<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>road &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/road/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 10:23:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>road &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നല്ല നടപ്പ്&#8217; ഉറപ്പാക്കാന്‍ പൊലീസ്; നിയമലംഘകര്‍ക്ക് പിഴ</title>
		<link>https://www.chandrikadaily.com/police-to-ensure-good-practice-penalties-for-violators.html</link>
					<comments>https://www.chandrikadaily.com/police-to-ensure-good-practice-penalties-for-violators.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 19 Nov 2025 10:23:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[road]]></category>
		<category><![CDATA[traffic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364353</guid>

					<description><![CDATA[ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെട്ടത് 851 കാല്‍നടയാത്രക്കാര്‍ക്ക്  
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാല്&#x200d;നടയാത്രക്കാരുടെ സുരക്ഷ വര്&#x200d;ധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്‌പെഷ്യല്&#x200d; ഡ്രൈവില്&#x200d; കുടുങ്ങിയത് 1232 വാഹനങ്ങള്&#x200d;. ഇവരില്&#x200d; നിന്ന് 2.57 ലക്ഷം രൂപ പിഴയും ചുമത്തി. വാഹന അപകടങ്ങളില്&#x200d; കാല്&#x200d;നടയാത്രക്കാരുടെ മരണനിരക്കില്&#x200d; ആശകാജനകമായ വര്&#x200d;ധനവുണ്ടായ സാഹചര്യത്തിലാണ് കാല്&#x200d;നടയാത്രക്കാരുടെ സുരക്ഷ വര്&#x200d;ധിപ്പിക്കുന്നത് മൂന്ന് ദിവസം നീണ്ടുനിന്ന സ്‌പെഷ്യല്&#x200d; ഡ്രൈവ് നടത്തിയത്.<br />
കാല്&#x200d;നടയാത്രക്കാരുടെ ക്രോസിംഗുകളില്&#x200d; വേഗത കുറയ്ക്കാത്ത വാഹനങ്ങള്&#x200d;, അമിത വേഗതയില്&#x200d; വാഹനമോടിക്കല്&#x200d;, കാല്&#x200d;നടയാത്രക്കാര്&#x200d;ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്&#x200d; തുടങ്ങിയ നിയമലംഘനങ്ങള്&#x200d; നടത്തിയ വാഹനങ്ങള്&#x200d;ക്കാണ് പിഴ ചുമത്തിയത്. ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്&#x200d;ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്&#x200d;ക്കരണ ഡ്രൈവും നടത്തിയത്.  ആകെ 32,116 വാഹനങ്ങള്&#x200d; പരിശോധിച്ചതില്&#x200d; 182 കേസുകള്&#x200d; കോടതിയിലേക്ക് വിട്ടു.<br />
കഴിഞ്ഞ ഒക്ടോബര്&#x200d; 31 വരെ സംസ്ഥാനത്ത് 851 കാല്&#x200d;നടയാത്രക്കാര്&#x200d;ക്ക് ജീവന്&#x200d; നഷ്ടമായതില്&#x200d; 218 എണ്ണം കാല്&#x200d;നടയാത്രക്കാരെ സീബ്രാ ക്രോസിംഗില്&#x200d; ഇടിച്ചിട്ടതില്&#x200d; സംഭവിച്ചതാണ്.  കാല്&#x200d;നടയാത്രക്കാരുടെ സുരക്ഷ വര്&#x200d;ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്&#x200d; പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു &#8216;വൈറ്റ് ലൈന്&#x200d; ലൈഫ് ലൈന്&#x200d;&#8217;  എന്ന പേരില്&#x200d; ഡ്രൈവ് നടത്തിയത.് പ്രധാന ജംഗ്ഷനുകള്&#x200d;, അപകട സാധ്യതയുള്ള സ്ഥലങ്ങള്&#x200d;, തിരക്കേറിയ കാല്&#x200d;നട ഇടനാഴികള്&#x200d; എന്നിവിടങ്ങളില്&#x200d; നിയമങ്ങള്&#x200d; കര്&#x200d;ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു.<br />
സീബ്രാ ക്രോസിംഗുകളെ ബഹുമാനിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്&#x200d; പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്&#x200d;ക്കരിക്കുന്നതിന് ആവശ്യമായ നിര്&#x200d;ദ്ദേശങ്ങള്&#x200d; നല്&#x200d;കി. പതിവായി പരിശോധനകള്&#x200d; നടത്താന്&#x200d; ഹൈവേ പട്രോള്&#x200d; യൂണിറ്റുകള്&#x200d;ക്കും എന്&#x200d;ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്&#x200d;ക്കും നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. ആവര്&#x200d;ത്തിച്ചുള്ള നിയമലംഘനങ്ങള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്&#x200d;പ്പെട്ടാല്&#x200d; 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്&#x200d;ക്കു റിപ്പോര്&#x200d;ട്ട് ചെയ്യാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-to-ensure-good-practice-penalties-for-violators.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലിയേക്കരയിലെ കുരുക്ക്</title>
