<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>rti &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rti/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Sep 2024 07:03:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>rti &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൃശൂര്&#x200d; പൂരം കലക്കല്&#x200d; അന്വേഷണം അട്ടിമറിച്ചു; സര്&#x200d;ക്കാര്&#x200d; ജനങ്ങളെ പറ്റിച്ചു, തെളിവായി വിവരാവകാശ രേഖ</title>
		<link>https://www.chandrikadaily.com/1thrissur-pooram-kalakal-inquiry-foiled-govt-cheated-people-rti-as-proof.html</link>
					<comments>https://www.chandrikadaily.com/1thrissur-pooram-kalakal-inquiry-foiled-govt-cheated-people-rti-as-proof.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Sep 2024 06:56:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Govt cheated]]></category>
		<category><![CDATA[news]]></category>
		<category><![CDATA[proof]]></category>
		<category><![CDATA[rti]]></category>
		<category><![CDATA[thrissur pooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310116</guid>

					<description><![CDATA[ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്&#x200d;പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തില്&#x200d; മാത്രം ഒതുക്കി സര്&#x200d;ക്കാര്&#x200d;. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്&#x200d; സിറ്റി പൊലീസും മറുപടി നല്&#x200d;കി. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്&#x200d;പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.</p>
<p>ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്&#x200d; അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്&#x200d; 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; നിന്നിറക്കിയ വാര്&#x200d;ത്താകുറിപ്പില്&#x200d; ഇങ്ങിനെ അറിയിച്ചു. തൃശൂര്&#x200d; കമ്മീഷണറെ മാറ്റും. പൊലീസിന്&#x200d;റെ നടപടികള്&#x200d;ക്കെതിരായ പരാതികള്&#x200d; സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്&#x200d;ട്ട് നല്&#x200d;കും. ഈ വാക്കു വിശ്വസിച്ച സിപിഐ നേതാക്കള്&#x200d; അന്ന് മുതല്&#x200d; ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്&#x200d;ട്ട് പുറത്തുവിടണമെന്ന്. എന്നാല്&#x200d; അതെല്ലാം മുഖ്യന്&#x200d;റെയും സിപിഎമ്മിന്&#x200d;റെയും നാടകം മാത്രം. ഘടകക്ഷികളെ മാത്രമല്ല സര്&#x200d;ക്കാര്&#x200d; ഇതിലൂടെ ജനങ്ങളെയും വഞ്ചിക്കുകയാണ്.</p>
<p>തൃശൂര്&#x200d; കമ്മീഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്&#x200d;ക്കാര്&#x200d; പറഞ്ഞത്. എഡിജിപി എം.ആര്&#x200d;. അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്&#x200d; മാത്രം ഒതുങ്ങി. കള്ളന്&#x200d;റെ കയ്യില്&#x200d; താക്കോല്&#x200d; കൊടുക്കുകയാണ് സര്&#x200d;ക്കാര്&#x200d; അജിത്കുമാറിനെ അന്വേഷണ ചുമതല ഏല്&#x200d;പ്പിച്ചതിലൂടെ ചെയ്തത്.</p>
<p>പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്&#x200d; റിപ്പോര്&#x200d;ട്ടിന്&#x200d;റെ പകര്&#x200d;പ്പ് ലഭ്യമാക്കാമോ? ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്&#x200d;കിയ വിവരാവകാശ ചോദ്യത്തില്&#x200d; ഉന്നയിച്ചത്. മറുപടി ഇങ്ങിനെ– അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്&#x200d; ഇവിടത്തെ ഓഫീസിലില്ല.  കൃത്യമായ മറുപടിക്കായി തൃശൂര്&#x200d; സിറ്റി പൊലീസിന് അയച്ചു നല്&#x200d;കുന്നു. അതായത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ല. സര്&#x200d;ക്കാരിന്&#x200d;റെ ഇത്തരം ഒരു പ്രഹസനം ആരേ ബോധിപ്പിക്കാന്&#x200d; വേണ്ടിയാണ്?</p>
