<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sabarimala issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sabarimala-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Jun 2019 11:00:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sabarimala issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തെരഞ്ഞെടുപ്പ് തോല്&#x200d;വി ;  ശബരിമല വിഷയത്തില്&#x200d; തീവ്രനിലപാട് മാറ്റാന്&#x200d; ഒരുങ്ങി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/in-sabarimala-issue-kerala-government-want-to-change-there-decision.html</link>
					<comments>https://www.chandrikadaily.com/in-sabarimala-issue-kerala-government-want-to-change-there-decision.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 10 Jun 2019 10:57:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129736</guid>

					<description><![CDATA[ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്&#x200d;ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d;. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്&#x200d; തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്&#x200d; തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തില്&#x200d; പുനരാലോചനയ്ക്ക് സര്&#x200d;ക്കാര്&#x200d; തയ്യാറാക്കുന്നത്. വേഷപ്രച്ഛന്നരായി യുവതികളെ മലകയറ്റിയെന്നും ഒളിപ്പിച്ചുകടത്തിയെന്നുമുള്ള ആക്ഷേപങ്ങള്&#x200d;ക്ക് ഇടനല്&#x200d;കില്ല. സ്ത്രീവോട്ടുകള്&#x200d; കൂട്ടത്തോടെ വിട്ടുപോയെന്നും പാര്&#x200d;ട്ടി തിരിച്ചറിയുന്നു. വിശ്വാസികളുടെ തെറ്റിദ്ധാരണ തീര്&#x200d;ക്കാന്&#x200d; നടപടിയുണ്ടാകുമെന്ന് സംസ്ഥാന സമിതിക്കുശേഷം കോടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു. സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്&#x200d;ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d;. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്&#x200d; തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം. </p>



<p>സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്&#x200d; തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തില്&#x200d; പുനരാലോചനയ്ക്ക് സര്&#x200d;ക്കാര്&#x200d; തയ്യാറാക്കുന്നത്. <br>
വേഷപ്രച്ഛന്നരായി യുവതികളെ മലകയറ്റിയെന്നും ഒളിപ്പിച്ചുകടത്തിയെന്നുമുള്ള ആക്ഷേപങ്ങള്&#x200d;ക്ക് ഇടനല്&#x200d;കില്ല. സ്ത്രീവോട്ടുകള്&#x200d; കൂട്ടത്തോടെ വിട്ടുപോയെന്നും പാര്&#x200d;ട്ടി തിരിച്ചറിയുന്നു. വിശ്വാസികളുടെ തെറ്റിദ്ധാരണ തീര്&#x200d;ക്കാന്&#x200d; നടപടിയുണ്ടാകുമെന്ന് സംസ്ഥാന സമിതിക്കുശേഷം കോടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞു. <br>
സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ അവലോകന യോഗങ്ങളിലും ശബരിമലയിലെ സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d;ക്കെതിരെ വിമര്&#x200d;ശനമുണ്ടായിരുന്നു. ശബരിമലയല്ല തിരഞ്ഞെടുപ്പ് തിരിച്ചടിക്കുകാരണമെന്ന് തോല്&#x200d;വിക്കുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞതില്&#x200d;നിന്ന് ഭിന്നമാണ് ഈ വിലയിരുത്തലുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-sabarimala-issue-kerala-government-want-to-change-there-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്&#x200d;വിക്ക് കാരണമായി ; സി.പി.ഐ</title>
		<link>https://www.chandrikadaily.com/sabarimala-issue-cause-to-election-lose-by-cpi.html</link>
					<comments>https://www.chandrikadaily.com/sabarimala-issue-cause-to-election-lose-by-cpi.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 06 Jun 2019 11:02:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[election]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129383</guid>

					<description><![CDATA[ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്&#x200d;വിക്ക് കാരണമായെന്ന് സിപിഐ. സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d;ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്&#x200d; അവതരിപ്പിച്ച റിപ്പോര്&#x200d;ട്ട് വിലയിരുത്തുന്നു. ശബരിമല വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; സവര്&#x200d;ണ ഹിന്ദുവിഭാഗങ്ങളുടെ എതിര്&#x200d;പ്പിന് കാരണമായി. ഇത് സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരമായി മാറിയതാണ് വന്&#x200d; തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്&#x200d;ട്ടിലെ പരാമര്&#x200d;ശം. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. യഥാസമയത്ത് പ്രതിരോധം തീര്&#x200d;ക്കാനായില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്. മത ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തോല്&#x200d;വിക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p>ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്&#x200d;വിക്ക് കാരണമായെന്ന് സിപിഐ. സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d;ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്&#x200d; അവതരിപ്പിച്ച റിപ്പോര്&#x200d;ട്ട് വിലയിരുത്തുന്നു.</p>



<p>ശബരിമല വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; സവര്&#x200d;ണ ഹിന്ദുവിഭാഗങ്ങളുടെ എതിര്&#x200d;പ്പിന് കാരണമായി. ഇത് സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരമായി മാറിയതാണ് വന്&#x200d; തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്&#x200d;ട്ടിലെ പരാമര്&#x200d;ശം. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. യഥാസമയത്ത് പ്രതിരോധം തീര്&#x200d;ക്കാനായില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്. </p>



