<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>resignation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/resignation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Oct 2025 05:52:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>resignation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-opposition-demands-resignation-of-devaswom-minister.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-opposition-demands-resignation-of-devaswom-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 05:52:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Devaswom Minister]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[Sabarimala gold theft]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357227</guid>

					<description><![CDATA[ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണക്കവര്&#x200d;ച്ച വിഷയത്തില്&#x200d; നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്&#x200d;ശിച്ചു. ദേവസ്വം മന്ത്രി വി.എന്&#x200d;. വാസവന്&#x200d; രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം, പ്ലക്കാര്&#x200d;ഡും ബാനറും ഉയര്&#x200d;ത്തി സ്പീക്കറുടെ ഡയസിന് മുന്നില്&#x200d;വരെ പ്രതിഷേധമെത്തി.</p>
<p>ഇന്നലെ പോലെ തന്നെ ഇന്നും സഭ പ്രവര്&#x200d;ത്തനം തടസപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്&#x200d;ന്ന് ചോദ്യോത്തരവേള റദ്ദാക്കി. ദേവസ്വം മന്ത്രിയുടെ രാജി ഉറപ്പാക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. &#8221;ശബരിമലയിലെ സ്വര്&#x200d;ണക്കൊള്ളയില്&#x200d; ചര്&#x200d;ച്ചയല്ല, മന്ത്രിയുടെ രാജിയാണ് വേണ്ടത്,&#8221; എന്ന് പ്രതിപക്ഷം വ്യക്തമാക്കി.</p>
<p>അതേസമയം, ശബരിമല സ്വര്&#x200d;ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്&#x200d;സ് സംഘം സന്നിധാനത്ത് പരിശോധന നടത്തി. ഹൈക്കോടതി നിര്&#x200d;ദേശപ്രകാരമാണ് വിജിലന്&#x200d;സ് എസ്.പി.യുടെ നേതൃത്വത്തില്&#x200d; പരിശോധന നടത്തിയത്. മുന്&#x200d; അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സസ്പെന്&#x200d;ഡ് ചെയ്യാനും അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d;ക്കെതിരെയും നടപടി എടുക്കാനും ദേവസ്വം ബോര്&#x200d;ഡ് ആലോചിക്കുന്നതായി സൂചന.</p>
<p>ഉണ്ണിക്കൃഷ്ണന്&#x200d; പോറ്റി ദുരൂഹത നിറഞ്ഞ വ്യക്തിയാണെന്ന് തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. &#8221;ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും; മണ്ഡലകാലത്തിന് മുമ്പ് വിവാദം അവസാനിപ്പിക്കണം,&#8221; എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശബരിമലയില്&#x200d; നിന്ന് സ്വര്&#x200d;ണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തില്&#x200d; കുറ്റക്കാരെ കണ്ടെത്തി കര്&#x200d;ശന നടപടി സ്വീകരിക്കണമെന്ന് എന്&#x200d;.എസ്.എസ് ജനറല്&#x200d; സെക്രട്ടറി ജി. സുകുമാരന്&#x200d; നായര്&#x200d; ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നും, സര്&#x200d;ക്കാര്&#x200d;യും കോടതിയും വിഷയം ഗൗരവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-opposition-demands-resignation-of-devaswom-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമത ബാനര്&#x200d;ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്&#x200d; എം.എല്&#x200d;.എ പദവി രാജിവെച്ചത്; പി.വി. അന്&#x200d;വര്&#x200d;</title>
		<link>https://www.chandrikadaily.com/nilambur-mla-resigned-because-of-mamata-banerjees-request-p-v-anwar.html</link>
					<comments>https://www.chandrikadaily.com/nilambur-mla-resigned-because-of-mamata-banerjees-request-p-v-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Jan 2025 05:42:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mamata banarjee]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325470</guid>

