<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>resort &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/resort/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 11:14:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>resort &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു</title>
		<link>https://www.chandrikadaily.com/fire-breaks-out-at-resort-near-varkala-cliff-three-rooms-were-completely-gutted.html</link>
					<comments>https://www.chandrikadaily.com/fire-breaks-out-at-resort-near-varkala-cliff-three-rooms-were-completely-gutted.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 11:14:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Firebreaks]]></category>
		<category><![CDATA[resort]]></category>
		<category><![CDATA[VarkalaCliff]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367945</guid>

					<description><![CDATA[അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം; വര്&#x200d;ക്കല ക്ലിഫിന് സമീപമുള്ള റിസോര്&#x200d;ട്ടില്&#x200d; തീപിടുത്തം. ചവര്&#x200d; കൂനയില്&#x200d; നിന്ന് തീ പടര്&#x200d;ന്ന് റിസോര്&#x200d;ട്ടിലെ മൂന്ന് മുറികള്&#x200d; പൂര്&#x200d;ണമായും കത്തിനശിച്ചു. ഫയര്&#x200d;ഫോഴ്‌സും നാട്ടുകാരും ചേര്&#x200d;ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്&#x200d;ട്ടില്&#x200d; തീപിടുത്തമുണ്ടായത്.</p>
<p>അപകടത്തില്&#x200d; ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്&#x200d;ട്ടില്&#x200d; തീ പടരുന്നത് ശ്രദ്ധയില്&#x200d;പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്&#x200d; പറയുന്നത്. കത്തിനശിച്ച മുറിവില്&#x200d; താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-breaks-out-at-resort-near-varkala-cliff-three-rooms-were-completely-gutted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/dismissed-from-employment-an-employee-committed-suicide-by-setting-fire-to-the-resort.html</link>
					<comments>https://www.chandrikadaily.com/dismissed-from-employment-an-employee-committed-suicide-by-setting-fire-to-the-resort.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Dec 2024 12:29:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire accident]]></category>
		<category><![CDATA[resort]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323208</guid>

					<description><![CDATA[റിസോര്&#x200d;ട്ടിന്റെ താഴത്തെ നിലയില്&#x200d; ഗ്യാസ് സിലിണ്ടര്&#x200d; തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പയ്യാമ്പലത്ത് റിസോര്&#x200d;ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്&#x200d; ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്&#x200d;ക്ലേവില്&#x200d; ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.</p>
<p>റിസോര്&#x200d;ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്&#x200d;. ആദ്ദേഹത്തെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്&#x200d;ട്ടിന്റെ താഴത്തെ നിലയില്&#x200d; ഗ്യാസ് സിലിണ്ടര്&#x200d; തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്&#x200d; ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.</p>
