<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rohit sharma &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rohit-sharma/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 15:28:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rohit sharma &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍</title>
		<link>https://www.chandrikadaily.com/rohit-sharmas-return-to-twenty20-cricket-in-the-syed-mushtaq-ali-trophy.html</link>
					<comments>https://www.chandrikadaily.com/rohit-sharmas-return-to-twenty20-cricket-in-the-syed-mushtaq-ali-trophy.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 15:28:33 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[syed mushtaq ali trophy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366842</guid>

					<description><![CDATA[കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്‍പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇന്ത്യന്&#x200d; ക്രിക്കറ്റ് മുന്&#x200d;നിര താരംയും മുന്&#x200d; നായകനുമായ രോഹിത് ശര്&#x200d;മ്മ വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വര്&#x200d;ഷം കുട്ടിക്രിക്കറ്റില്&#x200d;നിന്ന് വിരമിക്കല്&#x200d; പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്&#x200d;ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്&#x200d;പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.</p>
<p>ഡിസംബര്&#x200d; 12 മുതല്&#x200d; 18 വരെ ഇന്&#x200d;ഡോറില്&#x200d; നടക്കുന്ന ടൂര്&#x200d;ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലാണ് രോഹിത് മുംബൈയ്ക്കായി കളിക്കാന്&#x200d; സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യ അടുത്ത മത്സരമായ ന്യൂസിലന്&#x200d;ഡിനെതിരെ ജനുവരി 11ന് ഇറങ്ങും. തുടര്&#x200d;ച്ചയായി ഇന്ത്യന്&#x200d; ടീമില്&#x200d; ഇടം നിലനിര്&#x200d;ത്താന്&#x200d; ആഭ്യന്തര ക്രിക്കറ്റ് നിര്&#x200d;ബന്ധമാണെന്ന് ബി.സി.സി.ഐ വിരാട് കോഹ്ലിക്കും രോഹിത്തിനും നിര്&#x200d;ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയില്&#x200d; കളിക്കാന്&#x200d; ഒരുങ്ങുന്നത്.</p>
<p>201112 സീസണിനുശേഷം ആദ്യമായാണ് രോഹിത് ആഭ്യന്തര ട്വന്റി20 ടൂര്&#x200d;ണമെന്റില്&#x200d; ഇറങ്ങുന്നത്. മത്സര ക്രിക്കറ്റില്&#x200d; വലിയ ഇടവേള തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരം ടൂര്&#x200d;ണമെന്റില്&#x200d; പങ്കെടുക്കാന്&#x200d; തീരുമാനിച്ചത്. നിലവില്&#x200d; ഗ്രൂപ്പ് ഘട്ടത്തില്&#x200d; അഞ്ചില്&#x200d; നാലു മത്സരങ്ങളും ജയിച്ച മുംബൈക്ക് നോക്കൗട്ട് സാധ്യത ശക്തമാണ്.</p>
<p>രാജ്യാന്തര ക്രിക്കറ്റില്&#x200d; ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച രോഹിത്തും കോഹ്ലിയും ഇപ്പോള്&#x200d; ഏകദിനത്തില്&#x200d; മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്&#x200d; ഇരുവരും മികച്ച ഫോമിലാണ് പ്രോട്ടീസിനെതിരെ കളിച്ച രണ്ടും ഏകദിനങ്ങളിലും കോഹ്ലി സെഞ്ചുറി നേടിയപ്പോള്&#x200d;, രോഹിത് റാഞ്ചിയിലെ ആദ്യ മത്സരത്തില്&#x200d; അര്&#x200d;ധസെഞ്ചുറി നേടി.</p>
<p>ശനിയാഴ്ച വിശാഖപട്ടണത്താണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പരയിലെ നിര്&#x200d;ണായക മത്സരം. ഇതിന് പിന്നാലെ രോഹിത് ഇന്&#x200d;ഡോറില്&#x200d; നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്&#x200d; പങ്കെടുക്കാനാണ് സാധ്യതയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-sharmas-return-to-twenty20-cricket-in-the-syed-mushtaq-ali-trophy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓള്‍ടൈം ഹിറ്റ് മാന്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ</title>
		<link>https://www.chandrikadaily.com/rohit-sharma-has-made-history-with-the-most-sixes-in-odis.html</link>
