<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>RIOTS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/riots/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Oct 2024 04:44:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>RIOTS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പിയില്&#x200d; വിഗ്രഹ നിമജ്ജനത്തിനിടെ ഡി.ജെ വെക്കുന്നതിനെച്ചൊല്ലി കലാപം; യുവാവ് വെടിയേറ്റ് മരിച്ചു</title>
		<link>https://www.chandrikadaily.com/riots-over-djing-during-idol-immersion-in-up-the-youth-was-shot-dead.html</link>
					<comments>https://www.chandrikadaily.com/riots-over-djing-during-idol-immersion-in-up-the-youth-was-shot-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Oct 2024 04:44:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dj]]></category>
		<category><![CDATA[RIOTS]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313321</guid>

					<description><![CDATA[യുവാവിന്റെ മരണത്തെ തുടര്&#x200d;ന്ന് അക്രമാസക്തരായ പ്രദേശവാസികള്&#x200d; സമീപത്തെ വീടുകള്&#x200d;ക്കും, കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീയിട്ടു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ബഹ്‌റൈച്ചില്&#x200d; ദുര്&#x200d;ഗ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 22കാരന്&#x200d; വെടിയേറ്റ് മരിച്ചു. ബഹ്‌റൈച്ച് ജില്ലയിലെ മന്&#x200d;സൂര്&#x200d; സ്വദേശിയായ രാം ഗോപാല്&#x200d; മിശ്ര (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>നിമജ്ജനത്തിനായുള്ള ദുര്&#x200d;ഗാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മന്&#x200d;സൂര്&#x200d; ഗ്രാമത്തിലെ മഹ്രാജ്ഗഞ്ച് ബസാറിലൂടെ കടന്നുപോയപ്പോഴായിരുന്നു സംഭവം. കൊലപാതകത്തെത്തുടര്&#x200d;ന്ന്, പ്രദേശത്ത് വര്&#x200d;ഗീയ സംഘര്&#x200d;ഷം രൂപപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്&#x200d;ന്ന് ഖര്&#x200d;പൂര്&#x200d; ടൗണിലും മറ്റ് സ്ഥലങ്ങളിലും ഘോഷയാത്രകള്&#x200d; റദ്ദാക്കി.</p>
<p>വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ഘോഷയാത്ര മുസ്‌ലിം സമുദായക്കാര്&#x200d; കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്&#x200d; ഡി.ജെ ഓഫ് ചെയ്യാന്&#x200d; ആവശ്യപ്പെട്ടതിനെത്തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷം ഉണ്ടായതെന്നാണ് ഇന്ത്യന്&#x200d; എക്‌സപ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>‘ഡി.ജെ മ്യൂസിക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്&#x200d;ക്കം രൂക്ഷമായതോടെയാണ് രണ്ട് ഗ്രൂപ്പുകള്&#x200d; തമ്മിലുള്ള പ്രശ്‌നം ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കും നയിച്ചത്. തുടര്&#x200d;ന്ന് മന്&#x200d;സൂര്&#x200d; സ്വദേശിയായ രാം ഗോപാല്&#x200d; മിശ്രയ്ക്ക് വെടിയേല്&#x200d;ക്കുകയായിരുന്നു. വെടിയേറ്റ ഉടനെത്തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്&#x200d; കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു,’ എസ്.എച്ച്.ഒയായ സുരേഷ് കുമാര്&#x200d; വര്&#x200d;മ പറഞ്ഞു.</p>
<p>യുവാവിന്റെ മരണത്തെ തുടര്&#x200d;ന്ന് അക്രമാസക്തരായ പ്രദേശവാസികള്&#x200d; സമീപത്തെ വീടുകള്&#x200d;ക്കും, കടകള്&#x200d;ക്കും വാഹനങ്ങള്&#x200d;ക്കും തീയിട്ടു. കൊലപാതകത്തില്&#x200d; പ്രതികളായ കുറ്റവാളികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി എടുക്കുന്നത് വരെ യുവാവിന്റെ അന്ത്യകര്&#x200d;മങ്ങള്&#x200d; ചെയ്യില്ലെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്&#x200d; ആശുപത്രിക്ക് സമീപം പ്രതിഷേധിച്ചിരുന്നു. കലാപത്തെ തുടര്&#x200d;ന്ന് വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങ് മാറ്റിവെച്ചിരുന്നു.</p>