					<description><![CDATA[രാജിവെച്ച ഒഴിവില്&#x200d; വരുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അന്&#x200d;വര്&#x200d; മത്സരിക്കില്ല  ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്&#x200d; സ്ഥാനം രാജിവെച്ച് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേരണമെന്ന് മമത ബാനര്&#x200d;ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്&#x200d; എം.എല്&#x200d;.എ പദവി രാജിവെച്ചതെന്ന് പി.വി. അന്&#x200d;വര്&#x200d; പറഞ്ഞു. രാജിവെച്ച ഒഴിവില്&#x200d; വരുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; താന്&#x200d; മത്സരിക്കില്ല. അതോടൊപ്പം, കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിയെ പിന്തുണക്കുമെന്നും അന്&#x200d;വര്&#x200d; തിരുവനന്തപുരത്ത് നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്&#x200d;എ സ്ഥാനം രാജിവെച്ച് പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്&#x200d;, കൊല്&#x200d;ക്കത്തയില്&#x200d; മമത ബാനര്&#x200d;ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്&#x200d; ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്&#x200d;.എയായതിനാല്&#x200d; മറ്റൊരു പാര്&#x200d;ട്ടിയില്&#x200d; ചേരുമ്പോള്&#x200d; നിയമപ്രശ്‌നങ്ങള്&#x200d; ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്&#x200d; കാലതാമസം പാടില്ലെന്നും ഉടന്&#x200d; രാജിവെച്ച് പ്രവര്&#x200d;ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്&#x200d;ക്ക് രാജിക്കത്ത് ഇമെയില്&#x200d; ചെയ്തിരുന്നു. എന്നാല്&#x200d;, നേരിട്ട് കൈമാറണമെന്ന നിര്&#x200d;ദേശം ലഭിച്ചതിനാലാണ് കൊല്&#x200d;ക്കത്തയില്&#x200d;നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് അഭിഷേക് ബാനര്&#x200d;ജിയാണ് അന്&#x200d;വറിന് അംഗത്വം നല്&#x200d;കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്&#x200d;വറിന് അംഗത്വം നല്&#x200d;കിയ വിവരം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്&#x200d;വറുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുമെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilambur-mla-resigned-because-of-mamata-banerjees-request-p-v-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിഎസ്‌സി ചെയര്&#x200d;മാന്&#x200d; മനോജ് സോണി രാജിവച്ചു</title>
		<link>https://www.chandrikadaily.com/upsc-chairman-manoj-soni-has-resigned.html</link>
					<comments>https://www.chandrikadaily.com/upsc-chairman-manoj-soni-has-resigned.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jul 2024 09:25:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chairman]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[upsc exam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303268</guid>

					<description><![CDATA[കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി]]></description>
										<content:encoded><![CDATA[<p>വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു. ഒരു മാസം മുൻപ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് വിശദീകരണം. കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി.</p>
<p>മനോജ് സോണിയുടെ രാജി അംഗീകരിച്ചതായി ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല. രണ്ടാഴ്ച മുമ്പു തന്നെ മനോജ് സോണി രാജിനല്&#x200d;കിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്&#x200d;ട്ട്. രാജി അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>2017ലാണ് മനോജ് സോണി യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16ന് യു.പി.എസ്.സി ചെയര്&#x200d;മാനായി മനോജ്‌ ചുമതലയേറ്റു.വ്യാജ രേഖകള്&#x200d; നല്&#x200d;കി സിവില്&#x200d; സര്&#x200d;വീസില്&#x200d; പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കേയാണ് മനോജ്‌ സോണിയുടെ രാജിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/upsc-chairman-manoj-soni-has-resigned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോയെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html</link>
					<comments>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Mar 2024 05:46:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292503</guid>

