riyadh – Chandrika Daily https://www.chandrikadaily.com Sun, 02 Mar 2025 10:30:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg riyadh – Chandrika Daily https://www.chandrikadaily.com 32 32 റിയാദില്‍ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു https://www.chandrikadaily.com/a-native-of-malappuram-who-was-undergoing-treatment-after-being-hit-by-a-vehicle-in-riyadh-died.html https://www.chandrikadaily.com/a-native-of-malappuram-who-was-undergoing-treatment-after-being-hit-by-a-vehicle-in-riyadh-died.html#respond Sun, 02 Mar 2025 10:30:43 +0000 https://www.chandrikadaily.com/?p=332140 റോഡ്​ സൈഡിൽ നിൽക്കു​മ്പോൾ വാഹനം വന്നിടിച്ച്​ ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ്​ മരിച്ചത്​. വാഹനാപകടമുണ്ടാവുന്നത്​ രണ്ടാഴ്​ച മുമ്പാണ്​.

റിയാദ്​ റിമാലിൽ ദമ്മാം ഹൈവേയുടെ ഓരത്ത്​ നിൽക്കുമ്പേൾ ബംഗ്ലാദേശി പ​​ൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട്​ വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ്​ റിയാദ്​ എക്​സിറ്റ്​ 14ലെ അല്‍മുവാസാത്ത് ആശുപത്രിയിൽ കഴിയുന്നതിനിടെ ഇന്നലെയാണ്​ മരിച്ചത്​.

തൊഴിൽ വിസയിൽ ഒരു മാസം മുമ്പാണ് സൈനുൽ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങി​ന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.

]]>
https://www.chandrikadaily.com/a-native-of-malappuram-who-was-undergoing-treatment-after-being-hit-by-a-vehicle-in-riyadh-died.html/feed 0
അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ്; കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും https://www.chandrikadaily.com/abdul-rahims-release-order-the-riyadh-court-will-consider-the-case-today.html https://www.chandrikadaily.com/abdul-rahims-release-order-the-riyadh-court-will-consider-the-case-today.html#respond Mon, 30 Dec 2024 02:16:18 +0000 https://www.chandrikadaily.com/?p=323885 സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം കഴിഞ്ഞ മൂന്ന് തവണയായി മാറ്റിവെച്ച റഹീമിന്റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

സംഭവത്തില്‍ പബ്ലിക് പോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. റഹീം കേസിന്റെ നടപടികള്‍ പിന്തുടരുന്നത് ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങള്‍ മൂലം കോടതി നീട്ടിയതായിരുന്നു.

മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയില്‍ ശിക്ഷ കാലാവധി നിലവില്‍ റഹീം പൂര്‍ത്തിയാക്കിയതിനാല്‍ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകള്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്.

]]>
https://www.chandrikadaily.com/abdul-rahims-release-order-the-riyadh-court-will-consider-the-case-today.html/feed 0
റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല https://www.chandrikadaily.com/even-after-reaching-the-prison-in-riyadh-umm-could-not-meet-rahim-in-person.html https://www.chandrikadaily.com/even-after-reaching-the-prison-in-riyadh-umm-could-not-meet-rahim-in-person.html#respond Thu, 07 Nov 2024 17:25:58 +0000 https://www.chandrikadaily.com/?p=316687 സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

]]>
https://www.chandrikadaily.com/even-after-reaching-the-prison-in-riyadh-umm-could-not-meet-rahim-in-person.html/feed 0
താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു https://www.chandrikadaily.com/tamarakulam-pravasi-association-organized-the-iftar-sangam.html https://www.chandrikadaily.com/tamarakulam-pravasi-association-organized-the-iftar-sangam.html#respond Sat, 06 Apr 2024 18:57:08 +0000 https://www.chandrikadaily.com/?p=294707 റിയാദ് :താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ ഇഫ്ത്താർ സംഗമം നടത്തി. റിയാദ് ബത്ഹ അപ്പോളോ ഡി പാലസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം ആമുഖ പ്രഭാഷണം നടത്തി.

