ruling party – Chandrika Daily https://www.chandrikadaily.com Sun, 09 Jun 2024 10:00:27 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ruling party – Chandrika Daily https://www.chandrikadaily.com 32 32 ന്യൂനപക്ഷ സമുദായങ്ങളിൽനിന്ന് ഒരു എം.പി പോലുമില്ലാതെ ഭരണപക്ഷം https://www.chandrikadaily.com/the-ruling-party-without-even-a-single-mp-from-minority-communities.html https://www.chandrikadaily.com/the-ruling-party-without-even-a-single-mp-from-minority-communities.html#respond Sun, 09 Jun 2024 10:00:27 +0000 https://www.chandrikadaily.com/?p=299712 ന്യൂനപക്ഷ സമുദായങ്ങളെ പൂർണമായും ഭരണപക്ഷത്തുനിന്ന് തുടച്ചുനീക്കിയും സവർണ ജാതി മേധാവിത്വം ശക്തമാക്കിയും നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ അധികാരത്തിലേക്ക്. മുസ്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്‌സഭയിലില്ല.

എൻ.ഡി.എ എം.പിമാരിൽ 33.2 ശതമാനവും ഉയർന്ന ജാതിക്കാരാണ്. 14.7 ശതമാനം ബ്രാഹ്മണർ, 8.7 ശതമാനം രജ്പുത്ര സമുദായം, 9.8 ശതമാനം മറ്റു ഉന്നത ജാതിക്കാർ എന്നിങ്ങനെയാണ് കണക്ക്. 15.7 ശതമാനം എം.പിമാർ മറാത്ത, ജാട്ട്, ലിംഗായത്ത്, പട്ടീദാർ, റെഡ്ഢി, വൊക്കലിഗ തുടങ്ങിയ സമുദായങ്ങളിൽനിന്നുള്ളവരാണ്. യാദവ, കുർമി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 26.2 ശതമാനം എം.പിമാരുണ്ട്. എസ്.സി വിഭാഗത്തിൽനിന്ന് 13.3 ശതമാനവും എസ്.ടി വിഭാഗത്തിൽനിന്ന് 10.8 ശതമാനവുമാണ് പ്രാതിനിധ്യം.

മുസ്‌ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് സ്ഥാനാർഥിത്വം നൽകാൻ ഇൻഡ്യാ സഖ്യവും പിശുക്ക് കാണിച്ചതിനാൽ പ്രതിപക്ഷത്തും ന്യൂനപക്ഷ പ്രാതിനിധ്യം തുച്ഛമാണ്. മുസ്‌ലിം (7.9%), ക്രൈസ്തവർ (3.5%), സിഖ് (5.0%) എന്നിങ്ങനെയാണ് ഇന്ത്യ മുന്നണി എം.പിമാരുടെ കണക്ക്. ദലിത് സമൂഹത്തിൽനിന്നുള്ള സ്ഥാനാർഥി ജനറൽ മണ്ഡലമായ അയോധ്യയിൽനിന്ന് വിജയിച്ചതുപോലുള്ള സംഭവങ്ങളൊഴിച്ചുനിർത്തിയാൽ എസ്.സി, എസ്.ടി സമൂഹങ്ങളിൽനിന്നുള്ള നേതാക്കൾക്ക് കേരളത്തിലടക്കം സംവരണ മണ്ഡലങ്ങളിൽ മാത്രമാണ്.

ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതാക്കിയതിൽ എൻ.ഡി.എക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തി. 200 മില്യൻ മുസ് ലിംകളും 23 മില്യൻ സിഖുകാരും 22 മില്യൻ ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ഈ സമുദായങ്ങൾക്ക് എൻ.ഡി.എയിൽ പ്രാതിനിധ്യം പൂജ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ‘മോദി കെ സാത്ത് സബ് കാ വിനാശ്’ ആണെന്ന് മഹുവ പരിഹസിച്ചു.

]]>
https://www.chandrikadaily.com/the-ruling-party-without-even-a-single-mp-from-minority-communities.html/feed 0
മണിപ്പൂരില്‍ മിണ്ടാന്‍ പാടില്ലെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ബി.ജെ.പി സഖ്യകക്ഷി എം.പി https://www.chandrikadaily.com/the-ruling-party-demanded-that-manipur-should-not-remain-silent-with-the-revelation-bjp-ally-m-p.html https://www.chandrikadaily.com/the-ruling-party-demanded-that-manipur-should-not-remain-silent-with-the-revelation-bjp-ally-m-p.html#respond Sun, 13 Aug 2023 03:50:24 +0000 https://www.chandrikadaily.com/?p=269573 അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ബിജെപി സഖ്യകക്ഷി നേതാവായ മണിപ്പുരില്‍ നിന്നുള്ള എം.പി ലോര്‍ഹൊ ഫോസെ. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇടപെടലും പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ അടക്കം മണിപ്പുരില്‍ വന്നിട്ടും ബി.ജെ.പി നേതാക്കള്‍ വരാതിരുന്നത് ദുഃഖകരമാണെന്നും ഫോസെ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നേരിട്ടെത്തി നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ മണിപ്പൂര്‍ ജനതയുടെ ഹൃദയത്തിലേറ്റ മുറിവിന് ആശ്വാസമാകുമായിരുന്നു. പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച നടത്തണമായിരുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങള്‍ മണിപ്പൂര്‍ കലാപവുമായി കൂട്ടിക്കുഴച്ചത് ശരിയായില്ലെന്നും ഫോസെ തുറന്നടിച്ചു. നാഗ പീപ്പിള്‍സ് ഫ്രണ്ട് നേതാവും ഔട്ടര്‍ മണിപ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗവുമാണ് ലോര്‍ഹൊ ഹോസെ.

]]>
https://www.chandrikadaily.com/the-ruling-party-demanded-that-manipur-should-not-remain-silent-with-the-revelation-bjp-ally-m-p.html/feed 0