<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Riot &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/riot/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 May 2025 17:47:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Riot &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി</title>
		<link>https://www.chandrikadaily.com/whatsapp-chats-cannot-provide-substantial-evidence-court-in-5-murder-cases-related-to-delhi-riots.html</link>
					<comments>https://www.chandrikadaily.com/whatsapp-chats-cannot-provide-substantial-evidence-court-in-5-murder-cases-related-to-delhi-riots.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 17:47:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2002]]></category>
		<category><![CDATA[court]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[delhi riot]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342701</guid>

					<description><![CDATA[വാട്ട്സ്ആപ്പ് ചാറ്റുകള്‍ 'കാര്യമായ തെളിവുകള്‍' ആകാന്‍ കഴിയില്ല, 2020 ലെഡല്‍ഹി കലാപത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കൊലപാതക കേസുകളില്‍ ഡല്‍ഹി കോടതി വിധിച്ചു. 
]]></description>
										<content:encoded><![CDATA[<p>വാട്ട്സ്ആപ്പ് ചാറ്റുകള്&#x200d; &#8216;കാര്യമായ തെളിവുകള്&#x200d;&#8217; ആകാന്&#x200d; കഴിയില്ല, 2020 ലെഡല്&#x200d;ഹി കലാപത്തിനിടെ രജിസ്റ്റര്&#x200d; ചെയ്ത അഞ്ച് കൊലപാതക കേസുകളില്&#x200d; ഡല്&#x200d;ഹി കോടതി വിധിച്ചു. </p>
<p>12 പ്രതികള്&#x200d; പൊതുവായുള്ള അഞ്ച് കേസുകളിലും, തെളിവായി പ്രോസിക്യൂഷന്&#x200d; വാട്ട്സ്ആപ്പ് ചാറ്റുകളെ വളരെയധികം ആശ്രയിച്ചിരുന്നു.</p>
<p>കലാപം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹങ്ങള്&#x200d; കണ്ടെടുത്ത ഒമ്പത് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റര്&#x200d; ചെയ്ത ഒമ്പത് കേസുകളില്&#x200d; ഇവ ഉള്&#x200d;പ്പെടുന്നു. ബാക്കിയുള്ള നാല് കേസുകളില്&#x200d; ഒരെണ്ണം വെറുതെവിട്ടു, മൂന്നെണ്ണം പ്രതികളുടെ അന്തിമ വാദങ്ങളുടെയും മൊഴികളുടെയും ഘട്ടത്തിലാണ്.</p>
<p>കലാപത്തില്&#x200d; 53 പേര്&#x200d; മരിക്കുകയും 500ലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>കുറ്റപത്രം അനുസരിച്ച്, പ്രതികളിലൊരാളായ ലോകേഷ് സോളങ്കി വാട്ട്സ്ആപ്പ് ഗ്രൂപ്പില്&#x200d; എഴുതി: &#8221;നിങ്ങളുടെ സഹോദരന്&#x200d; 9 മണിക്ക് 2 മുസ്ലീം പുരുഷന്മാരെ കൊന്നു.&#8221; സോളങ്കിയുടെ ചോദ്യം ചെയ്യലില്&#x200d; മറ്റ് ആളുകളുടെ അറസ്റ്റിലേക്ക് നയിച്ചു, ഒടുവില്&#x200d; അവര്&#x200d; ഒമ്പത് കൊലപാതകങ്ങളില്&#x200d; പ്രതികളായിരുന്നു.</p>
<p>പ്രതികളെ വെറുതെവിട്ടുകൊണ്ട് കര്&#x200d;ക്കര്&#x200d;ദൂമ കോടതിയിലെ അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി (എഎസ്ജെ) പുലസ്ത്യ പ്രമാചല അഞ്ച് ഉത്തരവുകളിലും കുറിച്ചു: &#8221;ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കണക്കുകൂട്ടലില്&#x200d; ഒരു ഹീറോ ആകുക എന്ന ഉദ്ദേശത്തോടെ മാത്രമേ ഇത്തരം പോസ്റ്റുകള്&#x200d; ഗ്രൂപ്പില്&#x200d; ഇടുന്നത്.&#8221;<br />
പ്രതികളെ വെറുതെ വിട്ടപ്പോള്&#x200d; വിശ്വസനീയമായ സാക്ഷികളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി.</p>
<p>ഹാഷിം അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫയല്&#x200d; ചെയ്ത കേസില്&#x200d; ഏപ്രില്&#x200d; 30ന് കോടതി ദൃക്സാക്ഷികളില്ലെന്ന് പറയുകയും 12 പ്രതികളെ വെറുതെ വിടുകയും ചെയ്തു.</p>
<p>മാര്&#x200d;ച്ച് 28 ന് പ്രസ്താവിച്ച മറ്റൊരു വിധിന്യായത്തില്&#x200d;, &#8216;അമീന്റെ കൊലപാതകത്തെക്കുറിച്ച് ഉറപ്പാണ്, എന്നാല്&#x200d; കൊലപാതക സംഭവത്തെക്കുറിച്ച് ഉറപ്പില്ല&#8217; എന്ന് കോടതി അഭിപ്രായപ്പെട്ടു. </p>
<p>ഭുരെ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്&#x200d;ച്ച് 28 ന് പുറപ്പെടുവിച്ച മറ്റൊരു വിധിന്യായത്തില്&#x200d;, &#8216;ഭൂരെയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സാക്ഷികളാരും കണ്ടിട്ടില്ലെന്ന്&#8217; കോടതി ചൂണ്ടിക്കാട്ടി.</p>
