<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rsp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rsp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 26 Oct 2024 08:41:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rsp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴവിവാദം: മറയ്ക്കാന്&#x200d; ഒന്നുമില്ലെങ്കില്&#x200d; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കട്ടെ: ഷിബു ബേബി ജോണ്&#x200d;</title>
		<link>https://www.chandrikadaily.com/corruption-scandal-if-there-is-nothing-to-hide-cm-should-announce-probe-shibu-baby-john.html</link>
					<comments>https://www.chandrikadaily.com/corruption-scandal-if-there-is-nothing-to-hide-cm-should-announce-probe-shibu-baby-john.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 26 Oct 2024 08:41:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[rsp]]></category>
		<category><![CDATA[shibu baby john]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315031</guid>

					<description><![CDATA[50 കോടി രൂപവെച്ച് ഒരു എം.എല്&#x200d;.എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്&#x200d; അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>എന്&#x200d;.സി.പി അജിത് പവാര്&#x200d; ഗ്രൂപ്പ് കേരളത്തിലെ 3 എം.എല്&#x200d;.എമാരെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചുവെന്ന വിവരം ആഴ്ചകള്&#x200d;ക്ക് മുന്&#x200d;പേ അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന് ആര്&#x200d;.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്&#x200d;. 50 കോടി രൂപവെച്ച് ഒരു എം.എല്&#x200d;.എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്&#x200d; അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.</p>
<p>മറയ്ക്കാന്&#x200d; ഒന്നുമില്ലെങ്കില്&#x200d; മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>എന്&#x200d;.സി.പി അജിത് പവാര്&#x200d; പക്ഷത്തെത്തിക്കുന്നതിന് എല്&#x200d;.ഡി.എഫിലെ രണ്ട് എം.എല്&#x200d;.എമാര്&#x200d;ക്ക് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണമുയര്&#x200d;ന്നിരുന്നു. മുന്&#x200d;മന്ത്രി ആന്റണി രാജുവിനും ആര്&#x200d;.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്&#x200d; കുഞ്ഞുമോനുമാണ് തുക വാഗ്ദാനം ചെയ്തത് എന്നായിരുന്നു ആരോപണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/corruption-scandal-if-there-is-nothing-to-hide-cm-should-announce-probe-shibu-baby-john.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി കള്ളന്മാർക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന് എന്തോ മറയ്ക്കാനുണ്ട്- ഷിബു ബേബിജോണ്&#x200d;</title>
		<link>https://www.chandrikadaily.com/1pinarayi-is-the-chief-minister-who-gave-porridge-to-thieves-he-has-something-to-hide-shibu-babyjohn.html</link>
					<comments>https://www.chandrikadaily.com/1pinarayi-is-the-chief-minister-who-gave-porridge-to-thieves-he-has-something-to-hide-shibu-babyjohn.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Sep 2024 10:59:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rsp]]></category>
		<category><![CDATA[shibu baby john]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308409</guid>