		<link>https://www.chandrikadaily.com/the-noosse-at-paliekaraa.html</link>
					<comments>https://www.chandrikadaily.com/the-noosse-at-paliekaraa.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 20 Aug 2025 01:12:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[paliyekkara]]></category>
		<category><![CDATA[road]]></category>
		<category><![CDATA[toll]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350930</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>പാലിയേക്കര ടോള്&#x200d; വിഷയത്തില്&#x200d; ദേശീയ പാതാ അതോറിറ്റിക്കും ടോള്&#x200d; കമ്പനിക്കുമെതിരെ സുപ്രീംകോടതിയും ഇന്നലെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ചിരിക്കുകയാണ്. ടോള്&#x200d; പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയ പാതാ അതോറിറ്റിയും ടോള്&#x200d; കമ്പനിയും സമര്&#x200d;പ്പിച്ച ഹര്&#x200d;ജികള്&#x200d; പരിഗണിക്കവേ, ദേശീയപാതയില്&#x200d; 12 മണിക്കൂര്&#x200d; ഗതാഗതക്കുരുക്കില്&#x200d;പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്&#x200d; 150 രൂപ ടോള്&#x200d; നല്&#x200d;കുന്നതെന്ന ചോദ്യമാണ് കോടതിയില്&#x200d; നിന്നുണ്ടായത്. &#8216;താങ്കള്&#x200d; പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്&#8217; എന്ന് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്&#x200d; ദേശീയപാത അതോറിറ്റിയ്ക്ക് വേണ്ടി ഹാജരായ സര്&#x200d;ക്കാര്&#x200d; സോളിസിറ്റര്&#x200d; ജനറലിനോട് ചോദിക്കുന്ന സാഹചര്യം വരെയുണ്ടായി. ദേശീയപാതയിലെ മുരിങ്ങൂരില്&#x200d; ലോറി മറിഞ്ഞാണ് ഗതാഗത കുരുക്ക് ഉണ്ടായതെന്ന സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d;മേത്തയുടെ വാദത്തിന് ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്&#x200d; വീണ് മറിഞ്ഞ താണെന്നുമായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ തിരിച്ചടി. ദേശീയപാതയിലൂടെ സഞ്ചരിക്കാന്&#x200d; 12 മണിക്കൂര്&#x200d; എടുക്കുമെങ്കില്&#x200d; എന്തിനാണ് ടോള്&#x200d; എന്നായിരുന്നു ചീഫ് ജസ്റ്റിസി എന്റെ ചോദ്യം. ഒരു മണിക്കൂര്&#x200d;കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്&#x200d; 11 മണിക്കൂര്&#x200d; അധികം എടുക്കുകയാണ്. അതിനു ടോളും നല്&#x200d;കണോ എന്ന പരിഹാസ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിലും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമര്&#x200d;ശനം ദേശീയപാത അതോറിറ്റിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.</p>
<p>പാലിയേക്കരയിലെ ടോള്&#x200d; പിരിവ് സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നം വരെയായിത്തീര്&#x200d;ന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണകൂടങ്ങളുടെയും നീതിപീഠങ്ങളുടെയുമെല്ലാം നിരന്തര ഇടപെടലുകള്&#x200d;ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തരത്തില്&#x200d; വിഷയം തീര്&#x200d;ത്തും വഷളായിത്തീര്&#x200d;ന്നിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള അതീവ ദുഷ്‌കരമായ യാത്രക്കിടെ, പിടിച്ചുപറിക്കുന്ന രീതിയില്&#x200d; ടോളിന്റെ പേരില്&#x200d; വന്&#x200d;തുക ഈടാക്കുമ്പോള്&#x200d; തീര്&#x200d;ത്തും ന്യായമായ ചോദ്യമാണ് യാത്രക്കാര്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണാതെ എന്തിനു തങ്ങള്&#x200d; പണംതരണമെന്ന വര്&#x200d;ഷങ്ങളായി ജനങ്ങള്&#x200d; ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് നീതിപീഠവും ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ ഭരണകൂടവും ഹൈക്കോടതിയുമെല്ലാം ഇക്കാര്യത്തില്&#x200d; നിരന്തരമായി ഇടപെടുമ്പോഴും അതിനെല്ലാം പുല്ലുവിലയാണ് കരാറുകാര്&#x200d; കല്&#x200d;പിക്കുന്നത്. ഇതിന് അവര്&#x200d;ക്ക് പിന്തുണയും പിന്&#x200d;ബലവുമായിത്തീരുന്നതാകട്ടേ കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാറുകളുടെ നിലപാടുകളുമാണ്. ജില്ലാ കലക്ടര്&#x200d;ക്ക് ടോള്&#x200d; പിരിവ് നിര്&#x200d;ത്തിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്ന സാഹചര്യം തന്നെ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. യാത്രക്കാര്&#x200d;ക്ക് അനുബന്ധ സൗകര്യങ്ങള്&#x200d; ഒരുക്കാതെ ടോള്&#x200d; പിരിക്കുന്നതിനെതിരെയായിരുന്നു കലക്ടറുടെ നടപടി.</p>