<p>മാര്&#x200d;ച്ച് 27 ലെ മറ്റൊരു വിധിന്യായത്തില്&#x200d;, &#8216;ഹംസ (കലാപ ഇര) കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഉറപ്പില്ല&#8217; എന്ന് കോടതി അഭിപ്രായപ്പെട്ടു.<br />
മെയ് 13-ന് പുറപ്പെടുവിച്ച ഒരു വിധിയില്&#x200d;, എഎസ്ജെ പ്രമാചല കോടതി എല്ലാ പ്രതികളെയും കൊലക്കേസില്&#x200d; കുറ്റവിമുക്തനാക്കി, എന്നാല്&#x200d; പരസ്യമായ ദ്രോഹത്തിന് കാരണമാകുകയും ശത്രുത വളര്&#x200d;ത്തുകയും ചെയ്യുന്ന പ്രസ്താവനകള്&#x200d; നടത്തിയതിന് സോളങ്കിയെ ശിക്ഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whatsapp-chats-cannot-provide-substantial-evidence-court-in-5-murder-cases-related-to-delhi-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ട് അക്രമികൾ</title>
		<link>https://www.chandrikadaily.com/conflict-again-in-manipur-assailants-set-houses-on-fire.html</link>
					<comments>https://www.chandrikadaily.com/conflict-again-in-manipur-assailants-set-houses-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Sep 2024 09:38:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[manipoor]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308977</guid>

					<description><![CDATA[ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു]]></description>
										<content:encoded><![CDATA[<p>ഇംഫാൽ: സംഘർഷഭരിതമായ മണിപ്പുരിൽ കുക്കി–മെയ്തെയ് ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്ഡിം (46) ആണ് കൊല്ലപ്പെട്ടത്. അക്രമികൾ ഒട്ടേറെ വീടുകൾക്കു തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
<p>മൃതദേഹം ചുരാചന്ദ്പൂര്&#x200d; ജില്ലാ ആശുപത്രിയില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുത്തു. അക്രമികള്&#x200d; ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി‌. ഇതേത്തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം ബോംബെറിഞ്ഞിരുന്നു.</p>
<p>തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. കഴിഞ്ഞദിവസം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ് ഭവൻ, സെക്രട്ടേറിയറ്റ് മാർച്ചുകളിലും വലിയതോതിൽ സംഘർഷമുണ്ടായിരുന്നു. 12 പേർക്കു പരുക്കേറ്റു. രാജ്ഭവനും സെക്രട്ടേറിയറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-again-in-manipur-assailants-set-houses-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ വെടിവെപ്പ്; രണ്ട് കുക്കി വംശജര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/firing-in-manipur-two-kukis-were-killed.html</link>
					<comments>https://www.chandrikadaily.com/firing-in-manipur-two-kukis-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 14:16:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[died]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295160</guid>

					<description><![CDATA[തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോലിലെ അംഗങ്ങളാണ് വെടിയുതിര്&#x200d;ത്തതെന്ന് കുക്കി സംഘടനകള്&#x200d; ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ലോക്സഭ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്&#x200d;ക്കെ, മണിപ്പുരില്&#x200d; വീണ്ടും വെടിവയ്പ്. കാംപോക്പിയില്&#x200d; കുക്കി വിഭാഗക്കാരായ രണ്ടുപേര്&#x200d; കൊല്ലപ്പെട്ടു. തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോലിലെ അംഗങ്ങളാണ് വെടിയുതിര്&#x200d;ത്തതെന്ന് കുക്കി സംഘടനകള്&#x200d; ആരോപിച്ചു.</p>
<p>ഗ്രാമങ്ങള്&#x200d;ക്ക് കാവല്&#x200d; നില്&#x200d;ക്കുകയായിരുന്ന സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ തെഗ്നോപാലിലും കുക്കി–മെയ്തെയ് വിഭാഗക്കാര്&#x200d; തമ്മില്&#x200d; രൂക്ഷമായ വെടിവയ്പ്പുണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്&#x200d;റെ ഒന്നാംഘട്ടം തിരഞ്ഞെടുപ്പ് അടുത്ത വെള്ളിയാഴ്ചയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/firing-in-manipur-two-kukis-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; കലാപത്തീയൊടുങ്ങുന്നില്ല; രണ്ട് പേര്&#x200d; കൊല്ലപ്പെട്ടു, 50ലേറെ പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/11riots-do-not-break-out-in-manipur-two-people-were-killed-and-more-than-50-were-injured.html</link>