					<comments>https://www.chandrikadaily.com/rohit-sharma-has-made-history-with-the-most-sixes-in-odis.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 13:11:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366102</guid>

					<description><![CDATA[ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്.]]></description>
										<content:encoded><![CDATA[<p>ഏകദിന ക്രിക്കറ്റില്&#x200d; ഏറ്റവും കൂടുതല്&#x200d; സിക്‌സടിച്ച് രോഹിത് ശര്&#x200d;മ. ഫോര്&#x200d;മാറ്റില്&#x200d; ഏറ്റവും കൂടുതല്&#x200d; സിക്‌സര്&#x200d; നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്&#x200d; നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്&#x200d;ഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളില്&#x200d; നിന്ന് 352 സിക്‌സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളില്&#x200d; നിന്ന് 351 സിക്‌സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്&#x200d;ഡ്.</p>
<p>ഏകദിനത്തില്&#x200d; താരത്തിന്റെ അറുപതാം അര്&#x200d;ധ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തില്&#x200d; 3 സിക്‌സും 5 ഫോറുമടക്കം 57 റണ്&#x200d;സാണ് രോഹിത് നേടിയത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്&#x200d; ദക്ഷിണാഫ്രിക്കക്ക് 350 റണ്&#x200d;സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്&#x200d; എട്ട് വിക്കറ്റ് നഷ്ടത്തില്&#x200d; 349 റണ്&#x200d;സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്&#x200d; രാഹുലും രോഹിത്തും അര്&#x200d;ധസെഞ്ച്വറിയും നേടി. 120 പന്തില്&#x200d; 11 ഫോറും 7 സിക്‌സുമുള്&#x200d;പ്പടെ 135 റണ്&#x200d;സാണ് വിരാട് നേടിയത്. ഏകദിനത്തില്&#x200d; താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്&#x200d; 5 ഫോറും 3 സിക്‌സുമടക്കം 57 റണ്&#x200d;സാണ് രോഹിതിന്റെ സമ്പാദ്യം.</p>
<p>നേരത്തെ നാലാം ഓവറില്&#x200d; യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്&#x200d; പടുത്തുയര്&#x200d;ത്തിയത്. ഇരുവരും ചേര്&#x200d;ന്ന് രണ്ടാം വിക്കറ്റില്&#x200d; 136 കൂട്ടിച്ചേര്&#x200d;ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്&#x200d; രാഹുലും 60 (56) അര്&#x200d;ധ സെഞ്ച്വറി കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി മാര്&#x200d;ക്കോ യാന്&#x200d;സന്&#x200d;, നാന്&#x200d;ഡ്രെ ബര്&#x200d;ഗര്&#x200d;, കോര്&#x200d;ബിന്&#x200d; ബോഷ്, ഓട്ട്‌നീല്&#x200d; ബാര്&#x200d;ട്ടമാന്&#x200d; എന്നിവര്&#x200d; രണ്ട് വിക്കറ്റ് വീതം നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-sharma-has-made-history-with-the-most-sixes-in-odis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം</title>
		<link>https://www.chandrikadaily.com/kohli-scored-a-century-rohit-scored-a-half-century-good-win-for-india-against-south-africa.html</link>
					<comments>https://www.chandrikadaily.com/kohli-scored-a-century-rohit-scored-a-half-century-good-win-for-india-against-south-africa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 11:44:40 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366088</guid>

					<description><![CDATA[പരമ്പരയില്‍ വിരാട് കോലി സെഞ്ചുറി നേടി. 102 പന്തില്‍ നിന്നായിരുന്നു കോലിയുടെ 52ാം സെഞ്ചുറി.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്&#x200d; ഇന്ത്യക്ക് മികച്ച നേട്ടം. പരമ്പരയില്&#x200d; വിരാട് കോലി സെഞ്ചുറി നേടി. 102 പന്തില്&#x200d; നിന്നായിരുന്നു കോലിയുടെ 52ാം സെഞ്ചുറി.</p>
<p>ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്&#x200d; തന്നെ ഓപ്പണറായ യശസ്വി ജയ്‌സ്വാള്&#x200d; 18 റണ്&#x200d;സില്&#x200d; തന്നെ നഷ്ടമായി. എന്നാല്&#x200d; രണ്ടാം വിക്കറ്റില്&#x200d; ഒന്നിച്ച വിരാട് കോലിയും രോഹിത് ശര്&#x200d;മയും ഇന്ത്യന്&#x200d; ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. പത്തോവര്&#x200d; അവസാനിക്കുമ്പോള്&#x200d; 801 എന്ന നിലയിലായിരുന്നു ടീം. എന്നാല്&#x200d; അടുത്ത പത്തോവറില്&#x200d; ഇരുവരും അടിച്ചുകളിക്കുന്നതാണ് റാഞ്ചിയില്&#x200d; കണ്ടത്. അതോടെ ഇന്ത്യ 20 ഓവറില്&#x200d; 153 ലെത്തുകയും, രോഹിത്തും വിരാടും അര്&#x200d;ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.</p>
