<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rohingya Muslims &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rohingya-muslims/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Oct 2020 14:31:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rohingya Muslims &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റോഹിന്&#x200d;ഗ്യകള്&#x200d;ക്ക് സൗജന്യഭക്ഷണം നല്&#x200d;കിയതിന് ഭീഷണി നേരിട്ട ഹോട്ടലുടമ പറയുന്നു; വീണ്ടും നല്&#x200d;കും, ഭക്ഷണത്തിന് എന്ത് മതം?</title>
		<link>https://www.chandrikadaily.com/delhi-restaurants-trolled-for-giving-food-to-rohingya-refugees.html</link>
					<comments>https://www.chandrikadaily.com/delhi-restaurants-trolled-for-giving-food-to-rohingya-refugees.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 23 Oct 2020 14:29:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163740</guid>

					<description><![CDATA[നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്&#x200d;ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മൂന്ന് റെസ്റ്ററന്&#x200d;ഡുകള്&#x200d;ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഡല്&#x200d;ഹിയിലെ ജസോല മേഖലയിലാണ് റെസ്റ്ററന്&#x200d;ഡുകള്&#x200d; ഭക്ഷണം വിതരണം ചെയ്തത്. ഇതിനു പിന്നാലെയാണ് സൈബര്&#x200d; ആക്രമണവും ഭീഷണിയും ഉണ്ടായത്.</p>
<p>എന്നാല്&#x200d; ഭീഷണി കൊണ്ട് പിന്മാറാന്&#x200d; ഒരുക്കമല്ല എന്നും ഇനിയും വിതരണം ചെയ്യുമെന്നും ഹോട്ടല്&#x200d; ഉടമകളില്&#x200d; ഒരാളായ ശിവം സെഹ്ഗാള്&#x200d; ദ ക്വിന്റ് ന്യൂസ് പോര്&#x200d;ട്ടലിനോട് പറഞ്ഞു. &#8216;എന്&#x200d;ജിഒകളുമായി സഹകരിച്ച് സമൂഹത്തില്&#x200d; ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d; ധാരാളമായി ചെയ്യാറുണ്ട്. ആവശ്യക്കാര്&#x200d;ക്ക് ഭക്ഷണം എത്തിക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ&#8217;- അവര്&#x200d; പറഞ്ഞു.</p>
<p>വാര്&#x200d;ത്താ ഏജന്&#x200d;സിയായ എഎന്&#x200d;ഐ ഇതേക്കുറിച്ച് വാര്&#x200d;ത്ത നല്&#x200d;കിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഏജന്&#x200d;സിയുടെ ട്വീറ്റിന് മൂന്നു മണിക്കൂര്&#x200d; പ്രായമായപ്പോഴേക്ക് ആയിരക്കണക്കിന് കമന്റുകളാണ് വന്നത്. മിക്ക കമന്റുകളും റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകളെ അധിക്ഷേപിച്ചുള്ളതായിരുന്നു. പലരും ഹോട്ടല്&#x200d; ബഹിഷ്‌കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തു- സെഹ്ഗാള്&#x200d; പറയുന്നു.</p>
<p>ഭക്ഷണത്തിന് മതമില്ല എന്ന തത്വത്തില്&#x200d; ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്&#x200d;ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്. അടുത്ത തവണ മാധ്യമ ശ്രദ്ധ വേണ്ട എന്നാഗ്രഹിക്കുന്നു. ആവശ്യക്കാര്&#x200d;ക്ക് ഭക്ഷണം കൊടുക്കുന്നതിനാണോ പ്രശ്‌നം? &#8211; അദ്ദേഹം ചോദിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-restaurants-trolled-for-giving-food-to-rohingya-refugees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരിതക്കയത്തില്&#x200d; കഴിയുമ്പോഴും കേരളത്തിന് സഹായ ഹസ്തം നീട്ടി റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d;</title>
		<link>https://www.chandrikadaily.com/rohingyan-refugees-donate-40000-for-kerala.html</link>
					<comments>https://www.chandrikadaily.com/rohingyan-refugees-donate-40000-for-kerala.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 29 Aug 2018 06:54:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100645</guid>

					<description><![CDATA[കോഴിക്കോട്: ജീവിക്കാനായി അഭയാര്&#x200d;ഥി ക്യാമ്പുകളില്&#x200d; നിന്ന് അഭയാര്&#x200d;ഥി ക്യാമ്പുകളിലേക്ക് മാറി മാറി പാലായനം ചെയ്യുമ്പോഴും മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ് റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d;. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് രണ്ട് ക്യാമ്പുകളില്&#x200d; നിന്നായി 40,000 രൂപയാണ് റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; സമാഹരിച്ച് നല്&#x200d;കിയത്. കമ്മ്യൂണിറ്റി ഫണ്ടെന്ന പേരില്&#x200d; 10,000 രൂപയാണിവര്&#x200d; സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചു ഫുട്‌ബോള്&#x200d; ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേര്&#x200d;ത്തുവെച്ചു. പിന്നീടാണ് ഫരീദാബാദിലേയും ശരന്&#x200d;വിഹാറിലേയും ക്യാമ്പുകളില്&#x200d; ധനസമാഹരണം നടത്തിയത്. ഹ്യൂമന്&#x200d; വെല്&#x200d;ഫെയര്&#x200d; എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജീവിക്കാനായി അഭയാര്&#x200d;ഥി ക്യാമ്പുകളില്&#x200d; നിന്ന് അഭയാര്&#x200d;ഥി ക്യാമ്പുകളിലേക്ക് മാറി മാറി പാലായനം ചെയ്യുമ്പോഴും മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ് റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d;. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് രണ്ട് ക്യാമ്പുകളില്&#x200d; നിന്നായി 40,000 രൂപയാണ് റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; സമാഹരിച്ച് നല്&#x200d;കിയത്.</p>