<p>അടിപ്പാത നിര്&#x200d;മാണവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്&#x200d; വ്യാപക ഗതാഗതക്കുരുക്കാണെന്ന പരാതിയെ തുടര്&#x200d;ന്ന് കലക്ടര്&#x200d; ദേശീയ പാത അതോറിറ്റിയുമായി രണ്ടുതവണ ചര്&#x200d;ച്ചകള്&#x200d; നടത്തുകയും ഈ യോഗങ്ങളില്&#x200d; ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങള്&#x200d; നടപ്പാക്കുന്നതില്&#x200d; അധികൃതര്&#x200d; വീഴ്ച്ചവരുത്തുകയും ചെയ്തതോടെയായിരുന്നു കലക്ടര്&#x200d; കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അടിപ്പാതകളുടെ നിര്&#x200d;മാണ പ്രവൃത്തികള്&#x200d; മന്ദഗതിയിലാണന്നും നിബന്ധനകളൊന്നും പാലിക്കു ന്നില്ലെന്നും കലക്ടറുടെ ഉത്തരവില്&#x200d; ചൂണ്ടിക്കാണിച്ചിരുന്നു. കലക്ടറുടെ ഉത്തരവ് പിന്നീട് പിന്&#x200d;വലിച്ചുവെങ്കിലും ജില്ലാ കോണ്&#x200d;ഗ്രസ് കമ്മിറ്റി ഉള്&#x200d;പ്പെടെ പ്രസ്തുത ആവശ്യവുമായി സമീപിച്ചതിനെ തുടര്&#x200d;ന്ന് ഹൈക്കോടതിയും സമാന ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. നാലാഴ്ചത്തേക്ക് പിരിവ് നിര്&#x200d;ത്തിവെക്കാന്&#x200d; ഉത്തരവിട്ട കോടതി, ഈ കാലയളവിനിടയില്&#x200d; ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നിര്&#x200d;ദ്ദേശവും മുന്നോട്ടുവെക്കുകയുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ദേശീയപാത അതോറിറ്റിയെയും ടോള്&#x200d;കമ്പനിയെയും പരമോന്നത നീതി പീഠം കശക്കിക്കളഞ്ഞത്. ഇടപ്പള്ളി മുതല്&#x200d; പാലക്കാട് വരെയുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിന് പാലിയേക്കരയിലും വടക്കാഞ്ചേരിയിലുമടക്കം രണ്ടിടങ്ങളില്&#x200d; ടോള്&#x200d; കൊടുക്കേണ്ടതുണ്ട്. എന്നാല്&#x200d; ടോള്&#x200d; പിരിക്കുമ്പോള്&#x200d; നടപ്പാക്കേണ്ട സൗകര്യങ്ങളൊന്നും ടോള്&#x200d; കമ്പനി നടപ്പാക്കാതെ വന്നതോടെയാണ് ദേശീയപാത ജനജീവിതത്തെ തകിടം മറിച്ചത്. അടിപ്പാത നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; അനന്തമായി നീണ്ടുപോവാന്&#x200d; തുടങ്ങിയതോടെ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്&#x200d; മണിക്കൂറുകളോളം കുരുക്കില്&#x200d; അകപ്പെട്ട് യാത്രക്കാര്&#x200d; ദുരിതത്തിലാവുന്നത് പതിവാണ്. മണിക്കൂറുകള്&#x200d; കുരുക്കില്&#x200d; കിടക്കുന്ന വാഹനങ്ങള്&#x200d; ദേശീയ പാതയില്&#x200d; പാലിയേക്കര ടോളില്&#x200d; വന്&#x200d; തുക ടോള്&#x200d; നല്&#x200d;കാനായി ഏറെനേരം കരുക്കില്&#x200d; കിടക്കേണ്ട ഗതികേടിലാണ്.</p>
<p>ഇതിനെല്ലാം പുറമെ ടോള്&#x200d; നിയമങ്ങളെല്ലാം കാറ്റില്&#x200d; പറത്തിയാണ് പാലിയേക്കരയിലെ ടോള്&#x200d; കമ്പനി ടോള്&#x200d; പിരിച്ചുകൊണ്ടിരുന്നത്. പതിമൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് ഫെബ്രുവരി ഒന്&#x200d;പതിനാണ് പാലിയേക്കരയില്&#x200d; ടോള്&#x200d; പിരിവ് ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 9 വരെ 1521 കോടി രൂപയാണ് കരാര്&#x200d; കമ്പനിയായ ഗുരുവായൂര്&#x200d; ഇന്&#x200d;ഫ്രാസ്‌ട്രെക്ചര്&#x200d; പിരിച്ചെടുത്തത്. ഓരോ വര്&#x200d;ഷവും ടോള്&#x200d; നിരക്ക് വര്&#x200d;ധിപ്പിച്ച് വാഹനയാത്രക്കാരില്&#x200d; നിന്നും കോടികള്&#x200d; പിരിച്ചെടുത്തതല്ലാതെ റോഡിന്റെ നില മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനെതിരെ നിരവധി പരാതികള്&#x200d; കോടതികളില്&#x200d; എത്തി. സംസ്ഥാന, കേന്ദ്ര സര്&#x200d;ക്കാരിന് മുന്നില്&#x200d; പരാതി പ്രളയം ഉണ്ടായി. എന്നാല്&#x200d; കരാര്&#x200d; കമ്പനിക്ക് അനുകൂലമായ നിലപാടാണ് എന്നും സര്&#x200d;ക്കാരും ദേശീയപാത അതോറിറ്റിയും കൈക്കൊണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-noosse-at-paliekaraa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഴയത്ത് റോഡ് ടാറിങ്ങ്; ദൃശ്യങ്ങള്‍ വൈറലായതോടെ പണി നിര്‍ത്താനാവശ്യപ്പെട്ട് തൃശൂര്‍ മേയര്‍</title>