<p>ടീം സ്‌കോര്&#x200d; 161 ല്&#x200d; നില്&#x200d;ക്കേ രോഹിത്തിനെ പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ മാര്&#x200d;ക്കോ യാന്&#x200d;സന്&#x200d; ആണ് രോഹിത്തിനെ പുറത്താക്കിയത്. 51 പന്തില്&#x200d; 57 റണ്&#x200d;സെടുത്താണ് താരം പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. പിന്നാലെ നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദും വാഷിങ്ടണ്&#x200d; സുന്ദറും നിരാശപ്പെടുത്തി. എട്ടുറണ്&#x200d;സ് മാത്രമാണ് ഗെയ്ക്വാദിന്റെ സമ്പാദ്യം. സുന്ദര്&#x200d; 13 റണ്&#x200d;സെടുത്ത് പുറത്തായി. ടീം 200 കടത്തിയ കോലി വൈകാതെ സെഞ്ചുറിയും തികച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-scored-a-century-rohit-scored-a-half-century-good-win-for-india-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2026 ടി20 ലോകകപ്പ്: രോഹിത് ശർമ ബ്രാൻഡ് അംബാസഡർ</title>
		<link>https://www.chandrikadaily.com/2026-t20-world-cup-rohit-sharma-brand-ambassador.html</link>
					<comments>https://www.chandrikadaily.com/2026-t20-world-cup-rohit-sharma-brand-ambassador.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 16:24:43 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[2026 T20 World Cup]]></category>
		<category><![CDATA[Brand Ambassador]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365333</guid>

					<description><![CDATA[മുംബൈയിൽ നടന്ന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയാണ് വാർത്ത പുറത്ത് വന്നത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: 2026 ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയാണ് വാർത്ത പുറത്ത് വന്നത്. 2024 ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചും ഇതുവരെയുള്ള ഒൻപത് പതിപ്പുകളിലും പങ്കെടുത്തതുമായ രോഹിത്തിനേക്കാൾ നല്ല പ്രതിനിധി ടൂർണമെന്റിന് ഉണ്ടാകില്ലെന്നും ജയ് ഷാ സോഷ്യൽ മീഡിയയിൽ കുറിച്ചു.</p>
<p>ടൂർണമെന്റിന്റെ ഷെഡ്യൂളും ചടങ്ങിൽ പ്രഖ്യാപിച്ചു. ഫെബ്രുവരി 7നാണ് ലോകകപ്പ് ആരംഭിക്കുന്നത്. മാർച്ച് 8നാണ് ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി ആകെ എട്ട് വേദികളിലാണ് മത്സരങ്ങൾ നടക്കുക.</p>
<p>അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഈ വർഷത്തെ ലോകകപ്പ് ഘടന. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഗ്രൂപ്പ് എയിൽ ഒരുമിച്ചാണ്. ഫെബ്രുവരി 15നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2026-t20-world-cup-rohit-sharma-brand-ambassador.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>20,000 റണ്‍സ് നേട്ടത്തിന് ഇനി 98 മാത്രം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലൂടെ തിരിച്ചെത്തുന്ന രോഹിത് ശര്‍മ</title>
		<link>https://www.chandrikadaily.com/98-more-to-reach-20000-runs-rohit-sharma-will-return-through-odis-against-south-africa.html</link>
					<comments>https://www.chandrikadaily.com/98-more-to-reach-20000-runs-rohit-sharma-will-return-through-odis-against-south-africa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 15:17:38 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364840</guid>

					<description><![CDATA[നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം]]></description>
										<content:encoded><![CDATA[<p>മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്&#x200d; വെറ്ററന്&#x200d; താരം രോഹിത് ശര്&#x200d;മ വീണ്ടും നീല ജഴ്‌സിയണിയാന്&#x200d; ഒരുങ്ങുന്നു. നിലവില്&#x200d; ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം.</p>
