<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rk nagar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rk-nagar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Dec 2017 11:06:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rk nagar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്&#x200d;കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പ്; അണ്ണാഡിഎംകെയില്&#x200d; പൊട്ടിത്തെറി: 3 മന്ത്രിമാര്&#x200d; യോഗത്തിനെത്തിയില്ല, 6 പേരെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/aiadmk-sacks-six-office-bearers-for-supporting-ttv-dinakaran.html</link>
					<comments>https://www.chandrikadaily.com/aiadmk-sacks-six-office-bearers-for-supporting-ttv-dinakaran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 11:03:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[rk nagar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61234</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്&#x200d;ട്ടി ഭാരവാഹികള്&#x200d;ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്&#x200d;, തങ്ക തമിള്&#x200d; സെല്&#x200d;വന്&#x200d;, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്&#x200d;, ഷോളിങ് പ്രതിഭാന്&#x200d; എന്നിവരെയാണ് പുറത്താക്കിയത്. അതേ സമയം ആര്&#x200d;.കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്&#x200d; ചേര്&#x200d;ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തില്&#x200d; നിന്ന് മൂന്ന് മന്ത്രിമാര്&#x200d; വിട്ടു നിന്നു. ദണ്ഡിഗല്&#x200d; ശ്രീനിവാസന്&#x200d;, കടമ്പൂര്&#x200d; രാജു, രാജേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്&#x200d;ട്ടി ഭാരവാഹികള്&#x200d;ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്&#x200d;, തങ്ക തമിള്&#x200d; സെല്&#x200d;വന്&#x200d;, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്&#x200d;, ഷോളിങ് പ്രതിഭാന്&#x200d; എന്നിവരെയാണ് പുറത്താക്കിയത്. അതേ സമയം ആര്&#x200d;.കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്&#x200d; ചേര്&#x200d;ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തില്&#x200d; നിന്ന് മൂന്ന് മന്ത്രിമാര്&#x200d; വിട്ടു നിന്നു. ദണ്ഡിഗല്&#x200d; ശ്രീനിവാസന്&#x200d;, കടമ്പൂര്&#x200d; രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്&#x200d; നിന്ന് വിട്ടു നിന്നത്.</p>
<p>യോഗത്തില്&#x200d; സംസാരിച്ച മുഖ്യമന്ത്രി പളനിസ്വാമി ആര്&#x200d;.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്നും അത് ദിനകരന്റ മായാജാലമാണെന്നും ചൂണ്ടിക്കാട്ടി. ആര്&#x200d;.കെ നഗറിലെ ഫലം സര്&#x200d;ക്കാരിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നും യോഗത്തില്&#x200d; ചൂണ്ടിക്കാട്ടുകയുണ്ടായി. മൂന്ന് മാസം കൊണ്ട് തമിഴ്നാട് സര്&#x200d;ക്കാര്&#x200d; താഴെ വീഴുമെന്നായിരുന്നു ഫലം വന്ന ശേഷം ദിനകരന്&#x200d; പ്രതികരിച്ചത്. നിലവില്&#x200d; ദിനകരനോടൊപ്പം ആരും പോയിട്ടില്ലെങ്കിലും ഇക്കാര്യത്തില്&#x200d; എ.ഐ.എ.ഡി.എം.കെ നേതാക്കള്&#x200d;ക്ക് ഉറപ്പില്ല. ഈയൊരു സാഹചര്യത്തിലാണ് പുറത്താക്കല്&#x200d;. പുറത്താക്കിയവരില്&#x200d; രണ്ടു പേര്&#x200d; ദിനകരന്റെ അടുത്ത അനുയായികളാണ്.</p>
<p>ആര്&#x200d;കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പില്&#x200d; 40,000ത്തില്&#x200d; പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐഡിഎംകെ സ്ഥാനാര്&#x200d;ഥി ഇ.മധുസൂദനന്&#x200d; ടിടിവി ദിനകരനോട് പരാജയപ്പെടുന്നത്. &#8221;ഞങ്ങളാണ് യഥാര്&#x200d;ത്ഥ എഐഡിഎംകെ.. അമ്മയുടെ പിന്തുടര്&#x200d;ച്ചക്കാര്&#x200d; ഞങ്ങളാണ് എന്നാണു ആര്&#x200d;കെ നഗറിലെ വോട്ടര്&#x200d;മാര്&#x200d; വിധിയെഴുതിയത് &#8216; എന്നായിരുന്നു വിജയം അറിഞ്ഞ ടിടിവി ദിനകരന്റെ പ്രതികരണം.</p>
<p>പാര്&#x200d;ട്ടി സ്ഥാപകന്&#x200d; എം.ജി.രാധാകൃഷ്ണന്&#x200d; എന്ന എംജിആറിന്റെ മുപ്പതാം ചരമ വാര്&#x200d;ഷികത്തിന്റെ അവസരത്തില്&#x200d; &#8221;ഒന്നരക്കോടി വരുന്ന പാര്&#x200d;ട്ടി അനുഭാവികള്&#x200d; നല്&#x200d;കിയ സമ്മാനമാണ്&#8221; തിരഞ്ഞെടുപ്പ് വിജയം എന്നും ദിനകരന്&#x200d; അവകാശപ്പെട്ടു.</p>
<p>ടിടിവി ദിനകരന്&#x200d; പറയുന്നതൊക്കെ നുണയാണ് എന്നായിരുന്നു ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വത്തിന്റെ മറുപടി. താന്&#x200d; വലിയ &#8216;കേഡി&#8217; ആണെന്ന് ദിനകരന്&#x200d; തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും പനീര്&#x200d;സെല്&#x200d;വം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-sacks-six-office-bearers-for-supporting-ttv-dinakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്&#x200d;; സര്&#x200d;ക്കാര്&#x200d; മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്</title>