<p>കമ്മ്യൂണിറ്റി ഫണ്ടെന്ന പേരില്&#x200d; 10,000 രൂപയാണിവര്&#x200d; സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചു ഫുട്‌ബോള്&#x200d; ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേര്&#x200d;ത്തുവെച്ചു. പിന്നീടാണ് ഫരീദാബാദിലേയും ശരന്&#x200d;വിഹാറിലേയും ക്യാമ്പുകളില്&#x200d; ധനസമാഹരണം നടത്തിയത്.</p>
<p>ഹ്യൂമന്&#x200d; വെല്&#x200d;ഫെയര്&#x200d; എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാല്&#x200d; അഭയാര്&#x200d;ഥികളില്&#x200d; നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കില്&#x200d; അവരുടെ നിര്&#x200d;ബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohingyan-refugees-donate-40000-for-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യ മുസ്്‌ലിം വംശഹത്യക്ക് ഒരാണ്ട്; നീതിതേടി ഇരകളുടെ കാത്തിരിപ്പ്</title>
		<link>https://www.chandrikadaily.com/myanmar-enough-talk-lets-have-action-on-rohingya-massacres.html</link>
					<comments>https://www.chandrikadaily.com/myanmar-enough-talk-lets-have-action-on-rohingya-massacres.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 27 Aug 2018 08:03:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[rohingya camp]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100376</guid>

					<description><![CDATA[യാങ്കൂണ്&#x200d;: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്&#x200d;ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്&#x200d; മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം. ഒന്നാം വാര്&#x200d;ഷികത്തില്&#x200d; ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും കൂട്ടക്കുരുതിക്ക് ഇരയായ ലക്ഷക്കണക്കിന് മുസ്്‌ലിംകള്&#x200d; ബംഗ്ലാദേശിലെ അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; കണ്ണീരുമായി കഴിയുകയാണ്. ആയിരക്കണക്കിന് ആളുകള്&#x200d; കൊല്ലപ്പെട്ട സൈനിക നടപടി ഏഴ് ലക്ഷം മുസ്്‌ലിംകളെയാണ് അഭയാര്&#x200d;ത്ഥികളാക്കിയത്. സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് സ്വപ്‌നം പോലും കാണാന്&#x200d; സാധിക്കാതെ അവര്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; ജീവിതം [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്&#x200d;ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്&#x200d; മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം.</p>
<p>ഒന്നാം വാര്&#x200d;ഷികത്തില്&#x200d; ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും കൂട്ടക്കുരുതിക്ക് ഇരയായ ലക്ഷക്കണക്കിന് മുസ്്‌ലിംകള്&#x200d; ബംഗ്ലാദേശിലെ അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; കണ്ണീരുമായി കഴിയുകയാണ്. ആയിരക്കണക്കിന് ആളുകള്&#x200d; കൊല്ലപ്പെട്ട സൈനിക നടപടി ഏഴ് ലക്ഷം മുസ്്‌ലിംകളെയാണ് അഭയാര്&#x200d;ത്ഥികളാക്കിയത്. സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് സ്വപ്‌നം പോലും കാണാന്&#x200d; സാധിക്കാതെ അവര്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; ജീവിതം ഉന്തിനീക്കുന്നു.</p>
<p>&#8220;ഞാന്&#x200d; ഒരു റോഹിഗ്യന്&#x200d; അഭയാര്&#x200d;ഥി ആണ്. ഞങ്ങള്&#x200d; ഇനിയും ഈ ക്യാമ്പുകളില്&#x200d; തുടരുന്നപക്ഷം തീര്&#x200d;ച്ചയായും ഞങ്ങളും മൃഗങ്ങളും തമ്മില്&#x200d; ഒരു വ്യത്യാസവുമില്ലാതാവും&#8221;. ക്യാമ്പിലെ അഭയാര്&#x200d;ത്ഥിയുടെ അനുഭവ വിവരണം അന്താരാഷ്ട്ര മാധ്യമമായ ഗാര്&#x200d;ഡിയന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. &#8220;എല്ലാറ്റിനും പുറമെ, പൗരത്വവും അവകാശങ്ങളോടും കൂടെ മ്യാന്&#x200d;മറില്&#x200d; തിരിച്ചെത്താന്&#x200d; ഞങ്ങള്&#x200d; ആഗ്രഹിക്കുന്നുണ്ട്&#8221;, അഭയാര്&#x200d;ത്ഥി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശനിയാഴ്ച ബംഗ്ലാദേശിലെ കോക്‌സ്ബസാറില്&#x200d; പ്രധാന അഭയാര്&#x200d;ത്ഥി സ്ഥിതി ചെയ്യുന്ന മേഖലയില്&#x200d; റോഹിന്&#x200d;ഗ്യ മുസ്്‌ലിംകള്&#x200d; പ്രതിഷേധ റാലി നടത്തി. മ്യാന്മര്&#x200d; സേനയുടെ നേതൃത്വത്തില്&#x200d; നടന്ന കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരണമെന്നും ഇരകള്&#x200d;ക്ക് നീതി ഉറപ്പാക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ സംഘടിപ്പിച്ച റാലിയില്&#x200d; പതിനായിരത്തിലേറെ പേര്&#x200d; പങ്കെടുത്തു. കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനല്&#x200d; കോടതിയില്&#x200d; വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിയില്&#x200d; സ്ത്രീകളും കുട്ടികളും പങ്കെടുത്തതായി