<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Rohinkya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rohinkya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Sep 2018 05:56:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Rohinkya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; പുന:രധിവാസം;  നയതന്ത്ര ഇടപെടല്&#x200d; തേടി ബംഗ്ലാദേശ്</title>
		<link>https://www.chandrikadaily.com/rohinkyan-rehabilitation.html</link>
					<comments>https://www.chandrikadaily.com/rohinkyan-rehabilitation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Sep 2018 05:50:55 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rehabilitation]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105075</guid>

					<description><![CDATA[&#160; യുഎന്&#x200d;: ഐക്യരാഷ്ട്രസഭയില്&#x200d; മ്യാന്മര്&#x200d; ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് ബംഗ്ലാദേശ്. റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; മ്യാന്മര്&#x200d; തുടരുന്ന നിലപാടുകളെ പരസ്യമായും രൂക്ഷമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്&#x200d;ശിച്ചു. റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; മ്യാന്മര്&#x200d; കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ബംഗ്ലാദേശ് ആരോപിച്ചു. വംശഹത്യയെ തുടര്&#x200d;ന്ന് മ്യാന്മറില്&#x200d; നിന്നും പാലായനം ചെയ്ത ജനതയെ തിരികെ എത്തിക്കുന്നതില്&#x200d; മ്യാന്മര്&#x200d; ഭരണകൂടം അലംഭാവം പുലര്&#x200d;ത്തുകയാണെന്ന് ഹസീന ആരോപിച്ചു. പാലായനം ചെയ്ത ജനതയെ തിരികെ രാജ്യത്ത് എത്തിക്കാന്&#x200d; ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്&#x200d;, ഭരണകൂടം ഈ ഉത്തരവാദിത്വങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യുഎന്&#x200d;: ഐക്യരാഷ്ട്രസഭയില്&#x200d; മ്യാന്മര്&#x200d; ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് ബംഗ്ലാദേശ്. റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; മ്യാന്മര്&#x200d; തുടരുന്ന നിലപാടുകളെ പരസ്യമായും രൂക്ഷമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്&#x200d;ശിച്ചു. റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; മ്യാന്മര്&#x200d; കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ബംഗ്ലാദേശ് ആരോപിച്ചു. വംശഹത്യയെ തുടര്&#x200d;ന്ന് മ്യാന്മറില്&#x200d; നിന്നും പാലായനം ചെയ്ത ജനതയെ തിരികെ എത്തിക്കുന്നതില്&#x200d; മ്യാന്മര്&#x200d; ഭരണകൂടം അലംഭാവം പുലര്&#x200d;ത്തുകയാണെന്ന് ഹസീന ആരോപിച്ചു.<br />
പാലായനം ചെയ്ത ജനതയെ തിരികെ രാജ്യത്ത് എത്തിക്കാന്&#x200d; ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്&#x200d;, ഭരണകൂടം ഈ ഉത്തരവാദിത്വങ്ങളില്&#x200d; നിന്നും ഒളിച്ചോടുകയാണ്. സൈന്യത്തിന്റെ ക്രൂരതകളെ തുടര്&#x200d;ന്നാണ് റോഹിന്&#x200d;ഗ്യന്&#x200d; ജനത കൂട്ടപാലായനം ചെയ്തതെന്നും ഹസീന ആരോപിച്ചു. വംശഹത്യയും മനുഷ്യവംശത്തിനു നേരെ നടന്ന കൂട്ടക്കുരുതിയുമാണ് മ്യാന്മറില്&#x200d; നടന്നതെന്നും അവര്&#x200d; വ്യക്തമാക്കി. യുഎന്&#x200d; മനുഷ്യാവകാശ സംഘടന നടത്തിയ അന്വേഷണത്തില്&#x200d; വംശഹത്യ നടന്നതായി കണ്ടെത്തിയിരുന്നു.<br />
നയതന്ത്ര ഇടപാടുകളിലൂടെ റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ഹസീന ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടനകളുടെ പിന്&#x200d;ബലത്തോടെ 1.1 മില്യണ്&#x200d; അഭയാര്&#x200d;ത്ഥികളെയാണ് ബംഗ്ലാദേശ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്&#x200d;ക്ക് ആഹാരവും വസ്ത്രങ്ങളും ആരോഗ്യസംരക്ഷണവും സുരക്ഷയും സര്&#x200d;ക്കാര്&#x200d; നല്&#x200d;കി വരുന്നു. താമസ സൗകര്യം ഒരുക്കുന്നതിനുള്ള നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നു വരികയാണ്. വിദ്യാഭ്യാസവും മറ്റു സേവനങ്ങളും ഇവര്&#x200d;ക്ക് ഒരുക്കിയിട്ടുണ്ടെന്നും ഹസീന വ്യക്തമാക്കി. റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് അഭയം നല്&#x200d;കുന്നതില്&#x200d; അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ബംഗ്ലാദേശിനൊപ്പം ഉണ്ട്. ഇവരെ തിരികെ മ്യാന്മറില്&#x200d; എത്തിക്കാന്&#x200d; ഈ രാജ്യങ്ങളും സഹായിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohinkyan-rehabilitation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകളും യു.എന്&#x200d; റിപ്പോര്&#x200d;ട്ടും</title>
		<link>https://www.chandrikadaily.com/article-144.html</link>
					<comments>https://www.chandrikadaily.com/article-144.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Sep 2018 03:42:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103102</guid>

					<description><![CDATA[യൂനുസ് അമ്പലക്കണ്ടി കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റ് മാസത്തിലാണ് മ്യാന്മറിലെ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിം ന്യൂനപക്ഷം ഭരണകൂടത്തിന്റേയും സൈന്യത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും കിരാതമായ അക്രമണങ്ങള്&#x200d;ക്ക് അവസാനമായി കൂട്ടത്തോടെ ഇരയാവുന്നത്. 1960 ലെ പട്ടാള ഭരണത്തോടെ ആരംഭിച്ച ഈ കൊടിയ ദുരിതം അറുപത് കൊല്ലത്തോളമായി തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വില നല്&#x200d;കാതെ ശാരീരികമായും മാനസികമായും സാമ്പത്തികമായുമെല്ലാം അതിഭീകരമായി പീഡിപ്പിച്ച് നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കാലങ്ങളായി മ്യാന്മറില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനം ഏറ്റുവാങ്ങിയ ആങ് സാന്&#x200d; സൂകി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>യൂനുസ് അമ്പലക്കണ്ടി</strong></p>
<p>കഴിഞ്ഞ വര്&#x200d;ഷം ആഗസ്റ്റ് മാസത്തിലാണ് മ്യാന്മറിലെ റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിം ന്യൂനപക്ഷം ഭരണകൂടത്തിന്റേയും സൈന്യത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും കിരാതമായ അക്രമണങ്ങള്&#x200d;ക്ക് അവസാനമായി കൂട്ടത്തോടെ ഇരയാവുന്നത്. 1960 ലെ പട്ടാള ഭരണത്തോടെ ആരംഭിച്ച ഈ കൊടിയ ദുരിതം അറുപത് കൊല്ലത്തോളമായി തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വില നല്&#x200d;കാതെ ശാരീരികമായും മാനസികമായും സാമ്പത്തികമായുമെല്ലാം അതിഭീകരമായി പീഡിപ്പിച്ച് നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കാലങ്ങളായി മ്യാന്മറില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനം ഏറ്റുവാങ്ങിയ ആങ് സാന്&#x200d; സൂകി ഭരിക്കുന്ന വേളയിലാണ് ഏറ്റവും ബീഭല്&#x200d;സമായ ക്രൂരതകള്&#x200d; അരങ്ങേറിയത് എന്നത് വിരോധാഭാസമാണ്.<br />
