനുവദിച്ചത്.

]]>
https://www.chandrikadaily.com/department-changed-madhya-pradesh-minister-threatens-to-resign.html/feed 0