					<comments>https://www.chandrikadaily.com/11riots-do-not-break-out-in-manipur-two-people-were-killed-and-more-than-50-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Sep 2023 16:19:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[Two people]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273600</guid>

					<description><![CDATA[മണിപ്പൂരിലെ തേങ്‌നൗപല്&#x200d; കാക്ചിങ് ജില്ലകളിലാണ് സംഘര്&#x200d;ഷമുണ്ടായത്]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം. മണിപ്പൂരിലെ തേങ്‌നൗപല്&#x200d; കാക്ചിങ് ജില്ലകളിലാണ് സംഘര്&#x200d;ഷമുണ്ടായത്. സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചത്. വെടിവെയ്പ്പില്&#x200d; 2 പേര്&#x200d; മരിച്ചു, 50ലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. ഇവിടെ നിലവിലും സംഘര്&#x200d;ഷസാഹചര്യം തുടരുകയാണ്. മെയ്‌തെ വിഭാഗമാണ് സംഘര്&#x200d;ഷമുണ്ടായതെന്ന് കുക്കികളും കുക്കികളാണ് സംഘര്&#x200d;ഷമുണ്ടാക്കിയതെന്ന് മെയ്‌തെ വിഭാഗങ്ങളും ആരോപിച്ചു.</p>
<p>അതിനിടെ മണിപ്പൂര്&#x200d; തലസ്ഥാനമായ ഇംഫാലില്&#x200d; നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതില്&#x200d; കടുത്ത പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കല്&#x200d; എന്നാണ് ആക്ഷേപം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുക്കി സംഘടനകള്&#x200d; ആരോപിച്ചു. മെയ്‌തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സര്&#x200d;ക്കാര്&#x200d; ഒഴിപ്പിച്ചത്.</p>
<p>പത്ത് കുടുംബങ്ങളിലെ 24 പേരെ കുക്കി മേഖലയായ ക്യാങ്ങ്‌പോപ്പിയിലേക്കാണ് മാറ്റിയത്. സംഘര്&#x200d;ഷത്തിന് പിന്നാലെ ഇവരുടെ വീടുകള്&#x200d;ക്ക് നേരത്തെ കേന്ദ്രസേന കാവല്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്&#x200d; അടക്കം ഒഴിപ്പിച്ചവരില്&#x200d; ഉള്&#x200d;പ്പെടും. മുന്&#x200d;കൂട്ടി അറിയിക്കാതെ നിര്&#x200d;ബന്ധിതമായി മാറ്റിയെന്ന് താമസക്കാര്&#x200d; പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സര്&#x200d;ക്കാര്&#x200d; വിശദീകരണം.</p>
<p>കഴിഞ്ഞ ദിവസം മണിപ്പൂരില്&#x200d; വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്‌റാങ്ങിലെ നരന്&#x200d;സീനയില്&#x200d; നടന്ന വെടിവെപ്പില്&#x200d; ഒരാള്&#x200d;ക്ക് പരിക്കേറ്റു. നരന്&#x200d;സീനയില്&#x200d; കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്&#x200d; തമ്മില്&#x200d; തുടങ്ങിയ സംഘര്&#x200d;ഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാര്&#x200d; ഉള്&#x200d;പ്പെടെ ഏഴ് പേര്&#x200d;ക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്. അതിനിടെ സംഘര്&#x200d;ഷം നിയന്ത്രിക്കുന്നതില്&#x200d; കേന്ദ്രം പരാജയപ്പെട്ടെന്നും കുക്കികള്&#x200d; സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ആരോപിച്ച് മെയ്‌തെയ് സംഘടന പ്രതിഷേധം പ്രഖ്യാപിച്ചു. ഈ മാസം 21 വരെ &#8216;കറുത്ത സെപ്തംബര്&#x200d;&#8217; ആചരിക്കാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11riots-do-not-break-out-in-manipur-two-people-were-killed-and-more-than-50-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം; മൂന്നു പേര്&#x200d; കൊല്ലപ്പെട്ടു; നാലുപേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/1conflict-again-in-manipur-three-people-were-killed-four-people-were-injured.html</link>
					<comments>https://www.chandrikadaily.com/1conflict-again-in-manipur-three-people-were-killed-four-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 06 Jun 2023 06:24:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257875</guid>

					<description><![CDATA[സംഘര്&#x200d;ഷം തുടരുന്ന സാഹചര്യത്തില്&#x200d; പലമേഖലകളിലും ഇന്റര്&#x200d;നെറ്റ് വിലക്ക് തുടരുകയാണ്]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; വീണ്ടും സംഘര്&#x200d;ഷം. ഇരുവിഭാഗങ്ങള്&#x200d; തമ്മില്&#x200d; ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്&#x200d; 3 പേര്&#x200d; കൊല്ലപ്പെട്ടു. നാലുപേര്&#x200d;ക്ക് പരിക്കേറ്റു. സംഘര്&#x200d;ഷം തുടരുന്ന സാഹചര്യത്തില്&#x200d; പലമേഖലകളിലും ഇന്റര്&#x200d;നെറ്റ് വിലക്ക് തുടരുകയാണ്.</p>