ഷംനാദ് കരുനാഗപ്പള്ളി, സുധീർ കുമ്മിൾ, ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അഷറഫ് ദാറുൽ അമാൻ കൃതജ്ഞത രേഘപ്പെടുത്തി. രഘു പച്ചക്കാട്, സുധാകരൻ പള്ളിക്കൽ, സജികുമാർ, അനിൽകുമാർ,കാഷിഫുദ്ദീൻ കെ.എസ്സ്, സുനിൽകുമാർ ചത്തിയറ, ,അനിൽകുമാർ ബി. അനീഷ് താമരക്കുളം, അയ്യൂബ് വല്യത്ത്, ഷാജി പാരഡൈസ്, രാജീവ് താമരക്കുളം, വിജയകുമാർ, അൻവർഷാ, ഷഫീക്ക് രാധാകൃഷ്ണൻ പാവുമ്പ, ഫായിസ് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന റഹീമിന്റെ സഹായ നിധിയിലേക്ക് ഫണ്ടു സ്വരൂപിക്കുവാൻ തീരുമാനിച്ചു.

]]>
https://www.chandrikadaily.com/tamarakulam-pravasi-association-organized-the-iftar-sangam.html/feed 0
പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി; റിയാദ് നോർത്ത് ജേതാക്കൾ https://www.chandrikadaily.com/pravasi-sahitya-tsavam-ends-brilliantly-riyadh-north-winners.html https://www.chandrikadaily.com/pravasi-sahitya-tsavam-ends-brilliantly-riyadh-north-winners.html#respond Thu, 02 Nov 2023 06:05:22 +0000 https://www.chandrikadaily.com/?p=281636 ദമ്മാം. കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പതിമൂന്നാമത് പ്രവാസി സാഹിത്യോസവിന് ദമാമിൽ ഉജ്ജ്വല പരിസമാപ്തി. വിവിധ തലങ്ങളിൽ രണ്ടുമാസം നീണ്ടു നിന്ന തുടർ മത്സരങ്ങൾക്ക് ശേഷമാണ് സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് ദമാം ഫൈസലിയ ഖസ്ർ ലയാലി ഓഡിറ്റോറിയത്തിൽ കൊടിയിറങ്ങിയത്. സൗദി സെൻട്രൽ, കിഴക്കൻ മേഖലയിൽ നിന്നുള്ള ഒമ്പത് സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ 234 പോയിന്റുകൾ നേടി റിയാദ് നോർത്ത് സോൺ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി.

യഥാക്രമം ദമ്മാം, റിയാദ് സിറ്റി സോണുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. അൽ ഹസയിൽ നിന്നെത്തിയ ഇഹ്‌സാൻ ഹമദ് മൂപ്പൻ സാഹിത്യോത്സവിലെ കലാപ്രതിഭയും റിയാദ് നോർത്തിലെ സെൻഹ മെഹ്‌റിൻ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സാഹിത്യോത്സവിന്റെ ഔപചാരിക ഉദ്‌ഘാടന കർമം നിർവഹിച്ചു. അൽജൗഫ്, ഹായിൽ, ഖസീം, റിയാദ് നോർത്ത്, റിയാദ് സിറ്റി, ദമ്മാം, അൽഖോബാർ, അൽ അഹ്സ, ജുബൈൽ സോണുകളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 800 ലധികം മത്സരാർഥികൾ പങ്കെടുത്ത സാഹിത്യോത്സവ് ജനകീയത കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

സാഹിത്യോത്സവ് ഉദ്‌ഘോഷിക്കുന്ന പ്രമേയം ‘യുവതയുടെ നിർമാണാത്മക പ്രയോഗം’ എന്ന വിഷയത്തെ അധികരിച്ച് സംവാദവും, സൗദിയിലെ സാംസ്‌കാരിക മാധ്യമ സാഹിത്യ പൊതു മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുള്ള സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവിന്റെ ഭാഗമായി അരങ്ങേറി. സംവാദത്തിൽ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോ ഡയറക്ടർ മജീദ് അരിയല്ലൂർ, പ്രവാസി രിസാല മുൻ എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്ബർ അബ്ദുൽ ഖാദർ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പങ്കെടുത്തു. ലുഖ്‌മാൻ വിളത്തൂർ മോഡറേറ്റ് ചെയ്തു. വൈകുന്നേരം രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഇബ്‌റാഹീം അംജദിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആൽബിൻ ജോസഫ്, നാസ്‌ വക്കം, ബിജുകല്ലുമല, സാജിദ് ആറാട്ടുപുഴ, ഹമീദ് വടകര, ലുഖ്‌മാൻ പാഴൂർ, സലിം പാലച്ചിറ, ഇകെ സലിം, സിറാജ് പുറക്കാട്, ഇഖ്ബാൽ വെളിയങ്കോട്, അഷ്‌റഫ് പട്ടുവം, മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി, നൗഷാദ് മണ്ണാർക്കാട് സംബന്ധിച്ചു.