<p><br> മത ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തോല്&#x200d;വിക്ക് മറ്റൊരു കാരണം. വീണ്ടും മോദി സര്&#x200d;ക്കാര്&#x200d; വരുമോയെന്ന ഭീതിയിലായിരുന്നു ന്യൂനപക്ഷങ്ങള്&#x200d;. രാഹുല്&#x200d; ഗാന്ധിയുടെ വരവോടെ മോദിയെ ചെറുക്കുക കോണ്&#x200d;ഗ്രസെന്ന വികാരം ശക്തമായി. ഇതാണ് ന്യൂനപക്ഷ വോട്ട് കോണ്&#x200d;ഗ്രസിന് അനുകൂലമാകാന്&#x200d; കാരണമെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. <br> അതേസമയം തിരഞ്ഞെടുപ്പ് തോല്&#x200d;വിയില്&#x200d; ശബരിമല തിരിച്ചടിയായെന്ന് സിപിഎം തുറന്ന് സമ്മതിച്ചിരുന്നില്ല.  ഈ സാഹചര്യത്തിലാണ് സിപിഐ റിപ്പോര്&#x200d;ട്ട് പുറത്തുവരുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-issue-cause-to-election-lose-by-cpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശൈലി മയപ്പെടുത്താന്&#x200d; മുഖ്യമന്ത്രി ശ്രമിക്കണം, വിമര്&#x200d;ശനവുമായി ബിനോയ് വിശ്വം</title>
		<link>https://www.chandrikadaily.com/binoy-viswam-against-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/binoy-viswam-against-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 25 May 2019 12:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[binoy vishwam]]></category>
		<category><![CDATA[election result]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128395</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്&#x200d; പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്&#x200d;ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം രംഗത്ത്. നേതാക്കളെക്കാള്&#x200d; വലുതാണ് ജനം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം. ശബരിമലയും തിരിച്ചടിക്ക് ഇടയയാക്കിയ ഒരു കാരണമാണ്. വിശ്വാസികളുമായി ചര്&#x200d;ച്ച ചെയ്ത് സമാവായം ഉണ്ടാക്കണമായിരുന്നു. തെരഞ്ഞെടിപ്പില്&#x200d; വിശ്വാസികളെ കൂടെ നിര്&#x200d;ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തോല്&#x200d;വിക്ക് ശേഷം ആദ്യ പ്രതികരണത്തില്&#x200d; തന്റെ നിലപാട് മാറ്റാന്&#x200d; താന്&#x200d; തയ്യാറെല്ലെന്നും ഞാന്&#x200d; ഇങ്ങനെയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്&#x200d; പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്&#x200d;ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം രംഗത്ത്. നേതാക്കളെക്കാള്&#x200d; വലുതാണ് ജനം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം. <br>
ശബരിമലയും തിരിച്ചടിക്ക് ഇടയയാക്കിയ ഒരു കാരണമാണ്. വിശ്വാസികളുമായി ചര്&#x200d;ച്ച ചെയ്ത് സമാവായം ഉണ്ടാക്കണമായിരുന്നു. തെരഞ്ഞെടിപ്പില്&#x200d; വിശ്വാസികളെ കൂടെ നിര്&#x200d;ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തോല്&#x200d;വിക്ക് ശേഷം ആദ്യ പ്രതികരണത്തില്&#x200d; തന്റെ നിലപാട് മാറ്റാന്&#x200d; താന്&#x200d; തയ്യാറെല്ലെന്നും ഞാന്&#x200d; ഇങ്ങനെയാണ് ശീലിച്ചതെന്നും പിണറായി വിജയന്&#x200d; പ്രതികരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/binoy-viswam-against-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്റെ ശൈലി മാറില്ല &#8216; തോല്&#x200d;വിക്ക് ശേഷം ആദ്യ പ്രതികരണവുമായി പിണറായി</title>
		<link>https://www.chandrikadaily.com/i-didnt-change-my-attitude-in-sabarimala-issue-by-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/i-didnt-change-my-attitude-in-sabarimala-issue-by-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 25 May 2019 09:58:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election result]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128382</guid>

					<description><![CDATA[ശബരിമല വിഷയം തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഈ ജനവിധിയുടെ പശ്ചാത്തലത്തില്&#x200d; തന്റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്&#x200d;വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എന്&#x200d;ഡിപി യോഗം ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോണ്&#x200d;ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്&#x200d; ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ശബരിമല വിഷയം തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഈ ജനവിധിയുടെ പശ്ചാത്തലത്തില്&#x200d; തന്റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല.  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്&#x200d;വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി. <br> ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എന്&#x200d;ഡിപി യോഗം ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോണ്&#x200d;ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. <br> ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്&#x200d; ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന്   എന്റെ  ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല എന്നാണ് മറുപടി നല്&#x200d;കിയത്.  <br> ശബരിമലയില്&#x200d; പ്രശ്‌നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസര്&#x200d;ക്കാര്&#x200d; തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സര്&#x200d;ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയന്&#x200d; പറഞ്ഞു.<br> ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിക്ക് സംഭവിച്ചത് തിരിച്ചടിയാണ്. പക്ഷേ ഇത് സ്ഥായിയായ ഒന്നായി പാര്&#x200d;ട്ടി കണക്കാക്കുന്നില്ല. ബിജെപിക്ക് ബദലായി കോണ്&#x200d;ഗ്രസ് വരണമെന്ന് ജനങ്ങള്&#x200d; ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്&#x200d; ആ വോട്ട് നേരിട്ട് കോണ്&#x200d;ഗ്രസിന് കൊടുക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്&#x200d; കരുതിയിരിക്കണം പിണറായി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-didnt-change-my-attitude-in-sabarimala-issue-by-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-pressmeet-in-sabarimala.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-pressmeet-in-sabarimala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Mar 2019 09:38:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[sabarimala issue]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120980</guid>

					<description><![CDATA[ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ  ചർച്ചാ വിഷയമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്തിരിക്കുന്ന നാളെത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളില്ലെന്നും പതിനഞ്ചിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് നേരത്തെ തോറ്റിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരള കോൺഗ്രസിലേത് ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും അത് അവർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[
<p>ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ  ചർച്ചാ വിഷയമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്തിരിക്കുന്ന നാളെത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>