<p>വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്&#x200d;ഫോഴ്‌സാണ് തീയണച്ചത്‌. തീപ്പിടിത്തത്തില്&#x200d; രണ്ട് വളര്&#x200d;ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്&#x200d; പുറത്തുവന്ന ഇയാള്&#x200d; റിസോര്&#x200d;ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി.തീപ്പിടിത്തത്തില്&#x200d; റിസോര്&#x200d;ട്ടിലെ മുറികള്&#x200d; കത്തിനശിച്ചു. മുകള്&#x200d; നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്&#x200d; വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്&#x200d; നിന്ന് രണ്ട് യൂണിറ്റ് ഫയര്&#x200d;ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്&#x200d; ജില്ലാ ആശുപത്രിയിലെത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dismissed-from-employment-an-employee-committed-suicide-by-setting-fire-to-the-resort.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/an-employee-committed-suicide-after-setting-fire-to-a-resort-in-kannur.html</link>
					<comments>https://www.chandrikadaily.com/an-employee-committed-suicide-after-setting-fire-to-a-resort-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Dec 2024 11:01:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323193</guid>

					<description><![CDATA[ജോലിയില്&#x200d; നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പയ്യാമ്പലത്ത് റിസോര്&#x200d;ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്&#x200d; ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്&#x200d;ക്ലേവില്&#x200d; ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.</p>
<p>റിസോര്&#x200d;ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്&#x200d;. അദ്ദേഹത്തെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്&#x200d;ട്ടിന്റെ താഴത്തെ നിലയില്&#x200d; ഗ്യാസ് സിലിണ്ടര്&#x200d; തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്&#x200d; ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.</p>
<p>വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്&#x200d;ഫോഴ്‌സാണ് തീ കൊളുത്തിയത്. തീപ്പിടിത്തത്തില്&#x200d; രണ്ട് വളര്&#x200d;ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്&#x200d; പുറത്തുവന്ന ഇയാള്&#x200d; റിസോര്&#x200d;ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു.</p>
<p>പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി.തീപ്പിടിത്തത്തില്&#x200d; റിസോര്&#x200d;ട്ടിലെ മുറികള്&#x200d; കത്തിനശിച്ചു. മുകള്&#x200d; നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്&#x200d; വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്&#x200d; നിന്ന് രണ്ട് യൂണിറ്റ് ഫയര്&#x200d;ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്&#x200d; ജില്ലാ ആശുപത്രിയിലെത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-employee-committed-suicide-after-setting-fire-to-a-resort-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസർഗോഡ് പടക്കം വീണ് റിസോർട്ടിന് തീപിടിച്ചു; ആളപായമില്ല</title>
		<link>https://www.chandrikadaily.com/kasargoderesortfire.html</link>
					<comments>https://www.chandrikadaily.com/kasargoderesortfire.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 15 Apr 2023 04:18:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fireaccident]]></category>
		<category><![CDATA[kasargode]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248019</guid>

					<description><![CDATA[ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി]]></description>