		<link>https://www.chandrikadaily.com/road-tarring-in-rain-the-mayor-of-thrissur-asked-to-stop-the-work-after-the-footage-went-viral.html</link>
					<comments>https://www.chandrikadaily.com/road-tarring-in-rain-the-mayor-of-thrissur-asked-to-stop-the-work-after-the-footage-went-viral.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 05 Aug 2025 10:20:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[road]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349542</guid>

					<description><![CDATA[ നഗരത്തിലെ മാരാര്‍ റോഡിലാണ് കനത്ത മഴയത്ത് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികള്‍ നടന്നത്. ]]></description>
										<content:encoded><![CDATA[<p>കനത്ത മഴയ്ക്കിടെ തൃശൂര്&#x200d; നഗരത്തില്&#x200d; റോഡ് ടാറിങ്ങ്. നഗരത്തിലെ മാരാര്&#x200d; റോഡിലാണ് കനത്ത മഴയത്ത് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികള്&#x200d; നടന്നത്. മഴയില്&#x200d; റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്&#x200d; കോര്&#x200d;പ്പറേഷന്&#x200d; പരിധിയിലുള്ള റോഡില്&#x200d; ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്&#x200d; പ്രചരിച്ചതോടെ ടാറിങ് നിര്&#x200d;ത്തിവെക്കാന്&#x200d; തൃശ്ശൂര്&#x200d; മേയര്&#x200d; എം കെ വര്&#x200d;ഗീസ് നിര്&#x200d;ദേശം നല്&#x200d;കി. </p>
<p>ഇതു കണ്ട് ഈ കോരിച്ചൊരിയുന്ന മഴയത്താണോ ടാറിങ്ങ് നടത്തുന്നതെന്ന് ഒരാള്&#x200d; ചോദിക്കുന്നത് വീഡിയോയില്&#x200d; കേള്&#x200d;ക്കാം. ഈ കനത്ത മഴയത്താണ് കോര്&#x200d;പ്പറേഷന്റെ ഒരു ടാറിങ്, &#8216;നിര്&#x200d;ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്&#x200d; കൊണ്ടടിക്കണം&#8217; എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. </p>
<p>കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരില്&#x200d; കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികള്&#x200d;ക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികള്&#x200d; പറയുന്നു. വേഗത്തില്&#x200d; ടാറിങ് പ്രവൃത്തികള്&#x200d; പൂര്&#x200d;ത്തീകരിക്കണമെന്ന് നിര്&#x200d;ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്&#x200d;പ്പറേഷന്&#x200d; സെക്രട്ടറി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/road-tarring-in-rain-the-mayor-of-thrissur-asked-to-stop-the-work-after-the-footage-went-viral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു കുഴിയാണെങ്കില്‍ പോലും ഒരാളുടെ മരണത്തിനിടയാക്കാം; റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/even-a-pothole-can-kill-someone-the-high-court-criticized-the-poor-condition-of-the-roads.html</link>
					<comments>https://www.chandrikadaily.com/even-a-pothole-can-kill-someone-the-high-court-criticized-the-poor-condition-of-the-roads.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Jul 2025 06:11:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348926</guid>

					<description><![CDATA[റോഡുകളില്‍ കുഴികള്‍ നിറഞ്ഞുള്ള അവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്&#x200d; രൂക്ഷവിമര്&#x200d;ശനവുമായി ഹൈക്കോടതി. റോഡുകളില്&#x200d; കുഴികള്&#x200d; നിറഞ്ഞുള്ള അവസ്ഥയില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് പൂര്&#x200d;ണ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാന പാതകളിലും, മുഖ്യ റോഡുകളിലും ഏതാനും കുഴികള്&#x200d; മാത്രമേ ഉള്ളൂ എന്ന വാദം കോടതി തള്ളി. </p>