1982 ല്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d;ക്ക് പൗരത്വം നിഷേധിച്ചതോടെ ഒരു വിലയുമില്ലാത്ത മനുഷ്യ ജന്മങ്ങളായി മാറുകയായിരുന്നു ഈ ജനവിഭാഗം. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ നിരന്തരം ഇവര്&#x200d; വേട്ടയാടപ്പെട്ടു. ജനിച്ചു വളര്&#x200d;ന്ന മണ്ണില്&#x200d; നിന്ന് അനവധി തവണ ആട്ടിയോടിക്കപ്പെട്ടു. സ്ത്രീകളേയും കുട്ടികളേയും പോലും നിഷ്ഠൂരമായി വകവരുത്തി. ക്രൂരമായ ബലാല്&#x200d;സംഗങ്ങള്&#x200d; അരങ്ങേറി. 2012 ല്&#x200d; നടന്ന കൂട്ടക്കൊല ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ലോകമറിഞ്ഞതും ചര്&#x200d;ച്ച ചെയ്തതും ഐക്യരാഷ്ട്ര സഭ ഇടപെട്ടതുമൊക്കെ ഈ സംഭവത്തോടെയാണ്. സാമൂഹ്യ മാധ്യമങ്ങള്&#x200d; പ്രചാരത്തിലുള്ള സമയമായതിനാല്&#x200d; മ്യാന്മറിലെ കൊടും ഹത്യകള്&#x200d; മാലോകരറിഞ്ഞു. അതുണ്ടായിരുന്നില്ലെങ്കില്&#x200d; അന്നത്തെ സംഭവവികാസങ്ങളും പതിവ് പോലെ തമസ്‌കരിക്കപ്പെടുമായിരുന്നു.<br />
ലോകത്ത് ഏറ്റവും ക്രൂരമായി അടിച്ചമര്&#x200d;ത്തപ്പെടുന്ന ന്യൂനപക്ഷ ജനതയായി ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ച റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകള്&#x200d; 2017ല്&#x200d; അനുഭവിച്ചത് തുല്യതയില്ലാത്ത കൊടും പാതകങ്ങളാണ്. ജീവനോടെ ചുട്ടെരിക്കപ്പെട്ടു അവര്&#x200d;. പിഞ്ചു പൈതങ്ങളുടെ മുന്നില്&#x200d;വെച്ച് മാതാപിതാക്കളെ അരും കൊലകള്&#x200d; നടത്തി ബുദ്ധ ഭിക്ഷുക്കളും സൈന്യവും. സ്ത്രീകളെ കൂടെപ്പിറപ്പുകളുടേയും സ്വന്തം മക്കളുടേയും സാന്നിധ്യത്തില്&#x200d; വെച്ച് പൈശാചികമായവര്&#x200d; ബലാല്&#x200d;സംഗം ചെയ്തു. അന്തിയുറങ്ങുന്ന ചെറു കൂരകള്&#x200d; ഭസ്മമാക്കി. ലോകം മുഴുക്കെ പ്രതിഷേധം അലയടിച്ചിട്ടും നരാധമന്മാര്&#x200d;ക്ക് മുസ്‌ലിം വിരോധത്തിന്റെ കോപം ശമിച്ചില്ല. പതിനായിരങ്ങള്&#x200d; കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്&#x200d; നാടുവിട്ടോടി. കര കാണാത്ത കടലിലേക്ക് ചെറിയ തോണികളിലവര്&#x200d; പാഞ്ഞടുത്തു. വെള്ളത്തില്&#x200d; മുങ്ങി ജീവന്&#x200d; പോയവര്&#x200d; അസംഖ്യം വരും. ദിവസങ്ങള്&#x200d; നീണ്ട ജലയാത്രയില്&#x200d; ഭക്ഷണം ലഭിക്കാതെ മൃതിയടഞ്ഞവര്&#x200d; ധാരാളമുണ്ട്. ബംഗ്ലാദേശിലേക്കാണവര്&#x200d; ഏറെയും ദുര്&#x200d;ഘടങ്ങള്&#x200d; താണ്ടിപ്പോയത്. പരിമിതികള്&#x200d;ക്കിടയിലും ഇരുകരങ്ങളും നീട്ടി ബംഗ്ലാദേശ് ഈ പാവങ്ങളെ സ്വീകരിച്ചു. അരാക്കന്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; സാല്&#x200d;വേഷന്&#x200d; ആര്&#x200d;മി (എ.ആര്&#x200d;.എസ്.എ) മ്യാന്മറിന്റെ സൈനിക പോസ്റ്റുകള്&#x200d;ക്ക് നേരെ ആക്രമണം നടത്തി എന്നാരോപിച്ചാണ് ഈ കൂട്ടക്കൊലകളും ദുഷ്‌ചെയ്തികളും അരങ്ങേറിയത്. ചില അവിവേകികളുടെ ചെറിയൊരു ഇടപെടല്&#x200d; വലിയ കാരണമാക്കി മാറ്റുകയായിരുന്നു അവര്&#x200d;. തുടര്&#x200d;ന്നുകൊണ്ടിരുന്ന പീഡനമുറകള്&#x200d; പാരമ്യതയിലെത്തിക്കാന്&#x200d; അവര്&#x200d;ക്കത് വഴിയൊരുക്കി. കൈവന്ന അവസരം കണ്ണില്&#x200d; ചോരയില്ലാതെ അവര്&#x200d; ഉപയോഗപ്പെടുത്തി. ആങ് സാന്&#x200d; സൂകിയുടെ നേതൃത്വത്തിലുള്ള പൗര സര്&#x200d;ക്കാര്&#x200d; സൈന്യത്തിനും ബുദ്ധ തീവ്രവാദികള്&#x200d;ക്കും സകല ഒത്താശകളും ചെയ്തുകൊടുത്തു. പട്ടാളത്തിന്റെ അമരത്തിരിക്കുന്നവര്&#x200d; പോലും പരസ്യമായി ഈ ചെയ്തികളെ ന്യായീകരിച്ചു. ഒരു ജനതയുടെ ജീവനും മാനവും ഭൂമിയുമൊക്കെ പിഴുതെറിയപ്പെട്ട നരനായാട്ടിന് ലോകം മൂകസാക്ഷിയായി.<br />
കൊടിയ പീഡനം തുടങ്ങി കൃത്യം ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയാകുമ്പോള്&#x200d; ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്&#x200d; നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്&#x200d;ട്ട് പുറത്തുവന്നിരിക്കുകയാണ്. 2017 ല്&#x200d; രൂപം നല്&#x200d;കിയ സമിതിയുടെ ഇരുപത് പേജുള്ള റിപ്പോര്&#x200d;ട്ടില്&#x200d; സൈന്യത്തിനേയും സൂകിയുടെ ഭരണകൂടത്തേയും അതി രൂക്ഷമായി വിമര്&#x200d;ശിക്കുന്നുണ്ട്. മ്യാന്മര്&#x200d; പട്ടാളം റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകളെ വംശഹത്യ നടത്തിയതായി സംശയാതീതമായി റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടിക്കാട്ടുന്നു. രാജ്യമാസകലം റോഹിന്&#x200d;ഗ്യകളെ കൂട്ടക്കുരുതി നടത്തിയതും കൂട്ടബലാല്&#x200d;സംഗത്തിനിരയാക്കിയതും വംശഹത്യ ലക്ഷ്യം വെച്ചാണെന്ന് റിപ്പോര്&#x200d;ട്ട് പറയുന്നു. റാഖിന്&#x200d;, കച്ചിന്&#x200d;, ഷാന്&#x200d; സ്റ്റേറ്റുകളില്&#x200d; ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്&#x200d; സൈന്യം അതിക്രൂരമായ പദ്ധതികളാണ് ആസൂത്രണം നടത്തിയത്. മ്യാന്മര്&#x200d; സൈന്യത്തിന്റെ കമാന്&#x200d;ഡര്&#x200d; ഇന്&#x200d; ചീഫിനേയും അഞ്ചു ജനറല്&#x200d;മാരേയും യുദ്ധക്കുറ്റം ചുമത്തി നടപടിയെടുക്കണം. അന്താരാഷ്ട്ര നിയമത്തിനു കീഴിലെ ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് സൈന്യം നടത്തിയത്. വംശ ഹത്യക്കും യുദ്ധക്കുറ്റങ്ങള്&#x200d;ക്കും നേതൃത്വം നല്&#x200d;കിയവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.<br />
മനുഷ്യ ജീവനുകളെ കൊന്നൊടുക്കിയതും സ്ത്രീകളെ കൂട്ട മാനഭംഗപ്പെടുത്തിയതും കുട്ടികളെ അക്രമിച്ചതും ഗ്രാമങ്ങള്&#x200d; അഗ്‌നിക്കിരയാക്കി ചാരമാക്കിയതും ഏതു നടപടിയുടെ പേരിലാണെങ്കിലും നീതീകരിക്കാനാവില്ലെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കേസ് ഹേഗിലെ രാജ്യാന്തര ക്രിമിനല്&#x200d; കോടതിയിലോ പ്രത്യേകമായി രൂപീകരിച്ച ട്രൈബ്യൂണലിലോ വിചാരണ ചെയ്യണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ആവശ്യപ്പെടുന്നു. സംഭവത്തില്&#x200d; ഇരകളാക്കപ്പെട്ടവരോ നേരില്&#x200d; കണ്ടവരോ ആയ 875 പേരെ അഭിമുഖം നടത്തിയും സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഫോട്ടോകളും പരിശോധിച്ചുമാണ് മര്&#x200d;സുഖി ദാറുസ്മാന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയത്.<br />
ഐക്യരാഷ്ട്ര സഭ മുമ്പും റോഹിന്&#x200d;ഗ്യന്&#x200d; വിഷയത്തില്&#x200d; ഇടപെട്ടിട്ടുണ്ട്. എന്നാല്&#x200d; ഇത്ര ശക്തമായി പ്രശ്‌നത്തെ സമീപിക്കുന്നത് ഇതാദ്യമാണ്. യു.എന്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ടുകളില്&#x200d; വംശഹത്യാകുറ്റം ചുമത്തുന്നതും അതിന്മേല്&#x200d; നടപടിയെടുക്കാന്&#x200d; ആവശ്യപ്പെടുന്നതും അത്യപൂര്&#x200d;വമാണ്. മ്യാന്മറിലെ സൈനിക മേധാവികളെ പ്രോസിക്യൂട്ട് ചെയ്ത് വിചാരണ നടത്താന്&#x200d; മതിയായ തെളിവുകള്&#x200d; റിപ്പോര്&#x200d;ട്ടിലുണ്ടെന്നാണ് നിരീക്ഷകര്&#x200d; പറയുന്നത്. എന്നാല്&#x200d; അന്താരാഷ്ട്ര കുറ്റകൃത്യ കോടതി (ഐ.സി.സി)ക്ക് ഈ കേസ് ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാന്മര്&#x200d; ഐ.സി.സിയുടെ പരിധിയില്&#x200d; വരാത്തതാണ് കാരണം. അമേരിക്കയും ചൈനയും ഉള്&#x200d;പ്പടെ അഞ്ച് ലോക രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെങ്കില്&#x200d; അന്താരാഷ്ട്ര ക്രിമിനല്&#x200d; കോടതിക്ക് കേസ് കൈകാര്യം ചെയ്യാം. മ്യാന്മറുമായി നല്ല ചങ്ങാത്തത്തില്&#x200d; കഴിയുന്ന ചൈന ഇത് അംഗീകരിക്കാന്&#x200d; സാധ്യത കുറവാണ്. അമേരിക്കയും വീറ്റോ ചെയ്‌തേക്കാം. ഏകപക്ഷീയമായ ആരോപണങ്ങള്&#x200d; കൊണ്ടും സമ്മര്&#x200d;ദ്ദം കൊണ്ടും പ്രശ്‌നം പരിഹരിക്കാന്&#x200d; സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. റോഹിന്&#x200d;ഗ്യന്&#x200d; പ്രശ്‌നത്തില്&#x200d; രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞ ചൈന യു.എന്&#x200d; രക്ഷാസമിതിയില്&#x200d; മ്യാന്മറിനെതിരെ നടപടികള്&#x200d;ക്കായി ചര്&#x200d;ച്ച വന്നാല്&#x200d; തടയുമെന്ന വാര്&#x200d;ത്തകള്&#x200d; നിഷേധിക്കുകയും ചെയ്തു. റോഹിന്&#x200d;ഗ്യകളെ മൃഗീയമായ അതിക്രമങ്ങള്&#x200d;ക്ക് വിധേയരാക്കിയ നാല് സൈനിക കമാന്&#x200d;ഡര്&#x200d;മാര്&#x200d;ക്ക് അമേരിക്ക വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും യു.എസ് കമ്പനികളിലും മറ്റും ധനവിനിയോഗം നടത്തുന്നതിനുമാണ് വിലക്കുള്ളത്. പ്രത്യക്ഷത്തിലെ നിലപാട് ഇതാണെങ്കിലും കാര്യത്തോടടുക്കുമ്പോള്&#x200d; മാറിമറിയാനാണ് എല്ലാ സാധ്യതയും.<br />
അതിനിടെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്&#x200d;ട്ട് പുറത്തുവന്നയുടനെ സാമൂഹ്യ മാധ്യമമായ ഫേസ് ബുക് മ്യാന്മര്&#x200d; സൈനിക മേധാവി മിന്&#x200d; ആങ് ലിയാങ്ങിന്റേയും സൈന്യവുമായി ബന്ധപ്പെട്ട മറ്റു അക്കൗണ്ടുകളും നീക്കം ചെയ്തു. ഫേസ്ബുക് വംശീയ വിദ്വേഷം പടര്&#x200d;ത്താന്&#x200d; ഉപയോഗിക്കപ്പെട്ടുവെന്ന പരാമര്&#x200d;ശം റിപ്പോര്&#x200d;ട്ടിലുണ്ട്. സൈനിക നേതൃത്വത്തിലുള്ള ഇരുപത് വ്യക്തികളേയും സംഘടനകളേയും വിലക്കിയതായി ഫേസ്ബുക് തന്നെയാണ് ഔദ്യോകികമായി അറിയിച്ചത്. വിദ്വേഷവും വസ്തുതാവിരുദ്ധമായ വിവരങ്ങളും ഫേസ്ബുക് വഴി പ്രചരിപ്പിക്കുന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് ഈ നടപടി. ഒരു ഇന്&#x200d;സ്റ്റഗ്രാം അക്കൗണ്ടും 12 മില്യന്&#x200d; ജനങ്ങള്&#x200d; പിന്തുടരുന്ന അമ്പതിലധികം ഫേസ്ബുക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സൈനിക മേധാവിക്ക് ഫേസ്ബുക് വിലക്കേര്&#x200d;പ്പെടുത്തുന്നത് ഇതാദ്യമായാണ്.<br />
മ്യാന്മറില്&#x200d; ഏറെ പ്രചാരത്തിലുള്ള നവ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്. യു.എന്&#x200d; ഉദ്യോഗസ്ഥന്&#x200d; പറഞ്ഞ പോലെ അവിടെ ഫേസ്ബുക് ശരിക്കും ക്രൂര മൃഗമായി മാറുകയായിരുന്നു. സൈനിക മേധാവിയുടെ ഫേസ്ബുക് പോസ്റ്റുകള്&#x200d; ഉന്മാദം തലക്കുപിടിച്ച വംശവെറിയന്മാര്&#x200d;ക്ക് ആവോളം ഉത്തേജനം നല്&#x200d;കിയെന്നതാണ് യാഥാര്&#x200d;ത്ഥ്യം. റോഹിന്&#x200d;ഗ്യ എന്ന വാക്ക് തന്നെ വ്യാജമാണെന്നും ബംഗ്ലാദേശില്&#x200d;നിന്ന് കുടിയേറിയവരാണ് അവരെന്നും ഫേസ്ബുകില്&#x200d; അദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്. ബംഗാളികളെന്നാണ് റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിംകളെ സൈനിക മേധാവി വിളിച്ചുവരുന്നത്. സംഘര്&#x200d;ഷങ്ങള്&#x200d; കത്തിപ്പടരാന്&#x200d; പാകത്തിലുള്ള പോസ്റ്റുകളാണ് സൈന്യത്തിന്റെ തലപ്പത്തുള്ള ഈ സങ്കുചിത മനസ്‌കര്&#x200d; നിരന്തരം ജനങ്ങളിലേക്ക് എറിഞ്ഞുകൊടുത്തത്. എരിതീയില്&#x200d; എണ്ണ ഒഴിച്ച പോലെ പലപ്പോഴുമത് ആളിക്കത്തി. റോഹിന്&#x200d;ഗ്യകളെ വേട്ടയാടാന്&#x200d; സൗകര്യമൊരുക്കിയും രേഖകള്&#x200d; നശിപ്പിച്ചും ന്യൂനപക്ഷങ്ങളെ സൈന്യത്തിനെറിഞ്ഞുകൊടുത്തും മ്യാന്മര്&#x200d; സ്റ്റേറ്റ് സുപ്രീം കൗണ്&#x200d;സിലര്&#x200d; ആങ് സാന്&#x200d; സൂകിയുടെ സര്&#x200d;ക്കാര്&#x200d; വംശഹത്യക്ക് കൂട്ടുനിന്നതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. തന്റെ ധാര്&#x200d;മ്മികാധികാരം ലവലേശം അവര്&#x200d; ഉപയോഗപ്പെടുത്തിയില്ല എന്നും റിപ്പോര്&#x200d;ട്ടില്&#x200d; വിമര്&#x200d;ശനമുണ്ട്. സംഘര്&#x200d;ഷം കത്തിനില്&#x200d;ക്കവേ ലോകം മുഴുവന്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്ത വേളയില്&#x200d; അവര്&#x200d; അര്&#x200d;ത്ഥഗര്&#x200d;ഭമായ മൗനത്തിലായിരുന്നു. സിവിലിയന്&#x200d; ഭരണകൂടമാണെങ്കിലും സൈന്യത്തിന് മ്യാന്മറില്&#x200d; അധീശത്വമുണ്ടെന്നത് യാഥാര്&#x200d;ത്ഥ്യമാണ്. സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനം നല്&#x200d;കി ലോകം ആദരിച്ച പഴയ വിപ്ലവ നായിക കൂട്ടക്കശാപ്പിനും ഉന്മൂലനത്തിനും ഓശാന പാടിയെന്ന വിരോധാഭാസത്തിനാണ് ലോകം സാക്ഷിയായത്.<br />
ജനാധിപത്യത്തിനും അവകാശങ്ങള്&#x200d;ക്കും വേണ്ടി പോരാടിയതിന് ഒന്നര ദശകത്തിലധികം വീട്ടു തടങ്കലില്&#x200d; കഴിഞ്ഞ സൂകിയെ 2010 നവംബര്&#x200d; 13 നാണ് അന്താരാഷ്ട്ര സമ്മര്&#x200d;ദ്ദത്തെതുടര്&#x200d;ന്ന് സൈന്യം മോചിപ്പിച്ചത്. 1991 ല്&#x200d; പ്രഖ്യാപിച്ച നൊബേല്&#x200d; 2012 ലാണവര്&#x200d; നോര്&#x200d;വെയില്&#x200d;വെച്ച് സ്വീകരിച്ചത്. അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂര്&#x200d;ണ്ണമായി സ്‌നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവര്&#x200d;ത്തിക്കുകയും ചെയ്യണമെന്ന് ഉല്&#x200d;ഘോഷിച്ച ഗൗതമ സിദ്ധാര്&#x200d;ത്ഥന്റെ ബുദ്ധിസവും മഹാത്മാഗാന്ധിയുടെ അഹിംസാസിദ്ധാന്തവുമാണ് തന്റെ വിശ്വാസമെന്ന് സൂകി പറയുന്നുണ്ടെങ്കിലും അവരുടെ വാക്കും പ്രവൃത്തിയും അജഗജാന്തരമാണെന്ന് ലോകത്തിനിപ്പോള്&#x200d; ബോധ്യപ്പെട്ടിരിക്കുകയാണ്. വീട്ടുതടങ്കലില്&#x200d; നിന്ന് മോചിതയായ ശേഷം തന്റെ പാര്&#x200d;ട്ടിയായ നാഷണല്&#x200d; ലീഗ് ഫോര്&#x200d; ഡെമോക്രസി (എന്&#x200d;.എല്&#x200d;.ഡി)യുടെ ആസ്ഥാനത്ത് തടിച്ചുകൂടിയ ആയിരങ്ങളോട് സൂകി പറഞ്ഞത് മനുഷ്യാവകാശങ്ങളും നിയമവാഴ്ച്ചയും സംരക്ഷിക്കാന്&#x200d; പോരാട്ടം തുടരുമെന്നായിരുന്നു. എന്നാല്&#x200d; അധികാരത്തിന്റെ ശീതളിമയില്&#x200d; അവര്&#x200d; നിലപാടുകള്&#x200d; മാറ്റി ജനദ്രോഹ പക്ഷം നില്&#x200d;ക്കുന്നതാണ് പിന്നെക്കണ്ടത്. 1993 ല്&#x200d; ഭാരതവും സമാധാനത്തിനുള്ള അവാര്&#x200d;ഡ് അവര്&#x200d;ക്ക് നല്&#x200d;കിയിട്ടുണ്ട്, ജവഹര്&#x200d; ലാല്&#x200d; നെഹ് റുവിന്റെ പേരില്&#x200d;.<br />
മനുഷ്യത്വ വിരുദ്ധ നിലപാടിനെത്തുടര്&#x200d;ന്ന് കുറഞ്ഞ കാലയളവില്&#x200d; ഏഴ് വലിയ പുരസ്‌കാരങ്ങളാണ് സൂകിയില്&#x200d;നിന്നു അത് നല്&#x200d;കിയവര്&#x200d; തിരിച്ചെടുത്തത്. ഏറ്റവും ഒടുവില്&#x200d; ഫ്രീഡം ഓഫ് എഡിന്&#x200d; ബര്&#x200d;ഗ് പുരസ്‌കാരം സ്‌കോട്ട്‌ലാന്റിലെ എഡിന്&#x200d; ബര്&#x200d;ഗ് മുനിസിപ്പാലിറ്റി തിരിച്ചെടുത്തത് ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്&#x200d;ട്ട് വന്നതിന്റെ തൊട്ടുമുമ്പാണ്. വീട്ടു തടങ്കലില്&#x200d; കഴിയവെ 2005 ലാണ് ഈ പുരസ്‌കാരം ലഭിച്ചത്. പുതിയ സാഹചര്യത്തില്&#x200d; സൂകിക്ക് ലഭിച്ച വേറെയും അംഗീകാരങ്ങള്&#x200d; നഷ്ടപ്പെടാനുള്ള സാധ്യതകള്&#x200d; ഏറെയാണ്. അതിനിടെ യു.എന്&#x200d; റിപ്പോര്&#x200d;ട്ട് തള്ളി മ്യാന്മര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ റിപ്പോര്&#x200d;ട്ട് അംഗീകരിക്കില്ലെന്നും സര്&#x200d;ക്കാര്&#x200d; വക്താവ് സൗ ഹിറ്റേ വ്യക്തമാക്കി. യു.എന്&#x200d; വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്&#x200d;ട്ട് പച്ചക്കള്ളമാണെന്നാണ് മ്യാന്മറിന്റെ വാദം. മനുഷ്യാവകാശ സമിതിയില്&#x200d; കൊണ്ടുവരുന്ന ഒരുതരത്തിലുള്ള പ്രമേയവും അംഗീകരിക്കില്ലെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്&#x200d; രാജ്യത്ത് നടക്കാറില്ലെന്നും സൗ ഹിറ്റേ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടേയും അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്&#x200d;സികളുടേയും ആരോപണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; ഭരണകൂടം കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും സൗ വ്യക്തമാക്കി.<br />