					<description><![CDATA[വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോ അരുണ്&#x200d; ഗോയല്&#x200d; രാജി വെച്ചതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അരുണ്&#x200d; ഗോയലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ വിമര്&#x200d;ശനങ്ങളും ചോദ്യങ്ങളുമായി കോണ്&#x200d;ഗ്രസ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോ അരുണ്&#x200d; ഗോയല്&#x200d; രാജി വെച്ചതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.</p>
<div>മോദി സര്&#x200d;ക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോ രാജിക്ക് പിന്നിലെന്ന് അദ്ദേഹം ചോദിച്ചു. ഇതൊന്നുമല്ലെങ്കില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനാണോ രാജിവെച്ചതെന്ന് ഗോയല്&#x200d; വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; നില്&#x200d;ക്കെ അരുണ്&#x200d; ഗോയല്&#x200d; രാജിവെച്ചത് ആശങ്കാജനകമാണെന്നാണ് കെ.സി. വേണുഗോപാല്&#x200d; പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പോലൊരു ഭരണഘടനാ സ്ഥാപനം സുതാര്യതയില്ലാതെയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.</div>
<div></div>
<div>
<div>കേന്ദ്ര സര്&#x200d;ക്കാരിന്റെ സമ്മര്&#x200d;ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്&#x200d;ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സിലൂടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.</div>
<div>‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയതിനെതിരെ മുന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അശോക് ലവാസ വിയോജിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് വിവിധ അന്വേഷണങ്ങള്&#x200d; നേരിടേണ്ടി വന്നു. ജനാധിപത്യത്തെ നശിപ്പിക്കാനാണ് ഭരകൂടത്തിന്റെ ശ്രമം എന്നാണ് ഇതില്&#x200d; നിന്ന് മനസ്സിലാക്കേണ്ടത്’, കെ. സി. വേണുഗോപാല്&#x200d; പറഞ്ഞു.</div>
</div>
<div></div>
<div>
<div>2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും വളരെ അപ്രതീക്ഷിതമായാണ് അരുണ്&#x200d; ഗോയല്&#x200d; ശനിയാഴ്ച രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്&#x200d; രാജിയുടെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.</div>
<div></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുദ്ധം അവസാനിക്കുന്നില്ല; ഇസ്രാഈല്&#x200d; സൈന്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടരാജി</title>
		<link>https://www.chandrikadaily.com/the-war-is-not-over-mass-resignation-of-top-officials-in-the-israeli-army.html</link>
					<comments>https://www.chandrikadaily.com/the-war-is-not-over-mass-resignation-of-top-officials-in-the-israeli-army.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 11:54:37 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[War]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292058</guid>

					<description><![CDATA[ഹഗരിയുടെ സംഘത്തിലെ രണ്ടാമനായ കേണൽ ബത്ബുൽ, കേണൽ മോറൻ കാറ്റ്സ്, ഇസ്രാഈല്&#x200d; സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് റിച്ചാർഡ് ഹെക്ട് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ]]></description>
										<content:encoded><![CDATA[<div> ഗസയിലെ ഇസ്രാഈല്&#x200d; യുദ്ധം അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കെ ഇസ്രാഈല്&#x200d; സേനയിൽ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്.</div>
<div></div>
<div>ഇസ്രാഈല്&#x200d;  സൈനിക വക്താക്കളുടെ യൂണിറ്റിന്റെ മേധാവി റിയർ അഡ്മിറൽ ഡാനിയേൽ ഹഗരി പദവിയിൽ നിന്നൊഴിഞ്ഞതായി ചാനൽ 14 റിപ്പോർട്ട് ചെയ്തു. ഹഗരിയുടെ സംഘത്തിലെ രണ്ടാമനായ കേണൽ ബത്ബുൽ, കേണൽ മോറൻ കാറ്റ്സ്, ഇസ്രാഈല്&#x200d; സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് റിച്ചാർഡ് ഹെക്ട് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.</div>
<div></div>
<div>
<div>സൈനിക നീക്കത്തിനെതിരെയുള്ള പ്രതിഷേധവും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.</div>
<div>യുദ്ധസമയത്തെ അസ്വാഭാവിക നീക്കം ഇസ്രാഈലി സേനയുടെ വക്താക്കളുടെ യൂണിറ്റിലെ അസ്വാരസ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും ചാനൽ 14ന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.</div>
</div>
<div></div>
<div>
<div>ഇസ്രാഈൽ സൈന്യം ഗസയിലെ യുദ്ധത്തിൽ വലിയ വില നൽകേണ്ടി വരുന്നുണ്ടെന്ന് ഈയിടെ ഇസ്രാഈൽ സൈനികകാര്യ മന്ത്രി യോവ ഗാലന്റ് സമ്മതിച്ചിരുന്നു.</div>
<div>ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം 5 മാസം പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാൻ ഇസ്രാഈലിന് ഇതുവരെ സാധിച്ചിട്ടില്ല. ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് അനുഗ്രഹിച്ച് യുദ്ധമുഖത്തേക്ക് പറഞ്ഞയച്ച ഗോലാനി ബ്രിഗേഡിനെ ഗസയിൽ നിന്ന് തിരിച്ചുവിളിച്ചതോടെ ഇസ്രഈൽ സേന പരാജയപ്പെടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.</div>
<div>ഇസ്രാഈൽ സേനക്ക് 7,000 അധിക സൈനികരെ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-war-is-not-over-mass-resignation-of-top-officials-in-the-israeli-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിമാരുടെ രാജി; രാഷ്ട്രീയ ശുപാര്&#x200d;ശയില്&#x200d; ജോലി ലഭിച്ച 37 പഴ്‌സനല്&#x200d; സ്റ്റാഫുകളുടെ പെന്&#x200d;ഷന്&#x200d; ഇനി സര്&#x200d;ക്കാരിന്റെ ബാധ്യത</title>
		<link>https://www.chandrikadaily.com/resignation-of-ministers-pension-of-37-personnel-staffs-who-got-jobs-on-political-recommendation-is-now-governments-liability.html</link>
					<comments>https://www.chandrikadaily.com/resignation-of-ministers-pension-of-37-personnel-staffs-who-got-jobs-on-political-recommendation-is-now-governments-liability.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 08:33:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[ministers]]></category>
		<category><![CDATA[pension]]></category>
		<category><![CDATA[personnel staffs]]></category>
		<category><![CDATA[political recommendation]]></category>
		<category><![CDATA[resignation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286900</guid>