<p>

കോൺഗ്രസിൽ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളില്ലെന്നും പതിനഞ്ചിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് നേരത്തെ തോറ്റിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

</p>



<p>കേരള കോൺഗ്രസിലേത് ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും അത് അവർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-pressmeet-in-sabarimala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിയില്&#x200d; അടങ്ങാത്ത പോര്; മോദി വന്നിട്ടും ഉണരാതെ കേരള ഘടകം</title>
		<link>https://www.chandrikadaily.com/loksabha-candidate-fixation-state-bjp-leadership-trouble.html</link>
					<comments>https://www.chandrikadaily.com/loksabha-candidate-fixation-state-bjp-leadership-trouble.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Jan 2019 04:35:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kerala bjp]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[ps sreedharan pillai]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117686</guid>

					<description><![CDATA[തിരുവനന്തപുരം: ശബരിമല എന്ന സുവര്&#x200d;ണാവസരം മുന്നിലുണ്ടായിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്&#x200d; പിഎസ് ശ്രീധരന്&#x200d; പിള്ളക്ക് പാര്&#x200d;ട്ടിയിലെ തമ്മില്&#x200d;തല്ല് പോലും ശമിപ്പിക്കാന്&#x200d; സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്&#x200d; വന്നത്. എന്നാല്&#x200d; സംസ്ഥാന ബിജെപിയില്&#x200d; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്&#x200d;ക്ക് ഇതുവരെ ചൂട് പിടിച്ചിട്ടില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് മോദി ആവര്&#x200d;ത്തിച്ചു വ്യക്തമാക്കുമ്പോഴും ബിജെപിയില്&#x200d; തമ്മില്&#x200d;തല്ല് തുടരുകയാണ്. സീറ്റ് വിഭജനത്തിലും സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണ്ണയത്തിലും അടങ്ങാത്ത പോര് മോദി വന്നിട്ടും തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തിരുവനന്തപുരം: ശബരിമല എന്ന സുവര്&#x200d;ണാവസരം മുന്നിലുണ്ടായിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്&#x200d; പിഎസ് ശ്രീധരന്&#x200d; പിള്ളക്ക് പാര്&#x200d;ട്ടിയിലെ തമ്മില്&#x200d;തല്ല് പോലും ശമിപ്പിക്കാന്&#x200d; സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്&#x200d; വന്നത്. എന്നാല്&#x200d;<br>
സംസ്ഥാന ബിജെപിയില്&#x200d; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്&#x200d;ക്ക് ഇതുവരെ ചൂട് പിടിച്ചിട്ടില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന്  മോദി ആവര്&#x200d;ത്തിച്ചു വ്യക്തമാക്കുമ്പോഴും ബിജെപിയില്&#x200d; തമ്മില്&#x200d;തല്ല് തുടരുകയാണ്. </p>



<p>സീറ്റ് വിഭജനത്തിലും സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണ്ണയത്തിലും അടങ്ങാത്ത പോര് മോദി വന്നിട്ടും തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തര്&#x200d;ക്കമാണ് ഒരു പ്രശ്‌നം. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാന്&#x200d; കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. </p>



<p>പാര്&#x200d;ട്ടി ഏറെ ജയസാധ്യത കല്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്&#x200d; ഒന്നിലേറെ നേതാക്കള്&#x200d; സ്ഥാനാര്&#x200d;ത്ഥികളാകാന്&#x200d; രംഗത്തുണ്ട്. തൃശൂരില്&#x200d; കെ സുരേന്ദ്രനെ വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. എഎന്&#x200d; രാധാകൃഷ്ണന്&#x200d; പക്ഷെ പിന്നോട്ടില്ല. എംടി രമേശ് പത്തനംതിട്ട ആഗ്രഹിക്കുന്നുണ്ടെങ്കിലും ശബരിമല കര്&#x200d;മസമിതി കെപി ശശികലയുടെ പേര് മുന്നോട്ട് വെക്കുന്നു. തിരുവനന്തപുരം എല്ലാ നേതാക്കളും ആഗ്രഹിക്കുന്നു. ആറ്റിങ്ങലില്&#x200d; ടിപി സെന്&#x200d;കുമാറിനെ ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്&#x200d; പത്മാപുരസ്‌ക്കാരം നേടിയ നമ്പി നാരായണനെതിരായ സെന്&#x200d;കുമാറിന്റെ വിമര്&#x200d;ശനം സെന്&#x200d;കുമാറിന്റെ സാധ്യതക്ക് മങ്ങലേല്&#x200d;പിച്ചു. </p>