അല്&#x200d;ജസീറ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>അതേസമയം സമാധാന നൊബേല്&#x200d; ജേതാവ് ആങ് സാന്&#x200d; സൂകിയുടെ മുഖംമൂടി അഴിഞ്ഞുവീണ മനുഷ്യവേട്ടയുടെ ഞെട്ടലില്&#x200d;നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. മ്യാന്മര്&#x200d; പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്&#x200d;ഗ്യ മുസ്്‌ലിംകള്&#x200d; 1982 മുതല്&#x200d; കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്&#x200d;ഷം വരെ പൗരത്വത്തിനും തുല്യതക്കും വേണ്ടി പോരാടിയിരുന്ന റോഹിന്&#x200d;ഗ്യ മുസ്്‌ലിംകളിപ്പോള്&#x200d; സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്കിനുവേണ്ടിയാണ് ശ്രമിക്കുന്നത്. അഭയാര്&#x200d;ത്ഥികളെ തിരിച്ചുകൊണ്ടുപോകുന്നതിന് ബംഗ്ലാദേശുമായി മ്യാന്മര്&#x200d; കരാറുണ്ടാക്കിയെങ്കിലും റോഹിന്&#x200d;ഗ്യകളുടെ മടക്കം എങ്ങുമെത്തിയിട്ടില്ല. മ്യാന്മറിലേക്കുള്ള തിരിച്ചുപോക്കിന്റെ കാര്യത്തിലും അവര്&#x200d;ക്ക് ആശങ്കയുണ്ട്.</p>
<p>അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദത്തിന് വഴങ്ങി മ്യാന്മര്&#x200d; അവരെ ഏറ്റെടുത്താലും ഭാവിയില്&#x200d; സമാനരീതിയില്&#x200d; തങ്ങളെ ആട്ടിപ്പുറത്താക്കാനുള്ള സാധ്യത തള്ളിക്കളയനാവില്ലെന്ന് അഭയാര്&#x200d;ത്ഥികള്&#x200d; പറയുന്നു. പൗരത്വം നല്&#x200d;കിയാല്&#x200d; മാത്രമേ പ്രശ്‌നങ്ങള്&#x200d;ക്ക് അറുതിയാകൂ. മ്യാന്മറിലേക്ക് തിരിച്ചുപോകുന്നതോടൊപ്പം തൊഴില്&#x200d;, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്&#x200d; തങ്ങള്&#x200d;ക്ക് കൂടുതല്&#x200d; പ്രാതിനിധ്യം വേണമെന്ന് അറാകന്&#x200d; റോഹിന്&#x200d;ഗ്യ സൊസൈറ്റി ഫോര്&#x200d; പീസ് ആന്റ് ഹ്യൂമന്&#x200d; റൈറ്റ്‌സ് അംഗം മുഹമ്മദ് ഇല്യാസ് പറയുന്നു.</p>
<p>ബംഗ്ലാദേശിലെ അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; കഴിയുന്നവരില്&#x200d; 55 ശതമാനവും കുട്ടികളാണെന്നാണ് യു.എന്&#x200d; അഭയാര്&#x200d;ത്ഥി ഏജന്&#x200d;സിയുടെ കണക്ക്. ഇവരില്&#x200d; നിരവധി കുട്ടികള്&#x200d; അനാഥരോ കലാപത്തെത്തുടര്&#x200d;ന്ന് കുടുംബങ്ങളില്&#x200d;നിന്ന് അകറ്റപ്പെട്ടവരോ ആണ്.<br />
മാതാപിതാക്കള്&#x200d; കൊല്ലപ്പെടുന്നത് നേരില്&#x200d; കണ്ട ഇവര്&#x200d; ഇപ്പോഴും ഭീതിയില്&#x200d;നിന്ന് മുക്തരായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myanmar-enough-talk-lets-have-action-on-rohingya-massacres.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസം പൗരത്വ രജിസ്റ്ററിനു പിന്നാലെ റോഹിംഗ്യകളുടെയും കണക്കെടുക്കുന്നു</title>
		<link>https://www.chandrikadaily.com/indian-government-has-decided-to-take-complete-rohingyas-refugees-data.html</link>
					<comments>https://www.chandrikadaily.com/indian-government-has-decided-to-take-complete-rohingyas-refugees-data.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Aug 2018 16:26:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rohingya camp]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97166</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്&#x200d;ത്ഥികളായെത്തിയ റോഹിംഗ്യന്&#x200d; മുസ്്‌ലിംകളുടെ എണ്ണമെടുക്കാന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് കേന്ദ്രം നിര്&#x200d;ദേശം നല്&#x200d;കി. രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഇവര്&#x200d;ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഇവരുടെ ബയോമെട്രിക്ക് വിവരങ്ങള്&#x200d; ശേഖരിക്കാനാണ് സംസ്ഥാനങ്ങള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. മ്യാന്&#x200d;മറില്&#x200d; ബുദ്ധ വിഭാഗക്കാരുടെ ആക്രമണത്തിന് ഇരയായി അവിടെ നിന്ന് പലായനം ചെയ്ത റോഹിംഗ്യകള്&#x200d; ഇന്ത്യയടക്കമുള്ള മറ്റു പല നാടുകളിലും അഭയാര്&#x200d;ത്ഥികളായെത്തിയിരുന്നു. എന്നാല്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്&#x200d; നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്&#x200d;ത്ഥികളായെത്തിയ റോഹിംഗ്യന്&#x200d; മുസ്്‌ലിംകളുടെ എണ്ണമെടുക്കാന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് കേന്ദ്രം നിര്&#x200d;ദേശം നല്&#x200d;കി. രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഇവര്&#x200d;ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഇവരുടെ ബയോമെട്രിക്ക് വിവരങ്ങള്&#x200d; ശേഖരിക്കാനാണ് സംസ്ഥാനങ്ങള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. മ്യാന്&#x200d;മറില്&#x200d; ബുദ്ധ വിഭാഗക്കാരുടെ ആക്രമണത്തിന് ഇരയായി അവിടെ നിന്ന് പലായനം ചെയ്ത റോഹിംഗ്യകള്&#x200d; ഇന്ത്യയടക്കമുള്ള മറ്റു പല നാടുകളിലും അഭയാര്&#x200d;ത്ഥികളായെത്തിയിരുന്നു.</p>