തങ്ങള്&#x200d;ക്കെതിരെയുള്ള ഒരു ശബ്ദവും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ മ്യാന്മര്&#x200d; ഇപ്പോഴും ഒരുക്കമല്ല എന്നത് വ്യക്തമാണ്. വന്&#x200d; രാജ്യങ്ങളുടെ പിന്തുണയുടെ തിണ്ണബലത്തില്&#x200d; ഹുങ്കിന്റേയും മേധാവിത്വത്തിന്റേയും ആഢ്യഭാഷയിലാണ് അവരുടെ സംസാരവും പ്രതികരണവുമൊക്കെ. ഏറ്റവും ഒടുവില്&#x200d; റോഹിന്&#x200d;ഗ്യന്&#x200d; മുസ്‌ലിം കൂട്ടക്കുരുതി പുറം ലോകത്തെ അറിയിച്ച വാ ലോണ്&#x200d;, ക്യോ സോവോ എന്നീ റോയിട്ടേഴ്‌സ് ലേഖകരെ കള്ളക്കേസ് ചുമത്തി വിചാരണ ചെയ്ത് ഏഴു വര്&#x200d;ഷം ശിക്ഷിച്ചിരിക്കുകയാണ്. ഇവരുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ദേശീയ താല്&#x200d;പര്യത്തിനു പരുക്കേല്&#x200d;പ്പിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. കോടതിയില്&#x200d; നിന്നും വിധികേട്ട് കൈകളില്&#x200d; ചങ്ങലകളുമായി ചിരിച്ചുകൊണ്ട് പുറത്തുവരുന്ന ഈ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; അനീതിക്കെതിരെ കൂടുതല്&#x200d; കരുത്തോടെ പോരാടുമെന്ന സന്ദേശമാണ് നല്&#x200d;കുന്നത്. ഈ വിധിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളില്&#x200d; നിന്ന് വ്യാപകമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ഏഴു ലക്ഷത്തിലധികം പേര്&#x200d; അഭയാര്&#x200d;ത്ഥികളാക്കപ്പെടുകയും പതിനായിരങ്ങള്&#x200d;ക്ക് ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്ത 2017 ലെ ഭീകരതാണ്ഡവം പുതിയ റിപ്പോര്&#x200d;ട്ടിന്റെ വെളിച്ചത്തില്&#x200d; ഗൗരവമായ ചര്&#x200d;ച്ചകളിലേക്കും നടപടികളിലേക്കും പ്രവേശിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. ലോകത്തെ രാജ്യമില്ലാത്ത ഏറ്റവും വലിയ സമൂഹമായ ഈ പട്ടിണിപ്പാവങ്ങള്&#x200d; മ്യാന്മറിലും വിവിധ രാജ്യങ്ങളില്&#x200d; അഭയാര്&#x200d;ത്ഥികളായും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്&#x200d; പേറി നരകജീവിതം നയിക്കുമ്പോള്&#x200d; അവരുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ച ശബ്ദങ്ങള്&#x200d; ഇനിയും ഉയരേണ്ടതുണ്ട്. സമാധാനം കാംക്ഷിക്കുന്ന ലോക രാഷ്ട്രങ്ങള്&#x200d; ഈ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രാര്&#x200d;ത്ഥനാപൂര്&#x200d;വം പ്രത്യാശിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-144.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിലെ റോഹിന്&#x200d;ഗ്യക്കാര്&#x200d; ദുരിതത്തിലെന്ന് ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ച്</title>
		<link>https://www.chandrikadaily.com/rohinkyans-in-bangladesh.html</link>
					<comments>https://www.chandrikadaily.com/rohinkyans-in-bangladesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Aug 2018 16:22:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97909</guid>

					<description><![CDATA[&#160; ധാക്ക: കോക്‌സ് ബസാറില്&#x200d; കഴിയുന്ന റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ മികച്ച സൗകര്യമുള്ള പ്രദേശത്തേക്ക് മാറ്റി പാര്&#x200d;പ്പിക്കാന്&#x200d; ബംഗ്ലാദേശ് ഭരണകൂടം തയാറെടുക്കുന്നു. കോക്‌സ് ബസാറിലെ അഭയാര്&#x200d;ത്ഥി ജീവിതം ഏറെ ദുരിതമാണെന്നും ഇവരെ ഇവിടെ നിന്നും ഉടന്&#x200d; മാറ്റണമെന്ന് ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ച് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്&#x200d; കണ്ടാണ് എച്ച്.ആര്&#x200d;.ഡബഌൂ ബംഗ്ലാദേശ് സര്&#x200d;ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പകര്&#x200d;ച്ച വ്യാധി ഭീഷണി, അഗ്നിബാധ, സംഘര്&#x200d;ഷം, ഗാര്&#x200d;ഹിക-ലൈംഗിക അതിക്രമങ്ങള്&#x200d;ക്കും സാധ്യതയേറെയാണെന്നു റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കുന്നു. ക്യാമ്പിലെ കുട്ടികള്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ധാക്ക: കോക്‌സ് ബസാറില്&#x200d; കഴിയുന്ന റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ മികച്ച സൗകര്യമുള്ള പ്രദേശത്തേക്ക് മാറ്റി പാര്&#x200d;പ്പിക്കാന്&#x200d; ബംഗ്ലാദേശ് ഭരണകൂടം തയാറെടുക്കുന്നു. കോക്‌സ് ബസാറിലെ അഭയാര്&#x200d;ത്ഥി ജീവിതം ഏറെ ദുരിതമാണെന്നും ഇവരെ ഇവിടെ നിന്നും ഉടന്&#x200d; മാറ്റണമെന്ന് ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ച് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്&#x200d; കണ്ടാണ് എച്ച്.ആര്&#x200d;.ഡബഌൂ ബംഗ്ലാദേശ് സര്&#x200d;ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പകര്&#x200d;ച്ച വ്യാധി ഭീഷണി, അഗ്നിബാധ, സംഘര്&#x200d;ഷം, ഗാര്&#x200d;ഹിക-ലൈംഗിക അതിക്രമങ്ങള്&#x200d;ക്കും സാധ്യതയേറെയാണെന്നു റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കുന്നു. ക്യാമ്പിലെ കുട്ടികള്&#x200d;ക്ക് മതിയായ വിദ്യാഭ്യാസ സാഹചര്യങ്ങള്&#x200d; ലഭിക്കുന്നില്ല. പ്രത്യേക ക്ലാസുകളാണ് ഇവര്&#x200d;ക്ക് ലഭിക്കുന്നത്.<br />
ന്യൂയോര്&#x200d;ക്ക് ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ചിന്റെ 68 പേജുള്ള റിപ്പോര്&#x200d;ട്ടില്&#x200d; കോക്‌സ് ബസാറിലെ അപകടങ്ങള്&#x200d; ചൂണ്ടിക്കാണിക്കുന്നു. റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്ക് ദീര്&#x200d;ഘകാലാടിസ്ഥാനത്തിലുള്ള അഭയകേന്ദ്രങ്ങളും കുട്ടികള്&#x200d;ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണമെന്നും എച്ച്.ആര്&#x200d;.ഡബഌൂ ആവശ്യപ്പെട്ടു. ഉള്&#x200d;ക്കൊള്ളാവുന്നതിലും അധികം ആളുകളാണ് ഈ ക്യാമ്പില്&#x200d; കഴിയുന്നത്. വലിയ ക്യാമ്പുകള്&#x200d;ക്ക് പകരം ചെറിയ ചെറിയ ക്യാമ്പുകളിലേക്ക് റോഹിന്&#x200d;ഗ്യകളെ മാറ്റണം. മഴശക്തമായാലുണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെയാണ് ബാധിക്കുന്നത്. മണ്&#x200d;സൂണ്&#x200d; ആരംഭിച്ചാല്&#x200d; പ്രാഥമിക ആവശ്യങ്ങള്&#x200d;ക്ക് പോലും കഴിയാത്ത അവസ്ഥയിലാകും. താല്&#x200d;ക്കാലികമായി കെട്ടിയ ചെറിയ കൂരകളിലാണ് റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d; താമസിക്കുന്നത്. മുളകള്&#x200d;കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മേഞ്ഞ ചെറിയ കൂരകള്&#x200d; കാലാവസ്ഥാ വ്യതിയാനത്തില്&#x200d; തകരാന്&#x200d; സാധ്യതയുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഏഴ് ലക്ഷത്തിലധികം അഭയാര്&#x200d;ഥികളാണ് കഴിഞ്ഞ ഓഗസ്റ്റില്&#x200d; മ്യാന്മറില്&#x200d; നടന്ന വംശീയ ആക്രമണത്തെ തുടര്&#x200d;ന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയത്. അഭയാര്&#x200d;ഥി ക്യാമ്പ് പ്രവര്&#x200d;ത്തിക്കുന്നത് ഒരു മലയോര പ്രദേശത്താണ്. സന്നദ്ധ സംഘടനകള്&#x200d; നല്&#x200d;കുന്ന വിവരങ്ങള്&#x200d; അനുസരിച്ച് രണ്ട് ലക്ഷം അഭയാര്&#x200d;ഥികളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്. റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്ന് മികച്ച സൗകര്യമുള്ള സ്ഥലങ്ങള്&#x200d; കണ്ടെത്താന്&#x200d; ഭരണകൂടം ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയതയി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohinkyans-in-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രിയങ്ക ചോപ്രയെ ഇന്ത്യ വിട്ട്  പോകണമെന്ന് ബിജെപി എം.പി</title>