<p>മെല്ലെപ്പോക്കിലും തണുപ്പന്&#x200d; രീതിക്കും കാരണം സംസ്ഥാന നേതൃത്വം തന്നെയാണെന്ന വിമര്&#x200d;ശനം മുരളീധരപക്ഷം ഉന്നയിക്കുന്നു. മോദിയെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്&#x200d; കടന്നാക്രമിച്ചിട്ടും  സംസ്ഥാന നേതൃത്വം കാര്യമായി പ്രതിരോധിക്കുന്നില്ലെന്നാണ് ആക്ഷേപം. മാധ്യമ ചര്&#x200d;ച്ചകളില്&#x200d; പങ്കെടുക്കാന്&#x200d; പാര്&#x200d;ട്ടി പ്രതിനിധികള്&#x200d;ക്ക് നേതൃത്വം ഏര്&#x200d;പ്പെടുത്തിയ വിലക്ക് തുടരുന്നതും പാര്&#x200d;ട്ടിക്കാണ് ക്ഷീണമുണ്ടാക്കുന്നതെന്ന അഭിപ്രായവും വലിയൊരു വിഭാഗം നേതാക്കള്&#x200d;ക്കിടയിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loksabha-candidate-fixation-state-bjp-leadership-trouble.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഇപ്പോള്&#x200d; പറയാനാകില്ലെന്ന്&#8221; സുപ്രീം കോടതി; ശബരിമല റിവ്യൂ ഹര്&#x200d;ജികളില്&#x200d; അനിശ്ചിതത്വം തുടരുന്നു</title>
		<link>https://www.chandrikadaily.com/sabarimala-review-petition-date-postpond.html</link>
					<comments>https://www.chandrikadaily.com/sabarimala-review-petition-date-postpond.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Jan 2019 09:38:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sabarimala arrest]]></category>
		<category><![CDATA[sabarimala issue]]></category>
		<category><![CDATA[sabarimala women entry]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117038</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ശബരിമലയില്&#x200d; യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന തീയതിയില്&#x200d; അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്&#x200d; എപ്പോള്&#x200d; പരിഗണിക്കുമെന്ന് ഇപ്പോള്&#x200d; പറയാനാകില്ലെന്ന് കേസ് പരിഗണിക്കേണ്ടവര്&#x200d; തിരികെ വന്നശേഷമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് പറഞ്ഞു. ഹരജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ അംഗമമായ ജസ്റ്റിസ് ഇന്ദുമല്&#x200d;ഹോത്ര ഇപ്പോള്&#x200d; അവധിയിലാണ്. മെഡിക്കല്&#x200d; അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്&#x200d;ജികള്&#x200d; എന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ശബരിമലയില്&#x200d; യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന തീയതിയില്&#x200d; അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹരജികള്&#x200d; എപ്പോള്&#x200d; പരിഗണിക്കുമെന്ന് ഇപ്പോള്&#x200d; പറയാനാകില്ലെന്ന് കേസ് പരിഗണിക്കേണ്ടവര്&#x200d; തിരികെ വന്നശേഷമേ ഇക്കാര്യം തീരുമാനിക്കാനാവൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് പറഞ്ഞു. ഹരജി പരിഗണിക്കേണ്ട ഭരണഘടനാ ബെഞ്ചിലെ അംഗമമായ ജസ്റ്റിസ് ഇന്ദുമല്&#x200d;ഹോത്ര ഇപ്പോള്&#x200d; അവധിയിലാണ്. മെഡിക്കല്&#x200d; അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്&#x200d;ജികള്&#x200d; എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം. ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമല്&#x200d;ഹോത്രയുടെ അവധി. </p>



<p>ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെ ശബരിമല റിട്ട് ഹര്&#x200d;ജികള്&#x200d; ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്&#x200d;കിയിരുന്നു.</p>



<p>സുപ്രീംകോടതി വെബ്‌സൈറ്റില്&#x200d; റിട്ട് ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്ന താല്&#x200d;ക്കാലിക തീയതി എട്ടാം തീയതി കാണിച്ചതിനാല്&#x200d; അഭിഭാഷകന്&#x200d; മാത്യു നെടുമ്പാറയാണ് ചീഫ് ജസ്റ്റിസിനോട് വ്യക്തത തേടിയത്.</p>



<p>ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അമ്പതോളം പുനപരിശോധനാ ഹരജികളും നാല് റിട്ട് ഹരജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.</p>



<p>നാഷണല്&#x200d; അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്&#x200d; പ്രസിഡന്റ് ഷൈലജാ വിജയന്&#x200d;, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് എസ്. ജയരാജ് കുമാര്&#x200d;, ചെന്നൈ സ്വദേശി ജി. വിജയകുമാര്&#x200d;, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹരജികള്&#x200d; നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-review-petition-date-postpond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു; വീണ്ടും ഉപവാസം നടത്തുമെന്ന് പി.എസ് ശ്രീധരന്&#x200d; പിള്ള</title>
		<link>https://www.chandrikadaily.com/bjp-ends-sabarimala-protest-in-front-of-secretariat.html</link>
					<comments>https://www.chandrikadaily.com/bjp-ends-sabarimala-protest-in-front-of-secretariat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Jan 2019 08:22:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP harthal]]></category>
		<category><![CDATA[sabarimala issue]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116793</guid>