		<link>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html</link>
					<comments>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 10:46:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61092</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;. ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി. ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. I firmly believe [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;.<br />
ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി.<br />
ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I firmly believe that it is time for this government to go, and in the coming 3 months you will see this government go: TTV Dhinakaran in Madurai <a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> <a href="https://t.co/v5uhgQ6T3J">pic.twitter.com/v5uhgQ6T3J</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944827766658048001?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> &#8211; The people of RK Nagar are reflecting the mindset of the people of Tamil Nadu: TTV Dinakaran</p>
<p>LIVE: <a href="https://t.co/TMFD26MDBh">https://t.co/TMFD26MDBh</a> <a href="https://t.co/ed3fJFD7Eg">pic.twitter.com/ed3fJFD7Eg</a></p>
<p>— News18 (@CNNnews18) <a href="https://twitter.com/CNNnews18/status/944799649709166592?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു വ്യക്തമാക്കിയ ദിനകരന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിനെതിരായ ജനവിധിയാണ് ആര്&#x200d;കെ നഗര്&#x200d; തെരഞ്ഞെടുപ്പു ഫലത്തില്&#x200d; പ്രതിഫലിക്കുന്നതെന്നും പറഞ്ഞു</p>
<p>മൂന്നുമാസത്തിനുള്ളില്&#x200d; എടപ്പാടി കെ. പളനിസാമി-ഒ. പനീര്&#x200d;സെല്&#x200d;വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്&#x200d;ക്കാര്&#x200d; താഴെവീഴുമെന്നും ദിനകരന്&#x200d; മുന്നറിയിപ്പു നല്&#x200d;കി.</p>
<p>ആര്&#x200d;.കെ നഗറില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായാണ് ദിനകരന്&#x200d; മത്സരിച്ചത്. അതിനിടെ ദിനകരന്റെ ഭൂരിപക്ഷം 36000 കടന്നു. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്&#x200d; ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.</p>
<p>അമ്മയുടെ പിന്&#x200d;ഗാമി ആരാണെന്ന് ഇപ്പോള്&#x200d; ആര്&#x200d;കെ നഗറിലെ ജനങ്ങള്&#x200d; വിധിയെഴുതിയിരിക്കുന്നു. ഞങ്ങളാണു യഥാര്&#x200d;ഥ അണ്ണാഡിഎംകെ, ദിനകരന്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം കടുത്ത തോല്&#x200d;വി ഏറ്റുവാങ്ങിയ ഇപിഎസ്-ഒപിഎസ് സഖ്യത്തെ പരിഹസിക്കാനും ദിനകരന്&#x200d; മടിച്ചില്ല. രണ്ടില ചിഹ്നവുമായി മത്സരിച്ചിട്ടും ഇ. മധുസൂദന്&#x200d; ഏറ്റുവാങ്ങിയ കടുത്ത തോല്&#x200d;വി തോല്&#x200d;വി യഥാര്&#x200d;ഥ അണ്ണാഡിഎംകെ ഞങ്ങളാണെന്നാണു വ്യക്തമാക്കുന്നത് . എം.എന്&#x200d;. നമ്പ്യാര്&#x200d;ക്കും പി.എസ്. വീരപ്പയ്ക്കും രണ്ടില ചിഹ്നം കൊടുത്താല്&#x200d; ആരെങ്കിലും വോട്ടുചെയ്യുമോ? എന്നും ദിനകരന്&#x200d; പരിഹസിച്ചു. എംജിആറിനെതിരെ ഒട്ടേറെ സിനിമകളില്&#x200d; വില്ലന്&#x200d; കഥാപാത്രമായിരുന്നു എം.എന്&#x200d;. നമ്പ്യാര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.കെ നഗറില്&#x200d; ടി.ടി.വി ദിനകരന് വന്&#x200d; വിജയം; ഭൂരിപക്ഷം 40,000 കടന്നു</title>
		<link>https://www.chandrikadaily.com/rk-nagar-ttv-dinakaran-wins-jayalalithaas-seat.html</link>
					<comments>https://www.chandrikadaily.com/rk-nagar-ttv-dinakaran-wins-jayalalithaas-seat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 03:36:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[ttv dinakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61013</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്&#x200d; പുറത്തുവന്നപ്പോള്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്&#x200d; ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്&#x200d;ക്കാരിനെയും ഞെട്ടിച്ച ദിനകരന്&#x200d;, ആർ.കെ നഗറിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്  വിജയം നേടിയത്. വോട്ടെണ്ണല്&#x200d; ആരംഭിച്ച മുതലേ ലീഡ് നിലനിര്&#x200d;ത്തി മുന്നേറിയ ദിനകരന്&#x200d;, ഒരു മണിക്കൂര്&#x200d; പിന്നിടുമ്പോള്&#x200d; 2601 വോട്ടുകള്&#x200d;ക്കു മുന്നിട്ട് എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമായി. തുടര്&#x200d;ന്നു വന്ന എല്ലാ റൗണ്ടുകളിലും ഭൂരിപക്ഷം ഉയര്&#x200d;ത്തുന്ന കാഴ്ചയായിരുന്നു. വോട്ടെണ്ണല്&#x200d; പതിനേഴാം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്&#x200d; പുറത്തുവന്നപ്പോള്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്&#x200d; ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്&#x200d;ക്കാരിനെയും ഞെട്ടിച്ച ദിനകരന്&#x200d;, ആർ.കെ നഗറിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്  വിജയം നേടിയത്.</p>