<p>ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്&#x200d;എമാരുമായി അമിത് ഷാ ഇന്ന് ചര്&#x200d;ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്&#x200d;ഷം. കേന്ദ്രത്തിന്റെ ഇടപെടല്&#x200d; സംഘര്&#x200d;ഷത്തില്&#x200d; യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1conflict-again-in-manipur-three-people-were-killed-four-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ 40 ഗോത്രവർഗക്കാരെ പൊലീസ് വെടിവെച്ചുകൊന്നു; അമിത്ഷായുടെ സന്ദർശനം ഇന്ന്</title>
		<link>https://www.chandrikadaily.com/amitshah-visit-manipur-riot-spot.html</link>
					<comments>https://www.chandrikadaily.com/amitshah-visit-manipur-riot-spot.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 May 2023 04:03:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amitshah]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256486</guid>

					<description><![CDATA[മണിപ്പൂര്&#x200d; സംഘര്&#x200d;ഷത്തിന്റെ പശ്ചാത്തലത്തില്&#x200d; കോണ്&#x200d;ഗ്രസ് സംഘം അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗയുടെ നേതൃത്വത്തില്&#x200d; നാളെ രാഷ്ട്രപതിയെ കാണും]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്&#x200d; സന്ദര്&#x200d;ശനത്തിനെത്തും. സംഘര്&#x200d;ഷാവസ്ഥ തുടരുന്ന മണിപ്പൂരില്&#x200d; മൂന്നുദിവസത്തെ സന്ദര്&#x200d;ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഗവര്&#x200d;ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്&#x200d;ശിക്കും.</p>
<p>മണിപ്പൂര്&#x200d; സംഘര്&#x200d;ഷത്തിന്റെ പശ്ചാത്തലത്തില്&#x200d; കോണ്&#x200d;ഗ്രസ് സംഘം അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗയുടെ നേതൃത്വത്തില്&#x200d; നാളെ രാഷ്ട്രപതിയെ കാണും.</p>
<p>കരസേനാ മേധാവി ജനറല്&#x200d; മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ചില ഗോത്രവര്&#x200d;ഗ സംഘങ്ങള്&#x200d; അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; ശ്രമിക്കുന്നതായാണ് സര്&#x200d;ക്കാര്&#x200d; വിലയിരുത്തല്&#x200d;.</p>
<p>ഇന്നലെ രാത്രി ഇംഫാലില്&#x200d; ഉണ്ടായ അക്രമത്തില്&#x200d; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘര്&#x200d;ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനില്&#x200d;ക്കെ, ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി എന്&#x200d;.ബിരേന്&#x200d; സിങ് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amitshah-visit-manipur-riot-spot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിലാകെ കലാപങ്ങളുണ്ടാക്കാന്&#x200d; ബി.ജെ.പി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/bjp-has-set-up-a-wing-to-plan-and-trigger-riots-across-india-sanjay-raut.html</link>
					<comments>https://www.chandrikadaily.com/bjp-has-set-up-a-wing-to-plan-and-trigger-riots-across-india-sanjay-raut.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Apr 2023 13:29:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246095</guid>

					<description><![CDATA[ബി.ജെ.പി രാജ്യത്ത് കലാപങ്ങള്&#x200d;ക്ക് പദ്ധതിയിടുകയും സ്‌പോണ്&#x200d;സര്&#x200d; ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങള്&#x200d;ക്ക് തുടക്കമിടാന്&#x200d; ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവില്&#x200d; തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. &#8216;ആരാണ് കലാപകാരികള്&#x200d; എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആരാണെന്നും എല്ലാവര്&#x200d;ക്കും അറിയാം. ഹൂബ്ലിയില്&#x200d; കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി രാജ്യത്ത് കലാപങ്ങള്&#x200d;ക്ക് പദ്ധതിയിടുകയും സ്‌പോണ്&#x200d;സര്&#x200d; ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങള്&#x200d;ക്ക് തുടക്കമിടാന്&#x200d; ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവില്&#x200d; തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ആരാണ് കലാപകാരികള്&#x200d; എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആരാണെന്നും എല്ലാവര്&#x200d;ക്കും അറിയാം. ഹൂബ്ലിയില്&#x200d; കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തത്?. ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയത്!!?. ആരാണ് മഹാരാഷ്ട്രയില്&#x200d; കലാപം ഉണ്ടാക്കിയത്. ഭാരതീയ ജനതാ പാര്&#x200d;ട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങള്&#x200d; സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്ബ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നു&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ബംഗാളിലെ ആക്രമണങ്ങള്&#x200d; ബി.ജെ.പി സ്‌പോണ്&#x200d;സര്&#x200d; ചെയ്തതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സീറ്റ് നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. ചില സീറ്റുകള്&#x200d; ലക്ഷ്യം വച്ചിട്ടുണ്ട്. രാമനവമി അക്രമത്തിന് കാരണമാകുമോ? എന്നാല്&#x200d; ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതോ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളില്&#x200d; മാത്രമാണ് ഇത് നടക്കുന്നത്. മഹാരാഷ്ട്രയില്&#x200d; ഷിന്&#x200d;ഡേബി.ജെ.പി സര്&#x200d;ക്കാര്&#x200d; വളരെ ദുര്&#x200d;ബലമാണ്. അതു കൊണ്ടാണ് ഇവിടെ കലാപം പടച്ചുവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി അധികാരത്തില്&#x200d; നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും സഞ്ജയ് റാവത് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബി.ജെ.പി സര്&#x200d;ക്കാര്&#x200d; പ്രതിസന്ധിയിലാവുന്നിടത്തും സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തില്&#x200d; പരിഹാസവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.&#8217;ചിലര്&#x200d; പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പറയുന്നു. എന്റയര്&#x200d; പൊളിറ്റിക്കല്&#x200d; സയന്&#x200d;സിലെ അദ്ദേഹത്തിന്റെ ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് ഞാന്&#x200d; ആത്മാര്&#x200d;ഥമായി വിശ്വസിക്കുന്നു!. അതിനാല്&#x200d; ഇത് നമ്മുടെ പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തിന്റെ വലിയ കവാടത്തില്&#x200d; പ്രദര്&#x200d;ശിപ്പിക്കണം. അതിലൂടെ ആളുകള്&#x200d; അതിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവസാനിക്കും!&#8217; സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-has-set-up-a-wing-to-plan-and-trigger-riots-across-india-sanjay-raut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് കലാപത്തിന്റെ പുനര്&#x200d;വായന</title>
		<link>https://www.chandrikadaily.com/a-re-reading-of-the-gujarat-riots.html</link>
					<comments>https://www.chandrikadaily.com/a-re-reading-of-the-gujarat-riots.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 Feb 2023 16:35:52 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA['pm narendra modi']]></category>
		<category><![CDATA[bbc documentary]]></category>
		<category><![CDATA[gujarath]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236991</guid>

					<description><![CDATA[നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്&#x200d;ചീറ്റ് നല്&#x200d;കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല്&#x200d; സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.]]></description>
										<content:encoded><![CDATA[<p><strong>ഫാഹിം ചളിങ്ങാട്</strong></p>