					<description><![CDATA[ശബരിമല പ്രശ്‌നത്തില്&#x200d; പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്&#x200d; നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. ശബരിമല നട അവസാനിച്ചതോടെ അവസാനിപ്പിച്ച സമരം വന്&#x200d; വിജയമായിരുന്നു എന്ന് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്&#x200d; പിള്ള പറഞ്ഞു. നട തുറക്കുന്നതോടെ വീണ്ടും ഉപവാസം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയതു. ശബരിമല പ്രശ്‌നത്തില്&#x200d; അഞ്ചാം ഘട്ടമായി ആരംഭിച്ച സമരമായിരുന്നു സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം. സംസ്ഥാന ഭാരവാഹികളെ [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമല പ്രശ്‌നത്തില്&#x200d; പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്&#x200d; നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. ശബരിമല നട അവസാനിച്ചതോടെ അവസാനിപ്പിച്ച സമരം വന്&#x200d; വിജയമായിരുന്നു എന്ന് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്&#x200d; പിള്ള പറഞ്ഞു. നട തുറക്കുന്നതോടെ വീണ്ടും ഉപവാസം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയതു.</p>
<p>ശബരിമല പ്രശ്‌നത്തില്&#x200d; അഞ്ചാം ഘട്ടമായി ആരംഭിച്ച സമരമായിരുന്നു സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം. സംസ്ഥാന ഭാരവാഹികളെ സമരത്തിരുത്തി കരുത്തു പ്രകടിപ്പിക്കാനായിരുന്നു തീരുമാനം എന്നാല്&#x200d; രണ്ടാഴ്ച പിന്നിട്ടപ്പോള്&#x200d; മുന്&#x200d;നിര നേതാക്കന്&#x200d;മാര്&#x200d; പിന്&#x200d;വാങ്ങിയതോടെ സമരം തണുത്തു. സമരത്തിന്റെ ആവശ്യത്തോട് സര്&#x200d;ക്കാരും മുഖം തിരിച്ചതോടെ സമരം നിര്&#x200d;ത്താന്&#x200d; തീരുമാനിക്കുകയായിരുന്നു. ആര്&#x200d; എസ് എസ് നിലപാടും സമരം നിര്&#x200d;ത്തണമെന്നായിരുന്നു. ഇതോടെ ഏഴാമനായി നിരാഹാരം അനുഷ്ഠിച്ച ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിന് നാരങ്ങാനീര് നല്&#x200d;കി നിരാഹാരം അവസാനിപ്പിച്ചു. ശബരിമല യുവതീ പ്രവേശന വിഷയം രാഷ്ട്രീയമായി ഉയര്&#x200d;ത്തി കൊണ്ടായിരുന്നു ബി.ജെ.പി സമരം. സമരം നിര്&#x200d;ത്തേണ്ടി വന്ന സാഹചര്യത്തെ ചൊല്ലി ബി.ജെ.പിയും പുതിയ വിവാദങ്ങളുണ്ടാവാനാണ് സാധ്യത.</p>
<p>സെക്രട്ടേറിയറ്റിന് പടിക്കലെ അനിശ്ചിത കാല നിരാഹാര സമരം വന്&#x200d; വിജയമായിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും സമരത്തിന്റെ തുടര്&#x200d;ച്ച എങ്ങനെ വേണമെന്ന കാര്യത്തില്&#x200d; അഭിപ്രായ സമന്വയം ഉണ്ടാക്കാന്&#x200d; നേതാക്കള്&#x200d;ക്കായിട്ടില്ല. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്&#x200d; ഏര്&#x200d;പ്പെടുത്തിയ നിരോധനാജ്ഞ പിന്&#x200d;വലിക്കണമെന്നതടക്കം സമരവേദിയില്&#x200d; ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സര്&#x200d;ക്കാര്&#x200d; പ്രതികരിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നില്&#x200d; സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹര്&#x200d;ത്താലുകളും അതെ തുടര്&#x200d;ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാര്&#x200d;ട്ടിക്കകത്തുണ്ട്. മുതിര്&#x200d;ന്ന നേതാക്കള്&#x200d; നിരാഹാര സമരം ഏറ്റെടുക്കാന്&#x200d; എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കി. സമരം വേണ്ടത്ര ഫലം ചെയ്യാതെ പോയത് എന്ന വികാരമാണ് സാധാരണ പ്രവര്&#x200d;ത്തകരില്&#x200d; ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-ends-sabarimala-protest-in-front-of-secretariat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ സമുദ്ധാരണവും രാഷ്ട്രീയ ലക്ഷ്യങ്ങളും</title>
		<link>https://www.chandrikadaily.com/editorial-page-article-pk-salam-writes.html</link>
					<comments>https://www.chandrikadaily.com/editorial-page-article-pk-salam-writes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Jan 2019 18:41:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[sabarimala issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116233</guid>

