<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>riyad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/riyad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 May 2025 08:42:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>riyad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദുല്‍ റഹീമിന് 20 വര്‍ഷത്തെ തടവ്; ഒരു വര്‍ഷത്തിനകം മോചനം, സുപ്രധാന വിധി</title>
		<link>https://www.chandrikadaily.com/abdul-rahim-gets-20-years-in-prison-release-within-a-year-important-verdict.html</link>
					<comments>https://www.chandrikadaily.com/abdul-rahim-gets-20-years-in-prison-release-within-a-year-important-verdict.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 26 May 2025 08:42:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdul raheem]]></category>
		<category><![CDATA[news]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342496</guid>

					<description><![CDATA[ റിയാദ് ക്രിമിനല്‍ കോടതിയില്‍ ഇന്ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്&#x200d; റഹീമിന്റെ കേസില്&#x200d; സുപ്രധാന വിധി. പൊതു അവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്&#x200d;ഷത്തേക്ക് തടവുശിക്ഷ വിധിച്ചു. റിയാദ് ക്രിമിനല്&#x200d; കോടതിയില്&#x200d; ഇന്ന് നടന്ന സിറ്റിങ്ങിലാണ് തീര്&#x200d;പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്&#x200d; മതി എന്നതിനാല്&#x200d; ഒരു വര്&#x200d;ഷത്തിന് ശേഷം അബ്ദുല്&#x200d; റഹീം ജയില്&#x200d; മോചിതനാവും.</p>
<p>ഓണ്&#x200d;ലൈന്&#x200d; സിറ്റിങ്ങില്&#x200d; ജയിലില്&#x200d;നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്&#x200d; എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.</p>
<p>ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ് നടന്നത്. ഒറിജിനല്&#x200d; കേസ് ഡയറി പരിശോധിക്കാന്&#x200d; കൂടുതല്&#x200d; സമയം വേണമെന്ന് പറഞ്ഞ് അന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. </p>
<p>സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്&#x200d; നിലവില്&#x200d; ശിക്ഷാ കാലാവധി പൂര്&#x200d;ത്തിയായതിനാല്&#x200d; മാസങ്ങള്&#x200d;ക്കകം റഹീമിന് പുറത്തിറങ്ങാനാകും. </p>
<p>34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്&#x200d;കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലന്&#x200d; അനസ് കൊല്ലപ്പെട്ട കേസില്&#x200d; 19 വര്&#x200d;ഷമായി ജയിലില്&#x200d; കഴിയുകയാണ് അബ്ദുല്&#x200d; റഹീം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdul-rahim-gets-20-years-in-prison-release-within-a-year-important-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല</title>
		<link>https://www.chandrikadaily.com/no-judgment-has-beenn-given-in-the-rahim-case-till-today.html</link>
					<comments>https://www.chandrikadaily.com/no-judgment-has-beenn-given-in-the-rahim-case-till-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Apr 2025 08:10:13 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[raheem]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337984</guid>

					<description><![CDATA[അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി ബാലന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; 19 വര്&#x200d;ഷമായി റിയാദിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്&#x200d; റഹീമിന്റെ മോചനകാര്യത്തില്&#x200d; ഇന്നും തീര്&#x200d;പ്പുണ്ടായില്ല.</p>
<p>പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്&#x200d; കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.</p>
