<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>revenue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/revenue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Feb 2024 12:08:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>revenue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>8 ജില്ലകൾ, ചാലിയാർ ഉൾപ്പെടെ 32 നദികൾ, വീണ്ടും മണൽവാരും; പ്രതീക്ഷ 1500 കോടിയുടെ വരുമാനം, ജില്ലാതല സമിതികൾ ഉടൻ</title>
		<link>https://www.chandrikadaily.com/8-districts-32-rivers-including-chaliyar-re-sanded-expected-1500-crore-revenue-district-level-committees-soon.html</link>
					<comments>https://www.chandrikadaily.com/8-districts-32-rivers-including-chaliyar-re-sanded-expected-1500-crore-revenue-district-level-committees-soon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Feb 2024 12:08:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[committees soon]]></category>
		<category><![CDATA[Expected]]></category>
		<category><![CDATA[revenue]]></category>
		<category><![CDATA[rivers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291139</guid>

					<description><![CDATA[ഖനന സാധ്യതാ നദികളുള്ളത് കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് നദികളില്&#x200d; നിന്ന് മണല്&#x200d;വാരാന്&#x200d; വീണ്ടും സര്&#x200d;ക്കാര്&#x200d; നീക്കം. 32 നദികളിൽനിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. സാൻഡ് ഓഡിറ്റിങ്ങിലാണ് ഖനന സാധ്യത കണ്ടെത്തിയത്. ഈ വർഷം തന്നെ മണല്&#x200d; വാരൽ പുനഃരാരംഭിക്കാനാണ് സർക്കാർ തീരുമാനം.</p>
<p>10 വർഷത്തിന് ശേഷമാണ് സർക്കാരിന്റെ പുതിയ നീക്കം. എട്ട് ജില്ലകൾ. 32 നദികൾ. ഒന്നേമുക്കാൽ കോടി മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിങ് കണ്ടെത്തൽ. സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 1500 കോടിയാണ്.</p>
<p>ഖനന സാധ്യതാ നദികളുള്ളത് കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിലും ഖനന സാധ്യത കണ്ടെത്തി. മണൽവാരൽ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികൾ ഈയാഴ്ച രൂപീകരിക്കും.</p>
<p>ഇക്കഴിഞ്ഞ ബജറ്റിലും മണൽ വാരുന്നതിന് അനുമതി നൽകിയിരുന്നു. പുതിയ തീരുമാനത്തോടെ നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. അപ്പോഴും പരാതികളും പരിസ്ഥിതി പ്രശ്നങ്ങള്&#x200d; ചൂണ്ടിക്കാട്ടിയുള്ള എതിര്&#x200d;പ്പുകളും വിവിധ കോണുകളില്&#x200d; നിന്ന് ഉയരാൻ സാധ്യതയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8-districts-32-rivers-including-chaliyar-re-sanded-expected-1500-crore-revenue-district-level-committees-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നികുതിക്കൊള്ളക്കിടെ റവന്യൂ കുടിശികയുടെ പേരില്&#x200d;  സര്&#x200d;ക്കാരിനെ  വിമര്&#x200d;ശിച്ച സി.എ.ജി</title>
