riyas moulavi-madrasa teacher – Chandrika Daily https://www.chandrikadaily.com Mon, 08 Jul 2019 04:54:09 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg riyas moulavi-madrasa teacher – Chandrika Daily https://www.chandrikadaily.com 32 32 റിയാസ് മൗലവി വധം; സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ് https://www.chandrikadaily.com/riyas-moulavi-murder-case-update.html https://www.chandrikadaily.com/riyas-moulavi-murder-case-update.html#respond Mon, 08 Jul 2019 03:44:45 +0000 http://www.chandrikadaily.com/?p=132438 കാസര്‍കോട്: ചൂരിയില്‍ റിയാസ് മൗലവി വധക്കേസിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ കല്ലേറ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് പിറക് വശത്തുള്ള ഹാഷിം, നാസര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ കല്ലേറുണ്ടായത്.

സംഭവത്തിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് സാബിത്ത് വധക്കേസിലെ സാക്ഷിയുടെ മീപ്പുഗിരിയിലെ പുതിയ വീടിന് വേണ്ടി തയാറാക്കിവെച്ചിരുന്ന മരങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ്് പഴയ ചുരിയിലെ മദിറസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍. പള്ളിയോടടുത്ത മുറിയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താതെയാണ് കേസന്വേഷണം നടന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തു വന്നിരുന്നു.

]]>
https://www.chandrikadaily.com/riyas-moulavi-murder-case-update.html/feed 0
റിയാസ് മൗലവി വധം: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി https://www.chandrikadaily.com/madrasa-teacher-riyas-moulavi-murder-case-charges-against-rss-leader.html https://www.chandrikadaily.com/madrasa-teacher-riyas-moulavi-murder-case-charges-against-rss-leader.html#respond Thu, 16 Nov 2017 07:27:52 +0000 http://www.chandrikadaily.com/?p=54261 കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കോടതിയുടെ നടപടി. കേളുഗുഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, മാത്തെയിലെ നിതിന്‍, കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. പ്രതികളെ ജില്ലാ സെഷന്‍സ് ജഡ്ജി മനോഹര്‍ കിണി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി കേസ് ഡിസംബര്‍ 16ലേക്ക് മാറ്റി.
മാര്‍ച്ച് 20ന് രാത്രിയിലാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പഴയ ചൂരിയിലെ മൊഹിയുദ്ദീന്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചു കയറി, കിടന്നുറങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിയാസ് മൗലവി കൊലപ്പെടുത്തുകയായിരുന്നു.

]]>
https://www.chandrikadaily.com/madrasa-teacher-riyas-moulavi-murder-case-charges-against-rss-leader.html/feed 0
റിയാസ് മൗലവി വധകേസ് കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് 153 എ വകുപ്പും ചുമത്തി https://www.chandrikadaily.com/riyas-moulavi-marder-case-kasaragod.html https://www.chandrikadaily.com/riyas-moulavi-marder-case-kasaragod.html#respond Mon, 19 Jun 2017 14:53:18 +0000 http://www.chandrikadaily.com/?p=32821 കാസര്‍കോട്: ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മത സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പും പ്രതികള്‍ക്ക് ചുമത്തിയിട്ടുണ്ട്.

മാര്‍ച്ച് 20ന് രാത്രി പതിനൊന്നേമുക്കാലോടെയാണ് ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കാസര്‍കോട് കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ മാര്‍ച്ച് 23ന് പൊലീസ് പിടികൂടി. സംഭവം നടന്ന് 90 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വര്‍ഗീയ കലാപം ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യം, ദേവാലയം അശുദ്ധമാക്കുക, കൊലപാതം, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് ചുമത്തിയിട്ടുള്ളത്. 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ താമസ സ്ഥലത്ത് ദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതി കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

]]>
https://www.chandrikadaily.com/riyas-moulavi-marder-case-kasaragod.html/feed 0
റിയാസ് മൗലവി വധം; പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു https://www.chandrikadaily.com/riyas-murder-police-custody.html https://www.chandrikadaily.com/riyas-murder-police-custody.html#respond Fri, 31 Mar 2017 06:58:50 +0000 http://www.chandrikadaily.com/?p=24687 കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരിയിലെ റിയാസ് മൗലവി (30)യെ പള്ളിയില്‍വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിന്‍ (19), മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഗൂഢാലോചന അന്വേഷിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറന്റയച്ചത്. കനത്ത പൊലീസ്ബന്തവസിലാണ് മൂന്നു പ്രതികളെയും കാസര്‍കോട്ടെത്തിച്ചത്.