<p>പതിവുപോലെ ജയിലില്&#x200d;നിന്ന് അബ്ദുല്&#x200d; റഹീമും അഭിഭാഷകരും ഓണ്&#x200d;ലൈന്&#x200d; കോടതിയില്&#x200d; പങ്കെടുത്തു. 05-05-2025 സൗദി സമയം രാവിലെ 10ന് കേസ് വീണ്ടും പരിഗണിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-judgment-has-beenn-given-in-the-rahim-case-till-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചു</title>
		<link>https://www.chandrikadaily.com/hyderali-shihab-thang-relief-cell-formed.html</link>
					<comments>https://www.chandrikadaily.com/hyderali-shihab-thang-relief-cell-formed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Feb 2025 03:27:46 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hyderali shihab thangal]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329641</guid>

					<description><![CDATA[റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.]]></description>
										<content:encoded><![CDATA[<p>റി​യാ​ദ്: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സ്വാ​ന്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി റി​ലീ​ഫ് വി​ങ്ങി​​ന്റെ കീ​ഴി​ൽ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.</p>
<p>റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.</p>
<p>യോ​ഗ​ത്തി​ൽ റി​ലീ​ഫ് വി​ങ്​ ചെ​യ​ർ​മാ​ൻ നാ​സ​ർ മാ​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.</p>
<p>സ​ത്താ​ർ താ​മ​ര​ത്ത്, അ​ഡ്വ. അ​നീ​ർ ബാ​ബു, പി.​സി. മ​ജീ​ദ്, അ​ഷ്‌​റ​ഫ്‌ ക​ല്പ​ക​ഞ്ചേ​രി, ഷാ​ഫി തു​വ്വൂ​ർ, ന​ജീ​ബ് നെ​ല്ലാം ക​ണ്ടി, ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജ് മേ​ട​പ്പി​ൽ സ്വാ​ഗ​ത​വും മൊ​യ്തീ​ൻ ബാ​വ ന​ന്ദി​യും പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hyderali-shihab-thang-relief-cell-formed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി</title>
		<link>https://www.chandrikadaily.com/abdur-rahim-trust-committee-of-nadu-has-released-the-figures.html</link>
					<comments>https://www.chandrikadaily.com/abdur-rahim-trust-committee-of-nadu-has-released-the-figures.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Nov 2024 17:21:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abduraheem]]></category>
		<category><![CDATA[news]]></category>
		<category><![CDATA[riyad]]></category>
		<category><![CDATA[soudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317657</guid>

					<description><![CDATA[ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ
ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ
ബാക്കി : 11,60,30,420 രൂപ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സഊദിയിലെ റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഇതുവരെയായി 36,27,34,927 രൂപ ചെലവായതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെയുള്ള വ്യക്തമായ കണക്കുകളാണ് കമ്മിറ്റി പുറത്ത് വിട്ടത്. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി എന്നിവർ പറഞ്ഞു.</p>
<p>സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾ വഴി ചെലവായ തുകയിലേക്കും ആപിന്റെ ടി ഡി എസ് ഇനത്തിലും ബാക്കി നൽകാനുള്ള തുക വൈകാതെ നൽകി എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി പൂർത്തിയാക്കും .</p>
<p>അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി തീരുമാനമെടുക്കുകയും ആത്മധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി, മഹാ യജ്ഞത്തിൽ കൈകോർത്ത ലോക മലയാളി സമൂഹത്തിനും മത, രാഷ്ട്രീയ സംഘടനകൾ ഉൾപ്പടെ വിവിധ തലങ്ങളിലെ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ സഊദി ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി ഹൃദ്യമായ നന്ദി രേഖയപെടുത്തി.</p>
