<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rss leader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rss-leader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Nov 2025 13:37:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rss leader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/121frustrated-at-being-neglected-in-the-selection-of-candidates-for-the-local-elections-an-rss-activist-committed-suicide.html</link>
					<comments>https://www.chandrikadaily.com/121frustrated-at-being-neglected-in-the-selection-of-candidates-for-the-local-elections-an-rss-activist-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 13:26:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[rss leader]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363715</guid>

					<description><![CDATA[തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ് കെ. തമ്പിയാണ് ആത്മഹത്യക്ക് ഇരയായത്. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തില്&#x200d; അവഗണിക്കപ്പെട്ടതില്&#x200d; മനംനൊന്ത് ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്&#x200d; ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാര്&#x200d;ഡിലെ ആനന്ദ് കെ. തമ്പിയാണ് ആത്മഹത്യക്ക് ഇരയായത്. വാര്&#x200d;ഡില്&#x200d; മുമ്പേ ബിജെപി സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആനന്ദ് നിരാശ പ്രകടിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.</p>
<p>വീട്ടിന് പിറകിലെ ഷെഡില്&#x200d; തൂങ്ങിമരിച്ച നിലയിലാണ് ആനന്ദിനെ കണ്ടത്. ആത്മഹത്യയ്ക്ക് മുമ്പ് സുഹൃത്തുക്കള്&#x200d;ക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും അവര്&#x200d; വിവരം പൊലീസിനെ അറിയിച്ചതോടെയാണ് നടപടി ആരംഭിച്ചതെന്നും പൊലീസ് അറിയിച്ചു. ആനന്ദിനെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>അതേസമയം, ആത്മഹത്യയ്ക്കുമുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശം ഇപ്പോള്&#x200d; പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കള്&#x200d;ക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പില്&#x200d; ഗുരുതര ആരോപണങ്ങള്&#x200d;. സ്ഥാനാര്&#x200d;ത്ഥിത്വം നിഷേധിച്ചതിന് പിന്നില്&#x200d; ബിജെപി നേതാക്കളാണെന്നും അവര്&#x200d;ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും കുറിപ്പില്&#x200d; പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്&#x200d;ത്ഥിയാക്കപ്പെട്ടത് മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്നും ആനന്ദ് ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/121frustrated-at-being-neglected-in-the-selection-of-candidates-for-the-local-elections-an-rss-activist-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ ആര്‍ എസ് എസ് നേതാവിനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/racial-reference-case-against-rss-leader-in-mangaluru.html</link>
					<comments>https://www.chandrikadaily.com/racial-reference-case-against-rss-leader-in-mangaluru.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 02 Jun 2025 07:08:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[mangalore]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343307</guid>

