<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#RoyalChallengersBangalore &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/royalchallengersbangalore/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Jun 2025 16:52:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#RoyalChallengersBangalore &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ</title>
		<link>https://www.chandrikadaily.com/bengaluru-tragedy-siddaramaiah-suspended-top-police-officers.html</link>
					<comments>https://www.chandrikadaily.com/bengaluru-tragedy-siddaramaiah-suspended-top-police-officers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 05 Jun 2025 16:52:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#RoyalChallengersBangalore]]></category>
		<category><![CDATA[India]]></category>
		<category><![CDATA[sidhahramayyah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343750</guid>

					<description><![CDATA[പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: ആര്&#x200d;സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്&#x200d; കൊല്ലപ്പെട്ട സംഭവത്തില്&#x200d; വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്&#x200d;ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്&#x200d;ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.</p>
<p>പൊലീസ് കമ്മീഷണര്&#x200d;, ഡെപ്യൂട്ടി കമ്മീഷണര്&#x200d; ഉള്&#x200d;പ്പടെയുള്ളവരെയാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്. അടുത്ത നടപടി ആര്&#x200d;സിബിക്കും ഉള്&#x200d;പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്&#x200d;ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്&#x200d; ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്&#x200d;എക്കുമെതിരെയാണ് എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. 35,000 പേര്&#x200d;ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengaluru-tragedy-siddaramaiah-suspended-top-police-officers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയില്&#x200d; മുംബൈസ്വാമി</title>
		<link>https://www.chandrikadaily.com/what-a-finish-and-some-unwanted-oversight-from-the-umpire.html</link>
					<comments>https://www.chandrikadaily.com/what-a-finish-and-some-unwanted-oversight-from-the-umpire.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Mar 2019 19:20:22 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[#RoyalChallengersBangalore]]></category>
