Rohingya muslim – Chandrika Daily https://www.chandrikadaily.com Wed, 09 Sep 2020 16:42:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Rohingya muslim – Chandrika Daily https://www.chandrikadaily.com 32 32 ‘ആരെ കണ്ടാലും കൊന്നുകളയുക’; റോഹിങ്ക്യന്‍ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് പട്ടാളക്കാര്‍ https://www.chandrikadaily.com/rohinkyan-news-update.html https://www.chandrikadaily.com/rohinkyan-news-update.html#respond Wed, 09 Sep 2020 14:13:22 +0000 https://www.chandrikadaily.com/?p=151829 റോഹിങ്ക്യന്‍ വംശഹത്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മ്യാന്‍മറിലെ രണ്ട് പട്ടാളക്കാര്‍. മ്യോ വിന്‍ ടുണ്‍, ഴോ നയിംങ് ടൂണ്‍ എന്നീ രണ്ട് പട്ടാളക്കാരാണ് അവരുടെ ക്രൂരകൃത്യം ലോകത്തോട് പറഞ്ഞിരിക്കുന്നത്.

കൊന്നുതള്ളിയതിന്റെയും മനുഷ്യജീവനുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെയും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചുനീക്കിയതിന്റെയും ക്രൂര ബലാല്‍സംഘത്തിന്റെയും ഹൃദയഭേദകമായ ചരിത്രം ഹിമവെട്ടാതെ തുറന്നുപറഞ്ഞിരിക്കുന്നു.

2017 ആഗസ്തില്‍ മ്യോ വിന്‍ ടുണിനോട് സീനിയര്‍ ഓഫീസര്‍ പറഞ്ഞു, ”നീ കാണുന്നവരെയും കേള്‍ക്കുന്നവരെയുമെല്ലാം വെടിവെച്ചിടുക”. താന്‍ അത് അനുസരിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. 30 മുസ്‌ലിം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്ത് കൂട്ടിയിട്ട് കത്തിക്കുന്നതില്‍ ഭാഗമായെന്ന് അദ്ദേഹം പറയുന്നു.

”കാണുന്നവരെയെല്ലാം കൊന്നുകളയുക” റോഹിങ്ക്യന്‍ കൂട്ടക്കൊലയെപറ്റി പട്ടാളക്കാരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം
അതേസമയത്ത് തന്നെ, അടുത്ത പട്ടണത്തില്‍ ഴോ നയിംങ് ടൂണ്‍ ഇതേ രീതിയിലുള്ള അറിയിപ്പോടെ മുന്നോട്ട് നീങ്ങി, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഓഫീസര്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചു: ”കാണുന്നവരെയെല്ലാം കൊല്ലുക, മുതിര്‍ന്നവരോ കുട്ടികളോ ആണെങ്കില്‍ പോലും..”

”ഞങ്ങള്‍ 20ഓളം ഗ്രാമങ്ങള്‍ തുടച്ചുനീക്കി. മൃതദേഹങ്ങള്‍ കുഴിയില്‍ കൂട്ടിയിട്ടു”, ഴോ നയിംങ് ടൂണും പറയുന്നു.

റോഹിങ്ക്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്യുകയാണെന്ന് യു.എന്‍ പറഞ്ഞതിന് ശേഷം മ്യാന്മറിന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ കുറ്റസമ്മതമാണിത്. ഈ രണ്ട് മനുഷ്യരുടെ ക്രൂരകൃത്യങ്ങളുടെ തുറന്നുപറച്ചില്‍ മ്യാന്മാറില്‍ കനത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സാക്ഷ്യംവഹിക്കുന്നു. ഏകദേശം 10 ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിനടുത്ത് ക്യാമ്പുകളിലാണ്.

