<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>returned &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/returned/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Jul 2024 17:06:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>returned &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി</title>
		<link>https://www.chandrikadaily.com/mallikarjun-kharge-returned-after-treatment-at-kottakkall-aryavaidysala.html</link>
					<comments>https://www.chandrikadaily.com/mallikarjun-kharge-returned-after-treatment-at-kottakkall-aryavaidysala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 17:06:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Mallikarjun Kharge]]></category>
		<category><![CDATA[ottakkall Aryavaidysala]]></category>
		<category><![CDATA[returned]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303226</guid>

					<description><![CDATA[കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.]]></description>
										<content:encoded><![CDATA[<p>കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.</p>
<p>നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫിഷ്യനുമായ ഡോ.പി.എം.വാരിയർ മല്ലികാർജ്ജുൻ ഖാർഗേക്ക് സമ്മാനിച്ചു.<br />
ആര്യവൈദ്യശാലാ സി.ഇ.ഒ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത് തുടങ്ങിയവരും ജീവനക്കാരും സന്നിഹിതരായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjun-kharge-returned-after-treatment-at-kottakkall-aryavaidysala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2000 രൂപാനോട്ടുകൾ മുഴുവൻ തിരിച്ചെത്തിയില്ല; 7,581 കോടി പൊതുജനങ്ങളുടെ കൈവശമെന്ന് ആർബിഐ</title>
		<link>https://www.chandrikadaily.com/2000-rupees-notes-were-not-returned-in-full-rbi-says-that-7581-crore-is-in-the-hands-of-the-public.html</link>
					<comments>https://www.chandrikadaily.com/2000-rupees-notes-were-not-returned-in-full-rbi-says-that-7581-crore-is-in-the-hands-of-the-public.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jul 2024 12:20:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2000 rupees notes]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[returned]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301486</guid>

					<description><![CDATA[നോട്ട് നിരോധനത്തിന് പിന്നാലെ 1000, 500 രൂപാനോട്ടുകള്&#x200d;ക്ക് പകരമായി 2016ലാണ് 2000 രൂപയുടെ നോട്ടുകള്&#x200d; ആര്&#x200d;ബിഐ പുറത്തിറക്കുന്നത്.]]></description>
										<content:encoded><![CDATA[<p>നിരോധിച്ച 2000 രൂപാനോട്ടുകളില്&#x200d; 7581 കോടിയുടെ നോട്ടുകള്&#x200d; ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമെന്ന് ആര്&#x200d;ബിഐ. ജൂണ്&#x200d; 28 വരെയുള്ള കണക്ക് പ്രകാരമാണിത്. 2023 മേയില്&#x200d; നിരോധിച്ചശേഷം 97.87 ശതമാനം നോട്ടും തിരിച്ചെത്തിയതായും ആര്&#x200d;ബിഐ അറിയിക്കുന്നുണ്ട്.</p>
<p>നോട്ട് നിരോധനത്തിന് പിന്നാലെ 1000, 500 രൂപാനോട്ടുകള്&#x200d;ക്ക് പകരമായി 2016ലാണ് 2000 രൂപയുടെ നോട്ടുകള്&#x200d; ആര്&#x200d;ബിഐ പുറത്തിറക്കുന്നത്. മേയ് വരെ 3.56 ലക്ഷം കോടിയുടെ നോട്ടുകള്&#x200d; വിനിമയത്തിലുണ്ടായിരുന്നു. ഈ കണക്ക് പ്രകാരമാണ് 7,581 കോടി രൂപയുടെ നോട്ടുകള്&#x200d; ഇപ്പോഴും ജനങ്ങള്&#x200d; കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. 2023 ഒക്ടോബര്&#x200d; 7 വരെയായിരുന്നു നോട്ടുകള്&#x200d; തിരിച്ചേല്&#x200d;പ്പിക്കാനോ മാറ്റിയെടുക്കാനോ ഉള്ള സമയം. എന്നാല്&#x200d; നോട്ടുകള്&#x200d; മുഴുവന്&#x200d; തിരിച്ചെത്താത്തതിനാല്&#x200d; സമയപരിധി നീട്ടി.</p>