		<link>https://www.chandrikadaily.com/bjp-mp-against-priyanka-chopra.html</link>
					<comments>https://www.chandrikadaily.com/bjp-mp-against-priyanka-chopra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 May 2018 16:48:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Priyanka Chopra]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87086</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: വര്&#x200d;ഗീയ വിഷം ചീറ്റി വീണ്ടും ബിജെപി എം.പി വിനയ് കത്യാര്&#x200d;. നടി പ്രിയങ്ക ചോപ്രക്കെതിരെയാണ് വിവാദ പരാമര്&#x200d;ശവുമായി ബിജെപി എം.പി ഇപ്പോള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ ഇന്ത്യയില്&#x200d; താമസിക്കാന്&#x200d; അനുവദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്&#x200d; അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പ് സന്ദര്&#x200d;ശിച്ചിരുന്നു. അതിന്റെ പേരിലാണ് വിവാദ പ്രസ്താവനയുമായി വിനയ് കത്യാര്&#x200d; രംഗത്തെത്തിയിരിക്കുന്നത്. റോഹിംഗ്യന്&#x200d; മുസ്‌ലിംകളോട് കരുണ കാണിക്കുന്നവര്&#x200d; മുഴുവന്&#x200d; ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: വര്&#x200d;ഗീയ വിഷം ചീറ്റി വീണ്ടും ബിജെപി എം.പി വിനയ് കത്യാര്&#x200d;. നടി പ്രിയങ്ക ചോപ്രക്കെതിരെയാണ് വിവാദ പരാമര്&#x200d;ശവുമായി ബിജെപി എം.പി ഇപ്പോള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ ഇന്ത്യയില്&#x200d; താമസിക്കാന്&#x200d; അനുവദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.<br />
യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്&#x200d; അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ റോഹിംഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പ് സന്ദര്&#x200d;ശിച്ചിരുന്നു. അതിന്റെ പേരിലാണ് വിവാദ പ്രസ്താവനയുമായി വിനയ് കത്യാര്&#x200d; രംഗത്തെത്തിയിരിക്കുന്നത്. റോഹിംഗ്യന്&#x200d; മുസ്‌ലിംകളോട് കരുണ കാണിക്കുന്നവര്&#x200d; മുഴുവന്&#x200d; ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്&#x200d;ക്ക് റോഹിംഗ്യന്&#x200d; മുസ്‌ലിംകളെക്കുറിച്ചുള്ള യാഥാര്&#x200d;ഥ്യം അറിയില്ലെന്നും അവരോട് സഹതാപം കാണിക്കുന്നവരെ ഇവിടെ ജീവിക്കാന്&#x200d; അനുവദിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അഭയാര്&#x200d;ത്ഥി ക്യാമ്പുകളിലൊന്നായ കോക്‌സ് ബസാറിലാണ് പ്രിയങ്ക സന്ദര്&#x200d;ശനം നടത്തിയത്. റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തുണയും നല്&#x200d;കണമെന്ന് സോഷ്യല്&#x200d; മീഡിയ വഴി നടി ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mp-against-priyanka-chopra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d; പ്രിയങ്ക ചോപ്ര, &#8216;ആ കണ്ണുകളില്&#x200d;  ശൂന്യതയാണ് കാണാനാകുക&#8217;</title>
		<link>https://www.chandrikadaily.com/priyanka-chpra-visits-rohinkya.html</link>
					<comments>https://www.chandrikadaily.com/priyanka-chpra-visits-rohinkya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 May 2018 18:03:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Priyanka Chopra]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86555</guid>

					<description><![CDATA[&#160; ധാക്ക: &#8216;അവര്&#x200d; ചിരിക്കുമ്പോള്&#x200d; ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്&#x200d;ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്&#x200d;&#8217;. ബംഗ്ലാദേശിലെ റോഹിന്&#x200d;ഗ്യ അഭയാര്&#x200d;ത്ഥി ക്യാമ്പ് സന്ദര്&#x200d;ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആര്&#x200d;ദ്രമായ വാക്കുകളാണിത്. യൂണിസെഫിന്റെ ചൈല്&#x200d;ഡ് റൈറ്റ്‌സ് ഗുഡ് വില്&#x200d; അംബാസിഡറായ പ്രിയങ്ക ഗ്ലാമറിന്റെ ലോകത്തു നിന്നാണ് കഴിഞ്ഞ ദിവസം റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പിലെത്തിയത്. അപ്രതീക്ഷിതമായിരുന്നു സന്ദര്&#x200d;ശനം. ക്യാമ്പിലെത്തിയ പ്രിയങ്ക അഭയാര്&#x200d;ത്ഥികളില്&#x200d; ഒരാളായി അവരുടെ വേദനകളില്&#x200d; പങ്കു ചേര്&#x200d;ന്നു. ദുരിതങ്ങള്&#x200d;ക്ക് നടുവിലും പ്രിയങ്കയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ധാക്ക: &#8216;അവര്&#x200d; ചിരിക്കുമ്പോള്&#x200d; ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്&#x200d;ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്&#x200d;&#8217;. ബംഗ്ലാദേശിലെ റോഹിന്&#x200d;ഗ്യ അഭയാര്&#x200d;ത്ഥി ക്യാമ്പ് സന്ദര്&#x200d;ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആര്&#x200d;ദ്രമായ വാക്കുകളാണിത്. യൂണിസെഫിന്റെ ചൈല്&#x200d;ഡ് റൈറ്റ്‌സ് ഗുഡ് വില്&#x200d; അംബാസിഡറായ പ്രിയങ്ക ഗ്ലാമറിന്റെ ലോകത്തു നിന്നാണ് കഴിഞ്ഞ ദിവസം റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പിലെത്തിയത്. അപ്രതീക്ഷിതമായിരുന്നു സന്ദര്&#x200d;ശനം.<br />
ക്യാമ്പിലെത്തിയ പ്രിയങ്ക അഭയാര്&#x200d;ത്ഥികളില്&#x200d; ഒരാളായി അവരുടെ വേദനകളില്&#x200d; പങ്കു ചേര്&#x200d;ന്നു. ദുരിതങ്ങള്&#x200d;ക്ക് നടുവിലും പ്രിയങ്കയുടെ സന്ദര്&#x200d;ശനം കുടിയേറ്റക്കാര്&#x200d;ക്ക് ആശ്വാസമായി. മിനിറ്റുകളോളം അവര്&#x200d;ക്കൊപ്പം ചിലവഴിച്ചു. കുരുന്നുകള്&#x200d; അടക്കമുള്ളവരെ ആശ്വസിപ്പിച്ച ശേഷമാണ് താരറാണി മടങ്ങിയത്. ഇന്&#x200d;സ്റ്റഗ്രാമിലൂടെയാണ് റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളെ സന്ദര്&#x200d;ശിച്ച വിവരം പ്രിയങ്ക പങ്കുവെച്ചത്.<br />