<p>തൊട്ടുപിന്നാലെ തൃശൂര്&#x200d; പൊലീസും മറുപടി നല്&#x200d;കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്&#x200d;ട്ട് നല്&#x200d;കുകയോ ചെയ്തിട്ടില്ല. അതിനാല്&#x200d; പൊലീസിന്&#x200d;റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല. ചുരുക്കത്തില്&#x200d; മുഖ്യമന്ത്രിയുടെ വാര്&#x200d;ത്താകുറിപ്പില്&#x200d; പറഞ്ഞതുപോലെ ഒരന്വേഷണം ഉണ്ടായതായി ആരും പറയുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും തന്&#x200d;റെ അതിവിശ്വസ്തനായ എഡിജിപി അജിത്കുമാറിനെ ഏല്&#x200d;പ്പിക്കുകയും ചെയ്ത അന്വേഷണത്തിന് എന്ത് സംഭവിച്ചു. പൂരം കലക്കിയതിലുള്ള അന്വേഷണം സര്&#x200d;ക്കാര്&#x200d; തന്നെ അട്ടിമറിക്കുകയായിരുന്നു എന്നാണ് മറുപടിയില്&#x200d; നിന്നും വ്യക്തമാകുന്നത്. വിവാദം ശമിപ്പിക്കാന്&#x200d; കണ്ണില്&#x200d;പ്പൊടി ഇടുകയായിരുന്നു. സിപിഐക്കൊപ്പം ആരോപണം ഉന്നയിച്ച കോണ്&#x200d;ഗ്രസിനെ മാത്രമല്ല ഇടതുമുന്നണി ഘടകകക്ഷികളെക്കൂടിയാണ് സര്&#x200d;ക്കാര്&#x200d; കബളിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1thrissur-pooram-kalakal-inquiry-foiled-govt-cheated-people-rti-as-proof.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരം നല്കാത്ത ആറ് ഓഫീസർമാർക്ക് 65000 രൂപ പിഴ</title>
		<link>https://www.chandrikadaily.com/65000-rupees-fine-for-six-officers-who-did-not-provide-information.html</link>
					<comments>https://www.chandrikadaily.com/65000-rupees-fine-for-six-officers-who-did-not-provide-information.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Jan 2024 06:07:10 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[money]]></category>
		<category><![CDATA[rti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288618</guid>

					<description><![CDATA[നിശ്ചിത സമയത്തിനകം പിഴ ഒടുക്കുന്നില്ലെങ്കിൽ വകുപ്പു മേധാവി ശമ്പളത്തിൽ നിന്ന് പിടിച്ച് അടക്കാനും അല്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്യാനും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം ഉത്തരവായി]]></description>
										<content:encoded><![CDATA[<p>വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിക്കുക, വിവരാവകാശ കമ്മിഷന് റിപ്പോർട്ട് നല്കാതിരിക്കുക, കമ്മിഷന്റെ ഷോക്കോസ് നോട്ടിസിന് യഥാസമയം വിശദീകരണം സമർപ്പിക്കാതിരിക്കുക, വിവരം ഫയലിൽ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ ജില്ലകളിലെ ആറ് ഓഫീസർമാർക്കായി 65000 രൂപ പിഴ ശിക്ഷ.</p>
<p>ആനയറ ജി.അജിത്കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം കോർപ്പറഷനിലെ 2017 ജൂലൈയിലെ അസി. എഞ്ചിനീയർക്ക് 25000 രൂപയും കണ്ണൂർ വെങ്ങൂട്ടായി രനീഷ് നാരായണന് മന:പൂർവം വിവരം നിഷേധിച്ച കുറ്റത്തിന് തിരുവനന്തപുരം കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ 2019 ഏപ്രിലിലെ ബോധന ഓഫീസർക്ക് 15000 രൂപയും എറണാകുളം വട്ടപ്പറമ്പ് ബി.പി. ഷാജുവിന്റെ അപേക്ഷയിൽ പത്തനംതിട്ട ജില്ല കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ 2017 ഒക്ടോബറിലെ ഹൗസ് ഓഫീസർക്ക് 10,000 രൂപയും കൊല്ലം കരിമ്പിൻപുഴ ഗോപകുമാറിന്റെ ഹരജിയിൽ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ 2015 ആഗസ്റ്റിലെ സെക്രട്ടറിക്ക് 5000 രൂപയും കാസർകോട് ഉളിയത്തടുക്ക ഹുസൈനിന്റെ പരാതിഹരജിയിൽ 2017 കാലത്തെ കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിന് 5000 രൂപയും പത്തനംതിട്ട ചുട്ടിപ്പാറ പി.ശശിധരന്റെ കേസിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ 2017 ജനുവരിയിലെ ഇൻസ്പെക്ടർക്ക് 5000 രൂപയും ആണ് പിഴ ശിക്ഷ.</p>