<p>വോട്ടെണ്ണല്&#x200d; ആരംഭിച്ച മുതലേ ലീഡ് നിലനിര്&#x200d;ത്തി മുന്നേറിയ ദിനകരന്&#x200d;, ഒരു മണിക്കൂര്&#x200d; പിന്നിടുമ്പോള്&#x200d; 2601 വോട്ടുകള്&#x200d;ക്കു മുന്നിട്ട് എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമായി. തുടര്&#x200d;ന്നു വന്ന എല്ലാ റൗണ്ടുകളിലും ഭൂരിപക്ഷം ഉയര്&#x200d;ത്തുന്ന കാഴ്ചയായിരുന്നു. വോട്ടെണ്ണല്&#x200d; പതിനേഴാം റൗണ്ടിലെത്തിയപ്പോഴേക്കും ഭൂരിപക്ഷം 40,000 കടന്നു. തുടര്&#x200d;ന്നു തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആര്&#x200d;കെ നഗറിലെ ദിനകരന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>Updating&#8230;..<br />
ആര്&#x200d;.കെ നഗറില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിച്ച ടി.ടി.വി.ദിനകരന്&#x200d;, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; പുരോഗമിക്കുമ്പോള്&#x200d; തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്&#x200d; ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.</p>
<p>ആർകെ നഗറിൽ 35,000 വോട്ടുകൾ മാത്രം എണ്ണാൻ ബാക്കിയിരിക്കെ ദിനകരന്റെ ലീഡ് 33000 കടന്നു. 15-ാം റൗണ്ട് പൂർത്തിയാകുമ്പോൾ ദിനകരൻ–72518, മധുസൂദനൻ- 36217, മരുതു ഗണേഷ്- 18924, നാം തമിഴർ കക്ഷി- 3316, ബിജെപി -1128 എന്നിങ്ങനെയാണ് വോട്ട്.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-ttv-dinakaran-wins-jayalalithaas-seat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്</title>
		<link>https://www.chandrikadaily.com/rk-nagar-byelection-result-today.html</link>
					<comments>https://www.chandrikadaily.com/rk-nagar-byelection-result-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 02:55:57 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61005</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്&#x200d;.കെ നഗറിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തുവരും. എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഡി.എം.കെയും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്&#x200d; ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പണമൊഴുകിയ തെരഞ്ഞെടുപ്പില്&#x200d; ഒരു പാര്&#x200d;ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാവാത്ത സാഹചര്യമാണ്. ഭരണകക്ഷിയെന്ന നിലയില്&#x200d; ഒ.പി.എസ്-ഇ.പി.എസ് വിഭാഗത്തിനു ഏറെ നിര്&#x200d;ണായകമാണ് തെരഞ്ഞെടുപ്പു ഫലം. ഒ.പി.എസ്-ഇ.പി.എസ് കൂട്ടുക്കെട്ടിന് അധികാരം നിലനിര്&#x200d;ത്താനുള്ള വലിയ കണ്ണിയാണ് ആര്&#x200d;.കെ നഗര്&#x200d;. ഭരണത്തിലിരിക്കെ ആര്&#x200d;.കെ നഗറില്&#x200d; പരാജയമുണ്ടായാല്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയമായാണ് കണക്കാക്കുക. തെരഞ്ഞെടുപ്പിലെ തോല്&#x200d;വി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്&#x200d;.കെ നഗറിന്റെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പുറത്തുവരും. എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ഡി.എം.കെയും വാശിയോടെ പോരാടിയ തെരഞ്ഞെടുപ്പില്&#x200d; ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.</p>
<p>പണമൊഴുകിയ തെരഞ്ഞെടുപ്പില്&#x200d; ഒരു പാര്&#x200d;ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാവാത്ത സാഹചര്യമാണ്. ഭരണകക്ഷിയെന്ന നിലയില്&#x200d; ഒ.പി.എസ്-ഇ.പി.എസ് വിഭാഗത്തിനു ഏറെ നിര്&#x200d;ണായകമാണ് തെരഞ്ഞെടുപ്പു ഫലം.</p>
<p><img loading="lazy" class="alignnone size-full wp-image-61010" src="https://www.chandrikadaily.com/wp-content/uploads/2017/12/rk-nagar-bypoll.jpg.image_.784.410.jpg" alt="" width="784" height="410" srcset="https://www.chandrikadaily.com/wp-content/uploads/2017/12/rk-nagar-bypoll.jpg.image_.784.410.jpg 784w, https://www.chandrikadaily.com/wp-content/uploads/2017/12/rk-nagar-bypoll.jpg.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/12/rk-nagar-bypoll.jpg.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/12/rk-nagar-bypoll.jpg.image_.784.410-696x364.jpg 696w" sizes="(max-width: 784px) 100vw, 784px" /></p>