					<description><![CDATA[ആര്‍ എസ് എസ് ലീഡര്‍ കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെതിരെയാണ് മംഗളൂരുവിലെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗീയ പ്രസ്ഥാവന നടത്തിയ ആര്&#x200d; എസ് എസ് നേതാവിനെതിരെ കേസ്. വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിലേക്ക് നയിച്ചേക്കാവുന്ന പ്രകോപനപരമായ പ്രസ്ഥാവന നടത്തിയ ആര്&#x200d; എസ് എസ് ലീഡര്&#x200d; കല്ലഡ്ക്ക പ്രഭാകര്&#x200d; ഭട്ടിനെതിരെയാണ് മംഗളൂരുവിലെ ബണ്ട്വാള്&#x200d; പൊലീസ് കേസെടുത്തത്. മംഗളൂരുവില്&#x200d; കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്&#x200d;ത്തകന്&#x200d; സുഹാസ് ഷെട്ടിയുടെ സ്മരണക്കായി സംഘടിപ്പിച്ച അനുശോചന യോഗത്തില്&#x200d; വെച്ച് നടത്തിയ പ്രസംഗത്തിലാണ് ആര്&#x200d; എസ് എസ് നേതാവ് പ്രകോപനപരമായ പ്രസ്ഥാവന നടത്തിയത്.</p>
<p>പൊതു സൗഹാര്&#x200d;ദം തകര്&#x200d;ക്കുന്ന പരാമര്&#x200d;ശം ആര്&#x200d; എസ് എസ് നേതാവ് നടത്തിയതായി കണ്ടെത്തിയിരുന്നു. മെയ് 12നാണ് അനുശോചന യോഗം നടന്നത്. ബണ്ട്വാള്&#x200d; റൂറല്&#x200d; പൊലീസിന്റെ പരിധിയിലുള്ള കവലപ്പാടൂര്&#x200d; ഗ്രാമത്തിലെ മഡ്വ പാലസ് കണ്&#x200d;വെന്&#x200d;ഷന്&#x200d; ഹാളില്&#x200d; വെച്ചായിരുന്നുഅനുശോചന യോഗം. ഇയാല്&#x200d;ക്കെതിരെ ഭാരതിയ ന്യായ സംഹിത പ്രകാരം കേസെടുത്തതായും തുടര്&#x200d; നടപടികളിലേക്ക് കടക്കുന്നതായും പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/racial-reference-case-against-rss-leader-in-mangaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം; അന്വേഷണത്തിന് ഉത്തരവ്</title>
		<link>https://www.chandrikadaily.com/1rss-leaders-picture-in-kodamatam-of-kollam-temple-order-for-search.html</link>
					<comments>https://www.chandrikadaily.com/1rss-leaders-picture-in-kodamatam-of-kollam-temple-order-for-search.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 06:29:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hedgewar]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338231</guid>

					<description><![CDATA[വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി]]></description>
										<content:encoded><![CDATA[<p>കൊല്ലം പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്&#x200d; ആര്&#x200d;എസ്എസ് നേതാവിന്റെ ചിത്രം. നവോത്ഥാന നായകരായ വിവേകാനന്ദന്&#x200d;, അംബേദ്കര്&#x200d;, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പമാണ് ആര്&#x200d;എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്&#x200d;ത്തിയത്. വിഷയത്തില്&#x200d; വന്&#x200d; പ്രതിഷേധമാണ് ഉയരുന്നത്.</p>
<p>കൊല്ലം ആശ്രാമം ക്ഷേത്ര ഭാരവാഹികളാണ് പൂരം നടത്തുന്നത്. വിഷയത്തില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് പരാതി നല്&#x200d;കി. ക്ഷേത്ര ആചാരങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയം കലര്&#x200d;ത്തുന്ന നടപടിയാണ് ഉണ്ടായതെന്നാണ് പരാതി. യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്&#x200d; പന്തളമാണ് കമ്മീഷണര്&#x200d;ക്ക് പരാതി നല്&#x200d;കിയത്. സംഭവത്തില്&#x200d; കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.</p>
<p>വിഷയത്തില്&#x200d; അന്വേഷണത്തിന് ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് നിര്&#x200d;ദേശം നല്&#x200d;കി. വിജിലന്&#x200d;സ് എസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എസിയോട് സംഭവത്തില്&#x200d; അടിയന്തര റിപ്പോര്&#x200d;ട്ടും തേടി. വിഷയത്തില്&#x200d; നിജസ്ഥിതി ബോധ്യപ്പെട്ടാല്&#x200d; നടപടി ഉണ്ടാകും. ഹൈകോടതിയുടെ കര്&#x200d;ശന നിര്&#x200d;ദ്ദേശമുണ്ട്. കടയ്ക്കല്&#x200d; ക്ഷേത്രത്തിലെ വിവാദത്തില്&#x200d; ദേവസ്വം ബോര്&#x200d;ഡ് യോഗം വിളിച്ചിരുന്നു. അന്ന് തന്നെ കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കിയതാണ്. കൊല്ലം AC യോട് റിപ്പോര്&#x200d;ട്ട് തേടിയിട്ടുണ്ട്. ദേവസ്വം വിജിലന്&#x200d;സ് എസ്.