Sachin Pilot – Chandrika Daily https://www.chandrikadaily.com Wed, 24 Jul 2024 06:31:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Sachin Pilot – Chandrika Daily https://www.chandrikadaily.com 32 32 ‘കർഷകരെ അവഗണിച്ചു, പണപ്പെരുപ്പം കുറക്കാൻ പദ്ധതികളില്ല’; ബജറ്റിനെതിരെ സചിൻ പൈലറ്റ് https://www.chandrikadaily.com/farmers-ignored-no-plans-to-reduce-inflation-sachin-pilot-against-the-budget.html https://www.chandrikadaily.com/farmers-ignored-no-plans-to-reduce-inflation-sachin-pilot-against-the-budget.html#respond Wed, 24 Jul 2024 06:31:04 +0000 https://www.chandrikadaily.com/?p=303639 കേന്ദ്ര ബജറ്റ് രാജ്യത്തെ കർഷകരെ അവഗണിച്ചെന്ന് രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സചിൻ പൈലറ്റ്. ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

ബജറ്റിനെ തൊഴിലധിഷ്ഠിതമായി ചിത്രീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും ഇത് തൊഴിലില്ലായ്മ അതിന്‍റെ പാരമ്യത്തിലെത്തിയെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം മൂലം ഇടത്തരക്കാരിലും അതിന് താഴെ ഉള്ളവരിലും ഉപഭോഗം വർധിക്കാത്തതിനാൽ ബജറ്റിൽ കാണിച്ചിരിക്കുന്ന നടപടികൾ തൊഴിലില്ലായ്മ കുറക്കില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.

കേന്ദ്രസർക്കാറിനു കീഴിലുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താത്ത വിഷയത്തിൽ ധനമന്ത്രി മൗനം പാലിച്ചെന്നും ഇത് തൊഴിലില്ലാത്തവരെ സ്വകാര്യ മേഖലയിലേക്ക് തള്ളിവിടുക മാത്രമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല എന്നത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ഇന്‍റേൺഷിപ്പ് പദ്ധതിയും അപ്രന്‍റിസ്‌ഷിപ്പ് പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കോൺഗ്രസിന്‍റെ നയങ്ങൾ എന്നും രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതാണെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പണപ്പെരുപ്പം കുറക്കുന്നതോ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോ ആയ പദ്ധതികൾ ഇല്ല. രാജസ്ഥാന് പ്രത്യേക പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/farmers-ignored-no-plans-to-reduce-inflation-sachin-pilot-against-the-budget.html/feed 0
എളിമയുടെ രാഷ്ട്രീയം’: ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി സച്ചിന്‍ പൈലറ്റ്, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു https://www.chandrikadaily.com/politics-of-modesty-sachin-pilot-visits-oommen-chandys-grave-consoles-family-members.html https://www.chandrikadaily.com/politics-of-modesty-sachin-pilot-visits-oommen-chandys-grave-consoles-family-members.html#respond Sat, 22 Jul 2023 17:08:46 +0000 https://www.chandrikadaily.com/?p=265873 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ കബറിടം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പള്ളിയില്‍ എത്തിയ സച്ചിന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണു മടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുമായും മക്കളുമായും സംസാരിച്ച സച്ചിന്‍, ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതും ആയിരുന്നെന്നും പറഞ്ഞു.

”ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകള്‍ എക്കാലവും പ്രസക്തമാണ്. അവ പിന്തുടരാന്‍ എല്ലാവരും ശ്രമിക്കണം. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതുമായിരുന്നു. പൊതുജീവതത്തില്‍ അദ്ദേഹം പുലര്‍ത്തിയ സത്യസന്ധത മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരും തയാറാകണം. എപ്പോഴും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന നേതാവ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അനുകരണീയമാണ്” സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

കാലത്തിനുമുന്‍പേ സഞ്ചരിച്ച വ്യക്തിയും ജാതിമതഭേദമന്യേ ആളുകളെ ഒരുപോലെ കണ്ട രാഷ്ട്രീയനേതാവുമാണ്. അതുകൊണ്ടാണു വിവിധ ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ ഒഴുകിയെത്തുന്നത്. 53 കൊല്ലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തിയും ബന്ധങ്ങളും മനസിലാക്കാന്‍ കഴിയും” സച്ചിന്‍ പൈലറ്റ് വിശദീകരിച്ചു.