<p>എന്നാല്&#x200d;, റോഹിംഗ്യകളെ അനധികൃത കുടിയേറ്റക്കാരായി മാത്രമേ കാണാന്&#x200d; സാധിക്കുകയുള്ളൂവെന്നും അഭയാര്&#x200d;ത്ഥികളായി പരിഗണിക്കില്ലെന്നുമുള്ള നിലപാടില്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ്. റോഹിംഗ്യന്&#x200d; മുസ്്‌ലിം അഭയാര്&#x200d;ത്ഥികള്&#x200d; രാജ്യത്ത് നിരവധി നിയമ വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന വംശീയ ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്&#x200d; റിജ്ജുവും രംഗത്തെത്തി.</p>
<p>അനധികൃത കുടിയേറ്റം തടയാന്&#x200d; അതിര്&#x200d;ത്തി സംരക്ഷണ സേനയ്ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോകസഭയില്&#x200d; വ്യക്തമാക്കി. എണ്ണമെടുപ്പ് നടന്നതിന് ശേഷം ഇവരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇവരുടെ എണ്ണമെടുത്ത് റിപ്പോര്&#x200d;ട്ട് തയ്യാറാക്കി വിദേശ കാര്യമന്ത്രാലയത്തിന് സമര്&#x200d;പ്പിക്കും. ബംഗ്ലാദേശ് അതിര്&#x200d;ത്തി കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; നാല്&#x200d;പതിനായിരത്തിലധികം റോഹിംഗ്യകള്&#x200d; എത്തിച്ചേര്&#x200d;ന്നിട്ടുള്ളതായാണ് സര്&#x200d;ക്കാര്&#x200d; കണക്കുകള്&#x200d;.</p>
<p>ഇവരെ രാജ്യത്തു നിന്നും പുറത്താക്കുമെന്ന കര്&#x200d;ശന നിലപാടാണ് ഇന്ത്യന്&#x200d; ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. റോഹിംഗ്യകളെ തിരികെ സ്വീകരിക്കാന്&#x200d; തയ്യാറല്ലെന്നാണ് മ്യാന്&#x200d;മര്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട്. ഇതോടെ, ഇന്ത്യയില്&#x200d; നിന്നും തിരിച്ചയയ്ക്കുമെന്ന് കരുതപ്പെടുന്ന ഇവര്&#x200d;ക്ക് മുന്നിലുള്ള എല്ലാ വഴികളും അടയും. സ്വന്തമായി നാടോ, പൗരത്വമോ അവകാശപ്പെടാനില്ലാത്ത എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട ഒരു ജനതയുടെ അതീവ ദാരുണമായ ചിത്രമാണ് റോഹിംഗ്യന്&#x200d; മുസ്്‌ലിം അഭയാര്&#x200d;ത്ഥികള്&#x200d;. അസമിലെ പൗരത്വ രജിസ്റ്ററില്&#x200d; നിന്നും പുറം തള്ളുന്നവര്&#x200d;ക്ക് സമാന അനുഭവമായിരിക്കുമെന്ന ഭീതി നിലനില്&#x200d;ക്കുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-government-has-decided-to-take-complete-rohingyas-refugees-data.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;റോഹിന്&#x200d;ക്യന്&#x200d; മുസ്‌ലിംകളുടെ ക്യാമ്പിന് തീയിട്ടത് ഞങ്ങള്&#x200d;&#8217;; തുറന്ന് സമ്മതിച്ച് ബി.ജെ.പി നേതാവ്</title>
		<link>https://www.chandrikadaily.com/bjp-leader-allegedly-admits-burning-rohingya-camp-complaint-filed.html</link>
					<comments>https://www.chandrikadaily.com/bjp-leader-allegedly-admits-burning-rohingya-camp-complaint-filed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Apr 2018 05:23:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81249</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അഭയാര്&#x200d;ത്ഥികളായി എത്തിയ റോഹിന്&#x200d;ക്യന്&#x200d; മുസ്‌ലിംകള്&#x200d; താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്&#x200d;ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം സമ്മതിച്ചത്. തന്റെ ട്വിറ്റര്&#x200d; അക്കൗണ്ടിലൂടെയാണ് മനീഷ് ചണ്ഡേല പ്രതികരിച്ചത്. ഡല്&#x200d;ഹിയിലെ കാളിന്ദി കുഞ്ച് മേഖലയിലെ ക്യാമ്പുകള്&#x200d;ക്കാണ് തീ വെച്ചത്. &#8216;ശരിയാണ് ഞങ്ങള്&#x200d; റോഹിന്&#x200d;ക്യന്&#x200d; തീവ്രവാദികളുടെ വീടുകള്&#x200d; കത്തിച്ചു&#8217; ഇതായിരുന്നു മനീഷ് ചണ്ഡേലയുടെ ട്വീറ്റ്. അഭയാര്&#x200d;ത്ഥി ക്യാമ്പ് കത്തിനശിച്ചതോടെ അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് അവരുടെ തിരിച്ചറിയല്&#x200d; രേഖയും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഭയാര്&#x200d;ത്ഥികളായി എത്തിയ റോഹിന്&#x200d;ക്യന്&#x200d; മുസ്‌ലിംകള്&#x200d; താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്&#x200d;ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം സമ്മതിച്ചത്. തന്റെ ട്വിറ്റര്&#x200d; അക്കൗണ്ടിലൂടെയാണ് മനീഷ് ചണ്ഡേല പ്രതികരിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-81259" src="https://www.chandrikadaily.com/wp-content/uploads/2018/04/63840392.jpg" alt="" width="400" height="248" srcset="https://www.chandrikadaily.com/wp-content/uploads/2018/04/63840392.jpg 400w, https://www.chandrikadaily.com/wp-content/uploads/2018/04/63840392-300x186.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/04/63840392-356x220.jpg 356w" sizes="(max-width: 400px) 100vw, 400px" /></p>
<p>ഡല്&#x200d;ഹിയിലെ കാളിന്ദി കുഞ്ച് മേഖലയിലെ ക്യാമ്പുകള്&#x200d;ക്കാണ് തീ വെച്ചത്.<br />
&#8216;ശരിയാണ് ഞങ്ങള്&#x200d; റോഹിന്&#x200d;ക്യന്&#x200d; തീവ്രവാദികളുടെ വീടുകള്&#x200d; കത്തിച്ചു&#8217; ഇതായിരുന്നു മനീഷ് ചണ്ഡേലയുടെ ട്വീറ്റ്.</p>