<p>98 റണ്&#x200d;സ് കൂടി നേടിയാല്&#x200d; രോഹിത്തിന് കരിയറിലെ അപൂര്&#x200d;വ നേട്ടം സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്&#x200d; ഇതുവരെ 502 മത്സരങ്ങളില്&#x200d; നിന്ന് രോഹിത് 19,902 റണ്&#x200d;സാണ് നേടിയിട്ടുള്ളത്. 98 റണ്&#x200d;സ് കൂടി ചേര്&#x200d;ത്താല്&#x200d; അന്താരാഷ്ട്ര ക്രിക്കറ്റിലെ 20,000 റണ്&#x200d;സ് ക്ലബ്ബില്&#x200d; അദ്ദേഹം പ്രവേശിക്കും.</p>
<p>ഇതിഹാസം സച്ചിന്&#x200d; തെണ്ടുല്&#x200d;ക്കര്&#x200d;, വിരാട് കോഹ്ലി, രാഹുല്&#x200d; ദ്രാവിഡ് എന്നിവരാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്&#x200d; താരങ്ങള്&#x200d;. സച്ചിന്&#x200d; 34,357 റണ്&#x200d;സുമായി ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്&#x200d;ന്ന റണ്&#x200d;സമ്ബാദകനാണ്. 29,000 റണ്&#x200d;സ് കടന്ന മറ്റൊരു താരവും ലോകത്ത് ഇല്ല. കുമാര്&#x200d; സംഗക്കാര 28,016 റണ്&#x200d;സുമായി രണ്ടാം സ്ഥാനത്തും, 27,673 റണ്&#x200d;സുമായി കോഹ്ലി മൂന്നാം സ്ഥാനത്തുമാണ്. ദ്രാവിഡിന്റെ അക്കൗണ്ടില്&#x200d; 24,208 റണ്&#x200d;സ്.</p>
<p>67 ടെസ്റ്റുകളില്&#x200d; നിന്ന് 4,301 റണ്&#x200d;സ്, ട്വന്റി20യില്&#x200d; 4,231 റണ്&#x200d;സ്, ഏകദിനത്തില്&#x200d; 11,370 റണ്&#x200d;സ്ഇവയാണ് രോഹിത്തിന്റെ നിലവിലെ കണക്കുകള്&#x200d;. ഏകദിനത്തില്&#x200d; 33 സെഞ്ച്വറിയും 59 അര്&#x200d;ധ സെഞ്ച്വറിയും അദ്ദേഹത്തിനുണ്ട്.</p>
<p>2024 ട്വന്റി20 ലോകകപ്പ് കിരീടത്തിന് ശേഷം രോഹിത് ട്വന്റി20 ഫോര്&#x200d;മാറ്റില്&#x200d; നിന്ന് വിരമിച്ചിരുന്നു. മേയില്&#x200d; ടെസ്റ്റിനോടും വിട പറഞ്ഞ താരം, 2027 ഏകദിന ലോകകപ്പുവരെ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു.</p>
<p>ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിക്കും. കഴുത്തിന് പരിക്കേറ്റ ശുഭ്മന്&#x200d; ഗില്&#x200d; ഏകദിന പരമ്പരയില്&#x200d; കളിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്. അങ്ങനെയെങ്കില്&#x200d; നായകസ്ഥാനത്തേക്ക് കെ.എല്&#x200d;. രാഹുല്&#x200d;, രോഹിത് ശര്&#x200d;മ, ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയില്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/98-more-to-reach-20000-runs-rohit-sharma-will-return-through-odis-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഹിത് ശര്‍മയ്ക്ക് കരിയറിലെ വന്‍ നേട്ടം: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്</title>
		<link>https://www.chandrikadaily.com/big-career-achievement-for-rohit-sharma-no-1-in-icc-odi-rankings.html</link>
					<comments>https://www.chandrikadaily.com/big-career-achievement-for-rohit-sharma-no-1-in-icc-odi-rankings.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 08:33:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360886</guid>

					<description><![CDATA[ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.]]></description>
										<content:encoded><![CDATA[<p>38-ആം വയസില്&#x200d; ഇന്ത്യന്&#x200d; മുന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ ഐസിസി ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനം സ്വന്തമാക്കി. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്.</p>
<p>ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്&#x200d; അര്&#x200d;ധസെഞ്ചുറിയും മൂന്നാം മത്സരത്തില്&#x200d; അപരാജിത സെഞ്ചുറിയും നേടിയ പ്രകടനമാണ് രോഹിത്തിനെ റാങ്കിംഗിന്റെ മുകളിലേക്കെത്തിച്ചത്.</p>
<p>ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; ശുഭ്മാന്&#x200d; ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്&#x200d;ന്നത്. ഇതോടെ, ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്&#x200d; താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമായി.</p>