					<description><![CDATA[കൊല്ലത്ത് നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>കള്ളന്മാര്&#x200d;ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്&#x200d;.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്&#x200d;. കൊല്ലത്ത് നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div id="div-ad-gpt-1120978-1644502262-0">കേരളരാഷ്ട്രീയത്തില്&#x200d; വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്&#x200d; പറഞ്ഞു. സര്&#x200d;ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്&#x200d; പ്രതിപക്ഷം ഉന്നയിക്കുകയാണ് പതിവ്. ഇപ്പോള്&#x200d; ഭരണകക്ഷി എം.എല്&#x200d;.എ. തന്നെ ആക്ഷേപവുമായി മുന്നോട്ടുവന്നിരിക്കുന്നു. അതിന്റെ തലങ്ങളും മാനങ്ങളും മാറി. പി.വി.അന്&#x200d;വര്&#x200d; എം.എല്&#x200d;.എ.യുടെ വിശ്വാസ്യതയെപ്പറ്റി നേരത്തേ സംശയമുണ്ടായിരുന്നു.</div>
<div></div>
<div>വായില്&#x200d; തോന്നുന്നതെന്തും വിളിച്ചുപറയുന്ന ഒരാളായിരുന്നു അന്&#x200d;വര്&#x200d;. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം കണ്ടപ്പോള്&#x200d; അന്&#x200d;വറിന്റെ പതിവ് ശൈലിയായാണ് തോന്നിയത്. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്&#x200d; കണ്ടതോടെ ആക്ഷേപങ്ങളില്&#x200d; കഴമ്പുണ്ടെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്നുമാണ് തോന്നിയത്, അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>അന്&#x200d;വറിനെ ഒരു ഭാഗത്തും മറുഭാഗത്ത് മുഖ്യമന്ത്രിക്കുവേണ്ടി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെയും നിര്&#x200d;ത്തിയിരിക്കുകയാണിപ്പോള്&#x200d;. സുജിത്ത് ദാസ് എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്&#x200d; പോലീസ് സേനയ്ക്ക് മാത്രമല്ല, ആത്മാഭാമിനമുള്ള മലയാളിക്ക് ലജ്ജിക്കാനുള്ള സാഹചര്യമൊരുക്കി. ആ ഉദ്യോഗസ്ഥനെ സസ്‌പെന്&#x200d;ഡ് ചെയ്യാന്&#x200d;പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താത്പര്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d;വേണ്ടി അഴിമതി നടത്തുന്നതിന് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണെന്നും ഷിബു ബേബി ജോണ്&#x200d; കുറ്റപ്പെടുത്തി.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pinarayi-is-the-chief-minister-who-gave-porridge-to-thieves-he-has-something-to-hide-shibu-babyjohn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയിൽ വർഗീയത ജയിക്കില്ല; സി.പി.എമ്മിന്&#x200d;റേത് പരാജയത്തിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമം -കെ.കെ. രമ</title>
		<link>https://www.chandrikadaily.com/communalism-will-not-prevail-in-vadakara-an-attempt-to-escape-by-giving-a-communal-interpretation-to-the-failure-of-the-cpm-k-k-rama.html</link>
					<comments>https://www.chandrikadaily.com/communalism-will-not-prevail-in-vadakara-an-attempt-to-escape-by-giving-a-communal-interpretation-to-the-failure-of-the-cpm-k-k-rama.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Apr 2024 13:11:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kk rema]]></category>
		<category><![CDATA[rsp]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296362</guid>

