RJD – Chandrika Daily https://www.chandrikadaily.com Sat, 22 Nov 2025 05:27:29 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg RJD – Chandrika Daily https://www.chandrikadaily.com 32 32 ബിഹാര്‍ തെരഞ്ഞെടുപ്പ്; ആര്‍ജെഡിയുടെ തപാല്‍ വോട്ടുകള്‍ വലിയ തോതില്‍ റദ്ദാക്കിയ കണക്കുകള്‍ പുറത്ത് https://www.chandrikadaily.com/bihar-election-rjds-postal-votes-have-been-largely-canceled.html https://www.chandrikadaily.com/bihar-election-rjds-postal-votes-have-been-largely-canceled.html#respond Sat, 22 Nov 2025 05:27:29 +0000 https://www.chandrikadaily.com/?p=364720 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു സീറ്റ് നഷ്ടമായ മണ്ഡലങ്ങളില്‍ റദ്ദാക്കിയ തപാല്‍ വോട്ടുകളുടെ കണക്ക് പുറത്തുവിട്ട് ആര്‍ജെഡി. വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കിയതാണ് കണ്ടെത്തല്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തോല്‍വി സംഭവിച്ച മാര്‍ജിനെക്കാള്‍ കൂടുതല്‍ തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടതായി കാണാം: നബിനഗര്‍: ആര്‍ജെഡി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വെറും 112 വോട്ടുകള്‍ക്കാണ്. എന്നാല്‍ ഇവിടെ 132 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടു.
സന്ദേശില്‍ കേവലം 27 വോട്ടുകള്‍ക്കാണ് ആര്‍ജെഡിക്ക് സീറ്റ് നഷ്ടമായത്. എന്നാല്‍, കണക്കുകള്‍ പ്രകാരം 360 തപാല്‍ വോട്ടുകളാണ് ഇവിടെ അസാധുവാക്കിയത്. അഗിയോണില്‍ 95 വോട്ടുകള്‍ക്ക് സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോള്‍, 175 തപാല്‍ വോട്ടുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ എന്‍ഡിഎയും ചേര്‍ന്ന് നടത്തിയ അന്യായങ്ങളും ബലപ്രയോഗത്തിലൂടെയുള്ള തിരിമറികളും കാരണം നഷ്ടപ്പെട്ട ചില സീറ്റുകളാണിവയെന്ന്് ആര്‍ജെഡി എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ഈ തപാല്‍ വോട്ടുകള്‍ കൃത്യമായി എണ്ണിയിരുന്നെങ്കില്‍ ഇവിടെയെല്ലാം മഹാസഖ്യം വിജയിക്കുമായിരുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/bihar-election-rjds-postal-votes-have-been-largely-canceled.html/feed 0
ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തു, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ല: തേജസ്വി യാദവ് https://www.chandrikadaily.com/bjp-has-destroyed-constitution-by-trying-to-rob-people-of-their-right-to-vote-will-not-allow-us-to-take-away-our-rights-tejashwi-yadav.html https://www.chandrikadaily.com/bjp-has-destroyed-constitution-by-trying-to-rob-people-of-their-right-to-vote-will-not-allow-us-to-take-away-our-rights-tejashwi-yadav.html#respond Sun, 17 Aug 2025 14:51:21 +0000 https://www.chandrikadaily.com/?p=350666 ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ആര്‍ജെഡി നേതാവും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.

‘ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബീഹാറിന്റെ ഭൂമി ജനാധിപത്യത്തിന്റെ നാടാണ്. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ഇതിനെതിരെ പോരാടും, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ബീഹാര്‍ ലോപി പറഞ്ഞു.

ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്‌ഐആര്‍) തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്കുമെതിരെ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര നടന്നത്. വോട്ടര്‍പട്ടികയില്‍ കള്ളവോട്ട് ചമച്ച് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

അതേസമയം, ജനാധിപത്യം സംരക്ഷിക്കാന്‍ തങ്ങള്‍ ത്യാഗങ്ങള്‍ തുടരുമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പറഞ്ഞു.

‘ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിരവധി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ അത് തുടരും. ഞങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അത് നശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ലാലു യാദവ് പറഞ്ഞു.

