<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rs shashikumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rs-shashikumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Apr 2023 08:43:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rs shashikumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ 26 ന് യു.ഡി.എഫ് മാർച്ച്&#8217;</title>
		<link>https://www.chandrikadaily.com/the-remark-should-be-retracted-and-apologized.html</link>
					<comments>https://www.chandrikadaily.com/the-remark-should-be-retracted-and-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Apr 2023 08:43:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[retracted and apologized]]></category>
		<category><![CDATA[rs shashikumar]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247536</guid>

					<description><![CDATA[ആര്&#x200d;.എസ് ശശികുമാറിനെ കുറിച്ച് ലോകായുക്ത നടത്തിയ പരാമര്&#x200d;ശം അനൗചിത്യവും ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണ്. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് പൊറുക്കാന്&#x200d; കഴിയാത്ത കുറ്റമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു പൊതുപ്രവര്&#x200d;ത്തകനാണ് ആര്&#x200d;.എസ് ശശികുമാര്&#x200d;. അദ്ദേഹത്തെ അപമാനിച്ച വാക്കുകള്&#x200d; പിന്&#x200d;വലിച്ച് ലോകായുക്ത മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വിഡിസതീഷന്&#x200d;. നിരന്തരം ആക്ഷേപങ്ങള്&#x200d; ചൊരിഞ്ഞ ഭരണകക്ഷി എം.എല്&#x200d;.എയും മുന്&#x200d;മന്ത്രിയുമായ വ്യക്തിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാത്ത ലോകായുക്തയാണ് ഹര്&#x200d;ജിക്കാരനെ വിമര്&#x200d;ശിച്ചത്. വിധി പ്രസ്താവത്തെ വിമര്&#x200d;ശിക്കാമെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുള്ളത്. 2018-ല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ് ശശികുമാറിനെ കുറിച്ച് ലോകായുക്ത നടത്തിയ പരാമര്&#x200d;ശം അനൗചിത്യവും ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണ്. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് പൊറുക്കാന്&#x200d; കഴിയാത്ത കുറ്റമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു പൊതുപ്രവര്&#x200d;ത്തകനാണ് ആര്&#x200d;.എസ് ശശികുമാര്&#x200d;. അദ്ദേഹത്തെ അപമാനിച്ച വാക്കുകള്&#x200d; പിന്&#x200d;വലിച്ച് ലോകായുക്ത മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വിഡിസതീഷന്&#x200d;.<br />