					<description><![CDATA[കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തോൽവി മുന്നിൽകാണുന്ന സി.പി.എം അതിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് കെ.കെ. രമ എം.എൽ.എ. നാടിന്റെ ഭാവിയിലെ സ്വൈര്യ ജീവിതത്തിനുമേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണെന്നും രമ ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തോൽവി മുന്നിൽകാണുന്ന സി.പി.എം അതിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് കെ.കെ. രമ എം.എൽ.എ. നാടിന്റെ ഭാവിയിലെ സ്വൈര്യ ജീവിതത്തിനുമേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണെന്നും രമ ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ കുത്തുന്നത് നമ്മൾ കണ്ടതാണ്. നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുമ്പിൽ വടകര തോൽക്കില്ലെന്നും വടകരയുടെ പ്രബുദ്ധ ജനതക്കു മുമ്പിൽ വർഗീയത ജയിക്കില്ലെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.</p>
<h4>ഫേസ്ബുക്ക് പോസ്റ്റിന്&#x200d;റെ പൂർണരൂപം;</h4>
<p>&#8220;തെരഞ്ഞെടുപ്പിൽ ആരും ജയിക്കട്ടെ&#8230;ജയിക്കരുത് വടകരയിൽ വർഗീയത&#8221;</p>
<p>വടകരയിലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കവേ, ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സിപിഎം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ തന്നെ കുത്തുന്ന കാഴ്ചയും നാം കണ്ടു. തെരഞ്ഞെടുപ്പ് തന്ത്രം എന്നുള്ള നിലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ അത് നിർത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തങ്ങളുടെ പരാജയം മുൻകൂട്ടി കാണുന്ന സിപിഎം ആ പരാജയത്തെയും വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷേ അതിൽ നാടിന്റെ ഭാവിയിലെ സ്വൈര്യജീവിതത്തിനു മേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണ്.</p>
<p>രണ്ട് ക്യാമ്പയിനുകളിലൂടെയാണ് തങ്ങളുടെ എതിർ സ്ഥാനാർത്ഥിയെയും യുഡിഎഫിനെയും കടന്നാക്രമിക്കാൻ സിപിഎം ശ്രമിച്ചത്. അതിലൊന്ന് ഇനിയും തെളിയിക്കാൻ സാധിക്കാത്ത പോൺ കഥയാണ് . യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഈ കഥയുടെ ഭാരവും ബാധ്യതയും സ്ഥാനാർത്ഥി തന്നെ നേരിട്ട് എതിർ സ്ഥാനാർഥിയുടെ തലയിൽ കെട്ടിവെക്കുന്ന കാഴ്ച നാം കണ്ടു.</p>
<p>എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തുകൊണ്ട് തുറന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയായിരുന്നു യുഡിഎഫും ആർ.എം.പി.ഐയും.</p>
<p>രണ്ടാമത്തേതാണ് ഈ വർഗീയ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മുസ്ലിം ലീഗിന്റെയും മുസ്ലിം ചെറുപ്പക്കാരുടെയും ഊർജ്ജസ്വലമായ സാന്നിധ്യവും ഷാഫി എന്ന പേരുമാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെങ്കിൽ പിന്നെ നിങ്ങളിൽ നിന്ന് വർഗീയവാദിയിലേക്ക് ഒരിഞ്ച് ദൂരം പോലും ബാക്കിയില്ലെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും.</p>
<p>രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ മുരളീധരനും വടകരയിൽ മത്സരിക്കാൻ എത്തുമ്പോൾ അവരെ നെഞ്ചേറ്റെടുക്കാനും വിജയിപ്പിക്കാനും മുന്നണിയിൽ തന്നെയുണ്ടായിരുന്നു മുസ്ലിം ലീഗ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു മുസ്ലിം ലീഗ്. യുഡിഎഫിലെ പ്രബലമായ ഒരു ഘടകകക്ഷിയും മലബാറിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ സാന്നിധ്യം ഷാഫി എന്ന പേരുകാരന് വേണ്ടിയാകുമ്പോൾ അത് മുസ്ലിം തീവ്രവാദവും വർഗീയതയും ആണെന്ന് വ്യാഖ്യാനിച്ച് നിങ്ങൾക്ക് സായൂജ്യമടയാം എന്നല്ലാതെ നിങ്ങളുടെ മറ്റെല്ലാ കുടിലതന്ത്രങ്ങളെയും പോലെ വടകര അത് തള്ളിക്കളയുക തന്നെ ചെയ്യും.</p>
<p>കാരണം നിങ്ങൾക്ക് ഒരു ചരിത്രമുണ്ടല്ലോ? ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ സംഘത്തെ അയച്ച നിങ്ങൾ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു. മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി. വിദ്യാഭ്യാസവും സംസ്കാരവും പാരമ്പര്യത്തിലെ മതേതര ബോധവും കൊണ്ട് ഈ നാട് മറക്കാൻ ശ്രമിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ ഉണങ്ങിയ മുറിവുകളിൽ നിന്നും ചോര വാർന്ന് ടിപി ചന്ദ്രശേഖരന്റെ പേരിൽ ഒരു വർഗീയ കലാപം നാട്ടിൽ രൂപം കൊള്ളുന്നതും അതുവഴി നിങ്ങളുടെ കൊട്ടേഷൻ സംഘത്തെ രക്ഷിച്ചെടുത്തു ചന്ദ്രശേഖരന്റെ ചോരക്കറ നിങ്ങളുടെ നേതൃത്വത്തിൻ്റെ കയ്യിൽ നിന്ന് കഴുകിക്കളയാം എന്നുമായിരുന്നു നിങ്ങളുടെ കണക്കുകൂട്ടൽ. ആ കുടിലതന്ത്രത്തിന്റെ പുതുക്കിയ പതിപ്പാണിതെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.</p>