										<content:encoded><![CDATA[<p>വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരത്ത് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. റിസോർട്ട് പൂർണമായും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. പുല്ല് മേഞ്ഞ മേൽക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേ​ഗം പടർന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasargoderesortfire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയരാജന്റെ റീസോര്&#x200d;ട്ട് ബി.ജെ.പി നേതാവിന് കൈമാറുന്നു</title>
		<link>https://www.chandrikadaily.com/1ep-jayarajan-resort-sale-to-bjp-leader.html</link>
					<comments>https://www.chandrikadaily.com/1ep-jayarajan-resort-sale-to-bjp-leader.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Apr 2023 01:56:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247643</guid>

					<description><![CDATA[സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്&#x200d; മൊറാഴയിലെ വൈദോകം ആയുര്&#x200d;വേദ റിസോര്&#x200d;ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്&#x200d; നീക്കം.ആദ്യം റിസോര്&#x200d;ട്ട് നടത്തിപ്പും പിന്നീട് ഓഹരിക്കൈമാറ്റവും നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച കരാര്&#x200d; ഈ മാസം 15ന് ഒപ്പുവെക്കുമെന്നാണ് സൂചന. &#8216;എല്&#x200d;ഡിഎഫ് നേതാവിന്റെ റിസോര്&#x200d;ട്ട് ബിജെപി നേതാവിന് നല്&#x200d;കുന്നത് ഒരു കൊടുക്കല്&#x200d;വാങലാണ്. ഏതായാലും ഇ.പി ജയരാജന്&#x200d; ബുദ്ധിമുട്ടിലായപ്പോള്&#x200d; രക്ഷിക്കാന്&#x200d; ബിജെപി നേതാവ് വന്നല്ലോ. അവര്&#x200d; തമ്മില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്&#x200d; മൊറാഴയിലെ വൈദോകം ആയുര്&#x200d;വേദ റിസോര്&#x200d;ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്&#x200d; നീക്കം.ആദ്യം റിസോര്&#x200d;ട്ട് നടത്തിപ്പും പിന്നീട് ഓഹരിക്കൈമാറ്റവും നടത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച കരാര്&#x200d; ഈ മാസം 15ന് ഒപ്പുവെക്കുമെന്നാണ് സൂചന.</p>
<p>&#8216;എല്&#x200d;ഡിഎഫ് നേതാവിന്റെ റിസോര്&#x200d;ട്ട് ബിജെപി നേതാവിന് നല്&#x200d;കുന്നത് ഒരു കൊടുക്കല്&#x200d;വാങലാണ്. ഏതായാലും ഇ.പി ജയരാജന്&#x200d; ബുദ്ധിമുട്ടിലായപ്പോള്&#x200d; രക്ഷിക്കാന്&#x200d; ബിജെപി നേതാവ് വന്നല്ലോ. അവര്&#x200d; തമ്മില്&#x200d; സ്‌നേഹമുണ്ടെന്ന്&#8217; പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d; പ്രതികരിച്ചു.</p>
<p>ആയുര്&#x200d;വേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു നേരത്തെ വൈദേകത്തിലെ ചികിത്സാ നടത്തിപ്പ് ഏല്&#x200d;പ്പിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നില്&#x200d; വൈദേകത്തിന്റെ ഡയറക്ടര്&#x200d;മാരില്&#x200d; ഒരാള്&#x200d; കള്ളക്കളി നടത്തിയെന്ന ആരോപണം ഉയര്&#x200d;ന്നതിനെത്തുടര്&#x200d;ന്ന് ഇവരുമായുള്ള കരാര്&#x200d; റദ്ദാക്കി. തുടര്&#x200d;ന്നാണ് പുതിയ പങ്കാളിയെ കണ്ടെത്താന്&#x200d; ശ്രമം തുടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ep-jayarajan-resort-sale-to-bjp-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദേകം റിസോര്&#x200d;ട്ടിന്റെ ഓഹരികള്&#x200d; ഇ.പി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു</title>
		<link>https://www.chandrikadaily.com/ep-jayarajans-family-divests-vaidekam-resorts-stake.html</link>
					<comments>https://www.chandrikadaily.com/ep-jayarajans-family-divests-vaidekam-resorts-stake.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 09 Mar 2023 06:53:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241889</guid>