					<description><![CDATA[പി.കെ സലാം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; കേരളത്തോട് പറഞ്ഞത് സംഘ്പരിവാറിന്റെ ദുഷ്ടലാക്കിന്റെ ചാക്കില്&#x200d;കെട്ടി കേരളത്തിലെ ശബരിമല വിശ്വാസികളെ വലിച്ചെറിയാന്&#x200d; വയ്യെന്നാണ്. അവിടെ ആചാരങ്ങള്&#x200d; സംരക്ഷിക്കണമെന്ന് പറയുന്നവര്&#x200d; ആര്&#x200d;.എസ്.എസുകാരല്ലെന്നാണ്. വിശ്വാസികളെ മുഴുവന്&#x200d; ഭീകരരവാദികള്&#x200d; (ആര്&#x200d;.എസ്.എസ്) ആയി ചാപ്പയടിക്കുന്ന പണി ആര് ചെയ്താലും അതിന് മുസ്‌ലിം കേരളത്തിന്റെ പിന്തുണയില്ലെന്നാണ്. അത് പറയേണ്ടതാണ്. അദ്ദേഹം തന്നെ പറയേണ്ടതാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്&#x200d; വല്ല മാറ്റവും വേണമെങ്കില്&#x200d; അത് ചെയ്യേണ്ടത് വിശ്വാസികള്&#x200d; തന്നെയാണെന്നുകൂടിയാണ് പറഞ്ഞുവെക്കുന്നത്. അതാവട്ടെ എണ്&#x200d;പതുകളുടെ മധ്യത്തില്&#x200d; ഇതേപോലൊരു സുപ്രീംകോടതി വിധിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.കെ സലാം</strong><br />
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; കേരളത്തോട് പറഞ്ഞത് സംഘ്പരിവാറിന്റെ ദുഷ്ടലാക്കിന്റെ ചാക്കില്&#x200d;കെട്ടി കേരളത്തിലെ ശബരിമല വിശ്വാസികളെ വലിച്ചെറിയാന്&#x200d; വയ്യെന്നാണ്. അവിടെ ആചാരങ്ങള്&#x200d; സംരക്ഷിക്കണമെന്ന് പറയുന്നവര്&#x200d; ആര്&#x200d;.എസ്.എസുകാരല്ലെന്നാണ്. വിശ്വാസികളെ മുഴുവന്&#x200d; ഭീകരരവാദികള്&#x200d; (ആര്&#x200d;.എസ്.എസ്) ആയി ചാപ്പയടിക്കുന്ന പണി ആര് ചെയ്താലും അതിന് മുസ്‌ലിം കേരളത്തിന്റെ പിന്തുണയില്ലെന്നാണ്. അത് പറയേണ്ടതാണ്. അദ്ദേഹം തന്നെ പറയേണ്ടതാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്&#x200d; വല്ല മാറ്റവും വേണമെങ്കില്&#x200d; അത് ചെയ്യേണ്ടത് വിശ്വാസികള്&#x200d; തന്നെയാണെന്നുകൂടിയാണ് പറഞ്ഞുവെക്കുന്നത്. അതാവട്ടെ എണ്&#x200d;പതുകളുടെ മധ്യത്തില്&#x200d; ഇതേപോലൊരു സുപ്രീംകോടതി വിധിയുടെ മറപിടിച്ച് ഇസ്‌ലാമിക ശരീഅത്തിനെ ആക്രമിച്ച മാര്&#x200d;ക്‌സിസ്റ്റുകാരോട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞതിന്റെ ആവര്&#x200d;ത്തനമാണ്.<br />
ശബരിമലയിലെ ആചാരത്തില്&#x200d; ഇടപെട്ട് സുപ്രീംകോടതി വിധിയുണ്ടായപ്പോഴോ മുമ്പോ മുസ്‌ലിംകളില്&#x200d;നിന്ന് ആരും പ്രത്യേക നിലപാട് സ്വീകരിച്ചിട്ടില്ല. ഇതരരുടെ ദൈവങ്ങളെയും പൂജ്യവസ്തുക്കളെയും ആചാരങ്ങളെയും ബഹുമാനിക്കുകയെന്നത് മുസ്‌ലിംകള്&#x200d;ക്ക് സ്വന്തം വിശ്വാസത്തിന്റെ ഭാഗമാണ്. ഏറെ വ്യത്യസ്താഭിപ്രായങ്ങള്&#x200d; പുലര്&#x200d;ത്തുമ്പോഴും ശബരിമലക്കാര്യത്തില്&#x200d; മുസ്‌ലിം സംഘടനകളൊന്നും പക്ഷം പിടിച്ചിട്ടില്ല. പിടിച്ചുവെങ്കില്&#x200d; അത് വിശ്വാസികള്&#x200d;ക്കൊപ്പം എന്ന നിലപാടാണ്.<br />
ജനുവരി രണ്ടിന് പാതി രാത്രി രണ്ട് യുവതികളെ ശബരിമല സന്നിധാനത്ത് നൂലില്&#x200d; കെട്ടിയിറക്കി ആചാരഭംഗം ഉണ്ടാക്കിയപ്പോള്&#x200d; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഈ നിലപാട് ആവര്&#x200d;ത്തിക്കുകയായിരുന്നു. വിശ്വാസാചാര സംരക്ഷണത്തിനായി ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതാണ് സര്&#x200d;ക്കാറിന്റെ ചെയ്തി. ആ വേദനക്കൊപ്പം എന്ന് പ്രഖ്യാപിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ കടമയാണ്. ഇവിടെ മറ്റൊരു ദൗത്യംകൂടി സാദിഖലി തങ്ങള്&#x200d; നിര്&#x200d;വഹിക്കുകയുണ്ടായി. ശബരിമല വിശ്വാസികളെന്നാല്&#x200d; സംഘ്പരിവാറല്ല. യുവതീപ്രവേശനത്തെ എതിര്&#x200d;ക്കുന്നവരെയെല്ലാം സംഘികളാക്കി മുദ്രകുത്തി വിശ്വാസി സമൂഹത്തിന്റെ പ്രതിനിധാനം ആര്&#x200d;.എസ്.എസിന് കല്&#x200d;പിച്ചുകൊടുക്കുകയാണ് സര്&#x200d;ക്കാര്&#x200d;. സമാധാനം ആഗ്രഹിക്കുകയും എന്നാല്&#x200d; ആചാര സംരക്ഷണത്തിനായി പ്രാര്&#x200d;ഥിക്കുകയും ചെയ്യുന്ന ലക്ഷങ്ങള്&#x200d; കേരളത്തിലെ ഹിന്ദു സമൂഹത്തിലുണ്ട്. ആര്&#x200d;.എസ്.എസും സമാധാനകാംക്ഷികളായ ഹിന്ദു സമൂഹവും രണ്ടാണ്, സര്&#x200d;ക്കാറും പരിവാരങ്ങളും വരുത്തിത്തീര്&#x200d;ക്കാനാഗ്രഹിക്കുന്നത് പോലെ ഒന്നല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു സാദിഖലി തങ്ങള്&#x200d;.<br />
ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി ഇപ്പോള്&#x200d; ആക്രമണോത്സുകമായി വാദിക്കുന്നവര്&#x200d; പോലും സുപ്രീംകോടതി വിധിക്ക് മുമ്പെ സമൂഹത്തില്&#x200d; ഇതിന് വേണ്ടി ചെറുവിരലനക്കിയിട്ടില്ല. ശബരിമല യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതിയില്&#x200d; വന്നപ്പോള്&#x200d; അന്നത്തെ കേരള സര്&#x200d;ക്കാര്&#x200d; (യു.ഡി.എഫ്) ആചാരം നിലനിര്&#x200d;ത്തണമെന്നാണ് ആവശ്യപ്പെട്ടത്. അന്ന് അതിനെതിരെ ആരും സംസാരിച്ചിട്ടില്ല. ഇടതു സര്&#x200d;ക്കാര്&#x200d; സത്യവാങ്മൂലം യുവതീപ്രവേശനത്തിന് അനുകൂലമെന്ന് തിരുത്തി. അപ്പോള്&#x200d; പോലും ഹിന്ദു പണ്ഡിതരുടെ കമ്മീഷനെവെച്ചിട്ട് മതിയെന്ന് ആവശ്യപ്പെട്ടത് വിശ്വാസാചാരത്തില്&#x200d; സമൂഹത്തിനുള്ള താല്&#x200d;പര്യം പരിഗണിച്ചാണ്. യുവതിപ്രവേശനം അത്യന്താപേക്ഷിതമാണെന്ന നിലപാട് കോടതി വിധി വരുന്നതിന് മുമ്പെ ഇടതു സര്&#x200d;ക്കാറിനുണ്ടായിരുന്നെങ്കില്&#x200d; എന്തിന് കമ്മീഷനെ നിര്&#x200d;ദേശിക്കണം? അതും ഹിന്ദു പണ്ഡിതരുടെ കമ്മീഷനെ?<br />