പി അന്വേഷിക്കും. ഇങ്ങനെയുള്ള കാര്യങ്ങള്&#x200d; വെച്ചു പൊറുപ്പിക്കാന്&#x200d; കഴിയില്ല. ക്ഷേത്രം വിശ്വാസികള്&#x200d;ക്ക് പ്രാര്&#x200d;ത്ഥിക്കാന്&#x200d; ഉള്ളതാണ്. രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കോ മത സമുദായിക സംഘടകള്&#x200d;ക്കോ പരിപാടി നടത്താന്&#x200d; കഴിയില്ല. ഉപദേശക സമിതിക്ക് കൊടി അടയാളങ്ങളില്ല. പല സ്ഥലങ്ങളിലും ഉപദേശക സമിതി ബോര്&#x200d;ഡ് ഉദ്യോഗസ്ഥരെ ഭരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതും അനുവദിക്കാന്&#x200d; കഴിയില്ല. ധിക്കരിച്ചു മുന്നോട്ടു പോകുന്ന ഉപദേശക സമിതികള്&#x200d; പിരിച്ചു വിടും &#8211; പി.എസ് പ്രശാന്ത് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rss-leaders-picture-in-kodamatam-of-kollam-temple-order-for-search.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറാഠി മുംബൈയുടെ ഭാഷയല്ല, അവിടെ ജീവിക്കാന്&#x200d; മറാഠി ആവശ്യമില്ല; ആര്&#x200d;.എസ്.എസ് നേതാവിന്റെ പരാമര്&#x200d;ശം വിവാദത്തില്&#x200d;</title>
		<link>https://www.chandrikadaily.com/marathi-is-not-the-language-of-mumbai-marathi-is-not-needed-to-live-there-rss-leaders-remark-in-controversy.html</link>
					<comments>https://www.chandrikadaily.com/marathi-is-not-the-language-of-mumbai-marathi-is-not-needed-to-live-there-rss-leaders-remark-in-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 16:04:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[marathi]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333146</guid>

					<description><![CDATA[സുരേഷ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.]]></description>
										<content:encoded><![CDATA[<p>മറാഠി മുംബൈയുടെ ഭാഷയല്ലെന്നും നഗരത്തിൽ ജീവിക്കാൻ മറാഠി ആവശ്യമില്ലെന്നുമുള്ള മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയുടെ പരാമർശം വിവാദത്തിൽ. സുരേഷ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.</p>
<p>രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ആവശ്യം. പരാമർശത്തിനെതിരെ മഹാവികാസ് അഘാഡി പ്രവർത്തകർ മുംബൈയിൽ പ്രതിഷേധിച്ചു.</p>
<p>മാർച്ച് അഞ്ചിന് മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് ആർഎസ്എസ് നേതാവ് വിവാദപരമായ പരാമർശം നടത്തിയത്. “മുംബൈക്ക് സ്വന്തമായി ഒരു ഭാഷയില്ല. നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്ത ഭാഷകളുണ്ട്. ഉദാഹരണത്തിന്, ഘാട്കോപ്പറിലെ ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത് ഗുജറാത്തിയാണ്. മുംബൈയിലേക്ക് വരുന്ന എല്ലാവരും മറാഠി പഠിക്കേണ്ട ആവശ്യമില്ല&#8217;, അദ്ദേഹം പറഞ്ഞു.</p>
<p>പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അടുത്തിടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ മറാഠി പഠനം നിർബന്ധമാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ആർഎസ്എസ് നേതാവിൻറെ വിവാദ പരാമർശം.</p>
<p>അതേസമയം, മറാഠിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നായിരുന്നു വിവാദത്തോട് പ്രതികരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻറെ പ്രതികരണം. ജോഷിയുടെ പ്രസ്താവന താൻ കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുംബൈയിലും മഹാരാഷ്ട്രയിലും മറാഠി നിർബന്ധമായും പഠിക്കേണ്ട ഭാഷയാണെന്ന ബിജെപി സർക്കാരിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marathi-is-not-the-language-of-mumbai-marathi-is-not-needed-to-live-there-rss-leaders-remark-in-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തദ്ദേശീയ ദിനത്തിന് ഇന്ത്യയിലെന്ത് പ്രസക്തി&#8217;; ഭിന്നിപ്പിനുള്ള ക്രിസ്ത്യന്&#x200d; മിഷനറിമാരുടെ ശ്രമമാണിത്: ആര്&#x200d;.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/what-is-the-relevance-of-national-day-in-india-this-is-an-attempt-by-christian-missionaries-to-divide-rss-leader.html</link>
					<comments>https://www.chandrikadaily.com/what-is-the-relevance-of-national-day-in-india-this-is-an-attempt-by-christian-missionaries-to-divide-rss-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Aug 2024 14:20:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Christian missionaries]]></category>