					<description><![CDATA[ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം]]></description>
										<content:encoded><![CDATA[<p>വൈദേകം ആയൂര്&#x200d;വേദ റിസോര്&#x200d;ട്ടില്&#x200d; എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; ഇപി ജയരാജന്റെ കുടുംബത്തിലുള്ള ഓഹരികള്&#x200d; വില്&#x200d;ക്കാന്&#x200d; തീരുമാനം. 91.99 ലക്ഷം രൂപ മൂല്യമുള്ള 9199 ഓഹരികളാണ് വില്&#x200d;ക്കുന്നത്. ഇ.പിയുടെ ഭാര്യ ഇന്ദിരയുടെ പേരില്&#x200d; 81.99 ലക്ഷം രൂപയുടെ ഓഹരികളും മകന്&#x200d; ജെയ്‌സന്റെ പേരില്&#x200d; 10 ലക്ഷം രൂപയുടെ ഓഹരികളുമാണുള്ളത്.</p>
<p>ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം. നേരത്തെ സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്നു പി.കെ ഇന്ദിര അവിടെ നിന്ന് വിരമിക്കുമ്പോള്&#x200d; ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ഓഹരി വാങ്ങിയത് എന്നായിരുന്നു നല്&#x200d;കിയ വിശദീകരണം. നേരത്തെ ഇ.പിയുടെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം സംബദ്ധിച്ച് വിവാദമുയര്&#x200d;ന്നിരുന്നു. അതിനിടെ വൈദേകം റിസോര്&#x200d;ട്ടിന്റെ സി.ഇ.ഒ സ്ഥാനം രാജിവച്ചു.</p>
<p>വിവാദമായ വൈദേകം റിസോര്&#x200d;ട്ട് സംബദ്ധിച്ച് ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്ത് വന്നിരുന്നു. റിസോര്&#x200d;ട്ടിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്&#x200d;സ് നേരത്തെ കത്ത് നല്&#x200d;കിയിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-jayarajans-family-divests-vaidekam-resorts-stake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു റിസോര്&#x200d;ട്ടും കുറേ മാധ്യമങ്ങളും &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/a-resort-and-a-number-of-media-editorial.html</link>
					<comments>https://www.chandrikadaily.com/a-resort-and-a-number-of-media-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Feb 2023 10:43:57 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allagetion]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[p jayarajan]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237516</guid>

					<description><![CDATA[പാര്&#x200d;ട്ടിയുടെ വലിയ പ്രശ്‌നം ജയരാജ പോരാണ്. ഇരു ജയരാജന്മാര്&#x200d; തമ്മിലുള്ള ചക്കളത്തി പോരില്&#x200d; പാര്&#x200d;ട്ടി തന്നെ അമ്പരന്ന് നില്&#x200d;ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്&#x200d;ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്&#x200d;ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് സി.പി.എം എന്ന പാര്&#x200d;ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. അതിനാല്&#x200d;തന്നെ അധികാരത്തിന്റെ അഹന്തയെല്ലാം ആ പാര്&#x200d;ട്ടിയുടെ നേതാക്കള്&#x200d; കാണിക്കാറുള്ളതും ഇവിടെ തന്നെ. നേരത്തെ പാര്&#x200d;ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ത്രിപുരയില്&#x200d; കേരളത്തില്&#x200d; തൊട്ടുകൂടാന്&#x200d; പറ്റാത്ത കോണ്&#x200d;ഗ്രസ് വേണം ഒരു സീറ്റെങ്കിലും കിട്ടാന്&#x200d;. രണ്ടര പതിറ്റാണ്ടിലേറെ അടക്കിഭരിച്ച ബംഗാളില്&#x200d; ഉപ്പുവെച്ച കലം പോലെയാണ് അവസ്ഥ. അതിനാല്&#x200d; കേരളമെന്ന ഇട്ടാവട്ടത്ത് അര്&#x200d;മാദിച്ച് ജനത്തെ പരമാവധി ദ്രോഹിച്ച് നടക്കുന്ന പാര്&#x200d;ട്ടിയില്&#x200d; കണ്ണൂര്&#x200d; ലോബിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ഏവര്&#x200d;ക്കും അറിയാം.</p>