<p>അതേസമയം സംഭവത്തില്&#x200d; അടിയന്തരമായി നടപടികള്&#x200d; കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കലാപം ഉണ്ടാക്കിയവരെ വെറുതെ വിടില്ലെന്നും വിഷയത്തില്&#x200d; കൃത്യനിര്&#x200d;വഹണത്തില്&#x200d; വീഴ്ച്ച വരുത്തിയ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി എടുക്കുമെന്നും യോഗി വ്യക്തമാക്കി. എന്നിരുന്നാലും, വിഗ്രഹ നിമജ്ജനം തുടരണമെന്നും അത് കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് മതസംഘടനകള്&#x200d; ഉറപ്പുവരുത്തണമന്നും  യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്&#x200d;ക്ക്‌ നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riots-over-djing-during-idol-immersion-in-up-the-youth-was-shot-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാപം തടയുന്നതില്&#x200d; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു; തെരഞ്ഞെടുപ്പ് തോല്&#x200d;വിയില്&#x200d; മണിപ്പൂര്&#x200d; മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/central-and-state-governments-failed-to-contain-the-riots-manipur-chief-minister-in-election-defeat.html</link>
					<comments>https://www.chandrikadaily.com/central-and-state-governments-failed-to-contain-the-riots-manipur-chief-minister-in-election-defeat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 05:08:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[failed]]></category>
		<category><![CDATA[governments]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[RIOTS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299670</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മണിപ്പൂരില്&#x200d; ബി.ജെ.പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ഇന്ത്യന്&#x200d; എക്‌സ്‌പ്രെസ്സിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>മണിപ്പൂര്&#x200d; ജനതയുടെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതില്&#x200d; കേന്ദ്രവും സംസ്ഥാനഭരണകൂടവും പരാജയപ്പെട്ടെന്ന് മണിപ്പൂര്&#x200d; ബി.ജെ.പി മുഖ്യമന്ത്രി ബിരേന് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മണിപ്പൂരില്&#x200d; ബി.ജെ.പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ഇന്ത്യന്&#x200d; എക്‌സ്‌പ്രെസ്സിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഇരുഭരണകൂടങ്ങളോടും ജനങ്ങള്&#x200d;ക്കുള്ള അസംതൃപ്തിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്&#x200d;വി ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ രണ്ട് സീറ്റുകളിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്&#x200d;ഗ്രസ് വിജയിച്ചിരുന്നു. ഇന്നര്&#x200d; മണിപ്പൂര്&#x200d; ജെ.എന്&#x200d;.യുവിലെ പ്രൊഫസര്&#x200d; ആയ ആഗോംച്ച ബിമോല്&#x200d;, ഔട്ടര്&#x200d; മണിപ്പൂരില്&#x200d; ആല്&#x200d;ഫ്രഡ് കണ്&#x200d;ഗം ആര്&#x200d;തര്&#x200d; എന്നിവരായിരുന്നു വിജയിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ നാഗ വിഭാഗത്തിനിടയില്&#x200d; നിന്നാണ് ആല്&#x200d;ഫ്രഡ് വിജയിച്ചത്.</p>
<p>&#8216;ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാണിക്കുന്നത് ജനങ്ങള്&#x200d;ക്ക് സര്&#x200d;ക്കാരിനോടുള്ള അസംതൃപ്തിയാണ്. ഇനിയുള്ള സമയം എന്നത് മണിപ്പൂരിലെ ജനതക്ക് വേണ്ടി കൂടുതല്&#x200d; ആത്മാര്&#x200d;ത്ഥതയോടെ പ്രവര്&#x200d;ത്തിക്കാനുള്ള സമയമാണ്. അവര്&#x200d;ക്ക് വേണ്ടി ഞാന്&#x200d; നിലകൊള്ളും.&#8217; അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഫലം ബി.ജെ.പി സര്&#x200d;ക്കാരിനെതിരെയുള്ള മറുപടിയായി കാണുമോ എന്ന ചോദ്യത്തിന് തീര്&#x200d;ച്ചയായും ജനങ്ങള്&#x200d; അവരുടെ അമര്&#x200d;ഷം പുറത്തു കാണിച്ചെന്ന് അദ്ദേഹം ഉത്തരം നല്&#x200d;കി.</p>