<p>എല്ലാ ബാങ്കുകളിലും റിസര്&#x200d;വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നു. പോസ്റ്റലായും നോട്ടുകള്&#x200d; സ്വീകരിക്കുമെന്നായിരുന്നു ആര്&#x200d;ബിഐയുടെ അറിയിപ്പ്. എന്നിട്ടും നോട്ടുകള്&#x200d; ബാക്കിയുണ്ടെന്നാണ് ആര്&#x200d;ബിഐയുടെ കണ്ടെത്തല്&#x200d;.</p>
<p>ആര്&#x200d;ബിഐയുടെ അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂര്&#x200d;, ഭോപ്പാല്&#x200d;, ഭുവനേശ്വര്&#x200d;, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്&#x200d;, ജമ്മു, കാന്&#x200d;പൂര്&#x200d;, കൊല്&#x200d;ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്&#x200d;, ന്യൂഡല്&#x200d;ഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഇഷ്യൂ ഓഫീസുകള്&#x200d; വഴി ഇപ്പോഴും നോട്ടുകള്&#x200d; മാറ്റിയെടുക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2000-rupees-notes-were-not-returned-in-full-rbi-says-that-7581-crore-is-in-the-hands-of-the-public.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം&#8217;; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്</title>
		<link>https://www.chandrikadaily.com/the-country-needs-those-who-can-protect-democracy-and-the-constitution-former-delhi-minister-yoganand-returned-to-congress.html</link>
					<comments>https://www.chandrikadaily.com/the-country-needs-those-who-can-protect-democracy-and-the-constitution-former-delhi-minister-yoganand-returned-to-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 May 2024 08:56:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Former Delhi minister]]></category>
		<category><![CDATA[returned]]></category>
		<category><![CDATA[yoganand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296868</guid>

					<description><![CDATA[എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി (എന്&#x200d;.സി.പി) നേതാവും ഡല്&#x200d;ഹി മുന്&#x200d; മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നത്. 2021ലാണ് കോണ്&#x200d;ഗ്രസ് വിട്ട് അദ്ദേഹം എന്&#x200d;.സി.പി.യില്&#x200d; ചേര്&#x200d;ന്നത്.</p>
<p>കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്&#x200d;.സി.പിയുടെയും കോണ്&#x200d;ഗ്രസിന്റെയും ആശയങ്ങള്&#x200d;ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്&#x200d; കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്&#x200d;ത്തിക്കണമെന്നും അതാണ് കോണ്&#x200d;ഗ്രസിന്റെയും എന്&#x200d;.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.</p>
<p>മുന്&#x200d; ഡല്&#x200d;ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്&#x200d;ഹി കോണ്&#x200d;ഗ്രസിലെ മുതിര്&#x200d;ന്ന നേതാക്കളില്&#x200d; ഒരാളാണ്. അന്നത്തെ ഡല്&#x200d;ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്&#x200d; സുപ്രധാന പദവികള്&#x200d; വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്&#x200d; മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.</p>
<p>യോഗാനന്ദ് ശാസ്ത്രിയുടെ പാര്&#x200d;ട്ടി പ്രവേശനം പാര്&#x200d;ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്&#x200d; അദ്ദേഹം സമര്&#x200d;ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-country-needs-those-who-can-protect-democracy-and-the-constitution-former-delhi-minister-yoganand-returned-to-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്</title>