<p>എന്നാല്&#x200d; ഇപ്പോള്&#x200d; പാര്&#x200d;ട്ടിയുടെ വലിയ പ്രശ്‌നം ജയരാജ പോരാണ്. ഇരു ജയരാജന്മാര്&#x200d; തമ്മിലുള്ള ചക്കളത്തി പോരില്&#x200d; പാര്&#x200d;ട്ടി തന്നെ അമ്പരന്ന് നില്&#x200d;ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്&#x200d;ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്&#x200d;ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്. കട്ടന്&#x200d; ചായയും ദിനേശ് ബീഡിയും പരിപ്പ് വടയുമായി നടന്നാല്&#x200d; പാര്&#x200d;ട്ടി വളരില്ലെന്ന് പണ്ട് വ്യവസായ മന്ത്രിയായിരുന്നപ്പോള്&#x200d; പറഞ്ഞിരുന്ന ജയരാജ സഖാവിന്റെ ബന്ധുക്കള്&#x200d; ആയുര്&#x200d;വേദ റിസോര്&#x200d;ട്ട് തുടങ്ങിയതാണിപ്പോള്&#x200d; സ്വന്തമായി പി.ജെ ആര്&#x200d;മിയൊക്കെയുള്ള അടുത്ത ജയരാജന്റെ പ്രശ്‌നം.</p>
<p>റിസോര്&#x200d;ട്ട് ഇടപാടിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം. ആരോപണമുന്നയിച്ചയാള്&#x200d;ക്കും ആരോപണ വിധേയനുമെതിരെ ഒരു പോലെ അന്വേഷണം നടത്തി സംഗതി ഒതുക്കാമെന്നായിരുന്നു സി.പി.എം കണക്ക്കൂട്ടിയിരുന്നത്. എന്നാല്&#x200d; ബൂര്&#x200d;ഷ്വാ മാധ്യമങ്ങള്&#x200d; ഇതും കുത്തിപ്പൊക്കി രംഗത്തുവന്നതോടെ സംഗതി ആകെ പിടിവിട്ടു. കേരളത്തില്&#x200d; നിന്നുള്ള പി.ബി അംഗങ്ങളെ വെച്ചൊരു സമിതി പേരിനൊരു അന്വേഷണം ഒടുവില്&#x200d; ഒരു കൈ കൊടുക്കല്&#x200d; ഇതൊക്കെയായിരുന്നു ആസൂത്രണമെങ്കിലും മാധ്യമങ്ങള്&#x200d; നാറ്റക്കേസാക്കിയതോടെ പിന്നെ പഴുതടക്കല്&#x200d; വിദ്യ തന്നെ ശരണം.</p>
<p>എല്ലാം മാധ്യമ സൃഷ്ടിയെന്ന് പാര്&#x200d;ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയതോടെ അണികള്&#x200d; ഹാപ്പി. തിരുവായ്ക്ക് എതിര്&#x200d;വായില്ലാത്തതിനാല്&#x200d; കുറ്റം മാധ്യമങ്ങള്&#x200d;ക്ക് തന്നെ. വിവാദത്തില്&#x200d; തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ് ഇ.പിയുടെ പരാതി. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് പി.ജെയും ഇരു നേതാക്കളും തമ്മില്&#x200d; രൂക്ഷ വാഗ്വാദങ്ങള്&#x200d; നടന്നതോടെ അന്വേഷണ പ്രഹസനമായിരുന്നു വഴി. കണ്ണൂരിലെ മൊറാഴയിലെ ആയുര്&#x200d;വേദ റിസോര്&#x200d;ട്ടുമായി ഇ.പി.ജെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി.ജെയുടെ അരോപണം. ആയുര്&#x200d;വേദ റിസോര്&#x200d;ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്&#x200d;ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ.പി.ജെ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. പിന്നീട് പി.ജെ ആര്&#x200d;മി ഇക്കാര്യത്തില്&#x200d; പിന്നോട്ടുപോവുകയും ചെയ്തിരുന്നു.</p>
<p>രേഖാമൂലം പരാതി തന്നാല്&#x200d; ചര്&#x200d;ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പരാതി എഴുതി നല്&#x200d;കിയിരുന്നില്ല. വേട്ടയാടല്&#x200d; അവസാനിപ്പിച്ചില്ലെങ്കില്&#x200d; പൊതു പ്രവര്&#x200d;ത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇ.പിയുടെ മുന്നറിയിപ്പ്. വ്യക്തിഹത്യ നടത്തി രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമമെന്നും റിസോര്&#x200d;ട്ടിന്റെ നിര്&#x200d;മാണ സമയത്ത് കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെക്ക് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും പിന്നീട് ആരോപണം ഉന്നയിച്ചതില്&#x200d; സംശയമുണ്ടെന്നുമാണ് ഇ.പി.ജെയുടെ പരാതി.</p>
<p>ആരോപണത്തില്&#x200d; നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്&#x200d; ആവശ്യപ്പെട്ടതനുസരിച്ച് പി.ജെ മൗനം പാലിക്കുകയായിരുന്നു. എന്നാല്&#x200d; ഇരുവരും മുഖാമുഖം ആരോപണങ്ങളുമായി ഏറ്റുമുട്ടിയതോടെ കൊംപ്രമൈസ് പൊളിഞ്ഞു. ഇതോടെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്&#x200d; ഒഴിവാക്കാനും വിഷയം തല്&#x200d;ക്കാലത്തേക്കെങ്കിലും മൂടിവെക്കാനുമാണ് അന്വേഷണം പ്രഖ്യാപിച്ചത്. പക്ഷേ കേരളത്തിലെ പെറ്റി ബൂര്&#x200d;ഷ്വാ മാധ്യമങ്ങള്&#x200d; എല്ലാം തകര്&#x200d;ത്തു. പിന്നെ വഴി മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിഷേധിക്കുക തന്നെ.</p>