		<category><![CDATA[National Day]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305573</guid>

					<description><![CDATA[ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രങ്ങള്&#x200d; ലോക തദ്ദേശീയ ദിനം ആചരിക്കാനിരിക്കെയാണ് ആര്&#x200d;.എസ്.എസ് നേതാവിന്റെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<div>ലോക തദ്ദേശീയ ദിനത്തിന് ഇന്ത്യയില്&#x200d; പ്രസക്തിയില്ലെന്ന് ആര്&#x200d;.എസ്.എസ് നേതാവ് സത്യേന്ദ്ര സിങ്. ഗോത്ര വിഭാഗക്കാര്&#x200d; ഉള്&#x200d;പ്പെടെ എല്ലാ ഇന്ത്യക്കാരും രാജ്യത്തെ തദ്ദേശീയരായതിനാല്&#x200d; ഈ ദിനത്തിന് ഇന്ത്യയില്&#x200d; പ്രാധാന്യമില്ലെന്നാണ് സത്യേന്ദ്ര പറഞ്ഞത്. ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രങ്ങള്&#x200d; ലോക തദ്ദേശീയ ദിനം ആചരിക്കാനിരിക്കെയാണ് ആര്&#x200d;.എസ്.എസ് നേതാവിന്റെ പരാമര്&#x200d;ശം.</div>
<div></div>
<div>അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്&#x200d;ഡ്, കാനഡ എന്നിവിടങ്ങളിലെ തദ്ദേശീയരായ ജനങ്ങള്&#x200d;ക്ക് അവകാശങ്ങളും ആത്മാഭിമാനവും നല്&#x200d;കാനാണ് ലോക തദ്ദേശീയരുടെ ദിനമെന്ന് സത്യേന്ദ്ര സിങ് പറഞ്ഞതായി വാര്&#x200d;ത്താ ഏജന്&#x200d;സിയായ പി.ടി.ഐ റിപ്പോര്&#x200d;ട്ട് ചെയ്തു.</div>
<div></div>
<div>
<div>തദ്ദേശീയ ദിനാചരണത്തിന് പിന്നില്&#x200d; ഇന്ത്യയിലെ ജനങ്ങളെ തമ്മില്&#x200d; ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യന്&#x200d; മിഷനറിമാര്&#x200d; അടങ്ങുന്ന ബാഹ്യശക്തികളാണ് ഈ ഗൂഡലോചനയ്ക്ക് പിന്നില്ലെന്നും അഖില്&#x200d; ഭാരതീയ വനവാസി കല്യാണ്&#x200d; ആശ്രമം പ്രസിഡന്റ് കൂടിയായ സത്യേന്ദ്ര സിങ് പറഞ്ഞു. രാജ്യത്തെ യുവാക്കള്&#x200d;ക്കിടയില്&#x200d; ഇപ്പോള്&#x200d; വിഘടനവാദ ബോധം വേരൂന്നിയിരിക്കുകയാണെന്നും ആര്&#x200d;.എസ്.എസ് നേതാവ് ആരോപിച്ചു.</div>
<div>ലോക തദ്ദേശീയ ദിനത്തെ രാജ്യത്തെ ആദിവാസി സമൂഹങ്ങള്&#x200d; ‘ആദിവാസി ദിവസ്’ ആയി ആചരിക്കാന്&#x200d; തുടങ്ങിയെന്നും സത്യേന്ദ്ര സിങ് പറഞ്ഞു. കൊളോണിയല്&#x200d; ശക്തികളില്&#x200d; നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനാല്&#x200d; തദ്ദേശീയ ദിനത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്നും സത്യേന്ദ്ര കൂട്ടിച്ചേര്&#x200d;ത്തു.</div>
</div>
<div></div>
<div>‘ആദിവാസി സമൂഹങ്ങള്&#x200d; ഞങ്ങളുടെ സനാതന സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഞങ്ങള്&#x200d; വിശ്വസിക്കുന്നത്,’ എന്നും സത്യേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യന്&#x200d; ജനതയുടെ ജീവിതശൈലി, ഭാഷ, വസ്ത്രധാരണം, പരമ്പരാഗത രീതികള്&#x200d; എന്നിവയില്&#x200d; വൈവിധ്യങ്ങളുണ്ടെങ്കിലും സനാതന സമൂഹത്തെ കുറിച്ചുള്ള സാംസ്‌കാരിക വീക്ഷണം ഒന്നാണെന്നും സത്യേന്ദ്ര പറയുകയുണ്ടായി.</div>
<div></div>
<div>2007ല്&#x200d; ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച, എല്ലാ ഇന്ത്യക്കാരും തദ്ദേശീയരാണെന്ന പ്രഖ്യാപനത്തില്&#x200d; രാജ്യം ഒപ്പുവെച്ചിട്ടുണ്ടെന്നും സത്യേന്ദ്ര സിങ് കൂട്ടിച്ചേര്&#x200d;ത്തു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്&#x200d;ഡ് തുടങ്ങിയ രാജ്യങ്ങളും കൊളോണിയല്&#x200d; ശക്തികളും ഈ പ്രഖ്യാപനത്തില്&#x200d; ഒപ്പുവെച്ചിട്ടില്ലെന്നും സത്യേന്ദ്ര സിങ് പറയുകയുണ്ടായി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-relevance-of-national-day-in-india-this-is-an-attempt-by-christian-missionaries-to-divide-rss-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹങ്കാരികളെ രാമന്&#x200d; 240ല്&#x200d; നിര്&#x200d;ത്തി; ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html</link>