<p>ഒ.പി.എസ്-ഇ.പി.എസ് കൂട്ടുക്കെട്ടിന് അധികാരം നിലനിര്&#x200d;ത്താനുള്ള വലിയ കണ്ണിയാണ് ആര്&#x200d;.കെ നഗര്&#x200d;. ഭരണത്തിലിരിക്കെ ആര്&#x200d;.കെ നഗറില്&#x200d; പരാജയമുണ്ടായാല്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയമായാണ് കണക്കാക്കുക. തെരഞ്ഞെടുപ്പിലെ തോല്&#x200d;വി പാര്&#x200d;ട്ടിയിലും പ്രതികൂല ചലനങ്ങളുണ്ടാക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-byelection-result-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;കെ നഗറില്&#x200d; ഇന്ന് വോട്ടെണ്ണല്&#x200d;; ഫലം ദിനകരന് അനുകൂലമെന്ന് എക്‌സിറ്റ് പോളുകള്&#x200d;</title>
		<link>https://www.chandrikadaily.com/in-jayalalithaas-rk-nagar-results-on-sunday-but-everyone-knows-who-won.html</link>
					<comments>https://www.chandrikadaily.com/in-jayalalithaas-rk-nagar-results-on-sunday-but-everyone-knows-who-won.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Dec 2017 15:41:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[exit poll]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60965</guid>

					<description><![CDATA[ചെന്നൈ: വിവാദങ്ങള്&#x200d; വിട്ടൊഴിയാതെ പിന്തുടര്&#x200d;ന്ന ആര്&#x200d;കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന്&#x200d; ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പറയുന്നത്. കാവേരി ടിവി നടത്തിയ എക്‌സിറ്റ് പോളിലാണ് ദിനകരന് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 21 നായിരുന്നു രാധാകൃഷ്ണ നഗറില്&#x200d; തെരഞ്ഞെടുപ്പ് നടന്നത്. 37% വോട്ടോടെ ദിനകരന്&#x200d; ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്&#x200d; 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നും എക്‌സിറ്റ് പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വിവാദങ്ങള്&#x200d; വിട്ടൊഴിയാതെ പിന്തുടര്&#x200d;ന്ന ആര്&#x200d;കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന്&#x200d; ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പറയുന്നത്. കാവേരി ടിവി നടത്തിയ എക്‌സിറ്റ് പോളിലാണ് ദിനകരന് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 21 നായിരുന്നു രാധാകൃഷ്ണ നഗറില്&#x200d; തെരഞ്ഞെടുപ്പ് നടന്നത്. 37% വോട്ടോടെ ദിനകരന്&#x200d; ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്&#x200d; 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നും എക്‌സിറ്റ് പോള്&#x200d; പറയുന്നു. മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്നാണ് ആര്&#x200d;കെ നഗറില്&#x200d; ഉപതെരഞ്ഞെടുപ്പ് നടന്നത്. 59 സ്ഥാനാര്&#x200d;ത്ഥികളാണ് മത്സരിച്ചത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. തമിഴ് രാഷ്ട്രീയത്തില്&#x200d; ഏറെ നിര്&#x200d;ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടക്കാന്&#x200d; മണിക്കൂറുകള്&#x200d; ശേഷിക്കെ മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ അവസാനനാളുകളിലെ ആസ്പത്രി ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്ന എഐഎഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥി ടിടിവി ദിനകരന്&#x200d; പക്ഷനേതാവായ പിവി വെട്രിവേല്&#x200d; ആണ് ജയലളിതയുടെ ആസ്പത്രിയിലെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-jayalalithaas-rk-nagar-results-on-sunday-but-everyone-knows-who-won.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.കെ നഗര്&#x200d; 73.45 ശതമാനം പോളിങ്</title>
		<link>https://www.chandrikadaily.com/rk-nagar-records-77-voter-turnout.html</link>
					<comments>https://www.chandrikadaily.com/rk-nagar-records-77-voter-turnout.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 15:44:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60617</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ ആര്&#x200d;.കെ നഗര്&#x200d; മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്&#x200d; ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്&#x200d; ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം ഡി.എം.കെക്ക് അനുകൂലമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്നാണ് മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2004നു ശേഷം തമിഴകത്ത് ഒരു ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷി തോറ്റിട്ടില്ല. ജയലളിതയുടെ ആസ്പത്രി ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വഴി സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരന്&#x200d; ഉണ്ടാക്കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ ആര്&#x200d;.കെ നഗര്&#x200d; മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്&#x200d; ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്&#x200d; ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം ഡി.എം.