<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>roads &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/roads/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Jun 2025 06:06:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>roads &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണൂരില്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തം; നാല് മീറ്ററോളം ആഴം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി</title>
		<link>https://www.chandrikadaily.com/1huge-crater-on-road-in-kannur-about-four-meters-deep-traffic-restrictions-were-imposed.html</link>
					<comments>https://www.chandrikadaily.com/1huge-crater-on-road-in-kannur-about-four-meters-deep-traffic-restrictions-were-imposed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 04 Jun 2025 06:05:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[roads]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343564</guid>

					<description><![CDATA[പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂര്‍ണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; റോഡില്&#x200d; കൂറ്റന്&#x200d; ഗര്&#x200d;ത്തം. ഇന്നലെ വൈകുന്നേരത്തോടെയാണ് പനങ്കുന്നിലെ റോഡില്&#x200d; നാല് മീറ്ററോളം ആഴത്തിലുള്ള ഗര്&#x200d;ത്തം നാട്ടുകാര്&#x200d; കണ്ടത്. ഇതേ തുടര്&#x200d;ന്ന് സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത കമ്പിയില്&#x200d; തൊടുന്ന മരച്ചില്ലകള്&#x200d; വെട്ടാന്&#x200d; എത്തിയവരാണ് ഗര്&#x200d;ത്തം ആദ്യം കണ്ടത്. വിള്ളല്&#x200d; രൂപത്തിലാണ് ആദ്യം കണ്ടത്. എന്നാല്&#x200d; കമ്പെടുത്ത് കുത്തിയപ്പോള്&#x200d; ഒന്നര മീറ്ററില്&#x200d; കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററിലധികമായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്‌തെന്നും പ്രദേശവാസികള്&#x200d; പറഞ്ഞു.</p>
<p>ഒരുവശത്തുകൂടിയാണ് വാഹനങ്ങള്&#x200d; കടത്തിവിടുന്നത്. പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂര്&#x200d;ണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1huge-crater-on-road-in-kannur-about-four-meters-deep-traffic-restrictions-were-imposed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില്&#x200d; 12 പദ്ധതികള്&#x200d; പൂര്&#x200d;ത്തിയായി: ഗതാഗത മന്ത്രി നിതിന്&#x200d; ജയറാം ഗഡ്കരി</title>
		<link>https://www.chandrikadaily.com/12-out-of-40-national-highway-projects-sanctioned-for-kerala-have-been-completed-transport-minister-nitin-jairam-gadkari.html</link>
					<comments>https://www.chandrikadaily.com/12-out-of-40-national-highway-projects-sanctioned-for-kerala-have-been-completed-transport-minister-nitin-jairam-gadkari.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 30 Nov 2024 11:34:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr mp abdusamad samadani]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[roads]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319735</guid>

					<description><![CDATA[ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ 269.32 കിലോമീറ്റർ ദൈർഘ്യമുള്ള 12 പദ്ധതികൾ ഇതിനകം പൂർത്തിയായതായി ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്കരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 7371.52 കോടി രൂപയുടെ പ്രവൃർത്തിയാണ് പൂർത്തിയായിരിക്കുന്നത്. ബാക്കിയുള്ള 821.19<br />
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.</p>