<p>റിയാദിലെ നിയമ സഹായ സമിതിയോടൊപ്പം ഇന്ത്യൻ എംബസിയുടെ നിരന്തരമായ ഇടപെടലുകളാണ് ദിയ നൽകാനും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും കാരണമായത്. അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉൾപ്പടെ ഡിസിഎം, വെൽഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, റഹീമിന്റെ മോചനത്തിന് വേണ്ടി തുടക്കം മുതൽ രംഗത്തുള്ള എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരി, നിയമ നടപടികൾക്കായി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്ന പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, റഹീമിന്റെ വക്കീലുമാർ, പരിഭാഷകർ, റിയാദിലെ മുഴുവൻ സംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ, നാട്ടിലെ കോടമ്പുഴ പ്രാദേശിക കമ്മിറ്റി, വിവിധ തലങ്ങളിൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഉൾപ്പടെയുള്ളവർക്കെല്ലാം കമ്മിറ്റി കടപ്പാട് അറിയിച്ചു.</p>
<p>അബ്ദുറഹീമിന്റെ കേസ് നാളെ (ഞായറാഴ്ച) റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കാനിരിക്കെയാണ് ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തിയുള്ള വാർത്താസമ്മേളനം. ദിയാധനം സ്വീകരിച്ചതിന് ശേഷം സഊദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ ജൂലൈ രണ്ടിന് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോചന ഉത്തരവ് ലഭിച്ചാൽ റിയാദ് കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കി വൈകാതെ അബ്ദുറഹീം നാട്ടിലെത്തും . അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.</p>
<p>സഊദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സഊദി കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സഊദി കുടുംബത്തിന്റെ തന്നെ വക്കീലിന്റെ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. ഫണ്ട് സമാഹരണം മുന്നിൽ കണ്ട് റിയാദിലെ സർവകക്ഷി സമിതിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, സർവ കക്ഷി നേതാക്കൾ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ട്രസ്റ്റ് കമ്മിറ്റി.</p>
<p>അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സഊദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും തുടർച്ചയായി നടത്തിയ കഠിന പ്രയത്നമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് .</p>
<p>ദിയ നൽകി മാപ്പ് നൽകാനുള്ള സഊദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിൽ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന ഐ ടി കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് മാർച്ച് പത്ത് മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്. ദിയധനം സമാഹരിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസി വഴി വിവരം അറിയിക്കാൻ സഊദി കുടുംബം വക്കീലുമാർ മുഖേന നൽകിയ സമയപരിധി ഏപ്രിൽ 16 ആയിരുന്നു. ഫണ്ട് സമാഹരിച്ച വിവരം ഏപ്രിൽ 16നകം അറിയിച്ചില്ലെങ്കിൽ മാപ്പ് നൽകാമെന്ന ഉറപ്പിൽ നിന്ന് പിന്മാറുമെന്നായിരുന്നു സഊദി കുടുംബത്തിന്റെ നിലപാട്. എന്നാൽ ദൈവാനുഗ്രഹത്താൽ ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ വിധം വിശുദ്ധ റമളാൻ കൂടി കടന്നു വന്നതോടെ സമയപരിധിക്ക് നാല് ദിവസം മുമ്പേ തന്നെ ഏപ്രിൽ 12 ന് ആവശ്യമായ തുക സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു.</p>
<p>പിന്നീട് ഏറെ സുതാര്യമായ രീതിയിലാണ് പിന്നീട് ഫണ്ട് റിയാദിലെ ക്രിമിനൽ കോടതിയുടെ ചീഫ് മജിസ്‌ട്രേറ്റിന്റെ പേരിലെത്തിച്ചത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലെ വിദേശ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലേക്കെത്തിച്ച ഫണ്ട് എംബസി ചെക്ക് വഴി റിയാദ് ഗവർണറേറ്റിലേക്ക് കൈമാറി. ഗവര്ണറേറ്റിൽ നിന്ന് കോടതിക്ക് കൈമാറിയ ചെക്ക് പിന്നീട് മരിച്ച സഊദി പൗരന്റെ മാതാവ്, രണ്ട് സഹോദരന്മാർ , നാല് സഹോദരിമാർ എന്നിവരുടെ പേരിൽ നിയമ പ്രകാരമുള്ള വിഹിതമായി കോടതി തന്നെ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകി. വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസി വഴി തന്നെ ചെക്ക് നൽകി.</p>