					<comments>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Jun 2024 05:24:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against bjp]]></category>
		<category><![CDATA[Arrogant]]></category>
		<category><![CDATA[rss leader]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300159</guid>

					<description><![CDATA[അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്&#x200d; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആര്&#x200d;.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്&#x200d;. അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയ്പൂരിനടുത്തുള്ള കനോട്ടയില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8221;ഭഗവാനെ ആരാധിക്കുന്നവര്&#x200d; ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്&#x200d;ട്ടിയായിരുന്നെങ്കിലും അവരുടെ അഹങ്കാരം മൂലം രാമന്&#x200d; അവരെ 240 സീറ്റില്&#x200d; നിര്&#x200d;ത്തി&#8221; ഇന്ദ്രേഷ് പറഞ്ഞു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പി ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചത്. ഇതിനെ പരാമര്&#x200d;ശിച്ചുകൊണ്ടായിരുന്നു ആര്&#x200d;.എസ്.എസ് നേതാവിന്റെ പരിഹാസം. 2014ന് ശേഷമുള്ള പാര്&#x200d;ട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്.</p>
<p>ശ്രീരാമ വിരുദ്ധര്&#x200d; എന്ന് ആക്ഷേപിച്ച് ഇന്ദ്രേഷ് കുമാര്&#x200d; ഇന്ത്യ മുന്നണിയെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്&#x200d;ശം. &#8216;രാമനില്&#x200d; വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്&#x200d; നിര്&#x200d;ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്.&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇന്ത്യ മുന്നണി 234 സീറ്റുകളാണ് നേടിയത്.</p>
<p>യഥാര്&#x200d;ഥ സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരെയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്&#x200d;ത്തിക്കുകയെന്നും ആര്&#x200d;.എസ്.എസ് മേധാവി മോഹന്&#x200d; ഭാഗവത് പറഞ്ഞതിനു ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. രേഷിംബാഗിലെ ഡോ. ഹെഡ്ഗേവാര്&#x200d; സ്മൃതിഭവനില്&#x200d; സംഘടിപ്പിച്ച ആര്&#x200d;.എസ്.എസ്. പരിശീലനപരിപാടിയിലായിരുന്നു ഭാഗവത് ഇങ്ങനെ പറഞ്ഞത്. &#8216;യഥാര്&#x200d;ഥ സേവകന്&#x200d; പ്രവര്&#x200d;ത്തനത്തില്&#x200d; എപ്പോഴും മാന്യതപുലര്&#x200d;ത്തും. അത്തരത്തിലുള്ളവര്&#x200d; അവരുടെ ജോലിചെയ്യുമ്പോള്&#x200d; തന്നെ അതില്&#x200d; അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്&#x200d; മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്&#x200d; യോഗ്യനാകൂ&#8217;, മോഹന്&#x200d; ഭാഗവത് പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പെന്നാല്&#x200d; മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപം ചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്&#x200d; സമൂഹത്തില്&#x200d; ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്&#x200d; പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്&#x200d; രാജ്യം എങ്ങനെ പ്രവര്&#x200d;ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.</p>
<p>പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്&#x200d; ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്&#x200d;ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്&#x200d;ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്&#x200d;, തെരഞ്ഞെടുപ്പില്&#x200d; പാലിക്കേണ്ട മര്യാദകള്&#x200d; താനെ പാലിക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; അതുണ്ടായില്ലെന്നും മോഹന്&#x200d; ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പിക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസറും രംഗത്തെത്തിയിരുന്നു. മോദി