<p>വിശദമായ പഠനങ്ങള്&#x200d;ക്കും ഗവേഷണങ്ങള്&#x200d;ക്കുമൊടുവില്&#x200d; തയ്യാറാക്കിയതെന്ന് ബി.ബി.സി അവകാശപ്പെടുന്ന ഡോക്യുമെന്ററി പുറത്തുവന്നതോടെ വിശ്വ ഗുരു ചമയാനൊരുങ്ങുന്ന നരേന്ദ്രമോദിയുടെ പ്രതിച്ഛായക്കാണ് മങ്ങലേറ്റത്. ഗുജറാത്ത് കലാപം വളരെ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നും പൊലീസും മറ്റു അധികാര കേന്ദ്രങ്ങളും അതിനായി സഹായ സഹകരണങ്ങള്&#x200d; ചെയ്തു എന്നുമാണ് ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നത്. തീര്&#x200d;ത്തും സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്&#x200d; തയ്യാറാക്കപ്പെട്ട ഡോക്യുമെന്ററി നരേന്ദ്രമോദി സര്&#x200d;ക്കാറിന് പുതിയ തലവേദനയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കലാപത്തില്&#x200d; നേരിട്ട് ഉത്തരവാദിയാണെന്നാണ് ബ്രിട്ടനിലെ മുന്&#x200d; വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്‌സ്‌ട്രോ പറയുന്നത്. ഇത് തന്നെയാണ് ഡോക്യുമെന്ററിയിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത.</p>
<p>ഗുജറാത്ത് കലാപം വീണ്ടും ചര്&#x200d;ച്ച ചെയ്യപ്പെടുന്നത് ആശങ്കയോടെ നോക്കിക്കാണുന്ന ബി.ജെ.പി ഭരണകൂടം ഡോക്യുമെന്ററിയുടെ ലിങ്കുകള്&#x200d; ഐ.ടി നിയമങ്ങളുടെ പഴുതില്&#x200d; നീക്കം ചെയ്യുകയാണ്. ഐ.ടി മന്ത്രാലയം യൂട്യൂബും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് ഡോക്യുമെന്ററിയുടെ ചെറു ക്ലിപ്പുകളും ലിങ്കുകളും ഒഴിവാക്കാന്&#x200d; ആവശ്യപ്പെടുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് തരത്തിലേക്കുള്ള നടപടികളുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ട്‌പോയതോടെ ഇന്ത്യയുടെ ക്യാമ്പസുകളും യൂണിവേഴ്‌സിറ്റി തലങ്ങളും ഡോക്യുമെന്ററി പ്രദര്&#x200d;ശിപ്പിക്കാനായി രംഗത്ത് വരികയുണ്ടായി.</p>
<p>വിദ്യാര്&#x200d;ത്ഥി യുവജന സംഘടനകളും പ്രതിപക്ഷ പാര്&#x200d;ട്ടികളും ഡോക്യുമെന്ററിയെ വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്&#x200d; തുടങ്ങി. ജെ. എന്&#x200d;.യുവില്&#x200d; ഡോക്യുമെന്ററി പ്രദര്&#x200d;ശിപ്പിക്കുന്നു എന്നറിഞ്ഞ യൂണിവേഴ്‌സിറ്റി അധികൃതര്&#x200d; വൈദ്യുതിയും വൈഫൈ സംവിധാനവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി തെരുവിലിരുന്ന് ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഡോക്യുമെന്ററി കാണുന്ന വിദ്യാര്&#x200d;ത്ഥികളെ ഇന്ത്യ കണ്ടു. ജാമിഅ മില്ലിയയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയും കഴിഞ്ഞു രാജ്യത്തിലെ പല യൂണിവേഴ്‌സിറ്റികളിലും ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്&#x200d;ശിപ്പിക്കപ്പെടുകയുണ്ടായി.</p>
<p>ഡോക്യുമെന്ററി ചൂട്പിടിച്ച ചര്&#x200d;ച്ചകള്&#x200d;ക്ക് വഴിവെച്ചതോടെ ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉദ്യോഗസ്ഥരും എല്ലാം സംഭവത്തെ ന്യായീകരിച്ചും നരേന്ദ്രമോദി അടക്കമുള്ളവര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് വന്നു. ബി.ജെ.പി സര്&#x200d;ക്കാരിന്റെ പ്രതിച്ഛായയെ അപകീര്&#x200d;ത്തിപ്പെടുത്താന്&#x200d; വേണ്ടി നിര്&#x200d;മിക്കപ്പെട്ട ഡോക്യുമെന്ററി ആണിതെന്നും കൃത്യമായ രാഷ്ട്രീയ അജണ്ടകള്&#x200d; ഇതിനു പിന്നിലുണ്ടെന്നുമാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞത്.</p>
<p>ബി.ബി.സിയുടെ കൊളോണിയല്&#x200d; മനോഭാവത്തില്&#x200d;നിന്ന് ഉടലെടുത്തതാണ് ഇതെന്നും കൊളോണിയല്&#x200d; ശക്തികള്&#x200d; ഇന്ത്യ മഹാരാജ്യത്ത് കാണിച്ചുകൂട്ടിയ മനുഷ്യത്വ വിരുദ്ധമായ പ്രവര്&#x200d;ത്തനങ്ങളെ പുറത്തുകൊണ്ടുവരുമോ എന്നുമാണ് ബി.ജെ.പി നേതാക്കള്&#x200d; ചോദിക്കുന്നത്. അതിനുമപ്പുറം രാജ്യത്തിന്റെ രീതിയായ വ്യവസ്ഥ നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്&#x200d;ചീറ്റ് നല്&#x200d;കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല്&#x200d; സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.</p>
<p>ഗുജറാത്തിന്റെ പ്രാന്ത ഭാഗങ്ങള്&#x200d; വര്&#x200d;ഗീയ സംഘട്ടനങ്ങള്&#x200d;കൊണ്ട് മുഖരിതമായി 2000 ത്തിലധികം പേര്&#x200d;ക്ക് ജീവഹാനി സംഭവിക്കുകയും മറ്റു ഭീമമായ നാശനഷ്ടങ്ങള്&#x200d; ഉണ്ടാകുകയും ചെയ്ത ഗുജറാത്ത് കലാപം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപമായിരുന്നു. മതപരമായ ചേരിതിരിവ് മൂലം ഉടലെടുത്ത സംഘട്ടനങ്ങളുടെ സംഭവവികാസങ്ങള്&#x200d; മതേതര വിശ്വാസിക്കും അവിസ്മരിക്കാന്&#x200d; ആവില്ല.</p>