		<link>https://www.chandrikadaily.com/revenue-cag.html</link>
					<comments>https://www.chandrikadaily.com/revenue-cag.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 09 Feb 2023 07:50:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[CAG]]></category>
		<category><![CDATA[revenue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236857</guid>

					<description><![CDATA[സ്‌റ്റേ വഴി 6143 കോടി രൂപ കിട്ടാനുണ്ട്. കുടിശികയുടെ വിവരശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്&#x200d; സി.എ.ജി നിര്&#x200d;ദേശിച്ചു. ]]></description>
										<content:encoded><![CDATA[<p>നികുതിക്കൊള്ളക്കിടെ സര്&#x200d;ക്കാരിനെ റവന്യൂ കുടിശികയുടെ പേരില്&#x200d; വിമര്&#x200d;ശിച്ച സി.എ.ജി . റവന്യൂകിടിശിക കുമിഞ്ഞുകൂടി കിടക്കുകയാണെന്നും ഇത് പിരിച്ചെടുക്കുന്നതില്&#x200d; സര്&#x200d;ക്കാരിന് അലംഭാവമാണെന്നും റിപ്പോര്&#x200d;ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്&#x200d;ഷം മാത്രം 7100.32 കോടിയുടെ കുടിശികയാണ് റവന്യൂ ഇനത്തില്&#x200d; ഖജനാവിലേക്ക് വരാനുളളത്. കോടതികളുടെ സ്‌റ്റേ ഒഴിവാക്കുന്നതിനും വകുപ്പുകള്&#x200d; മുന്&#x200d;കൈയെടുക്കുന്നില്ല. എക്‌സൈസ് വകുപ്പില്&#x200d;നിന്നടക്കം കോടികളാണുള്ളത്.<br />
21797.86 കോടി രൂപയാണ ്‌മൊത്തം കുടിശിക. ഇത് സംസ്ഥാനവരുമാനത്തിന്റെ 22.33 ശതമാനമാണ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും കോടതികളിലും മറ്റും നിര്&#x200d;ത്തി ജപ്തിയുള്&#x200d;പ്പെടെ നടപടിവഴി റവന്യൂ വരുമാനം നേടിയെടുക്കുന്ന സര്&#x200d;ക്കാരിന് കോടികളുടെ കുടിശികയുടെ കാര്യത്തില്&#x200d; അനക്കമില്ലാത്തത് ഞെട്ടലുളവാക്കുന്നു. സ്‌റ്റേ വഴി 6143 കോടി രൂപ കിട്ടാനുണ്ട്. കുടിശികയുടെ വിവരശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്&#x200d; സി.എ.ജി നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/revenue-cag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂമി തരം മാറ്റം: അപേക്ഷകള്&#x200d; കാലതാമസം കൂടാതെ തീര്&#x200d;പ്പാക്കുമെന്ന് മന്ത്രി കെ. രാജന്&#x200d;</title>
		<link>https://www.chandrikadaily.com/revenue-paddyland.html</link>
					<comments>https://www.chandrikadaily.com/revenue-paddyland.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 07 Jan 2023 07:28:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[krajan]]></category>
		<category><![CDATA[revenue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231331</guid>