					<description><![CDATA[പെന്&#x200d;ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്&#x200d;കേണ്ടിവരും.]]></description>
										<content:encoded><![CDATA[<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിലെ 2 മന്ത്രിമാര്&#x200d; രാജിവച്ചതോടെ, രാഷ്ട്രീയ ശുപാര്&#x200d;ശയില്&#x200d; ജോലിയില്&#x200d; കയറിയ 37 പഴ്‌സനല്&#x200d; സ്റ്റാഫുകളുടെ പെന്&#x200d;ഷന്&#x200d; സര്&#x200d;ക്കാരിന്റെ ബാധ്യതയാകും. പെന്&#x200d;ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്&#x200d;കേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്‌സനല്&#x200d; സ്റ്റാഫുകളുടെ പെന്&#x200d;ഷന്&#x200d; ബാധ്യതയും സര്&#x200d;ക്കാരിലേക്കെത്തും.</p>
<p>മുഖ്യമന്ത്രി, മന്ത്രിമാര്&#x200d;, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനല്&#x200d; സ്റ്റാഫിലുണ്ടായിരുന്നവര്&#x200d;ക്കു പെന്&#x200d;ഷന്&#x200d; നല്&#x200d;കാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവില്&#x200d; പെന്&#x200d;ഷന്&#x200d; വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെന്&#x200d;ഷന്&#x200d; 83,400 രൂപയാണ്.</p>
<p>ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതല്&#x200d; 70,000 രൂപവരെ പെന്&#x200d;ഷന്&#x200d; വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സനല്&#x200d; സ്റ്റാഫിലുള്ള സി.എം രവീന്ദ്രനാണ് ഉയര്&#x200d;ന്ന അടിസ്ഥാന പെന്&#x200d;ഷന് അര്&#x200d;ഹത-69,970രൂപ. സ്റ്റാഫിലുള്ളതിനാല്&#x200d; നിലവില്&#x200d; പെന്&#x200d;ഷന്&#x200d; ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളില്&#x200d; പെന്&#x200d;ഷന്&#x200d; വാങ്ങുന്നത്.</p>
<p>എല്&#x200d;.ഡി.എഫിലെ ധാരണയനുസരിച്ച് രണ്ടരവര്&#x200d;ഷത്തിനുശേഷം രാജിവച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവര്&#x200d;കോവിലിന്റെ സ്റ്റാഫില്&#x200d; ഉണ്ടായിരുന്നത് 25 പേര്&#x200d;. 7 പേര്&#x200d; സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിലുള്ളവര്&#x200d;. 18 പേര്&#x200d; രാഷ്ട്രീയനിയമനം. അഡിഷനല്&#x200d; പ്രൈവറ്റ് സെക്രട്ടറിമാര്&#x200d; 3.</p>
<p>ഇതില്&#x200d; 2 പേര്&#x200d; രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്&#x200d; 2 പേര്&#x200d; രാഷ്ട്രീയ നിയമനം ലഭിച്ചവര്&#x200d;. ഒരു പിഎ, ഒരു അഡിഷനല്&#x200d; പിഎ, 4 ക്ലര്&#x200d;ക്കുമാര്&#x200d;, 5 പ്യൂണ്&#x200d;മാര്&#x200d;, 2 ഡ്രൈവര്&#x200d;മാര്&#x200d;, 1 പാചകക്കാരന്&#x200d;.</p>
<p>ഇവരെല്ലാം രാഷ്ട്രീയ നിയമനം. 21 പേരാണ് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ സ്റ്റാഫില്&#x200d; ഉണ്ടായിരുന്നത്. 19 പേരും രാഷ്ട്രീയ നിയമനമായിരുന്നു. 1 അഡിഷനല്&#x200d; സെക്രട്ടറിയും 1 ക്ലര്&#x200d;ക്കും ഡപ്യൂട്ടേഷനിലെത്തി. 2 അഡിഷനല്&#x200d; പ്രൈവറ്റ് സെക്രട്ടറി, 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 1 അഡിഷനല്&#x200d; പിഎ, 1 അസിസ്റ്റന്റ്, 4 ക്ലര്&#x200d;ക്ക്, 4 ഓഫിസ് അസിസ്റ്റന്റ്, 2 ഡ്രൈവര്&#x200d;മാര്&#x200d;, 1 പാചകക്കാരന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/resignation-of-ministers-pension-of-37-personnel-staffs-who-got-jobs-on-political-recommendation-is-now-governments-liability.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി ഗായത്രി രഘുറാം ബിജെപിയില്&#x200d; നിന്ന് രാജിവച്ചു</title>
		<link>https://www.chandrikadaily.com/news-actress-gaythri-raghuram-bjp.html</link>
					<comments>https://www.chandrikadaily.com/news-actress-gaythri-raghuram-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 04 Jan 2023 08:23:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Resign]]></category>
		<category><![CDATA[resignation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230770</guid>