<p>പൂർണ്ണമായും ഔദ്യോഗിക മാര്ഗങ്ങളിലൂടെ നടന്ന ദിയ ധന കൈമാറ്റം സംബന്ധിച്ചും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇങ്ങിനെ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും സർവകക്ഷി സമിതിയുടെ ഇടപെടലിലോ ഇടപാടുകളിലോ അണുമണിത്തൂക്കം സംശയം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദ് അബ്ദുറഹീം നിയമ സഹായ സമിതിയുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി. നിയമ സഹായ സമിതി, ട്രസ്റ്റ് ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, ഓഡിറ്റർ കൂടിയായ പി എം എ സമീർ, ഷകീബ് കൊളക്കാടൻ, മൊയ്‌തീൻകോയ കല്ലമ്പാറ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തുർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdur-rahim-trust-committee-of-nadu-has-released-the-figures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റി​യാ​ദ് കെ.​എം.​സി.​സി ‘സ്​​റ്റെ​പ് അ​പ്’ ലീ​ഡേ​ഴ്സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു</title>
		<link>https://www.chandrikadaily.com/riyadh-kmcc-step-up-leaders-camp-noted.html</link>
					<comments>https://www.chandrikadaily.com/riyadh-kmcc-step-up-leaders-camp-noted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Nov 2024 07:49:49 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317234</guid>

					<description><![CDATA[സ്വ​ത്വ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രു​മാ​യ സി.​പി. സൈ​ത​ല​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.]]></description>
										<content:encoded><![CDATA[<p>കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന സ്​​റ്റെ​പ്​ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സ്​​റ്റെ​പ് അ​പ്’ ലീ​ഡേ​ഴ്സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ഡ്യൂ​ൺ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​​ന്റെ ആ​ദ്യ സെ​ഷ​ൻ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​കെ. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.</p>
<p>സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘സ്വ​ത്വ രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ സ​മ​കാ​ലി​ക പ്ര​സ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രു​മാ​യ സി.​പി. സൈ​ത​ല​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.</p>
<p>പു​തി​യ കാ​ല​ത്തെ എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജ​യി​ച്ച് മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്​​ട്രീ​യ ധാ​ര മ​ന​സ്സി​ലാ​ക്കാ​നും ഉ​ൾ​​ക്കൊ​ള്ളാ​നും എ​ല്ലാ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്നും സം​ഘ​ബോ​ധ​വും ഐ​ക്യ​വും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​വും പ​ക്വ​മാ​യ സാ​മു​ദാ​യി​ക നേ​തൃ​ത്വ​വും ഉ​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
<p>ഇ​ച്ഛാ​ശ​ക്തി​യും ന​ല്ല കാ​ഴ്ച​പ്പാ​ടു​മു​ള്ള നേ​തൃ​ത്വം കേ​ര​ളീ​യ മു​സ്‌​ലിം​ക​ൾ​ക്കു​ണ്ടെ​ന്നും ഭി​ന്നി​പ്പ് സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബോ​ധം സ​മു​ദാ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി.​പി. സൈ​ത​ല​വി കൂ​ട്ടി​ച്ചേ​ർ​ത്തു.</p>
<p>സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ആ​ദ്യ സെ​ഷ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ണ്ടാം സെ​ഷ​നി​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ ‘സ​ത്യാ​ന​ന്ത​ര കാ​ല​ത്തെ മു​സ്‌​ലിം ലീ​ഗ് രാ​ഷ്​​ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.</p>
<p>ര​ണ്ടാം സെ​ഷ​നി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫി​റോ​സ് ബാ​ബു ന​യി​ച്ച ‘സ​ർ​വി​ദേ ഖ​യാ​ൽ’ മെ​ഹ്ഫി​ൽ ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു. സ​മാ​പ​ന സെ​ഷ​നി​ൽ അ​ഡ്വ. അ​നീ​ർ ബാ​ബു ന​ന്ദി പ​റ​ഞ്ഞു.</p>
<p>സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ സി.​പി. സൈ​ത​ല​വി​ക്കും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ വെ​ള്ളേ​പ്പാ​ടം അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഫി​റോ​സ് ബാ​ബു​വി​നും കൈ​മാ​റി.</p>