		<link>https://www.chandrikadaily.com/despite-the-misery-the-udf-voters-returned-home-on-the-wings-of-kmcc.html</link>
					<comments>https://www.chandrikadaily.com/despite-the-misery-the-udf-voters-returned-home-on-the-wings-of-kmcc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Apr 2024 10:46:57 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[returned]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295847</guid>

					<description><![CDATA[പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി - യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.]]></description>
										<content:encoded><![CDATA[<p>ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി &#8211; യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.</p>
<p>ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.</p>
<p>ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/despite-the-misery-the-udf-voters-returned-home-on-the-wings-of-kmcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഏഴാം നാള്&#x200d; നീതി’; പി.ബി. അനിത തിരികെ ജോലിയിൽ പ്രവേശിച്ചു</title>
		<link>https://www.chandrikadaily.com/seventh-day-justice-p-b-anita-returned-to-work.html</link>
					<comments>https://www.chandrikadaily.com/seventh-day-justice-p-b-anita-returned-to-work.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 10:44:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[pb anita]]></category>
		<category><![CDATA[returned]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294776</guid>

					<description><![CDATA[ഇന്നലെ രാത്രിയാണ് മെഡിക്കല്&#x200d; കോളജില്&#x200d; ഒഴിവുവന്ന തസ്തികയില്&#x200d; തന്നെ അനിതയെ നിയമിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്.]]></description>
										<content:encoded><![CDATA[<p>ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്റ പേരില്&#x200d; സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ സീനിയർ നഴ്സിങ് ഓഫീസർ പി ബി അനിത ദിവസങ്ങള്&#x200d; നീണ്ട പോരാട്ടത്തിനൊടുവില്&#x200d; തിരികെ ജോലിയില്&#x200d; പ്രവേശിച്ചു.</p>
<p>ഇന്നലെ രാത്രിയാണ് മെഡിക്കല്&#x200d; കോളജില്&#x200d; ഒഴിവുവന്ന തസ്തികയില്&#x200d; തന്നെ അനിതയെ നിയമിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത്. സന്തോഷമുണ്ടെന്നും കോടതി അലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകുമെന്നും അനിത പറഞ്ഞു.</p>
<div class="article-parsys">
<div class="par2 parsys">
<div class="videocomponent section">
<div class="mm-video-wrapper">
<div class="mm-youtube-video">
<div>
<div>ഒടുവില്&#x200d; ഏഴാം നാള്&#x200d; നീതി കിട്ടി. അഡ്മിനിസ്ട്രേറ്റീവ് ഒാഫീസര്&#x200d;ക്ക് മുമ്പാകെ ഒപ്പിട്ട് അനിത ജോലിയില്&#x200d; പ്രവേശിച്ചു. തുടക്കംമുതല്&#x200d; പിന്തുണ നിന്ന അതിജീവിതയും കൂടെയുണ്ടായിരുന്നു.</div>
</div>
</div>
</div>
</div>
</div>
</div>
<p>അതിജീവിതയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്&#x200d; ശ്രമിച്ച മെഡിക്കല്&#x200d; കോളജിലെ ഭരണകക്ഷിയില്&#x200d;പെട്ട  ജീവനക്കാരെ നിയമത്തിന്റ മുന്നില്&#x200d; കൊണ്ടുവന്നതോടെയാണ് അനിത ആരോഗ്യവകുപ്പിന്റ കണ്ണിലെ കരടായത്. ഇടുക്കി മെഡിക്കല്&#x200d; കോളജിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതി, വിധി റദ്ദാക്കി. ഏപ്രിലില്&#x200d; ഒഴിവ് വരുന്ന തസ്തികയില്&#x200d; അനിതയെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടെങ്കിലും അനിതയ്ക്കും വീഴ്ച സംഭവിച്ചെന്ന മുടന്തന്&#x200d; ന്യായം പറഞ്ഞ് പുറത്തുനിര്&#x200d;ത്തി.</p>