&#8216;യൂണിസെഫിനൊപ്പം ബംഗ്ലാദേശിലെ കോക്‌സ് ബസാറസിലാണ് ഞാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭായാര്&#x200d;ഥി ക്യാമ്പുകളില്&#x200d; ഒന്ന്. മ്യാന്&#x200d;മറിലെ രാഖിനെയിലെ വംശഹത്യയുയുടെ ഭീകരമായ ചിത്രങ്ങളാണ് 2017ന്റെ രണ്ടാം പകുതിയില്&#x200d; ലോകം കണ്ടത്. കലാപം മൂലം ഏഴ് ലക്ഷം റോഹിന്&#x200d;ഗ്യകള്&#x200d;ക്കാണ് അതിര്&#x200d;ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നത്. ഇതില്&#x200d; അറുപത് ശതമാനം കുട്ടികളായിരുന്നു. മാസങ്ങള്&#x200d;ക്ക് ശേഷവും അവര്&#x200d; അപകടകരമായ, ദയനീയമായ സാഹചര്യങ്ങളില്&#x200d; ക്യാമ്പുകളില്&#x200d; തിങ്ങിപ്പാര്&#x200d;ക്കുന്നു. അവര്&#x200d; ചിരിക്കുമ്പോള്&#x200d; ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. സുരക്ഷയൊന്നുമില്ലാതെ, തിങ്ങിക്കൂടി, അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്നു പോലും അറിയാതെ കഴിയുന്നവര്&#x200d;. കെട്ടുറപ്പുള്ള വാസസ്ഥലം പോലുമില്ല. വീടുകള്&#x200d; നിര്&#x200d;മിച്ചാലും വരാന്&#x200d; പോകുന്ന കനത്ത മഴക്കാലത്ത് അതു എത്രമാത്രം സുരക്ഷിതമാണ് എന്നത് ആശങ്കപ്പെടുത്തുന്നു. ഭാവിയെകുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത തലമുറയാണിവര്&#x200d;. അവരുടെ സുരക്ഷയ്ക്കായി നാം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഈ കുരുന്നുകള്&#x200d; നമ്മുടെ ഭാവിയാണ്. അവര്&#x200d;ക്ക് സഹായം ലഭിച്ചേ പറ്റൂ. ദയവ് ചെയ്ത് അവരെ സഹായിക്കൂ&#8217;. സന്ദര്&#x200d;ശനത്തിന് ശേഷം പ്രിയങ്ക ഇന്&#x200d;സ്റ്റഗ്രാമില്&#x200d; കുറിച്ച ഹൃദയസ്പര്&#x200d;ശിയായ വാക്കുകളാണിത്. കഴിഞ്ഞ വര്&#x200d;ഷം സിറിയയിലെ അഭയാര്&#x200d;ത്ഥി കുരുന്നുകളെ ജോര്&#x200d;ദാനില്&#x200d; പ്രിയങ്ക സന്ദര്&#x200d;ശിച്ചിരുന്നു.<br />
ബോളിവുഡിലും ഹോളിവുഡിലും അടക്കം ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്ക. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്&#x200d; പ്രിയങ്ക ചോപ്ര സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്&#x200d; നടന്ന ഹാരി രാജകുമാരന്റെയും മേഗന്&#x200d; മാര്&#x200d;ക്കലിന്റെയും വിവാഹ ചടങ്ങില്&#x200d; പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priyanka-chpra-visits-rohinkya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പില്&#x200d;  പിറക്കുന്ന കുട്ടികള്&#x200d; അപകടത്തിലേക്കെന്ന്</title>
		<link>https://www.chandrikadaily.com/rohinkya-new-born-child.html</link>
					<comments>https://www.chandrikadaily.com/rohinkya-new-born-child.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jan 2018 15:30:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63345</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്ക്: മ്യാന്&#x200d;മറിലെ റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; പിറക്കുന്ന കുട്ടികളുടെ ജീവന്&#x200d; അപകടത്തിലെന്ന് ഗവേഷക സംഘം. ജനിച്ചു വീഴുന്ന കുട്ടികള്&#x200d; നേരിടാന്&#x200d; പോകുന്നത് പകര്&#x200d;ച്ചവ്യാധികളെയും മാരക രോഗങ്ങളെയുമാണെന്ന് സേവ് ദ ചൈല്&#x200d;ഡ്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. മ്യാന്&#x200d;മറിലെ റോഹിന്&#x200d;ഗ്യന്&#x200d; മുസ്ലിം അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; ഈ വര്&#x200d;ഷം 48,000ത്തിലധികം കുട്ടികള്&#x200d; ജനിക്കുമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ഒരു ദിവസം 100ല്&#x200d; കൂടുതല്&#x200d; നവജാത ശിശുക്കളുടെ ജനനനിരക്ക് പ്രതീക്ഷിക്കുന്നതായി ഗവേഷക സംഘം വ്യക്തമാക്കി. പോഷകാഹാരക്കുറവ്, വ്യക്തമായ പരിചരണം ലഭിക്കാതെവരുക , [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: മ്യാന്&#x200d;മറിലെ റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; പിറക്കുന്ന കുട്ടികളുടെ ജീവന്&#x200d; അപകടത്തിലെന്ന് ഗവേഷക സംഘം. ജനിച്ചു വീഴുന്ന കുട്ടികള്&#x200d; നേരിടാന്&#x200d; പോകുന്നത് പകര്&#x200d;ച്ചവ്യാധികളെയും മാരക രോഗങ്ങളെയുമാണെന്ന് സേവ് ദ ചൈല്&#x200d;ഡ്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.<br />
മ്യാന്&#x200d;മറിലെ റോഹിന്&#x200d;ഗ്യന്&#x200d; മുസ്ലിം അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; ഈ വര്&#x200d;ഷം 48,000ത്തിലധികം കുട്ടികള്&#x200d; ജനിക്കുമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ഒരു ദിവസം 100ല്&#x200d; കൂടുതല്&#x200d; നവജാത ശിശുക്കളുടെ ജനനനിരക്ക് പ്രതീക്ഷിക്കുന്നതായി ഗവേഷക സംഘം വ്യക്തമാക്കി. പോഷകാഹാരക്കുറവ്, വ്യക്തമായ പരിചരണം ലഭിക്കാതെവരുക , ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളാല്&#x200d; ഡിഫ്തീരിയ, കോളറ, മീസില്&#x200d;സ് തുടങ്ങിയ രോഗങ്ങള്&#x200d; കുഞ്ഞുങ്ങള്&#x200d;ക്ക് ഉണ്ടാകുമെന്നുമാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ബംഗ്ലാദേശിലെ കോക്സ്സ് ബസാറില്&#x200d; താമസിക്കുന്ന റോഹിന്&#x200d;ഗ്യ അഭയാര്&#x200d;ഥികളിലെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടനയാണ് പഠനം നടത്തിയത്. മ്യാന്&#x200d;മറില്&#x200d; നിന്നു വംശഹത്യയെ തുടര്&#x200d;ന്ന് പാലായനം ചെയ്ത് ആറ് ലക്ഷം പേരാണ്. കൂടാതെ നേരത്തെ തന്നെ രണ്ടുലക്ഷത്തിലധികം റോഹിന്&#x200d;ഗ്യന്&#x200d; ബംഗ്ലാദേശില്&#x200d; എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഭയാര്&#x200d;ഥി കേന്ദ്രങ്ങളും റോഹിന്&#x200d;ഗ്യന്&#x200d; ക്യാമ്പുകളാണ്. പരിമിതമായ സൗകര്യങ്ങളാണ് ആരോഗ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ഒരുക്കിയിരിക്കുന്നത്. ഇതും ഏറെ ദുരിതം സൃഷ്ടിയ്ക്കും. അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് ശുചിത്വമില്ലാത്തത് കൂടുതല്&#x200d; രോഗ സാധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കുന്നു.ശൗചാലയങ്ങളുടെ അപര്യാപ്തയും ആരോഗ്യപ്രശ്‌നങ്ങള്&#x200d;ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ബാധിയ്ക്കുന്നത് നവജാത ശിശുക്കളെയാണ്. കാരണം മലിനമായ കുടിവെള്ളം അവര്&#x200d;ക്ക് നല്&#x200d;കിയാല്&#x200d; തന്നെ രോഗം കുട്ടികളില്&#x200d; ഉണ്ടാകും. കോക്‌സിലെ ബസാറില്&#x200d; അഞ്ചിലൊന്ന് കുട്ടികള്&#x200d; പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇവിടെ ജന്മം നല്&#x200d;കുന്ന കുട്ടികള്&#x200d;ക്കും അമ്മമാര്&#x200d;ക്കും വ്യക്തമായ പരിചരണം ലഭിക്കുന്നില്ല. പോഷകാഹാര കുറവിനെ തുടര്&#x200d;ന്നു നവജാത ശിശുക്കള്&#x200d;ക്ക് മുലപ്പാല്&#x200d; നല്&#x200d;കാന്&#x200d; പോലും റോഹിന്&#x200d;ഗ്യന്&#x200d; അമ്മമാര്&#x200d;ക്ക് കഴിയുന്നില്ലെന്ന് ഗവേഷകര്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohinkya-new-born-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷയുടെ തുരുത്തുകള്‍ തേടിയുള്ള റോഹിങ്ക്യന്‍ പാലായനങ്ങള്‍ അവസാനിക്കുന്നില്ല , ഓയില്‍ ഡ്രം ഉപയോഗിച്ച് നദി നീന്തിക്കടന്ന് കുട്ടികള്‍</title>
		<link>https://www.chandrikadaily.com/1rohinkyan-child-flies-to-bengaldesh-by-using-oil-drums.html</link>
					<comments>https://www.chandrikadaily.com/1rohinkyan-child-flies-to-bengaldesh-by-using-oil-drums.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 Nov 2017 10:42:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53718</guid>