 

]]>
https://www.chandrikadaily.com/politics-of-modesty-sachin-pilot-visits-oommen-chandys-grave-consoles-family-members.html/feed 0
സചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും https://www.chandrikadaily.com/1sachin-pilot-leaves-congress-a-new-party-may-be-announced.html https://www.chandrikadaily.com/1sachin-pilot-leaves-congress-a-new-party-may-be-announced.html#respond Tue, 06 Jun 2023 03:23:33 +0000 https://www.chandrikadaily.com/?p=257843 സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടി പ്രഖ്യാപിക്കാനാണ് തീരുമാനം.

സച്ചിന്‍ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 11ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് കരുതുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

‘പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്നാണു പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രുപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്.

]]>
https://www.chandrikadaily.com/1sachin-pilot-leaves-congress-a-new-party-may-be-announced.html/feed 0
ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ബിജെപി ഇല്ലാതാവും: സച്ചിന്‍ പൈലറ്റ് https://www.chandrikadaily.com/sachin-pilot-against-bjp.html https://www.chandrikadaily.com/sachin-pilot-against-bjp.html#respond Thu, 01 Apr 2021 08:47:59 +0000 https://www.chandrikadaily.com/?p=183626 തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ബിജെപി ഇല്ലാതാകുമെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളെ വഞ്ചിച്ചു. ഇന്ത്യയിലാകമാനം അഭിപ്രായ സര്‍വേകള്‍ തെറ്റിയ ചരിത്രമാണുള്ളതെന്നും സച്ചിന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത്. കെ.എസ് ശബരീനാഥന്‍, വീണ നായര്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു.

 

]]>
https://www.chandrikadaily.com/sachin-pilot-against-bjp.html/feed 0
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമെന്ന് സച്ചിന്‍ പൈലറ്റ് https://www.chandrikadaily.com/sachin-pilot-bihar-election-news.html https://www.chandrikadaily.com/sachin-pilot-bihar-election-news.html#respond Tue, 20 Oct 2020 16:08:55 +0000 https://www.chandrikadaily.com/?p=163101 ജയ്പുര്‍: വരാനിരിക്കുന്ന ബിഹാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം വന്‍ വിജയം കൈവരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഒരുമിച്ചാണ് ബിഹാറില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യം ബിഹാറില്‍ രൂപീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഹാറിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നന്നായി നടക്കുന്നുണ്ടെന്നും ഈ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബീഹാറില്‍ ഒരു മാറ്റം ഉണ്ടാവുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ബിഹാറിനു പുറത്ത് കുടുങ്ങിയ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും നിതീഷ് കുമാര്‍ പരിഗണിച്ചില്ല. ‘നല്ല ഭരണം’ എന്ന ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറിന്റെ അവകാശവാദം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് വിമര്‍ശനമുന്നയിച്ചു.

 

]]>
https://www.chandrikadaily.com/sachin-pilot-bihar-election-news.html/feed 0
ബിഹാറില്‍ പ്രിയങ്കക്കും രാഹുലിനുമൊപ്പം സച്ചിന്‍ പൈലറ്റും; താരപ്രചാരക ലിസ്റ്റില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് https://www.chandrikadaily.com/here-is-the-full-list-of-congress-star-campaigners-in-bihar.html https://www.chandrikadaily.com/here-is-the-full-list-of-congress-star-campaigners-in-bihar.html#respond Sat, 10 Oct 2020 15:36:40 +0000 https://www.chandrikadaily.com/?p=160576 ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട താരപ്രചാരകരുടെ ലിസ്റ്റില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്. നേരത്തെ വിവാദങ്ങളില്‍ നിറഞ്ഞ രാജസ്ഥാനിലെ കരുത്തുറ്റ നേതാവ് സച്ചിന്‍ പൈലറ്റിനെയും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് തങ്ങളുടെ 30 അംഗ താരപ്രചാരക പട്ടിക പുറത്തുവിട്ടത്.

എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.

Congress President Sonia Gandhi along with party leader Rahul Gandhi

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, രാജസ്ഥാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവരടങ്ങിയ 30 പേരുടെ താരപ്രചാരക പട്ടിക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Image

കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹയടക്കം പ്രമുഖര്‍ അടങ്ങിയതാണ് 30 അംഗ ലിസ്റ്റ്.

243 അംഗ നിയമസഭയില്‍ 70 സീറ്റുകളിലാണ് മഹാസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആര്‍ജെഡി, ഇടതുപക്ഷം, എസ്പി, ബിഎസ്പി തുടങ്ങിയ സംഖ്യമാണ് മഹാഗഡ്പദന്‍.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നേരത്തെ എന്‍.സി.പിയും താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ശരദ് പവാറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും, അതേ ദിവസം തന്നെ ഫലം ലഭിക്കും.