10 വേദികളിലായി നടന്ന സാഹിത്യോത്സവ് സമയ ക്രമീകരണം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. അടുത്തവർഷം ഹയിലിൽ നടക്കുന്ന സാഹിത്യോത്സവ് 2024 ന്റെ പ്രഖ്യാപനം രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ജനറൽ സെക്രട്ടറി ഹബീബ് മാട്ടൂൽ നിർവഹിച്ചു.സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഡയറക്ടറേറ്റ് അംഗം എംകെ ഹാമിദ്‌ മാസ്റ്റർ കണ്ണൂർ ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറിമാരായ സലീം പട്ടുവം, ഉമർ അലി കോട്ടക്കൽ, അഹ്‌മദ്‌ കബീർ ചേളാരി, അൻസാർ കൊട്ടുകാട് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് പാലേരി സ്വാഗതവും സ്വാഗത സംഘം ഫിനാൻസ് കൺവീനർ മുനീർ തോട്ടട നന്ദിയും പറഞ്ഞു.

]]>
https://www.chandrikadaily.com/pravasi-sahitya-tsavam-ends-brilliantly-riyadh-north-winners.html/feed 0
ദ്വിദിന ആഗോള നിക്ഷേപക സംഗമത്തിന് റിയാദിൽ തുടക്കം https://www.chandrikadaily.com/two-day-global-investors-meeting-begins-in-riyadh.html https://www.chandrikadaily.com/two-day-global-investors-meeting-begins-in-riyadh.html#respond Wed, 25 Oct 2023 09:11:13 +0000 https://www.chandrikadaily.com/?p=280730 അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആഗോള നിക്ഷേപകരെ സഊദിയിലേക്ക് ആകർഷിക്കാനുള്ള ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ദ്വിദിന സമ്മേളനത്തിന് റിയാദിൽ ഇന്നലെ തുടക്കമായി. പി ഐ എഫ് ഗവർണറും ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ചെയർമാനുമായ യാസിർ ബിൻ ഉസ്‌മാൻ അൽ റുമയ്യാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്റെ സിഇഒ റിച്ചാർഡ് ആറ്റിയാസ് അതിഥികളെ സ്വാഗതം ചെയ്തു.സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇന്നലെ റിയാദിലെത്തിയിട്ടുണ്ട്.

തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിൽ പരം പ്രതിനിധികളും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറിലധികം ബിസ്‌നസ് വിചക്ഷണന്മാരും ഉൾപ്പെടുന്ന ഇക്കൊല്ലത്തെ നിക്ഷേപക സമ്മേളനം ‘പുതിയ വൃത്തം’ എന്ന ശീർഷകത്തിലാണ് നടക്കുന്നത്.

ലോകം ഒരു പുതിയ യുഗത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നതിനാൽ മാനുഷിക മൂല്യങ്ങളുടെ ഭാവി അതിപ്രധാനമായ വിഷയമാണ്. ലോകം അഭൂതപൂർവമായ വളർച്ചയിലാണ്. അതോടൊപ്പം മൂല്യങ്ങളും വികസിക്കുന്നു. എന്നാൽ ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനവും ആരോഗ്യ വിഷയങ്ങളും പ്രതിസന്ധികളുണ്ടാക്കുന്നു. സംഘർഷങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണാൻ ലോകം കൈകൊക്കുന്നതിന്റെ ആവശ്യകതയും സമ്മേളനത്തിലെ പ്രാസംഗികർ ടുത്തു പറഞ്ഞു.

ഭാവി സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര സഖ്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ മനസ്സിലാക്കി ലഭ്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ തന്ത്രങ്ങൾ കണ്ടെത്തി ഏഴാം ആഗോള നിക്ഷേപക സംഗമം പദ്ധതികൾ ആവിഷ്ക്കരിക്കും.

പാരിസ്ഥികവും സാമൂഹികവും ഭരണപരവുമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിപണികൾ കണ്ടെത്തേണ്ടതിന്റെയും സാമ്പത്തിക വളർച്ചയുടെ അതിരുകൾ വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത സമ്മേളനം ചർച്ച ചെയ്യും. ധ്രുതഗതിയിലുള്ള വികസനവും മാറ്റങ്ങളും ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി സഊദി അറേബ്യയെ മാറ്റിയെന്ന് സമ്മേളനത്തിൽ പങ്കടുക്കുന്ന അന്താരാഷ്‌ട്ര നിക്ഷേപകർ വിലയിരുത്തുന്നു.