<p>സംസ്ഥാനത്തിന് നടപ്പു സാമ്പത്തികവർഷത്തിൽ 2100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാതാ 66ന്റ ഭാഗമായുള്ള രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമുള്ള പ്രവൃത്തികൾ അടുത്ത മാർച്ച് 30ന് പൂർത്തിയാകുമെന്നും മന്ത്രിയുടെ മറുപടിയിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/12-out-of-40-national-highway-projects-sanctioned-for-kerala-have-been-completed-transport-minister-nitin-jairam-gadkari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷായുടെ മണ്ഡലത്തില്&#x200d; പാതാളമായി റോഡുകള്&#x200d;; ബി.ജെ.പി കൊടി നാട്ടി നാട്ടുകാരുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/roads-in-amit-shahs-constituency-are-hellish-locals-protest-by-planting-bjp-flag.html</link>
					<comments>https://www.chandrikadaily.com/roads-in-amit-shahs-constituency-are-hellish-locals-protest-by-planting-bjp-flag.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Jul 2024 05:08:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[bjp flag]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[roads]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301551</guid>

					<description><![CDATA[അഹ്മദാബാദ് സ്മാര്&#x200d;ട്ട് സിറ്റിയില്&#x200d; അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്&#x200d;ഭ മഴവെള്ള സംഭരണി എന്നാണ് കോണ്&#x200d;ഗ്രസ് കേരള ഈ ദൃശ്യങ്ങള്&#x200d; പങ്കുവച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; കുറിച്ചത്.]]></description>
										<content:encoded><![CDATA[<p>കനത്ത മഴയില്&#x200d; പ്രധാന മന്ത്രി ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം റോഡുകളെല്ലാം തകര്&#x200d;ന്നടിഞ്ഞിരിക്കുകയാണ്. തലസ്ഥാനമായ അഹ്മദാബാദിലെ റോഡിലെ പാതാളക്കുഴിയുടെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്&#x200d; റോഡിലെ വെള്ളക്കെട്ടില്&#x200d; ബി.ജെ.പി കൊടി നാട്ടി പ്രതിഷേധിക്കുകയാണു നാട്ടുകാര്&#x200d;.</p>
<p>അഹ്മദാബാദിനും ഗാന്ധിനഗറിനും പുറമെ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ ഭുജ്, ജുനാഗഢ്, സൂറത്ത്, വാപി, ബറൂച്ച് നിരത്തുകളിലെ സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും ഞെട്ടിപ്പിച്ചത് തലസ്ഥാന നഗരത്തില്&#x200d;നിന്നുള്ള കാഴ്ചയായിരുന്നു. ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്കിടെയാണ് അഹ്മദാബാദിലെ ഷേലയില്&#x200d; പൊതുനിരത്തില്&#x200d; ഭീമാകാരമായ ഗര്&#x200d;ത്തം രൂപപ്പെട്ടത്. റോഡിലെ വന്&#x200d; ഗര്&#x200d;ത്തത്തിന്റെ ദൃശ്യങ്ങള്&#x200d; ദേശീയ മാധ്യമങ്ങള്&#x200d; പുറത്തുവിട്ടിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-301553" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/07/Untitled-1-20-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2024/07/Untitled-1-20-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2024/07/Untitled-1-20-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2024/07/Untitled-1-20.jpg 800w" sizes="(max-width: 300px) 100vw, 300px" /></p>
<p>ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായതോടെ ബി.ജെ.പി സര്&#x200d;ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. അഹ്മദാബാദ് സ്മാര്&#x200d;ട്ട് സിറ്റിയില്&#x200d; അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്&#x200d;ഭ മഴവെള്ള സംഭരണി എന്നാണ് കോണ്&#x200d;ഗ്രസ് കേരള ഈ ദൃശ്യങ്ങള്&#x200d; പങ്കുവച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; കുറിച്ചത്. ഒരിറ്റു വെള്ളം അറബിക്കടലിലേക്കു ചോര്&#x200d;ന്നുപോകാതിരിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും പോസ്റ്റില്&#x200d; പരിഹസിക്കുന്നു.</p>