<p>ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായിരുന്ന രോഹിത്, പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ 781 പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്&#x200d;ന്നു.</p>
<p>ഐസിസി ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്&#x200d; താരം കൂടിയാണ് രോഹിത്. അദ്ദേഹത്തിന് മുമ്പ് സച്ചിന്&#x200d; ടെന്&#x200d;ഡുല്&#x200d;ക്കര്&#x200d;, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്&#x200d; ഗില്&#x200d; എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-career-achievement-for-rohit-sharma-no-1-in-icc-odi-rankings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആഞ്ഞടിച്ച് രോഹിതും കോഹ്ലിയും&#8217;; ഓസീസിനെതിരെ ഇന്ത്യക്ക് 9 വിക്കറ്റ് ജയം</title>
		<link>https://www.chandrikadaily.com/rohit-and-kohli-strike-india-win-by-9-wickets-against-australia.html</link>
					<comments>https://www.chandrikadaily.com/rohit-and-kohli-strike-india-win-by-9-wickets-against-australia.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 11:19:45 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rohit sharma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360216</guid>

					<description><![CDATA[105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് അനായാസവിജയം. മുന്&#x200d; നായകന്&#x200d;മാരായ രോഹിത് ശര്&#x200d;മയുടെയും വിരാട് കോഹ്‌ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്&#x200d; രോഹിത് ശര്&#x200d;മ സെഞ്ച്വറിയും കോഹ്‌ലി അര്&#x200d;ധ സെഞ്ച്വറിയും നേടി. 105 പന്തില്&#x200d; നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി.</p>
<p>രോഹിത് 121 റണ്&#x200d;സും കോഹ് ലി 74 റണ്&#x200d;സും നേടി പുറത്താകാതെ നിന്നു. 24 റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; ശുഭ്മന്&#x200d; ഗില്ലാണ് ഇന്ത്യന്&#x200d; നിരയില്&#x200d; പുറത്തായത്. മത്സരത്തിന്റെ 11ാം ഓവറില്&#x200d; ജോഷ് ഹെയ്‌സല്&#x200d;വുഡിന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d; അലക്‌സ് കാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ് ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറില്&#x200d; 236 റണ്&#x200d;സില്&#x200d; ഒതുക്കാന്&#x200d; ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകള്&#x200d; വീഴ്ത്തിയ ഹര്&#x200d;ഷിത് റാണയുടെ മികവാണ് ഇന്ത്യയെ തുണച്ചത്. 52 റണ്&#x200d;സ് ബോര്&#x200d;ഡില്&#x200d; ചേര്&#x200d;ക്കുന്നതിനിടെ അവസാന 7 വിക്കറ്റുകള്&#x200d; സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ല്&#x200d; ഒതുക്കിയത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_0f154293-b14c-4901-b103-0df73440633d" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">അര്&#x200d;ധ സെഞ്ച്വറി നേടിയ മാറ്റ് റെന്&#x200d;ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്&#x200d;. താരം 56 റണ്&#x200d;സുമായി മടങ്ങി. ടോസ് നേടി ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്&#x200d; തീരുമാനിക്കുകയായിരുന്നു. തുടരെ മൂന്നാം മത്സരത്തിലും ശുഭ്മാന്&#x200d; ഗില്ലിനു ടോസ് ഭാഗ്യമില്ലാതെ പോയി.</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-and-kohli-strike-india-win-by-9-wickets-against-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി</title>
		<link>https://www.chandrikadaily.com/virat-kohli-announced-his-retirement-from-test-cricket-after-rohit-sharma.html</link>
					<comments>https://www.chandrikadaily.com/virat-kohli-announced-his-retirement-from-test-cricket-after-rohit-sharma.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 12 May 2025 17:53:51 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341148</guid>

					<description><![CDATA[തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.