മൂന്നു പ്രതികളെയും കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. കൊല്ലപ്പെട്ട റിയാസ് മൗലവി ജോലി ചെയ്തിരുന്ന അതേ പള്ളിയിലെ ഖത്തീബ് അസീസ് വഹബി രണ്ടാം പ്രതി നിതിനെയും പള്ളിയുടെ സമീപത്തെ യുവാവ് മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണ സംഘം പ്രതികളോട് ചോദിച്ചറിയും. ഗൂഢാലോചനയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം രണ്ടുപേരെ നിരവധി തവണ പ്രതികള്‍ ഫോണില്‍ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. അത് എന്തിനായിരുന്നുവെന്നും അന്വേഷിക്കും. ഒളിവില്‍ കഴിയാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തവരും പിടിയിലാകാനുണ്ട്. ഗൂഢാലോചനയടക്കമുള്ളവ അന്വേഷിച്ചാല്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ കമ്പാറിന് സമീപം പെരിയടുക്കയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവെച്ചതുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പ്രതികള്‍ക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയരുന്ന സാഹചര്യത്തില്‍ കേസ് കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായി വരുന്ന പക്ഷം കൂടുതല്‍ വകുപ്പുകള്‍ കുറ്റപത്രം തയാറാക്കുന്ന മുറയ്ക്ക് ഉള്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് 20നാണ് അര്‍ധരാത്രിയാണ് റിയാസ് മൗലവി പഴയ ചൂരി മുഹ്‌യദ്ദീന്‍ പള്ളിയിലെ മുറിയില്‍ കൊല്ലപ്പെട്ടത്.

]]>
https://www.chandrikadaily.com/riyas-murder-police-custody.html/feed 0
കാസര്‍കോഡ് റിയാസ് മൗലവി വധം; ബി.ജെ.പി എം.പിക്കെതിരെ അന്വേഷണം https://www.chandrikadaily.com/police-enquiry-against-bjp-mp.html https://www.chandrikadaily.com/police-enquiry-against-bjp-mp.html#respond Mon, 27 Mar 2017 06:18:32 +0000 http://www.chandrikadaily.com/?p=24212 കാസര്‍കോഡ്: കാസര്‍കോഡ് മദ്രസാ അധ്യാപകന്‍ റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.പിക്കെതിരെ പോലീസ് അന്വേഷണം. മംഗളൂരുവിലെ ബി.ജെ.പി എം.പി നളീന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലക്ക് എം.പി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.

കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് എം.പി കാസര്‍കോഡ് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ പി. സുഹാസ് മെമ്മോറിയല്‍ കബഡി ടൂര്‍ണ്ണമെന്റിനെത്തിയ നളീന്‍കുമാര്‍ അവിടെ നടത്തിയ പ്രസംഗത്തില്‍ കൊലക്ക് ആഹ്വാനം ചെയ്തിരുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ചടങ്ങില്‍ പി.സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്ന് എം.പി ആഹ്വാനം ചെയ്തുവെന്നും ഉയരുന്നുണ്ട്. അന്ന് പരിപാടിയില്‍ റിയാസ് വധത്തില്‍ അറസ്റ്റിലായ അജേഷും നിധിന്‍ റാവുവും പങ്കെടുത്തിരുന്നു. എം.പിയുടെ പ്രസംഗമാണ് ഇവരെ മുസ്‌ലിം സമുദായത്തില്‍പെട്ട ഒരാളെ കൊല്ലുന്നതിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.പിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നത്.