					<description><![CDATA[ദേശീയപാത, കരിപ്പൂര്&#x200d; വിമാനത്താവള വികസനത്തനായുള്ള ഭൂമി ഏറ്റെടുക്കല്&#x200d; നടപടികളിലും റവന്യു വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രീന്&#x200d;ഫീല്&#x200d;ഡ് ഹൈവേയുടെ സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങള്&#x200d; ദ്രുതഗതിയില്&#x200d; പുരോഗമിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്&#x200d; കാലതാമസം കൂടാതെ തീര്&#x200d;പ്പാക്കുമെന്ന് റവന്യുവകുപ്പുമന്ത്രി കെ. രാജന്&#x200d;. ഭുമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകള്&#x200d; മുന്&#x200d;ഗണനാക്രമം നിശ്ചയിച്ചാണ് തീര്&#x200d;പ്പാക്കുന്നത്. നിയമപരമായി തടസ്സമില്ലാത്ത അപേക്ഷകളെല്ലാം കാലതാമസം കൂടാതെ തീര്&#x200d;പ്പാക്കുന്നുണ്ട്. 2022 ജനുവരി 31 വരെ ഓഫ്ലൈനായും ശേഷം ഓണ്&#x200d;ലൈനായുമാണ് തരംമാറ്റ അപേക്ഷകള്&#x200d; സ്വീകരിക്കുന്നത്. ഇത്തരത്തില്&#x200d; സംസ്ഥാനത്തെ വിവിധ റവന്യുഡിവിഷണല്&#x200d; ഓഫീസുകളില്&#x200d; 2,12,169 അപേക്ഷകളാണ് ഓഫ്ലൈനായി ലഭിച്ചത്. ഈ അപേക്ഷകളില്&#x200d; റവന്യൂ വകുപ്പ് സ്വീകരിച്ച പ്രത്യേക നടപടിയുടെ ഫലമായി 96.41 ശതമാനവും തീര്&#x200d;പ്പാക്കിയിട്ടുണ്ട്. 7619 അപേക്ഷകള്&#x200d; മാത്രമാണ് ഇനി ഓഫ്ലൈനായി തീര്&#x200d;പ്പാക്കാനുള്ളത്. 2,04,550 അപേക്ഷകള്&#x200d; 2022 ഡിസംബര്&#x200d; 31 നകം തീര്&#x200d;പ്പാക്കിയിട്ടുണ്ട്. ഭൂമി തരംമാറ്റുന്നതിനായി 1.92 ലക്ഷം ഓണ്&#x200d;ലൈന്&#x200d; അപേക്ഷകളാണ് നിലവിലുള്ളത്. കൂടാതെ ഓരോ ദിവസവും ശരാശരി 500 അപേക്ഷകള്&#x200d; പുതുതായി സമര്&#x200d;പ്പിക്കപ്പെടുന്നുമുണ്ട്. ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകള്&#x200d; പൂര്&#x200d;ണ്ണമായും തീര്&#x200d;പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയില്&#x200d; തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ റവന്യൂ ഡിവിഷനകളിലായി 59 ക്ലര്&#x200d;ക്കുമാരെയും 21 സര്&#x200d;വ്വേയര്&#x200d;മാരെയും ഭൂമി തരംമാറ്റല്&#x200d; ഫയലുകള്&#x200d; തീര്&#x200d;പ്പാക്കാനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവര്&#x200d;ക്കായി 15 വാഹനങ്ങളും പ്രത്യേകം നല്&#x200d;കി. തിരൂരില്&#x200d; കഴിഞ്ഞ രണ്ട് മാസം കൊണ്ട് 2300 തരംമാറ്റം അപേക്ഷകള്&#x200d; തീര്&#x200d;പ്പാക്കിയിട്ടുണ്ട്. ഓഫ് ലൈന്&#x200d; അപേക്ഷകളില്&#x200d; 843 അപക്ഷകള്&#x200d; മാത്രമാണ് ഇനി തീര്&#x200d;പ്പാക്കാനുള്ളത്. 7345 അപേക്ഷകള്&#x200d; ഓണ്&#x200d;ലൈനായും ഉണ്ട്. ഈ മാസം 31 നകം ഓഫ്ലൈന്&#x200d; അപേക്ഷകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; സബ്കളക്ടര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. 2022 ജൂണ്&#x200d; മാസം വരെയുള്ള ഓണ്&#x200d;ലൈന്&#x200d; അപേക്ഷകളില്&#x200d; താഴെതട്ടില്&#x200d; നിന്ന് റിപ്പോര്&#x200d;ട്ട് ശേഖരിക്കാനും നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.<br />