<p>എങ്കിലും പിന്&#x200d;മാറാതെ പോരാടിയ അനിതയ്ക്ക് പിന്തുണയുമായി കൂടുതല്&#x200d; പേര്&#x200d; എത്തിയതോടെയാണ് ആരോഗ്യവകുപ്പും സര്&#x200d;ക്കാരും നിലപാട് മാറ്റിയത്.  സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജി കോടതി അടുത്ത ദിവസം പരിഗണിക്കും. അതുകൊണ്ടുതന്നെ ആശങ്ക പൂര്&#x200d;ണമായും മാറിയിട്ടില്ലെന്ന് അനിത പറയുന്നു.</p>
<p>ഭരണാനുകൂല സംഘടന പ്രതിനിധികൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നും അനിത ആവശ്യപ്പെട്ടു. അനിത നല്&#x200d;കിയ കോടതിയലക്ഷ്യ ഹര്&#x200d;ജിയും അടുത്തദിവസമാണ് പരിഗണിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seventh-day-justice-p-b-anita-returned-to-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുല്&#x200d;ത്താന്&#x200d; അല്&#x200d; നെയാദിയും സംഘവും ഭൂമിയില്&#x200d; തിരിച്ചെത്തി</title>
		<link>https://www.chandrikadaily.com/sultan-al-neyadi-and-his-team-returned-to-earth.html</link>
					<comments>https://www.chandrikadaily.com/sultan-al-neyadi-and-his-team-returned-to-earth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Sep 2023 06:50:58 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Earth]]></category>
		<category><![CDATA[returned]]></category>
		<category><![CDATA[Sultan Al Neyadi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272807</guid>

					<description><![CDATA[ഫ്‌ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്&#x200d;ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.]]></description>
										<content:encoded><![CDATA[<p>അറബ് ലോകത്തെ ബഹിരാകാശ സഞ്ചാരിയായ സുല്&#x200d;ത്താന്&#x200d; ഭൂമിയിലേക്ക് തിരിച്ചെത്തി. ഡ്രാഗണ്&#x200d; സ്പേസ് ക്രാഫ്റ്റ് ഭൂമിയില്&#x200d; ലാന്&#x200d;ഡ് ചെയ്തു. ഫ്‌ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്&#x200d;ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്&#x200d;നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്&#x200d; ബോവന്&#x200d;, വാറന്&#x200d; ഹോബര്&#x200d;ഗ് (അമേരിക്ക), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സഹയാത്രികര്&#x200d;. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഇന്ന് രാവിലെയാണ് ഇവര്&#x200d; ഭൂമിയില്&#x200d; തിരിച്ചെത്തിയത്. യാത്രക്കാരെ പേടകത്തിന് പുറത്തെത്തിച്ചു.</p>
<p>ബഹിരാകാശ നിലയത്തില്&#x200d; നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്&#x200d; തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്&#x200d; ചെയ്തിരുന്നത്. എന്നാല്&#x200d; മോശം കാലാവസ്ഥയെ തുടര്&#x200d;ന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബഹിരാകാശനിലയത്തില്&#x200d; നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്&#x200d;ഷണവുമായി പൊരുത്തപ്പെടാന്&#x200d; പിന്നെയും ആഴ്ചകള്&#x200d; എടുക്കും.</p>
<p>ഏറ്റവും കൂടുതല്&#x200d; കാലം ബഹിരാകാശ നിലയത്തില്&#x200d; ചെലവഴിച്ച അറബ് വംശജന്&#x200d; എന്ന നേട്ടം സ്വന്തമാക്കിയാണ് അല്&#x200d; നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്‌പെയ്സ് വാക്ക് നടത്തിയ ചരിത്രവും നിയാദിക്ക് സ്വന്തം. ചരിത്ര ദൗത്യം പൂര്&#x200d;ത്തിയാക്കി യുഎഇയില്&#x200d; തിരിച്ചെത്തുന്ന നിയാദിക്ക് അവിസ്മരണീയ സ്വീകരണമരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്&#x200d; റാഷിദ് സ്പെയ്സ് സെന്റര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sultan-al-neyadi-and-his-team-returned-to-earth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