<p>ഒരൊറ്റ കുഴിയാണെങ്കില്&#x200d; പോലും, ഒരാളുടെ മരണത്തിനിടയാക്കാമെന്ന് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; പറഞ്ഞു. സംസ്ഥാന വ്യാപകമായി ഉടന്&#x200d; റോഡ് സുരക്ഷ ഓഡിറ്റ് നടത്തണമെന്നും റിപ്പോര്&#x200d;ട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.</p>
<p>റോഡുകളിലെ ശോചനീയാവസ്ഥ കാരണമുണ്ടാകുന്ന അപകടങ്ങള്&#x200d;ക്ക്, എന്&#x200d;ജിനീയര്&#x200d;മാരും ഉദ്യോഗസ്ഥരും വ്യക്തിപരമായി തന്നെ ഉത്തരവാദികളാകുമെന്നും കോടതി വ്യക്തമാക്കി. യാത്രക്കാരുടെ മൗലികാവകാശങ്ങള്&#x200d; ഹനിക്കുന്ന, ഉദ്യോഗസ്ഥ തലത്തിലുള്ള ഇത്തരം നിരുത്തരവാദപരമായ സമീപനവും വീഴ്ചകളും അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.</p>
<p>അതേസമയം റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗിനെയും, അമിത വേഗതയെയും കോടതി ശക്തമായി വിമര്&#x200d;ശിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-a-pothole-can-kill-someone-the-high-court-criticized-the-poor-condition-of-the-roads.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണ് ജയില്‍ സൂപ്രണ്ടിനും ഭാര്യയ്ക്കും പരിക്ക്</title>
		<link>https://www.chandrikadaily.com/jail-superintendent-and-wife-injured-after-falling-into-pothole-in-thrissur.html</link>
					<comments>https://www.chandrikadaily.com/jail-superintendent-and-wife-injured-after-falling-into-pothole-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Jun 2025 15:37:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[road]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346223</guid>

					<description><![CDATA[ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂരിൽ റോഡിലെ കുഴിയില്&#x200d; വീണു വീണ്ടും അപകടം. ജയില്&#x200d; സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്&#x200d;പ്പെട്ടത്. ഇരുവര്&#x200d;ക്കും സാരമായ പരുക്കുണ്ട്. തൃശ്ശൂര്&#x200d; കോവിലകത്തും പാടം റോഡിലെ കുഴിയില്&#x200d; വീണാണ് സ്‌കൂട്ടര്&#x200d; യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്&#x200d;ക്ക് പരിക്കുപറ്റിയത്.</p>
<p>തൃശൂര്&#x200d; ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഇരുവരേയും തൃശ്ശൂര്&#x200d; അശ്വിനി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ റോഡിലെ കുഴിയില്&#x200d; വീഴാതെ സ്‌കൂട്ടര്&#x200d; വെട്ടിച്ച യുവാവ് ബസ്സിനടിയില്&#x200d;പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേല്&#x200d;ക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jail-superintendent-and-wife-injured-after-falling-into-pothole-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍</title>
		<link>https://www.chandrikadaily.com/1the-policemen-filled-the-pothole-on-the-road-for-the-chief-ministers-pleasure-trip.html</link>
					<comments>https://www.chandrikadaily.com/1the-policemen-filled-the-pothole-on-the-road-for-the-chief-ministers-pleasure-trip.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Jun 2025 15:28:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[news]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344961</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വശത്തെ കുഴികൾ മാത്രം പോലീസുകാർ മണ്ണിട്ട് മൂടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>നാട്ടുകാർ ഏറെ നാളായി കാലടി ശ്രീശങ്കരാ പാലത്തിലൂടെ കഷ്ടപ്പെട്ട് യാത്ര ചെയ്യുമ്പോൾ ആ കുഴിയൊന്ന് നികത്താൻ ആരെയും കണ്ടില്ല. എന്നാൽ മുഖ്യമന്ത്രി വരുന്നു എന്ന് കേട്ടതോടെ പോലീസുകാർ തൂമ്പയുമായി ഇറങ്ങി.</p>
<p>മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വശത്തെ കുഴികൾ മാത്രം പോലീസുകാർ മണ്ണിട്ട് മൂടുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം എത്തുന്നതിന് തൊട്ട് മുമ്പാണ് കുഴികൾ അടച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-policemen-filled-the-pothole-on-the-road-for-the-chief-ministers-pleasure-trip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും</title>