					<description><![CDATA[ഗായത്രി രഘുറാം ബിജെപിയില്&#x200d; നിന്നും പുറത്തേയ്ക്ക്. പാര്&#x200d;ട്ടി തമിഴ്‌നാട് ഘടകത്തിനുള്ളില്&#x200d; സ്ത്രീകള്&#x200d; സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രിയുടെ രാജി. ബിജെപി തമിഴ്‌നാട് അധ്യക്ഷന്&#x200d; അണ്ണാമലൈ കാരണമാണ് പാര്&#x200d;ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു. എന്നാല്&#x200d;, പാര്&#x200d;ട്ടിക്ക് അപകീര്&#x200d;ത്തകരമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയതിന് മാസങ്ങള്&#x200d;ക്ക് മുന്&#x200d;പ് ഗായത്രിയെ പാര്&#x200d;ട്ടി ഘടകങ്ങളില്&#x200d; നിന്ന് ആറുമാസത്തേക്ക് സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗായത്രി രാജി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ഗായത്രി രഘുറാം ബിജെപിയില്&#x200d; നിന്നും പുറത്തേയ്ക്ക്. പാര്&#x200d;ട്ടി തമിഴ്‌നാട് ഘടകത്തിനുള്ളില്&#x200d; സ്ത്രീകള്&#x200d; സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രിയുടെ രാജി. ബിജെപി തമിഴ്‌നാട് അധ്യക്ഷന്&#x200d; അണ്ണാമലൈ കാരണമാണ് പാര്&#x200d;ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു.<br />
എന്നാല്&#x200d;, പാര്&#x200d;ട്ടിക്ക് അപകീര്&#x200d;ത്തകരമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയതിന് മാസങ്ങള്&#x200d;ക്ക് മുന്&#x200d;പ് ഗായത്രിയെ പാര്&#x200d;ട്ടി ഘടകങ്ങളില്&#x200d; നിന്ന് ആറുമാസത്തേക്ക് സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗായത്രി രാജി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-actress-gaythri-raghuram-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്&#x200d;ഡിഎഫിന് വീണ്ടും തിരിച്ചടി; എന്&#x200d;സിപി വനിതാ വിഭാഗം പ്രസിഡന്റ് രാജിവെച്ചു</title>
		<link>https://www.chandrikadaily.com/candidate-issue-in-pala-by-election-ncp-women-leader-resignied-in-party.html</link>
					<comments>https://www.chandrikadaily.com/candidate-issue-in-pala-by-election-ncp-women-leader-resignied-in-party.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 18 Sep 2019 07:09:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[Mani C Kappan]]></category>
		<category><![CDATA[pala]]></category>
		<category><![CDATA[resignation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139406</guid>