ബിജെപി എങ്ങനെയാണ് ഭരണഘടനയെ നശിപ്പിക്കുന്നതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും ആര്‍ജെഡി മേധാവി കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/bjp-has-destroyed-constitution-by-trying-to-rob-people-of-their-right-to-vote-will-not-allow-us-to-take-away-our-rights-tejashwi-yadav.html/feed 0
ആർഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടന; സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി ആർജെഡിയും https://www.chandrikadaily.com/rss-is-an-organization-that-divides-people-speaker-a-n-shasire-rejected-rjd.html https://www.chandrikadaily.com/rss-is-an-organization-that-divides-people-speaker-a-n-shasire-rejected-rjd.html#respond Wed, 11 Sep 2024 10:37:39 +0000 https://www.chandrikadaily.com/?p=309138 എഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി എല്‍.ഡി.എഫ് ഘടക കക്ഷിയായ ആര്‍ജെഡി. ആര്‍.എസ്.എസ് പ്രധാനപ്പെട്ട സംഘടനയല്ലെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടനയാണെന്നും ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷും രംഗത്തുവന്നിരുന്നു. മഹാത്മാ ഗാന്ധി വധത്തില്‍ സര്‍ദാര്‍ പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്ന് എ.എന്‍ ഷംസീര്‍ പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നയാരുന്നു സ്പീക്കറുടെ ന്യായീകരണം. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണെന്നാണ് നേരത്തെ സ്പീക്കര്‍ ഷംസീര്‍ പറഞ്ഞത്. ഒരു ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ല. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന പി.വി അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/rss-is-an-organization-that-divides-people-speaker-a-n-shasire-rejected-rjd.html/feed 0
വലിഞ്ഞുകയറി വന്നവരല്ല, മുന്നണിയിൽ അർഹമായ പരിഗണനയും ലഭിച്ചില്ല’; എൽഡിഎഫുമായി ഇടഞ്ഞ് ആർ.ജെ.ഡി https://www.chandrikadaily.com/they-were-not-dragged-in-and-did-not-receive-due-treatment-at-the-front-rjd-joined-the-ldf.html https://www.chandrikadaily.com/they-were-not-dragged-in-and-did-not-receive-due-treatment-at-the-front-rjd-joined-the-ldf.html#respond Wed, 12 Jun 2024 07:19:25 +0000 https://www.chandrikadaily.com/?p=299980 എല്‍ഡിഎഫില്‍ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. തുടക്കം മുതലേ ആവശ്യപ്പെട്ട മന്ത്രി സ്ഥാനം തന്നില്ല. ആര്‍.ജെ.ഡി വലിഞ്ഞുകയറി വന്നതല്ലെന്നും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. ചില പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു.

മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സി.പി.ഐ എടുത്തു. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സി.പി.ഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്‍, ക്ഷണിച്ചിട്ട് വന്നതാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.

 

]]>
https://www.chandrikadaily.com/they-were-not-dragged-in-and-did-not-receive-due-treatment-at-the-front-rjd-joined-the-ldf.html/feed 0
‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു https://www.chandrikadaily.com/dont-muslims-deserve-reservation-lalu-says-that-bjp-is-trying-to-destroy-the-constitution.html https://www.chandrikadaily.com/dont-muslims-deserve-reservation-lalu-says-that-bjp-is-trying-to-destroy-the-constitution.html#respond Tue, 07 May 2024 09:37:51 +0000 https://www.chandrikadaily.com/?p=297028 സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

]]>
https://www.chandrikadaily.com/dont-muslims-deserve-reservation-lalu-says-that-bjp-is-trying-to-destroy-the-constitution.html/feed 0
ലോക്സഭ സീറ്റ് വിഭജനം; ആർജെഡിക്ക് ഉള്ളിൽ കടുത്ത അതൃപ്തി https://www.chandrikadaily.com/lok-sabha-seat-division-there-is-deep-dissatisfaction-within-the-rjd.html https://www.chandrikadaily.com/lok-sabha-seat-division-there-is-deep-dissatisfaction-within-the-rjd.html#respond Tue, 13 Feb 2024 08:30:37 +0000 https://www.chandrikadaily.com/?p=290239 പാര്‍ട്ടി വഞ്ചിക്കപ്പെട്ടെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. മാന്യമായ അംഗീകാരം എല്‍ഡിഎഫ് ആര്‍ജെഡിക്ക് നല്‍കണമെന്നും സലിം മടവൂര്‍ ആവശ്യപ്പെട്ടു. 1991 മുതല്‍ പല തവണ എംപി വീരേന്ദ്രകുമാര്‍ മത്സരിച്ച കോഴിക്കോട് ലക്ഷ്യം വച്ചായിരുന്നു ആര്‍ജെഡിയായി മാറിയ എല്‍ ജെ ഡി യുടെ പ്രവര്‍ത്തനങ്ങള്‍.