<p>പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ഫി തു​വ്വൂ​ർ നേ​തൃ​ത്വം ന​ൽ​കി. 600 പേ​രാ​ണ് ക്യാ​മ്പി​ൽ സം​ബ​ന്ധി​ച്ച​ത്. ഉ​ച്ച​ക്ക് ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ക്യാ​മ്പ് രാ​ത്രി ഒ​മ്പ​തി​ന്​ അ​വ​സാ​നി​ച്ചു.</p>
<p>കെ.​കെ. കോ​യാ​മു ഹാ​ജി, മു​ജീ​ബ് ഉ​പ്പ​ട, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ജ​ലീ​ൽ തി​രൂ​ർ, അ​സീ​സ് വെ​ങ്കി​ട്ട, മാ​മു​ക്കോ​യ ത​റ​മ്മ​ൽ, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, റ​ഫീ​ഖ് മ​ഞ്ചേ​രി, സി​റാ​ജ് മേ​ട​പ്പി​ൽ, പി.​സി. അ​ലി വ​യ​നാ​ട്, ന​ജീ​ബ് ന​ല്ലാ​ങ്ക​ണ്ടി, ഷ​മീ​ർ പ​റ​മ്പ​ത്ത്, നാ​സ​ർ മാ​ങ്കാ​വ്, ഷം​സു പെ​രു​മ്പ​ട്ട, പി.​സി. മ​ജീ​ദ്, ക​ബീ​ർ വൈ​ല​ത്തൂ​ർ, മൊ​യ്തീ​ൻ കു​ട്ടി പൊ​ന്മ​ള, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, സ​ഫീ​ർ മു​ഹ​മ്മ​ദ് തി​രൂ​ർ, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, ജാ​ഫ​ർ പു​ത്തൂ​ർ​മ​ഠം, അ​ൻ​വ​ർ വാ​രം.</p>
<p>പി.​ടി.​പി. മു​ഖ്താ​ർ, മു​സ്ത​ഫ പൊ​ന്നം​കോ​ട്, ഇ​ബ്രാ​ഹിം ബാ​ദു​ഷ, ഷാ​ഫി സെ​ഞ്ച്വ​റി, അ​ഷ്‌​റ​ഫ്‌ മേ​പ്പീ​രി, ഷ​റ​ഫു കു​മ്പ​ളാ​ട്, അ​സീ​സ് നെ​ല്ലി​യാ​മ്പ​ത്ത്, മു​ഹ​മ്മ​ദ്‌ കു​ട്ടി മു​ള്ളൂ​ർ​ക്ക​ര, ഹി​ജാ​സ് തൃ​ശൂ​ർ, ക​രീം കാ​നാ​മ്പു​റം, മു​ജീ​ബ് മൂ​വാ​റ്റു​പു​ഴ, അ​ൻ​സ​ർ വെ​ള്ള​ക്ക​ട​വ്, റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ്‌, ജ​സീ​ല മൂ​സ, ഹ​സ്ബി​ന നാ​സ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riyadh-kmcc-step-up-leaders-camp-noted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂര്&#x200d; സ്വദേശി റിയാദില്&#x200d; ഹൃദയാഘാത മൂലം മരിച്ചു</title>
		<link>https://www.chandrikadaily.com/a-native-of-kannur-died-of-a-heart-attack-in-riyadh.html</link>
					<comments>https://www.chandrikadaily.com/a-native-of-kannur-died-of-a-heart-attack-in-riyadh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Nov 2024 17:02:47 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[died]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316233</guid>

					<description><![CDATA[മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.]]></description>
										<content:encoded><![CDATA[<p>ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.</p>
<p>ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.</p>
<p>മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-native-of-kannur-died-of-a-heart-attack-in-riyadh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്&#x200d; നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്&#x200d; റിയാദിലിറക്കി</title>
		<link>https://www.chandrikadaily.com/the-flight-from-karipur-to-jeddah-was-diverted-to-riyadh-due-to-technical-reasons.html</link>
					<comments>https://www.chandrikadaily.com/the-flight-from-karipur-to-jeddah-was-diverted-to-riyadh-due-to-technical-reasons.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 22 Oct 2024 10:27:43 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[jiddah]]></category>
		<category><![CDATA[karipur]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314501</guid>

					<description><![CDATA[കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്&#x200d;ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്&#x200d;ന്ന് റിയാദിലിറക്കേണ്ടി വന്നത്.]]></description>
										<content:encoded><![CDATA[<p>കരിപ്പൂരില്&#x200d; നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക കാരണങ്ങളാല്&#x200d; റിയാദിലിറക്കി. കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്&#x200d;ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്&#x200d;ന്ന് റിയാദിലിറക്കേണ്ടി വന്നത്. ഉംറ തീര്&#x200d;ഥാടകരുള്&#x200d;പ്പെടെ 250ഓളം യാത്രക്കാരുമായി പുറപ്പെട്ട വിമാനം റിയാദിലിറക്കിയതോടെ യാത്രക്കാര്&#x200d; പ്രയാസത്തിലായി. .</p>