<p>ഇവർ നിശ്ചിത സമയത്തിനകം പിഴ ഒടുക്കുന്നില്ലെങ്കിൽ വകുപ്പു മേധാവി ശമ്പളത്തിൽ നിന്ന് പിടിച്ച് അടക്കാനും അല്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്യാനും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിം ഉത്തരവായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/65000-rupees-fine-for-six-officers-who-did-not-provide-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരാവകാശo:മറുപടി വൈകിയാൽ കർശന നടപടി കമ്മിഷണർ</title>
		<link>https://www.chandrikadaily.com/rti-o-in-case-of-late-reply-strict-action-commissioner.html</link>
					<comments>https://www.chandrikadaily.com/rti-o-in-case-of-late-reply-strict-action-commissioner.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 18 Jan 2024 09:04:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[commissioner]]></category>
		<category><![CDATA[rti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288279</guid>

					<description><![CDATA[ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ ഓഫീസ് മേധാവി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അതിൽ ഫൈൻ മാത്രമല്ല വകുപ്പുതല നടപടിയും നഷ്ടപരിഹാരവും ഉൾപ്പെടും.അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്.</p>
<p>ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ ഓഫീസ് മേധാവി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ 13 അപ്പീല്&#x200d; കേസുകള്&#x200d; പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു.</p>
<p>കണ്ണൂർ ഏഴിമല നാവിക അക്കാദമിയിലേക്ക് റോഡ് നിർമിച്ചതുമായ് ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ സമർപ്പിച്ച അപേക്ഷയിൽ, വിവരങ്ങളടങ്ങിയ ഫയൽ അടുത്ത ഹിയറിങ്ങിൽ കമ്മീഷൻ മുൻപാകെ ഹാജരാക്കണമെന്ന് പി.ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പദ്ധതിയായതിനാൽ ഫയൽ കാണുന്നില്ല എന്ന മറുപടി തൃപ്തികരമല്ലെന്നും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാവാതിരുന്ന കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിന് തിരുവനന്തപുരത്ത് എത്തി കമ്മീഷൻ മുൻപാകെ ഹാജരാവുന്നതിന് സമൻസ് അയക്കാൻ തിരുമാനിച്ചു.<br />
പട്ടയം നൽകിയപ്പോൾ ബന്ധപ്പെട്ട ഓഫീസിൽ സൂക്ഷിച്ച സ്കെച്ച് ലഭ്യമാക്കുന്നതിന് നൽകിയ അപേക്ഷ നിലമ്പൂർ, ഏറനാട് താലൂക്ക് പരിധിയിൽ ഉൾപ്പെട്ടതിനാൽ ഈ പ്രശ്നത്തിൽ മലപ്പുറം ജില്ലാ കലക്ടർ നേരിട്ട് ഇടപെട്ട് വിവരം ലഭ്യമാക്കാൻ കമ്മീഷൻ നിർദേശിച്ചു. വിവരാവകാശ രേഖയിൽ വിവരം ലഭ്യമാക്കാൻ നാല് മാസത്തോളം കാലതാമസം വരുത്തിയ ആലിപറമ്പ് പി.എച്ച്.എസിയിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ അപേക്ഷകന്റെ ആവശ്യപ്രകാരം സെക്ഷൻ 20 പ്രകാരം ശിക്ഷാ നടപടി സ്വീകരിച്ചു. പൊന്നാനി ബി.ആർ സി യിലെ സ്കൂളുകളുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ വിവരം ലഭ്യമാക്കാത്ത ഈശ്വരമംഗലം ന്യൂ യു പി സ്കൂളിന്റെ വിവരങ്ങൾ ഒരാഴ്ച്ചകകം അപേക്ഷകന് ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rti-o-in-case-of-late-reply-strict-action-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രേഖ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം മതി; വിവരാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/a-certificate-from-the-local-body-is-enough-to-get-the-document-free-of-charge-right-to-information-commission.html</link>
					<comments>https://www.chandrikadaily.com/a-certificate-from-the-local-body-is-enough-to-get-the-document-free-of-charge-right-to-information-commission.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 17 Nov 2023 06:42:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bpl]]></category>