]]>
https://www.chandrikadaily.com/two-day-global-investors-meeting-begins-in-riyadh.html/feed 0
ആസിയാൻ ജിസിസി മുന്നേറ്റത്തിന് റോഡ് മാപ്പ് https://www.chandrikadaily.com/road-map-for-asean-gcc-advancement.html https://www.chandrikadaily.com/road-map-for-asean-gcc-advancement.html#respond Wed, 25 Oct 2023 05:40:48 +0000 https://www.chandrikadaily.com/?p=280709 മുറാസിൽ

റിയാദ് : വ്യസ്ത്യസ്ത മേഖലകളിൽ കൈകോർക്കാനുള്ള സഹകരണ പാതക്ക് രൂപം നൽകി പ്രഥമ ആസിയാൻ ജിസിസി സംയുക്ത ഉച്ചകോടി. റോഡ് മാപ്പിലൂടെ ഭാവി പദ്ധതികൾ നിർണയിക്കാനും ഇരുമേഖലകളുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനും ധാരണയായി. 7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും. ആഗോള ശരാശരിയേക്കാൾ ഏഴര ശതമാനം ജിസിസി രാജ്യങ്ങളിലും 5.3 ശതമാനം ആസിയാൻ രാജ്യങ്ങളിലും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പ്രഥമ ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചത്.

ജിസിസി രാജ്യങ്ങൾക്കും ആസിയാനും വലിയ മാനവശേഷിയും വാണിജ്യ അവസരങ്ങളുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി . ജി.സി.സിയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും എല്ലാ മേഖലകളിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നടപടികൾ ഉണ്ടാകും . വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആയി ഗൾഫ് രാജ്യങ്ങൾ തുടരും. ആഗോള ഊർജ വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. ശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജ സാങ്കേതികവിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അതിവേഗം ശ്രമിക്കും .

ജി.സി.സി രാജ്യങ്ങളും ആസിയാൻ രാജ്യങ്ങളും തമ്മിൽ ലോജിസ്റ്റിക്കൽ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയുക്ത ഉപയോഗം പരമാധിയാക്കാനും ടൂറിസം, സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. 2030 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സഊദി അറേബ്യയുടെ നോമിനേഷന് പിന്തുണ പ്രഖ്യാപിച്ച ആസിയാൻ രാജ്യങ്ങളെ സഊദി കിരീടാവകാശി അഭിനന്ദിച്ചു.

ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആസിയാൻ നേതാക്കൾ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ കാദിർ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തുടങ്ങി ആസിയാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ സംബന്ധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ബ്രൂണെ , കംബോഡിയ, ലാവോസ്, മ്യാൻമർ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ആസിയാൻ കൂട്ടായ്മ..

]]>
https://www.chandrikadaily.com/road-map-for-asean-gcc-advancement.html/feed 0
ഏഴ് വർഷത്തിന് ശേഷം റിയാദിലെ ഇറാൻ എംബസി വീണ്ടും തുറന്നു https://www.chandrikadaily.com/iranembassysudi.html https://www.chandrikadaily.com/iranembassysudi.html#respond Wed, 07 Jun 2023 08:43:51 +0000 https://www.chandrikadaily.com/?p=258038 ഏഴ് വർഷത്തിന് ശേഷം റിയാദിലെ ഇറാൻ എംബസി വീണ്ടും തുറന്നു.2016ൽ വിച്ഛേദിക്കപ്പെട്ട സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് ചൊവ്വാഴ്ച എംബസി തുറന്നത്.ചൊവ്വാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇതിന് മുന്നോടിയായി എംബസി കെട്ടിടത്തിൽ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു.ഈ വർഷം മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ നടന്ന ചർച്ചക്കൊടുവിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിനെ തുടർന്നാണ് നയതന്ത്ര ബന്ധം പുനരാരംഭിച്ചതും ഇരു രാജ്യത്തും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചതും.
റിയാദ് എംബസി വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ ഉപമന്ത്രി അലിറേസ ബിഗ്‌ദേലി ദേശീയ പതാക ഉയർത്തി.ജിദ്ദയിൽ ഇറാൻ കോൺസുലേറ്റ് ബുധനാഴ്ച തുറക്കും.