<p>ഗാന്ധിനഗറിലും സ്ഥിതിഗതികള്&#x200d; വ്യത്യസ്തമല്ല. റോഡുകളെല്ലാം തകര്&#x200d;ന്ന് കുഴിയും കുളവുമായിരിക്കുകയാണ്. റോഡില്&#x200d; രൂപപ്പെട്ട ഗര്&#x200d;ത്തത്തില്&#x200d; കാര്&#x200d; വീണ് യാത്രികര്&#x200d;ക്കു ഗുരുതരമായി പരിക്കേറ്റ സംഭവവും റിപ്പോര്&#x200d;ട്ട് ചെയ്തു. ജീവന്&#x200d; പണയം വച്ചാണ് ആളുകള്&#x200d; ഇതുവഴി യാത്ര ചെയ്യുന്നത്. നഗരപാതകളിലെ പാതകള്&#x200d; വെള്ളക്കെട്ടിലായി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Gujarat | Amid heavy rainfall that the city has witnessed, a road collapsed in the Shela area of Ahmedabad city. <a href="https://t.co/kKIFHp1KlS">pic.twitter.com/kKIFHp1KlS</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1807413745334813024?ref_src=twsrc%5Etfw">June 30, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതിനു പിന്നാലെയാണ് ഗാന്ധിനഗറില്&#x200d; പ്രതിഷേധവുമായി നാട്ടുകാര്&#x200d; തെരുവിലിറങ്ങിയത്. റോഡുകളിലെ വെള്ളക്കെട്ടുകളില്&#x200d; ബി.ജെ.പി പതാകകള്&#x200d; നാട്ടിയാണു നാട്ടുകാരുടെ പ്രതിഷേധം. റോഡ് കോണ്&#x200d;ട്രാക്ടര്&#x200d;മാരും ബി.ജെ.പി നേതാക്കളും തമ്മിലുള്ള അഴിമതിയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് റോഡുകളെ എത്തിച്ചിരിക്കുന്നതെന്നാണു നാട്ടുകാര്&#x200d; കുറ്റപ്പെടുത്തുന്നത്.</p>
<p>അഹ്മദാബാദിലെയും സൂറത്തിലെയും വിവിധയിടങ്ങളില്&#x200d; റെക്കോര്&#x200d;ഡ് മഴയാണു കഴിഞ്ഞ ദിവസങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. 153 മില്ലി മീറ്റര്&#x200d; മഴയാണ് ഇവിടങ്ങളില്&#x200d; പെയ്തത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ മഴയാണിത്. മഴയില്&#x200d; ദേശീയപാത ഉള്&#x200d;പ്പെടെ തകര്&#x200d;ന്നുകിടക്കുകയും പ്രധാന പാതകളെല്ലാം വെള്ളക്കെട്ടായി ഗതാഗതം തടസപ്പെട്ടിരിക്കുകയുമാണ്. പാതയോരങ്ങളിലെ വന്&#x200d; മരങ്ങള്&#x200d; കടപുഴകി വാഹനങ്ങള്&#x200d;ക്കുമേല്&#x200d; പതിച്ച സംഭവങ്ങളുമുണ്ടായി.</p>
<p>https://twitter.com/RisingPiku/status/1807483036608446810</p>
<p>സൗരാഷ്ട്രയോടു ചേര്&#x200d;ന്നുള്ള വടക്കുകിഴക്കന്&#x200d; അറബിക്കടലിലെ അതിതീവ്ര ന്യൂനമര്&#x200d;ദത്തെ തുടര്&#x200d;ന്നുള്ള ചുഴലിക്കാറ്റിനെ തുടര്&#x200d;ന്നാണ് ഗുജറാത്തിലുടനീളം തീവ്ര മഴ റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. അടുത്ത 5 ദിവസം സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബറൂച്ച്, സൂറത്ത്, നവസരി, വല്&#x200d;സഡ്, ദാദ്ര നഗര്&#x200d; ഹവേലി എന്നീ ജില്ലകളില്&#x200d; ഓറഞ്ച് അലെര്&#x200d;ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.</p>
<p>https://twitter.com/khbarot/status/1807431349068029965</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roads-in-amit-shahs-constituency-are-hellish-locals-protest-by-planting-bjp-flag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുബൈയില്&#x200d; സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന 43,817 പേര്&#x200d;ക്ക് പിഴ</title>
		<link>https://www.chandrikadaily.com/in-dubai-43817-people-were-fined-for-crossing-roads-other-than-through-zebra-lines.html</link>
					<comments>https://www.chandrikadaily.com/in-dubai-43817-people-were-fined-for-crossing-roads-other-than-through-zebra-lines.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 28 Jan 2024 04:37:42 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crossing]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[fined]]></category>
		<category><![CDATA[roads]]></category>
		<category><![CDATA[zebra lines]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289025</guid>

					<description><![CDATA[കാല്&#x200d;നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്&#x200d; റോഡ് മുറിച്ചുകടക്കുന്നവരെ കര്&#x200d;ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ദുബൈ: സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന അരലക്ഷത്തോളം പേര്&#x200d;ക്ക് ദുബൈ പൊലീസ് പിഴ ചുമത്തി. കാല്&#x200d;നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്&#x200d; റോഡ് മുറിച്ചുകടക്കുന്നവരെ കര്&#x200d;ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.</p>