പ്രഭാവത്തെയും ചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയതില്&#x200d; പാളിച്ചയുണ്ടായി. നേതാക്കള്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേള്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നില്ല. പാര്&#x200d;ട്ടിക്കായി സ്വയം സമര്&#x200d;പ്പിച്ച മുതിര്&#x200d;ന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്&#x200d;ഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയര്&#x200d;ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്&#x200d; ആരോപിച്ചിരുന്നു.</p>
<p>മുതിര്&#x200d;ന്ന ആര്&#x200d;.എസ്.എസ്. നേതാവ് രത്തന്&#x200d; ശാരദ എഴുതിയ ലേഖനത്തിലും ഹേമാംഗി സിന്&#x200d;ഹ, സന്തോഷ് കുമാര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നെഴുതിയ ലേഖനത്തിലുമാണ് ബി.ജെ.പിയുടെ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടിയത്. മുന്&#x200d; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്&#x200d;.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവര്&#x200d; നേരത്തേ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി പാര്&#x200d;ട്ടിയെ വിമര്&#x200d;ശിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രത്തിലേക്ക് പോയ 11കാരിയെ പീഡിപ്പിച്ചു; ആര്&#x200d;.എസ്.എസ് നേതാവ് ഉള്&#x200d;പ്പെടെ രണ്ട് പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/an-11-year-old-girl-who-went-to-the-temple-was-molested-two-people-including-an-rss-leader-were-arrested.html</link>
					<comments>https://www.chandrikadaily.com/an-11-year-old-girl-who-went-to-the-temple-was-molested-two-people-including-an-rss-leader-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Feb 2024 06:12:34 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrestpolice]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290982</guid>

					<description><![CDATA[ആര്&#x200d;.എസ്.എസ് നേതാവായ ചുള്ളിക്കാട് സ്വദേശി വി.ജി. ബാലകൃഷ്ണനും വിയ്യൂര്&#x200d; സ്വദേശി രാജനുമാണ് പോക്‌സോ കേസില്&#x200d; അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>ക്ഷേത്രത്തിലെത്തിയ 11 വയസുകാരിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്&#x200d; ആര്&#x200d;.എസ്.എസ് നേതാവ് ഉള്&#x200d;പ്പെടെ 2 പേര് അറസ്റ്റില്&#x200d;. ആര്&#x200d;.എസ്.എസ് നേതാവായ ചുള്ളിക്കാട് സ്വദേശി വി.ജി. ബാലകൃഷ്ണനും വിയ്യൂര്&#x200d; സ്വദേശി രാജനുമാണ് പോക്‌സോ കേസില്&#x200d; അറസ്റ്റിലായത്.</p>
<p>രണ്ട് വര്&#x200d;ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബാലകൃഷ്ണന്റെ വീടിന് സമീപമുള്ള ക്ഷേത്രത്തിലെത്തിയ കുട്ടിയെ ആരുമില്ലാത്ത സമയം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളില്&#x200d; നടന്ന കൗണ്&#x200d;സിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.</p>
<p>തുടര്&#x200d;ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കൂടിയായ ബാലകൃഷ്ണന്&#x200d; സൈന്യത്തില്&#x200d; നിന്ന് വിരമിച്ചതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-11-year-old-girl-who-went-to-the-temple-was-molested-two-people-including-an-rss-leader-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഴയ ഇരുമ്പ് നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടി; ആർഎസ്എസ് നേതാവും ഭാര്യയും അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/three-crores-was-stolen-by-saying-that-he-would-give-old-iron-rss-leader-and-his-wife-arrested.html</link>
					<comments>https://www.chandrikadaily.com/three-crores-was-stolen-by-saying-that-he-would-give-old-iron-rss-leader-and-his-wife-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Feb 2024 11:00:32 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Cheating]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290062</guid>