 

]]>
https://www.chandrikadaily.com/iranembassysudi.html/feed 0
ഹാജിമാർക്ക് താങ്ങായി കെഎംസിസി ഹജ്ജ് സെൽ https://www.chandrikadaily.com/kmcc-hajj-cell-supports-hajj-pilgrims.html https://www.chandrikadaily.com/kmcc-hajj-cell-supports-hajj-pilgrims.html#respond Mon, 29 May 2023 05:41:51 +0000 https://www.chandrikadaily.com/?p=256507 അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കർമ്മ വീഥിയിൽ മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ഹജ്ജ് സെൽ ഇക്കൊല്ലവും ശാസ്ത്രീയമായ സേവന പദ്ധതികളുമായി രംഗത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനനെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് താങ്ങും തണലുമായി സഊദി കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർമാർ വിശുദ്ധ ഭൂമിയിലുണ്ടാകും . കഴിഞ്ഞ ദിവസം മദീനയിലിറങ്ങിയ ഇന്ത്യൻ ഹാജിമാരെ സ്വീകരിച്ചതോടെ ഇക്കൊല്ലത്തെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ടും ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂരും കോ ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്രയും ട്രഷറർ കുഞ്ഞിമോൻ കാക്കിയയും അറിയിച്ചു.

മുൻവർഷങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വളണ്ടിയർമാരെ അണിനിരത്തിയാണ് ഹജ്ജ് സേവനത്തിൽ കെഎംസിസി രംഗത്ത് ഉണ്ടായിരുന്നെതെങ്കിൽ ഇത്തവണ മുവ്വായിരത്തി അഞ്ഞൂറോളം പേരായിരിക്കും വിശുദ്ധ താഴ്‌വരകളിൽ കർമ്മനിരതരാവുക.
സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള സെൻട്രൽ കമ്മിറ്റികളിൽ നിന്നാണ് പരിചയ സമ്പന്നരായ വളണ്ടീയർമാരെത്തുക. ആവശ്യമായ പരിശീലനവും നൽകി പൂർണ്ണമായും സേവന സജ്ജരായ സന്നദ്ധ സേനയെയാണ് ഹജ്ജ് സെൽ രംഗത്തിറക്കുന്നത്. നിലവിൽ മദീനയിലും മക്കയിലും ജിദ്ദയിലും ഇതിനകം പരിശീലനവും തീര്ഥാടകർക്കുള്ള സേവന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇരു ഹറം പരിസരങ്ങളിലും ഹജ്ജ് ടെർമിനലിലും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും കർമ്മങ്ങൾ നടക്കുന്ന ഭാഗങ്ങളിലും രാപകലില്ലാതെ കെഎംസിസി വളണ്ടിയർമാരുടെ സേവനമുണ്ടാകും.

കഴിഞ്ഞ ദിവസം മദീനയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന് കെഎംസിസി ഹജ്ജ് സെൽ ഊഷ്മള സ്വീകരണമാണ് നൽകിയത് . തൽബിയത്തിന്റെ മാസ്മരിക ധ്വനികളുമായി പ്രവാചക നഗരിയിലറങ്ങിയ തീർത്ഥാടകരെ കെഎംസിസി ഹജ്ജ് സെൽ നേതാക്കളും മദീന കെഎംസിസി ഭാരവാഹികളും ഭക്ഷണമുൾപ്പടെയുള്ള വെൽകം കിറ്റുകൾ നൽകിയാണ് സ്വീകരിച്ചത്.
കൊൽക്കത്ത, ലക്നൗ, ജയ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിച്ചു കൊണ്ടാണ് മദീനയിൽ വെച്ച് സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ ഇക്കൊല്ലത്തെ സന്നദ്ധ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്.