<p>2023 വര്&#x200d;ഷക്കാലയളവില്&#x200d; 43,817 പേര്&#x200d;ക്കാണ് പിഴ ചുമത്തിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്രയും പേരില്&#x200d;നിന്നായി 17.526,800 ദിര്&#x200d;ഹമാണ് പിഴ ഈടാക്കിയത്. കാല്&#x200d;നടക്കാര്&#x200d; സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കരുതെന്ന് വിവിധ എമിറേറ്റുകളിലെ പൊലിസ് ആവര്&#x200d;ത്തിച്ചു വ്യക്തമാക്കി.</p>
<p>അബുദാബിയിലും വിവിധ റോഡുകളില്&#x200d; കാല്&#x200d;നടക്കാരെ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.</p>
<p>മുസഫ ഷാബിയയില്&#x200d; ദിനേന നിരവധി പേരെയാണ് പിടികൂടി പിഴ ചുമത്തുന്നത്. സീബ്രലൈനുകളില്&#x200d; കാല്&#x200d;നടക്കാര്&#x200d;ക്ക് വാഹനം നിര്&#x200d;ത്തിക്കൊടുക്കാത്തവരെയും പിടികൂടി പിഴ നല്&#x200d;കുന്നുണ്ട്. 400 ദിര്&#x200d;ഹം പിഴയും ഡ്രൈവിംഗ് ലൈസന്&#x200d;സില്&#x200d; നാലു ബ്ലാക്ക് പോയിന്റ് രേഖപ്പെടുക്കുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-dubai-43817-people-were-fined-for-crossing-roads-other-than-through-zebra-lines.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂർ വിമാനത്താവളം റൺവേ നവീകരണത്തിലൂടെ നഷ്ടമാകുന്ന റോഡുകൾക്ക് ബദൽ റോഡുകൾ നിർമ്മിക്കും</title>
		<link>https://www.chandrikadaily.com/karipur-airport-will-build-alternative-roads-to-those-lost-through-runway-renovation.html</link>
					<comments>https://www.chandrikadaily.com/karipur-airport-will-build-alternative-roads-to-those-lost-through-runway-renovation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Nov 2023 15:50:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alternative]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[roads]]></category>
		<category><![CDATA[runway renovation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283039</guid>

					<description><![CDATA[മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിലൂടെ നഷ്ടമാകുന്ന റോഡുകൾക്ക് ബദൽ റോഡുകൾ നിർമ്മിക്കും. പുതിയ റോഡ് നിർമ്മാണ സാധ്യതാ പഠനം ആരംഭിച്ചു. മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.</p>
<p>പാലക്കപറമ്പ് ഭാഗത്തെ ക്രോസ് റോഡ് റൺവേക്ക് അടിയിലാകും. ദിവസവും ആയിരകണക്കിന് ആളുകളുടെ ഗതാഗത മാർഗം ഇതൊടെ നിലക്കും. ഇതിന് പരിഹാരം കാണനാണ് സംയുക്ത സമിതി റോഡുകൾ നഷ്ടപെടുന്ന ഭാഗങ്ങളിൽ ബദൽ റോഡുകളുടെ സാധ്യത പരിശോധിച്ചത്.</p>
<p>കൊണ്ടോട്ടി എം.എൽ.എ ടി. വി ഇബ്രാഹിം, മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. എയർപോർട്ട് ഡയറക്ടർ, സാമൂഹ്യ ആഘാത പഠനം നടത്തുന്ന സംഘം, റവന്യൂ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സംഘത്തിലുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-airport-will-build-alternative-roads-to-those-lost-through-runway-renovation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ  പുതുക്കിയ വേഗപരിധി ഇന്ന് മുതല്&#x200d;</title>
		<link>https://www.chandrikadaily.com/revised-speed-limit-for-vehicles-on-state-roads-from-today.html</link>
					<comments>https://www.chandrikadaily.com/revised-speed-limit-for-vehicles-on-state-roads-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 01 Jul 2023 00:52:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[roads]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262265</guid>

					<description><![CDATA[സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d;.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d;. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്&#x200d;ക്ക് ആറുവരി ദേശീയ പാതയില്&#x200d; 110 കിലോമീറ്റര്&#x200d;, 4 വരി ദേശീയ പാതയില്&#x200d; 100 കിലോമീറ്റര്&#x200d;, മറ്റ് ദേശീയപാത, നാലുവരി സംസ്ഥാന പാത എന്നിവയില്&#x200d; 90 കിലോമീറ്റര്&#x200d;, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്&#x200d; 70, നഗര റോഡുകളില്&#x200d; 50 കിലോമീറ്റര്&#x200d; എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.</p>