നിരന്തരം ആക്ഷേപങ്ങള്&#x200d; ചൊരിഞ്ഞ ഭരണകക്ഷി എം.എല്&#x200d;.എയും മുന്&#x200d;മന്ത്രിയുമായ വ്യക്തിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാത്ത ലോകായുക്തയാണ് ഹര്&#x200d;ജിക്കാരനെ വിമര്&#x200d;ശിച്ചത്. വിധി പ്രസ്താവത്തെ വിമര്&#x200d;ശിക്കാമെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുള്ളത്. 2018-ല്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; നല് കൊല്ലം കൊണ്ട് വാദം പൂര്&#x200d;ത്തിയാക്കി ഫുള്&#x200d; ബെഞ്ച് തുടക്കത്തില്&#x200d; തീര്&#x200d;പ്പാക്കിയ വിഷയം ഒന്നുകൂടി പരിഗണിക്കണമെന്ന ഒന്നര പേജുള്ള വിധി ന്യായമാണ് ഒരു വര്&#x200d;ഷത്തിന് ശേഷം ലോകായുക്ത പുറപ്പെടുവിച്ചത്. വിധി ന്യായത്തിലെ യുക്തിയില്ലായ്മയും നിയമപരമായ അടിത്തറയില്ലായ്മയുമാണ് ചോദ്യം ചെയ്തത്. അത് ഇനിയും ചോദ്യം ചെയ്യപ്പെടും. ഒന്നര പേജ് വിധിന്യായം എഴുതാന്&#x200d; ഒന്നരക്കൊല്ലം കാത്തിരുന്നത് ആര്&#x200d;ക്ക് വേണ്ടിയാണ്? നീതി നിര്&#x200d;വഹണ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്&#x200d;ക്കുന്ന സമീപനമാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നുണ്ടായത്. ഹര്&#x200d;ജിക്കാരനെ പേപ്പട്ടിയെന്ന് വിളിക്കാനുള്ള ഒരു അധികാരവും അവകാശവും ലോകായുക്തയ്‌ക്കോ സുപ്രീം കോടതി ജഡ്ജിക്കോ ഇല്ല. ഉന്നത സ്ഥാനങ്ങളില്&#x200d; ഇരിക്കുന്നവര്&#x200d; ആ സ്ഥാനത്തിന്റെ മഹിമ നോക്കി പെരുമാറുന്നവരാണ്. ഹര്&#x200d;ജിക്കാരനെ അപഹസിച്ചതിലൂടെ ലോകായുക്തതയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇപ്പോള്&#x200d; തന്നെ ലോകായുക്തയില്&#x200d; എത്തുന്ന കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്.</p>
<p>തുടര്&#x200d;ച്ചയായി നികുതിക്കൊള്ള നടത്തി നികുതി ഭീകരത നടപ്പിലാക്കിയ സര്&#x200d;ക്കാര്&#x200d; വീണ്ടും ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിനായി കെട്ടിട പെര്&#x200d;മിറ്റ് ഫീസും പുതുതായി ഉണ്ടാക്കുന്ന വീടുകളുടെ നികുതിയും ഒരു ന്യായവും ഇല്ലാതെ വര്&#x200d;ധിപ്പിച്ചിരിക്കുകയാണ്. വീട് വയ്ക്കുന്നതിനുള്ള പെര്&#x200d;മിറ്റ് ഫീസ് 30 രൂപയില്&#x200d; നിന്നും 1000 മുതല്&#x200d; 5000 രൂപവരെയാണ് വര്&#x200d;ധിപ്പിച്ചത്. പഞ്ചായത്ത് പരിധിയില്&#x200d; 150 ച. മീറ്റര്&#x200d; വരെയുള്ള വീടുകളുടെ പെര്&#x200d;മിറ്റ് ഫീസ് 555 രൂപയില്&#x200d; നിന്നും 8500 രൂപയയാക്കി ഉയര്&#x200d;ത്തിയിരിക്കുകയാണ്. നഗരസഭ പരിധിയിലും പെര്&#x200d;മിറ്റ് ഫീസ് 555 രൂപയായിരുന്നത് 11500 രൂപയായി വര്&#x200d;ധിപ്പിച്ചു. കോര്&#x200d;പറേഷന്&#x200d; പരിധിയിലും പെര്&#x200d;മിറ്റ് ഫീസ് 800 രൂപയായിരുന്നത് 16000 രൂപയായി വര്&#x200d;ധിപ്പിച്ചിരിക്കുകയാണ്. 