		<category><![CDATA[IPL 2019]]></category>
		<category><![CDATA[mumbai indians]]></category>
		<category><![CDATA[Rohith Sharma]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122602</guid>

					<description><![CDATA[ബംഗളൂരു: ഇന്ത്യന്&#x200d; നായകന്&#x200d; വിരാത് കോലി നയിച്ച ബംഗളൂരു റോയല്&#x200d; ചാലഞ്ചേഴ്‌സും ഇന്ത്യന്&#x200d; ഉപനായകന്&#x200d; രോഹിത് ശര്&#x200d;മ നയിച്ച മുംബൈ ഇന്ത്യന്&#x200d;സും തമ്മിലുള്ള ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് പോരാട്ടം പ്രതീക്ഷിക്കപ്പെട്ടത് പോലെ അതി ഗംഭീരമായി. അവസാന പന്ത് വരെ ആവേശം കത്തിയപ്പോള്&#x200d; ആറ് റണ്&#x200d;സിന് മുംബൈ ജയിച്ചു കയറി. ജയിക്കാന്&#x200d; 188 റണ്&#x200d;സ് ആവശ്യമായിരുന്ന ബംഗളൂരു എബി ഡി വില്ലിയേഴ്‌സിന്റെ കരുത്തില്&#x200d; അവസാനം വരെ പൊരുതിയിരുന്നു. ലസിത് മാലിങ്ക എറിഞ്ഞ അവസാന ഓവറില്&#x200d; 17 റണ്&#x200d;സ് വേണ്ടിയിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[
<p>ബംഗളൂരു: ഇന്ത്യന്&#x200d; നായകന്&#x200d; വിരാത് കോലി നയിച്ച ബംഗളൂരു റോയല്&#x200d; ചാലഞ്ചേഴ്‌സും ഇന്ത്യന്&#x200d; ഉപനായകന്&#x200d; രോഹിത് ശര്&#x200d;മ നയിച്ച മുംബൈ ഇന്ത്യന്&#x200d;സും തമ്മിലുള്ള ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് പോരാട്ടം   പ്രതീക്ഷിക്കപ്പെട്ടത് പോലെ  അതി ഗംഭീരമായി.  അവസാന പന്ത് വരെ ആവേശം കത്തിയപ്പോള്&#x200d; ആറ് റണ്&#x200d;സിന്  മുംബൈ ജയിച്ചു കയറി.<br>  <br>ജയിക്കാന്&#x200d; 188 റണ്&#x200d;സ് ആവശ്യമായിരുന്ന  ബംഗളൂരു എബി ഡി വില്ലിയേഴ്‌സിന്റെ  കരുത്തില്&#x200d; അവസാനം വരെ പൊരുതിയിരുന്നു.  ലസിത് മാലിങ്ക എറിഞ്ഞ അവസാന ഓവറില്&#x200d;  17 റണ്&#x200d;സ് വേണ്ടിയിരുന്നു ആതിഥേയര്&#x200d;ക്ക്. പക്ഷേ മാലിങ്ക തന്റെ പരിചയ സമ്പത്ത് ആയുധമാക്കി. ക്രീസിലാവട്ടെ ഡി വില്ലിയേഴ്‌സിനെ പോലെ അപകടകാരിയും. എന്തും സംഭവിക്കാമെന്ന പ്രതീതി. പക്ഷേ മാലിങ്ക കരുത്തനായി. 11 റണ്&#x200d;സ് മാത്രമായിരുന്നു അദ്ദേഹം നല്&#x200d;കിയത്. അവസാന പന്തില്&#x200d; ബംഗളൂരുവിന് ജയിക്കാന്&#x200d; ഏഴ് റണ്&#x200d;. ആ പന്ത് സിക്‌സറിന് പോയാല്&#x200d; മല്&#x200d;സരം ടൈ.  പക്ഷേ  നായകന്&#x200d; രോഹിതും  മാലിങ്കയും മറ്റ് ഫീല്&#x200d;ഡര്&#x200d;മാരും  ജാഗ്രത കൈവിട്ടില്ല.   41 പന്തില്&#x200d; ഡി വില്ലിയേഴ്‌സ് 70 റണ്&#x200d;സ് നേടി. 