		<category><![CDATA[commissioner]]></category>
		<category><![CDATA[rti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283282</guid>

					<description><![CDATA[ബിപിഎൽ വിഭാഗങ്ങൾക്ക് ചട്ടം 4 (4) പ്രകാരം രേഖകൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്]]></description>
										<content:encoded><![CDATA[<p>ബിപിഎൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.</p>
<p>ബിപിഎൽ വിഭാഗങ്ങൾക്ക് ചട്ടം 4 (4) പ്രകാരം രേഖകൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അതിന് ബ്ലോക്ക് ഡവലപ്‌മെൻ്റ് ഓഫീസറുടെ സർട്ടിഫിക്കറ്റ് തന്നെ വേണം എന്നില്ലെന്നും പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും സ്വീകാര്യമാണെന്നും കമ്മിഷണർ എ അബ്ദുൽ ഹക്കിം വ്യക്തമാക്കി.</p>
<p>തിരുവനന്തപുരം ഇളവട്ടം നീർപ്പാറ എൻ വേലായുധൻകാണിയുടെ അപേക്ഷ തള്ളിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ നടപടിക്ക് എതിരെയാണ് കമ്മീഷന്റെ ഉത്തരവ്. ഹർജിക്കാരന് നിയമാനുസൃതം ലഭിക്കാനുള്ള സൗജന്യം നിഷേധിച്ച നടപടി ശരിയല്ല. എ4 സൈസ് പേപ്പറിലുള്ള 20 പേജ് വരെ സൗജന്യമായി നൽകണമെന്നും അതിനുമേൽ പേജൊന്നിന് മൂന്ന് രൂപ വീതം ഈടാക്കാമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-certificate-from-the-local-body-is-enough-to-get-the-document-free-of-charge-right-to-information-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-rti-rule.html</link>
					<comments>https://www.chandrikadaily.com/news-kerala-rti-rule.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 10 Dec 2022 13:07:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rti]]></category>
		<category><![CDATA[tvm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226096</guid>

					<description><![CDATA[വിവരാവകാശ അപേക്ഷയില്&#x200d; നിയമപ്രകാരമുള്ള ഫീസ് പോസ്റ്റല്&#x200d; ഓര്&#x200d;ഡര്&#x200d; മുഖേന സമര്&#x200d;പ്പിച്ച അപേക്ഷ എറണാകുളം സിറ്റി പോലിസ് കാര്യാലയത്തിലെ എസ്പിഐഒ നിരസിച്ചതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചാണു സംസ്ഥാന വിവരാവകാശ കമ്മിഷണര്&#x200d; എ അബ്ദുല്&#x200d; ഹക്കിം ഇക്കാര്യത്തില്&#x200d; വ്യക്തത വരുത്തിയത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഓഫിസുകളില്&#x200d; വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമര്&#x200d;പ്പിക്കുമ്ബോള്&#x200d; ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാര്&#x200d;ഗങ്ങളിലൂടെയാവണമെന്നു നിര്&#x200d;ദേശിച്ച്‌ സംസ്ഥാന വിവരാവകാശ കമ്മിഷന്&#x200d; ഉത്തരവ് പുറപ്പെടുവിച്ചു.</p>
<p>വിവരാവകാശ നിയമത്തിന് പൂരകമായി സംസ്ഥാന സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം ചെയ്ത കേരള റൈറ്റ് ടു ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; (റെഗുലേഷന്&#x200d; ഓഫ് ഫീ ആന്റ് കോസ്റ്റ് റൂള്&#x200d;സ്) 2006 ല്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഓഫിസുകളില്&#x200d; വിവരാവകാശ നിയമ പ്രകാരം ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതിനുള്ള മാര്&#x200d;ഗങ്ങള്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; ട്രഷറിയിലെ 00706011899റെസിപ്റ്റ്‌സ് അണ്ടര്&#x200d; ആര്&#x200d;ടിഐ ആക്‌ട് എന്ന ശീര്&#x200d;ഷകത്തില്&#x200d; ഒടുക്കിയ ചലാന്&#x200d;, സ്‌റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫിസര്&#x200d; / സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫിസര്&#x200d; എന്നിവരുടെ ഓഫിസുകളില്&#x200d; നേരിട്ടു പണമടച്ച രസീത്, കോര്&#x200d;ട്ട്ഫീ സ്റ്റാംപ്, ഡിമാന്&#x200d;ഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്&#x200d;ഡര്&#x200d; എന്നിവ മുഖേന അടയ്ക്കാം.</p>