]]>
https://www.chandrikadaily.com/rohinkyan-news-update.html/feed 0
റോഹിന്‍ഗ്യ മുസ്്‌ലിം വേട്ട: മ്യാന്മറിലെ പട്ടാളത്തലവന്മാര്‍ക്കെതിരെ യുഎസ് ഉപരോധം https://www.chandrikadaily.com/rohingya-muslim-issue.html https://www.chandrikadaily.com/rohingya-muslim-issue.html#respond Thu, 18 Jul 2019 03:28:19 +0000 http://www.chandrikadaily.com/?p=133535

യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്‌ലിം വംശഹത്യയില്‍ പങ്കുള്ള മ്യാന്മര്‍ പട്ടാള മേധാവിക്കും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. കുറ്റാരോപിതരായ പട്ടാള ജനറല്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എസ് ഭരണകൂടം യാത്രാ വിലക്കേര്‍പ്പെടുത്തി. ഇവരെ യു.എസില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. നോര്‍ത്ത് റാഖൈനിലെ ഇന്‍ ഡിന്‍ ഗ്രാമത്തില്‍ പത്തോളം റോഹിന്‍ഗ്യാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരായ സൈനികരെ വിട്ടയക്കാനുള്ള സൈനിക മേധാവിയുടെ തീരുമാനമാണ് ഉപരോധമേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത് ലോകത്തിന് മുന്നിലെത്തിച്ചതിന് മ്യാന്മര്‍ ഭരണകൂടം തുറങ്കിലടച്ച രണ്ട് റോയിട്ടേഴ്‌സ് ലേഖകരെക്കാള്‍ കുറഞ്ഞ സമയം മാത്രമാണ് പ്രതികളായ സൈനികര്‍ ജയിലില്‍ കഴിഞ്ഞത്. മനുഷ്യാവകാശ ധ്വംസകരെയും മറ്റ് കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മ്യാന്മര്‍ ഭരണകൂടം നടപടി സ്വീകരിക്കാത്തത് ഏറെ ആശങ്കാജനകമാണെന്ന് പോംപിയോ പറഞ്ഞു. മ്യാന്മര്‍ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇപ്പോഴും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പട്ടാള നേതൃത്തിനുള്ള പങ്കിനെക്കുറിച്ച് വിശ്വാസ യോഗ്യമായ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ഉപരോധം പ്രതീകാത്മകമാണെങ്കിലും മ്യാന്മര്‍ സേനക്കെതിരെ സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ടുപോകാന്‍ ഇതിലൂടെ അമേരിക്കക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ സൈനിക നടപടിയില്‍ ഏഴ് ലക്ഷത്തിലേറെ റോഹിന്‍ഗ്യ മുസ്്‌ലിംകളാണ് അഭയാര്‍ത്ഥികളായത്. യു.എസ് ഉപരോധത്തെ മ്യാന്മര്‍ ഭരണകൂടവും സൈന്യവും അപലപിച്ചു.

]]>
https://www.chandrikadaily.com/rohingya-muslim-issue.html/feed 0
റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി https://www.chandrikadaily.com/aung-san-suu-kyi-nobel-peace-prize-winner-defends-jailing-of-reuters-journalists.html https://www.chandrikadaily.com/aung-san-suu-kyi-nobel-peace-prize-winner-defends-jailing-of-reuters-journalists.html#respond Thu, 13 Sep 2018 16:56:47 +0000 http://www.chandrikadaily.com/?p=102956 യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര്‍ ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകി ന്യായീകരിച്ചു. മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യാവ് സോ ഊ എന്നിവര്‍ക്ക് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനാണ് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചതെന്ന് സൂകി പറഞ്ഞു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമപ്രവര്‍ത്തകരായതുകൊണ്ടല്ല അവരെ ജയിലിലടച്ചത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ. മാധ്യമ സ്വാതന്ത്ര്യവുമായി അവരുടെ ശിക്ഷക്ക് ബന്ധമില്ല. വേണമെങ്കില്‍ അവര്‍ക്ക് അപ്പീല്‍ പോകാവുന്നതാണന്നും സൂകി ചൂണ്ടിക്കാട്ടി.