കെക്ക് അനുകൂലമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്നാണ് മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2004നു ശേഷം തമിഴകത്ത് ഒരു ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷി തോറ്റിട്ടില്ല. ജയലളിതയുടെ ആസ്പത്രി ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വഴി സ്വതന്ത്രനായി മത്സരിക്കുന്ന ടിടിവി ദിനകരന്&#x200d; ഉണ്ടാക്കിയ മേല്&#x200d;ക്കൈ ടുജി വിധിയോടെ നഷ്ടമാകുമോ എന്നറിയാന്&#x200d; ഞായറാഴ്ച വരെ കാത്തിരിക്കണം. ഫലം എന്തായാലും തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; അത് വലിയ അലയൊലികള്&#x200d; സൃഷ്ടിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-records-77-voter-turnout.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;കെ നഗര്&#x200d; ആര്&#x200d;ക്കൊപ്പം?; ശബ്ദ പ്രചരണത്തിന് കലാശക്കൊട്ട്</title>
		<link>https://www.chandrikadaily.com/rk-nagar-election-campaign-ends-today.html</link>
					<comments>https://www.chandrikadaily.com/rk-nagar-election-campaign-ends-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 13:40:33 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rk nagar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60219</guid>

					<description><![CDATA[തമിഴ്‌നാട് ആര്&#x200d;കെ നഗറില്&#x200d; നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. അവസാന ദിനം പരമാവധി വോട്ടര്&#x200d;മാരെ നേരില്&#x200d; കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്&#x200d;ഥികള്&#x200d; എല്ലാവരും. പരമാവധി ആളുകളെ പങ്കെടുപ്പിച്ചായിരുന്നു കൊട്ടിക്കലാശം. കാശി മേട്ടിലും പരിസരങ്ങളിലുമായാണ് ഭൂരിഭാഗം സ്ഥാനാര്&#x200d;ഥികളും ശബ്ദ പ്രചാരണം അവസാനിപ്പിച്ചത്. ഡിഎംകെയുടെ കൊട്ടിക്കലാശം നേതാജി നഗറിലായിരുന്നു. അണ്ണാ ഡിഎംകെ സ്ഥാനാര്&#x200d;ഥി ഇ. മധുസൂദനനും ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുതു ഗണേഷും സ്വതന്ത്ര സ്ഥാനാര്&#x200d;ഥി ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. [&#8230;]]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട് ആര്&#x200d;കെ നഗറില്&#x200d; നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. അവസാന ദിനം പരമാവധി വോട്ടര്&#x200d;മാരെ നേരില്&#x200d; കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്&#x200d;ഥികള്&#x200d; എല്ലാവരും. പരമാവധി ആളുകളെ പങ്കെടുപ്പിച്ചായിരുന്നു കൊട്ടിക്കലാശം. കാശി മേട്ടിലും പരിസരങ്ങളിലുമായാണ് ഭൂരിഭാഗം സ്ഥാനാര്&#x200d;ഥികളും ശബ്ദ പ്രചാരണം അവസാനിപ്പിച്ചത്. ഡിഎംകെയുടെ കൊട്ടിക്കലാശം നേതാജി നഗറിലായിരുന്നു.</p>
<p>അണ്ണാ ഡിഎംകെ സ്ഥാനാര്&#x200d;ഥി ഇ. മധുസൂദനനും ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുതു ഗണേഷും സ്വതന്ത്ര സ്ഥാനാര്&#x200d;ഥി ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. പ്രചാരണം അവസാനിച്ചതോടെ മൂന്നു പേരും വിജയ പ്രതീക്ഷയിലുമാണ്. മണ്ഡലത്തില്&#x200d; പണം വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുള്ളതിനാല്&#x200d; കനത്ത സുരക്ഷയിലാണ് ആര്&#x200d;കെ നഗര്&#x200d;. പൊലീസിനൊപ്പം സൈനിക, അര്&#x200d;ധ സൈനിക വിഭാഗങ്ങളും സേവനത്തിലുണ്ട്. 24 ന് വോട്ടെണ്ണല്&#x200d; തീരുന്നതുവരെ സുരക്ഷ തുടരാനാണ് മദ്രാസ് ഹൈക്കോടതി നിര്&#x200d;ദ്ദേശം.</p>
<p>ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്ന് ഒഴിവുവന്ന ആര്&#x200d;കെ നഗര്&#x200d; നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; എഐഎഡിഎംകെയ്ക്ക് വേണ്ടി മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്&#x200d;ശെല്&#x200d;വം എന്നിവരും, ഡിഎംകെയ്ക്ക് വേണ്ടി എംകെ സ്റ്റാലിനുമാണ് പ്രചരണ രംഗത്ത് മുമ്പില്&#x200d;. എഐഎഡിഎംകെയുടെ ഇ മധുസൂദനന്&#x200d;, ഡിഎംകെയുടെ മരുധു ഗണേഷ്, വിമത സ്ഥാനാര്&#x200d;ത്ഥി ടിടിവി ദിനകരന്&#x200d; എന്നിവര്&#x200d; തമ്മിലാണ് മുഖ്യ പോരാട്ടം നടക്കുന്നത്.</p>
<p>ചൊവ്വാഴ്ച അഞ്ച് മണിവരെ മാത്രമാണ് പരസ്യ പ്രചരണത്തിന് അനുവദിച്ച സമയം. അതിനുശേഷം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നേരിട്ടോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്&#x200d; വഴിയോ പ്രചരണം പാടുളളതല്ല, നവമാധ്യമങ്ങള്&#x200d; വഴിയുളള സന്ദേശങ്ങള്&#x200d;ക്കും നിരോധനം ഉണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-election-campaign-ends-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയോ; മോദിയെ പരിഹസിച്ച് ചിദംബരം</title>
		<link>https://www.chandrikadaily.com/rk-nagar-bypoll-chidambaram-modi-demonetisation-drive-white-money.html</link>
					<comments>https://www.chandrikadaily.com/rk-nagar-bypoll-chidambaram-modi-demonetisation-drive-white-money.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Apr 2017 15:41:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[by-election]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25671</guid>