]]>
https://www.chandrikadaily.com/here-is-the-full-list-of-congress-star-campaigners-in-bihar.html/feed 0
മധ്യപ്രദേശില്‍ സിന്ധ്യയെ നേരിടാന്‍ സച്ചിന്‍ പൈലറ്റ്; കിടിലന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു https://www.chandrikadaily.com/cong-pits-sachin-pilot-against-his-old-friend-scindia.html https://www.chandrikadaily.com/cong-pits-sachin-pilot-against-his-old-friend-scindia.html#respond Thu, 17 Sep 2020 07:10:21 +0000 https://www.chandrikadaily.com/?p=154027 ജയ്പൂര്‍: നേതൃത്വത്തിനെതിരെ വിമത പ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസില്‍ പുതിയ നിയോഗം. ഈയിടെ പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ തളയ്ക്കാന്‍ പഴയ സുഹൃത്തു കൂടിയായ പൈലറ്റിനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ 28 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട സിന്ധ്യയ്‌ക്കൊപ്പം പോയ എംഎല്‍എമാരുടെ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 22 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. സാമാജികളുടെ മരണം മൂലം ഒഴിവു വന്നവയാണ് മറ്റു മണ്ഡലങ്ങള്‍.

മധ്യപ്രദേശില്‍ പ്രചാരണത്തിന് പോകുമെന്ന് സചിന്‍ പൈലറ്റ് മുംബൈ മിററിനോട് വ്യക്തമാക്കി. ‘സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് കമല്‍നാഥ് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തീര്‍ച്ചയായും പ്രചാരണത്തിന് എത്തിയിരിക്കും. കൂറുള്ള കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ എനിക്ക് കഴിയുന്ന എല്ലാം പാര്‍ട്ടിക്കായി ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മധ്യപ്രദേശ് എനിക്ക് പരിചിതമാണ്. രാജസ്ഥാനുമായി അടുത്തു നില്‍ക്കുന്ന പ്രദേശങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്’ – പൈലറ്റ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റില്‍ 16 ഉം ഗ്വാളിയോര്‍-ചമ്പര്‍ മേഖലയിലാണ്. സിന്ധ്യയുടെ തട്ടകമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മേഖലയിലെ ഗുജ്ജര്‍ വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെയും പൈലറ്റിന്റെയും കണ്ണ്. 28ല്‍ പകുതി സീറ്റെങ്കിലും പിടിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ പൈലറ്റിന്റെ ഗ്രാഫ് ഉയരും. പ്രചാരണത്തിനായി സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരിടമായ മാല്‍വ-നിമാര്‍ മേഖലയില്‍ 2015ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പൈലറ്റ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭുരിയയാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ പൈലറ്റ്-സിന്ധ്യ പോരാട്ടം അതീവ കൗതുകത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ വീക്ഷിക്കുന്നത്. ജൂലൈയിലാണ് പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമത നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. മധ്യപ്രദേശില്‍ സിന്ധ്യ പുറത്തു പോയതു പോലെ സച്ചിനും ബിജെപിയിലേക്ക് ചേക്കേറുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും അതുണ്ടായില്ല. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ അഹമ്മദ് പട്ടേല്‍, അജയ് മാക്കന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/cong-pits-sachin-pilot-against-his-old-friend-scindia.html/feed 0
രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായെന്ന് സച്ചിന്‍ പൈലറ്റ് https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html#respond Sat, 12 Sep 2020 13:46:57 +0000 https://www.chandrikadaily.com/?p=152593 ജയ്പൂര്‍: രാജ്യത്ത് വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും സാമ്പത്തിക സ്ഥിതി ഭയാനകരമായ അവസ്ഥയിലെത്തുമെന്നും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

‘രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,’ സച്ചിന്‍ പൈലറ്റ് ജയ്പൂരിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മറ്റ് വിഷയങ്ങളിലേക്ക് ചര്‍ച്ചകൊണ്ടുപോകുന്നതെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും ആരോപിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം, ജിഡിപിയിലെ ഭീമന്‍ ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെതിരെ രാഹുല്‍ഗാന്ധി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് കോവിഡിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് പതിക്കുന്ന സുനാമിയാണ് കോവിഡെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ പ്രതികരണം.