					<description><![CDATA[സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങൾ വാ​ഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആർഎസ്എസ് മുൻ അഖിലേന്ത്യ നേതാവ് കെസി കണ്ണൻ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരൻ. സ്ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാൻസായി ഇവർ പണം വാങ്ങിയത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്ക്രാപ് നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ല. തുടർന്നാണ് 2023 സെപ്റ്റംബറിൽ പട്ടാമ്പി പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പിൽ ഒരു കോടിയിൽ കൂടുതൽ രൂപ നഷ്ടപ്പെട്ടതിനാൽ കേസ് പട്ടാമ്പി സ്റ്റേഷനിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-crores-was-stolen-by-saying-that-he-would-give-old-iron-rss-leader-and-his-wife-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌ക്രാപ്പ് തട്ടിപ്പ് കേസില്&#x200d; ആര്&#x200d;എസ്എസ് മുന്&#x200d; ദേശീയ നേതാവും ഭാര്യയും അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/former-rss-national-leader-and-his-wife-arrested-in-scrap-scam-case.html</link>
					<comments>https://www.chandrikadaily.com/former-rss-national-leader-and-his-wife-arrested-in-scrap-scam-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Feb 2024 10:13:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[police]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290010</guid>

					<description><![CDATA[മൂന്നര കോടി രൂപ തട്ടിയെന്ന ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയിലാണ് അറസ്റ്റ്.]]></description>
										<content:encoded><![CDATA[<p>സ്‌ക്രാപ്പ് തട്ടിപ്പ് കേസില്&#x200d; ആര്&#x200d;എസ്എസ് മുന്&#x200d; ദേശീയ നേതാവും പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശിയുമായ കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയും അറസ്റ്റിലായി. മൂന്നര കോടി രൂപ തട്ടിയെന്ന ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയിലാണ് അറസ്റ്റ്. കര്&#x200d;ണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ്പ് നല്&#x200d;കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.</p>
<p>പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് മുന്&#x200d; ആര്&#x200d;എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്&#x200d; മുതല്&#x200d; 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.</p>
<p>കര്&#x200d;ണാടകയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഷുഗര്&#x200d; കമ്പനിയിലെ സ്‌ക്രാപ്പ് നല്&#x200d;കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്&#x200d;, വര്&#x200d;ഷം ഒന്ന് പിന്നിട്ടും കരാര്&#x200d; പാലിക്കുകയോ പണം തിരികെ നല്&#x200d;കുകയോ ചെയ്യാത്തതിനെ തുടര്&#x200d;ന്നാണ് മദുസൂദനന്&#x200d; റെഡ്ഡി പട്ടാമ്പി പോലീസില്&#x200d; പരാതി നല്&#x200d;കിയത്. ഇരുവരും മുന്&#x200d;കൂര്&#x200d; ജാമ്യത്തിന് നീക്കം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാന്&#x200d;ഡ് ചെയ്തിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-rss-national-leader-and-his-wife-arrested-in-scrap-scam-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് മുസ്‌ലിം പള്ളികളിലും ദര്&#x200d;ഗകളിലും 11 തവണ &#8216;ജയ് ശ്രീറാം&#8217; വിളിക്കണം; ആര്&#x200d;.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/11-times-jai-shri-ram-should-be-chanted-in-mosques-and-dargahs-during-ramkshetra-pratishtha-rss-leader-indresh-kumar.html</link>