<p>ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങള്&#x200d;ക്ക് ആറുവരി ദേശീയ പാതയില്&#x200d; 95 കിലോമീറ്റര്&#x200d;, നാലുവരി ദേശീയ പാതയില്&#x200d; 90, മറ്റ് ദേശീയപാതകളില്&#x200d; 85, നാലുവരി സംസ്ഥാന പാതയില്&#x200d; 80 കിലോമീറ്റര്&#x200d;, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്&#x200d; 60, നഗര റോഡുകളില്&#x200d; 50 കിലോമീറ്റര്&#x200d; എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.<br />
ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറുവരി, നാലുവരി ദേശീയപാതകളില്&#x200d; 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്&#x200d; 60 കിലോമീറ്ററും നഗര റോഡുകളില്&#x200d; 50 കിലോമീറ്റര്&#x200d; ആയും നിജപ്പെടുത്തിയിട്ടുണ്ട്.</p>
<p>ഇരുചക്ര വാഹനങ്ങള്&#x200d;ക്ക് നഗര റോഡുകളില്&#x200d; 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്&#x200d;ക്കും സ്‌കൂള്&#x200d; ബസുകള്&#x200d;ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014 ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്&#x200d;നിശ്ചയിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/revised-speed-limit-for-vehicles-on-state-roads-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവീകരിച്ച തിരുവനന്തപുരം കിള്ളി &#8211; പങ്കജകസ്തൂരി, മൊളിയൂര്&#x200d; &#8211; കാന്തള റോഡുകള്&#x200d; തുറന്നു</title>
		<link>https://www.chandrikadaily.com/thiruvananthapuramkillikanthalamroadwork.html</link>
					<comments>https://www.chandrikadaily.com/thiruvananthapuramkillikanthalamroadwork.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 25 Mar 2023 01:54:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pwd]]></category>
		<category><![CDATA[roads]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244284</guid>

					<description><![CDATA[കാട്ടാക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും]]></description>
										<content:encoded><![CDATA[<p>അഞ്ച് കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്&#x200d; പണിപൂര്&#x200d;ത്തിയാക്കിയ കിള്ളി &#8211; പങ്കജകസ്തൂരി, മൊളിയൂര്&#x200d; &#8211; കാന്തള റോഡുകള്&#x200d; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബി.എം ആന്&#x200d;ഡ് ബി.സി നിലവാരത്തില്&#x200d; നിര്&#x200d;മിച്ച റോഡുകള്&#x200d; തുറന്നതോടെ കാട്ടാക്കട ജംഗ്ഷനിലെ ഗതാഗത കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും. കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്&#x200d;ഡാമിലേക്കുള്ള യാത്രയും സുഗമമമാകും. മഴക്കാല പൂര്&#x200d;വ്വ പ്രവൃത്തികള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും 14 ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതല്&#x200d; 15 വരെ റോഡുകളില്&#x200d; പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവര്&#x200d;ത്തികള്&#x200d; സമയബന്ധിതമായി പൂര്&#x200d;ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuramkillikanthalamroadwork.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത് ഇടതുപക്ഷ അനുഭാവി: മുഖ്യമന്ത്രി പറഞ്ഞത് മറ്റാരുമല്ല..!</title>
		<link>https://www.chandrikadaily.com/kerla-us-roads.html</link>
					<comments>https://www.chandrikadaily.com/kerla-us-roads.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Mar 2023 02:14:15 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[roads]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240579</guid>

					<description><![CDATA[അതേസമയം സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥയും അപകടങ്ങളും പിണറായിയുടെ വാദത്തെ പരിഹാസ്യമാക്കുകയാണ്.