<p><img loading="lazy" class="alignnone size-full wp-image-81253" src="https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-rohingya-tweet_650x400_51524161563.jpg" alt="" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-rohingya-tweet_650x400_51524161563.jpg 650w, https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-rohingya-tweet_650x400_51524161563-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-rohingya-tweet_650x400_51524161563-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>അഭയാര്&#x200d;ത്ഥി ക്യാമ്പ് കത്തിനശിച്ചതോടെ അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് അവരുടെ തിരിച്ചറിയല്&#x200d; രേഖയും യു.എന്&#x200d; അനുവദിച്ച പ്രത്യേക വിസയും നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഡല്&#x200d;ഹി പൊലീസ് ഇയാള്&#x200d;ക്കെതിരെ കേസെടുത്തു.</p>
<p><img loading="lazy" class="alignnone size-full wp-image-81255" src="https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-twitter_650x400_51524161499.jpg" alt="" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-twitter_650x400_51524161499.jpg 650w, https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-twitter_650x400_51524161499-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/04/manish-chandela-twitter_650x400_51524161499-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>തീപിടിത്തമുണ്ടായതിനു തൊട്ടുപിന്നാലെ ഈ മാസം 15ന് പുലര്&#x200d;ച്ചെ 2.16നും ഏപ്രില്&#x200d; 16ന് 5.42നും ചണ്ഡേല നടത്തിയ ട്വീറ്റും ഓള്&#x200d; ഇന്ത്യ മുസ്‌ലിം മജ്‌ലിസ് മുഷാവറ (എഐഎംഎംഎം) ഡല്&#x200d;ഹി പൊലീസ് കമ്മീഷണര്&#x200d; അമൂല്യ പട്‌നായികിന് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.<br />
ട്വീറ്റുകള്&#x200d; വിവാദമായതോടെ ട്വിറ്റര്&#x200d; അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലാണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My criminal complaint against Manish Chandela of BJYM who proudly boasted on social media that he &amp; his associates burnt down the Rohingya camp. No action yet by <a href="https://twitter.com/DelhiPolice?ref_src=twsrc%5Etfw">@DelhiPolice</a> to register case &amp; arrest him &amp; no action by BJP to remove him from party. State of rule of law under BJP <a href="https://t.co/aVd8LDSCUO">pic.twitter.com/aVd8LDSCUO</a></p>
<p>— Prashant Bhushan (@pbhushan1) <a href="https://twitter.com/pbhushan1/status/986880616124760064?ref_src=twsrc%5Etfw">April 19, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-allegedly-admits-burning-rohingya-camp-complaint-filed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; വംശഹത്യ:  മ്യാന്മര്&#x200d; പ്രസിഡന്റ് രാജിവെച്ചു</title>
		<link>https://www.chandrikadaily.com/president-of-myanmar-htin-kyaw-has-stepped-down.html</link>
					<comments>https://www.chandrikadaily.com/president-of-myanmar-htin-kyaw-has-stepped-down.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 17:52:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[myanmar]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya Muslims]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76126</guid>

					<description><![CDATA[യാങ്കൂണ്&#x200d;: മ്യാന്മര്&#x200d; പ്രസിഡന്റ് ഹിതിന്&#x200d; ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്‌നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്&#x200d; റോഹിന്&#x200d;ഗ്യ വിഷയത്തില്&#x200d; നേരിടുന്ന അന്താരാഷ്ട്ര വിമര്&#x200d;ശനങ്ങളാണ് പെട്ടെന്നുള്ള രാജിക്കുള്ള കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; ചൂണ്ടിക്കാട്ടുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് മിയിന്റ് സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും. മ്യാന്മര്&#x200d; നേതാവ് ആങ് സാന്&#x200d; സൂകിയുടെ വിശ്വസ്തനാണ് ഹിതിന്&#x200d; ക്യാവ്. പതിറ്റാണ്ടുകള്&#x200d; നീണ്ട പട്ടാള [&#8230;]]]></description>
										<content:encoded><![CDATA[<p>യാങ്കൂണ്&#x200d;: മ്യാന്മര്&#x200d; പ്രസിഡന്റ് ഹിതിന്&#x200d; ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്‌നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്&#x200d; റോഹിന്&#x200d;ഗ്യ വിഷയത്തില്&#x200d; നേരിടുന്ന അന്താരാഷ്ട്ര വിമര്&#x200d;ശനങ്ങളാണ് പെട്ടെന്നുള്ള രാജിക്കുള്ള കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; ചൂണ്ടിക്കാട്ടുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് മിയിന്റ് സ്യൂ പ്രസിഡന്റിന്റെ ചുമതല വഹിക്കും.</p>