					<comments>https://www.chandrikadaily.com/11-times-jai-shri-ram-should-be-chanted-in-mosques-and-dargahs-during-ramkshetra-pratishtha-rss-leader-indresh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jan 2024 10:32:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chanted]]></category>
		<category><![CDATA[dargahs]]></category>
		<category><![CDATA[Jai Shri Ram']]></category>
		<category><![CDATA[mosques]]></category>
		<category><![CDATA[Ramkshetra]]></category>
		<category><![CDATA[rss leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287062</guid>

					<description><![CDATA[അയോധ്യയില്&#x200d; പ്രതിഷ്ഠ സമര്&#x200d;പ്പണ ചടങ്ങ് നടക്കുമ്പോള്&#x200d; ഇസ്‌ലാം, ക്രിസ്ത്യന്&#x200d;, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളില്&#x200d; സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്&#x200d;ഥിച്ചുകൊണ്ട് ചടങ്ങില്&#x200d; പങ്കാളികളാകാനും ആര്&#x200d;.എസ്.എസ് നേതാവ് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>അയോധ്യയില്&#x200d; രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് മുസ്‌ലിം പള്ളികളിലും ദര്&#x200d;ഗകളിലും മദ്രസകളിലുമെല്ലാം &#8216;ശ്രീറാം, ജയ് റാം, ജയ് ജയ് റാം&#8217; എന്ന് 11 തവണ വിളിക്കണമെന്ന് ആര്&#x200d;.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്&#x200d;. &#8216;രാം മന്ദിര്&#x200d;, രാഷ്ട്ര മന്ദിര്&#x200d; -എ കോമണ്&#x200d; ഹെറിറ്റേജ്&#8217; എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8221;ഇന്ത്യയിലെ &#8216;ഏകദേശം 99 ശതമാനം&#8217; മുസ്‌ലിംകളും മറ്റ് അഹിന്ദുക്കളും ഈ രാജ്യക്കാരാണ്. നമുക്ക് പൊതുവായ പൂര്&#x200d;വീകര്&#x200d; ഉള്ളതിനാല്&#x200d; അവര്&#x200d; അങ്ങനെ തന്നെ തുടരും. അവര്&#x200d; മതമാണ് മാറിയത്, രാജ്യമല്ല&#8221; -ഇ?ന്ദ്രേഷ് കുമാര്&#x200d; പറഞ്ഞു. അയോധ്യയില്&#x200d; പ്രതിഷ്ഠ സമര്&#x200d;പ്പണ ചടങ്ങ് നടക്കുമ്പോള്&#x200d; ഇസ്‌ലാം, ക്രിസ്ത്യന്&#x200d;, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളില്&#x200d; സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്&#x200d;ഥിച്ചുകൊണ്ട് ചടങ്ങില്&#x200d; പങ്കാളികളാകാനും ആര്&#x200d;.എസ്.എസ് നേതാവ് ആവശ്യപ്പെട്ടു.</p>
<p>&#8216;നമുക്ക് പൊതുവായ പൂര്&#x200d;വീകരും പൊതുവായ മുഖങ്ങളും പൊതുവായ സ്വത്വവും ഉണ്ട്. നാമെല്ലാം ഈ രാജ്യക്കാരാണ്, നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദര്&#x200d;ഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ &#8216;ശ്രീറാം, ജയ് റാം, ജയ് ജയ് റാം&#8217; എന്ന് 11 പ്രാവശ്യം വിളിക്കണമെന്ന് ഞാന്&#x200d; ആവര്&#x200d;ത്തിക്കുന്നു. ശേഷം നിങ്ങള്&#x200d; നിങ്ങളുടെ ആരാധനാരീതി പിന്തുടരുക&#8217;, ആര്&#x200d;.എസ്.എസുമായി ബന്ധമുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാര്&#x200d; പറഞ്ഞു.</p>
<p>ഗുരുദ്വാരകളും ക്രിസ്ത്യന്&#x200d; പള്ളികളുമടക്കമുള്ള എല്ലാ മതകേന്ദ്രങ്ങളും ജനുവരി 22ന് രാവിലെ 11 മുതല്&#x200d; ഉച്ചക്ക് 2 വരെ മനോഹരമായി അലങ്കരിക്കുകയും പ്രതിഷ്ഠാ ചടങ്ങ് പരിപാടി ടെലിവിഷനില്&#x200d; കാണുകയും വേണം. ഇന്ത്യയുടെയും ലോകത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാര്&#x200d;ഥിക്കണമെന്നും എല്ലാ അഹിന്ദുക്കളും ആ സമയത്ത് ദീപം തെളിയിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, രാമന്&#x200d; ഹിന്ദുക്കളുടെ മാത്രമല്ല, ലോകത്തുള്ള എല്ലാവരുടേതുമാണെന്ന മുന്&#x200d; ജമ്മുകശ്മീര്&#x200d; മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനയും എടുത്തുപറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-times-jai-shri-ram-should-be-chanted-in-mosques-and-dargahs-during-ramkshetra-pratishtha-rss-leader-indresh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