<p>&#8216;ഈ തെരഞ്ഞെടുപ്പിലെ തോല്&#x200d;വിയുടെ എല്ലാ ഉത്തരവാദിത്തവും ഞാന്&#x200d; ഏറ്റെടുക്കുന്നു. ഞങ്ങളുടെ പാര്&#x200d;ട്ടിക്കോ സര്&#x200d;ക്കാരിനോ മണിപ്പൂരില്&#x200d; വേണ്ടവിധം പ്രവര്&#x200d;ത്തിക്കാന്&#x200d; സാധിച്ചിരുന്നില്ല. ജനങ്ങള്&#x200d; ആഗ്രഹിച്ച നിലവാരം പുലര്&#x200d;ത്താന്&#x200d; ഞങ്ങള്&#x200d;ക്ക് കഴിഞ്ഞിരുന്നില്ല എന്നത് തന്നെയാണ് വാസ്തവം,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>മണിപ്പൂരില്&#x200d; നടന്ന കലാപത്തില്&#x200d; വേണ്ടവിധം തീരുമാനങ്ങളെടുക്കാനോ കലാപം തടയാനോ സംസ്ഥാന സര്&#x200d;ക്കാരിനോ കേന്ദ്രസര്&#x200d;ക്കാരിനോ സാധിച്ചിരുന്നില്ല എന്നത് ജനങ്ങളില്&#x200d; വലിയ തോതില്&#x200d; സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരം ഉണര്&#x200d;ത്തുന്നതിന് കാരണമായി.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്&#x200d; പുതിയ സര്&#x200d;ക്കാര്&#x200d; മണിപ്പൂര്&#x200d; വിഷയത്തെ കുറച്ചുകൂടി ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. &#8216;മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനായി പുതിയ സര്&#x200d;ക്കാര്&#x200d; പ്രവര്&#x200d;ത്തിക്കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു. തീര്&#x200d;ച്ചയായും വലിയ പരിഗണന ലഭിക്കേണ്ട വിഷയമാണിത്,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മണിപ്പൂര്&#x200d; കലാപത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇപ്പോള്&#x200d; കഴിഞ്ഞത്. 2023 മെയ് മാസമായിരുന്നു മണിപ്പൂരില്&#x200d; കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി ആളുകള്&#x200d; കൊല്ലപ്പെടുകയും സ്ത്രീകള്&#x200d; ബലാത്സഗത്തിനിരയാവുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-and-state-governments-failed-to-contain-the-riots-manipur-chief-minister-in-election-defeat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പുര്&#x200d; കലാപം ചര്&#x200d;ച്ചയ്‌ക്കെടുക്കാതെ കേന്ദ്രം; പാര്&#x200d;ലമെന്റില്&#x200d; കറുപ്പണിഞ്ഞ് പ്രതിഷേധിക്കാന്&#x200d; പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/center-not-discussing-manipur-riots-opposition-to-wear-black-to-protest-in-parliament.html</link>
					<comments>https://www.chandrikadaily.com/center-not-discussing-manipur-riots-opposition-to-wear-black-to-protest-in-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jul 2023 02:15:48 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<category><![CDATA[not discussing]]></category>
		<category><![CDATA[RIOTS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266583</guid>

					<description><![CDATA[മണിപ്പുര്&#x200d; കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷം നല്&#x200d;കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്&#x200d; അംഗീകരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര സര്&#x200d;ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് കക്ഷികളുടെ തീരുമാനം. ഡല്&#x200d;ഹി ഓര്&#x200d;ഡിനന്&#x200d;സിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പുര്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്രം.</p>