മുമ്പ് റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യയേയും ന്യായീകരിച്ച അവര്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചതില്‍ യാതൊരു തെറ്റും കാണുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ലാത്ത കോടതി വിധി വിമര്‍ശകരില്‍ പലരും ശരിയായി വായിച്ചിട്ടില്ലെന്ന് സൂകി കുറ്റപ്പെടുത്തി. വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍കോടതിയെ സമീപിക്കാവുന്നതാണന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറില്‍ 10 റോഹിന്‍ഗ്യന്‍ മുസ്്‌ലിം ഗ്രാമീണരെ സൈന്യവും ബുദ്ധതീവ്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷച്ചുകൊണ്ടിരിക്കെയാണ് റോയിട്ടേഴ്‌സ് ലേഖകന്മാര്‍ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച മ്യാന്മര്‍ കോടതി ഇവര്‍ക്ക് ഏഴ് വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മ്യാന്മറിലെ മാധ്യമലോകത്തും വിധിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

]]>
https://www.chandrikadaily.com/aung-san-suu-kyi-nobel-peace-prize-winner-defends-jailing-of-reuters-journalists.html/feed 0
മുസ്‌ലിം വംശഹത്യ: ആങ് സാന്‍ സ്യൂകിയുടെ എഡിന്‍ബര്‍ഗ് പുരസ്‌കാരം റദ്ദാക്കി https://www.chandrikadaily.com/freedom-of-edinburgh-award-stripped-off-from-suu-kyi.html https://www.chandrikadaily.com/freedom-of-edinburgh-award-stripped-off-from-suu-kyi.html#respond Thu, 23 Aug 2018 07:56:28 +0000 http://www.chandrikadaily.com/?p=99908 മ്യാന്‍മറില്‍ പട്ടാളം നടത്തുന്ന റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്‍ സ്യൂ കിയില്‍ നിന്ന്, ‘സ്വാതന്ത്ര്യ പുരസ്‌കാരം’ തിരിച്ചെടുക്കാന്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിച്ചു. മ്യാന്മര്‍ പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച സ്യൂ കിയെ 2005-ലാണ് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നല്‍കി ആദരിച്ചത്. എന്നാല്‍, നിലവില്‍ മ്യാന്‍മര്‍ പ്രധാനമന്ത്രിക്ക് തുല്യമായ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലര്‍ പദവിയിലുള്ള സ്യൂകി മുസ്ലിം വംശഹത്യക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നതിനാലാണ് എഡിന്‍ബര്‍ഗ് അധികൃതരുടെ തീരുമാനം.

മ്യാന്‍മറിലെ റാഖീന്‍ സ്റ്റേറ്റില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ പട്ടാളവും ബുദ്ധതീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാന്‍ സ്യൂ കി തയ്യാറായിട്ടില്ല. പതിനായിരങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഗ്രാമങ്ങള്‍ ഇടിച്ചുനിരപ്പാക്കുകയും ചെയ്യുന്ന മ്യാന്‍മറിലെ സൈനിക നീക്കത്തെ ഐക്യരാഷ്ട്രസഭ ‘വംശീയ ഉന്മൂലനം’ എന്നാണ് വിശേഷിപ്പിക്കുന്നത്. തുല്യതയലില്ലാത്ത ക്രൂരതകളെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം റോഹിങ്ക്യകള്‍ക്ക് നാടുവിട്ട് അയല്‍രാജ്യങ്ങളില്‍ അഭയം തേടേണ്ടി വന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളെയും വിമര്‍ശനങ്ങളെയും ചെവിക്കൊള്ളാതെയാണ് മ്യാന്‍മര്‍ വംശഹത്യയുമായി മുന്നോട്ടു പോയത്.

കഴിഞ്ഞ നവംബറില്‍, റോഹിങ്ക്യന്‍ വംശജര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എഡിന്‍ബര്‍ഗ് നഗരത്തിന്റെ തലവന്‍ ഫ്രാങ്ക് റോസ് സ്യൂ കിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ സ്യൂ കി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സിറ്റി കൗണ്‍സില്‍, സ്യൂ കിയില്‍ നിന്ന് പുരസ്‌കാരം അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എഡിന്‍ബര്‍ഗ് പുരസ്‌കാരം ഇത് രണ്ടാം തവണയാണ് ഒരാളില്‍ നിന്ന് തിരിച്ചുവാങ്ങുന്നത്. 1989-ല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐറിഷ് ദേശീയവാദിയായ ചാള്‍സ് പാര്‍നലില്‍ നിന്നാണ് ഇതിനുമുമ്പ് തിരിച്ചെടുത്തത്.