]]></description>
										<content:encoded><![CDATA[<p>തന്റെ 123 ടെസ്റ്റുകളില്&#x200d; നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്&#x200d;ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്&#x200d;സ് നേടിയാണ് കോലി ടെസ്റ്റില്&#x200d; നിന്ന് വിരമിക്കുന്നത്.</p>
<p>കഴിഞ്ഞയാഴ്ച രോഹിത് ശര്&#x200d;മ്മ തന്റെ കരിയറിലെ ഏറ്റവും ദൈര്&#x200d;ഘ്യമേറിയ ഫോര്&#x200d;മാറ്റില്&#x200d; സമയം വിളിക്കാനുള്ള ആശ്ചര്യകരമായ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് തീരുമാനം.</p>
<p>തിങ്കളാഴ്ചയാണ് കോഹ്ലി ഇക്കാര്യം സോഷ്യല്&#x200d; മീഡിയയിലൂടെ വെളിപ്പെടുത്തിയത്.</p>
<p>മികവ്, നേതൃത്വം, പ്രതിബദ്ധത എന്നിവയുടെ നിലവാരം പുനര്&#x200d;നിര്&#x200d;വചിച്ച് ഇന്ത്യന്&#x200d; ക്രിക്കറ്റിന് കോലി നല്&#x200d;കിയ സംഭാവനകള്&#x200d;ക്ക് ഇന്ത്യന്&#x200d; ക്രിക്കറ്റ് കണ്&#x200d;ട്രോള്&#x200d; ബോര്&#x200d;ഡ് (ബിസിസിഐ) നന്ദി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തിനൊപ്പം വിരാട് കോഹ്ലിയുടെ പേരും ഓര്&#x200d;മ്മിക്കപ്പെടുമെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്&#x200d; ബിന്നി പറഞ്ഞു.</p>
<p>&#8216;അവനെ വ്യത്യസ്തനാക്കിയത് റണ്ണുകള്&#x200d;ക്കായുള്ള അവന്റെ വിശപ്പ് മാത്രമല്ല, ഗെയിമിന്റെ ഏറ്റവും കഠിനമായ ഫോര്&#x200d;മാറ്റിലെ മികവിനോടുള്ള പ്രതിബദ്ധതയാണ്.</p>
<p>&#8216;അദ്ദേഹത്തിന്റെ നേതൃത്വം, ഇന്ത്യ വിദേശത്ത് മത്സരിച്ചതെങ്ങനെയെന്നതില്&#x200d; ഒരു മാറ്റം അടയാളപ്പെടുത്തി- ആക്രമണോത്സുകതയോടെ, വിശ്വാസത്തോടെ, മികച്ച രണ്ടാമത്തെ സ്ഥാനത്തേക്ക് തിരിയാനുള്ള വിസമ്മതത്തോടെ. വെള്ളക്കാരില്&#x200d; അഭിമാനിക്കാന്&#x200d; അദ്ദേഹം ഒരു തലമുറയെ പ്രചോദിപ്പിച്ചു, ഇന്ത്യന്&#x200d; ക്രിക്കറ്റില്&#x200d; അദ്ദേഹത്തിന്റെ സ്വാധീനം വരും ദശകങ്ങളില്&#x200d; അനുഭവപ്പെടും.&#8217;</p>
<p>2011-ല്&#x200d; വെസ്റ്റ് ഇന്&#x200d;ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോഹ്ലി, ആ വര്&#x200d;ഷം ഓസ്ട്രേലിയന്&#x200d; പര്യടനത്തിനിടെ ടെസ്റ്റ് സെറ്റപ്പില്&#x200d; തന്റെ സ്ഥാനം ഉറപ്പിച്ചു.</p>
<p>ഇന്ത്യ വേഗമെടുക്കുന്നതില്&#x200d; പരാജയപ്പെട്ടപ്പോള്&#x200d; മറ്റ് ബാറ്റര്&#x200d;മാര്&#x200d; പൊരുതിനോക്കിയപ്പോള്&#x200d;, കോഹ്ലി ഓരോ കളിയും മെച്ചപ്പെടുത്തി, അഡ്ലെയ്ഡിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി 116 റണ്&#x200d;സ് നേടി.</p>
<p>കോഹ്ലി പിന്നീട് റെഡ്-ബോള്&#x200d; ഫോര്&#x200d;മാറ്റില്&#x200d; ഇന്ത്യയെ നയിച്ചു, തന്റെ 68 ടെസ്റ്റുകളില്&#x200d; നിന്ന് 40 വിജയങ്ങള്&#x200d; നേടി, വിജയങ്ങളുടെ അടിസ്ഥാനത്തില്&#x200d; ടെസ്റ്റിലെ ഏറ്റവും വിജയകരമായ ഇന്ത്യന്&#x200d; പുരുഷ ക്യാപ്റ്റനായി.</p>
<p>ഗ്രെയിം സ്മിത്ത് (53 വിജയങ്ങള്&#x200d;), റിക്കി പോണ്ടിംഗ് (48 വിജയങ്ങള്&#x200d;), സ്റ്റീവ് വോ (41 വിജയങ്ങള്&#x200d;) എന്നിവര്&#x200d;ക്ക് പിന്നില്&#x200d;, മൊത്തത്തില്&#x200d; ഏറ്റവും വിജയകരമായ നാലാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം തന്റെ സ്‌പൈക്കുകള്&#x200d; തൂക്കിയിരിക്കുന്നു.</p>
<p>സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d; (51 സെഞ്ച്വറി), രാഹുല്&#x200d; ദ്രാവിഡ് (36), സുനില്&#x200d; ഗവാസ്‌കര്&#x200d; (34) എന്നിവര്&#x200d;ക്ക് പിന്നില്&#x200d; കോഹ്ലിയുടെ 30 ടെസ്റ്റ് സെഞ്ചുറികള്&#x200d; അദ്ദേഹത്തെ ഏറ്റവും കൂടുതല്&#x200d; വിജയങ്ങള്&#x200d; നേടിയ നാലാമത്തെ ഇന്ത്യന്&#x200d; ബാറ്ററാക്കി. ടെസ്റ്റില്&#x200d; ഏഴ് ഇരട്ട സെഞ്ചുറികളും കോഹ്ലി നേടി, ഇത് ഒരു ഇന്ത്യന്&#x200d; താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ്.</p>