					<description><![CDATA[പാലായില്&#x200d; എല്&#x200d;ഡിഎഫിന് വീണ്ടും തിരിച്ചടി. എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയായി മാണി സി കാപ്പന്&#x200d; എത്തിയതില്&#x200d; പ്രതിഷേധിച്ചാണ് എന്&#x200d;സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി കാപ്പനെ പാലായില്&#x200d; കാണാനില്ല, എന്&#x200d;സിപി അധ്യക്ഷനായിരുന്ന ഉഴവൂര്&#x200d; വിജയനെ അധിക്ഷേപിച്ചു എന്നീ ആക്ഷേപങ്ങളുന്നയിച്ചാണ് റാണി സാംജി രാജിവച്ചത്. മാണി സി കാപ്പനെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയാക്കിയതില്&#x200d; പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 42 പേര്&#x200d; എന്&#x200d;സിപി വിട്ടിരുന്നു. എന്&#x200d;സിപി ദേശീയ സമിതി അംഗം [&#8230;]]]></description>
										<content:encoded><![CDATA[
<p>പാലായില്&#x200d; എല്&#x200d;ഡിഎഫിന് വീണ്ടും തിരിച്ചടി. എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയായി മാണി സി കാപ്പന്&#x200d; എത്തിയതില്&#x200d;  പ്രതിഷേധിച്ചാണ് എന്&#x200d;സിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവച്ചത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി കാപ്പനെ പാലായില്&#x200d; കാണാനില്ല, എന്&#x200d;സിപി അധ്യക്ഷനായിരുന്ന ഉഴവൂര്&#x200d; വിജയനെ അധിക്ഷേപിച്ചു എന്നീ ആക്ഷേപങ്ങളുന്നയിച്ചാണ് റാണി സാംജി രാജിവച്ചത്.</p>



<p>മാണി സി കാപ്പനെ എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയാക്കിയതില്&#x200d; പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 42 പേര്&#x200d; എന്&#x200d;സിപി വിട്ടിരുന്നു. എന്&#x200d;സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്&#x200d; പാര്&#x200d;ട്ടി വിട്ടത്. മാണി സി കാപ്പനെ സ്ഥാനാര്&#x200d;ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്&#x200d; പാര്&#x200d;ട്ടി ദേശീയ നേതൃത്വത്തേയും എല്&#x200d;ഡിഎഫിനെയും സമീപിച്ചിരുന്നു.പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവച്ച 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്&#x200d;ത്തനങ്ങളുടെ പേരില്&#x200d; നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്&#x200d;സിപി നേതൃത്വത്തിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/candidate-issue-in-pala-by-election-ncp-women-leader-resignied-in-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക രാഷ്ട്രീയത്തില്&#x200d; വീണ്ടും പ്രതിസന്ധി; 11 എം.എല്&#x200d;.എമാര്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/karnataka-politics-2.html</link>
					<comments>https://www.chandrikadaily.com/karnataka-politics-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 06 Jul 2019 11:08:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[resignation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132267</guid>