<p>മ്യാന്മര്&#x200d; നേതാവ് ആങ് സാന്&#x200d; സൂകിയുടെ വിശ്വസ്തനാണ് ഹിതിന്&#x200d; ക്യാവ്. പതിറ്റാണ്ടുകള്&#x200d; നീണ്ട പട്ടാള ഭരണത്തിനൊടുവില്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; സൂകിയുടെ നാഷണല്&#x200d; ലീഗ് പോര്&#x200d; ഡെമോക്രസി(എന്&#x200d;.എല്&#x200d;.ഡി) അധികാരത്തിലെത്തുകയായിരുന്നു. പക്ഷെ, മ്യാന്മര്&#x200d; ഭരണഘടനപ്രകാരം വിദേശപൗരത്വമുള്ള മക്കളോ ജീവിത പങ്കാളിയോ ഉള്ള ആള്&#x200d;ക്ക് പ്രസിഡന്റാകാന്&#x200d; സാധിക്കാത്തതുകൊണ്ട് സൂകിക്ക് പ്രസിഡന്റാകാന്&#x200d; സാധിച്ചില്ല. തുടര്&#x200d;ന്നാണ് വിശ്വസ്തനായ ക്യാവിനെ സൂകി പ്രസിഡന്റായി അവരോധിച്ചത്. പകരം പ്രധാനമന്ത്രിക്ക് തുല്യമായ സ്റ്റേറ്റ് കൗണ്&#x200d;സിലര്&#x200d; പദവി സൃഷ്ടിച്ച് അതില്&#x200d; സൂകിയെ നിയമിക്കുകയായിരുന്നു. സൂകിയാണ് ഭരണപരമായ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.</p>
<p>റാഖൈനില്&#x200d; റോഹിന്&#x200d;ഗ്യ മുസ്്‌ലിംകളെ ആട്ടിയോടിച്ച സൈനിക നടപടിയുടെ പേരില്&#x200d; സൂകിയും ഭരണകൂടവും കടുത്ത വിമര്&#x200d;ശനമാണ് നേരിടുന്നു. വംശഹത്യയെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്&#x200d;ഗ്യ വേട്ടയുടെ പശ്ചാത്തലത്തില്&#x200d; സൂകിയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തില്&#x200d; ഇടിഞ്ഞിരിക്കുകയാണ്. സമാധാനത്തിനുള്ള നൊബേല്&#x200d; പുരസ്‌കാരം സൂകിയില്&#x200d;നിന്ന് തിരിച്ചുവാങ്ങണമെന്ന് പോലും മുറവിളി ഉയര്&#x200d;ന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/president-of-myanmar-htin-kyaw-has-stepped-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; കൂട്ടക്കൊല റിപ്പോര്&#x200d;ട്ട് ചെയ്ത മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/journalist-arrested-who-reports-rohingya-murder.html</link>
					<comments>https://www.chandrikadaily.com/journalist-arrested-who-reports-rohingya-murder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Feb 2018 17:02:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rohingya]]></category>
		<category><![CDATA[Rohingya Muslims]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69139</guid>

					<description><![CDATA[&#160; നായ്പയിഡോ: റോഹിന്&#x200d;ഗ്യന്&#x200d; കൂട്ടക്കൊല റിപ്പോര്&#x200d;ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്‌സിലെ രണ്ട് മാധ്യമപ്രവര്&#x200d;ത്തകരെ മ്യാന്&#x200d;മര്&#x200d; ഭരണകൂടം. അറസ്റ്റ് ചെയ്തു. മ്യാന്&#x200d;മറില്&#x200d; പട്ടാളക്കാരും, ഗ്രാമീണരും ചേര്&#x200d;ന്ന് 10 റോഹിന്&#x200d;ഗ്യന്&#x200d; പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഇതേ തുടര്&#x200d;ന്നാണ് മാധ്യമപ്രവര്&#x200d;ത്തകരെ മ്യാന്&#x200d;മര്&#x200d; അറസ്റ്റ് ചെയ്തത്. വാ ലോണ്&#x200d;, കവ സോ അഓ എന്നി മാധ്യമപ്രവര്&#x200d;ത്തകരാണ് പിടിയിലായത്. റാഖൈന്&#x200d; സംസ്ഥാനത്ത് നടന്ന റോഹിന്&#x200d;ഗ്യ പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്&#x200d;ട്ട് ചെയ്യുമ്പോള്&#x200d; സംസ്ഥാന രഹസ്യരേഖകള്&#x200d; നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നാണ് മ്യാന്&#x200d;മര്&#x200d; ആരോപിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നായ്പയിഡോ: റോഹിന്&#x200d;ഗ്യന്&#x200d; കൂട്ടക്കൊല റിപ്പോര്&#x200d;ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്‌സിലെ രണ്ട് മാധ്യമപ്രവര്&#x200d;ത്തകരെ മ്യാന്&#x200d;മര്&#x200d; ഭരണകൂടം. അറസ്റ്റ് ചെയ്തു. മ്യാന്&#x200d;മറില്&#x200d; പട്ടാളക്കാരും, ഗ്രാമീണരും ചേര്&#x200d;ന്ന് 10 റോഹിന്&#x200d;ഗ്യന്&#x200d; പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഇതേ തുടര്&#x200d;ന്നാണ് മാധ്യമപ്രവര്&#x200d;ത്തകരെ മ്യാന്&#x200d;മര്&#x200d; അറസ്റ്റ് ചെയ്തത്.</p>
<p>വാ ലോണ്&#x200d;, കവ സോ അഓ എന്നി മാധ്യമപ്രവര്&#x200d;ത്തകരാണ് പിടിയിലായത്. റാഖൈന്&#x200d; സംസ്ഥാനത്ത് നടന്ന റോഹിന്&#x200d;ഗ്യ പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്&#x200d;ട്ട് ചെയ്യുമ്പോള്&#x200d; സംസ്ഥാന രഹസ്യരേഖകള്&#x200d; നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നാണ് മ്യാന്&#x200d;മര്&#x200d; ആരോപിക്കുന്നത്.</p>
<p>മ്യാന്&#x200d;മറില്&#x200d; പട്ടാളക്കാര്&#x200d; ഇന്&#x200d; ദിന്&#x200d; ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായത്തോടെ 10 റോഹിന്&#x200d;ഗ്യകളെയും, കൗമാരക്കാരായ ആണ്&#x200d;കുട്ടികളെയും തടഞ്ഞു നിര്&#x200d;ത്തി സെപ്തംബര്&#x200d; രണ്ടിന് വധശിക്ഷ നടപ്പാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ആഗസ്റ്റ് മുതല്&#x200d; ഏഴരലക്ഷത്തോളം റോഹിന്&#x200d;ഗ്യന്&#x200d; വടക്കന്&#x200d; റഖീനില്&#x200d; നിന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയെന്നും ഇത് ഐക്യരാഷ്ട്ര സഭ വംശീയ ശുദ്ധീകരണം എന്ന് ഉയര്&#x200d;ത്തിക്കാട്ടിയ മ്യാന്&#x200d;മര്&#x200d; സൈന്യത്തിന്റെ നടപടികള്&#x200d; കാരണമാണെന്നും റോയിട്ടേഴ്‌സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നു. ഇന്&#x200d; ദിന്&#x200d; കൂട്ടക്കൊലയെ കുറിച്ച് റോയിട്ടേഴ്‌സ് അന്വേഷണം നടത്തിയതാണ് റിപ്പോര്&#x200d;ട്ടര്&#x200d;മാരെ അറസ്റ്റ് ചെയ്യാന്&#x200d; കാരണമെന്ന് ഏജന്&#x200d;സി പുറത്തിറക്കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>സംഭവത്തില്&#x200d; കൂടുതല്&#x200d; വ്യക്തത വരുത്തുവാന്&#x200d; റോയിട്ടേഴ്‌സ് പട്ടാളത്തിന്റെ ക്രൂരതക്ക് ഇരയായവരുടെ കുടുംബങ്ങളില്&#x200d; നിന്നുള്ള വിവരങ്ങള്&#x200d; ശേഖരിക്കുകയും അവരുടെ അഭിമുഖങ്ങള്&#x200d; നടത്തുകയും റിപ്പോര്&#x200d;ട്ടര്&#x200d;മാര്&#x200d; നടത്തിയിരുന്നു. 