2009 ല്‍ ഇടതുമുന്നണി വിട്ട എല്‍ജെഡി 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചു, ഇത്തവണ തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. എല്‍ഡിഎഫില്‍ നിന്നും മാന്യമായ അംഗീകാരം ലഭിച്ചില്ലെന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു.

മത്സരിക്കാന്‍ അവസരം ഇല്ലാതായതോടെ കടുത്ത അമര്‍ഷത്തിലാണ് കീഴ് ഘടകങ്ങള്‍. രാജ്യസഭാ സീറ്റിനു വേണ്ടി എം പി ശ്രേയസ് കുമാര്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്നും ആരോപണം ഉണ്ട്. സി.പി.എം 15 സീറ്റിലും സി.പി.ഐ 4 സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കാനുള്ള എല്‍ഡിഎഫ് ഫോര്‍മുല അംഗീകരിക്കരുതെന്നാണ് പാര്‍ട്ടി വികാരം.

 

]]>
https://www.chandrikadaily.com/lok-sabha-seat-division-there-is-deep-dissatisfaction-within-the-rjd.html/feed 0
സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ നിതീഷ് കുമാറിന്റെ ആവശ്യമില്ല: രാഹുല്‍ ഗാന്ധി https://www.chandrikadaily.com/nitish-kumar-not-needed-in-fight-for-social-justice-rahul-gandhi.html https://www.chandrikadaily.com/nitish-kumar-not-needed-in-fight-for-social-justice-rahul-gandhi.html#respond Tue, 30 Jan 2024 13:09:04 +0000 https://www.chandrikadaily.com/?p=289224 ചെറിയ സമ്മര്‍ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ജാതിസര്‍വേയെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം. ജാതി സെന്‍സസ് അനിവാര്യമെന്നും രാഹുല്‍ ബിഹാറില്‍ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൂര്‍ണിയയില്‍ നടന്ന മഹാറാലിയിലാണ് രാഹുല്‍ ഗാന്ധി നിതീഷിനെതിരെ കഥയുടെ രൂപത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. എന്‍.ഡി.എ പ്രവേശനത്തിനു നിതീഷിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തില്‍ നിതീഷിന്റെ ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാവര്‍ക്കും നീതി ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം. ജാതി സെന്‍സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ഇന്ത്യ മുന്നണിയിലെ ആര്‍ജെഡി, സിപിഎം, സിപിഐ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. പൂര്‍ണിയയില്‍ രാഹുല്‍ കര്‍ഷമാരുമായി ചര്‍ച്ചനടത്തി. യാത്ര നാളെ വീണ്ടും ബംഗാളിലേക്ക് കടക്കും.

]]>
https://www.chandrikadaily.com/nitish-kumar-not-needed-in-fight-for-social-justice-rahul-gandhi.html/feed 0
‘എല്‍.ഡി.എഫില്‍ ആര്‍.ജെ.ഡിയെ അപമാനിക്കാന്‍ അനുവദിക്കില്ല, പാര്‍ട്ടിക്കുള്ള അയിത്തം എന്താണെന്ന് സി.പി.എം പറയണം’; ആര്‍ജെഡിയുടെ യുവജന സംഘടന https://www.chandrikadaily.com/insulting-rjd-will-not-be-allowed-in-ldf-cpm-must-say-what-is-untouchable-for-the-party-youth-organization-of-rjd.html https://www.chandrikadaily.com/insulting-rjd-will-not-be-allowed-in-ldf-cpm-must-say-what-is-untouchable-for-the-party-youth-organization-of-rjd.html#respond Sun, 24 Dec 2023 08:41:50 +0000 https://www.chandrikadaily.com/?p=286537 രണ്ടാം പിണറായി മന്ത്രിസഭാ പുന:സംഘടനയ്ക്ക് എതിരെ ആര്‍ജെഡിയുടെ യുവജന സംഘടന രം?ഗത്ത്. പുന:സംഘടനയില്‍ ആര്‍ജെഡിയെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് ആര്‍.വൈ.ജെ.ഡി വ്യക്തമാക്കി.