250 ച. മീറ്റര്&#x200d; വീടാണ് നിര്&#x200d;മ്മിക്കുന്നതെങ്കില്&#x200d; പഞ്ചായത്തില്&#x200d; 1750 രൂപയില്&#x200d; നിന്ന് 26000 രൂപയായും നഗരസഭകളില്&#x200d; 1750 രൂപയില്&#x200d; നിന്ന് 31000 രൂപയായും കോര്&#x200d;പറേഷനുകളില്&#x200d; 2250 -ല്&#x200d; നിന്ന് 38500 രൂപയായും വര്&#x200d;ധിപ്പിച്ചു. പുതുതായി നിര്&#x200d;മ്മിക്കുന്ന വീടുകള്&#x200d;ക്കുള്ള നികുതി പഞ്ചായത്തുകളില്&#x200d; ച. മീറ്ററിന് 3 മുതല്&#x200d; 8 വരെയായിരുന്നത് 6 മുതല്&#x200d; 10 വരെയാക്കി. മുന്&#x200d;സിപ്പാലിറ്റികളില്&#x200d; 6 മുതല്&#x200d; 15 വരെയായിരുന്നത് 8 മുതല്&#x200d; 17 വരെയാക്കി. കോര്&#x200d;പറേഷനുകളില്&#x200d; 8 മുതല്&#x200d; 20 വരെയായിരുന്നത് 10 മുതല്&#x200d; 22 വരെയാക്കി. എല്ലാ വര്&#x200d;ഷവും 5 ശതമാനം നികുതി വര്&#x200d;ധിപ്പിക്കുന്നതിന് പുറമെയാണിത്. ജനങ്ങള്&#x200d; പ്രയാസപ്പെട്ട് നില്&#x200d;ക്കുന്ന കാലത്ത് നികുതി അന്യായമായി വര്&#x200d;ധിപ്പിക്കുന്നത് ശരിയല്ല. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജപ്തിനടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് സര്&#x200d;ക്കാര്&#x200d; നികുതി ഭീകരത അടിച്ചേല്&#x200d;പ്പിക്കുന്നത്. ഇന്ധന സെസ് കൂട്ടിയതിനെ തുടര്&#x200d;ന്ന് ഒന്നാം തീയതി മുതല്&#x200d; വിലക്കയറ്റവും രൂക്ഷമായിരിക്കുകയാണ്. ജനങ്ങളെ എങ്ങനെ പ്രയാസപ്പെടുത്താമെന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; ഗവേഷണം നടത്തുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്&#x200d;ത്തനം മെച്ചപ്പെടുത്താനായിരുന്നെങ്കില്&#x200d; അവരുടെ പദ്ധതി വിഹിതം സര്&#x200d;ക്കാര്&#x200d; യഥാസമയത്ത് നല്&#x200d;കണമായിരുന്നു. കെട്ടിട പെര്&#x200d;മിറ്റ് ഫീസ് 500 ശതമാനത്തിലേറെ വര്&#x200d;ധിപ്പിച്ചത് ഉള്&#x200d;പ്പെടെയുള്ള നികിതിക്കൊള്ളയില്&#x200d; പ്രതിഷേധിച്ച് എപ്രില്&#x200d; 26-ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും യു.ഡി.എഫ് മാര്&#x200d;ച്ച് സംഘടിപ്പിക്കും.</p>
<p>മതമേലധ്യക്ഷന്&#x200d;മാരുടെ പ്രസ്താവനകള്&#x200d; യു.ഡി.എഫിനെ രാഷ്ട്രീയമായി ബാധിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ സംഘപരിവാര്&#x200d; സംഘടനകള്&#x200d; വേട്ടയാടുന്നതിനെതിരെ 79 ക്രൈസ്തവ സംഘടനകള്&#x200d; ഡല്&#x200d;ഹിയില്&#x200d; നടത്തിയ സമരത്തെ കുറിച്ച് ഇപ്പോള്&#x200d; ആര്&#x200d;.എസ്.എസ് അനുകൂല പ്രസ്താവനകള്&#x200d; നടത്തുന്നവര്&#x200d; ഓര്&#x200d;ക്കണം. ക്രൈസ്തവ ദേവലയങ്ങള്&#x200d; ആക്രമിക്കുന്നു, ആരാധന തടപ്പെടുത്തുന്നു, സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ആക്രമിക്കപ്പെടുന്നു, ക്രിസ്മസ് ആരാധാന അനുവദിക്കുന്നില്ല, വൈദികരെ ജയിലിലാക്കുന്നു തുടങ്ങിയവയെക്കുറിച്ച് വിവരിച്ചുള്ള പരാതിയാണ് ബെംഗലുരുവിലെ ബിഷപ്പായ പീറ്റര്&#x200d; മച്ചഡോ നല്&#x200d;കിയത്. ക്രിസ്ത്യാനികള്&#x200d; വീട്ടില്&#x200d; വന്നാല്&#x200d; തല്ലിയോടിക്കണമെന്ന് അടുത്തിടെ പറഞ്ഞത് കര്&#x200d;ണാടകത്തിലെ ബി.ജെ.