കോവിഡ് മഹാമാരിയുടെ തടസ്സങ്ങളുണ്ടായിട്ടു പോലും കഴിഞ്ഞ വര്&#x200d;ഷം 54,535 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. പട്ടയവിതരണത്തില്&#x200d; രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കായിരുന്നു. 8300 ലധികം പട്ടയങ്ങള്&#x200d; കഴിഞ്ഞ വര്&#x200d;ഷം നല്&#x200d;കാനായി. സംസ്ഥാന സര്&#x200d;ക്കാറിന്റെ രണ്ടാം വാര്&#x200d;ഷികമാവുമ്പോഴേക്കും 10,000 പട്ടയങ്ങള്&#x200d; കൂടി ജില്ലയില്&#x200d; വിതരണം ചെയ്യും. പട്ടയവുമായി ബന്ധപ്പെട്ട ഫയലുകള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; ജില്ലയില്&#x200d; പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. പെരിന്തല്&#x200d;മണ്ണ റവന്യു ഡിവിഷനില്&#x200d; വിവിധ പട്ടികവര്&#x200d;ഗ കോളനികളില്&#x200d; താമസിക്കുന്ന 232 കുടുംബങ്ങളാണ് പട്ടയത്തിന് അപേക്ഷ നല്&#x200d;കിയിട്ടുള്ളത്. ഈ അപേക്ഷകളില്&#x200d; 2 മാസത്തികം സര്&#x200d;വ്വേ പൂര്&#x200d;ത്തീകരിച്ചുിട്ടുണ്ട്.<br />
നേരത്തെ വനാവകാശ നിയമപ്രകാരം ഭൂമി കൊടുക്കുകയും പ്രളയത്തില്&#x200d; ആ ഭൂമി സമ്പൂര്&#x200d;ണ്ണമായും നഷ്ടപ്പെടുകയും ചെയ്ത ജില്ലയിലെ പട്ടിക വര്&#x200d;ഗ കോളനി നിവാസികള്&#x200d;ക്കായി പ്രത്യേക ഊരു കൂട്ടയോഗം നടത്തിയിട്ടുണ്ട്. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്&#x200d; സബ് കളക്ടര്&#x200d;ക്ക് പ്രത്യേകം അപേക്ഷ നല്&#x200d;കി ആ അപേക്ഷയുടെ പുറത്ത് കേന്ദ്ര സര്&#x200d;ക്കാറുമായി പ്രത്യേകം ചര്&#x200d;ച്ച നടത്തി പുതിയ നിയമഭേദഗതിക്കുള്ള ശ്രമം നടത്തി വരികയാണ്.</p>
<p>ദേശീയപാത, കരിപ്പൂര്&#x200d; വിമാനത്താവള വികസനത്തനായുള്ള ഭൂമി ഏറ്റെടുക്കല്&#x200d; നടപടികളിലും റവന്യു വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രീന്&#x200d;ഫീല്&#x200d;ഡ് ഹൈവേയുടെ സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങള്&#x200d; ദ്രുതഗതിയില്&#x200d; പുരോഗമിക്കുകയാണ്. എന്&#x200d;.എച്ച് 66 ന് ഭൂമി ഏറ്റെടുത്തപ്പോള്&#x200d; പാലിച്ച അതേ നടപടിക്രമങ്ങള്&#x200d; ഇവിടെയും പാലിച്ച് ഭൂവുടമകള്&#x200d;ക്ക് പരമാവധി നഷ്ടപരിഹാരം നല്&#x200d;കും. എന്&#x200d;.എച്ച് 66 ന് ഏറ്റെടുക്കാനുണ്ടായിരുന്ന 1162 ഹെക്ടര്&#x200d; ഭൂമിയില്&#x200d; 1070 ഹെക്ടര്&#x200d; ഏറ്റെടുത്തു ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. നഷ്ടപരിഹാരമായി 21,285 കോടി രൂപ ഭൂവുടമകള്&#x200d;ക്ക് വിതരണം ചെയ്യുകയും ചെയ്തു. കോടതി കേസുകളില്&#x200d; പെട്ട 12 ഹെക്ടര്&#x200d; ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. കേസ് തീരുന്ന മുറയ്ക്ക് അതും ഏറ്റെടുത്ത് കൈമാറും. കരിപ്പൂര്&#x200d; വിമാനത്താവള വികസനത്തിനുള്ള 14.5 ഏക്കര്&#x200d; ഭൂമി എത്രയും വേഗം ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. സാമൂഹികാഘാത പഠനം നടത്താനായി സെന്റര്&#x200d; ഫോര്&#x200d; മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്ന ഏജന്&#x200d;സിക്ക് ടെണ്ടര്&#x200d; നല്&#x200d;കിയിട്ടുണ്ട്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ കടന്നു കയറ്റം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/revenue-paddyland.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