<p>സിപിഎം അനുകൂലികളായ സാംസ്കാരിക പ്രവർത്തകരും നവമാധ്യമ എഴുത്തുകാരും ഈ ആശയം വെച്ച് എത്ര പെട്ടെന്നാണ് ആശങ്കാസാഹിത്യവുമായി രംഗത്തെത്തിയത്?</p>
<p>പക്ഷേ നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുൻപിൽ വടകര തോൽക്കില്ല. വടകരയുടെ പ്രബുദ്ധ ജനതയ്ക്ക് മുമ്പിൽ വർഗീയത ജയിക്കുകയുമില്ല.</p>
<p>കെ.കെ. രമ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communalism-will-not-prevail-in-vadakara-an-attempt-to-escape-by-giving-a-communal-interpretation-to-the-failure-of-the-cpm-k-k-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പിണറായി രാഹുൽ ഗാന്ധിയെ എന്നും വിമർശിക്കും; പ്രചാരണത്തിനിടെ മോദിയെ വിമർശിക്കുന്ന ഒറ്റ പ്രസംഗം കേൾപ്പിക്കാമോ’: ഷിബു ബേബി ജോൺ</title>
		<link>https://www.chandrikadaily.com/pinarayi-will-always-criticize-rahul-gandhi-can-you-listen-to-one-speech-criticizing-modi-during-the-campaign-shibu-baby-john.html</link>
					<comments>https://www.chandrikadaily.com/pinarayi-will-always-criticize-rahul-gandhi-can-you-listen-to-one-speech-criticizing-modi-during-the-campaign-shibu-baby-john.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Apr 2024 12:01:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rsp]]></category>
		<category><![CDATA[shibu jhon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294339</guid>

					<description><![CDATA[ഈ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയശേഷം എല്ലാ ദിവസവും പിണറായി വിജയൻ വാ തുറക്കുന്നത് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാനാണ്  ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>കൊല്ലം∙ രാഹുൽ ഗാന്ധിയെ ദിവസവും വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ ഒരിക്കലും പേരെടുത്തു വിമർശിക്കുന്നില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. നട്ടാൽ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നത്. പൗരത്വ നിയമത്തിൽ യുഡിഎഫ് എംപിമാർ പ്രതികരിച്ചില്ലെന്നതിനു പുറമെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി മണിപ്പുർ സന്ദർശിച്ചില്ലെന്ന നുണ പറയുന്നത്. 4 സീറ്റുകൾ നേടുക എന്നതിനാണു മോദിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനെക്കാൾ സിപിഎം പ്രാധാന്യം നൽകുന്നത്. ബിജെപിയെ വിമർശിക്കുകയും എന്നാൽ അവരോടു വിധേയപ്പെടുകയും ചെയ്യുകയാണു സിപിഎം എന്നു ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.</p>
<p>‘‘ദേശീയ തലത്തിൽ ബിജെപിയെ താഴെയിറക്കാനുള്ള പോരാട്ടമാണ് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം പിണറായി വിജയൻ തന്നെ പറഞ്ഞു, ബിജെപിയെ താഴെയിറക്കണം. ബിജെപിയെ താഴെയിറക്കിയാൽ അവിടെ കയറാൻ രാഹുൽ ഗാന്ധിയേ ഉള്ളൂ. അതെന്താ സമ്മതിക്കാത്തത്? പൗരത്വ സംരക്ഷണ ജാഥയോ സദസോ എല്ലാം ഇവർ നടത്തിയല്ലോ. അവിടെയെല്ലാം എന്താണ് പിണറായി വിജയൻ പറയുന്നത്? ഈ പ്രശ്നത്തിനു പരിഹാരമെന്നു പറയുന്നത്, മോദി അധികാരത്തിൽനിന്നു മാറണം. അതോടെ ഇതെല്ലാം റദ്ദാക്കും. അവിടെ സിപിഎം ചിത്രത്തിലുണ്ടോ?</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">ഈ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയശേഷം എല്ലാ ദിവസവും പിണറായി വിജയൻ വാ തുറക്കുന്നത് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാനാണ്. നരേന്ദ്ര മോദിയെ പേരെടുത്തു വിമർശിക്കുന്നതു നിങ്ങൾ എവിടെയെങ്കിലും കേട്ടോ? മോദിയുടെ പേരെടുത്തു വിമർശിക്കുന്ന പിണറായി വിജയന്റെ ഒരു പ്രസംഗം നിങ്ങൾക്കാർക്കെങ്കിലും കേൾപ്പിച്ചു തരാമോ? ഒരെണ്ണം? പക്ഷേ, രാഹുൽ ഗാന്ധിയെ എന്നും വിമർശിക്കും.</div>