10 റോഹിന്&#x200d;ഗ്യക്കാരുടെ മരണത്തില്&#x200d; ഉത്തരവാദിത്തമുണ്ടെന്ന് മ്യാന്&#x200d;മര്&#x200d; സൈന്യം സമ്മതിച്ചിരുന്നു. എന്നാല്&#x200d;, അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്&#x200d;ട്ടില്&#x200d; കൂടുതല്&#x200d; ശവകുടീരങ്ങള്&#x200d; കണ്ടെത്തിയെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് മ്യാന്&#x200d;മര്&#x200d; ഭരണകൂടം മറുപടി നല്&#x200d;കിയിട്ടില്ല. കൊലചെയ്യപ്പെട്ടവര്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; തീവ്രവാദികളാണെന്നും എന്നാല്&#x200d; റോയിട്ടേഴ്‌സ് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; അവര്&#x200d; മത്സ്യത്തൊഴിലാളികള്&#x200d;, കച്ചവടക്കാര്&#x200d;, കൗമാരക്കാരായ രണ്ടു വിദ്യാര്&#x200d;ത്ഥികള്&#x200d;, ഇസ്‌ലാമിക അധ്യാപകന്&#x200d; എന്നിങ്ങനെയാണ് നല്&#x200d;കിയിരിക്കുന്നതെന്നും ഇത് തെറ്റാണെന്നും മ്യാന്&#x200d;മര്&#x200d; സൈന്യം ആരോപിച്ചു.</p>
<p>നല്&#x200d;കിയ വാര്&#x200d;ത്ത ആഗോളതലത്തില്&#x200d; പ്രാധാന്യമുള്ളതാണെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. അതില്&#x200d; ഒരു തരത്തിലുള്ള കള്ളത്തരങ്ങളും ഇല്ല. ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്&#x200d; ഈ വാര്&#x200d;ത്ത പ്രസിദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്&#x200d;ക്കുണ്ട്. അതിനാല്&#x200d; ഈ പ്രശ്‌നത്തില്&#x200d; ഞങ്ങള്&#x200d; ഭയക്കുന്നില്ലെന്നും റോയിട്ടേഴ്‌സ് പ്രസിഡന്റ് സ്റ്റീഫന്&#x200d; ജെ അഡ്ഡ്‌ലര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/journalist-arrested-who-reports-rohingya-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിങ്ക്യന്‍ പ്രതിസന്ധി; മൂന്നു പരിഹാര നിര്‍ദ്ദേശവുമായി ചൈന</title>
		<link>https://www.chandrikadaily.com/china-draws-3-stage-path-for-myanmar-bangladesh-to-resolve-rohingya-crisis-news.html</link>
					<comments>https://www.chandrikadaily.com/china-draws-3-stage-path-for-myanmar-bangladesh-to-resolve-rohingya-crisis-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Nov 2017 07:28:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bangladesh PM]]></category>
		<category><![CDATA[china]]></category>
		<category><![CDATA[Rohingya Muslims]]></category>
		<category><![CDATA[Rohingyas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55317</guid>

					<description><![CDATA[റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ചൈന. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നുഘട്ടങ്ങളടങ്ങിയ പരിഹാര നിര്‍ദ്ദേശങ്ങളാണ് ചൈന്ന മുന്നോട്ടുവെച്ചത്. റോഹിങ്ക്യന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏഷ്യന്‍-യൂറോപ്യന്‍ രാഷ്ട്രങ്ങളിലുള്ള പ്രതിനിധികള്‍ സമ്മേളിച്ച വേദിയിലാണ് ചൈന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്. കഴിഞ്ഞ ആഗസ്റ്റുവരെയുള്ള കണക്കുപ്രകാരം ആറുലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ റാഖൈനിലെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാനന്തരീക്ഷം കൊണ്ടുവരികയാണ് ആദ്യം വേണ്ടതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. എന്നാല്‍ നിലവില്‍ ഈ ഘട്ടത്തിലേക്കെത്തിയ സാഹചര്യത്തില്‍് അഭയാര്‍ത്ഥിക്ക് തിരിച്ചുവരാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റോഹിങ്ക്യന്&#x200d; മുസ്‌ലിംകളുടെ പ്രതിസന്ധി പരിഹരിക്കാന്&#x200d; പുതിയ നിര്&#x200d;ദ്ദേശവുമായി ചൈന. പ്രതിസന്ധി പരിഹരിക്കാന്&#x200d; മൂന്നുഘട്ടങ്ങളടങ്ങിയ പരിഹാര നിര്&#x200d;ദ്ദേശങ്ങളാണ് ചൈന്ന മുന്നോട്ടുവെച്ചത്. റോഹിങ്ക്യന്&#x200d; പ്രശ്‌നങ്ങള്&#x200d; ചര്&#x200d;ച്ചചെയ്യാന്&#x200d; ഏഷ്യന്&#x200d;-യൂറോപ്യന്&#x200d; രാഷ്ട്രങ്ങളിലുള്ള പ്രതിനിധികള്&#x200d; സമ്മേളിച്ച വേദിയിലാണ് ചൈന നിര്&#x200d;ദ്ദേശങ്ങള്&#x200d; കൊണ്ടുവന്നത്. കഴിഞ്ഞ ആഗസ്റ്റുവരെയുള്ള കണക്കുപ്രകാരം ആറുലക്ഷത്തോളം റോഹിങ്ക്യന്&#x200d; മുസ്‌ലിംകളാണ് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്&#x200d; റാഖൈനിലെ സമ്പൂര്&#x200d;ണ്ണ വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ച് സമാധാനന്തരീക്ഷം കൊണ്ടുവരികയാണ് ആദ്യം വേണ്ടതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. എന്നാല്&#x200d; നിലവില്&#x200d; ഈ ഘട്ടത്തിലേക്കെത്തിയ സാഹചര്യത്തില്&#x200d;് അഭയാര്&#x200d;ത്ഥിക്ക് തിരിച്ചുവരാന്&#x200d; മ്യാന്&#x200d;മറും ബംഗ്ലാദേശും ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ അവസരമൊരുക്കണം. സുരക്ഷിത തിരിച്ചുവരവ് ഉറപ്പാക്കിയ ശേഷം മൂന്നാംഘട്ടത്തില്&#x200d; ശാശ്വത സമാധാനത്തിനുള്ള നടപടികള്&#x200d; ആരംഭിക്കണമെന്നും ചൈന നിര്&#x200d;ദ്ദേശിക്കുന്നു. അഭയാര്&#x200d;ത്ഥികളുടെ തിരിച്ചുവരവ് ചര്&#x200d;ച്ചചെയ്യാന്&#x200d; മ്യാന്&#x200d;മാര്&#x200d;-ബംഗ്ലാദേശ് ഉഭയകക്ഷി ചര്&#x200d;ച്ച കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. അടുത്ത ദിവസങ്ങളില്&#x200d; തുടര്&#x200d; നടപടികള്&#x200d; ഉണ്ടാകും. ഇരുരാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; ധാരണപത്രം ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് യൂറോപ്യന്&#x200d; യൂണിയന്&#x200d; വിദേശ മേധാവി ഫെഡറിക മൊഗ്‌രിനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-draws-3-stage-path-for-myanmar-bangladesh-to-resolve-rohingya-crisis-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്‍ഗ്യന്‍ വിഷയം: മൗനം വെടിഞ്ഞ് സൂകി; &#8216;അന്താരാഷ്ട്ര വിചാരണയെ ഭയമില്ല&#8217;</title>
		<link>https://www.chandrikadaily.com/aung-san-suu-kyi-breaks-silence-on-rohingya-crisis.html</link>
					<comments>https://www.chandrikadaily.com/aung-san-suu-kyi-breaks-silence-on-rohingya-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Sep 2017 06:50:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aung san suu kyi]]></category>
		<category><![CDATA[myanmar]]></category>
		<category><![CDATA[Rohingya Muslims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44508</guid>

					<description><![CDATA[നെയ്പ്യിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂകി. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്‍ റാഖൈനിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞത് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ മ്യാന്മാറിലെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ അന്താരാഷ്ട്ര വിചാരണയില്‍ ഭയപ്പെടുന്നില്ല, സൂകി പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കെതിരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പാലയനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ [&#8230;]]]></description>
										<content:encoded><![CDATA[<p>നെയ്പ്യിഡോ: റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര്&#x200d; നേതാവ് ഓങ് സാന്&#x200d; സൂകി. റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d;ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്&#x200d; രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്&#x200d; റാഖൈനിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞത് അറിഞ്ഞിട്ടുണ്ട്. എന്നാല്&#x200d; മ്യാന്മാറിലെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്&#x200d; അന്താരാഷ്ട്ര വിചാരണയില്&#x200d; ഭയപ്പെടുന്നില്ല, സൂകി പറഞ്ഞു. റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പാലയനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്&#x200d;.</p>
<p>ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്&#x200d; യഥാര്&#x200d;ത്ഥ പ്രശ്‌നമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമലംഘനങ്ങളെയും അപലപിക്കുന്നു. എല്ലാതരം അക്രമ സംഭവങ്ങളിലും അതീവ ദുഃഖമുണ്ട്. മ്യാന്മാറില്&#x200d; പുതിയ ഭരണമെത്തിയിട്ട്് വെറും 18 മാസമായിട്ടൂള്ളു. 70 വര്&#x200d;ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്&#x200d; സമാധാനവും സുസ്ഥിരതയും രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d;ക്കു പരിഹാരം കണ്ടെത്താന്&#x200d; പ്രതിജ്ഞാബദ്ധരാണ്. അവര്&#x200d;ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്&#x200d; അതീവ ദുഃഖമുണ്ടെന്നും അവര്&#x200d; പറഞ്ഞു. അതേസമയം കലാപത്തില്&#x200d; ഭൂരിഭാഗം റോഹിന്&#x200d;ഗ്യന്&#x200d; ഗ്രാമങ്ങളെയും കലാപം ബാധിച്ചിട്ടില്ലെന്ന വിചിത്രവാദവും സുകി ഉന്നയിച്ചു. ആഗസ്ത് 25ന് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടതിനു ശേഷം ഇതുവരെ നിശബ്ദത പാലിച്ച സൂകി ഇതാദ്യമായാണ് മൗനം വെടിയുന്നത്.<br />
അതേസമയം, വടക്കന്&#x200d; റാഖൈനില്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; മുസ്ലിംകള്&#x200d; താമസിക്കുന്ന വിദൂര ഗ്രാമങ്ങളില്&#x200d; സൈന്യത്തിന്റെ നരനായാട്ട് തുടരുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. പട്ടിണിയിലും ഭീതിയിലും കഴിയുന്ന ഇവര്&#x200d; സുരക്ഷിതമായി പലായനം ചെയ്യാന്&#x200d;പോലും കഴിയാത്ത സ്ഥിതിയിലാണ്. 4.3 ലക്ഷം റോഹിന്&#x200d;ഗ്യന്&#x200d; മുസ്ലിംകള്&#x200d; ഇതുവരെ രാജ്യം വിട്ടതായാണു കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aung-san-suu-kyi-breaks-silence-on-rohingya-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