					<description><![CDATA[ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്. നോട്ട് നിരോധനത്തോടെ കള്ളപ്പണം ഇല്ലാതാക്കിയെന്ന് പറയുന്നു. ആര്‍.കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയാണോ-ചിദംബരം ട്വിറ്ററില്‍ കുറിച്ചു. നോട്ട് അസാധുവാക്കല്‍ നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്ന് പല കോണുകളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്&#x200d;.കെ നഗറിലെ സംഭവങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാട്ടി കോണ്&#x200d;ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആര്&#x200d;.കെ നഗറില്&#x200d; ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് മോദിയെ വിമര്&#x200d;ശിച്ച് ചിദംബരം രംഗത്തെത്തിയത്. നോട്ട് നിരോധനത്തോടെ കള്ളപ്പണം ഇല്ലാതാക്കിയെന്ന് പറയുന്നു. ആര്&#x200d;.കെ നഗറില്&#x200d; വിതരണം ചെയ്തത് വൈറ്റ് മണിയാണോ-ചിദംബരം ട്വിറ്ററില്&#x200d; കുറിച്ചു. നോട്ട് അസാധുവാക്കല്&#x200d; നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്ന് പല കോണുകളില്&#x200d; നിന്നും വിമര്&#x200d;ശനമുയരുന്ന സാഹചര്യത്തിലാണ് എന്&#x200d;.ഡി.എ സര്&#x200d;ക്കാരിന്റെ നീക്കത്തെ കണക്കിന് വിമര്&#x200d;ശിച്ച് മുന്&#x200d; ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ട്വീറ്റ്. നാളെ നടക്കാനിരുന്ന ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഞായറാഴ്ച രാത്രിയാണ് കമ്മീഷന്&#x200d; പ്രഖ്യാപിച്ചത്. തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. വിജയഭാസ്‌കര്&#x200d; ഉള്&#x200d;പ്പെടെയുള്ളവരുടെ വീടുകളില്&#x200d; ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്&#x200d; കണക്കില്&#x200d; പെടാത്ത പണം കണ്ടെത്തിയതിനെ തുടര്&#x200d;ന്നായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ അണ്ണാ ഡി.എം.കെ ശശികല പക്ഷം രംഗത്തുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-bypoll-chidambaram-modi-demonetisation-drive-white-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.കെ നഗര്‍ ആര്‍ക്കൊപ്പം</title>
		<link>https://www.chandrikadaily.com/rk-nagar-by-election.html</link>
					<comments>https://www.chandrikadaily.com/rk-nagar-by-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Mar 2017 19:33:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23980</guid>

					<description><![CDATA[കെ.പി ജലീല്‍ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ചതുഷ്‌കോണ മല്‍സരമാണ് ആര്‍.കെ നഗറില്‍ നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിത 39, 545 (55.87 ശതമാനം) വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ അവരുടെ പാര്‍ട്ടി നെടുകെ [&#8230;]]]></description>
										<content:encoded><![CDATA[<p>കെ.പി ജലീല്&#x200d;</p>
<p>അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്&#x200d;.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്&#x200d; ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്&#x200d;ണായകമാണ്. വിധി ആര്&#x200d;ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്&#x200d; ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്&#x200d;ഥികള്&#x200d; ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്&#x200d; തന്നെ അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമാണ്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ചതുഷ്‌കോണ മല്&#x200d;സരമാണ് ആര്&#x200d;.കെ നഗറില്&#x200d; നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മുഖ്യമന്ത്രി ജയലളിത 39, 545 (55.87 ശതമാനം) വോട്ടുകള്&#x200d;ക്ക് വിജയിച്ച മണ്ഡലത്തില്&#x200d; അവരുടെ പാര്&#x200d;ട്ടി നെടുകെ പിളര്&#x200d;ന്ന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന സവിശേഷതയാണ് രാധാകൃഷ്ണന്&#x200d; നഗര്&#x200d; എന്ന ആര്&#x200d;.കെ നഗറിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അണ്ണാ ഡി. എം.കെയുടെ ശശികല പക്ഷത്തിന് ജയിലില്&#x200d; കിടക്കുന്ന ജയയുടെ തോഴി ശശികലയുടെ സഹോദരീ പുത്രന്&#x200d; ടി.ടി.വി ദിനകരനാണ് സ്ഥാനാര്&#x200d;ഥിയെങ്കില്&#x200d; മുന്&#x200d;മുഖ്യമന്ത്രി പനീര്&#x200d;സെല്&#x200d;വം പക്ഷത്തുനിന്നുള്ളത് ജയലളിതയുടെ അടുത്തയാളും പാര്&#x200d;ട്ടിയുടെ പ്രസീഡിയം ചെയര്&#x200d;മാനുമായിരുന്ന മുതിര്&#x200d;ന്ന നേതാവ് ടി. മധുസൂദനനാണ്. പത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന ദിവസം ഇരു പക്ഷത്തിനും പ്രത്യേകം കക്ഷിപ്പേരും ചിഹ്നവും അനുവദിച്ചതുവഴി മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷമുള്ള പിളര്&#x200d;പ്പിനെ നേര്&#x200d;ക്കുനേര്&#x200d; അഭിമുഖീകരിക്കുകയാണ് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം.<br />