]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അമേരിക്കയിലെയും കേരളത്തിലെയും പാതകളെ താരതമ്യപ്പെടുത്താനായി ഉദ്ധരിച്ച വ്യക്തി ഇടതുപക്ഷ അനുഭാവി. ന്യൂയോര്&#x200d;ക്ക് പ്രവാസി മലയാളിയാണ് തന്നോട് കേരളത്തിലെ റോഡുകള്&#x200d; അമേരിക്കയിലേതിനേക്കാള്&#x200d; മെച്ചപ്പെട്ടതാണെന്ന് വ്യക്തമാക്കിയതെന്നായിരുന്നു പിണറായിയുടെ ന്യായം. ഇത് പറഞ്ഞെങ്കിലും പറഞ്ഞയാളുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ചന്ദ്രിക ഓണ്&#x200d;ലൈന്&#x200d; നടത്തിയ പ്രത്യേകാന്വേഷണത്തിലാണ് പേര് വെളിപ്പെട്ടത്. ഇദ്ദേഹം പ്രത്യേക രാഷ്ട്രീയം കൊണ്ടുനടക്കുന്ന ആളല്ലെന്നും എന്നാല്&#x200d; സി.പി.എം അനുഭാവിയാണെന്നും വിശ്വസ്ത വ്യക്തികള്&#x200d; ഞങ്ങളെ അറിയിച്ചു.</p>
<p>പാലക്കാട്- തൃശൂര്&#x200d; പാത നന്നാക്കിയതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. രണ്ടുപതിറ്റാണ്ടോളമായി പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡാണ് തുരങ്കമുള്&#x200d;പ്പെടെ പണിത് അടുത്തിടെ തുറന്നുകൊടുത്തത്. അതേസമയം സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥയും അപകടങ്ങളും പിണറായിയുടെ വാദത്തെ പരിഹാസ്യമാക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerla-us-roads.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയും കേരളത്തിലെ റോഡുകളും:&#8217;പഴയ വിജയനെ&#8217;കൊഞ്ഞനംകുത്തുന്ന പുതിയ വിജയന്&#x200d; !</title>
		<link>https://www.chandrikadaily.com/aqusa-america2.html</link>
					<comments>https://www.chandrikadaily.com/aqusa-america2.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Mar 2023 06:17:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerla]]></category>
		<category><![CDATA[roads]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240394</guid>

					<description><![CDATA[കേരളത്തിലെ റോഡുകള്&#x200d; ഇന്നത്തെപോലെ ഭാവിയില്&#x200d; വാഹനങ്ങളെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന്&#x200d; വാദങ്ങളിലൊന്നാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>കേരളത്തിലെ റോഡുകളെക്കുറിച്ച് മുഖ്യമന്ത്രി അമേരിക്കയെ താരതമ്യം ചെയ്തത് കേള്&#x200d;ക്കുന്ന ജനത്തിന് കൗതുകം. അമേരിക്കയിലെ റോഡുകളേക്കാള്&#x200d; മെച്ചം റോഡുകളാണ് കേരളത്തിലുള്ളതെന്ന് അവിടെ മെഡിസിന് പഠിക്കുന്ന കുട്ടിയുടെ പിതാവ് തന്നോട് പറഞ്ഞതായാണ് മുഖ്യമന്ത്രി നിയമസഭയില്&#x200d; വെളിപ്പെടുത്തിയത്. എന്നാല്&#x200d; ഇതേ പിണറായി വിജയനും സി.പി.എമ്മും കേരളത്തിലെ റോഡികളുടെ വികസനത്തിന് എതിര് നിന്നകഥ ആരും മറന്നിട്ടുണ്ടാകില്ല. 25 കൊല്ലം മുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രിയായിരിക്കെ എം.കെ മുനീറാണ് കേരളത്തിന് ഒരു തെക്ക് -വടക്ക് എക്‌സ്പ്രസ് ഹൈവേ<br />
വേണമെന്ന് ആവശ്യമുന്നയിച്ചതും അതുമായി പ്രായോഗികമായി മുന്നോട്ടുപോയതും. കേരളത്തെ വെട്ടിമുറിക്കുമെന്നാണ് അന്ന് സി.പി.എമ്മും ഇടതുപക്ഷമാകെയും നാടാകെ പറഞ്ഞുനടന്നത്. പരിഷത്തിനെ പോലുള്ളവരും സമരവുമായി രംഗത്തുവന്നു. കേരളത്തെ രണ്ടായി മുറിക്കുകയും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പദ്ധതിയാണതെന്നായിരുന്നു അവരുടെ വാദം. സമരകോലാഹലങ്ങള്&#x200d;ക്കൊടുവില്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാരിന് പദ്ധതി നിരാശയോടെ ഉപേക്ഷിക്കേണ്ടിവന്നു.<br />