മനുഷ്യത്വ വിരുദ്ധമായ നിലപാടിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ സ്യൂ കിക്ക് നഷ്ടമാകുന്ന ഏഴാമത്തെ വലിയ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ്. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌ഗോ, ന്യൂകാസില്‍ എന്നീ നഗരങ്ങള്‍ സ്യൂകിയില്‍ നിന്ന് ഫ്രീഡം പുരസ്‌കാരം തിരിച്ചെടുത്തിരുന്നു. യു.എസ്സിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ എലീ വീസല്‍ അവാര്‍ഡ്, എല്‍.എസ്.ഇ സ്റ്റുഡന്റ്‌സ് യൂണിയന്‍ അവാര്‍ഡ്, യൂനിസണ്‍ ഓണററി അധ്യക്ഷ പദവി തുടങ്ങിയവയും സ്യൂകിക്ക് സമീപകാലത്ത് നഷ്ടമായി.

]]>
https://www.chandrikadaily.com/freedom-of-edinburgh-award-stripped-off-from-suu-kyi.html/feed 0
റോഹിംഗ്യന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊല്ലണം; കൊലവിളിയുമായി ബി.ജെ.പി എം.എല്‍.എ https://www.chandrikadaily.com/rohingyas-staying-illegally-should-be-shot-dead-bjp-mla.html https://www.chandrikadaily.com/rohingyas-staying-illegally-should-be-shot-dead-bjp-mla.html#respond Wed, 01 Aug 2018 08:21:13 +0000 http://www.chandrikadaily.com/?p=97101 ഹൈദരാബാദ്: റോഹിംഗ്യന്‍ മുസ്‌ലിംകളേയും ബംഗ്ലാദേശി കുടിയേറ്റക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ. തെലുങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ രാജാ സിങ് ആണ് കൊലവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ് രാജാ സിങ്.

ഹൈദരാബാദില്‍ പ്രത്യേകിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.എല്‍.എമാരുടെ മണ്ഡലത്തില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് എം.ഇ.എം നേതാക്കന്‍മാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും രാജാ സിങ് ആരോപിച്ചു.

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തീവ്രവാദികളെ പിന്തുണക്കുന്നവരാണ്. അവരെ രാജ്യത്ത് നിന്ന് മടക്കി അയക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും തയ്യാറാവണം. രാജ്യത്തിന്റെ സുരക്ഷക്ക് ഇത് അത്യാവശ്യമാണ്. അല്ലെങ്കില്‍ രാജ്യത്തിന് അവര്‍ ഒരു തലവേദനയായി മാറും-രാജാ സിങ് പറഞ്ഞു.

]]>
https://www.chandrikadaily.com/rohingyas-staying-illegally-should-be-shot-dead-bjp-mla.html/feed 0
റോഹിംഗ്യകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ https://www.chandrikadaily.com/heartbreaking-accounts-of-suffering-from-rohingya-refugees-in-bangladesh.html https://www.chandrikadaily.com/heartbreaking-accounts-of-suffering-from-rohingya-refugees-in-bangladesh.html#respond Tue, 03 Jul 2018 04:38:14 +0000 http://www.chandrikadaily.com/?p=92871 യുണൈറ്റഡ്‌നാഷന്‍സ്: ആഭ്യന്തര കലപാത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. തിങ്കാളാഴ്ച ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച തന്റെ മുമ്പില്‍ അന്തേവാസികള്‍ കെട്ടഴിച്ചത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത പീഡനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