<p>കണ്ണൂര്&#x200d; ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. വിവാദത്തില്&#x200d; മാധ്യമങ്ങളില്&#x200d;നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം. പാര്&#x200d;ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്&#x200d; വടക്കുനിന്നും യാത്ര തുടങ്ങാനിരിക്കെ ഇജ്ജാതി വിവാദങ്ങള്&#x200d; യാത്ര തന്നെ മുടക്കുമെന്ന് സെക്രട്ടറിക്കുമറിയാം. പാര്&#x200d;ട്ടി സെക്രട്ടറി നിഷേധിച്ച സ്ഥിതിക്ക് ഇ.പിയും നിഷേധക്കുറിപ്പിട്ടു. എല്ലാം സി.പി.എം വിരോധം വഴി വരുന്ന വാര്&#x200d;ത്തകള്&#x200d;. അങ്ങനെ വാദിയെ പ്രതിയാക്കുന്ന സി.പി.എം തന്ത്രം ഒരാവര്&#x200d;ത്തികൂടി കേരളത്തിന് കാണാനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-resort-and-a-number-of-media-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/rgep-jayarajan-said-no-one-has-made-any-allegations-against-me.html</link>
					<comments>https://www.chandrikadaily.com/rgep-jayarajan-said-no-one-has-made-any-allegations-against-me.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Feb 2023 14:55:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237405</guid>

					<description><![CDATA[റിസോര്&#x200d;ട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരെ നിലനില്&#x200d;ക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: റിസോര്&#x200d;ട്ട് വിവാദത്തില്&#x200d; തനിക്കെതിരെ ആരും ആരോപണം ഉന്നയിടച്ചിട്ടില്ലെന്ന് ഇപി ജയരാജന്&#x200d;. മാധ്യമങ്ങള്&#x200d; തെറ്റായ വാര്&#x200d;ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ഇപി ജയരാജന്&#x200d; ആവര്&#x200d;ത്തിച്ചു.</p>
<p>&#8216;എനിക്ക് നേരെ ഒരു ആരോപണവും ആരും എവിടെയും ഉന്നയിച്ചിട്ടില്ല. സാമ്പത്തികമായി തെറ്റായ നിലപാട് സ്വീകരിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ഇതെല്ലാം സൃഷ്ടിക്കുന്നു. പ്രചരിപ്പിക്കുന്നു. സൃഷ്ടിക്കട്ടെ പ്രചരിപ്പിക്കട്ടെ. അതുകൊണ്ടൊന്നും എനിക്കൊരു പോറലും എല്&#x200d;ക്കില്ല. മടിയില്&#x200d; കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളു. അതുകൊണ്ട് എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഞാന്&#x200d; ശരിയായ നിലപാടേ സ്വീകരിക്കാറുള്ളു.&#8217; അദേഹം പ്രതികരണം നടത്തി.</p>
<p>&#8216;ഞങ്ങള്&#x200d;ക്ക് വിവാദമില്ല. നിങ്ങള്&#x200d; വിവാദമുണ്ടാക്കാന്&#x200d; വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിച്ചു. അതാണുണ്ടായത്. മാധ്യമങ്ങളെ പഴിചാരി. റിസോര്&#x200d;ട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരെ നിലനില്&#x200d;ക്കുന്നത്. പാര്&#x200d;ട്ടിക്കുള്ളില്&#x200d; വിവാദം വിള്ളല്&#x200d; സൃഷ്ടിച്ചിരുന്നു. വിഷയത്തില്&#x200d; തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ഇപി ജയരാജന്&#x200d; പി ജയരാജനെതിരെ പരാതിയും ഉന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rgep-jayarajan-said-no-one-has-made-any-allegations-against-me.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം നേതാവിന്റെ അനധികൃത ആയൂര്&#x200d;വേദ റിസോര്&#x200d;ട്ടിനെ കുറിച്ച് പിണറായി മിണ്ടിയേ തീരു; കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/cpm-leaders-illegal-ayurvedic-resort.html</link>