					<description><![CDATA[റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പാലായനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അവര്‍ പ്രതീക്ഷ ഉപകരണമാക്കി സുരക്ഷിതത്വത്തിന്റെ തുരുത്തുകളിലേക്കുള്ള യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഓയില്‍ ഡ്രം ഉപയോഗിച്ച് നാഫ് നദി നീന്തി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ കുട്ടികളാണിപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നത്. പതിമൂന്ന്് വയസ്സുള്ള നബി ഹുസൈന്‍ അതിലൊരുവനാണ്. നന്നായി നീന്താന്‍ പോലും നബി ഹുസൈനറിയില്ല. ആദ്യമായി കടലു കാണുന്നതു പോലും ബംഗ്ലാദേശിലേക്ക് പുറപ്പെടാന്‍ കടപ്പുറത്ത് എത്തിയപ്പോള്‍ മാത്രം. എന്നിട്ടും ഒരു ഒഴിഞ്ഞ ഓയില്‍ ഡ്രം ഉപയോഗിച്ച് മൈലുകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റോഹിങ്ക്യന്&#x200d; അഭയാര്&#x200d;ത്ഥികളുടെ പാലായനങ്ങള്&#x200d; ഇപ്പോഴും തുടര്&#x200d;ന്നു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്&#x200d; ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അവര്&#x200d; പ്രതീക്ഷ ഉപകരണമാക്കി സുരക്ഷിതത്വത്തിന്റെ തുരുത്തുകളിലേക്കുള്ള യാത്ര തുടര്&#x200d;ന്നു കൊണ്ടേയിരിക്കുകയാണ്.</p>
<p>ഓയില്&#x200d; ഡ്രം ഉപയോഗിച്ച് നാഫ് നദി നീന്തി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്&#x200d; കുട്ടികളാണിപ്പോള്&#x200d; അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നത്. പതിമൂന്ന്് വയസ്സുള്ള നബി ഹുസൈന്&#x200d; അതിലൊരുവനാണ്. നന്നായി നീന്താന്&#x200d; പോലും നബി ഹുസൈനറിയില്ല. ആദ്യമായി കടലു കാണുന്നതു പോലും ബംഗ്ലാദേശിലേക്ക് പുറപ്പെടാന്&#x200d; കടപ്പുറത്ത് എത്തിയപ്പോള്&#x200d; മാത്രം.<br />
എന്നിട്ടും ഒരു ഒഴിഞ്ഞ ഓയില്&#x200d; ഡ്രം ഉപയോഗിച്ച് മൈലുകള്&#x200d; നീന്തി ബംഗ്ലാദേശ് കരയിലെത്തി. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും അല്&#x200d;ഭുതത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ഒരാഴ്ചക്കുള്ളില്&#x200d; നിരവധിപേരാണ് ഇത്തരത്തില്&#x200d; നദി നീന്തിക്കടന്ന് ബംഗ്ലാദേശിലെ മത്സ്യ വ്യാപാര കേന്ദ്രമായ ഷാ പോരിര്&#x200d; ദ്വീപിലെത്തിയത്. ഏത് സമയത്തും മുങ്ങിത്താഴുമെന്ന പേടി എന്നെ പിടികൂടിയിരുന്നു, തന്റെ അവസാനമാണിതെന്നാണ് ഓരോ നമിഷവും ചിന്തിച്ചിരുന്നത് നബി പറയുന്നു. യാതനകള്&#x200d; ഒരുപാട് ഞങ്ങളനുഭവിച്ചതാണ്, വെള്ളത്തില്&#x200d; മുങ്ങിമരിക്കുന്നതാണ് അതിലും നല്ലതെന്ന് കരുതിയാണ് ചാടിയതെന്ന് ഇത്തരത്തില്&#x200d; നീന്തിയ കമാല്&#x200d; ഹുസൈന്&#x200d; എന്ന പതിനെട്ടുകാരന്&#x200d; പറയുന്നു. എത്തിച്ചേര്&#x200d;ന്ന പുതിയ തീരത്ത് തന്റെ ബന്ധുക്കളാരെങ്കിലുമുണ്ടോ എന്നൊന്നും നബിക്കറിയില്ല. തന്നെപ്പോലത്തന്നെ നിരവധി പേര്&#x200d; സ്വരാജ്യം വിട്ടിട്ടുണ്ടെന്ന് മാത്രം നബിക്കറിയാം. ഒരു മലമുകളിലായിരുന്നു താമസം. കര്&#x200d;ഷകനായിരുന്നു നബിയുടെ പിതാവ്. ഒമ്പത് മക്കളില്&#x200d; നാലാമനാണ് നബി. സ്‌കൂളിലൊന്നും പോയിട്ടില്ല. രണ്ട് മാസം മുമ്പാണ് നാട്ടില്&#x200d; പ്രശ്‌നങ്ങള്&#x200d; രൂക്ഷമായത്. ബുദ്ധതീവ്രവാദികള്&#x200d; സൈനിക സഹായത്തോടെ റോഹിങ്ക്യന്&#x200d; വിഭാഗത്തെ തെരഞ്ഞുപിടിച്ചു ആക്രമിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rohinkyan-child-flies-to-bengaldesh-by-using-oil-drums.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ വന്ധീകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/rohinkyan-camp.html</link>
					<comments>https://www.chandrikadaily.com/rohinkyan-camp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Oct 2017 06:39:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50498</guid>

					<description><![CDATA[&#160; റോഹിങ്കന്‍ ക്യാമ്പില്‍ വന്ധ്യീകരണം നടപ്പിലാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മ്യാന്‍മാറില്‍ നിന്ന് അഭയം തേടി ആറുലക്ഷത്തോളം റോഹിങ്ക്യകളാണ് അഭയം തേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് ഒദ്യേഗിക വിശദീകരണം. സ്വയം തയ്യാറാകുന്നവരെ മാത്രമേ ചെയ്യുകയുള്ളൂ എന്നും പറയുന്നു. ക്യാമ്പുകളില്‍ ഇപ്പോള്‍ 2000 ഗര്‍ഭണികാളാണുള്ളത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും പരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവര്‍ ഇപ്പോഴും കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് ആവശ്യമായ സേവനം എത്തിക്കാനാവില്ലെന്നാണ് ബംഗ്ലാദേശ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റോഹിങ്കന്&#x200d; ക്യാമ്പില്&#x200d; വന്ധ്യീകരണം നടപ്പിലാക്കാന്&#x200d; ബംഗ്ലാദേശ് സര്&#x200d;ക്കാര്&#x200d; തയ്യാറെടുക്കുന്നു. മ്യാന്&#x200d;മാറില്&#x200d; നിന്ന് അഭയം തേടി ആറുലക്ഷത്തോളം റോഹിങ്ക്യകളാണ് അഭയം തേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്.</p>
<p>എന്നാല്&#x200d; ആരെയും നിര്&#x200d;ബന്ധിക്കില്ലെന്നാണ് ഒദ്യേഗിക വിശദീകരണം. സ്വയം തയ്യാറാകുന്നവരെ മാത്രമേ ചെയ്യുകയുള്ളൂ എന്നും പറയുന്നു. ക്യാമ്പുകളില്&#x200d; ഇപ്പോള്&#x200d; 2000 ഗര്&#x200d;ഭണികാളാണുള്ളത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നു.</p>
<p>ആവശ്യത്തിന് ഭക്ഷണവും വെള്ളവും പരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവര്&#x200d; ഇപ്പോഴും കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കില്&#x200d; ഇവര്&#x200d;ക്ക് ആവശ്യമായ സേവനം എത്തിക്കാനാവില്ലെന്നാണ് ബംഗ്ലാദേശ് കരുതുന്നത്.</p>
<p>ബംഗ്ലാദേശ് സര്&#x200d;ക്കാര്&#x200d; ഗര്&#x200d;ഭ നിരോധന ഉറവിതരണം ചെയ്തിരുന്നെങ്കിലും ഉപയോഗിക്കാന്&#x200d; റോഹിങ്ക്യകള്&#x200d; തയ്യാറായിരുന്നില്ല.ഇതേ തുടര്&#x200d;ന്നാണ് ക്യാമ്പുകളില്&#x200d; പുരുഷന്മാരെയും സ്ത്രീകളേയും വന്ധ്യംകരണ ശാസ്ത്രക്രിയക്ക് വിധേയരാകാന്&#x200d; കുടുംബാസൂത്രണ വകുപ്പ് സര്&#x200d;ക്കാരിവനോട് നിര്&#x200d;ദ്ദേശിക്കുകയായിരുന്നു. ഗര്&#x200d;ഭ നിരോധനം മതാചാരത്തിന് എതിരാണെന്ന് വിശ്വസിക്കുന്നവരാണഅ ക്യാമ്പിലെ മിക്ക സ്ത്രീകളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohinkyan-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം കോഡിനേഷന്‍ റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മഹാ  സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി</title>
		<link>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf.html</link>
					<comments>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Sep 2017 18:49:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim coordination]]></category>
		<category><![CDATA[Rohinkya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45354</guid>