</div>
<p>റിയാസ് മൗലവി കേസിൽ പൊലീസിനു വീഴ്ച ഉണ്ടായെന്നു കോടതി വരെ സമ്മതിച്ചു. അതിനെ നിസ്സാരമായ, ഒറ്റപ്പെട്ട സംഭവമായി കാണാനാണു പിണറായി ശ്രമിക്കുന്നത്. ബിജെപിക്കാർ പ്രതികളാവുന്ന കേസുകൾക്ക് എന്താണു സംഭവിക്കുന്നത്. കോടിയേരിയെ ആർഎസ്എസുകാർ ബോംബ് എറിഞ്ഞ കേസും കൊടകര കള്ളപ്പണ കേസുമെല്ലാം എന്തായി? അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു സിപിഎം അധഃപതിച്ചു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള ഇടമൊരുക്കുന്ന അപകടകരമായ രാഷ്ട്രീയമാണു സിപിഎം നടത്തുന്നത്.</p>
<p>ഈ തിരഞ്ഞെടുപ്പ് ഒരേസമയം കേന്ദ്ര, സംസ്ഥാന ഭരണങ്ങൾക്കെതിരായ വിലയിരുത്തലാകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ സുപ്രീം കോടതിയിൽ പോയി തിരിച്ചടി വാങ്ങുകയാണു സംസ്ഥാന സർക്കാർ. ഈ വർഷം കേരളം എങ്ങനെയാണ് അതിജീവിക്കാൻ പോകുന്നത്. ഒരു വർഷമായി ഇന്ധനത്തിനു പ്രത്യേക സെസ് ഏർപ്പെടുത്തിയിട്ടും പെൻഷൻ നൽകാൻ സാധിക്കുന്നില്ല. ശ്രീലങ്കയ്ക്കു സമാനമായ സ്ഥിതിയിലേക്കാണു സംസ്ഥാനം പോകുന്നത്.</p>
<p>400 സീറ്റ് നേടുമെന്ന് വീമ്പിളക്കുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും തികയ്ക്കില്ലെന്ന ബോധ്യം വന്നപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനും കോൺഗ്രസിനെ ആദായനികുതിയുടെ പേരിൽ ആക്രമിക്കാനും തുനിഞ്ഞത്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ ബിഹാർ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നീ ഇടങ്ങളിൽ നേട്ടമുണ്ടാക്കാൻ ഇത്തവണ സാധിക്കില്ല.</p>
<p>കേരളത്തിലെ വിവിധ സംഘടനകൾ ഓരോ തിരഞ്ഞെടുപ്പിലും വിവിധ മുന്നണികൾക്കു പിന്തുണ പ്രഖ്യാപിക്കാറുണ്ട്. എസ്ഡിപിഐ പിന്തുണയും അതുപോലെയാണ്. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ല. എല്ലാ മുന്നണികളും അതു മാറിമാറി സ്വീകരിക്കുന്നതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-will-always-criticize-rahul-gandhi-can-you-listen-to-one-speech-criticizing-modi-during-the-campaign-shibu-baby-john.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഢന്&#x200d; അന്തരിച്ചു</title>
		<link>https://www.chandrikadaily.com/rsp-leader-tj-chandrachudhan-passed-away.html</link>
					<comments>https://www.chandrikadaily.com/rsp-leader-tj-chandrachudhan-passed-away.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 31 Oct 2022 05:09:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[RIP]]></category>
		<category><![CDATA[rsp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220228</guid>

					<description><![CDATA[തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുതിര്&#x200d;ന്ന ആര്&#x200d;.എസ്.പി നേതാവ് ടി.ജെ ചന്ദ്രചുഢന്&#x200d;(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്&#x200d;.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്.</p>