<p>ഏറ്റവും കൂടുതല്&#x200d; ടെസ്റ്റ് സെഞ്ചുറികള്&#x200d; നേടിയ ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; എന്ന റെക്കോര്&#x200d;ഡും കോഹ്ലിയുടെ പേരിലുണ്ട്, ഗവാസ്‌കര്&#x200d; (11 സെഞ്ചുറികള്&#x200d;) തന്റെ 20 സെഞ്ചുറികള്&#x200d;ക്ക് പിന്നിലാണ്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്ലി ഇതിനകം ടി20 ഫോര്&#x200d;മാറ്റില്&#x200d; നിന്ന് വിരമിച്ചിരുന്നു.</p>
<p>രോഹിത് ശര്&#x200d;മ്മയുടെ നേതൃത്വത്തില്&#x200d; മെന്&#x200d; ഇന്&#x200d; ബ്ലൂ വിജയിച്ച ടൂര്&#x200d;ണമെന്റായ ചാമ്പ്യന്&#x200d;സ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന ഫോര്&#x200d;മാറ്റില്&#x200d; കളിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kohli-announced-his-retirement-from-test-cricket-after-rohit-sharma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്;  ഇനി ഏകദിനത്തില്‍ മാത്രം</title>
		<link>https://www.chandrikadaily.com/1rohit-announces-unexpected-test-retirement-now-only-in-odis.html</link>
					<comments>https://www.chandrikadaily.com/1rohit-announces-unexpected-test-retirement-now-only-in-odis.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 07 May 2025 16:36:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340540</guid>

					<description><![CDATA[ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം]]></description>
										<content:encoded><![CDATA[<p>ടെസ്റ്റ് ക്രിക്കറ്റില്&#x200d;നിന്ന് അപ്രതീക്ഷിത വിരമിക്കല്&#x200d; പ്രഖ്യാപിച്ച് രോഹിത് ശര്&#x200d;മ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്&#x200d; പ്രഖ്യാപനം. ഏവരെയും അമ്പരപ്പിച്ച് ഇന്&#x200d;സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റില്&#x200d; മാത്രമാകും താരം കളിക്കുക. 67 ടെസ്റ്റുകളില്&#x200d;നിന്ന് 4301 റണ്&#x200d;സാണ് ഇതുവരെ താരം ഇന്ത്യക്കായി നേടിയത്. 12 സെഞ്ച്വറികളും 18 അര്&#x200d;ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.</p>
<p>&#8216;ടെസ്റ്റ് ക്രിക്കറ്റില്&#x200d;നിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാന്&#x200d; ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്&#x200d; രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങള്&#x200d; തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റില്&#x200d; തുടരും&#8217; -രോഹിത് ഇന്&#x200d;സ്റ്റഗ്രാം സ്റ്റോറിയില്&#x200d; കുറിച്ചു.</p>
<p>ജൂണ്&#x200d; 20നാണ് ഇംഗ്ലണ്ടില്&#x200d; നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മോശം ഫോമിലുള്ള രോഹിത്തിനെ നേരത്തെ തന്നെ ടെസ്റ്റ് ടീമില്&#x200d;നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്&#x200d;നിന്ന് വിരമിച്ചിരുന്നു.</p>
<p>38കാരനായ രോഹിത്തിന്റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്&#x200d; ആസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്&#x200d;ഡിനെതിരെ നാട്ടില്&#x200d; നടന്ന ടെസ്റ്റ് പരമ്പരയില്&#x200d; സമ്പൂര്&#x200d;ണ തോല്&#x200d;വി വഴങ്ങിയതും ബോര്&#x200d;ഡര്&#x200d; ഗവാസ്‌കര്&#x200d; ട്രോഫിയില്&#x200d; ആസ്‌ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങില്&#x200d; നിരാശപ്പെടുത്തി. എന്നാല്&#x200d; ഇന്ത്യയുടെ ചാമ്പ്യന്&#x200d;സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്&#x200d; പ്രഖ്യാപനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rohit-announces-unexpected-test-retirement-now-only-in-odis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്&#x200d; രോഹിത് ശർമ വിട്ടുനിന്നേക്കും</title>