<p>ഗുജറാത്ത് ഇരകളുടെ നീതിക്കായി Citizens for Ju-stice and Peace എന്ന സംഘടന രൂപീകരിച്ച് രംഗത്ത്‌വന്ന വിഖ്യാത മനുഷ്യാവകാശ പ്രവര്&#x200d;ത്തക ടീസ്റ്റ സെറ്റല്&#x200d;വാദും കലാപം നടക്കുമ്പോള്&#x200d; ഗുജറാത്തിലെ സായുധ പൊലീസ് സേനയുടെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി ആര്&#x200d;.ബി ശ്രീകുമാറുമെല്ലാം ഗുജറാത്ത് കലാപത്തിലെ അധികാര വര്&#x200d;ഗത്തിന്റെ പങ്ക് തുറന്നുകാട്ടിയതിന്റെ പേരില്&#x200d; ജയില്&#x200d; ശിക്ഷ അനുഭവിച്ചവരാണ്.</p>
<p>ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്&#x200d; മോദി തങ്ങളോട് കലാപാഹ്വാനം നടത്തിയിരുന്നു എന്ന് തുറന്നുപറഞ്ഞ ഗുജറാത്തിലെ മുന്&#x200d; ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിന്റെ അഴിയെണ്ണി ജീവിക്കുകയാണ്. കലാപകാരികളാല്&#x200d; കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട ബല്&#x200d;ക്കീസ് ബാനുവിന്റെ പ്രതികള്&#x200d;ക്ക് ജാമ്യം ലഭിച്ചത് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യത്തിന്റെ ആഘോഷ പുലരിയെ വരവേറ്റപ്പോഴായിരുന്നു.</p>
<p>ഗുല്&#x200d;ബര്&#x200d;ഗ് ഹൗസിംഗ് കോളനിയില്&#x200d; കലാപകാരികളില്&#x200d;നിന്ന് അഭയം തേടിയിരുന്ന ഇഹ്‌സാന്&#x200d; ജാഫ്രിയും കൂടെയുണ്ടായിരുന്ന 69പേരും അഗ്‌നിക്കിരയാക്കി കൊലചെയ്യപ്പെട്ടപ്പോള്&#x200d;, മുന്&#x200d; എം.പി എന്ന പരിഗണനയും നല്&#x200d;കാതെ കൊല്ലപ്പെട്ടതിന് ഒമ്പതു മണിക്കൂര്&#x200d; ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. അവരുടെ നീതിക്കായി ഭാര്യ സാക്കിയ ജാഫ്രി ഇന്നും രാജ്യത്തിന്റെ നീതിപീഠത്തിനു മുമ്പില്&#x200d; ശക്തമായി നിലകൊള്ളുകയാണ്.</p>
<p>കലാപം നടന്ന 20 വര്&#x200d;ഷം പൂര്&#x200d;ത്തിയാകുമ്പോള്&#x200d; ബി.ബി.സി പുറത്തുവിടുന്ന ഡോക്യുമെന്ററി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് ഒരുപക്ഷേ വലിയ തലവേദന സൃഷ്ടിക്കാനോ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;ക്ക് ബി.ജെ.പിക്കെതിരെ ഉപയോഗിക്കാനുള്ള വലിയ ആയുധം ആകാനോ ഉള്ള എല്ലാവിധ സാധ്യതയും കല്&#x200d;പ്പിക്കപ്പെടുന്നുണ്ട്. സത്യങ്ങള്&#x200d; പുറത്തുവരുന്നത് അത്യധികം ഭയക്കുന്ന സംഘ്പരിവാര്&#x200d; മാധ്യമസ്വാതന്ത്ര്യത്തിന്റെ കടക്ക് കത്തിവെക്കുന്ന രീതിയിലുള്ള ഹീനമായ പ്രവണതകളാണ് രാജ്യത്ത് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-re-reading-of-the-gujarat-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാപക അക്രമ സംഭവങ്ങള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/election-updates-from-central.html</link>
					<comments>https://www.chandrikadaily.com/election-updates-from-central.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 May 2019 04:39:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2019 election result]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Riot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128107</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്&#x200d; വ്യാപക അക്രമ സംഭവങ്ങള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്&#x200d; പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്&#x200d;ക്ക് അയച്ച സര്&#x200d;ക്കുലറില്&#x200d; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പു വരുത്താനും സമാധാനാന്തരീക്ഷം നിലനിര്&#x200d;ത്താനും സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; ശ്രദ്ധ പുലര്&#x200d;ത്തണം. സംഘര്&#x200d;ഷ സാധ്യതയുള്ള പ്രദേശങ്ങളില്&#x200d; കൂടുതല്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. സ്‌ട്രോങ് റൂമുകള്&#x200d;ക്കും വോട്ടെണ്ണല്&#x200d; കേന്ദ്രങ്ങള്&#x200d;ക്കും മതിയായ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്&#x200d; വ്യാപക അക്രമ സംഭവങ്ങള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്&#x200d; പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്&#x200d;ക്ക് അയച്ച സര്&#x200d;ക്കുലറില്&#x200d; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പു വരുത്താനും സമാധാനാന്തരീക്ഷം നിലനിര്&#x200d;ത്താനും സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; ശ്രദ്ധ പുലര്&#x200d;ത്തണം. <br>