32 പന്തില്&#x200d; 46 റണ്&#x200d;സ് നേടിയ വിരാത് കോലി ജസ്പ്രീത് ബുംറയുടെ പന്തില്&#x200d; പുറത്തായതാണ് മുംബൈക്ക് അപകടഘട്ടത്തില്&#x200d; നേട്ടമായത്. <br>  <br>ഗംഭീരമായിരുന്നു മുംബൈയുടെ തുടക്കം. നായകന്&#x200d; രോഹിത് ശര്&#x200d;മയും ദക്ഷിണാഫ്രിക്കക്കാരനായ വിക്കറ്റ് കീപ്പര്&#x200d; ബ്രെന്&#x200d;ഡന്&#x200d; ഡി കോക്കും ചേര്&#x200d;ന്നുള്ള ഒന്നാം വിക്കറ്റ് സഖ്യം അതിവേഗതയില്&#x200d; 54 റണ്&#x200d;സ് നേടിയ ശേഷം ഇടക്ക് മുംബൈ തളര്&#x200d;ന്നു. കൂറ്റന്&#x200d; സ്‌ക്കോറിലേക്ക് പോവുമെന്ന് തോന്നിയ വേളയില്&#x200d;  യൂസവേന്ദ്ര ചാഹലിന്റെ സ്പിന്നിലും മുഹമ്മദ് സിറാജിന്റെ ഫീല്&#x200d;ഡിംഗ് മികവിലും ബംഗളൂരു തിരിച്ചെത്തി. പക്ഷേ അവസാനത്തില്&#x200d; കൈക്കരുത്തുമായി  ഹാര്&#x200d;ദ്ദിക് പാണ്ഡ്യ സിക്‌സര്&#x200d; വേട്ട നടത്തിയപ്പോള്&#x200d; മുംബൈ സ്‌ക്കോര്&#x200d; 187 ലെത്തി. ചിന്നസ്വാമി സ്‌റ്റേഡിത്തിലെ ട്രാക്് ബാറ്റിംഗിന് അനുകൂലമായിരുന്നു. ടോസ് നേടിയ മുംബൈ ബാറ്റിംഗിന് തീരുമാനിക്കാന്&#x200d; പ്രധാന കാരണവും മൈതാനമായിരുന്നു.<br> <br>ആദ്യ മല്&#x200d;സരത്തിലെ പരാജയം കാരണം  രണ്ട് ടീമുകളും വിജയമെന്ന ലക്ഷ്യത്തില്&#x200d; കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്&#x200d; സീമര്&#x200d; ഉമേഷ് യാദവിനാണ് നായകന്&#x200d; വിരാത് കോലി പുതിയ പന്ത് നല്&#x200d;കിയത്. പക്ഷേ രോഹിതോ ഡി കോക്കോ കടന്നാക്രമണത്തിന്റെ സൂചന ആദ്യ ഓവറില്&#x200d; നല്&#x200d;കിയില്ല. സൈനിക്കെതിരെ പക്ഷേ രോഹിത് താല്&#x200d;പ്പര്യമെടുത്തു. ഇത്തവണ പ്രീമിയര്&#x200d; ലീഗിലെ മുഴുവന്&#x200d; മല്&#x200d;സരങ്ങളിലും ഓപ്പണറുടെ കുപ്പായമണിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ രോഹിത് പതിവ് ലോഫ്റ്റഡ് ഷോട്ടില്&#x200d;  തുടങ്ങിയപ്പോള്&#x200d;  ബംഗളൂരു ഫാന്&#x200d;സ് നിറഞ്ഞ ഗ്യാലറിയില്&#x200d; നിശബ്ദത. രണ്ട് പേരും നിലയുറപ്പിച്ചതോടെ കോലിയില്&#x200d; സമ്മര്&#x200d;ദ്ദമായി. ഏഴാം ഓവറിലാണ് ബംഗളൂരുവിന് ആദ്യ വിക്കറ്റ് ലഭീച്ചത്. ചാഹലിനെ പ്രഹരിക്കാനുളള ശ്രമത്തില്&#x200d; ഡി കോക്കിന് പന്തിന്റെ ദിശ മനസ്സിലായില്ല,. ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോല്&#x200d; സക്കോര്&#x200d; ബോര്&#x200d;ഡില്&#x200d; 54 റണ്&#x200d;സ്. സുര്യകുമാര്&#x200d; യാദവായിരുന്നു നായകന് പിന്തുണയുമായി മൂന്നാം നമ്പറില്&#x200d; വന്നത്. ഈ സഖ്യവും സുന്ദരമായി കളിച്ചതോടെ സ്‌ക്കോര്&#x200d; ബോര്&#x200d;ഡിന് വേഗത കൈവന്നു. ഇടക്ക് മനോഹരമായ സിക്‌സറുമായി രോഹിത് കരുത്ത്് പ്രകടിപ്പിച്ചു. എട്ട് ബൗണ്ടറികളും ഒരു സിക്‌സറുമായി 47 പന്തില്&#x200d; 48 റണ്&#x200d;സ് നേടിയ രോഹിതിന് അടുത്ത പന്ത് വിനയായി. ഉമേഷ് യാദവിനെ കൂറ്റന്&#x200d; ഷോട്ടിന് പായിക്കാനുള്ള ശ്രമത്തില്&#x200d; ബൗണ്ടറി ലൈനില്&#x200d; മുഹമ്മദ് സിറാജ് ക്യാച്ചെടുത്തു. സമ്മര്&#x200d;ദ്ദ സാഹചര്യത്തിലും ഹൈദരാബാദുകാരന്റെ മന: സാന്നിദ്ദ്യമായിരുന്നു പ്രധാനം. <br>രോഹിതിന് പകരം വന്ന വെറ്ററന്&#x200d; യുവരാജ് സിംഗ് പക്ഷേ മാരക ഫോമിലായിരുന്നു. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്&#x200d;  ഇംഗ്ലീഷ് സീമര്&#x200d; സ്റ്റിയൂവര്&#x200d;ട്ട് ബ്രോഡിനെ തുടര്&#x200d;ച്ചയായി ആറ് സിക്‌സറുകള്&#x200d;ക്ക്് ശിക്ഷിച്ചത് പോലെ ഇന്ത്യന്&#x200d; സീമര്&#x200d; യൂസവേന്ദ്ര ചാഹലിനെ തുടര്&#x200d;ച്ചയായി മൂന്ന് തവണ സിക്‌സറിന് പറത്തി യുവി. നാലാം ഷോട്ടും ഗ്യാലറിയിലേക്കായിരുന്നു യുവി ലക്ഷ്യം വെച്ചത്. പക്ഷേ അവിടെ മുഹമ്മദ് സിറാജുണ്ടായിരുന്നു. ചാമ്പ്യന്&#x200d;ഷിപ്പിലെ ആദ്യ മല്&#x200d;സരത്തില്&#x200d; അര്&#x200d;ധസെഞ്ച്വറി സ്വന്തമാക്കി കരുത്ത് പ്രകടിപ്പിച്ച സീനിയര്&#x200d; താരം 12 പന്തില്&#x200d; 23 റണ്&#x200d;സുമായാണ് മടങ്ങിയത്. യുവിയുടെ മടക്കമാണ് സ്‌ക്കോര്&#x200d;ബോര്&#x200d;ഡിനെ സാരമായി ബാധിച്ചത്. വന്&#x200d; പ്രതീക്ഷകളുമായി വന്ന വിന്&#x200d;ഡീസുകാരന്&#x200d; കിരണ്&#x200d; പൊലാര്&#x200d;ഡ്  പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. ആറ് പന്തുകള്&#x200d; അദ്ദേഹം നേരിട്ടു. പ്രതീക്ഷിക്കപ്പെട്ട ഷോട്ടുകള്&#x200d;ക്ക് കഴിയാതെ അഞ്ച് റണ്ണുമായി അദ്ദേഹം ചാഹലിന് മൂന്നാം വിക്കറ്റ് നല്&#x200d;കി. പിന്നെ ക്രീസില്&#x200d; ഒരുമിച്ചത് സഹോദരന്മാരായ ഹാര്&#x200d;ദ്ദികും ക്രുണാലുമായിരുന്നു. മിന്നല്&#x200d; ബാറ്റിംഗിന്റെ വക്താക്കളായ ഇരുവരിലും മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. <br> <br>പക്ഷേ ക്രുണാല്&#x200d; നേരിട്ട് രണ്ടാം പന്തില്&#x200d; തന്നെ മടങ്ങി. മക്‌ലഗാനന്&#x200d;, മാര്&#x200d;കണ്ഡേയ എന്നിവരും  പെട്ടെന്ന് മടങ്ങിയപ്പോള്&#x200d; ജസ്പ്രീത് ബുംറയെ സാക്ഷി നിര്&#x200d;ത്തിയായിരുന്നു അവസാന ഓവറുകള്&#x200d; ഹാര്&#x200d;ദ്ദീക് ആഘോഷമാക്കിയത്. മുഹമ്മദ് സിറാജിനായിരുന്നു അവസാന ഓവര്&#x200d; കോലി നല്&#x200d;കിയത്. രണ്ട് വട്ടം പന്ത് ഗ്യാലറിയിലെത്തി. ഇതില്&#x200d; ഒരു ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു. ബംഗളൂരുവിന് ചാമ്പ്യന്&#x200d;ഷിപ്പിലെ രണ്ടാം തോല്&#x200d;വിയാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-a-finish-and-some-unwanted-oversight-from-the-umpire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തല കളി തുടങ്ങി; ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്&#x200d;ത്ത് ചെന്നൈ</title>
		<link>https://www.chandrikadaily.com/chennaisuperkings-crush-royalchallengersbangalore-in-a-low-scoring-season-open.html</link>