					<description><![CDATA[&#160; കോഴിക്കോട്: മുസ്്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാ സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഒക്ടോബര്‍ നാലിന് വൈകിട്ട് മൂന്നിന് അരയിടത്തു പാലത്തിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തെ വിവിധ മുസ്്‌ലിം സംഘടനാ നേതാക്കളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും അഭിവാദ്യം ചെയ്യും. ബഹുജന സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മുസ്്‌ലിംലീഗ്), പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്(ജമാഅത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: മുസ്്‌ലിം കോഡിനേഷന്&#x200d; കമ്മിറ്റിയുടെ റോഹിന്&#x200d;ഗ്യന്&#x200d; ഐക്യദാര്&#x200d;ഢ്യ മനുഷ്യാവകാശ മഹാ സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഒക്ടോബര്&#x200d; നാലിന് വൈകിട്ട് മൂന്നിന് അരയിടത്തു പാലത്തിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്&#x200d; നടക്കുന്ന സമ്മേളനത്തെ വിവിധ മുസ്്‌ലിം സംഘടനാ നേതാക്കളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും അഭിവാദ്യം ചെയ്യും.<br />
ബഹുജന സമ്മേളനം വിജയിപ്പിക്കാന്&#x200d; എല്ലാവരും രംഗത്തിറങ്ങണമെന്ന് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; (മുസ്്‌ലിംലീഗ്), പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്&#x200d; (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്&#x200d;.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്(ജമാഅത്തെ ഇസ്്‌ലാമി), കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്&#x200d; (വിസ്ഡം), കടക്കല്&#x200d; അബ്ദുല്&#x200d;അസീസ് മൗലവി(ദക്ഷിണകേരള), എ നജീബ് മൗലവി (സമസ്താന), അബുല്&#x200d;ഖൈര്&#x200d; മൗലവി (തബ്്‌ലീഗ്), ഡോ.പി.എ ഫസല്&#x200d;ഗഫൂര്&#x200d; (എം.ഇ.എസ്), പി ഉണ്ണീന്&#x200d; (എം.എസ്.എസ്) എന്നിവര്&#x200d; ആഹ്വാനം ചെയ്തു.<br />
ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്നവരെന്ന് ഐക്യരാഷ്ട്ര സഭ പോലും വിലയിരുത്തുന്ന റോഹിന്&#x200d;ഗ്യകള്&#x200d;ക്കെതിരായ ക്രൂരത തുടരുകയാണ്. മ്യാന്&#x200d;മറിലെ റോഹിന്&#x200d;ഗ്യന്&#x200d; മുസ്്‌ലിം വംശഹത്യയില്&#x200d; നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ അഭയാര്&#x200d;ത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യത്വ രഹിതമാണ്. ഇതിനെതിരെ നടക്കുന്ന ജനമുന്നേറ്റത്തിനാണ് കോഴിക്കോട്ടെ മഹാസമ്മേളനം സാക്ഷ്യം വഹിക്കുക. കോഴിക്കോട്ട് ഇന്നലെ ചേര്&#x200d;ന്ന സംഘാടക സമിതി യോഗം സമ്മേളനത്തിന്റെ അന്തിമരൂപം തയ്യാറാക്കി. മുസ്്‌ലിം കോഡിനേഷന്&#x200d; കണ്&#x200d;വീനര്&#x200d; കെ.പി.എ മജീദ്, കെ മോയിന്&#x200d;കുട്ടി മാസ്റ്റര്&#x200d;, ഡോ.അബ്ദുല്&#x200d; മജീദ് സ്വലാഹി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ സജ്ജാദ്, ഉമ്മര്&#x200d; പാണ്ടികശാല, സി.ടി സക്കീര്&#x200d; ഹുസൈന്&#x200d;, എന്&#x200d;ജിനീയര്&#x200d; പി മമ്മദ്‌കോയ ചര്&#x200d;ച്ചയില്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭയം നല്‍കില്ല</title>
		<link>https://www.chandrikadaily.com/%e0%b4%85%e0%b4%ad%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2.html</link>
					<comments>https://www.chandrikadaily.com/%e0%b4%85%e0%b4%ad%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Sep 2017 17:48:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Rohinkya]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44909</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: റോഹിന്‍ഗ്യകള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇവരെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യകളെ സ്വീകരിക്കുന്നതില്‍ മ്യാന്‍മര്‍ വിമുഖത പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് അവരെ നാടുകടത്തുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്‌നാഥ് സിങ് ചോദിച്ചു. അഭയാര്‍ഥികളുടെ പദവി റോഹിന്‍ഗ്യകള്‍ക്ക് നല്‍കിയിട്ടില്ല. അവര്‍ക്ക് ഇവിടെ അഭയം നല്‍കിയിട്ടുമില്ല. അവരിപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണ്. അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. 1951ലെ ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: റോഹിന്&#x200d;ഗ്യകള്&#x200d; അഭയാര്&#x200d;ഥികളല്ല, അനധികൃത കുടിയേറ്റക്കാര്&#x200d; മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇവരെ ഇന്ത്യയില്&#x200d;നിന്നും മടക്കി അയക്കുന്നതില്&#x200d; മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
റോഹിന്&#x200d;ഗ്യകളെ സ്വീകരിക്കുന്നതില്&#x200d; മ്യാന്&#x200d;മര്&#x200d; വിമുഖത പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് അവരെ നാടുകടത്തുന്നതിനെ ചിലര്&#x200d; എതിര്&#x200d;ക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്‌നാഥ് സിങ് ചോദിച്ചു. അഭയാര്&#x200d;ഥികളുടെ പദവി റോഹിന്&#x200d;ഗ്യകള്&#x200d;ക്ക് നല്&#x200d;കിയിട്ടില്ല. അവര്&#x200d;ക്ക് ഇവിടെ അഭയം നല്&#x200d;കിയിട്ടുമില്ല.<br />
അവരിപ്പോള്&#x200d; അനധികൃത കുടിയേറ്റക്കാര്&#x200d; മാത്രമാണ്. അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. 1951ലെ ഐക്യരാഷ്ട്രസഭ അഭയാര്&#x200d;ത്ഥി കണ്&#x200d;വന്&#x200d;ഷനില്&#x200d; ഇന്ത്യ ഒപ്പിട്ടിട്ടില്ലെങ്കില്&#x200d; പോലും റോഹിന്&#x200d;ഗ്യകളെ നാടുകടത്തുന്നത് വഴി ഇന്ത്യ ഒരു അന്താരാഷ്ട്ര നിയമവും ലംഘിക്കുന്നില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.<br />
ഇതോടെ റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥികളോട് കേന്ദ്രം മനുഷ്യത്വപരമായ സമീപനം കാണിക്കില്ലെന്ന് കൂടുതല്&#x200d; വ്യക്തമായി. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്&#x200d;ത്തും എന്നതിനാലാണ് റോഹിന്&#x200d;ഗ്യകളെ നാടുകടത്തുന്നതെന്നാണ് സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്.<br />
റോഹിന്&#x200d;ഗ്യകളെ രാജ്യത്തു നിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റോഹിന്&#x200d;ഗ്യകള്&#x200d; ഇന്ത്യയില്&#x200d; തുടരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. തിരിച്ചയക്കുന്നത് തടയണമെന്ന ആവശ്യം നീതിക്ക് നിരക്കുന്നതല്ല.<br />
ഇന്ത്യന്&#x200d; പൗരന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത് മൗലിക അവകാശങ്ങളെ ഹനിക്കുന്നതിന് തുല്യമാണ്. നാടുകടത്തല്&#x200d; സംബന്ധിച്ച് നിയമം നിലനില്&#x200d;ക്കുന്നുണ്ട്. രാജ്യത്തിന്റെ വിശാല താല്&#x200d;പര്യം മാനിച്ച് ഇത്തരം വിഷയങ്ങളില്&#x200d; തീരുമാനമെടുക്കുന്നതിനുള്ള അവകാശം സര്&#x200d;ക്കാറിന് വിട്ടു നല്&#x200d;കണമെന്നും സത്യവാങ് മൂലത്തില്&#x200d; കേന്ദ്രം പറയുന്നുണ്ട്.<br />
റോഹിന്&#x200d;ഗ്യന്&#x200d; അഭയാര്&#x200d;ത്ഥി വിഷയത്തില്&#x200d; ഒക്ടോബര്&#x200d; മൂന്നിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്‌നാഥ് സിങ് സര്&#x200d;ക്കാര്&#x200d; നിലപാട് ആവര്&#x200d;ത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%85%e0%b4%ad%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