‘ എല്‍.ഡി.എഫില്‍ ആര്‍.ജെ.ഡിയെ അപമാനിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല.’ പാര്‍ട്ടിക്കുള്ള അയിത്തം സി.പി.എം നേതൃത്വം തുറന്ന് പറയണമെന്നും ആര്‍.വൈ.ജെ.ഡി ആവശ്യപ്പെടുന്നു.

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരമാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.

മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ 4എം.എല്‍.എമാരില്‍ 2 പേര്‍ക്ക് രണ്ടര വര്‍ഷവും, മറ്റ് 2 പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവര്‍ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും.

മുന്‍ ധാരണ പ്രകാരമാണെങ്കില്‍ നവംബര്‍ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

 

]]>
https://www.chandrikadaily.com/insulting-rjd-will-not-be-allowed-in-ldf-cpm-must-say-what-is-untouchable-for-the-party-youth-organization-of-rjd.html/feed 0
ഇതെന്താണ് ? പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം ശവപ്പെട്ടിയുടെ ചിത്രം ചേർത്തുവച്ച് ആർ ജെ ഡി യുടെ ട്വീറ്റ് https://www.chandrikadaily.com/newparlamentrjd-tweet.html https://www.chandrikadaily.com/newparlamentrjd-tweet.html#respond Sun, 28 May 2023 06:15:05 +0000 https://www.chandrikadaily.com/?p=256354 പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം ശവപ്പെട്ടിയുടെ ചിത്രം ചേർത്തുവച്ച് ആർ ജെ ഡി യുടെ ട്വീറ്റ്. ഒപ്പം ഇതെന്താണ് ? എന്ന ചോദ്യവും ഉണ്ട്. ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.തന്റെ പ്രശസ്തിക്കായി പ്രധാനമന്ത്രി മോദി ഉദ്ഘാടന ചടങ്ങിനെ ഉപയോഗിക്കുകയാണെന്നും ചടങ്ങിൽ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിലൂടെ ജനാധ്യപത്യത്തെ അവഹേളിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 

]]>
https://www.chandrikadaily.com/newparlamentrjd-tweet.html/feed 0
കെ.പി മോഹനന്‍ എം.എല്‍.എ യു.ഡി.എഫിനൊപ്പമാകണമെന്ന് https://www.chandrikadaily.com/rjd-mohanan.html https://www.chandrikadaily.com/rjd-mohanan.html#respond Thu, 13 Apr 2023 02:30:15 +0000 https://www.chandrikadaily.com/?p=247658 കെ.പി മോഹനന്‍ എം.എല്‍.എ യു.ഡി.എഫിന്റെ ഭാഗമാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന നേതൃത്വം. എല്‍.ജെ.ഡി, ആര്‍.ജെ.ഡിയില്‍ ലയിച്ചതാണ്. യു.ഡി.എഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കെ.പി മോഹനനെതിരെ നടപടിയെടുക്കുമെന്നും ആര്‍.ജെ.ഡി നേതാക്കള്‍ പറഞ്ഞു. ലയനത്തില്‍ കേരള ഘടകം വിട്ടുനിന്നു എന്ന് പ്രസ്താവനയുണ്ടായതല്ലാതെ രോഖാമൂലം ഒരു ഒരിടത്തും കൊടുത്തിട്ടില്ല. മോഹനന്‍ എപ്പോഴും ആര്‍.ജെ.ഡിയുടെ എം.എല്‍.എയാണ് എന്നുതന്നെയാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. നിലവില്‍ ഭരണപക്ഷ ബെഞ്ചിലിരിക്കുന്ന കെ.പി മോഹനന് പാര്‍ട്ടി നിലപാടെക്കുന്നതനുസരിച്ച് മാത്രമേ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകൂ.

]]>
https://www.chandrikadaily.com/rjd-mohanan.html/feed 0