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, മദീന ഹജ്ജ് മിഷൻ ഇൻചാർജ് സയ്യിദ് തബീഷ് എന്നിവരോടൊപ്പമാണ് സഊദി കെഎംസിസി ഹജ്ജ് സെൽ നേതാക്കളായ അഹമ്മദ് പാളയാട്ട്, കുഞ്ഞിമോൻ കാക്കിയ, വി പി മുസ്തഫ, നാസർ കിൻസാറ,ശരീഫ് കാസർഗോഡ്, സൈദ് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ജലീൽ നഹാസ് മദീന, വി പി മുസ്തഫ, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സൽ മാസ്റ്റർ തുടങ്ങിയവർ തീർത്ഥാടകരെ സ്വീകരിച്ചത്. ചേർന്ന് സ്വീകരിച്ചു. കെഎംസിസിയുടെ വെൽക്കം കിറ്റുകൾ തീർത്ഥാടകർക്ക് വിതരണം ചെയ്തു. മദീന കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ ജലീൽ കുറ്റ്യാടി, അഷ്‌റഫ്‌ തില്ലങ്കേരി, ഇബ്രാഹിം ഫൈസി, ഫസലുറഹ്‌മാൻ പുറങ്ങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ : മദീനയിലെത്തിയ ഇന്ത്യൻ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് മദീന വിമാനത്താവളത്തിൽ വെൽക്കം കിറ്റ് നൽകി സ്വീകരിക്കുന്നു. ഹജ്ജ് സെൽ നേതാക്കൾ സമീപം.

]]>
https://www.chandrikadaily.com/kmcc-hajj-cell-supports-hajj-pilgrims.html/feed 0
റിയാദിൽ താമസസ്ഥലത്ത് തീപിടുത്തം രണ്ട് മലപ്പുറം സ്വദേശികൾ ഉൾപ്പടെ ആറ് ഇന്ത്യക്കാർ മരിച്ചു https://www.chandrikadaily.com/111fire-accident-death-in-riyadh.html https://www.chandrikadaily.com/111fire-accident-death-in-riyadh.html#respond Fri, 05 May 2023 12:11:55 +0000 https://www.chandrikadaily.com/?p=251752 അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ ആറു ഇന്ത്യക്കാർ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി പൈഞ്ചന്നൂർ സ്വദേശിയും തറക്കൽ യൂസഫിന്റെ മകനുമായ അബ്ദുൽ ഹകീം (32). മലപ്പുറം ഊരകം മേൽമുറി സ്വദേശി നുറേങ്ങൽ കാവുങ്ങൽ തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33 ) എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ മരിച്ച മറ്റുളളവർ രണ്ടു പേർ തമിഴ്‌നാട്ടുകാരും ഒരാൾ ഗുജറാത്ത് സ്വദേശിയും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്.

ആറു പേരുടെയും മൃതദേഹങ്ങൾ റിയാദിലെ ഷിമേസി ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. തമിഴ്‌നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.

റിയാദ് നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഖാലിദിയയിലാണ് പ്രവാസി സമൂഹത്തെ നടുക്കിയ ദുരന്തമുണ്ടായത്. പെട്രോള്‍ പമ്പിനടുത്ത താമസസ്ഥലത്ത് വെള്ളിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് അഗ്നിബാധയുണ്ടായത്. എ സിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച് റൂമിൽ പുകനിറഞ്ഞു ശ്വാസം മുട്ടിയാണ് മരണപെട്ടതെന്ന് കരുതുന്നു. പുതുതായി തൊഴിൽ വിസകളിൽ എത്തിയവരാണ് അപകടത്തിൽ പെട്ടതെന്നും ഇവരിൽ മൂന്ന് പേർക്ക് ഇന്നലെയാണ് ഇഖാമ കിട്ടിയതെന്നും റിയാദ് കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവൂർ അറിയിച്ചു . .

അബ്ദുൽ ഹകീം ഒരാഴ്ച്ച മുമ്പാണ് റിയാദിയിലെത്തിയത്. നാട്ടിൽ പെട്രോ മെക്കാനിക്ക് ആയിരുന്ന ഹകീം അതെ ജോലിക്ക് വേണ്ടിയാണ് റിയാദിലെത്തിയത്. ഭാര്യ ഹസ്‌ബീന വളാഞ്ചേരി മർകസിലെ അധ്യാപികയാണ്. ഒരു മകനുണ്ട്.ഹകീമിന്റെ ഉമ്മ മരണപെട്ടിട്ട് അഞ്ച് മാസം പിന്നിടുന്നേയുള്ളൂ. ഇർഫാനും ഇതേ ജോലിക്ക് തന്നെയാണ് എത്തിയതെന്നും ഇരുവരും ഉൾപ്പടെ ആറ് പേരും പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരാണെന്നുമാണ് കരുതുന്നത്. റിയാദിലെ ഇന്ത്യൻ എംബസിയും റിയാദ് കെഎംസിസി വെൽഫയർ വിഭാഗവും അനന്തര നടപടികൾ ചെയ്യാൻ രംഗത്തുണ്ട്.

]]>
https://www.chandrikadaily.com/111fire-accident-death-in-riyadh.html/feed 0