ഇങ്ങനെയാണ് സത്യമെന്നിരിക്കെ ഇപ്പോള്&#x200d; കേരളത്തിലെ റോഡുകള്&#x200d; വികസിച്ചുവെന്ന് പിണറായി വിജയന്&#x200d; പറയുന്നതാണ ്‌രസകരമായിരിക്കുന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന നാലുവരിപ്പാതയാണ് അമേരിക്കന്&#x200d; പ്രവാസി ചൂണ്ടിക്കാട്ടിയതത്രെ. അതിന് പ്രത്യേകകാരണമുണ്ട്:</p>
<p>മൂന്നുപതിറ്റാണ്ടോളം തകര്&#x200d;ന്ന് തരിപ്പണമായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്ന റോഡാണ് പാലക്കാട്-തൃശൂര്&#x200d; ഹൈവേ. അവിടെയുള്ള മലയില്&#x200d;നിന്ന് പതിവായി പാറകള്&#x200d; പൊട്ടിവീഴുന്നതും റോഡ് പൊളിയുന്നതുമൊന്നും സര്&#x200d;ക്കാരുകള്&#x200d; ഗൗനിച്ചില്ല. യു.പി.എ സര്&#x200d;ക്കാരാണ് ഒടുവില്&#x200d; ആ റോഡിന് ശാപമോക്ഷം നല്&#x200d;കിയത്. 2007ല്&#x200d; ആരംഭിച്ച റോഡ് വീതികൂട്ടലും കുതിരാന്&#x200d; തുരങ്കനിര്&#x200d;മാണവും പൂര്&#x200d;ത്തിയായത് പക്ഷേ 2022ലാണ്. കേന്ദ്രഉപരിതലമന്ത്രാലയം വേണ്ടവിധത്തില്&#x200d; ഇടപെടാതെയാണ് അത്രയും നീണ്ടത്. സംസ്ഥാനസര്&#x200d;ക്കാര്&#x200d; സ്ഥലമേറ്റുകൊടുക്കുന്നതിലും കാലതാമസം വരുത്തി. ഇതിന് കേന്ദ്രസര്&#x200d;ക്കാര്&#x200d; പരസ്പരം കുറ്റപ്പെടുത്തുന്നതാണ ്കണ്ടത്.<br />
അന്നത്തെ അവസ്ഥയില്&#x200d;നിന്നുള്ള പാലക്കാട്-തൃശൂര്&#x200d; റോഡിന്&#x200d;രെ മാറ്റം ഇന്ന് ഏത് കൊച്ചുകുട്ടിക്കും അനുഭവിച്ചറിയാനാകും. എന്നാല്&#x200d; എം.സി.റോഡ്, കോഴിക്കോട് -കൊച്ചി പാത , കോട്ടയം-കുമളി റോഡ് തുടങ്ങി കേരളത്തിലെ പാതകളുടെ അവസ്ഥ ഇന്നും കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഇത് എന്നാണ ്ശരിയാകുകയെന്നും തിട്ടമില്ല. ഇതിനിടെയാണ് സാമ്രാജ്യത്വ ശത്രുവായ അമേരിക്കയുമായി പിണറായി വിജയന്&#x200d; കേരളത്തിലെ റോഡിനെ താരതമ്യം ചെയ്യുന്നത്.</p>
<p>വാസ്തവത്തില്&#x200d; രണ്ടു നൂറ്റാണ്ടുമുമ്പേ നാലുവരിപ്പാതകളും മെട്രോ ട്രെയിനുകളും ആരംഭിക്കുകയും തട്ടുതട്ടായി പാലങ്ങള്&#x200d; പണിയുകയും ചെയ്ത ചരിത്രമാണ് അമേരിക്കക്കുള്ളത്. അവിടെ റോഡ് നിര്&#x200d;മാണമാകട്ടെ ഇതുപോലെ നീണ്ടുനീണ്ട് തലമുറകള്&#x200d; കഴിഞ്ഞിട്ടുമില്ല. ഇക്കാര്യം മറ്റൊരു അമേരിക്കന്&#x200d; പ്രവാസി കോട്ടക്കല്&#x200d; സ്വദേശി യു.എ നസീര്&#x200d; അടിവരയിടുന്നു.<br />
ഇതെല്ലാം മറന്നുകൊണ്ടാണ് പിണറായി വിജയന്&#x200d; സ്വന്തം പൊതുമരാമത്തുമന്ത്രിക്കുവേണ്ടി വീമ്പിളക്കുന്നത്.<br />
അടുത്തിടെ കൊണ്ടുവന്ന കെ.റെയില്&#x200d; പാരിസ്ഥിതികമായി കാര്യമായി ദോഷം ചെയ്യുമെന്ന് കണ്ടാണ ്‌കേരളം അതിനെ എതിര്&#x200d;ത്തത്. അതിന്റെ പദ്ധതിരേഖയില്&#x200d; പക്ഷേ സര്&#x200d;ക്കാര്&#x200d; പറഞ്ഞതാകട്ടെ കേരളത്തിലെ റോഡുകള്&#x200d; ഇന്നത്തെപോലെ ഭാവിയില്&#x200d; വാഹനങ്ങളെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന്&#x200d; വാദങ്ങളിലൊന്നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aqusa-america2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്&#x200d;ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്&#x200d;വെച്ച് പ്രസവിച്ചു</title>
		<link>https://www.chandrikadaily.com/pregnant-woman-given-birth-to-kid-middle-of-forest-in-hyderabad.html</link>