<p>ഇന്നലെ രാത്രി 9.10നാണ് കരിപ്പൂരില്&#x200d;നിന്ന് വിമാനം പുറപ്പെട്ടത്. സൗദി സമയം 12 മണിയോടെ ജിദ്ദയില്&#x200d; ഇറങ്ങേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്&#x200d; ഇന്ന് പുലര്&#x200d;ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; ഇറക്കുകയായിരുന്നു.</p>
<p>ആറ് ഉംറ ഗ്രൂപ്പുകള്&#x200d;ക്ക് കീഴില്&#x200d; പുറപ്പെട്ട തീര്&#x200d;ഥാടകരും ജിദ്ദയില്&#x200d; ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്&#x200d;ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കുമെന്നും ലഭ്യമായ വിമാനങ്ങളിലും ബസ് മാര്&#x200d;ഗവും ഇവരെ ജിദ്ദയിലെത്തിക്കാന്&#x200d; ശ്രമം നടത്തുകയാണെന്നും ഇന്&#x200d;ഡിഗോ അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-flight-from-karipur-to-jeddah-was-diverted-to-riyadh-due-to-technical-reasons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം</title>
		<link>https://www.chandrikadaily.com/111udf-election-campaign-kicks-off-in-riyadh.html</link>
					<comments>https://www.chandrikadaily.com/111udf-election-campaign-kicks-off-in-riyadh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 06:57:37 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election campaign]]></category>
		<category><![CDATA[riyad]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293529</guid>

					<description><![CDATA[റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.  ]]></description>
										<content:encoded><![CDATA[<p>റിയാദ്: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ  യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.</p>
<div>ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള അതിപ്രധാനമായ തെരെഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് മതേതരത്വത്തിലും സൗഹാർദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരിൽ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെ വെച്ച് ജയിലിലടക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.</div>
<div></div>
<div>ഇലക്ട്രൽ ബോണ്ട്‌ വഴി കോടികൾ സാമ്പാദിച്ച ബിജെപി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അകൗണ്ട് മരവിപ്പുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അവർ തമ്മിലുള്ള നീക്കുപോക്കിന്റെ ഉദാഹരണങ്ങളാണ്. കോൺഗ്രസിനെ ദുർഭലപ്പെടുത്തി കേരളത്തിൽ തുടർച്ചയായി ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.</div>
<div></div>
<div>ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതികൾക്കും യോഗം അംഗീകാരം നൽകി. റിയാദിലെ വിവിധ ഏരിയകളിൽ കൺവെൻഷനുകൾ, ജില്ലാ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല കൺവെൻഷനുകൾ, പാർലിമെന്റ് മണ്ഡലം യോഗങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഖുലേഘകളുടെ വിതരണം. സോഷ്യൽ മീഡിയ പ്രചരണം, പ്രവാസികളുടെ താമസ സ്ഥലം സന്ദർശനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ അവതരിപ്പിച്ചു.</div>
<div></div>
<div>കേരളത്തിലെ ഇരുപത് യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വോട്ടഭ്യർത്ഥിച്ചിട്ടുള്ള വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.  സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഉയർത്തി മുദ്രാവാക്യം വിളിച്ചതും പ്രവർത്തകർക്ക് ആവേശം നൽകി. യുഡിഎഫ് വൈസ് ചെയർമാൻ ഫൈസൽ ബാഹസൻ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.യുഡിഎഫ് മുന്നണി ഭാരവാഹികളായ കുഞ്ഞികുമ്പള, കെ കെ കോയാമുഹാജി, സലീം കളക്കര, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്‌കർ കണ്ണൂർ, ഷാജി സോന, അബ്ദുറഹ്മാൻ ഫാറൂഖ്, അഡ്വ അനീർ ബാബു എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, കെകെ തോമസ് നന്ദിയും പറഞ്ഞു.</div>