		<link>https://www.chandrikadaily.com/mbz-alwarkha-road-to-open-soon-travel-time-will-be-reduced-to-three-and-a-half-minutes.html</link>
					<comments>https://www.chandrikadaily.com/mbz-alwarkha-road-to-open-soon-travel-time-will-be-reduced-to-three-and-a-half-minutes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 May 2025 04:38:12 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[road]]></category>
		<category><![CDATA[Transportation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343101</guid>

					<description><![CDATA[ദൂരം 5.7 കിലോമീറ്ററില്‍നിന്നും 1.5 ആയി കുറയും]]></description>
										<content:encoded><![CDATA[<div>ദുബൈ: ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദ് റോഡില്&#x200d; നിന്ന് നേരിട്ട് അല്&#x200d; വര്&#x200d;ഖയിലേക്കും തിരിച്ചുമുള്ള പുതിയ റോഡ് ജൂണ്&#x200d; ആദ്യത്തില്&#x200d; ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദുബൈ ആര്&#x200d;ടിഎ അ റിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനുട്ടില്&#x200d;നിന്നും മൂന്നര മിനുട്ട് മാത്രമായി ചു രുങ്ങും.</div>
<div></div>
<div>പദ്ധതി പൂര്&#x200d;ത്തിയാകുമ്പോള്&#x200d; മണിക്കൂറില്&#x200d; 5,000 വാഹനങ്ങള്&#x200d;ക്ക് കടന്നുപോകാനുള്ള സൗകര്യമു ണ്ടായിരിക്കും. യാത്രാ സമയം 80ശതമാനവും യാത്രാ ദൂരം 5.7 കിലോമീറ്ററില്&#x200d;നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും.</div>
<div>താമസക്കാര്&#x200d;ക്കും സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും സേവനം നല്&#x200d;കുന്നതിനായി അ ല്&#x200d;വര്&#x200d;ഖ 1 സ്ട്രീറ്റ് 13 ലെ ഗതാഗത മെച്ചപ്പെടുത്തല്&#x200d; പ്രവര്&#x200d;ത്തനങ്ങളും ആര്&#x200d;ടിഎ പൂര്&#x200d;ത്തിയാക്കിയിട്ടുണ്ട്.</div>
<div></div>
<div>ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്&#x200d;ദ്ധിപ്പിക്കുന്നതിനും, താമസ ക്കാരുടെ ജീവിത നിലവാരം വര്&#x200d;ധിപ്പിക്കുന്നതിനുമായി രൂപകല്&#x200d;പ്പന ചെയ്തിരിക്കുന്ന എട്ടു കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള ആന്തരിക റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. ദുബൈയുടെ നഗര, ജനസംഖ്യാ വളര്&#x200d;ച്ചാ ലക്ഷ്യങ്ങള്&#x200d;ക്ക് അനുസൃതമായി, റെസിഡന്&#x200d;ഷ്യല്&#x200d; ഏരിയകള്&#x200d;ക്കുള്ളില്&#x200d; റോഡുകള്&#x200d;, ലൈറ്റിംഗ്, സ്റ്റോം വാട്ടര്&#x200d; ഡ്രെയിനേജ് സംവിധാനങ്ങള്&#x200d; എന്നിവ ഉള്&#x200d;ക്കൊള്ളുന്ന സംയോജിത അടിസ്ഥാന സൗക ര്യങ്ങള്&#x200d; വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആര്&#x200d;ടിഎ നടപ്പാക്കുന്നത്.</div>
<div></div>
<div>അല്&#x200d;വര്&#x200d;ഖ വികസന പദ്ധതിക ളില്&#x200d; അല്&#x200d; വര്&#x200d;ഖ 3, 4 എന്നിവിടങ്ങളിലെ ഉള്&#x200d;റോഡുകളുടെ നവീ കരണവും നടപ്പാതകള്&#x200d;, പാര്&#x200d;ക്കിംഗുകള്&#x200d; എന്നിവയുടെ നിര്&#x200d;മ്മാണം, 23 കിലോമീറ്ററില്&#x200d; കൂടുതലുള്ള സൈക്ലിംഗ് ട്രാക്കുകള്&#x200d; എന്നിവയും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. സമീപങ്ങളിലെ സൈക്കിള്&#x200d; ട്രാക്കുകളുമായുള്ള കണക്റ്റിവിറ്റി വര്&#x200d;ദ്ധിപ്പിക്കുകയും സുസ്ഥിര ഗതാ ഗത മാര്&#x200d;ഗ്ഗങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്&#x200d; അല്&#x200d; വര്&#x200d;ഖ ഒന്നിലെ ഗതാഗതശേഷി വര്&#x200d;ദ്ധിപ്പിക്കുകയും നിലവിലുള്ള റൗണ്ട്എബൗട്ടുകളെ സ്മാര്&#x200d;ട്ട് ട്രാഫിക് ലൈറ്റു കളുള്ള സിഗ്‌നലൈസ്ഡ് ജംഗ്ഷനുകളാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്&#x200d;ടിഎ വ്യക്തമാക്കി.</div>
<div></div>