സംഘര്&#x200d;ഷ സാധ്യതയുള്ള പ്രദേശങ്ങളില്&#x200d; കൂടുതല്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. സ്‌ട്രോങ് റൂമുകള്&#x200d;ക്കും വോട്ടെണ്ണല്&#x200d; കേന്ദ്രങ്ങള്&#x200d;ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഇന്റലിജന്&#x200d;സ് ഏജന്&#x200d;സികള്&#x200d; നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്&#x200d;ക്കുലര്&#x200d; എന്നാണ് വിവരം. ഉത്തര്&#x200d;പ്രദേശ്, പശ്ചിമബംഗാള്&#x200d;, ബിഹാര്&#x200d;, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; വലിയ തോതിലുള്ള സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്&#x200d;സ് വൃത്തങ്ങള്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പ്. പശ്ചിമബംഗാളില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും സംഘര്&#x200d;ഷങ്ങള്&#x200d; അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തില്&#x200d; കൂടിയാണ് മുന്നറിയിപ്പ്.<br>
ഇതിനിടെ കാസര്&#x200d;ക്കോട് ജില്ലയിലെ പെരിയയിലും കല്യോട്ടും ജില്ലാ കളക്ടര്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്താണ് നടപടി. പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റര്&#x200d; ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-updates-from-central.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുലന്ദ്ശഹര്&#x200d; കലാപം:  സൈനികന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/bulandh-shahar-riot.html</link>
					<comments>https://www.chandrikadaily.com/bulandh-shahar-riot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Dec 2018 05:11:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bulandshahar]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Riot]]></category>
		<category><![CDATA[up]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113080</guid>

					<description><![CDATA[ശ്രീനഗര്&#x200d;: ബുലന്ദ്ശഹറില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; സുബോധ്കുമാര്&#x200d; സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്&#x200d; പ്രതിയായ സൈനികന്&#x200d; ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്&#x200d;. കശ്മീരീല്&#x200d; ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്&#x200d; യു.പി പൊലീസിന് കൈമാറും. സംഘര്&#x200d;ഷത്തിന് ശേഷം ബുലന്ദ്ശഹറില്&#x200d; നിന്ന് കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. സംഭവത്തില്&#x200d; പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്&#x200d; നിന്നും പ്രദേശവാസികളുടെ മൊഴിയില്&#x200d; നിന്നും ജിതേന്ദ്രയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ബുലന്ദ്ശഹറില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; സുബോധ്കുമാര്&#x200d; സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്&#x200d; പ്രതിയായ സൈനികന്&#x200d; ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്&#x200d;. കശ്മീരീല്&#x200d; ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്&#x200d; യു.പി പൊലീസിന് കൈമാറും.</p>
<p>സംഘര്&#x200d;ഷത്തിന് ശേഷം ബുലന്ദ്ശഹറില്&#x200d; നിന്ന് കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. സംഭവത്തില്&#x200d; പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.</p>
<p>പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്&#x200d; നിന്നും പ്രദേശവാസികളുടെ മൊഴിയില്&#x200d; നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു.</p>
<p>സംഭവത്തില്&#x200d; വീഡിയോ ദൃശ്യങ്ങളില്&#x200d; മകനെ തിരിച്ചറിയാന്&#x200d; കഴിഞ്ഞില്ലെന്ന് ജിതേന്ദ്ര മാലികിന്റെ മാതാവ് രതന്&#x200d; കൗര്&#x200d; പറഞ്ഞിരുന്നു. സംഭവത്തില്&#x200d; മകന്&#x200d; പ്രതിയാണെന്ന് തെളിഞ്ഞാല്&#x200d; സ്വന്തം കൈകൊണ്ട് മകനെ വെടിവെച്ച് കൊല്ലുമെന്ന് അവര്&#x200d; പ്രതികരിച്ചിരുന്നു.</p>
<p>അതേസമയം സുബോധ്കുമാര്&#x200d; സിങ്ങിന്റെയും സംഘര്&#x200d;ഷത്തില്&#x200d; കൊല്ലപ്പെട്ട സുമിത് എന്ന യുവാവിനും വെടിയേറ്റത് ഒരേ തോക്കില്&#x200d; നിന്നാണെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bulandh-shahar-riot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