<p>അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്&#x200d; ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിനു 22 എംപിമാരും ബിഎസ്പിക്ക് 10 എംപിമാരുമാണ് ഉള്ളത്.</p>
<p>അതിനിടെ വിഷയത്തില്&#x200d; കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് പ്രതിപക്ഷ നേതാക്കള്&#x200d; പാര്&#x200d;ലമെന്റില്&#x200d; എത്തുക കറുത്ത വസ്ത്രം ധരിച്ചായിരിക്കും. രാവിലെ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയുടെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d; യോഗം ചേരും.</p>
<p>മണിപ്പുര്&#x200d; കലാപം, സ്ത്രീകള്&#x200d;ക്കെതിരെ നടന്ന അതിക്രമങ്ങള്&#x200d; എന്നിവയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പാര്&#x200d;ലമെന്റില്&#x200d; പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്&#x200d;ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയത്. മണിപ്പുര്&#x200d; കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷം നല്&#x200d;കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്&#x200d; അംഗീകരിച്ചിരുന്നു.</p>
<p>കോണ്&#x200d;ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്&#x200d; ഉള്&#x200d;പ്പെടാത്ത ബിആര്&#x200d;എസിന്റെ നമോ നാഗേശ്വര റാവുവുമാണ് അവിശ്വാസ നോട്ടീസ് നല്&#x200d;കിയത്. എല്ലാ പാര്&#x200d;ട്ടി നേതാക്കളുമായും സംസാരിച്ച ശേഷം അവിശ്വാസ നോട്ടീസിന്മേല്&#x200d; ചര്&#x200d;ച്ചയുടെ തീയതി തീരുമാനിക്കുമെന്ന് സ്പീക്കര്&#x200d; ഓം ബിര്&#x200d;ല വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-not-discussing-manipur-riots-opposition-to-wear-black-to-protest-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാചകനെക്കുറിച്ച് മോശം പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/amaharashtraclashonekilled.html</link>
					<comments>https://www.chandrikadaily.com/amaharashtraclashonekilled.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 14 May 2023 10:25:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[RIOTS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253779</guid>

					<description><![CDATA[പരിഭ്രാന്തി വേണ്ടെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ അകോലയിൽ ഇൻസ്റ്റാഗ്രാമിലെ മതപരമായ പോസ്റ്റിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു . പത്തോളം പേർക്ക് പരിക്കേറ്റു. കല്ലേറും തീവയ്പ്പും ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫട് നാവിസിന് സ്വാധീനുള്ള പ്രദേശത്താണ് സംഘർഷമുണ്ടായത്.സംഭവത്തെതുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1000 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.പരിഭ്രാന്തി വേണ്ടെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amaharashtraclashonekilled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ ലഹളക്ക് ശമനമില്ല : ക്രമസമാധാന വകുപ്പ് പ്രധാനമന്ത്രിയില്&#x200d; നിന്ന് നീക്കി</title>
		<link>https://www.chandrikadaily.com/sri-lanka-riots-president-sirisena-removes-pm-wickremesinghe-as-law-and-order-minister.html</link>
					<comments>https://www.chandrikadaily.com/sri-lanka-riots-president-sirisena-removes-pm-wickremesinghe-as-law-and-order-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 18:14:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Islam Phobia]]></category>
		<category><![CDATA[RIOTS]]></category>
		<category><![CDATA[SRI LANKA RIOTS]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73951</guid>