<div></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111udf-election-campaign-kicks-off-in-riyadh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജിനെത്തിയ കണ്ണൂര്&#x200d; സ്വദേശി മരിച്ചു</title>
		<link>https://www.chandrikadaily.com/a-native-of-kannur-on-hajj-died.html</link>
					<comments>https://www.chandrikadaily.com/a-native-of-kannur-on-hajj-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Jun 2023 08:25:04 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[kannur native]]></category>
		<category><![CDATA[riyad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260529</guid>

					<description><![CDATA[ഹജ്ജ് നിര്&#x200d;വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്&#x200d; സ്വദേശി മരിച്ചു. നോര്&#x200d;ത്ത് മാട്ടൂല്&#x200d; സ്വദേശി ബയാന്&#x200d; ചാലില്&#x200d; അബ്ദുല്ല (71) ബുധനാഴ്ച പുലര്&#x200d;ച്ചെ മക്കയിലെ കിങ് അബ്ദുല്&#x200d; അസീസ് ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌ട്രോക് ബാധിതനായ അതീവ ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജ് നിര്&#x200d;വഹിക്കാനെത്തിയത്. നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ച് മൃതദേഹം മക്കയില്&#x200d; ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികള്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് നിര്&#x200d;വഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിലെത്തിയ കണ്ണൂര്&#x200d; സ്വദേശി മരിച്ചു. നോര്&#x200d;ത്ത് മാട്ടൂല്&#x200d; സ്വദേശി ബയാന്&#x200d; ചാലില്&#x200d; അബ്ദുല്ല (71) ബുധനാഴ്ച പുലര്&#x200d;ച്ചെ മക്കയിലെ കിങ് അബ്ദുല്&#x200d; അസീസ് ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് മരിച്ചത്.</p>
<p>സ്‌ട്രോക് ബാധിതനായ അതീവ ഗുരുതരാവസ്ഥയില്&#x200d; ചികിത്സയിലായിരുന്നു. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജ് നിര്&#x200d;വഹിക്കാനെത്തിയത്. നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ച് മൃതദേഹം മക്കയില്&#x200d; ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ഭാരവാഹികള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-native-of-kannur-on-hajj-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയകരം &#8211; ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കാൻ നീക്കം</title>
		<link>https://www.chandrikadaily.com/saudi-rescue-operation-successful-move-to-evacuate-indians-via-jeddah.html</link>
					<comments>https://www.chandrikadaily.com/saudi-rescue-operation-successful-move-to-evacuate-indians-via-jeddah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Apr 2023 05:47:15 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[army]]></category>
		<category><![CDATA[riyad]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[sudan issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249675</guid>

					<description><![CDATA[അഷ്‌റഫ് വേങ്ങാട്ട് റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന് കപ്പലുകളിലായി 158 പേരെ ജിദ്ദയിലെത്തിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. സഊദി പൗരന്മാർക്കൊപ്പം ചില രാജ്യങ്ങളിലെ പൗരന്മാരും കപ്പൽ വഴി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 91 സഊദി പൗരന്മാരും 66 വിദേശികളുമാണ് കപ്പലുകളിൽ ജിദ്ദയിലെത്തിയത്. സഊദിയുടെ റെസ്ക്യൂ [&#8230;]]]></description>
										<content:encoded><![CDATA[<p>അഷ്‌റഫ് വേങ്ങാട്ട്</p>