പി മന്ത്രിയാണ്. ക്രൈസ്തവര്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 94 മുന്&#x200d; ബ്രൂറോക്രാറ്റുകള്&#x200d; പ്രധാനമന്ത്രിക്ക് കത്തെഴുതി. അതില്&#x200d; മൂന്ന് പേര്&#x200d; മാത്രമെ ക്രിസ്ത്യാനികള്&#x200d; ഉണ്ടായിരുന്നുള്ളൂ. ലോകാരാധ്യയായ മദര്&#x200d; തെരേസയ്ക്ക് നല്&#x200d;കിയ ഭാരതരത്‌ന തിരിച്ച് വാങ്ങണമെന്ന് പറഞ്ഞതും ആര്&#x200d;.എസ്.എസ്സാണ്. ഇതൊന്നും വിസ്മരിക്കേണ്ട കാര്യമില്ല. ഇതൊക്കെ യഥാര്&#x200d;ത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസില്&#x200d; ഇപ്പോഴുമുണ്ട്.</p>
<p>ഹിന്ദുവിന്റെ മൊത്തം അട്ടിപ്പേറവകാശം ആര്&#x200d;.എസ്.എസ് ഏറ്റെടുക്കേണ്ട. കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബി.ജെ.പി- ആര്&#x200d;.എസ്.എസ് വിരുദ്ധരാണ്. മധ്യതിരുവിതാംകൂറിലെ ആരാധനാലയങ്ങള്&#x200d;ക്ക് എതിരായ ആക്രമണങ്ങള്&#x200d;ക്ക് പിന്നില്&#x200d; ആര്&#x200d;.എസ്.എസായിരുന്നു. ഇപ്പോള്&#x200d; അവര്&#x200d; മുഖംമൂടി അണിഞ്ഞ് വന്നിരിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും ഒത്തുചേര്&#x200d;ന്നാണ് വിഴിഞ്ഞം സമരത്തെ വര്&#x200d;ഗീയവത്ക്കരിച്ച് ലത്തീന്&#x200d; വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തിയത്. ന്യൂനപക്ഷത്തില്&#x200d;പ്പെട്ട ഒരാള്&#x200d;ക്കും വീട് വാടകയ്ക്ക് പോലും കൊടുക്കരുതെന്നാണ് സംഘപരിവാര്&#x200d; സംഘടന അടുത്തിടെ ഡല്&#x200d;ഹിയില്&#x200d; പ്രഖ്യാപിച്ചത്. ഇന്ത്യയില്&#x200d; കഴിഞ്ഞ മൂന്ന് വര്&#x200d;ഷത്തിനിടെ ഏറ്റവും കൂടുതല്&#x200d; ആക്രമിക്കപ്പെട്ടതും ക്രൈസ്തവരാണ്.</p>
<p>പ്രതിപക്ഷത്തിനോ മാധ്യമങ്ങള്&#x200d;ക്കോ ചര്&#x200d;ച്ച് ബില്ലിനെ കുറിച്ച് ഒരു ധാരണയുമില്ല. ചര്&#x200d;ച്ച് ബില്ലിലൂടെ സര്&#x200d;ക്കാര്&#x200d; എന്താണ് കൊണ്ടു വരാന്&#x200d; പോകുന്നതെന്ന് അറിയാതെ അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കണമെന്ന് പറയുന്ന മന്ത്രിയെക്കുറിച്ച് എന്താണ് പറയേണ്ടത്? ചര്&#x200d;ച്ച് ബില്ലിന്റെ കോപ്പി പ്രതിപക്ഷ നേതാവിന് നല്&#x200d;കിയാല്&#x200d; അതേക്കുറിച്ച് അഭിപ്രായം പറയാം. സമുദായത്തിലെ യുവജന സംഘടന നേതാക്കള്&#x200d; മന്ത്രിക്കെതിരെ പോസ്റ്റര്&#x200d; ഒട്ടിച്ചതിന് ഇത്രയും കോലാഹലം ഉണ്ടാക്കുന്നത് എന്തിനാണ്? ഈസ്റ്റര്&#x200d; തലേന്ന് പോസ്റ്റര്&#x200d; ഒട്ടിച്ചയാളുടെ വീട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്&#x200d; വളഞ്ഞ് കാര്&#x200d; കസ്റ്റഡിയിലെടുക്കാന്&#x200d; കേരളത്തില്&#x200d; നടക്കുന്നത് പൊലീസ് ഭരണമാണോ? അങ്ങനെയെങ്കില്&#x200d; ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ വീടിന് മുന്നില്&#x200d; പോസ്റ്റര്&#x200d; ഒട്ടിച്ചതിന് നല്&#x200d;കിയ പരാതിയില്&#x200d; ഇതുവരെ കേസെടുത്തില്ലല്ലോ? പ്രതിപക്ഷ നേതാവിനെതിരെ അപകീര്&#x200d;ത്തികരമായ പ്രചരണം നടത്തിയ ആളെ ബോംബെയില്&#x200d; നിന്നും പിടിച്ച് കൊണ്ടു വന്നെങ്കില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ വിട്ടയച്ചു. പ്രതിഷേധം പ്രകടിപ്പിച്ച് പോസ്റ്റര്&#x200d; ഒട്ടിക്കാന്&#x200d; പാടില്ലെന്ന നിലപാടിലാണോ സി.പി.എം?</p>