<div>ഇതിലൂടെ ഗതാഗത പ്രവാഹം 30ശതമാനം വരെ മെച്ചപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. ഈ വര്&#x200d;ഷം അവസാന ത്തോടെ പദ്ധതി പൂര്&#x200d;ത്തിയാക്കാനാകും.നിരവധി ഉള്&#x200d;റോഡ് വികസനത്തിലൂടെ അല്&#x200d;ര്&#x200d;ഖ 4 ലെ സ്‌കൂള്&#x200d; ഓഫ് റിസര്&#x200d;ച്ച് സയന്&#x200d;സിന് ചു റ്റുമുള്ള ഗതാഗതം സുഗമമാക്കല്&#x200d;, 150 അധിക പാര്&#x200d;ക്കിംഗ് നിര്&#x200d;മ്മാണം, പുതിയ പാര്&#x200d;ക്കിംഗുകള്&#x200d;ക്കായി സുരക്ഷിതമായ എന്&#x200d;ട്രി, എക്‌സിറ്റ് പോയിന്റുകള്&#x200d; എന്നിവയും സമീപകാലത്ത് പൂര്&#x200d;ത്തിയാക്കിയിരുന്നു.</div>
<div></div>
<div></div>
<div>സ്‌കൂള്&#x200d; മേഖലയിലെ തിരക്ക് കുറക്കുന്നതിനും ഏകദേശം 35 മുതല്&#x200d; 50ശതമാനംവരെ സമയം കുറക്കുന്ന തിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. 136 റെസിഡന്&#x200d;ഷ്യല്&#x200d; വില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന അല്&#x200d;വര്&#x200d;ഖ നാലിലെ മുഹമ്മദ് ബിന്&#x200d; റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് സഹായകമായ ആന്തരിക റോഡുകളും ആര്&#x200d;ടിഎ പൂര്&#x200d;ത്തിയാക്കി. റോഡ് സുരക്ഷ വര്&#x200d;ദ്ധിപ്പിക്കുന്നതിനും താമസക്കാരുടെ മൊബിലിറ്റി മെച്ചപ്പെടുത്തു ന്നതിനും ലക്ഷ്യമിട്ടുള്ള നടപ്പാതകള്&#x200d;, വാഹന ആക്സസ് പോയിന്റുകള്&#x200d;, പൂര്&#x200d;ണ്ണമായും സംയോജിത ലൈറ്റിംഗ് സംവിധാനം എന്നിവ ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. വിനോദത്തിനും  സൈക്ലിംഗ് പ്രോ ത്സാഹിപ്പിക്കുന്ന തിനുമായി 7.4 കിലോമീറ്റര്&#x200d; സൈക്ലിംഗ് ട്രാക്കും നിര്&#x200d;മ്മിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mbz-alwarkha-road-to-open-soon-travel-time-will-be-reduced-to-three-and-a-half-minutes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/kooriad-national-highway-crash-incident-suspension-of-nhai-project-director.html</link>
					<comments>https://www.chandrikadaily.com/kooriad-national-highway-crash-incident-suspension-of-nhai-project-director.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 29 May 2025 17:07:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kooriyad]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342964</guid>

					<description><![CDATA[സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം കൂരിയാട് ദേശീയപാത തകര്&#x200d;ന്നത സംഭവത്തില്&#x200d; കര്&#x200d;ശന നടപടിയെടുത്ത് കേന്ദ്രം. എന്&#x200d;എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്&#x200d;ഡ് ചെയ്തു. സൈറ്റ് എന്&#x200d;ജിനീയറെയും എന്&#x200d;എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. കൂടാതെ കരാറുകാരന്&#x200d; സ്വന്തം ചെലവില്&#x200d; മേല്&#x200d;പ്പാലം പുനര്&#x200d;നിര്&#x200d;മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്&#x200d; പറയുന്നു. സുരക്ഷാ കണ്&#x200d;സള്&#x200d;ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്&#x200d;ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചു. കുരിയാട് ദേശീയപാത തകര്&#x200d;ന്നതില്&#x200d; അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.</p>
<p>ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്&#x200d;മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്&#x200d; നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഭാരം താങ്ങാന്&#x200d; അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്&#x200d; കാരണമായതെന്നാണ് പ്രാഥമിക നിഗമനം.</p>
<p>അതേസമയം കരാര്&#x200d; ഏറ്റെടുത്ത നിര്&#x200d;മാണ കമ്പനിക്ക് വന്&#x200d; വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്&#x200d; ഉള്&#x200d;പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് സെക്രട്ടറി കേന്ദ്രസര്&#x200d;ക്കാരിന് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്&#x200d;ണ്ണമായും പുനര്&#x200d; നിര്&#x200d;മ്മിക്കാനും ഒരു കിലോമീറ്റര്&#x200d; ദൂരം പൂര്&#x200d;ണമായും പുനര്&#x200d; നിര്&#x200d;മ്മിക്കണമെന്നുമാണ് ശിപാര്&#x200d;ശ. </p>
