<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>revoked &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/revoked/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Aug 2024 06:08:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>revoked &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;രാഹുല്&#x200d; ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം&#8217;; കോടതിയെ സമീപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി</title>
		<link>https://www.chandrikadaily.com/rahul-gandhis-citizenship-should-be-revoked-bjp-leader-subramaniam-swamy-approached-the-court.html</link>
					<comments>https://www.chandrikadaily.com/rahul-gandhis-citizenship-should-be-revoked-bjp-leader-subramaniam-swamy-approached-the-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 06:08:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[citizenship]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[revoked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306505</guid>

					<description><![CDATA[ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്&#x200d; ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്&#x200d; അദ്ദേഹത്തിന്റെ ഇന്ത്യന്&#x200d; പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്&#x200d; കത്തെഴുതിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവും കോണ്&#x200d;ഗ്രസ് നേതാവുമായ രാഹുല്&#x200d; ഗാന്ധിയുടെ ഇന്ത്യന്&#x200d; പൗരത്വം റദ്ദാക്കണമെന്ന തന്റെ അപേക്ഷയില്&#x200d; തീരുമാനമെടുക്കന്&#x200d; ആഭ്യന്തര മന്ത്രാലയത്തോട് നിര്&#x200d;ദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി ഡല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. അഭിഭാഷകനായ സത്യ സബര്&#x200d;വാളാണ് സുബ്രഹ്മണ്യന്&#x200d; സ്വാമിക്ക് വേണ്ടി ഹരജി സമര്&#x200d;പ്പിച്ചത്.</p>
<p>ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്&#x200d; ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്&#x200d; അദ്ദേഹത്തിന്റെ ഇന്ത്യന്&#x200d; പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്&#x200d; കത്തെഴുതിയിരുന്നു. രാഹുല്&#x200d; ഗാന്ധി 2003ല്&#x200d; ബ്രിട്ടനില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്&#x200d;മാരില്&#x200d; ഒരാളും സെക്രട്ടറിയുമായിരുന്നെന്ന് അദ്ദേഹം കത്തില്&#x200d; പറഞ്ഞു.</p>
<p>2005 ഒക്ടോബര്&#x200d; 10 നും 2006 ഒക്ടോബര്&#x200d; 31 നും സമര്&#x200d;പ്പിച്ച കമ്പനിയുടെ വാര്&#x200d;ഷിക റിട്ടേണില്&#x200d; രാഹുല്&#x200d; ഗാന്ധി തന്റെ പൗരത്വം ബ്രിട്ടീഷുകാരനാണെന്ന് പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, 2009 ഫെബ്രുവരി 17 ന് കമ്പനി പിരിച്ചുവിടല്&#x200d; അപേക്ഷയില്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ ദേശീയത ബ്രിട്ടീഷുകാരാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത് ഇന്ത്യന്&#x200d; ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 9ന്റെയും 1955ലെ ഇന്ത്യന്&#x200d; പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി പറയുകയുണ്ടായി. എന്നാല്&#x200d; ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തില്&#x200d; പുരോഗതി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>പിന്നാലെ രാഹുല്&#x200d; ഗാന്ധിയുടെ ഇന്ത്യന്&#x200d; പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ദല്&#x200d;ഹി ഹൈക്കോടതിയില്&#x200d; ഹരജി നല്&#x200d;കുകയായിരുന്നു. തന്റെ പരാതിയുടെ അപ്ഡേറ്റും സ്റ്റാറ്റസും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്&#x200d; അയച്ചെങ്കിലും നടപടിയെടുക്കുകയോ അതേ കുറിച്ച് തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വാമി തന്റെ ഹരജിയില്&#x200d; പറഞ്ഞു.</p>
<p>&#8216;രാഹുല്&#x200d; ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതില്&#x200d; ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്&#x200d; എന്റെ അസോസിയേറ്റ് അഭിഭാഷകന്&#x200d; സത്യ സബര്&#x200d;വാള്&#x200d; ഒരു പൊതുതാത്പര്യ ഹരജി സമര്&#x200d;പ്പിച്ചു. എന്തുകൊണ്ടാണ് രാഹുലിന്റെ ഇന്ത്യന്&#x200d; പൗരത്വം എടുത്തുകളയാത്തത്,&#8217; ഹരജി സമര്&#x200d;പ്പിച്ചതിന് പിന്നാലെ സുബ്രഹ്മണ്യന്&#x200d; സ്വാമി തന്റെ എക്‌സ് പോസ്റ്റില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhis-citizenship-should-be-revoked-bjp-leader-subramaniam-swamy-approached-the-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ</title>
		<link>https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html</link>
					<comments>https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 May 2024 12:57:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[diplomatic passport]]></category>
		<category><![CDATA[Prajwal Revanna]]></category>
		<category><![CDATA[revoked]]></category>
		<category><![CDATA[siddaramaiah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296546</guid>

					<description><![CDATA[നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ]]></description>
										<content:encoded><![CDATA[<p>പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.</p>
<p>അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.</p>
<p>പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.</p>
<p>കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.</p>
<p>ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.</p>
<p>കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി</title>
		<link>https://www.chandrikadaily.com/tp-murder-case-punishment-of-accused-upheld-the-acquittal-of-two-persons-was-revoked.html</link>
					<comments>https://www.chandrikadaily.com/tp-murder-case-punishment-of-accused-upheld-the-acquittal-of-two-persons-was-revoked.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Feb 2024 05:40:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Kupwara]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Punishment of accused]]></category>
		<category><![CDATA[revoked]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[upheld]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290746</guid>