ടി.പി ചന്ദ്രശേഖരനെ വധിക്കാന്&#x200d; പോയ വാനിലൊട്ടിച്ച മാഷാ അല്ലാഹ് സ്റ്റിക്കര്&#x200d; പോലെ മാറ്റി ഒട്ടിക്കാവുന്ന ഒന്നാണ് സി.പി.എമ്മിന് സമുദായോദ്ധാരണം. ഹിന്ദു വോട്ട് വേണ്ടപ്പോള്&#x200d; മുസ്‌ലിം സ്ത്രീകളെയാവും ഉദ്ധരിക്കേണ്ടത്. ഷാബാനുകേസിനെതുടര്&#x200d;ന്ന് മുസ്‌ലിം വ്യക്തിനിയമത്തെ കാടന്&#x200d; നിയമമാക്കി സമൂഹമധ്യേ അവതരിപ്പിച്ചപ്പോള്&#x200d; മുസ്‌ലിം കേരളം ഒറ്റക്കെട്ടായി അതിനെ നേരിട്ടു. ഇപ്പോള്&#x200d; വേണ്ടത് ന്യൂനപക്ഷ വോട്ടാണ്. അതുകൊണ്ട് വേറെ നവോത്ഥാനം.<br />
വിശ്വാസി സമൂഹത്തിന് ശബരിമല കോടതി വിധിയില്&#x200d; ആശങ്കയുണ്ടാവുക സ്വാഭാവികം. നേരത്തെ യുവതീപ്രവേശനത്തിന് അനൂകൂലമായിരുന്നതിനാല്&#x200d; പ്രതിസന്ധിയിലായിരുന്നു സംഘ് പരിവാരം. എങ്ങനെയും വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മുന്നിലിറങ്ങിയപ്പോള്&#x200d; വിശ്വാസി സമൂഹത്തിനുണ്ടായ ഉത്കണ്ഠ മുതലെടുക്കാന്&#x200d; ബി.ജെ.പി ചാടിപ്പുറപ്പെടുകയായിരുന്നു. മുന്&#x200d; സര്&#x200d;ക്കാറിന്റെ കാലത്തുതന്നെ ആചാര സംരക്ഷണമെന്ന നയം സ്വീകരിച്ച യു.ഡി.എഫ് ആ നിലപാട് തുടര്&#x200d;ന്നു. പിന്നെ കേരളം സാക്ഷ്യം വഹിച്ചത് സി.പി.എം- ബി.ജെ.പി തെരുവുയുദ്ധത്തിനാണ്. ഇരു കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചത് ഈ പോരാട്ടത്തിലെവിടെയും യു.ഡി.എഫിന്റെ ശബ്ദം കേട്ടില്ലെന്ന് വരുത്താനാണ്.<br />
ആര്&#x200d;.എസ്.എസിന് സംഘടനാശക്തിയുള്ള സംസ്ഥാനമായിട്ടുകൂടി അവര്&#x200d;ക്ക് ഹിന്ദു സമുദായത്തില്&#x200d; കാര്യമായ സ്വാധീനം ഉണ്ടാക്കാന്&#x200d; കഴിയാതെ പോയതിന് കാരണം ഇവിടെ എല്ലാ സമുദായങ്ങളും പരസ്പരം സഹകരിക്കുന്നതാണ്. ആഘോഷങ്ങളിലും ആചാരങ്ങളിലും പോലും ഒന്നിച്ചുപോകുന്നു. ഇതിന് വിള്ളല്&#x200d; വീഴാതിരിക്കാന്&#x200d; സമുദായ നേതൃത്വങ്ങള്&#x200d; ശ്രദ്ധിക്കുകയും ചെയ്യുന്നു. എവിടെ അസ്വസ്ഥതയുണ്ടാകുന്നുവോ അവിടെ ഓടിയെത്തി സമുദായ സഹവര്&#x200d;ത്തിത്തം ഉറപ്പുവരുത്തുന്നു. ബാബരി മസ്ജിദ് തകര്&#x200d;ത്തപ്പോള്&#x200d; കേരളത്തിലെ മുസ്‌ലിം നേതൃത്വം സ്വീകരിച്ച നിലപാടിനെ സന്മനസ്സുള്ളവരെല്ലാം വാഴ്ത്തിയിട്ടുണ്ടല്ലോ.<br />
നവോത്ഥാന സംഘടനകളുടെ യോഗത്തില്&#x200d; നിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കിയത് ഈ സമുദായങ്ങള്&#x200d; നവോത്ഥാനത്തില്&#x200d; പങ്കാളികളല്ലാത്തതുകൊണ്ടല്ല, ആര്&#x200d;.എസ്.എസ് മുതലെടുക്കുമെന്ന് ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. വെള്ളാപ്പള്ളിയെയും സുഗതനെയും പോലുള്ളവരുടേതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെങ്കില്&#x200d; അതില്&#x200d; പങ്കാളിയാവാതിരിക്കുന്നതാണ് ശരിയെന്ന് സമുദായവും ആലോചിച്ചിരിക്കണം. എന്നാല്&#x200d; ഈ സമിതിക്ക്‌വേണ്ടി സര്&#x200d;ക്കാര്&#x200d; വഹയായി പെണ്&#x200d;മതില്&#x200d; കെട്ടിയപ്പോള്&#x200d; മുസ്‌ലിം, ക്രിസ്ത്യന്&#x200d; വനിതകളെ ചേര്&#x200d;ക്കാന്&#x200d; ശ്രദ്ധിച്ചു. മുഖംമൂടിപ്പര്&#x200d;ദയിട്ട് പോലും മുസ്‌ലിം വനിതകള്&#x200d; മതിലില്&#x200d; അണിയായതിന് മാധ്യമ വെളിച്ചം ലഭിക്കുകയും ചെയ്തു. കമ്മിറ്റിയിലെടുത്താല്&#x200d; ആര്&#x200d;.എസ്.എസിന് ആയുധമായേക്കാവുമെന്ന് ഭയന്ന മുഖ്യമന്ത്രി പക്ഷേ മതിലില്&#x200d; ഈ സമുദായങ്ങള്&#x200d;ക്ക്് അയിത്തം കല്&#x200d;പിച്ചില്ലെന്ന് മാത്രമല്ല, കടം വാങ്ങിയെങ്കിലും പര്&#x200d;ദയിട്ട് ചെല്ലണമെന്ന് നിഷ്‌കര്&#x200d;ഷിച്ചു. നവോത്ഥാനത്തിന്റെ കൊടിയടയാളമായി പരിണമിക്കാന്&#x200d; പര്&#x200d;ദക്ക് സാധ്യമായി. വിശ്വാസികള്&#x200d;ക്കൊപ്പം എന്ന് പ്രഖ്യാപിക്കുന്നവര്&#x200d; രാമക്ഷേത്ര നിര്&#x200d;മാണക്കാര്യത്തില്&#x200d; ഇതേ നിലപാട് സ്വീകരിക്കുമോ? ശ്രീരാമന്റെ ജന്മദേശത്ത് ഒരു ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്&#x200d; അതിനെ ആരെങ്കിലും എതിര്&#x200d;ക്കുന്നുണ്ടോ? അത് പള്ളി പൊളിച്ചുവേണ്ട എന്നല്ലേ പറയൂ. അങ്ങനെയല്ലേ പറയാവൂ. സി.പി.എം സര്&#x200d;ക്കാറുകള്&#x200d; പോലും അംഗീകരിച്ച നിലവിലുള്ള ഒരു ആചാരം ആ സമൂഹം ആഗ്രഹിക്കുന്ന കാലത്തോളം തുടരുന്നതാണ് ശരിയെന്ന ഒരു ശരിയെ ശരിവെക്കാതെ വയ്യല്ലോ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-pk-salam-writes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ കൊലക്കളമാക്കാൻ ബി.ജെ.പി, സി.പി.എം : പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/chennithala-against-pinarayi-in-harthal-attacks.html</link>
					<comments>https://www.chandrikadaily.com/chennithala-against-pinarayi-in-harthal-attacks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Jan 2019 11:36:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[sabarimala issue]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115494</guid>