					<description><![CDATA[കൊളംബോ: ശ്രീലങ്കയിലെ കാന്&#x200d;ഡിയയില്&#x200d; പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ ലഹളക്ക് പിന്നാലെ പ്രധാനമന്ത്രി റനില്&#x200d; വിക്രമസിംഗെയില്&#x200d; നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റി. ശ്രീലങ്കന്&#x200d; പ്രസിഡന്റ് മെത്രി പാല സിരിസേനയുടേതാണ് ഉത്തവ്. ലഹള നിയന്ത്രിക്കുന്നതില്&#x200d; പ്രധാനമന്ത്രി പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണിത്. ചുമതല മറ്റൊരു മന്ത്രിക്ക് നല്&#x200d;കി. അതേസമയം, ദിവസങ്ങള്&#x200d; പിന്നിട്ടിട്ടും ശ്രീലങ്കയിലെ കാന്&#x200d;ഡിയയില്&#x200d; മുസ്‌ലിം വിരുദ്ധ ലഹളക്ക് ശമനമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്&#x200d; തുടരുകയാണ്. കാന്&#x200d;ഡി സന്ദര്&#x200d;ശിച്ച പ്രസിഡന്റ് മൈത്രി പാല സിരിസേന വിവിധ മതനേതാക്കളുമായി ചര്&#x200d;ച്ച നടത്തി. കൂടാതെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊളംബോ: ശ്രീലങ്കയിലെ കാന്&#x200d;ഡിയയില്&#x200d; പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ ലഹളക്ക് പിന്നാലെ പ്രധാനമന്ത്രി റനില്&#x200d; വിക്രമസിംഗെയില്&#x200d; നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റി. ശ്രീലങ്കന്&#x200d; പ്രസിഡന്റ് മെത്രി പാല സിരിസേനയുടേതാണ് ഉത്തവ്. ലഹള നിയന്ത്രിക്കുന്നതില്&#x200d; പ്രധാനമന്ത്രി പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണിത്. ചുമതല മറ്റൊരു മന്ത്രിക്ക് നല്&#x200d;കി. അതേസമയം, ദിവസങ്ങള്&#x200d; പിന്നിട്ടിട്ടും ശ്രീലങ്കയിലെ കാന്&#x200d;ഡിയയില്&#x200d; മുസ്‌ലിം വിരുദ്ധ ലഹളക്ക് ശമനമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്&#x200d; തുടരുകയാണ്.</p>
<p>കാന്&#x200d;ഡി സന്ദര്&#x200d;ശിച്ച പ്രസിഡന്റ് മൈത്രി പാല സിരിസേന വിവിധ മതനേതാക്കളുമായി ചര്&#x200d;ച്ച നടത്തി. കൂടാതെ പ്രധാനമന്ത്രി റനില്&#x200d; വിക്രമസിംഗെയില്&#x200d; നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റികൊണ്ട്് സിരിസേന ഉത്തരവിട്ടു. പകരം പുതിയ മന്ത്രിയായി യുഎന്&#x200d;പിയിലെ മുതിര്&#x200d;ന്ന നേതാവും പൊതുഭരണവകുപ്പ് മന്ത്രിയുമായ രണ്&#x200d;ജിത് മദുമ ഭന്ദാരെ സത്യപ്രതിജ്ഞ ചെയ്തു.</p>
<p>തിങ്കളാഴ്ചയാണ് ന്യൂനപക്ഷ മുസ്‌ലിംകള്&#x200d;ക്കെതിരെ ലഹള ആരംഭിച്ചത്. വര്&#x200d;ഗീയ കലാപത്തില്&#x200d; രണ്ട് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും പള്ളികളും കടകളും അക്രമികള്&#x200d; തകര്&#x200d;ത്തു. 200 കടകളും മറ്റു സ്ഥാപനങ്ങളും അക്രമത്തിനിരയായതായി പൊലീസ് പറഞ്ഞു. അക്രമം രൂക്ഷമായതിനെ തുടര്&#x200d;ന്ന് കര്&#x200d;ഫ്യു ഏര്&#x200d;പ്പെടുത്തിയിരുന്നു. എന്നാല്&#x200d;, അക്രമം വ്യാപകമായതോടെ ചൊവ്വാഴ്ച രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു ശേഷവും ലഹളക്ക് ശമനമാകാതിരുന്നതിനെ തുടര്&#x200d;ന്നാണ് പ്രധാനമന്ത്രിയില്&#x200d; നിന്നു ക്രമസമാധാന ചുമതല നീക്കം ചെയ്തത്.</p>
<p>കാര്&#x200d;ഡി ജില്ലയില്&#x200d; നിന്ന് ഇതിനകം 81 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് റുവാന്&#x200d; ഗുണശേഖര അറിയിച്ചു. ലഹളക്ക് നേതൃത്വം നല്&#x200d;കിയവരും അറസ്റ്റിലായിട്ടുണ്ട്. വംശീയ വിദ്വേഷ പ്രേരിതമായ അക്രമം അടിച്ചമര്&#x200d;ത്താന്&#x200d; സത്വര നടപടി വേണമെന്നു ശ്രീലങ്കയിലെ യൂറോപ്യന്&#x200d; യൂണിയന്&#x200d; രാജ്യങ്ങളുടെ അംബാസഡര്&#x200d;മാര്&#x200d; പ്രസ്താവനയില്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-riots-president-sirisena-removes-pm-wickremesinghe-as-law-and-order-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