					<description><![CDATA[ബംഗളൂരു:കര്&#x200d;ണാടക രാഷ്ട്രീയത്തെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്&#x200d;.എമാരുടെ കൂട്ടരാജി. കോണ്&#x200d;ഗ്രസ് വിമതന്&#x200d; രമേശ് ജര്&#x200d;ക്കിഹോളിയുടെ നേതൃത്വത്തില്&#x200d; 11 എം.എല്&#x200d;.എമാരാണ് സ്പീക്കറെ കണ്ട് രാജി സമര്&#x200d;പ്പിച്ചത്. 11 എം.എല്&#x200d;.എമാരുടെയും രാജിക്കത്ത് ഓഫീസില്&#x200d; ലഭിച്ചതായി സ്പീക്കര്&#x200d; രമേശ് കുമാര്&#x200d; അറിയിച്ചു. എട്ടു കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്&#x200d;.എമാരുമാണ് സ്പീക്കറെ കണ്ട് രാജി സമര്&#x200d;പ്പിച്ചത്. രാമലിംഗ റെഡ്ഢി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്&#x200d;, ബി.സി പാട്ടീല്&#x200d;, സൗമ്യ റെഡ്ഢി എന്നീ മുതിര്&#x200d;ന്ന നേതാക്കളും രാജി വെച്ചവരിലുണ്ട്. ഒരാഴ്ച മുമ്പ് കോണ്&#x200d;ഗ്രസില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ബംഗളൂരു:കര്&#x200d;ണാടക രാഷ്ട്രീയത്തെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്&#x200d;.എമാരുടെ കൂട്ടരാജി. കോണ്&#x200d;ഗ്രസ് വിമതന്&#x200d; രമേശ് ജര്&#x200d;ക്കിഹോളിയുടെ നേതൃത്വത്തില്&#x200d; 11 എം.എല്&#x200d;.എമാരാണ് സ്പീക്കറെ കണ്ട് രാജി സമര്&#x200d;പ്പിച്ചത്. 11 എം.എല്&#x200d;.എമാരുടെയും രാജിക്കത്ത് ഓഫീസില്&#x200d; ലഭിച്ചതായി സ്പീക്കര്&#x200d; രമേശ് കുമാര്&#x200d; അറിയിച്ചു. എട്ടു കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്&#x200d;.എമാരുമാണ് സ്പീക്കറെ കണ്ട് രാജി സമര്&#x200d;പ്പിച്ചത്. </p>



<p>രാമലിംഗ റെഡ്ഢി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്&#x200d;, ബി.സി പാട്ടീല്&#x200d;, സൗമ്യ റെഡ്ഢി എന്നീ മുതിര്&#x200d;ന്ന നേതാക്കളും രാജി വെച്ചവരിലുണ്ട്. ഒരാഴ്ച മുമ്പ് കോണ്&#x200d;ഗ്രസില്&#x200d; നിന്ന് രാജിവെച്ച രമേശ് ജാര്&#x200d;ക്കിഹോളിയുടെ നേതൃത്വത്തിലാണ് രാജി നീക്കമുണ്ടായത്. </p>



<p>അതേസമയം എം.എല്&#x200d;.എമാര്&#x200d; ആരും തന്നെ രാജിവെക്കില്ലെന്ന് മന്ത്രി ഡി.കെ ശിവകുമാര്&#x200d; പറഞ്ഞു. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്&#x200d;ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു കൂട്ടിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-politics-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന് ആറാം ദിവസം രാജിക്കൊരുങ്ങി മുന്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ്</title>
		<link>https://www.chandrikadaily.com/old-thrinamool-leader-also-want-to-resign-from-bjp.html</link>
					<comments>https://www.chandrikadaily.com/old-thrinamool-leader-also-want-to-resign-from-bjp.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 05 Jun 2019 05:28:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[thrinamool Congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129340</guid>