					<comments>https://www.chandrikadaily.com/chennaisuperkings-crush-royalchallengersbangalore-in-a-low-scoring-season-open.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Mar 2019 04:06:59 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[#RoyalChallengersBangalore]]></category>
		<category><![CDATA[CHENNAI SUPER KINGS]]></category>
		<category><![CDATA[IPL 2019]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122126</guid>

					<description><![CDATA[ചെന്നൈ: സ്പിന്നര്&#x200d;മാര്&#x200d; കളംവാണ ഉദ്ഘാടന മത്സരത്തില്&#x200d; റോയല്&#x200d; ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്&#x200d;ത്ത് ചെന്നൈ സൂപ്പര്&#x200d; കിങ്‌സ്. ടോസ് നേടി ഫീല്&#x200d;ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്&#x200d;ഭജന്&#x200d; സിങ്ങിന്റെയും (3/20) ഇംറാന്&#x200d; താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്&#x200d; എതിരാളികളെ 70 റണ്&#x200d;സില്&#x200d; ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്&#x200d; ജയം കണ്ട് ചെന്നൈ സീസണില്&#x200d; വിജയത്തുടക്കം നേടുകയും ചെയ്തു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്&#x200d;ഭജന്&#x200d; സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്&#x200d; മൂക്കുകുത്തി [&#8230;]]]></description>
										<content:encoded><![CDATA[
<p>ചെന്നൈ: സ്പിന്നര്&#x200d;മാര്&#x200d; കളംവാണ ഉദ്ഘാടന മത്സരത്തില്&#x200d; റോയല്&#x200d; ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്&#x200d;ത്ത് ചെന്നൈ സൂപ്പര്&#x200d; കിങ്‌സ്. ടോസ് നേടി ഫീല്&#x200d;ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്&#x200d;ഭജന്&#x200d; സിങ്ങിന്റെയും (3/20) ഇംറാന്&#x200d; താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്&#x200d; എതിരാളികളെ 70 റണ്&#x200d;സില്&#x200d; ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്&#x200d; ജയം കണ്ട് ചെന്നൈ സീസണില്&#x200d; വിജയത്തുടക്കം നേടുകയും ചെയ്തു.<br> </p>



<p>ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്&#x200d;ഭജന്&#x200d; സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്&#x200d; മൂക്കുകുത്തി വീഴുകയായിരുന്നു. ദീപക് ചഹാറിനൊപ്പം ഓപണിങ് സ്‌പെല്&#x200d; എറിയാന്&#x200d; നിയുക്തനായ ഹര്&#x200d;ഭജന്&#x200d; തന്റെ രണ്ടാം ഓവര്&#x200d; മുതല്&#x200d;ക്കാണ് നാശം വിതച്ചുതുടങ്ങിയത്. ദേശീയ കുപ്പായത്തില്&#x200d; നിന്ന് ഏറെ മുമ്പേ പുറത്തായ &#8216;ടര്&#x200d;ബനേറ്റര്&#x200d;&#8217; ഇന്ത്യന്&#x200d; നായകന്&#x200d; വിരാത് കോലിയെയാണ് ആദ്യം മടക്കിയത്. </p>