2014ല്&#x200d; ജയില്&#x200d; ശിക്ഷയെതുടര്&#x200d;ന്ന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്ന ജയലളിത 2015ല്&#x200d; കുറ്റവിമുക്തയായി വന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്&#x200d; ഇതേ മണ്ഡലത്തില്&#x200d; 1,60432 വോട്ട് നേടിയപ്പോള്&#x200d; 9,710 ആയിരുന്നു തൊട്ടടുത്ത സി.പി.ഐ സ്ഥാനാര്&#x200d;ഥിയുടെ വോട്ടുകളുടെ എണ്ണം. എന്നാലിത് നിലനിര്&#x200d;ത്താന്&#x200d; മുഖ്യമന്ത്രിയായിരുന്ന തലൈവിക്ക് തൊട്ടടുത്ത വര്&#x200d;ഷം കഴിഞ്ഞില്ല എന്നതാണ് അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയ എതിരാളികള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കുന്നത്. 2015ല്&#x200d; ഡി.എം.കെ വിട്ടുനില്&#x200d;ക്കുകയായിരുന്നെങ്കില്&#x200d; &#8217;16ല്&#x200d; അവരുടെ ഷിംല മുത്തുച്ചേഴന്&#x200d; 33 ശതമാനം വോട്ട് നേടി. ഏപ്രില്&#x200d; 12ന് മലപ്പുറത്തോടൊപ്പം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അണ്ണാ ഡി.എം.കെ യുടെ ശശികലയുടെ പക്ഷത്തിന് &#8216;അണ്ണാ ഡി.എം.കെ അമ്മ&#8217; എന്നും പനീര്&#x200d;ശെല്&#x200d;വം പക്ഷത്തിന് &#8216;അണ്ണാ ഡി.എം.കെ പുരട്ചി തലൈവി അമ്മ&#8217; എന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്&#x200d; അനുവദിച്ചിരിക്കുന്ന പേരുകള്&#x200d;. ഇരുവര്&#x200d;ക്കും യഥാക്രമം തൊപ്പിയും വൈദ്യുതിക്കാലുമാണ് ചിഹ്നങ്ങള്&#x200d;. ഫലത്തില്&#x200d; കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി അണ്ണാ ഡി. എം.കെ കൊണ്ടുനടന്ന രണ്ടില ചിഹ്നത്തിന് ആര്&#x200d;.കെ നഗറില്&#x200d; ഇടമില്ലാതായിരിക്കുന്നു.<br />
ഇതിനുമുമ്പ് 1989ലെ തെരഞ്ഞെടുപ്പിലാണ് അണ്ണാ ഡി.എം.കെയുടെ രണ്ടുപക്ഷം വെവ്വേറെയായി തെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്&#x200d; എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ പക്ഷവും ജയലളിതയുടെ പക്ഷവും തമ്മിലായിരുന്നു പോര്. അന്ന് ഇരുപക്ഷവും ജാനകിയുടെയും ജയലളിതയുടെയും പേര്&#x200d; ചേര്&#x200d;ത്താണ് അണ്ണാ ഡി.എം.കെയുടെ വിഭാഗങ്ങള്&#x200d; മല്&#x200d;സരിച്ചത്. അതില്&#x200d; ജാനകിപക്ഷം ദയനീയമായി പരാജയപ്പെട്ടതിനെതുടര്&#x200d;ന്ന് ജയലളിത പക്ഷത്തോട് ലയിക്കുകയായിരുന്നു. ജയലളിത പക്ഷത്തിന് 75ഉം ജാനകി വിഭാഗത്തിന് രണ്ടും സീറ്റ് മാത്രമാണ് ലഭിച്ചത്. അധികാരത്തിലെത്തിയത് പ്രതിപക്ഷത്തുണ്ടായിരുന്ന ഡി.എം.കെയും. ജയലളിത പക്ഷത്തിന് രണ്ടു പ്രാവും ജാനകിപക്ഷത്തിന് കോഴിയുമായിരുന്നു അന്നത്തെ ചിഹ്നങ്ങള്&#x200d;.<br />
ആര്&#x200d;.കെ നഗറില്&#x200d; ഫലം വരുമ്പോള്&#x200d; സമാനമായി സ്ഥിതി ഉണ്ടാകുമെന്ന് കരുതുന്നവരും പ്രതീക്ഷിക്കുന്നവരും തമിഴ്‌നാട്ടില്&#x200d; ഇപ്പോഴുണ്ട്. അധികാരത്തിലാണെങ്കിലും ജയലളിതയുടെ യഥാര്&#x200d;ത്ഥ അനന്തരാവകാശികള്&#x200d; പനീര്&#x200d;ശെല്&#x200d;വം വിഭാഗമാണെന്നാണ് പലരും കരുതുന്നത്. അതിന് കാരണം ജയയുടെ തോഴി ശശികലയുടെ ബന്ധുവായ ദിനകരനെ ജയലളിത അവസാനവര്&#x200d;ഷങ്ങളില്&#x200d; അടുപ്പിച്ചിരുന്നില്ല എന്നതാണ്. 2011ല്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കപ്പെട്ട ശശികലയോടൊപ്പം ദിനകരനുമുണ്ടായിരുന്നെങ്കിലും ദിനകരനെ തള്ളിപ്പറഞ്ഞ് മാപ്പെഴുതിക്കൊടുത്താണ് ശശികല തിരിച്ചെത്തിയതെങ്കില്&#x200d; ദിനകരനെയുള്&#x200d;പ്പെടെ ജയ തിരിച്ചെടുത്തിരുന്നില്ല. മാത്രമല്ല, തന്നെ അട്ടിമറിച്ച് തമിഴ്‌നാടിന്റെ അധികാരം കവരാന്&#x200d; ദിനകരനും കൂട്ടരും പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണമാണ് ദിനകരനെതിരെ ജയലളിത ആരോപിച്ചിരുന്നത്. പനീര്&#x200d;ശെല്&#x200d;വവും മധുസൂദനനും മറ്റും അന്നും എന്നും ജയയോടൊപ്പമുണ്ടായിരുന്നവരാണുതാനും. ഇതിന്റെ അഭിപ്രായ വോട്ടെടുപ്പുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്.<br />
ജയയുടെ ജയില്&#x200d;വാസ കാലത്ത് രണ്ടു തവണ മുഖ്യമന്ത്രിയായ ആളാണ് ഒട്ടക്കാര പനീര്&#x200d;ശെല്&#x200d;വം. പിന്നീട് ജയലളിത മരിച്ചപ്പോഴും. 2016 ഡിസംബര്&#x200d; അഞ്ചിന് അപ്പോളോ ആസ്പത്രിയില്&#x200d; ജയലളിത മരിക്കുമ്പോള്&#x200d; അടുത്തുണ്ടായിരുന്നത് ശശികല മാത്രമായിരുന്നുവെന്നും അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഴങ്ങുന്നുണ്ട്.തന്നെയടക്കം മുതിര്&#x200d;ന്ന നേതാക്കളെയാരെയും ജയയുടെ കിടക്കക്കരികിലേക്ക് കടത്തിവിടാതിരുന്നത് ശശികലയുടെ നിര്&#x200d;ദേശപ്രകാരമാണെന്നാണ് പനീര്&#x200d;ശെല്&#x200d;വം വിഭാഗം പറയുന്നത്. ഇതുപറഞ്ഞാണ് ഒരു മാസത്തിനകം പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് രാജിവെച്ചതും. ഇതോടെയാണ് തമിഴ് ജനതക്ക് ശശികലയോട് കൂടുതല്&#x200d; വിരോധം വരുന്നത്. എടപ്പാടി പളനി സ്വാമിയെ വിശ്വാസ വോട്ടെടുപ്പില്&#x200d; പരാജയപ്പെടുത്തി പനീര്&#x200d;ശെല്&#x200d;വം വെറും ആറ് എം.