<p>അക്ഷയ കോമണ്&#x200d; സര്&#x200d;വീസ് സെന്ററുകള്&#x200d; മുഖേനയോ സര്&#x200d;ക്കാര്&#x200d; അധികാരപ്പെടുത്തിയ ഏതെങ്കിലും ഏജന്&#x200d;സിയില്&#x200d; ഇതിനായുള്ള ഓണ്&#x200d;ലൈന്&#x200d; സോഫ്റ്റ്‌വെയര്&#x200d;മുഖേനയോ ഇപേയ്‌മെന്റ് ഗേറ്റ്‌വേപോലുള്ള മാര്&#x200d;ഗങ്ങളിലൂടെ സര്&#x200d;ക്കാര്&#x200d; അക്കൗണ്ടിലേക്ക് ഇലക്‌ട്രോണിക് പേയ്‌മെന്റായും പണമടയ്ക്കാം. വിവരാവകാശ അപേക്ഷയില്&#x200d; നിയമപ്രകാരമുള്ള ഫീസ് പോസ്റ്റല്&#x200d; ഓര്&#x200d;ഡര്&#x200d; മുഖേന സമര്&#x200d;പ്പിച്ച അപേക്ഷ എറണാകുളം സിറ്റി പോലിസ് കാര്യാലയത്തിലെ എസ്പിഐഒ നിരസിച്ചതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചാണു സംസ്ഥാന വിവരാവകാശ കമ്മിഷണര്&#x200d; എ അബ്ദുല്&#x200d; ഹക്കിം ഇക്കാര്യത്തില്&#x200d; വ്യക്തത വരുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-rti-rule.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയും മന്ത്രിമാരും 81 വിദേശ യാത്രകള്&#x200d; നടത്തി; വിവരാവകാശ രേഖ പുറത്ത്</title>
		<link>https://www.chandrikadaily.com/cm-and-ministers-external-travel.html</link>
					<comments>https://www.chandrikadaily.com/cm-and-ministers-external-travel.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 01 Dec 2020 02:28:20 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[right to information act]]></category>
		<category><![CDATA[rti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169907</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും കൂടുതല്&#x200d; യാത്രകള്&#x200d; നടത്തിയത്. 14 വിദേശയാത്രകള്&#x200d; അദ്ദേഹം നടത്തി]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും 81 വിദേശ യാത്രകള്&#x200d; നടത്തിയതായി വിവരാവകാശ രേഖ. ഇതില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും കൂടുതല്&#x200d; യാത്രകള്&#x200d; നടത്തിയത്. 14 വിദേശയാത്രകള്&#x200d; അദ്ദേഹം നടത്തി. ഓരോ യാത്രയിലും ഭാര്യ ഉള്&#x200d;പെടെയുള്ള നിരവധി പേര്&#x200d; ഉണ്ടായിരുന്നതായും രേഖ പ്രകാരം ലഭിച്ച മറുപടിയില്&#x200d; പറയുന്നു. അതേ സമയം യാത്രാ ചെലവ് സംബന്ധിച്ച ചോദ്യങ്ങള്&#x200d;ക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.</p>
<p>പിണറായി വിജയന്&#x200d; നടത്തിയ 14 യാത്രകളില്&#x200d; 12 തവണ പോയത് ഔദ്യോഗിക ആവശ്യങ്ങള്&#x200d;ക്കാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d; 13 വിദേശയാത്രകള്&#x200d; നടത്തി രണ്ടാം സ്ഥാനത്തുണ്ട്. ഇ പി ജയരാജന്&#x200d; ഏഴും എ കെ ശശീന്ദ്രനും കെ കെ ശൈലജയും ആറ് വീതവും വിദേശയാത്രകള്&#x200d; നടത്തി.</p>
<p>മന്ത്രി വി എസ് സുനില്&#x200d; കുമാര്&#x200d; നടത്തിയ അഞ്ച് യാത്രകളും സ്വകാര്യ ആവശ്യങ്ങള്&#x200d;ക്കാണ്. ജെ മേഴ്‌സികുട്ടിയമ്മയും പ്രൊഫ സി രവീന്ദ്രനാഥും വിദേശത്ത് പോയത് ഒറ്റത്തവണ മാത്രമെന്നും വിവരാവകാശനിയമപ്രകാരമുളള രേഖകള്&#x200d; വ്യക്തമാക്കുന്നു. എന്നാല്&#x200d; ഈ യാത്രകള്&#x200d;ക്കായി എത്ര തുക ചെലവായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്&#x200d; ലഭിച്ചിട്ടില്ല.</p>
<p>ഈ വിദേശയാത്രകള്&#x200d; കൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങളെ കുറിച്ച് സര്&#x200d;ക്കാര്&#x200d; ഔദ്യോഗികായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്&#x200d;കിയിരിക്കുകയാണ് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്. മാത്രമല്ല കേന്ദ്രാനുമതി ലഭിച്ച ശേഷമാണോ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യാത്രകള്&#x200d; നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-and-ministers-external-travel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