<p>സമീപകാലത്ത് മിന്നും ഫോമിലുള്ള ബാംഗ്ലൂര്&#x200d; നായകന്&#x200d; (6) ഡീപ് മിഡ് വിക്കറ്റില്&#x200d; ജഡേജക്ക് ക്യാച്ച് നല്&#x200d;കി മടങ്ങുമ്പോള്&#x200d; സ്‌കോര്&#x200d; ബോര്&#x200d;ഡില്&#x200d; റണ്&#x200d;സ് 16. തന്റെ അടുത്ത ഓവറില്&#x200d; ഹര്&#x200d;ഭജന്&#x200d; അടുത്ത അടിയുമേല്&#x200d;പ്പിച്ചു. തന്നെ സിക്‌സറിനു പറത്തിയ ഇംഗ്ലീഷ് താരം മോയിന്&#x200d; അലിയെ (9) സ്വന്തം പന്തില്&#x200d; പിടികൂടിയാണ് ഭാജി ഇത്തവണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ സ്‌പെല്ലില്&#x200d; തന്നെ നാല് ഓവറും തീര്&#x200d;ത്ത ഹര്&#x200d;ഭജന്&#x200d; തന്റെ അവസാന ഓവറില്&#x200d; എ.ബി ഡിവില്ലിയേഴ്‌സിനെയും (9) മടക്കിയതോടെ കളി ചെന്നൈയുടെ വരുതിയിലായി. </p>



<p>എട്ടാം ഓവറിലെ ആദ്യപന്തില്&#x200d; ഇംറാന്&#x200d; താഹിറിന്റെ കൈകളില്&#x200d; നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്‌സിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്ത് സ്വീപ് ചെയ്യാനുള്ള എ.ബിയുടെ ശ്രമം പിഴച്ചതോടെ മിഡ്‌വിക്കറ്റില്&#x200d; ജഡേജ ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂനിന്മേല്&#x200d; കുരു എന്ന പോലെ ഷിംറോണ്&#x200d; ഹെറ്റ്‌മെയര്&#x200d; റണ്ണൗട്ടാവുക കൂടി ചെയ്തതോടെ എട്ട് ഓവറില്&#x200d; ബാംഗ്ലൂര്&#x200d; നാലു വിക്കറ്റിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി.<br> </p>



<p>ഓപണര്&#x200d; പാര്&#x200d;ത്ഥിവ് പട്ടേല്&#x200d; (29) ഒരറ്റത്ത് രക്ഷാപ്രവര്&#x200d;ത്തനം നടത്താന്&#x200d; ശ്രമിക്കുമ്പോള്&#x200d; മറുവശത്ത് വിക്കറ്റുകള്&#x200d; തുടരെ വീഴ്ത്തിയാണ് ചെന്നൈ ആധിപത്യം സ്ഥാപിച്ചത്. ഹര്&#x200d;ഭജന്&#x200d; നിറുത്തിയേടത്ത് തുടങ്ങിയതും സ്പിന്നര്&#x200d;മാരാണ്. ശിവം ഡൂബെയെ (2) ഇംറാന്&#x200d; താഹിര്&#x200d; വാട്‌സന്റെ കൈകളിലെത്തിച്ചപ്പോള്&#x200d; കോളിന്&#x200d; ഡി ഗ്രാന്റ്‌ഹോം (4) ജഡേജയുടെ പന്തില്&#x200d; ധോണിക്ക് പിടികൊടുത്ത് മടങ്ങി. നവ്ദീപ് സൈനി (2), ചഹാല്&#x200d; (4) എന്നിവരെ ഇംറാന്&#x200d; താഹിര്&#x200d; മടക്കിയതിനു പിന്നാലെ ഉമേഷ് യാദവിനെ ജഡേജയും പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്&#x200d; വീഴുന്നതിനു മൂകസാക്ഷിയായി നിന്ന പാര്&#x200d;ത്ഥിവ് പട്ടേലിനെ ഡ്വെയ്ന്&#x200d; ബ്രാവോയും മടക്കിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്&#x200d;ത്തിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennaisuperkings-crush-royalchallengersbangalore-in-a-low-scoring-season-open.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