		<link>https://www.chandrikadaily.com/captain-rohit-sharma-may-miss-england-test.html</link>
					<comments>https://www.chandrikadaily.com/captain-rohit-sharma-may-miss-england-test.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Mar 2025 13:01:23 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[England]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336043</guid>

					<description><![CDATA[. റെഡ് ബാള്&#x200d; ക്രിക്കറ്റില്&#x200d; ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്&#x200d;ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ജൂണില്&#x200d; ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്&#x200d;നിന്ന് ഇന്ത്യന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്&#x200d;ട്ട്. റെഡ് ബാള്&#x200d; ക്രിക്കറ്റില്&#x200d; ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്&#x200d;ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ആസ്‌ട്രേലിയയില്&#x200d; നടന്ന ബോര്&#x200d;ഡര്&#x200d; ഗവാസ്‌കര്&#x200d; ട്രോഫിയിലെ മോശം ഫോമിനെ തുടര്&#x200d;ന്ന് താരത്തിന് വന്&#x200d; വിമര്&#x200d;ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്&#x200d; താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ബോര്&#x200d;ഡര്&#x200d; ഗവാസ്‌കര്&#x200d; ട്രോഫി പരമ്പരയില്&#x200d; രോഹിത്തിന്റെ അബാവത്തില്&#x200d; ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്&#x200d; മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്&#x200d; ടീമിനൊപ്പം ചേര്&#x200d;ന്ന രോഹിത് മൂന്ന് മത്സരങ്ങളില്&#x200d; 6.2 ശരാശരിയില്&#x200d; 31 റണ്&#x200d;സ് മാത്രമാണ് നേടിയത്.</p>
<p>സിഡ്‌നിയില്&#x200d; നടന്ന അഞ്ചാം ടെസ്റ്റില്&#x200d;നിന്ന് താരം സ്വയം മാറിനിന്നു. പെര്&#x200d;ത്തില്&#x200d; നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്&#x200d; കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്&#x200d; വലിയ വിമര്&#x200d;ശനമുയരുകയും ചെയ്തു.</p>
<p>സിഡ്‌നി ടെസ്റ്റില്&#x200d;നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്&#x200d;മാറ്റില്&#x200d;നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്&#x200d;ന്നു. എന്നാല്&#x200d; ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.</p>
<p>തനിക്ക് റണ്&#x200d;സ് കണ്ടെത്താന്&#x200d; ബുദ്ധിമുട്ടായതിനാല്&#x200d; മാറിനിന്നതാണെന്നും വിരമിക്കാന്&#x200d; ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്&#x200d; മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്&#x200d;ണയിക്കുന്നതെന്നും താരം പറഞ്ഞു.</p>
<p>ആസ്‌ട്രേലിയയില്&#x200d;നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്&#x200d;സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്&#x200d; രോഹിത്തിന്റെ ബാറ്റില്&#x200d;നിന്ന് പിറന്ന 76 റണ്&#x200d;സ് ഇന്ത്യന്&#x200d; ജയത്തില്&#x200d; നിര്&#x200d;ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്&#x200d;സുമടിച്ചു.</p>
<p>ഇംഗ്ലണ്ടില്&#x200d; അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്&#x200d; സംഘം പോകുന്നത്. ജൂണ്&#x200d; 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്&#x200d;ന്നുള്ള മത്സരങ്ങള്&#x200d; എജ്ബാസ്റ്റന്&#x200d;, ലോര്&#x200d;ഡ്‌സ്, ഓള്&#x200d;ഡ് ട്രാഫോര്&#x200d;ഡ്, കെന്നിങ്ടണ്&#x200d; ഓവല്&#x200d; എന്നിവിടങ്ങളിലും നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/captain-rohit-sharma-may-miss-england-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