<p>കൂരിയാട് ദേശീയപാത നിര്&#x200d;മ്മാണത്തില്&#x200d; കരാര്&#x200d; കമ്പനിക്ക് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്&#x200d;മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്&#x200d; അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്&#x200d;. സംഭവത്തില്&#x200d; കരാറുകാരായ കെഎന്&#x200d;ആര്&#x200d; കണ്&#x200d;സ്ട്രക്ഷനെ ഡീബാര്&#x200d; ചെയ്തിരുന്നു. പദ്ധതിയുടെ കണ്&#x200d;സള്&#x200d;ട്ടന്റായി പ്രവര്&#x200d;ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്&#x200d;സള്&#x200d;ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kooriad-national-highway-crash-incident-suspension-of-nhai-project-director.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു</title>
		<link>https://www.chandrikadaily.com/a-huge-pothole-has-formeed-oon-the-kasaragod-national-highway.html</link>
					<comments>https://www.chandrikadaily.com/a-huge-pothole-has-formeed-oon-the-kasaragod-national-highway.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 14:09:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kasarkode]]></category>
		<category><![CDATA[National Highway]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342663</guid>

					<description><![CDATA[കോണ്‍ഗ്രീറ്റ് ഉപയോഗിച്ച് ഗര്‍ത്തം താത്കാലികമായി അടച്ചിട്ടുണ്ട്. ]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് ചെര്&#x200d;ക്കള-ചട്ടഞ്ചാല്&#x200d; ദേശീയ പാതയില്&#x200d; വലിയ ഗര്&#x200d;ത്തം രൂപപ്പെട്ടു. മേല്&#x200d;പ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപത്ത് പുതിയതായി പണിത പാലവും, റോഡും ചേരുന്ന ഭാഗത്താണ് ഗര്&#x200d;ത്തം രൂപപ്പെട്ടത്. എന്നാല്&#x200d; കോണ്&#x200d;ഗ്രീറ്റ് ഉപയോഗിച്ച് ഗര്&#x200d;ത്തം താത്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം, വടകര മൂരാട് പാലത്തിന് സമീപവും റോഡില്&#x200d; വിള്ളലുണ്ടായി. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്&#x200d; കണ്ടെത്തിയത്. ഇതേ തുടര്&#x200d;ന്ന് ഇതുവഴി സഞ്ചരിക്കുന്ന ഗതാഗതം ഭാഗീകമായി നിരോധിച്ചിട്ടുണ്ട്. </p>
<p>റോഡില്&#x200d; ഗര്&#x200d;ത്തവും വിള്ളലും ഉണ്ടായതിനെ തുിടര്&#x200d;ന്ന് ദേശീയപാതാ അധികൃതര്&#x200d; അടിയന്തരമായി വിശദീകരണം നല്&#x200d;കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തുടര്&#x200d;ച്ചയായി ഉണ്ടാകുന്ന വിള്ളലിന് പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-huge-pothole-has-formeed-oon-the-kasaragod-national-highway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ദേശീയപാത നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പിന് പങ്കില്ല&#8217;: പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/public-works-department-has-no-role-in-national-highway-construction-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/public-works-department-has-no-role-in-national-highway-construction-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 22 May 2025 15:35:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[nationa highwayas]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342115</guid>

					<description><![CDATA[ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പാത നിര്‍മിക്കുന്നതില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. &#160;]]></description>
										<content:encoded><![CDATA[<p>ദേശീയ പാത നിര്&#x200d;മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. ദേശീയ പാത നിര്&#x200d;മിക്കുന്നതില്&#x200d; ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്&#x200d; ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്&#x200d;ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/public-works-department-has-no-role-in-national-highway-construction-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