					<description><![CDATA[ബിജെപിയില്&#x200d; ചേര്&#x200d;ന്ന് ആറാം ദിവസം തന്നെ രാജിവയ്ക്കാന്&#x200d; തീരുമാനിച്ചിരിക്കുകയാണ് മുന്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മൊനീറുള്&#x200d; ഇസ്ലാം. തന്റെ പാര്&#x200d;ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്&#x200d; തന്നെ എതിര്&#x200d;ത്ത പശ്ചാത്തലത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനം. പശ്ചിമ ബംഗാളിലെ ബിര്&#x200d;ഭും ജില്ലയില്&#x200d; നിന്നുള്ള എംഎല്&#x200d;എയാണ് മൊനീറുള്&#x200d; ഇസ്ലാം. കഴിഞ്ഞയാഴ്ച്ചയാണ് അദ്ദേഹം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വിട്ട് ബിജെപിയില്&#x200d; ചേര്&#x200d;ന്നത്. എന്നാല്&#x200d;, മൊനീറുളിന്റെ പ്രവേശത്തോടെ ബിജെപി പശ്ചിമബംഗാള്&#x200d; ഘടകത്തില്&#x200d; ഭിന്നിപ്പുകളുണ്ടായതായാണ് റിപ്പോര്&#x200d;ട്ട്. മൊനീറുളിന്റെ ബിജെപി പ്രവേശം പാര്&#x200d;ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. തനിക്കെതിരെ എതിര്&#x200d;പ്പ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ബിജെപിയില്&#x200d; ചേര്&#x200d;ന്ന് ആറാം ദിവസം തന്നെ രാജിവയ്ക്കാന്&#x200d; തീരുമാനിച്ചിരിക്കുകയാണ് മുന്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മൊനീറുള്&#x200d; ഇസ്ലാം. തന്റെ പാര്&#x200d;ട്ടിപ്രവേശത്തെ ബിജെപി നേതാക്കള്&#x200d; തന്നെ എതിര്&#x200d;ത്ത പശ്ചാത്തലത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനം. </p>



<p>പശ്ചിമ ബംഗാളിലെ ബിര്&#x200d;ഭും ജില്ലയില്&#x200d; നിന്നുള്ള എംഎല്&#x200d;എയാണ് മൊനീറുള്&#x200d; ഇസ്ലാം. കഴിഞ്ഞയാഴ്ച്ചയാണ് അദ്ദേഹം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വിട്ട് ബിജെപിയില്&#x200d; ചേര്&#x200d;ന്നത്. എന്നാല്&#x200d;, മൊനീറുളിന്റെ പ്രവേശത്തോടെ ബിജെപി പശ്ചിമബംഗാള്&#x200d; ഘടകത്തില്&#x200d; ഭിന്നിപ്പുകളുണ്ടായതായാണ് റിപ്പോര്&#x200d;ട്ട്.  മൊനീറുളിന്റെ ബിജെപി പ്രവേശം പാര്&#x200d;ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. <br>
തനിക്കെതിരെ എതിര്&#x200d;പ്പ് ശക്തമായ സാഹചര്യത്തിലാണ് ബിജെപി അംഗത്വം രാജിവയ്ക്കാന്&#x200d; മൊനീറുള്&#x200d; തീരുമാനിച്ചത്.</p>



<p>രാജിവയ്ക്കാനുള്ള മൊനീറുളിന്റെ തീരുമാനം പാര്&#x200d;ട്ടി ചര്&#x200d;ച്ച ചെയ്യുമെന്ന് ബിജെപി നേതാവ് മുകുള്&#x200d; റോയ് അറിയിച്ചു. ന്യൂനപക്ഷങ്ങള്&#x200d; ബിജെപിയില്&#x200d; ചേരാന്&#x200d; തീരുമാനിച്ചാല്&#x200d; എങ്ങനെ തടയാന്&#x200d; കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ മുസ് ലിം എംഎല്&#x200d;എ പാര്&#x200d;ട്ടിയില്&#x200d; ചേരുന്നതിനെ ബിജെപി വലിയ പ്രാധാന്യത്തോടെയാണ് ഉയര്&#x200d;ത്തിക്കാട്ടിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/old-thrinamool-leader-also-want-to-resign-from-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