<p>റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന് കപ്പലുകളിലായി 158 പേരെ ജിദ്ദയിലെത്തിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. സഊദി പൗരന്മാർക്കൊപ്പം ചില രാജ്യങ്ങളിലെ പൗരന്മാരും കപ്പൽ വഴി ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാർ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 91 സഊദി പൗരന്മാരും 66 വിദേശികളുമാണ് കപ്പലുകളിൽ ജിദ്ദയിലെത്തിയത്. സഊദിയുടെ റെസ്ക്യൂ ഓപ്പറേഷൻ വിജയിച്ചതിൽ വിവിധ രാജ്യങ്ങൾ ഭരണകൂടത്തിന് അഭിനന്ദനങ്ങളറിയിച്ചു. യു എസ് പ്രസിഡണ്ട് ജോ ബൈഡനും സഊദിയുടെ നിർണ്ണായക ഇടപെടലിനെ പ്രശംസിച്ചു.</p>
<p>കൂടുതൽ പേരെ സുഡാൻ സൈന്യത്തിന്റെ സഹായത്തോടെ തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രാലയം സൂചന നൽകി. വിദേശികളെ ഒഴിഞ്ഞുപോകാൻ അനുവദിക്കുമെന്ന് സുഡാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സുഡാനിലെ വിമാനത്താവളങ്ങൾ താൽകാലികമായി തുറന്നു നൽകാൻ തയ്യാറാണെന്നും ഏറ്റുമുട്ടലിൽ ഒരു ഭാഗത്തുള്ള അർധസൈനികരായ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.</p>
<p>സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും സഊദി വഴി ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. റിയാദിലെ ഇന്ത്യൻ എംബസ്സി മുഖേന സഊദി അധികൃതരുമായി ബന്ധപെട്ടതാണ് ഒഴിപ്പിക്കാനുള്ള നടപടികൾക്ക് ശ്രമം നടത്തുന്നത്. നേരത്തെ സൈന്യത്തിന്റെ ഏറ്റുമുട്ടലിനിടെ ഒരു മലയാളി വെടിയേറ്റ് മരിച്ചിരുന്നു. ഖർത്തൂമിലെ ഫ്‌ളാറ്റിൽ ഫോൺ ചെയ്യുന്നതിനിടെ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബമായി കഴിഞ്ഞിരുന്ന ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതരാണ് . സംഘർഷം തുടരുന്നതിനാൽ മൃതദേഹം ഇതുവരെ നാട്ടിലേക്കെത്തിക്കാനായിട്ടില്ല.</p>
<p>മുവ്വായിരത്തോളം ഇന്ത്യക്കാരാണ് ഔദ്യോഗിക കണക്ക് പ്രകാരം സുഡാനിലുള്ളത് . ഇവരെ ജിദ്ദ വഴി ഒഴിപ്പിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ജിദ്ദയിലെത്തുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാൻ ന്യൂഡൽഹിയിൽ നിന്ന് ഇതിനായി അഞ്ച് സൈനിക വിമാനങ്ങൾ ജിദ്ദയിലെത്തുമെന്നാണ് സൂചന . സുഡാനിലെ ഇന്ത്യൻ മിഷൻ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഖർത്തൂമിലെത്തി ഇന്ത്യക്കാരെ ജിദ്ദയിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസ്സി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷൻ ടീം ജിദ്ദയിലെത്തിയേക്കും.</p>
<p>മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.<br />
അമേരിക്ക,യു കെ, ദക്ഷിണ കൊറിയ, ജപ്പാൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ യു എന്നും ഒഴിപ്പിക്കൽ പ്രക്രിയക്ക് തുടക്കമിട്ടിട്ടുണ്ട്. ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ച സമയം പരമാവധി ആളുകളെ രക്ഷപെടുത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താൻ സഊദി ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്.</p>
<p>സുഡാനിൽ നിന്ന് സഊദി സുരക്ഷ സേന ഒഴിപ്പിക്കുന്ന കൂട്ടത്തിൽ ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കുന്നതിന് ജിദ്ദയിലെ ഇന്ത്യൻ എംബസ്സി സ്‌കൂളിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഡാനിൽ നിന്ന് രക്ഷാദൗത്യത്തിൽ പെട്ട് ജിദ്ദയിലെത്തിയ വിദേശികളടക്കമുള്ളവർ സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങി. സുരക്ഷിതമായി മടങ്ങാൻ സഹായിച്ച സഊദി ഭരണകൂടത്തിന് നന്ദിയോതിയാണ് എല്ലാവരുടെയും മടക്കം.</p>
<p>നിലവിൽ സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചതായാണ് വിവരം. വെളിച്ചവും വെള്ളവും ലഭ്യമല്ല. കുടിവെള്ളവും മുടങ്ങിയ അവസ്ഥയാണുള്ളത്. ഇതുവരെ ഏറ്റുമുട്ടലിൽ 425 ലധികം പേർ കൊല്ലപ്പെട്ടതായാണ് വാർത്ത. സൈനികപ്പോരിൽ 3500 ലേറെ പേർക്ക് പരിക്കേറ്റു. ഈദിന്റെ മൂന്ന് ദിന അവധിയിലുള്ള വെടിനിർത്തൽ അവസാനിക്കുന്നതോടെ ഇന്ന് മുതൽ വീണ്ടും സുഡാൻ സംഘർഷ ത്തിലേക്ക് നീങ്ങുമെന്നാണ് ഇന്ത്യക്കാരടക്കമുളളവരുടെ ഭയം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-rescue-operation-successful-move-to-evacuate-indians-via-jeddah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