എല്&#x200d;.എമാരുമായി പുറത്തുപോയെങ്കിലും ജനങ്ങളുടെ പിന്തുണ ഇപ്പോഴും അവര്&#x200d;ക്കുതന്നെയാണെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ മധുസൂദനന്റെ വിജയം സുനിശ്ചിതമാണെന്ന് അവര്&#x200d; പറയുന്നു. അതേസമയം തന്നെ പനീര്&#x200d;ശെല്&#x200d;വത്തിന് ആര്&#x200d;.കെ നഗര്&#x200d; ജനവിധി അത്ര സുഗമമായി അനുകൂലമാവില്ലെന്നതിന്റെ സൂചനയാണ് ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ സ്ഥാനാര്&#x200d;ഥിത്വം. ആദ്യമൊക്കെ പനീര്&#x200d;ശെല്&#x200d;വത്തോടൊപ്പം അടുത്തുനിന്നിരുന്ന ദീപ പൊടുന്നനെ ആര്&#x200d;.കെ നഗറില്&#x200d; പത്രിക നല്&#x200d;കിയത് പനീര്&#x200d; പക്ഷത്തിന് ക്ഷീണമായി. പനീര്&#x200d; വിഭാഗത്തിന്റെ വോട്ടുകള്&#x200d; ഇതിലൂടെ ഭിന്നിപ്പിക്കപ്പെടുമെന്നാണ് പലരും കരുതുന്നത്.<br />
ദിനകരന്&#x200d; വിജയിക്കുക എന്നാല്&#x200d; എടപ്പാടി പളനിസ്വാമിക്ക് ക്ഷീണമാകുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ശശികല സ്വത്തു കേസില്&#x200d; ബംഗളൂരു പരപ്പന ജയില്&#x200d; പോകുന്നതിനുമുമ്പ് ദിനകരനെ പാര്&#x200d;ട്ടിയുടെ ജനറല്&#x200d; സെക്രട്ടറിപദം ഏല്&#x200d;പിച്ചത് മുഖ്യമന്ത്രി പദത്തിലേക്കുള്ള സൂചനയായാണ് പലരും കാണുന്നത്. തനിക്ക് വിശ്വസ്ഥനായ ആളെ പാര്&#x200d;ട്ടിയുടെ നേതൃ ചുമതല എല്&#x200d;പിക്കുക എന്ന ദീര്&#x200d;ഘ ദൃഷ്ടിയാണ് ശശികല പയറ്റിയത്. സര്&#x200d;ക്കാരും പാര്&#x200d;ട്ടിയുടെ എം.എല്&#x200d;.എമാരും എം.പിമാരുമടങ്ങുന്ന ഭൂരിപക്ഷവും തനിക്കൊപ്പമാണെങ്കിലും ദിനകരന്&#x200d; തോല്&#x200d;ക്കുന്നത് ശശികല പക്ഷത്തിന്റെ നട്ടെല്ലൊടിക്കും. പനീര്&#x200d;ശെല്&#x200d;വം പക്ഷത്തിന് താല്&#x200d;കാലികമായി ഭരണം പിടിക്കാനാവില്ലെങ്കിലും പാര്&#x200d;ട്ടി തന്റെ കൂടെയാണെന്ന് വരുത്താന്&#x200d; മധുസൂദനന്റെ വിജയത്തിലൂടെ പനീരിന് കഴിയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്&#x200d; ഭൂരിപക്ഷത്തോടെ അധികാരത്തില്&#x200d; വരാനും പനീര്&#x200d;ശെല്&#x200d;വം ശ്രമിക്കും.<br />
അതേസമയം ആര്&#x200d;.കെ നഗറില്&#x200d; ഡി.എം.കെയുടെ ആര്&#x200d;.കെ മരുതന്&#x200d; വിജയിച്ചാല്&#x200d; സംഗതി അണ്ണാ ഡി.എം.കെക്കാകെ ക്ഷീണമാകുകയും പാര്&#x200d;ട്ടി പിരിഞ്ഞുപോകാനും അത് വഴിവെക്കും. ഇതാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നതും. ബി.ജെ.പിയുടെ സ്ഥാനാര്&#x200d;ഥി ഗംഗൈ അമരന് അനുകൂലമായി അണ്ണാഡി.എം.കെയുടെ രണ്ടുപക്ഷവും വോട്ട് ചെയ്യുമെന്നാണ് അവര്&#x200d; പ്രചരിപ്പിക്കുന്നത്. ഇത് സംഭവവ്യമല്ലെന്ന് പറയാനുമാവില്ല. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അണികള്&#x200d; ബി.ജെ.പിയില്&#x200d; പ്രതീക്ഷയര്&#x200d;പ്പിക്കുമെന്നും ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; ഏതെങ്കിലും പക്ഷത്തെ വശത്താക്കാനാകുമെന്നുമാണ് മോദിയുടെ കണക്കൂകൂട്ടല്&#x200d;. 39 സീറ്റില്&#x200d; 37 സീറ്റാണ് അണ്ണാ ഡി.എം.കെക്ക് ലോക്‌സഭയിലുള്ളത്. ഇതില്&#x200d; പത്തുപേര്&#x200d; മാത്രമാണിപ്പോള്&#x200d; പനീര്&#x200d;പക്ഷത്തെത്തിയിട്ടുള്ളത്.<br />
1972ലാണ് അന്നത്തെ വെള്ളിത്തിരയിലെ സൂപ്പര്&#x200d;താരം തമിഴ്‌നാട്ടുകാരുടെ പുരട്ചിതലൈവര്&#x200d; എം.ജി രാമചന്ദ്രന്&#x200d; ഡി.എം.കെ വിട്ട് സ്വന്തമായി രാഷ്ട്രീയ പാര്&#x200d;ട്ടി രൂപീകരിക്കുന്നത്. മുന്&#x200d;കാല നേതാവ് അണ്ണാദുരൈയുടെ പേരിലായിരുന്നു അഖിലേന്ത്യാ അണ്ണാദ്രാവിഡമുന്നേറ്റ കഴകം അദ്ദേഹം രൂപീകരിച്ചത്. ഇതോടെ അന്ന് പാര്&#x200d;ട്ടി പ്രസിഡണ്ടായിരുന്ന എം. കരുണാനിധിയുമായി നേരിട്ടേറ്റുമുട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഒരു പതിറ്റാണ്ടിലധികം കാലം തമിഴ്‌നാട്ടിലുണ്ടായത്. രണ്ടു തവണ എം.ജി.ആര്&#x200d; മുഖ്യമന്ത്രിയായപ്പോള്&#x200d; കരുണാനിധിക്ക് തന്റെ കഥകളിലൂടെ സിനിമയില്&#x200d; പ്രശസ്തിയാര്&#x200d;ജിച്ച എം.ജി.ആറിനെതിരെ പൊരുതിത്തോല്&#x200d;ക്കാനായിരുന്നു വിധി. കോണ്&#x200d;ഗ്രസുമായി അടുത്ത എം.ജി.ആര്&#x200d; സ്ത്രീകളെയും അശരണരെയുമെല്ലാം തന്റെ കുടക്കീഴിലാക്കി. 1987ലായിരുന്നു അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം. പിന്നീടാണ് ജയലളിത ഉയര്&#x200d;ന്നുവരുന്നത്. ജാനകി രാമചന്ദ്രനെ ജയലളിത വിരുദ്ധര്&#x200d; രംഗത്തിറക്കിയെങ്കിലും അത് വിജയിച്ചില്ലെന്നതിന്റെ തെളിവായിരുന്നു ആ പക്ഷത്തിന് കിട്ടിയ രണ്ടു സീറ്റ്. ഏതാണ്ട് അതേ പശ്ചാത്തലമാണ് ആര്&#x200d;.കെ നഗറിന്റെ കാര്യത്തിലുമിപ്പോള്&#x200d; തമിഴ്‌നാട്ടില്&#x200d; ഉരുത്തിരിഞ്ഞിരിക്കുന്നത്. പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി ജാനകീരാമചന്ദ്രന്&#x200d; പക്ഷത്തിനെ നേരിട്ട ജയലളിതയുടെ അവസ്ഥയിലാണ് പനീര്&#x200d;ശെല്&#x200d;വം പക്ഷം ഇപ്പോള്&#x200d;. ഫലം വരുമ്പോള്&#x200d; കണ്ടറിയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-by-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