റോഹിംഗ്യന്‍ മുസ്്‌ലിം വംശഹത്യ മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കടുന്നകയറ്റമാണെന്നും അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വംശീയ ശുദ്ധീകരണത്തിനാണ് മ്യാന്‍മര്‍ സേനയും ബുദ്ധമതക്കാരും ശ്രമിച്ചതെന്നാണ് യു.എന്‍ പറയുന്നത്. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെത്തിയവര്‍ തനിക്കു മുന്നില്‍ ബലാത്സംഗത്തിന്റേയും മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകങ്ങളുടേയും നേര്‍സാക്ഷ്യമാണ് അറിയിച്ചതെന്ന് ഗുട്ടറസ് പറഞ്ഞു. നീതിയും സുരക്ഷിതമായ തിരിച്ചു പോക്കുമാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 200,000 പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെന്നും ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നവരും മുറിപ്പെട്ടവരുമായി വിഭാഗമാണ് റോഹിംഗ്യകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകബാങ്ക് തലവന്‍ ജിം യോങ് കിമ്മിനൊപ്പമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയത്. റോഹിംഗ്യകളോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് ഗുട്ടറസ് പറഞ്ഞു. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിനു ശേഷം 700,000 റോഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെത്തിയത്.

നേരത്തെ മെയില്‍ റോഹിംഗ്യ വംശഹത്യ നടന്ന റാകിനെയില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കു മുന്നില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കൊള്ളയുടേയും ബലാത്സംഗത്തിന്റേയും കൊലപാതകങ്ങളുടേയും കരളലിയിപ്പിക്കുന്ന നേര്‍സാക്ഷ്യങ്ങളാണ് അഭയാര്‍ത്ഥികള്‍ പറഞ്ഞത്.
വംശീയ ഹത്യയാണ് നടന്നതെന്ന യു.എന്‍, യു.എസ് വാദത്തെ മ്യാന്‍മര്‍ തള്ളിയിരുന്നു. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനായി മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ നവംബറില്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും ഇത് പിന്നീട് നിലക്കുകയായിരുന്നു. ഇതുവരെ 200 പേരെ മാത്രമാണ് മാറ്റി പാര്‍പ്പിച്ചത്. പൗരത്വവും സുരക്ഷയും ഉറപ്പു വരുത്തുന്നതു വരെ അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും തരിച്ചു പോകാന്‍ തയാറല്ല.

]]>
https://www.chandrikadaily.com/heartbreaking-accounts-of-suffering-from-rohingya-refugees-in-bangladesh.html/feed 0
ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപ്പിടുത്തം; തീവെച്ചതെന്ന് ആരോപണം, ഇരുന്നൂറിലധികം അഭയാര്‍ത്ഥികള്‍ പെരുവഴില്‍ https://www.chandrikadaily.com/delhi-rohingyan-refugee-camp-burnt-no-casualty.html https://www.chandrikadaily.com/delhi-rohingyan-refugee-camp-burnt-no-casualty.html#respond Sun, 15 Apr 2018 06:14:19 +0000 http://www.chandrikadaily.com/?p=80453 ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 250-ഓളമാളുകള്‍ താമസിക്കുന്ന ക്യാമ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ലെങ്കിലും രേഖകളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം വന്‍ നാശനഷ്ടമാണുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

അഭയാര്‍ത്ഥികളെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കുന്നതിനു വേണ്ടി ആരോ തീവെച്ചതാണെന്ന ആരോപണമുണ്ട്. ഇന്ത്യയില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് അഭയം നല്‍കുന്നതിനെതിരെ വിവിധ തീവ്ര വലതുപക്ഷ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നുണ്ട്.

ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിലുള്ള ‘ദാറുല്‍ ഹിജ്‌റത്ത്’ ക്യാമ്പിലാണ് മൂന്നരയോടെ തീ പടര്‍ന്നത്. 15 മിനുട്ടിനുള്ളില്‍ ക്യാമ്പാകെ തീ പടര്‍ന്നു. തീപിടുത്തം തുടക്കത്തിലേ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അഭയാര്‍ത്ഥികള്‍ സുരക്ഷിതരായി പുറത്തിറങ്ങി. അഗ്നിശമന വിഭാഗം രംഗത്തെത്തുന്നതിനു മുമ്പു തന്നെ ക്യാമ്പ് കത്തിയമര്‍ന്നിരുന്നു.

ഡല്‍ഹിയിലെ ഏക റോഹിങ്ക്യ അഭയാര്‍ത്ഥി ക്യാമ്പില്‍ 46 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ തല്‍ക്കാലത്തേക്ക് സജ്ജമാക്കിയ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി.

അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, കേന്ദ്ര സര്‍ക്കാറുകള്‍ എത്രയും പെട്ടെന്ന് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്ത്യ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, വെസ്റ്റ് ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് അഭയാര്‍ത്ഥികള്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ഒരു ‘സമഗ്ര സ്ഥിതിവിവര കണക്ക്’ തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ വളരെ ദയനീയവും വൃത്തിയില്ലാത്തതുമാണെന്നു കാണിച്ച് സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്ലേവ്‌സ് നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

]]>
https://www.chandrikadaily.com/delhi-rohingyan-refugee-camp-burnt-no-casualty.html/feed 0
റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണി, നാടുകടത്തണമെന്ന വാദവുമായി വീണ്ടും ആര്‍.എസ്.എസ് https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html#respond Sun, 18 Mar 2018 06:56:50 +0000 http://www.chandrikadaily.com/?p=75468 ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്‍.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്‍.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു.

റോഹിന്‍ഗ്യകളുടെ മറവില്‍ നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്‍ റോഹിന്‍ഗ്യകളെ പൂര്‍ണമായും കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്‍ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്‍ അപകടത്തിലാക്കുമെന്നും മുന്‍ സൈനിക ഓഫീസര്‍ കൂടിയായ ഇയാള്‍ പറഞ്ഞു. റോഹിന്‍ഗ്യകളെ കശ്മീരില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥക്ക് കാരണം യു.പി.എ സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളാണെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ രാജ്യത്ത് നിന്നും നാടു കടത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.

കോടതിയുടെ ഇടപെടല്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇത് രാജ്യത്ത് ആയിരക്കണക്കിന് പൗരന്‍മാരുടെ ജീവനും സുരക്ഷക്കും ഭീഷണിയാവുന്ന ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി, നിയമമനുസരിച്ച് സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ കോടതി ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി സംരക്ഷണം സംബന്ധിച്ച യു.എന്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ അംഗമല്ലെന്നും, റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെ കോടതി തടയരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ബി.എസ്.എഫ് മുളക് പൊടിയും, സ്റ്റെന്‍ ഗ്രനേഡുകളും ഉപയോഗിച്ചുവെന്ന ആരോപണം കേന്ദ്രം തള്ളി. പാര്‍ലമെന്റ് നിയമം പാസാക്കാത്തതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ലങ്കന്‍ അഭയാര്‍ത്ഥികളെയും റോഹിംഗ്യകളെയും ഒരു പോലെ കാണാനാവില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിച്ചത് 1964ലെ ഇന്തോ-സിലോണ്‍ കരാര്‍ പ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/rohingyas-a-security-threat-deport-them-rss.html/feed 0
റോഹിന്‍ഗ്യ മുസ്‌ലിം വേട്ട: സൂകിയുടെ പുരസ്‌കാരം യു.എസ് ഹോളോകാസ്റ്റ് മ്യൂസിയം പിന്‍വലിച്ചു https://www.chandrikadaily.com/holocaust-museum-retracts-award-myanmar-aung-san-suu-kyi.html https://www.chandrikadaily.com/holocaust-museum-retracts-award-myanmar-aung-san-suu-kyi.html#respond Fri, 09 Mar 2018 10:42:17 +0000 http://www.chandrikadaily.com/?p=73884 യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്‍ പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിയില്‍നിന്ന് അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അവാര്‍ഡ് തിരിച്ചുവാങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2012ല്‍ സൂകിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരമാണ് മ്യൂസിയം പിന്‍വലിച്ചത്.