					<description><![CDATA[കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷം വളർത്താൻ സി പി എമ്മും സംഘപരിവാർ സംഘടനകളും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജുമാ മസ്ജിദ് ആക്രമിക്കാൻ മുന്നോട്ട് വന്ന സി പി എം എന്ത് സന്ദേശമാണ് നൽകുന്നത്. ആരാധനാലയങ്ങളെ പോലും സി പി എം , ആർ എസ് എസ് അക്രമിസംഘം വെറുതെ വിടുന്നില്ല. കേരളത്തെ കൊലക്കളമാക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. രണ്ടു കൂട്ടരും ചേർന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷം വളർത്താൻ സി പി എമ്മും സംഘപരിവാർ സംഘടനകളും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജുമാ മസ്ജിദ് ആക്രമിക്കാൻ മുന്നോട്ട് വന്ന സി പി എം എന്ത് സന്ദേശമാണ് നൽകുന്നത്. ആരാധനാലയങ്ങളെ പോലും സി പി എം , ആർ എസ് എസ് അക്രമിസംഘം വെറുതെ വിടുന്നില്ല. കേരളത്തെ കൊലക്കളമാക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. രണ്ടു കൂട്ടരും ചേർന്ന് സമാധാന ജീവിത തകർക്കുകയാണെന്നും ചെന്നിത്തല കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.</p>
<p>യു ഡി എഫ് നേതാക്കൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വർഗീയമായി അധിക്ഷേപിക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത പൊലീസ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കുകയും സസ്‌പെൻഡ് ചെയുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും വർഗീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവങ്ങളിൽ പരാതി നൽകിയിട്ട് പോലും നടപടി ഉണ്ടാകുന്നില്ലെന്നു അദ്ദേഹം ആരോപിച്ചു.</p>
<p>സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിൽ പൊലീസും സർക്കാരും പരാജയപ്പെട്ടു. വീടുകൾ പോലും ആക്രമിക്കപ്പെടുന്നു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. നാല്പത്തെട്ട്&#x200d; മണിക്കൂർ ദേശീയ പണിമുടക്ക് സംസ്‌ഥാനത്ത്‌ ഹർത്താലായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യു ഡി എഫ് അനുകൂല ട്രേഡ് യൂണിയനുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സി പി എമ്മും സംഘപരിവാർ സംഘടനകളും ചേർന്ന് കേരളം ഭ്രാന്താലയം ആക്കുന്നതിനെതിരെ സ്വാമി വിവേകാനന്ദൻറെ ജന്മദിനമായ ജനുവരി 12 ന് തിരുവനന്തപുരത്ത് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ യു ഡി എഫ് ഏകദിന ഉപവാസം നടത്തും. 28 ന് യു ഡി എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റും ജില്ലാ കളക്ടറേറ്റുകളും വളയുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennithala-against-pinarayi-in-harthal-attacks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