					<comments>https://www.chandrikadaily.com/pregnant-woman-given-birth-to-kid-middle-of-forest-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Sep 2018 11:07:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[incredible india]]></category>
		<category><![CDATA[India]]></category>
		<category><![CDATA[roads]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102061</guid>

					<description><![CDATA[ഹൈദരാബാദ്: ഗര്&#x200d;ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്&#x200d;വെച്ച് പ്രസവിച്ചു. ഹൈദരാബാദിലെ വിജയ നഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കള്&#x200d; ചുമലിലേറ്റി ഏഴു കിലോ മീറ്റര്&#x200d; അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തില്&#x200d; റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്&#x200d;ന്ന് വനമേഖലയിലൂടെയാണ് പ്രസവവേദനയുള്ള യുവതിയെ ചുമലിലേറ്റി ബന്ധുക്കള്&#x200d; നടന്നത്. നാല് കിലോമീറ്റര്&#x200d; എത്തിയപ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. &#160; #WATCH: A pregnant woman being carried by her relatives through a forest for [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഗര്&#x200d;ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്&#x200d;വെച്ച് പ്രസവിച്ചു. ഹൈദരാബാദിലെ വിജയ നഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കള്&#x200d; ചുമലിലേറ്റി ഏഴു കിലോ മീറ്റര്&#x200d; അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തില്&#x200d; റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്&#x200d;ന്ന് വനമേഖലയിലൂടെയാണ് പ്രസവവേദനയുള്ള യുവതിയെ ചുമലിലേറ്റി ബന്ധുക്കള്&#x200d; നടന്നത്. നാല് കിലോമീറ്റര്&#x200d; എത്തിയപ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: A pregnant woman being carried by her relatives through a forest for 4 km in Vijayanagaram district due to lack of road connectivity. Hospital was 7 km away from the village but she delivered midway &amp; returned. Both the baby &amp; the mother are safe. (4.9.18) <a href="https://twitter.com/hashtag/AndhraPradesh?src=hash&amp;ref_src=twsrc%5Etfw">#AndhraPradesh</a> <a href="https://t.co/fvGZlYwDCl">pic.twitter.com/fvGZlYwDCl</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1037916665286017024?ref_src=twsrc%5Etfw">September 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പ്രസവശേഷം അമ്മയും കുഞ്ഞുമായും ബന്ധുക്കള്&#x200d; ആശുപത്രിയിലേക്ക് പോവാതെ വീട്ടിലേക്ക് തിരിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. വിജയനഗരത്തില്&#x200d; ആദ്യമായല്ല, ഇത്തരം സംഭവം നടക്കുന്നത്. ഗ്രാമത്തില്&#x200d; റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്&#x200d;ന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്&#x200d; ഇവിടെ സ്ഥിരം കാഴ്ചയാണെന്നാണ് ഗ്രാമവാസികള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pregnant-woman-given-birth-to-kid-middle-of-forest-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