<p>എല്&#x200d;.ഡി.എഫ് നേതാവിന്റെ റിസോര്&#x200d;ട്ട് ബി.ജെ.പി നേതാവിന് നല്&#x200d;കുന്നത് ഒരു കൊടുക്കല്&#x200d; വാങ്ങലാണ്. ഏതായാലും ഇ.പി ജയരാജന്&#x200d; ബുദ്ധിമൂട്ടിലായപ്പോള്&#x200d; രക്ഷിക്കാന്&#x200d; ബി.ജെ.പി നേതാവ് വന്നല്ലോ. അവര്&#x200d; തമ്മില്&#x200d; സ്‌നേഹമുണ്ട്.</p>
<p>സര്&#x200d;ക്കാര്&#x200d; ചെലവിലല്ല പ്രതിപക്ഷ നേതാവ് ഇഫ്താര്&#x200d; വിരുന്ന് നടത്തുന്നത്. കഴിഞ്ഞ വര്&#x200d;ഷവും യു.ഡി.എഫാണ് വിരുന്ന് സംഘടിപ്പിച്ചത്. ഈ വര്&#x200d;ഷവും അങ്ങനെ തന്നെയാണ്.</p>
<p>നിയമസഭയിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ എം.എല്&#x200d;.എമാരുടെ പി.എമാര്&#x200d;ക്ക് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കിയത് ഏകപക്ഷീയമായ നടപടിയാണ്. ഭരണപക്ഷ എം.എല്&#x200d;.എമാരുടെയും മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്&#x200d; ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തി അവരുടെ സോഷ്യല്&#x200d; മീഡിയ ഗ്രൂപ്പുകളില്&#x200d; പ്രചരിപ്പിച്ചിട്ടുണ്ട്. കെ.കെ രമ കൊടുത്ത പരാതിയില്&#x200d; പോലും കേസെടുക്കാത്തവര്&#x200d; വനിതാ വാച്ച് ആന്&#x200d;ഡ് വാര്&#x200d;ഡിനെ ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d;ക്കെതിരെ കള്ളക്കേസെടുത്തു. വനിതാ വാച്ച് ആന്&#x200d;ഡ് വാര്&#x200d;ഡ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന സത്യം പുറത്ത് വന്നതോടെ പൊലീസിന് വകുപ്പ് മാറ്റേണ്ടി വന്നു. കെ.കെ രമയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ വേണമെന്നും ഡോക്ടര്&#x200d;മാര്&#x200d; തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്&#x200d; നടന്ന സംഭവങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; പറഞ്ഞതെല്ലാം തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. കെ.കെ രമയുടെ കൈക്ക് പരിക്കില്ലെന്ന് സി.പി.എം എം.എല്&#x200d;.എ പോസ്റ്റിടുകയും സി.പി.എം സെക്രട്ടറി അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അതിനെതിരെ കെ.കെ രമ മാനനഷ്ടത്തിന് കേസ് നല്&#x200d;കിയിട്ടുണ്ട്. അതിന് പകരമായാണ് ഇപ്പോള്&#x200d; പ്രതിപക്ഷ എം.എല്&#x200d;.എമാരുടെ പി.എമാര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയിരിക്കുന്നത്. പി.എമാര്&#x200d;ക്കെതിരെ കേസെടുത്ത് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്&#x200d; നോക്കേണ്ടന്നെ് പ്രതിപക്ഷ നേതാവ് കന്റോണ്&#x200d;മെന്റ് ഹൗസില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനളത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-remark-should-be-retracted-and-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