					<description><![CDATA[സിപിഎം നേതാവ് പി മോഹനന്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്&#x200d;കിയ അപ്പീലും കോടതി പരിഗണിച്ചു.]]></description>
										<content:encoded><![CDATA[<p>ടിപി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്&#x200d; നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി.</p>
<p>സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്&#x200d;. കുന്നോത്തുകര ലോക്കല്&#x200d; കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്&#x200d; ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്&#x200d;ക്കു പരാമവധി ശിക്ഷ നല്&#x200d;കണമെന്ന പ്രോസിക്യൂഷന്&#x200d; അപ്പീലിലും കോടതി അന്നു വിധി പറയും.</p>
<p>സിപിഎം കോഴിക്കോട് മുന്&#x200d; ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ടത് ഹൈക്കോടതി ശരിവച്ചു. അന്തരിച്ച പികെ കുഞ്ഞനന്തനെ ശിക്ഷിച്ചതും ശരിവച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്&#x200d; പ്രതികള്&#x200d;ക്ക് പരമാവധി ശിക്ഷ നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് സര്&#x200d;ക്കാരും നല്&#x200d;കിയ ഹര്&#x200d;ജികളാണ് കോടതി പരിഗണിച്ചത്. സിപിഎം നേതാവ് പി മോഹനന്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്&#x200d;കിയ അപ്പീലും കോടതി പരിഗണിച്ചു.</p>
<p>എഫ്ഐആറില്&#x200d; ഇല്ലാത്ത പലരെയും പ്രതിപട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തി, അതിനു പിന്നില്&#x200d; രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ശിക്ഷിക്കപ്പെട്ട പ്രതികള്&#x200d; വാദിച്ചത്. ചില പ്രതികള്&#x200d;ക്ക് നല്&#x200d;കിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നല്&#x200d;കണമെന്നുമാണ് സര്&#x200d;ക്കാരിന്റെ അപ്പീലില്&#x200d; ആവശ്യപ്പെട്ടത്.</p>
<p>2012 മെയ് 4ന് ആര്&#x200d;എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം വിട്ട് ഒഞ്ചിയത്ത് ആര്&#x200d;.എം.പി എന്ന പാര്&#x200d;ട്ടിയുണ്ടാക്കിയതിന്റെ പക തീര്&#x200d;ക്കാന്&#x200d; സി.പി.എമ്മുകാരായ പ്രതികള്&#x200d; ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.</p>
<p>വിചാരണയ്ക്ക് ശേഷം 2014ല്&#x200d; എം സി അനൂപ്, കിര്&#x200d;മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സി പി എം പാനൂര്&#x200d; ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്&#x200d; തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്&#x200d; സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്&#x200d;ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന്&#x200d; 2020 ജൂണില്&#x200d; മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്&#x200d; സിപിഎം നേതാവ് പി മോഹനന്&#x200d; ഉള്&#x200d;പ്പെടെ 24 പേരെ കോടതി വിട്ടയച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-murder-case-punishment-of-accused-upheld-the-acquittal-of-two-persons-was-revoked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനന്തപുരി എഫ്.എം നിര്&#x200d;ത്തലാക്കിയ തീരുമാനം പിന്&#x200d;വലിക്കണം; കേന്ദ്ര വാര്&#x200d;ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്</title>
		<link>https://www.chandrikadaily.com/ananthapuri-fm-should-be-revoked-opposition-leaders-letter-to-union-minister-of-communications-and-broadcasting.html</link>
					<comments>https://www.chandrikadaily.com/ananthapuri-fm-should-be-revoked-opposition-leaders-letter-to-union-minister-of-communications-and-broadcasting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jul 2023 05:55:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ananthapuri fm]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[revoked]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265927</guid>

					<description><![CDATA[ജീവനക്കാര്&#x200d; പ്രതിപക്ഷ നേതാവിന് നല്&#x200d;കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.]]></description>
										<content:encoded><![CDATA[<p>അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്&#x200d;ത്തലാക്കിയ തീരുമാനം പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്&#x200d;ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; കത്തയച്ചു. ജീവനക്കാര്&#x200d; പ്രതിപക്ഷ നേതാവിന് നല്&#x200d;കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.</p>
<p>പ്രക്ഷേപണം നിര്&#x200d;ത്തിയതോടെ വര്&#x200d;ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്&#x200d; ജീവനക്കാര്&#x200d;ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതില്&#x200d; പലര്&#x200d;ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്&#x200d; കണ്ടെത്താന്&#x200d; കഴിയില്ല. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്&#x200d;ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ്.എം സ്റ്റേഷന്&#x200d; പ്രസാര്&#x200d; ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തില്&#x200d; എഫ്.എം സ്റ്റേഷന്&#x200d; നിര്&#x200d;ത്തലാക്കാനുള്ള തീരുമാനം പിന്&#x200d;വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ananthapuri-fm-should-be-revoked-opposition-leaders-letter-to-union-minister-of-communications-and-broadcasting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