രാജസ്ഥാനിലെ പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്റെ കീഴില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളില്‍ ആളുകളില്‍ നിന്ന് പ്രതികരണം തേടുന്നത് നല്ല നീക്കമാമെണെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

ജി.ഡി.പി. നിരക്ക് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രത്തിന്റെ നയങ്ങള്‍ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന കടുത്ത ആരോപണവുമായി ഇന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ജിഡിപിയില്‍ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 12 കോടി ആളുകള്‍ക്ക് ജോലി നഷ്ടമായി, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി തുടങ്ങിയ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ രാഹുല്‍ ഉന്നയിച്ചത്.

‘കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എല്ലാം നല്ലതാണ്’.- രാഹുല്‍ ട്വീറ്റ് ചെയ്തു.

 

 

 

 

 

]]>
https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html/feed 0
രാജസ്ഥാനില്‍ ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി നടപ്പാക്കുന്നു https://www.chandrikadaily.com/rajasthan-ashok-gehlot-led-congress-government-pledges-rss-mukt-sarkar.html https://www.chandrikadaily.com/rajasthan-ashok-gehlot-led-congress-government-pledges-rss-mukt-sarkar.html#respond Mon, 29 Jul 2019 09:40:11 +0000 http://www.chandrikadaily.com/?p=134737 ജയ്പൂര്‍: ആര്‍.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക.
ആര്‍.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാനില്‍ ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി ലക്ഷ്യമിട്ട് ജോലി തുടങ്ങിയിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആര്‍.എസ്.എസ് അനുഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരെയായിരിക്കും സ്ഥലംമാറ്റുക. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് വിപ്പ് നല്‍കും.
നിസ്സഹകരണം പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എല്‍.എമാരും പ്രദേശ് കോണ്‍ഗ്രസ് ഭാരവാഹികളും (പി.സി.സി) മുന്നോട്ടുവച്ച ആവശ്യം വളരെ പ്രധാനമാണെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. നേരത്തെ പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ആര്‍.എസ്.എസ് ആദര്‍ശമുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രൂപേഷ് കന്ത് വ്യാസ് പറഞ്ഞു.
അതേസമയം, സര്‍ക്കാരില്‍ നിന്നും ഉദ്യോഗസ്ഥരെ വേര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ എതിര്‍ക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാംലാല്‍ ശര്‍മ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനെ അയാളുടെ ആദര്‍ശം കൊണ്ടല്ല അളക്കേണ്ടതെന്നും അയാളുടെ ജോലിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാം ലാല്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/rajasthan-ashok-gehlot-led-congress-government-pledges-rss-mukt-sarkar.html/feed 0
കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് പകരം യുവരക്തം വരട്ടെയെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് https://www.chandrikadaily.com/congress-needs-young-blood-to-replace-rahul-gandhi-amarinder-singh.html https://www.chandrikadaily.com/congress-needs-young-blood-to-replace-rahul-gandhi-amarinder-singh.html#respond Sat, 06 Jul 2019 15:52:49 +0000 http://www.chandrikadaily.com/?p=132329 കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുല്‍ ഗാന്ധിക്ക പകരം പാര്‍ട്ടിയെ നയിക്കാന്‍ യുവത്വം തിളക്കുന്ന നേതാവ് വരട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി അടുത്ത ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെ ട്വിറ്ററിലൂടെയാണ് അമരീന്ദറിന്റെ പ്രസ്താവന.

നിര്‍ഭാഗ്യകരമായിപോയ രാഹുല്‍ ഗാന്ധിയുടെ രാജി ശേഷം അതേ സ്ഥാനത്തേക്ക് ഊര്‍ജ്ജസ്വലനായ മറ്റൊരു യുവനേതാവിനെ പ്രതീക്ഷിക്കുന്നത്. യുവനേതാവിന് മാത്രമേ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യം ഒരു യുവ നേതാവിനെ തേടുന്ന സമയമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ അടിസ്ഥാന തലത്തില്‍ ഉണര്‍ത്തിയെക്കാന്‍ അത്തരം ഒരാള്‍ക്കെ സാധിക്കുമെന്നും, ട്വീറ്റില്‍ പഞ്ചാബ് മുഖ്യമന്ത്രി ദേശീയ പ്രവര്‍ത്തക സമിതിയെ സൂചിപ്പിച്ചു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന വാദം നിലനില്‍ക്കെയാണ് യുവ നേതാക്കളെ ചൂണ്ടിയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും കരുത്തനുംകൂടിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പ്രസ്താവന.

]]>
https://www.chandrikadaily.com/congress-needs-young-blood-to-replace-rahul-gandhi-amarinder-singh.html/feed 0