ഈ മാസം 20-നാണ് കാസര്‍കോഡ് ചൂരിയില്‍ പള്ളിക്കകത്ത് ഉറങ്ങിക്കിടന്നിരുന്ന റിയാസ് മൗലവിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊല ചെയ്യുന്നത്. സംഭവത്തില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25),നിതിന്‍ എന്നിവര്‍ അറസ്റ്റിലായി. ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം ലഭിച്ചവരാണ് മൂവരും. മുമ്പ് പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവര്‍ പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്. വര്‍ഗ്ഗീയ കലാപം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു കൊലപാതകമെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/police-enquiry-against-bjp-mp.html/feed 0
റിയാസ് മൗലവിയുടെ കൊലപാതകം: പ്രതികളില്‍ രണ്ടുപേര്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷക്മാര്‍ https://www.chandrikadaily.com/riyas-moulavi-kasarcode-madrasa-teacher.html https://www.chandrikadaily.com/riyas-moulavi-kasarcode-madrasa-teacher.html#respond Sat, 25 Mar 2017 18:06:01 +0000 http://www.chandrikadaily.com/?p=24078 കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും, പള്ളി മുഅദ്ദിനുമായ മുഹമ്മദ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ടു പേര്‍ ആര്‍.എസ്.എസിന്റെ മുഖ്യശിക്ഷക്മാര്‍. കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് ആര്‍.എസ്.എസിന്റെ മുഖ്യശിക്ഷക്മാര്‍. അറസ്റ്റിലായ മൂന്നാമന്‍ നിതിന്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം ലഭിച്ചവരാണ് മൂവരും. മുമ്പ് പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവര്‍ പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്.

കൊലപാതകവുമായോ, ഘാതകരുമായോ ബി.ജെ.പി- സംഘ് പരിവാര്‍ പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് കൊല നടന്നതിന് പിന്നാലെ ബി.ജെ.പി ജില്ലാ നേതാക്കള്‍ പത്രസമ്മേളനത്തിലും, പ്രസ്താവനകളിലും വ്യക്തമാക്കിയത്. എന്നാല്‍ കേസിലെ ഒന്നാം പ്രതി അജേഷിന്റെ ആര്‍.എസ്.എസ് വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പി നേതാക്കളുടെ വാദം പൊളിയുകയായിരുന്നു. ഒരു മാസം മുമ്പ് കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ട് നടന്ന പ്രതിഷേധ പ്രകടനത്തിലും, ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമത്തിലും അജേഷ് പങ്കാളിയായിരുന്നതായാണ് വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടികളില്‍ അജേഷ് പ്രവര്‍ത്തിച്ചിരുന്നു. അതേ സമയം മതസ്പര്‍ദയുണ്ടാക്കി ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രകോപനമില്ലാതെ പള്ളിയില്‍ കയറി നിരപരാധിയെ കഴുത്തറുത്ത് കൊന്നത്. സാമുദായിക നേതാക്കളുടെയും, ജനപ്രതിനിധികളുടെയും സമയോചിത ഇടപെടല്‍ കാരണമാണ് കൊലപാതകത്തിന് പിന്നിലെ ഹിഡന്‍ അജണ്ട നടപ്പിലാകാതെ പോയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നല്‍കിയ വിശദീകരണത്തില്‍ പലരും സംശയം ഉന്നയിക്കുന്നുണ്ട്. കളി സ്ഥലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കൊലക്ക് കാരണമാണെന്ന പൊലീസ് വിശദീകരണം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേസില്‍ പൊലീസ് ചുമത്തിയ വകുപ്പുകളിലും, പൊതുജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കേവലം മദ്യാസക്തി കൊണ്ടുള്ള അതിക്രമമാണെന്ന് വരുത്തിത്തീര്‍ത്ത് കേസൊതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. അതിനിടെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് മുസ്്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. വര്‍ഗീയ കൊലപാതക കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതാണ് കാസര്‍കോട്ടെ ക്രമസമാധാനനിലക്ക് താളപ്പിഴ സംഭവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസത്തുല്‍ ഇസ്്‌ലാം മദ്രസ അധ്യാപകനും ചൂരി മുഹ്‌യുദ്ദീന്‍ പള്ളി മുഅദ്ദിനുമായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് താമസസ്ഥലത്ത് വെച്ച് അരുംകൊലചെയ്യപ്പെട്ടത്.

]]>
https://www.chandrikadaily.com/riyas-moulavi-kasarcode-madrasa-teacher.html/feed 0