റോഹിന്‍ഗ്യ മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടപ്പോള്‍ മനുഷ്യാവകാശങ്ങളോടും മനുഷ്യന്റെ അന്തസ്സിനോടുമുള്ള പ്രതിബദ്ധത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ സൂകി പരാജയപ്പെട്ടതായി ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം അയച്ച കത്തില്‍ പറയുന്നു. കിരാതമായ സൈനിക നടപടികളെ അപലപിക്കാനും തടയാനും സൂകി തന്റെ അധികാര പരിധിയും സ്വാധീനിക്കേണ്ടതയും ഉപയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടു. റോഹിന്‍ഗ്യ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിലും അവരെ ആശ്വസിപ്പിക്കുന്നതിലും സൂകിയുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായില്ല. അക്രമങ്ങള്‍ നടക്കുമ്പോള്‍ നിഷ്പക്ഷത പാലിച്ച് മിണ്ടാതിരിക്കുന്നത് മര്‍ദ്ദകനെ മാത്രമേ സഹായിക്കൂ. ഇരകള്‍ക്ക് അത് ആശ്വാസമാകില്ല. മൗനം അക്രമികള്‍ക്ക് പ്രോത്സഹാനമാകും-മ്യൂസിയം ചൂണ്ടിക്കാട്ടി.

റോഹിന്‍ഗ്യ മുസ്‌ലിംകളുടെ അനുഭവിച്ച കെടുതികളുടെ ആഴം മനസ്സിലാക്കാനും തെളിവു ശേഖരിക്കാനും ഹോളോകാസ്റ്റ് മ്യൂസിയം അധികൃതര്‍ പലതവണ മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയാണ് സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി ചെയ്യുന്നതെന്നും മ്യൂസിയം കുറ്റപ്പെടുത്തി. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറുടെയും വിദേശകാര്യ മന്ത്രിയുടെയും ചുമതല വഹിക്കുന്ന സൂകി റാഖൈന്‍ സ്റ്റേറ്റിലെ കൂട്ടക്കുരുതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിന് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളോട് സഹകരിക്കണമെന്ന് കത്ത് ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/holocaust-museum-retracts-award-myanmar-aung-san-suu-kyi.html/feed 0
ആങ് സാന്‍ സൂകിയുടെ പുരസ്‌കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു https://www.chandrikadaily.com/aung-san-suki-awardretract-news.html https://www.chandrikadaily.com/aung-san-suki-awardretract-news.html#respond Thu, 08 Mar 2018 14:52:36 +0000 http://www.chandrikadaily.com/?p=73695 വാഷിങ്ടണ്‍: മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിക്ക് നല്‍കിയ പുരസ്‌കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്കെതിരെ സൂകി നിശ്ബദത പാലിച്ചതാണ് പുരസ്‌കാരം തിരിച്ചെടുക്കാന്‍ കാരണം. യുഎസ് ഹോളോകോസ്റ്റ് മെമോറിയല്‍ മ്യൂസിയം 2012ലാണ് സൂകിക്ക് എലി വെസല്‍ അവാര്‍ഡ് നല്‍കിയത്. സൂകിയുടെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കായിരുന്നു പുരസ്‌കാരം.

ബുധനാഴ്ച പുറത്തിറക്കിയ തുറന്ന കത്തിലാണ് പുരസ്‌കാരം തിരിച്ചെടുക്കുന്നതായി മ്യൂസിയം അധികൃതര്‍ വ്യക്തമാക്കിയത്. ‘2016-17 വര്‍ഷങ്ങളില്‍ റോഹിംഗ്യകള്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങളടക്കം പലരും താങ്കളുടെ മനുഷ്യാവകാശ പോരാട്ടങ്ങളെ ആഘോഷിച്ചവരാണ്. റോഹിംഗ്യകള്‍ വേട്ടയാടപ്പെട്ടപ്പോള്‍ അതിനെതിരെ നിലപാടെടുക്കേണ്ടിയിരുന്നു. നിക്ഷപക്ഷതയും നിശബ്ദതയും വേട്ടക്കാരെയാണ് സഹായിക്കുകയെന്നും കത്ത് സൂകിയെ ഓര്‍മ്മപ്പെടുത്തുന്നു.

റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ നിശബ്ദത ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സൂകിയുടെ സമാധാന നോബല്‍ തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ സൂകിയും പാര്‍ട്ടിയും തന്ത്രപരമായ മൗനത്തിലായിരുന്നു.

]]>
https://www.chandrikadaily.com/aung-san-suki-awardretract-news.html/feed 0