<p>ആര്&#x200d;.എസ്.പി വിദ്യാര്&#x200d;ഥി സംഘടനയിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശം. കൗമുദിയില്&#x200d; പത്രപ്രവര്&#x200d;ത്തകനായും ശാസ്താംകോട്ട ദേവസ്വം ബോര്&#x200d;ഡ് കോളേജിലെ അധ്യാപകനായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മൂന്ന് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1975 ല്&#x200d; ആര്&#x200d;.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ അദ്ദേഹത്തെ 1999 ല്&#x200d; സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2008 ല്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rsp-leader-tj-chandrachudhan-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രേമചന്ദ്രന്&#x200d; മോദി മന്ത്രിസഭയില്&#x200d; അംഗമാകുമെന്ന് എല്&#x200d;.ഡി.എഫ് അതിന് മോദി ഇനി അധികാരത്തില്&#x200d; വന്നിട്ടു വേണ്ടേ എന്ന് പ്രേമചന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/nk-premachandran-statement.html</link>
					<comments>https://www.chandrikadaily.com/nk-premachandran-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 18 Mar 2019 13:16:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[nk premachandran mp]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[rsp]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121574</guid>

					<description><![CDATA[കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്&#x200d;ക്ക് മറുപടിയുമായി ആര്&#x200d;.എസ്.പി നേതാവും കൊല്ലം ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയുമായ എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d;. താന്&#x200d; ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്&#x200d; അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്&#x200d;ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്&#x200d; വരുമെന്ന് വിശ്വസിക്കുന്ന ഏക പാര്&#x200d;ട്ടി കേരളത്തിലെ സി.പി.എം മാത്രമാണ്- പ്രേമചന്ദ്രന്&#x200d; പരിഹസിച്ചു. ലോക്‌സഭയില്&#x200d; അവതരിപ്പിച്ച 31 നിരാകരണ പ്രമേയങ്ങളില്&#x200d; 21 എണ്ണം അവതരിപ്പിച്ചത് യു.ഡി.എഫ് ആണ്. അതില്&#x200d; മുത്തലാഖിനെതിരെ നിരാകണം കൊണ്ടുവന്നു. താന്&#x200d; കൊണ്ടുവന്ന പ്രമേയത്തിലാണ് ഇടതുമുന്നണി എം.പിമാര്&#x200d; വോട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്ലം: ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങള്&#x200d;ക്ക് മറുപടിയുമായി ആര്&#x200d;.എസ്.പി നേതാവും കൊല്ലം ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയുമായ എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d;. </p>



<p>താന്&#x200d; ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്&#x200d; അംഗമാകുമെന്നാണ് ഇടതുമുന്നണി ഉയര്&#x200d;ത്തുന്ന ആരോപണം. നരേന്ദ്രമോദി ഇനിയും അധികാരത്തില്&#x200d; വരുമെന്ന് വിശ്വസിക്കുന്ന ഏക പാര്&#x200d;ട്ടി കേരളത്തിലെ സി.പി.എം മാത്രമാണ്- പ്രേമചന്ദ്രന്&#x200d; പരിഹസിച്ചു.</p>



<p>ലോക്‌സഭയില്&#x200d; അവതരിപ്പിച്ച 31 നിരാകരണ പ്രമേയങ്ങളില്&#x200d; 21 എണ്ണം അവതരിപ്പിച്ചത് യു.ഡി.എഫ് ആണ്. അതില്&#x200d; മുത്തലാഖിനെതിരെ നിരാകണം കൊണ്ടുവന്നു. താന്&#x200d; കൊണ്ടുവന്ന പ്രമേയത്തിലാണ് ഇടതുമുന്നണി എം.പിമാര്&#x200d; വോട്ട് ചെയ്തത്. എന്നാല്&#x200d; ഇടതുമുന്നണി എന്തുകൊണ്ട് മുത്തലാഖിനെതിരെ പ്രമേയം കൊണ്ടുവന്നില്ലെന്നും പ്രേമചന്ദ്രന്&#x200d; ചോദിച്ചു. </p>



<p>1988 മുതല്&#x200d; സി.പി.എം ഉള്&#x200d;പ്പെട്ട മുന്നണിയില്&#x200d; ചേര്&#x200d;ന്ന് പഞ്ചായത്ത് തലം മുതല്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. അന്ന് മുതല്&#x200d; 2019 ല്&#x200d; മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് വരെ താന്&#x200d; സംഘിയല്ല. തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് തന്നെ സംഘിയായി മുദ്രകുത്തുന്നതെന്നും പ്രേമചന്ദ്രന്&#x200d; പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nk-premachandran-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