					<comments>https://www.chandrikadaily.com/cpm-leaders-illegal-ayurvedic-resort.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Dec 2022 17:43:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayurveda]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[resort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228720</guid>

					<description><![CDATA[കണ്ണൂര്&#x200d; ജില്ലയിലെ ആയുര്&#x200d;വേദ റിസോര്&#x200d;ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം]]></description>
										<content:encoded><![CDATA[<p>സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കുന്നിടിച്ചും ജലം ഊറ്റിയും പണിത ആയുര്&#x200d;വേദ റിസോര്&#x200d;ട്ടിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മിണ്ടിയേ തീരൂവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. സ്വാതന്ത്ര്യ സമര ചരിത്രത്തില്&#x200d; അടയാളപ്പെടുത്തിയ മൊറാഴ ഉടുപ്പിലെ പത്തേക്കര്&#x200d; കുന്ന് പൂര്&#x200d;ണമായും ഇടിച്ച് നിരത്തിയെന്നും അരുതേയെന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്&#x200d;പ്പെടെയുള്ളവരെ ആട്ടിയോടിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്&#x200d; കുറിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂര്&#x200d; നഗരസഭ അതിവേഗം റിസോര്&#x200d;ട്ടിന് അനുമതി നല്&#x200d;കി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ലെന്നും നിര്&#x200d;മാണം തടയാന്&#x200d; ഒരു ചെങ്കൊടിയും ഉയര്&#x200d;ന്നില്ലെന്നും അദ്ദേഹം കുറിച്ചു.</p>
<p>സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്&#x200d;.ഡി.എഫ് കണ്&#x200d;വീനറുമായ ഇ.പി. ജരാജന്&#x200d; അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി സംസ്ഥാന സമിതി അംഗം പി. ജയരാജന്&#x200d; ആരോപണമുന്നയിച്ചിരുന്നു. കണ്ണൂര്&#x200d; ജില്ലയിലെ ആയുര്&#x200d;വേദ റിസോര്&#x200d;ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി. ജയരാജന്&#x200d; സംസ്ഥാന സമിതിയിലെ ചര്&#x200d;ച്ചക്കിടെ ആവശ്യപ്പെട്ടത്.</p>
<p><strong>കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്&#x200d;ണരൂപം</strong></p>
<blockquote><p>കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുര്&#x200d;വേദ റിസോര്&#x200d;ട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്&#x200d; അടയാളപ്പെടുത്തല്&#x200d; നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കര്&#x200d; കുന്ന് പൂര്&#x200d;ണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്&#x200d;പ്പെടെയുള്ളവരെ ആട്ടിയോടിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂര്&#x200d; നഗരസഭ അതിവേഗം റിസോര്&#x200d;ട്ടിന് അനുമതി നല്&#x200d;കി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവര്&#x200d;ക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കണ്&#x200d;വെന്&#x200d;ഷന്&#x200d; സെന്റര്&#x200d; പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവര്&#x200d;ത്തനത്തിന് അനുമതി നല്&#x200d;കാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിര്&#x200d;മാണം തടയാന്&#x200d; ഒരു ചെങ്കൊടിയും ഉയര്&#x200d;ന്നില്ല. എതിര്&#x200d;പ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോര്&#x200d;ട്ട് നിര്&#x200d;മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പാര്&#x200d;ട്ടിക്കുള്ളില്&#x200d; പോര് മുറുകുന്നുണ്ട്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ.</p></blockquote>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leaders-illegal-ayurvedic-resort.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
